<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Life &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/life/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 30 Dec 2024 16:12:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Life &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒരു സിഗരറ്റ് കവരുന്നത് ആയുസിന്റെ 20 മിനിറ്റ്: റിപ്പോര്&#x200d;ട്ട് പുറത്ത്</title>
		<link>https://www.chandrikadaily.com/a-cigarette-takes-20-minutes-of-your-life-report-released.html</link>
					<comments>https://www.chandrikadaily.com/a-cigarette-takes-20-minutes-of-your-life-report-released.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 30 Dec 2024 16:12:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[cigarette]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[report]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324067</guid>

					<description><![CDATA[ലണ്ടൻ യൂനിവേഴ്സിറ്റി കോളജ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പുരുഷന്മാരുടെ ആയുസിൽ ശരാശരി 17 മിനിറ്റും സ്ത്രീകളുടേത് 22 മിനിറ്റുമാണ് ഒരു സിഗരറ്റ് കവരുന്നത്.]]></description>
										<content:encoded><![CDATA[<p>പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരില്ല. അർബുദം ഉൾപ്പെടെ ഗുരുതര ശ്വാസകോശ രോഗങ്ങൾക്കും പുകവലി കാരണമാകാറുണ്ട്. എന്നാൽ ഒരു സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസിൽ ശരാശരി 20 മിനിറ്റ് വീതം കുറക്കുമെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.</p>
<p>ലണ്ടൻ യൂനിവേഴ്സിറ്റി കോളജ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പുരുഷന്മാരുടെ ആയുസിൽ ശരാശരി 17 മിനിറ്റും സ്ത്രീകളുടേത് 22 മിനിറ്റുമാണ് ഒരു സിഗരറ്റ് കവരുന്നത്.</p>
<p>നേരത്തെ ഒരു സിഗരറ്റ് വലിക്കുമ്പോൾ ആയുസിന്റെ 11 മിനിറ്റ് നഷ്ടപ്പെടുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ കൂടുതൽ വിശാലമായ പഠനത്തിലാണ് ഒരു സിഗരറ്റ് ശരാശരി 20 മിനിറ്റ് കൊല്ലുന്നുവെന്ന് കണ്ടെത്തിയത്. യു.കെയുടെ ആരോഗ്യ, സാമൂഹ്യസുരക്ഷാ വകുപ്പാണ് പഠനത്തിന് നേതൃത്വം നൽകിയത്. പുകവലി ഉപേക്ഷിക്കുന്നവർക്ക് കൂടുതൽ ആരോഗ്യകരമായ ജീവിതം നയിക്കാനാകുന്നുവെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.</p>
<p>പുതുവർഷത്തിൽ പുകവലി ഉപേക്ഷിക്കുന്നവർക്ക് ആ&#x200d;യുസിൽ എത്രദിവസം കൂട്ടാനാകുമെന്ന കണക്കും റിപ്പോർട്ടിൽ പറയുന്നുണ്ട്. ദിവസം 10 സിഗരറ്റ് വലിക്കുന്ന ഒരാൾ ജനുവരി ഒന്നിന് ഇത് നിർത്തിയാൽ എട്ടാം തീയതിയോടെ ഇയാൾക്ക് ആയുസിൽ ഒരു ദിവസം കൂടുതൽ കിട്ടുന്നു. ഫെബ്രവരി 20ഓടെ ഒരാഴ്ച കൂടുതൽ കിട്ടും. ആഗസ്റ്റ് അഞ്ചോടെ ഇത് ഒരു മാസമാകും. വർഷാവസാനത്തോടെ ജീവിതത്തിൽ പുതുതായി 50 ദിനങ്ങൾ അധികമായി കിട്ടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.</p>
