<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>lionel messi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/lionel-messi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 12 Dec 2025 14:14:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>lionel messi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; നാളെ കൊല്‍ക്കത്തയില്‍</title>
		<link>https://www.chandrikadaily.com/1football-legend-lionel-messi-to-india-tomorrow-in-kolkata.html</link>
					<comments>https://www.chandrikadaily.com/1football-legend-lionel-messi-to-india-tomorrow-in-kolkata.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 12 Dec 2025 14:13:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Footballer]]></category>
		<category><![CDATA[India]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368359</guid>

					<description><![CDATA[അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്‌പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെത്തും.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ഫുട്‌ബോള്&#x200d; ആരാധകരെ ആവേശത്തിലാഴ്ത്തി അര്&#x200d;ജന്റീനിയന്&#x200d; ഇതിഹാസ താരം ലയണല്&#x200d; മെസ്സി നാളെ ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്&#x200d;ശനത്തിനായി നാളെ (ശനിയാഴ്ച, ഡിസംബര്&#x200d; 13) പുലര്&#x200d;ച്ചെ കൊല്&#x200d;ക്കത്തയിലെത്തുന്ന മെസ്സിക്ക് വന്&#x200d; സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. അര്&#x200d;ദ്ധരാത്രിക്ക് ശേഷം കൊല്&#x200d;ക്കത്തയിലെത്തുന്ന താരം രാവിലെ സ്‌പോണ്&#x200d;സര്&#x200d;മാരുടെ പരിപാടികളില്&#x200d; പങ്കെടുത്ത ശേഷം 11:15ന് സാള്&#x200d;ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെത്തും.</p>
<p>തുടര്&#x200d;ന്ന്, ബംഗാളിന്റെ സന്തോഷ് ട്രോഫി ടീമിനെ മെസ്സി ഈ വേദിയില്&#x200d; ആദരിക്കും. മുഖ്യമന്ത്രി മമത ബാനര്&#x200d;ജി, ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി, ടെന്നീസ് താരം ലിയാണ്ടര്&#x200d; പേസ് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ബോളിവുഡ് താരങ്ങള്&#x200d; ഉള്&#x200d;പ്പെടെ നിരവധി സെലിബ്രിറ്റികളും മന്ത്രിമാരും ചടങ്ങില്&#x200d; പങ്കെടുക്കുമെന്നാണ് സൂചന.</p>
<p>മെസ്സിയും ടീം അംഗങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്&#x200d; എന്നിവരാണ് നാളെ ഇന്ത്യയിലെത്തുക. മെസ്സിയും സംഘത്തിനുമൊപ്പം മോഹന്&#x200d; ബഗാനും ഡയമണ്ട് ഹാര്&#x200d;ബര്&#x200d; എഫ്‌സിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്&#x200d; മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.</p>
<p>സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വഴി, 2022 ലോകകപ്പ് ജേതാവായ മെസ്സി തന്റെ 70 അടി ഉയരമുള്ള പ്രതിമ സന്ദര്&#x200d;ശിക്കും. കൊല്&#x200d;ക്കത്തയുടെ &#8216;ബിഗ് ബെന്&#x200d;&#8217;, ഡിയേഗോ മറഡോണയുടെ പ്രതിമ എന്നിവയ്ക്ക് സമീപം ലേക് ടൗണിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് ട്രോഫിയേന്തി പുഞ്ചിരിക്കുന്ന മെസ്സിയുടെ പ്രതിമയുടെ ചിത്രങ്ങള്&#x200d; ഇതിനോടകം ആരാധകര്&#x200d;ക്കിടയില്&#x200d; ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1football-legend-lionel-messi-to-india-tomorrow-in-kolkata.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം</title>
