<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>lijo jose &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/lijo-jose/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 28 Jun 2025 07:36:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>lijo jose &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചുരുളി വിവാദം; ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ലിജോ ജോസ്</title>
		<link>https://www.chandrikadaily.com/the-curly-controversy-lijo-jose-withdraws-facebook-post-against-joju-george.html</link>
					<comments>https://www.chandrikadaily.com/the-curly-controversy-lijo-jose-withdraws-facebook-post-against-joju-george.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 28 Jun 2025 07:36:05 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[churuli]]></category>
		<category><![CDATA[joju george]]></category>
		<category><![CDATA[lijo jose]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346068</guid>

					<description><![CDATA[ചുരുളി സിനിമയുടെ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. ]]></description>
										<content:encoded><![CDATA[<p>ചുരുളി സിനിമയുടെ വിവാദത്തില്&#x200d; നടന്&#x200d; ജോജു ജോര്&#x200d;ജിനെതിരെ സംവിധായകന്&#x200d; ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്&#x200d;വലിച്ചു. സിനിമയില്&#x200d; ജോജുവിന് നല്&#x200d;കിയ പ്രതിഫല കണക്കുമായി ബന്ധപ്പെട്ട പോസ്റ്റാണ് പിന്&#x200d;വലിച്ചത്. ലിജോയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ ജോജു രംഗത്തെത്തിയിരുന്നു. സിനിമയില്&#x200d; താന്&#x200d; അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് പുറത്ത് വിടണമെന്ന് ജോജു അവശ്യപ്പെട്ടതിന് പിന്നാലെ ലിജോ ഫേസ്ബുക്ക് പോസ്റ്റ് ഒഴിവാക്കുകയായിരുന്നു.</p>
<p>അഞ്ച് ലക്ഷത്തിലേറെ രൂപ ജോജു ജോര്&#x200d;ജിന് നല്&#x200d;കിയതിന്റെ രേഖകള്&#x200d; ലിജോ പുറത്തുവിട്ടിരുന്നു. സിനിമയിലെ ഭാഷയെക്കുറിച്ച് ജോജുവിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും ലിജോ പോസ്റ്റില്&#x200d; പറഞ്ഞിരുന്നു. മാത്രമല്ല, ചിത്രം ഇതുവരെ തിയേറ്ററില്&#x200d; റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ കുറിച്ചിരുന്നു. </p>
<p>അതേസമയം അവസരമുണ്ടായാല്&#x200d; ചിത്രം തിയേറ്ററില്&#x200d; റിലീസ് ചെയ്യുമെന്നും ലിജോ വ്യക്തമാക്കിയിരുന്നു.</p>
<p>സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്&#x200d;മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് താന്&#x200d; ഈ സിനിമയില്&#x200d; അഭിനയിച്ചതെന്ന് ജോജു ജോര്&#x200d;ജ് വ്യക്തമാക്കിയിരുന്നു. ലിജോ പുറത്തുവിട്ട തുണ്ട് കടലാസല്ല, യഥാര്&#x200d;ഥ എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയിലെ അസഭ്യ പരാമര്&#x200d;ശങ്ങള്&#x200d; തന്റെ കുടുംബത്തിന് അടക്കം ഏറെ വേദനയുണ്ടാക്കിയെന്നും ഈ സിനിമയില്&#x200d; അഭിനയിക്കരുതായിരുന്നുവെന്ന് മകള്&#x200d; പറഞ്ഞെന്നും ജോജു പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-curly-controversy-lijo-jose-withdraws-facebook-post-against-joju-george.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനം, തിരക്കഥയും സാമ്പത്തികവശവും സുതാര്യമായിരുന്നു; ലിജോയ്ക്ക് പിന്തുണയുമായി വിനയ് ഫോര്‍ട്ട്</title>
		<link>https://www.chandrikadaily.com/proud-to-have-acted-in-churuli-the-script-and-finances-were-transparent-vinay-fort-supports-lijo.html</link>
					<comments>https://www.chandrikadaily.com/proud-to-have-acted-in-churuli-the-script-and-finances-were-transparent-vinay-fort-supports-lijo.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 26 Jun 2025 14:16:08 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[churuli]]></category>
		<category><![CDATA[lijo jose]]></category>
		<category><![CDATA[VINAY FORT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345872</guid>