<p>മധ്യവയസ്കർ മുതൽ മുകളിലേക്കുള്ളവരെയാണ് പുകവലി കൂടുതലായും ബാധിക്കുന്നത്. സ്ഥിരമായി പുകവലിക്കുന്ന അറുപതുകാരന്റെ ആരോഗ്യം പുകലിക്കാത്ത എഴുപതികാരന്റേതിനു തുല്യമായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏതു പ്രായക്കാർക്കും പുകവലി നിർത്തുന്നതിലൂടെ ആരോഗ്യത്തിന് ഗുണകരമായ ഫലം ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതത്തിന് പുകവലി പൂർണമായും ഉപേക്ഷിക്കണമെന്നും അകാല വാർധക്യവും മരണവും ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-cigarette-takes-20-minutes-of-your-life-report-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഗീതജ്ഞനായ ഇളയരാജയുടെ ജീവിതം സിനിമയായി ഒരുങ്ങുന്നു</title>
		<link>https://www.chandrikadaily.com/musician-ilayarajas-life-is-being-made-into-a-movie.html</link>
					<comments>https://www.chandrikadaily.com/musician-ilayarajas-life-is-being-made-into-a-movie.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Nov 2023 07:10:12 +0000</pubDate>
				<category><![CDATA[Art]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[Music]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ILAYARAJA]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[made into a movie]]></category>
		<category><![CDATA[musician]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281498</guid>

					<description><![CDATA[തമിഴ് നടന്&#x200d; ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്&#x200d; വേഷമിടുക എന്ന് റിപ്പോര്&#x200d;ട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>സംഗീതജ്ഞനായ ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയായി ഒരുങ്ങുന്നു. തമിഴ് നടന്&#x200d; ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്&#x200d; വേഷമിടുക എന്ന് റിപ്പോര്&#x200d;ട്ടുണ്ട്. ബയോപ്പിക്കില്&#x200d; ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.</p>
<p>എന്തായാലും ധനുഷ് ഇളയരാജയായി ഒരു ചിത്രത്തില്&#x200d; എത്തുമ്പോള്&#x200d; ആരാധകരുടെ പ്രതീക്ഷകള്&#x200d; വലുതായിരിക്കും. ധനുഷ് നായകനായി വേഷമിടുന്നവയില്&#x200d; റിലീസിനൊരുങ്ങിയ ചിത്രം ക്യാപ്റ്റന്&#x200d; മില്ലെറാണ്. സംവിധാനം അരുണ്&#x200d; മതേശ്വരനാണ്.</p>
<p>വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്&#x200d; ഒടുവില്&#x200d; പ്രദര്&#x200d;ശനത്തിന് എത്തിയത്. വെങ്കി അറ്റ്ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/musician-ilayarajas-life-is-being-made-into-a-movie.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോലി നഷ്ടപ്പെട്ട സോഫ്റ്റ്‌വെയര്&#x200d; എഞ്ചിനീയര്&#x200d; ഭാര്യയെയും മകളെയും കഴുത്തറുത്തു കൊന്നു</title>
		<link>https://www.chandrikadaily.com/software-engineer-killed-family-before-suicide-attempting.html</link>