		<link>https://www.chandrikadaily.com/kaloor-stadium-renovation-sponsor-completes-only-half-of-work.html</link>
					<comments>https://www.chandrikadaily.com/kaloor-stadium-renovation-sponsor-completes-only-half-of-work.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 01 Dec 2025 16:26:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[anto augustine]]></category>
		<category><![CDATA[kaloor stadium]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[reporter tv]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366267</guid>

					<description><![CDATA[കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂ‍ർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂ&#x200d;ർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്&#x200d;ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്&#x200d;സർ ഏറ്റിരുന്നത്. നിർമാണ ജോലികള്&#x200d; പൂർത്തീകരിക്കാന്&#x200d; ഡിസംബർ 20 വരെ സമയം നീട്ടി നല്&#x200d;കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kaloor-stadium-renovation-sponsor-completes-only-half-of-work.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നൗകാമ്പിലേക്ക് തിരിച്ചെത്തി ലയണല്‍ മെസ്സി; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മെസ്സി</title>
		<link>https://www.chandrikadaily.com/lionel-messi-returns-to-nou-camp-messi-with-a-touching-note.html</link>
					<comments>https://www.chandrikadaily.com/lionel-messi-returns-to-nou-camp-messi-with-a-touching-note.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 10 Nov 2025 14:01:22 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363008</guid>

					<description><![CDATA[ഞായറാഴ്ചയാണ് താരം സ്റ്റേഡിയത്തില്‍ രഹസ്യ സന്ദര്‍ശനം നടത്തിയത്]]></description>
										<content:encoded><![CDATA[<p>ബാഴ്സലോണ: ദീര്&#x200d;ഘകാലത്തിന് ശേഷം ബാഴ്സലോണയുടെ തട്ടകമായ നൗകാമ്പിലേക്ക് ലയണല്&#x200d; മെസ്സി തിരിച്ചെത്തി. ഞായറാഴ്ചയാണ് താരം സ്റ്റേഡിയത്തില്&#x200d; രഹസ്യ സന്ദര്&#x200d;ശനം നടത്തിയത്. 2021ല്&#x200d; കറ്റാലന്&#x200d; ക്ലബിനോട് വിടപറഞ്ഞതിന് ശേഷം ഇതാദ്യമായാണ് മെസ്സി തന്റെ പഴയ ഹോം മൈതാനത്തേക്ക് കാല്&#x200d;വെക്കുന്നത്.</p>
<p>ഇന്റര്&#x200d; മയാമി-നാഷ്വില്&#x200d; മത്സരത്തിലെ തിളക്കമാര്&#x200d;ന്ന പ്രകടനത്തിന് പിന്നാലെയായിരുന്നു ഈ സന്ദര്&#x200d;ശനം. ബാഴ്സലോണയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് 2021ല്&#x200d; മെസ്സിയെ ക്ലബില്&#x200d;നിന്ന് വിടവാങ്ങാന്&#x200d; നിര്&#x200d;ബന്ധിതനാക്കിയത്. തുടര്&#x200d;ന്ന് രണ്ട് സീസണുകള്&#x200d; പിഎസ്ജിയില്&#x200d; നെയ്മറിനൊപ്പവും, 2023 മുതല്&#x200d; അമേരിക്കന്&#x200d; എംഎല്&#x200d;എസ് ക്ലബായ ഇന്റര്&#x200d; മയാമിയിലും താരം കളിക്കുകയാണ്. കരിയറിന്റെ അവസാനഘട്ടത്തിലും മെസ്സി മയാമിക്ക് വേണ്ടി മികവ് തുടരുകയാണ്.</p>
<p>നൗകാമ്പ് സന്ദര്&#x200d;ശനത്തിന് പിന്നാലെ താരം സമൂഹമാധ്യമങ്ങളിലൂടെ ഹൃദയസ്പര്&#x200d;ശിയായ കുറിപ്പ് പങ്കുവെച്ചു. സ്റ്റേഡിയത്തിനകത്തും പുറത്തും നിന്നുള്ള ചിത്രങ്ങളോടൊപ്പം മെസ്സി കുറിച്ചു:</p>
<p>&#8216;ഇന്നലെ രാത്രിയില്&#x200d; എന്റെ ഹൃദയം എപ്പോഴും മിസ് ചെയ്തിരുന്ന സ്ഥലത്തേക്ക് ഞാന്&#x200d; തിരിച്ചെത്തി. ഞാന്&#x200d; അതിയായി സന്തോഷിച്ചിരുന്ന, ലോകത്തിലെ ഏറ്റവും സന്തോഷവാനാക്കിയിരുന്ന സ്ഥലത്തിലേക്ക്. വീണ്ടും ഇവിടേക്ക് തിരിച്ചുവരാന്&#x200d; കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.&#8221;</p>