					<description><![CDATA[ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.
]]></description>
										<content:encoded><![CDATA[<p>ലിജോ ജോസ് പെല്ലിശ്ശേരിക്ക് പിന്തുണയുമായി നടന്&#x200d; വിനയ് ഫോര്&#x200d;ട്ട്. ചുരുളിയില്&#x200d; അഭിനയിച്ചതില്&#x200d; അഭിമാനമുണ്ടെന്നും തിരക്കഥയും സംവിധാനവും സാമ്പത്തികവശവും വളരെ സുതാര്യമായിരുന്നെന്നും വിനയ് ഫോര്&#x200d;ട്ട് പറഞ്ഞു.</p>
<p>ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്&#x200d;ട്ട് പ്രതികരിച്ചു.</p>
<p>ചുരുളി സിനിമ വിവാദത്തില്&#x200d; ലിജോ ജോസിന് മറുപടിയുമായി നടന്&#x200d; ജോജു ജോര്&#x200d;ജ് രംഗത്തുവന്നു.സിനിമയുമായി ബന്ധപ്പെട്ട് താനുമായി ഒപ്പുവെച്ച യഥാര്&#x200d;ത്ഥ എഗ്രിമെന്റ് പുറത്തു വിടണമെന്നും ജോജു ജോര്&#x200d;ജ് പറഞ്ഞു.</p>
<p>ചുരുളിയുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; ലിജോ ജോസിന്റെ ഫേസ്ബുക് പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെയാണ് ജോജു ജോര്&#x200d;ജ് രംഗത്ത് വന്നത്. താന്&#x200d; സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്&#x200d;മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ടാണ് അഭിനയിച്ചതെന്നും ജോജു ജോര്&#x200d;ജ് വ്യക്തമാക്കി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/proud-to-have-acted-in-churuli-the-script-and-finances-were-transparent-vinay-fort-supports-lijo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലിജോ ജോസ് മികച്ച സംവിധായകന്&#x200d;, ദി ഡാര്&#x200d;ക്ക് റൂം മികച്ച ചിത്രം</title>
		<link>https://www.chandrikadaily.com/iffk-2018-lijo-jose-wins-best-director-the-dark-room-best-movie.html</link>
					<comments>https://www.chandrikadaily.com/iffk-2018-lijo-jose-wins-best-director-the-dark-room-best-movie.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 13 Dec 2018 17:05:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dark room]]></category>
		<category><![CDATA[iffk 2018]]></category>
		<category><![CDATA[lijo jose]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113651</guid>

					<description><![CDATA[തിരുവനന്തപുരം: 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സുവര്&#x200d;ണചകോരം ഇറാനിയന്&#x200d; ചിത്രമായ ദി ഡാര്&#x200d;ക്ക് റൂമിന്. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താന്&#x200d; മാതാപിതാക്കള്&#x200d; നടത്തുന്ന ശ്രമമാണ് പ്രമേയമാക്കിയിരിക്കുന്നത്. 15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച സംവിധായകനുള്ള രജതചകോരത്തിന് മലയാളിയായ ലിജോ ജോസ് പെല്ലിശ്ശേരി അര്&#x200d;ഹനായി. ചിത്രം ഇ.മ.യൗ. പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്&#x200d; പ്രമേയമാക്കിയ ചിത്രം ഗോവന്&#x200d; ചലച്ചിത്രമേളയില്&#x200d; മികച്ച ചിത്രത്തിനും നടനുമുള്ള പുരസ്‌കാരങ്ങള്&#x200d; നേടിയിരുന്നു. 5 ലക്ഷം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സുവര്&#x200d;ണചകോരം ഇറാനിയന്&#x200d; ചിത്രമായ ദി ഡാര്&#x200d;ക്ക് റൂമിന്. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താന്&#x200d; മാതാപിതാക്കള്&#x200d; നടത്തുന്ന ശ്രമമാണ് പ്രമേയമാക്കിയിരിക്കുന്നത്. 15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.</p>
<p>മികച്ച സംവിധായകനുള്ള രജതചകോരത്തിന് മലയാളിയായ ലിജോ ജോസ് പെല്ലിശ്ശേരി അര്&#x200d;ഹനായി. ചിത്രം ഇ.മ.യൗ. പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്&#x200d; പ്രമേയമാക്കിയ ചിത്രം ഗോവന്&#x200d; ചലച്ചിത്രമേളയില്&#x200d; മികച്ച ചിത്രത്തിനും നടനുമുള്ള പുരസ്‌കാരങ്ങള്&#x200d; നേടിയിരുന്നു. 5 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ഏഷ്യന്&#x200d; ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഇ.മ.യൗ നേടി.</p>
<p>മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹിന്ദി സംവിധായികയായ അനാമിക ഹസ്‌കര്&#x200d; നേടി. ചിത്രം ടേക്കിംഗ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്&#x200d; സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമര്&#x200d;ശം നേടി. ബിയാട്രിസ് സഗ്‌നറുടെ ദി സൈലന്&#x200d;സ് എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമര്&#x200d;ശത്തിന് അര്&#x200d;ഹമായി.<br />
ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആര്&#x200d;. മോഹനന്&#x200d; എന്&#x200d;ഡോവ്മെന്റ് അമിതാഭ ചാറ്റര്&#x200d;ജി സംവിധാനം ചെയ്ത മനോഹര്&#x200d; ആന്റ് ഐ കരസ്ഥമാക്കി. വിനു കോലിച്ചാല്&#x200d; സംവിധാനം ചെയ്ത ബിലാത്തിക്കുഴല്&#x200d; ഈ വിഭാഗത്തില്&#x200d; പ്രത്യേക പരാമര്&#x200d;ശത്തിന് അര്&#x200d;ഹമായി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്കാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iffk-2018-lijo-jose-wins-best-director-the-dark-room-best-movie.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