					<comments>https://www.chandrikadaily.com/software-engineer-killed-family-before-suicide-attempting.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 26 May 2018 07:25:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[Life]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87172</guid>

					<description><![CDATA[പന്ത്രണ്ടു വര്&#x200d;ഷമായി ജോലി ചെയ്തുവന്ന സ്ഥാപനം പൂട്ടിയതിനെ തുടര്&#x200d;ന്ന് പെരുവഴിയിലായ സോഫ്റ്റ്‌വെയര്&#x200d; എഞ്ചിനീയര്&#x200d; ഭാര്യയെയും മകളെയും കഴുത്തറുത്തു കൊന്ന് ആത്മഹത്യക്കു ശ്രമിച്ചു. കര്&#x200d;ണാടകയിലെ മൈസൂരിലാണ് സംഭവം. സ്വകാര്യ കമ്പനിയില്&#x200d; ജോലിക്കാരനായിരുന്ന ആര്&#x200d;. പ്രജ്‌വാള്&#x200d; എന്ന 42-കാരനാണ് ഭാര്യ സവിതയെയും (39) മകള്&#x200d; സിഞ്ചനയെയും (11) ക്രൂരമായി കൊലചെയ്തത്. മദ്യത്തില്&#x200d; വിഷം കലര്&#x200d;ത്തി കുടിച്ചും ഞരമ്പ് മുറിച്ചും ആത്മഹത്യക്കു ശ്രമിച്ചെങ്കിലും പ്രജ്‌വാള്&#x200d; മരിച്ചില്ല. വിജനഗര ഫോര്&#x200d;ത്ത് സ്‌റ്റേഡിലെ ബസനഹള്ളിയില്&#x200d; താമസിച്ചു വരികയായിരുന്ന പ്രജ്‌വാളും ഭാര്യയും ഒരു വര്&#x200d;ഷത്തോളമായി തൊഴില്&#x200d;രഹിതരായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>പന്ത്രണ്ടു വര്&#x200d;ഷമായി ജോലി ചെയ്തുവന്ന സ്ഥാപനം പൂട്ടിയതിനെ തുടര്&#x200d;ന്ന് പെരുവഴിയിലായ സോഫ്റ്റ്‌വെയര്&#x200d; എഞ്ചിനീയര്&#x200d; ഭാര്യയെയും മകളെയും കഴുത്തറുത്തു കൊന്ന് ആത്മഹത്യക്കു ശ്രമിച്ചു. കര്&#x200d;ണാടകയിലെ മൈസൂരിലാണ് സംഭവം. സ്വകാര്യ കമ്പനിയില്&#x200d; ജോലിക്കാരനായിരുന്ന ആര്&#x200d;. പ്രജ്‌വാള്&#x200d; എന്ന 42-കാരനാണ് ഭാര്യ സവിതയെയും (39) മകള്&#x200d; സിഞ്ചനയെയും (11) ക്രൂരമായി കൊലചെയ്തത്. മദ്യത്തില്&#x200d; വിഷം കലര്&#x200d;ത്തി കുടിച്ചും ഞരമ്പ് മുറിച്ചും ആത്മഹത്യക്കു ശ്രമിച്ചെങ്കിലും പ്രജ്‌വാള്&#x200d; മരിച്ചില്ല.</p>
<p>വിജനഗര ഫോര്&#x200d;ത്ത് സ്‌റ്റേഡിലെ ബസനഹള്ളിയില്&#x200d; താമസിച്ചു വരികയായിരുന്ന പ്രജ്‌വാളും ഭാര്യയും ഒരു വര്&#x200d;ഷത്തോളമായി തൊഴില്&#x200d;രഹിതരായിരുന്നു. ഇരുവരും ജോലി ചെയ്തിരുന്ന കമ്പനി നഷ്ടത്തിലായതു കാരണം പൂട്ടുകയായിരുന്നു. ഇതിനു ശേഷം പ്രജ്‌വാളിന്റെ പിതാവിന്റെ പെന്&#x200d;ഷന്&#x200d; തുക കൊണ്ടാണ് കുടുംബം കഴിഞ്ഞുപോന്നിരുന്നത്. പുതിയ തൊഴില്&#x200d; കണ്ടെത്തുന്നതിനായി പ്രജ്‌വാളും സവിതയും ശ്രമങ്ങള്&#x200d; നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.</p>
<p>കഴിഞ്ഞ ബുധനാഴ്ച രാത്രി പ്രജ്‌വാള്&#x200d; ഭാര്യയോട് ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റി സംസാരിച്ചെങ്കിലും സവിത സമ്മതിച്ചില്ല. എന്നാല്&#x200d; അര്&#x200d;ധരാത്രി ഒന്നരയോടെ ഇയാള്&#x200d; ഉറങ്ങിക്കിടന്ന സവിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഇതിനുശേഷം, സവിതയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്ന മകള്&#x200d; സഞ്ചനയെ കൂട്ടിക്കൊണ്ടുവരികയും കഴുത്തറുത്തു കൊല്ലുകയും ചെയ്തു.</p>