<p>അര്&#x200d;ജന്റൈനിയന്&#x200d; താരത്തിന്റെ ഈ സന്ദേശം ആരാധകരെ ആവേശത്തിലാഴ്ത്തി. സമൂഹമാധ്യമങ്ങളില്&#x200d; ബാഴ്സലോണയിലേക്ക് മെസ്സിയുടെ തിരിച്ചുവരവിനായി ആരാധകര്&#x200d; ആവേശത്തോടെ കാത്തിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lionel-messi-returns-to-nou-camp-messi-with-a-touching-note.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ട്&#8217;; തെളിവുകള്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/1the-sports-minister-said-that-kaloor-stadium-was-handed-over-to-the-sponsor-evidence-out.html</link>
					<comments>https://www.chandrikadaily.com/1the-sports-minister-said-that-kaloor-stadium-was-handed-over-to-the-sponsor-evidence-out.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 31 Oct 2025 04:44:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kaloor stadium]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361214</guid>

					<description><![CDATA[അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്‍സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് എസ്‌കെ‌എഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയെന്നും രേഖകളിൽ വ്യക്തമാണ്. കായികവകുപ്പിന്റെ നിർദേശമാണ് പുറത്തുവന്നിരിക്കുന്നത്‌. സ്റ്റേഡിയം കൈമാറുന്നതിന് കരാർ വേണമെന്ന് കത്തില്‍ നിർദേശിക്കുന്നു. അതേസമയം, കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധത്തിൽ ഡിസിസി പ്രസിഡന്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്&#x200d;സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് എസ്‌കെ‌എഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്&#x200d;കിയെന്നും രേഖകളിൽ വ്യക്തമാണ്. കായികവകുപ്പിന്റെ നിർദേശമാണ് പുറത്തുവന്നിരിക്കുന്നത്‌.<br />
സ്റ്റേഡിയം കൈമാറുന്നതിന് കരാർ വേണമെന്ന് കത്തില്&#x200d; നിർദേശിക്കുന്നു.</p>
<p>അതേസമയം, കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പ്രതിഷേധം തുടരാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.</p>
<p>നവംബർ 17ന് ടീം അർജന്&#x200d;റീന എത്തില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് വ്യാപാരികളുടെ പരാതി. അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സ്റ്റേഡിയം നവീകരണം നവംബർ 30 നകം തന്നെ പൂർത്തിയാക്കി ജിസിഡിഎയ്ക്ക് കൈമാറാൻ സ്പോൺസറോട് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-sports-minister-said-that-kaloor-stadium-was-handed-over-to-the-sponsor-evidence-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെസിയെ കുറിച്ച് ചോദിച്ചു; റിപ്പോർട്ടറുടെ ചെവിയിൽ മറുപടി, പ്രകോപിതനായി മന്ത്രി വി അബ്ദുറഹിമാൻ</title>
		<link>https://www.chandrikadaily.com/asked-about-messi-minister-v-abdurahman-gets-angry-when-the-reporters-answer-is-in-his-ear.html</link>
					<comments>https://www.chandrikadaily.com/asked-about-messi-minister-v-abdurahman-gets-angry-when-the-reporters-answer-is-in-his-ear.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 Oct 2025 13:02:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[media]]></category>
		<category><![CDATA[news]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360552</guid>