<p>അന്ന് രാത്രി മദ്യത്തില്&#x200d; വിഷം കലര്&#x200d;ത്തി കുടിക്കുകയും ഞരമ്പ് മുറിക്കുകയും ചെയ്‌തെങ്കിലും പ്രജ്‌വാളിന് മരിക്കാനായില്ല. പിറ്റേന്നു രാവിലെയും ഇയാള്&#x200d; ആത്മഹത്യാശ്രമം നടത്തി. വ്യാഴാഴ്ച വൈകുന്നേരം ആത്മഹത്യാശ്രമം ഒരിക്കല്&#x200d;ക്കൂടി പരാജയപ്പെട്ടതോടെ രാത്രി 12 മണിയോടെ ഇയാള്&#x200d; പിതാവിനെ ഫോണില്&#x200d; വിളിക്കുകയും വിവരങ്ങള്&#x200d; അറിയിക്കുകയും ചെയ്തു.</p>
<p>സ്വകാര്യ ആസ്പത്രിയില്&#x200d; കഴിയുന്ന പ്രജ്‌വാള്&#x200d; അപകടഘട്ടം തരണം ചെയ്തിട്ടുണ്ട്. കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/software-engineer-killed-family-before-suicide-attempting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ലൈഫി&#8217;ല്‍ നിന്നും ന്യൂനപക്ഷ വിധവകള്‍ പുറത്തായി</title>
		<link>https://www.chandrikadaily.com/lifemission-lsgkerala-gov-minoritees.html</link>
					<comments>https://www.chandrikadaily.com/lifemission-lsgkerala-gov-minoritees.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 14 Oct 2017 16:20:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Life]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47806</guid>

					<description><![CDATA[ന്യൂനപക്ഷ ഭവനപദ്ധതിക്കുള്ള ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ലൈഫ് പദ്ധതിയില്‍ അപക്ഷേ നല്‍കി പ്രതീക്ഷയോടെ കാത്തിരുന്ന ന്യൂനപക്ഷ സമുദായത്തിലെ വിധവകള്‍ക്ക് ഫലം നിരാശ. ഭൂമിയും വീടും വാഗ്ദാനം ചെയ്യുന്ന ലൈഫ് പദ്ധതിയുടെ കരട് ലിസ്റ്റുകളില്‍ നിന്നും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ട വിധവകളെ ഒഴിവാക്കി. ന്യൂനപക്ഷ വകുപ്പിലൂടെ നടപ്പിലാക്കുന്ന വിധവകളുടെ ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട് എന്ന കാരണം പറഞ്ഞാണ് ഇവരുടെ അപേക്ഷകള്‍ ലൈഫ് പദ്ധതിയില്‍ നിന്നും തള്ളിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഭവനപദ്ധതിയില്‍ അപേക്ഷ നല്‍കി തുടരുന്ന കാത്തിരിപ്പ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂനപക്ഷ ഭവനപദ്ധതിക്കുള്ള ഫണ്ട് ലഭിക്കാത്തതിനെ തുടര്&#x200d;ന്ന് ലൈഫ് പദ്ധതിയില്&#x200d; അപക്ഷേ നല്&#x200d;കി പ്രതീക്ഷയോടെ കാത്തിരുന്ന ന്യൂനപക്ഷ സമുദായത്തിലെ വിധവകള്&#x200d;ക്ക് ഫലം നിരാശ. ഭൂമിയും വീടും വാഗ്ദാനം ചെയ്യുന്ന ലൈഫ് പദ്ധതിയുടെ കരട് ലിസ്റ്റുകളില്&#x200d; നിന്നും ന്യൂനപക്ഷ വിഭാഗങ്ങളില്&#x200d; പെട്ട വിധവകളെ ഒഴിവാക്കി. ന്യൂനപക്ഷ വകുപ്പിലൂടെ നടപ്പിലാക്കുന്ന വിധവകളുടെ ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്&#x200d; ഉള്&#x200d;പെട്ടിട്ടുണ്ട് എന്ന കാരണം പറഞ്ഞാണ് ഇവരുടെ അപേക്ഷകള്&#x200d; ലൈഫ് പദ്ധതിയില്&#x200d; നിന്നും തള്ളിയത്.</p>