					<description><![CDATA['നീ കോ- സ്‌പോണ്‍സറോട് ചോദിക്കടാ..' എന്നാണ് മന്ത്രി പറഞ്ഞത്]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തൃശൂര്&#x200d;: ലയണൽ മെസിയുടെ കേരളത്തിലേക്കുള്ള വരവിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രകോപിതനായി കായിക മന്ത്രി വി അബ്ദുറഹിമാൻ. റിപ്പോര്&#x200d;ട്ടറുടെ തോളില്&#x200d; കൈയിട്ടു ബലമായി മാറ്റിക്കൊണ്ടുപോയി തട്ടിക്കയറി സംസാരിച്ചുവെന്നും ആരോപണമുണ്ട്.</p>
<p>&#8216;നീ കോ- സ്‌പോണ്&#x200d;സറോട് ചോദിക്കടാ..&#8217; എന്നാണ് മന്ത്രി പറഞ്ഞത്. സീനുണ്ടാക്കാനാണോ എന്നു ചോദിച്ച് മന്ത്രിക്കൊപ്പമുണ്ടായിരുന്ന മുന്&#x200d;മന്ത്രി എസി മൊയ്തീന്&#x200d; എംഎല്&#x200d;എ ചാനല്&#x200d; മൈക്കുകള്&#x200d; തള്ളിമാറ്റുന്നതും വിഡിയോയില്&#x200d; കാണാം. പിന്നാലെ പൊലീസും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരും മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്കു നേരേ തിരിഞ്ഞു.</p>
</div>
<p>തൃശൂര്&#x200d; എരുമപ്പെട്ടിയില്&#x200d; സ്‌കൂള്&#x200d; ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാന്&#x200d; എത്തിയപ്പോഴാണ് സംഭവം. വൃത്തികേട് കാണിക്കരുത് എന്നു മന്ത്രിയും എസി മൊയ്തീനും പറയുന്നുണ്ട്. മാധ്യമ പ്രവര്&#x200d;ത്തകരെ പരിപാടിയില്&#x200d; പ്രവേശിപ്പിച്ചുതുമില്ല. നീ എല്ലാത്തിലും കുളം കലക്കാന്&#x200d; നോക്കണ്ടാട്ടോ എന്ന് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകന്റെ ഭീഷണിയും വിഡിയോയില്&#x200d; കേള്&#x200d;ക്കാം.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asked-about-messi-minister-v-abdurahman-gets-angry-when-the-reporters-answer-is-in-his-ear.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മെസി വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളകളികൾക്ക് കായിക മന്ത്രി മറുപടി പറയണം&#8217;:  പി.കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/sports-minister-should-answer-for-the-lies-that-were-spread-by-saying-messi-will-come-pk-feroz.html</link>
					<comments>https://www.chandrikadaily.com/sports-minister-should-answer-for-the-lies-that-were-spread-by-saying-messi-will-come-pk-feroz.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 26 Oct 2025 10:17:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PK Firoz]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360340</guid>

					<description><![CDATA[കോഴിക്കോട് : അർജൻ്റീനൻ ഫുട്ബോൾ ടീമും ലയണൽ മെസിയും കേരളത്തിൽ വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളക്കളികൾക്ക് കായിക മന്ത്രി വി. അബ്ദുറഹ്മാൻ മറുപടി പറയണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ ആദ്യ പ്രഖ്യാപനം അനുസരിച്ച് മെസിയും ടീമും കേരളത്തിൽ കളിക്കേണ്ട സമയമാണിതെന്നും എന്നാൽ ഇപ്പോൾ വരില്ല എന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധമായ ചോദ്യങ്ങൾക്ക്, മന്ത്രി വാർത്താ മാധ്യമങ്ങളോട് ക്ഷുഭിതനാകുന്നത് എന്തിനാണെന്നും ഫിറോസ് ചോദിച്ചു. മെസിയെ കൊണ്ട് വരുന്നതിനായി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : അർജൻ്റീനൻ ഫുട്ബോൾ ടീമും ലയണൽ മെസിയും കേരളത്തിൽ വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളക്കളികൾക്ക് കായിക മന്ത്രി വി. അബ്ദുറഹ്മാൻ മറുപടി പറയണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ ആദ്യ പ്രഖ്യാപനം അനുസരിച്ച് മെസിയും ടീമും കേരളത്തിൽ കളിക്കേണ്ട സമയമാണിതെന്നും എന്നാൽ ഇപ്പോൾ വരില്ല എന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധമായ ചോദ്യങ്ങൾക്ക്, മന്ത്രി വാർത്താ മാധ്യമങ്ങളോട് ക്ഷുഭിതനാകുന്നത് എന്തിനാണെന്നും ഫിറോസ് ചോദിച്ചു.</p>
<p>മെസിയെ കൊണ്ട് വരുന്നതിനായി മന്ത്രിയും സംഘവും സ്പെയിനിൽ പോയതിന് പതിമൂന്ന് ലക്ഷം രൂപയാണ് ചിലവഴിച്ചത്. മാത്രവുമല്ല ഈ മൽസരത്തിൻ്റെ സ്പോൺസറായി റിപ്പോർട്ടർ ടി.വി യെയാണ് സർക്കാർ തെരഞ്ഞെടുത്തത്. നിരവധി കേസുകളിൽ പ്രതികളായവരുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ടി.വി യെ എന്ത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒരു സർക്കാർ പരിപാടിയുടെ സ്പോൺസറായി ചുമതലപ്പെടുത്തിയതെന്നും ഫിറോസ് ചോദിച്ചു.</p>
<p>മൂന്ന് ദിവസം വരെ ചാർജ് നിലനിൽക്കുന്ന മാംഗോ ഫോൺ വിപണിയിലറക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ച ഇവർ എറണാകുളം ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 2 കോടി 68 ലക്ഷം രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നും 13 കോടി രൂപയും വ്യാജ രേഖ ചമച്ച് തട്ടിയ കേസിൽ പ്രതികളാണ്. മുട്ടിൽ മരം മുറി കേസിലും പ്രതികളായ ഇവർക്ക് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ മാത്രം 11 കേസ് നിലനിൽക്കുകയും പൊലീസ് റിപ്പോർട്ട് പ്രകാരം റൗഡി ലിസ്റ്റിൽ ഉൾപ്പെടുന്നവരുമാണ്. കൂടാതെ വയനാട് ദുരന്തത്തെ തുടർന്ന് 150 കുടുംബങ്ങൾക്ക് ടൗൺഷിപ്പെന്ന കള്ള പ്രഖ്യാപനവും നടത്തിയവരാണെന്നും ഫിറോസ് വ്യക്തമാക്കി.</p>
<p>മെസിയുടെ വരവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ ദിവസേന 2000 പേർ പണിയെടുക്കുന്നുണ്ടെന്നായിരുന്നു പ്രചാരണം. എന്നാൽ നൂറിൽ താഴെയുള്ളവരാണ് ഈ ദിവസങ്ങളിൽ സ്റ്റേഡിയത്തിനകത്തും പുറത്തുമായി പണിയെടുത്തത്. മെസി വരുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ ഈ രീതിയിലായിരുന്നോ പണികൾ നടക്കേണ്ടിയിരുന്നതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.</p>
<p>സർക്കാർ പരിപാടിയുടെ പേരിൽ നിരവധി കേസിൽ പ്രതികളായവർക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം മീറ്റിങ്ങ് കൂടാൻ അവസരം നൽകിയതിനും സർക്കാർ മറുപടി പറയണം. ഇതുമായി ബന്ധപ്പെട്ട് 139 കോടി രൂപയാണ് അർജൻ്റീന ഫുട്ബോൾ അസോസിയേഷന് അയച്ചതെന്നായിരുന്നു റിപ്പോർട്ടർ ടി.വി ഉടമകളുടെ അവകാവാദം. കേരള സർക്കാറിന് വേണ്ടി ചെയ്തതിനാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിടാൻ മുഖ്യമന്ത്രിയും കായിക മന്ത്രിയും തയ്യാറുണ്ടോയെന്നും ഫിറോസ് വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമല സ്വർണ്ണം ഏൽപ്പിച്ചത് പോലെയാണ് സർക്കാറിൻ്റെ പ്രൊജക്റ്റ് ചാനൽ ഉടമകളെ ഏൽപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.</p>
<p>കോടികളുടെ ഇടപാട് നടന്ന ഈ വിഷയത്തിൽ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നടത്തിയ വ്യാജ പ്രചാരണത്തിന് പിന്നിൽ വലിയ നിഗൂഢതകളുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ചിലവഴിക്കേണ്ട കള്ളപ്പണം വെളുപ്പിക്കലാണോ ഇതിൻ്റെ പിന്നിലെന്നും ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു. പി എം ശ്രീ പദ്ധതി ആർ.എസ് എസിൻ്റെ അജണ്ടയാണ്. ഇത് നടപ്പിക്കാൻ കേരളത്തിൽ വേദിയൊരുക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ഭരണത്തിൻ്റെ അവസാനഘട്ടത്തിൽ ഒപ്പിട്ടത് ആർ.എസ്.എസ്സുമായുള്ള കൃത്യമായ ധാരണയുടെ ഭാഗമാണെന്നും ഇത് കേരള ജനത പൊറുക്കില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sports-minister-should-answer-for-the-lies-that-were-spread-by-saying-messi-will-come-pk-feroz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമാൽ വരദൂരിന് കൈയ്യടിച്ച് സാമുഹ്യമാധ്യമങ്ങൾ</title>