<p>കഴിഞ്ഞ ഒന്നര വര്&#x200d;ഷമായി ഭവനപദ്ധതിയില്&#x200d; അപേക്ഷ നല്&#x200d;കി തുടരുന്ന കാത്തിരിപ്പ് ഫലം കാണാത്ത സാഹചര്യത്തിലാണ് ലൈഫ് പദ്ധതിയിലേക്ക് ഇവര്&#x200d; അപേക്ഷ നല്&#x200d;കിയത്. എന്നാല്&#x200d; മറ്റൊരു പദ്ധതിയുടെ ലിസ്റ്റില്&#x200d; അംഗങ്ങളായവരെ &#8216;ലൈഫ്&#8217; പട്ടികയില്&#x200d; ഉള്&#x200d;പെടുത്താനാവില്ലെന്ന നിലപാടിലാണ് സര്&#x200d;ക്കാര്&#x200d;. ഇതോടെ രണ്ടുവര്&#x200d;ഷമായി പെരുവഴിയില്&#x200d; കിടക്കുന്ന പദ്ധതിക്കായി വീണ്ടും കാത്തിരിക്കേണ്ട സ്ഥിതിയിലാണ് ഇവര്&#x200d;. പദ്ധതിയുടെ 1290 ഗുണഭോക്താക്കളില്&#x200d; നൂറില്&#x200d; താഴെ പേര്&#x200d;ക്ക് മാത്രമാണ് ന്യൂനപക്ഷ വകുപ്പ് ആദ്യ ഗഡു തുക നല്&#x200d;കിയത്. ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചതല്ലാതെ പല ജില്ലകളിലും പ്രാഥമിക നടപടികള്&#x200d; പോലും പൂര്&#x200d;ത്തിയായിട്ടില്ല.</p>
<p>പദ്ധതിക്കായി വകയിരുത്തിയ 32.25 കോടിയാണ് സര്&#x200d;ക്കാരിന്റെ അനാസ്ഥ കാരണം പാഴാകുന്നത്. 2015-16ല്&#x200d; യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; വിജയകരമായി പൂര്&#x200d;ത്തിയാക്കിയ പദ്ധതിയായിരുന്നു ഇത്. 2016-17ലെതും 2017-17ലെതുമായി ഒന്&#x200d;പതിനായിരം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. പദ്ധതിയിലെ വീടുകളില്&#x200d; 80 ശതമാനം മുസ്‌ലിം സമുദായത്തിലെ വിധവകള്&#x200d;ക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്&#x200d;ക്കുമാണ്. മലപ്പുറം ജില്ലയില്&#x200d; നിന്നുള്ള 2000 അപേക്ഷകര്&#x200d; ഉള്&#x200d;പെടെ സംസ്ഥാനത്ത് ഒന്&#x200d;പതിനായിരം പേരാണ് പദ്ധതിക്കായി അപേക്ഷിച്ചത്. ന്യൂനപക്ഷ ഡയറക്ടറേറ്റിലെ പ്രോജക്ട് ഓഫീസര്&#x200d;, ജില്ലാ കലക്ടറേറ്റുകളിലെ ജൂനിയര്&#x200d; സൂപ്രണ്ട്, ന്യൂനപക്ഷ കോച്ചിങ് സെന്ററുകളിലെ പ്രിന്&#x200d;സിപ്പല്&#x200d; എന്നിവരടങ്ങുന്ന സമിതിക്കായിരുന്നു അപേക്ഷകള്&#x200d; പരിശോധിക്കാനുള്ള ചുമതല. പല ജില്ലകളിലും ഈ കമ്മിറ്റികള്&#x200d; ചേരാന്&#x200d; വൈകിയിരുന്നു.</p>
<p>അപേക്ഷകള്&#x200d; തരംതിരിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലേക്ക് അയക്കുകയും മറുപടിയായി വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്&#x200d;ട്ട് ലഭിക്കുകയും ചെയ്ത ശേഷമാണ് ഗുണഭോക്തൃ പട്ടിക തയാറാക്കേണ്ടത്. മൂന്നുമാസം കൊണ്ട് പൂര്&#x200d;ത്തീകരിക്കേണ്ട ഈ നടപടികള്&#x200d;ക്ക് ന്യൂനപക്ഷ വകുപ്പ് ആറുമാസത്തിലേറെയെടുത്തു. പട്ടിക തയാറാക്കിയിട്ട് ഇപ്പോള്&#x200d; രണ്ടുമാസം പിന്നിടുന്നു. ഭര്&#x200d;ത്താവ് മരിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ന്യൂനപക്ഷ സമുദായത്തിലെ വിധവകള്&#x200d;ക്ക് 2.5 ലക്ഷം രൂപ ഭവനിര്&#x200d;മാണത്തിന് അനുവദിക്കുന്ന പദ്ധതി മന്ത്രിയായിരിക്കെ മഞ്ഞളാംകുഴി അലിയാണ് നടപ്പിലാക്കിയത്. പദ്ധതി നിര്&#x200d;വഹണത്തിന് ന്യൂനപക്ഷ വകുപ്പിനെയും കലക്ടറേറ്റുകളെയും സജ്ജമാക്കിയിരുന്നു. 2015-16ല്&#x200d; 1290 വീടുകള്&#x200d; സമയബന്ധിതമായി നിര്&#x200d;മിക്കുകയും ചെയ്തിരുന്നു. അന്ന് ഡിസംബര്&#x200d;, ജനുവരി മാസങ്ങളില്&#x200d; തന്നെ അവസാന ഗഡു തുകയും നല്&#x200d;കി വീടുകളുടെ നിര്&#x200d;മാണം പൂര്&#x200d;ത്തീകരിക്കാനായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lifemission-lsgkerala-gov-minoritees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