		<link>https://www.chandrikadaily.com/social-media-applauds-kamal-varadur.html</link>
					<comments>https://www.chandrikadaily.com/social-media-applauds-kamal-varadur.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Oct 2025 09:15:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360207</guid>

					<description><![CDATA[ഇതിഹാസതാരം ലയണൽ മെസിയും അർജൻറീനയും കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കപ്പെട്ടതോടെ സാമുഹ്യമാധ്യമങ്ങളിൽ ചർച്ചയാവുന്നത് ചന്ദ്രിക പത്രാധിപരും രാജ്യാന്തര കായിക മാധ്യമ പ്രവർത്തകനുമായ കമാൽ വരദുരിൻറെ പോസ്റ്റ്. മെസിയുടെയും അർജൻറീനയുടേയും വരവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സംശയങ്ങൾ പ്രകടിപിച്ചിരുന്നു അദ്ദേഹം. കഴിഞ്ഞ സെപ്തംബറിൽ കായികമന്ത്രി വി അബ്ദുറഹ്‌മാൻ അർജൻറീനയെ ക്ഷണിക്കാനെന്ന പേരിൽ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡിൽ പോയതും ഔദ്യോഗികമായി അർജൻറീനാ ഫുട്ബോൾ അസോസിയേഷൻ ഭാഗമല്ലാത്ത ഒരാളുമായി ചേർന്ന് ജഴ്‌സി കൈമാറി ഫോട്ടോ ഷൂട്ട് നടത്തിയതും ചോദ്യം ചെയ്യപ്പെട്ടപ്പോൾ മന്ത്രിയുടെ മറുപടി മെസി [&#8230;]]]></description>
										<content:encoded><![CDATA[<p>ഇതിഹാസതാരം ലയണൽ മെസിയും അർജൻറീനയും കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കപ്പെട്ടതോടെ സാമുഹ്യമാധ്യമങ്ങളിൽ ചർച്ചയാവുന്നത് ചന്ദ്രിക പത്രാധിപരും രാജ്യാന്തര കായിക മാധ്യമ പ്രവർത്തകനുമായ കമാൽ വരദുരിൻറെ പോസ്റ്റ്.</p>
<p>മെസിയുടെയും അർജൻറീനയുടേയും വരവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സംശയങ്ങൾ പ്രകടിപിച്ചിരുന്നു അദ്ദേഹം. കഴിഞ്ഞ സെപ്തംബറിൽ കായികമന്ത്രി വി അബ്ദുറഹ്‌മാൻ അർജൻറീനയെ ക്ഷണിക്കാനെന്ന പേരിൽ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡിൽ പോയതും ഔദ്യോഗികമായി അർജൻറീനാ ഫുട്ബോൾ അസോസിയേഷൻ ഭാഗമല്ലാത്ത ഒരാളുമായി ചേർന്ന് ജഴ്‌സി കൈമാറി ഫോട്ടോ ഷൂട്ട് നടത്തിയതും ചോദ്യം ചെയ്യപ്പെട്ടപ്പോൾ മന്ത്രിയുടെ മറുപടി മെസി വരുമെന്നായിരുന്നു.</p>
<p>എന്നാൽ, രാജ്യാന്തരനിലവാരമുള്ള കളിക്കളങ്ങളുടെ അഭാവവും ഫിഫയുടെ കലണ്ടറുമെല്ലാം ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയപ്പോഴും മന്ത്രി നിലപാട് മാറ്റിയില്ല. ഇടക്ക് മന്ത്രി തന്നെ പറഞ്ഞിരുന്നു മെസി വരില്ല എന്ന്. എന്നാൽ സ്പോൺസറായ റിപ്പോർട്ടർ ചാനൽ പറഞ്ഞ വഴിയിൽ കഥയറിയാതെ മന്ത്രി നടന്നു. ഇപ്പോൾ അന്തിമമായി മെസി ഇല്ലെന്ന് അർജൻറീനിയൻ ഫുട്ബോൾ അസോസിയേഷൻ തന്നെ സ്ഥീരികരിച്ചപ്പോൾ സോഷ്യൽ മീഡിയ അനുഭവസമ്പന്നനായ ഫുട്ബോൾ റിപ്പോർട്ടറുടെ നീരീക്ഷണപാടവത്തിന് കൈയ്യടിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/social-media-applauds-kamal-varadur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലയണല്‍ മെസ്സിയുടെ ഹാട്രിക്ക്; മയാമിക്ക് തകര്‍പ്പന്‍ ജയം</title>
		<link>https://www.chandrikadaily.com/lionel-messis-hat-trick-gives-miami-a-stunning-victory.html</link>
					<comments>https://www.chandrikadaily.com/lionel-messis-hat-trick-gives-miami-a-stunning-victory.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 19 Oct 2025 03:57:15 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[miami]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359161</guid>

					<description><![CDATA[അമേരിക്കന്‍ ലീഗിലെ മെസ്സിയുടെ രണ്ടാമത്തെ ഹാട്രിക്കാണ് ഇത്.
]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: സൂപ്പര്&#x200d;താരം ലയണല്&#x200d; മെസ്സി മേജര്&#x200d; ലീഗ് സോക്കറില്&#x200d; (എംഎല്&#x200d;എസ്) നാഷ്വില്ലിനെതിരെ ഹാട്രിക്കിന് നേതൃത്വം നല്&#x200d;കിയാണ് മയാമിക്ക് തകര്&#x200d;പ്പന്&#x200d; ജയം നേടിയത്. നാഷ്വില്ലയെ 2-5 എന്ന സ്‌കോറിനാണ് മയാമി തരിപ്പണമാക്കിയത്. അമേരിക്കന്&#x200d; ലീഗിലെ മെസ്സിയുടെ രണ്ടാമത്തെ ഹാട്രിക്കാണ് ഇത്.</p>
<p>മത്സരത്തിലെ മെസ്സിയുടെ ഗോള്&#x200d; തവണകള്&#x200d;: 34&#8242;, 63&#8242; (പെനാള്&#x200d;റ്റി), 81&#8242;. കഴിഞ്ഞ ഒക്ടോബറില്&#x200d; ന്യൂ ഇംഗ്ലണ്ട് റവല്യൂഷനെതിരെ മെസ്സി ഹാട്രിക് നേടിയിരുന്നു. സീസണില്&#x200d; 29 ഗോളുകള്&#x200d; നേടി ഗോള്&#x200d;വേട്ടക്കാരില്&#x200d; ഒന്നാമത് മെസ്സിയാണ്. മയാമിക്കായി ബല്&#x200d;ത്താസാര്&#x200d; റോഡ്രിഗസ് (67&#8242;), ടെലാസ്‌കോ സെഗോവിയ (90+1&#8242;) കൂടി ഗോള്&#x200d; നേടി. നാഷ്വില്ലക്കായി സാം സറിഡ്ജ് (43&#8242;), ജേക്കബ് ഷാഫെല്&#x200d;ബര്&#x200d;ഗ് (45+6&#8242;) ഗോള്&#x200d; നേടി.</p>
<p>നാഷ്വില്ലയുടെ ജിയോഡിസ് പാര്&#x200d;ക്കില്&#x200d; നടന്ന മത്സരത്തില്&#x200d; 35ാം മിനിറ്റില്&#x200d; മെസ്സി ആദ്യം ലീഡ് നേടി. ബോക്സിന് പുറത്തുനിന്നുള്ള ഷോട്ടിലൂടെ ഗോളിയെയും കീഴ്പ്പെടുത്തി പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഇടവേളയ്ക്ക് രണ്ട് മിനിറ്റ് മാത്രം ശേഷിച്ചപ്പോള്&#x200d; സാം സറിഡ്ജ് ഹെഡ്ഡറിലൂടെ നാഷ്വില്ലയെ ഒപ്പമെത്തിച്ചു. ഇടവേള ഇന്&#x200d;ജുറി ടൈമിന്റെ അവസാന മിനിറ്റില്&#x200d; ഷാഫെല്&#x200d;ബര്&#x200d;ഗ് നാഷ്വില്ലയെ മുന്നിലാക്കി. ഇങ്ങനെ 2-1 എന്ന സ്‌കോറിനാണ് മയാമി ഇടവേളയ്ക്ക് പോകുന്നത്.</p>
<p>62ാം മിനിറ്റില്&#x200d; മയാമിക്ക് അനുകൂലമായി പെനാള്&#x200d;റ്റി ലഭിച്ചു. ആന്&#x200d;ഡി നജര്&#x200d; പന്ത് കൈകൊണ്ടു തൊട്ടതിനാണ് റഫറി പെനാല്&#x200d;റ്റി വിധിച്ചത്. മെസ്സി പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചു. അഞ്ചു മിനിറ്റിനുള്ളില്&#x200d; റോഡ്രിഗസ് ഗോള്&#x200d; നേടി മയാമി വീണ്ടും ലീഡെടുത്തു. 81ാം മിനിറ്റില്&#x200d; മെസ്സി തന്റെ മൂന്നാം ഗോള്&#x200d; നേടി ഹാട്രിക് പൂര്&#x200d;ത്തിയാക്കി. ഇന്&#x200d;ജുറി ടൈമിലെ അവസാന മിനിറ്റില്&#x200d; സെഗോവിയ മയാമിയുടെ 5-2 വിജയം ഉറപ്പാക്കി.</p>
<p>എംഎല്&#x200d;എസ് ഗോള്&#x200d;ഡ് ബൂട്ടിനുള്ള പോരില്&#x200d; മെസ്സി ബഹുദൂരമായ ലീഡിലാണ്. രണ്ടാമത് സറിഡ്ജും, ലോസ് ആഞ്ജലസിന്റെ ഡെന്നിസ് ബുവാങ്കും ഉള്&#x200d;പ്പെടുന്ന മത്സരക്കാരെ മെസ്സിക്ക് അഞ്ചു ഗോളിന്റെ ലീഡ് ഉണ്ട്. 34 മത്സരങ്ങളില്&#x200d; നിന്നുള്ള 65 പോയന്റുമായി മയാമി ലീഗിലെ രണ്ടാം സ്ഥാനത്ത് നില്&#x200d;ക്കുന്നു. ഒന്നാമത് ഫിലാഡെല്&#x200d;ഫിയ യൂനിയന്&#x200d;, ഒരു പോയന്റ് കൂടുതല്&#x200d; നേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lionel-messis-hat-trick-gives-miami-a-stunning-victory.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍&#8217;: മന്ത്രി അബ്ദുറഹ്‌മാന്‍</title>
		<link>https://www.chandrikadaily.com/the-government-is-not-responsible-the-sponsor-signed-the-contract-minister-abdurrahman.html</link>
					<comments>https://www.chandrikadaily.com/the-government-is-not-responsible-the-sponsor-signed-the-contract-minister-abdurrahman.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 09 Aug 2025 10:54:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349884</guid>

					<description><![CDATA[മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു. അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ [&#8230;]]]></description>
										<content:encoded><![CDATA[<p>മെസി വിവാദത്തില്&#x200d; പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്&#x200d;. സംസ്ഥാന സര്&#x200d;ക്കാര്&#x200d; ആരുമായും കരാര്&#x200d; ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്&#x200d; ഒപ്പിട്ടത് സ്പോണ്&#x200d;സര്&#x200d;മാരാണെന്ന് മന്ത്രി പറഞ്ഞു. അര്&#x200d;ജന്റീനിയന്&#x200d; ഫുട്‌ബോള്&#x200d; അസോസിയേഷനുമായാണ് കരാര്&#x200d; ഒപ്പുവെച്ചിട്ടുള്ളത്. അവര്&#x200d; തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.</p>
<p>അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-government-is-not-responsible-the-sponsor-signed-the-contract-minister-abdurrahman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘മെസ്സി ഈസ്‌ മിസ്സിംഗ്‌; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്</title>
		<link>https://www.chandrikadaily.com/messi-is-missing-sports-minister-should-answer-sunny-joseph.html</link>
					<comments>https://www.chandrikadaily.com/messi-is-missing-sports-minister-should-answer-sunny-joseph.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 09 Aug 2025 07:11:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[suuny joseph]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349868</guid>

					<description><![CDATA[അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ സർക്കാർ വീഴ്ച വരുത്തിയെന്ന എഎഫ്എ പ്രതിനിധിയുടെ ചാറ്റ് പുറത്തുവന്നതോടെ സർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലക്ഷങ്ങൾ ചെലവാക്കി മെസിയെ വിളിക്കാൻ പോയവർ മറുപടി പറയണമെന്ന് സണ്ണി ജോസഫ്. &#8216;മെസ്സി ഈസ്‌ മിസ്സിംഗ്‌&#8217; എന്നും കായിക മന്ത്രി മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സർക്കാർ തള്ളിമറിച്ചുണ്ടാക്കിയ അപകടമെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി. മന്ത്രി സ്പെയിനില്‍ പോയതിന് ഖജനാവില്‍ നിന്ന് ചെലവായ പണം സിപിഎം തിരിച്ചടക്കണമെന്ന് ഹൈബി ഈഡന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ സർക്കാർ വീഴ്ച വരുത്തിയെന്ന എഎഫ്എ പ്രതിനിധിയുടെ ചാറ്റ് പുറത്തുവന്നതോടെ സർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലക്ഷങ്ങൾ ചെലവാക്കി മെസിയെ വിളിക്കാൻ പോയവർ മറുപടി പറയണമെന്ന് സണ്ണി ജോസഫ്. &#8216;മെസ്സി ഈസ്‌ മിസ്സിംഗ്‌&#8217; എന്നും കായിക മന്ത്രി മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.</p>
<p>സർക്കാർ തള്ളിമറിച്ചുണ്ടാക്കിയ അപകടമെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി. മന്ത്രി സ്പെയിനില്&#x200d; പോയതിന് ഖജനാവില്&#x200d; നിന്ന് ചെലവായ പണം സിപിഎം തിരിച്ചടക്കണമെന്ന് ഹൈബി ഈഡന്&#x200d; എംപിയും ആവശ്യപ്പെട്ടു. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു.</p>
<p>കരാർ ലംഘിച്ചത് അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണെന്ന് കഴിഞ്ഞദിവസം സ്‌പോൺസർ ആരോപിച്ചിരുന്നു. കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്‌പോൺസർ നടത്തിയിരുന്നു. എന്നാൽ കായിക മന്ത്രി ഇക്കാര്യത്തിൽ മൗനം തുടരുകയായിരുന്നു. എന്നാൽ‌ ഇപ്പോൾ കായിക മന്ത്രിക്കെതിരെ ലിയാൻഡ്രോ പീറ്റേഴ്സൺ രം​ഗത്തെത്തിയിരിക്കുന്നത്. 2024 സെപ്റ്റംബറിൽ കായികമന്ത്രി മാ&#x200d;ഡ്രിഡിൽ ലിയാൻഡ്രോ പീറ്റേഴ്സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/messi-is-missing-sports-minister-should-answer-sunny-joseph.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
