<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>liqueur policy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/liqueur-policy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 09 Jul 2018 14:25:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>liqueur policy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഓണക്കാലത്ത് വിഷമദ്യ ദുരന്തമുണ്ടാകുമെന്ന്  ഇന്റലിജന്&#x200d;സ് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/onam-liquor-sales-kerala-in-trouble.html</link>
					<comments>https://www.chandrikadaily.com/onam-liquor-sales-kerala-in-trouble.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Jul 2018 14:16:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[liqueur accident]]></category>
		<category><![CDATA[liqueur policy]]></category>
		<category><![CDATA[Liquor in Kerala]]></category>
		<category><![CDATA[tragedy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93807</guid>

					<description><![CDATA[തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തില്&#x200d; വിഷ മദ്യദുരന്തമുണ്ടാകുമെന്ന് എക്‌സൈസ് ഇന്റലിജന്&#x200d;സ് റിപ്പോര്&#x200d;ട്ട്. മലപ്പുറത്തും കോഴിക്കോടുമാണ് അട്ടിമറി സാധ്യത പ്രതീക്ഷിക്കുന്നതെന്നാണ് മുന്നറിയിപ്പ്. മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്&#x200d; കള്ളുഷാപ്പുകള്&#x200d; നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്രത വേണമെന്നും എല്ലാ ഇന്&#x200d;സ്‌പെക്ടര്&#x200d;മാര്&#x200d;ക്കും ഇന്റലിജന്&#x200d;സ് അസിസ്റ്റന്റ് കമ്മീഷണര്&#x200d;ക്കും നല്&#x200d;കിയ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. പുതിയ മദ്യനയത്തെ തുടര്&#x200d;ന്ന് മലപ്പുറത്ത് 197 കള്ളുഷാപ്പുകളും തുറന്നിരുന്നു. ഇതില്&#x200d; ഭൂരിഭാഗവും ബിനാമി പേരിലാണ്. യഥാര്&#x200d;ത്ഥ നടത്തിപ്പുകാര്&#x200d; പിന്നില്&#x200d; നിന്ന് ഷാപ്പിലെ ജീവനക്കാരുടേയോ ഡ്രൈവര്&#x200d;മാരുടേയോ പേരിലാക്കിയാണ് കള്ളുഷാപ്പുകള്&#x200d; നടത്തുന്നത്. വിഷമദ്യ ദുരന്തം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തില്&#x200d; വിഷ മദ്യദുരന്തമുണ്ടാകുമെന്ന് എക്‌സൈസ് ഇന്റലിജന്&#x200d;സ് റിപ്പോര്&#x200d;ട്ട്. മലപ്പുറത്തും കോഴിക്കോടുമാണ് അട്ടിമറി സാധ്യത പ്രതീക്ഷിക്കുന്നതെന്നാണ് മുന്നറിയിപ്പ്. മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്&#x200d; കള്ളുഷാപ്പുകള്&#x200d; നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്രത വേണമെന്നും എല്ലാ ഇന്&#x200d;സ്‌പെക്ടര്&#x200d;മാര്&#x200d;ക്കും ഇന്റലിജന്&#x200d;സ് അസിസ്റ്റന്റ് കമ്മീഷണര്&#x200d;ക്കും നല്&#x200d;കിയ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>പുതിയ മദ്യനയത്തെ തുടര്&#x200d;ന്ന് മലപ്പുറത്ത് 197 കള്ളുഷാപ്പുകളും തുറന്നിരുന്നു. ഇതില്&#x200d; ഭൂരിഭാഗവും ബിനാമി പേരിലാണ്. യഥാര്&#x200d;ത്ഥ നടത്തിപ്പുകാര്&#x200d; പിന്നില്&#x200d; നിന്ന് ഷാപ്പിലെ ജീവനക്കാരുടേയോ ഡ്രൈവര്&#x200d;മാരുടേയോ പേരിലാക്കിയാണ് കള്ളുഷാപ്പുകള്&#x200d; നടത്തുന്നത്. വിഷമദ്യ ദുരന്തം ഉണ്ടായാലും കേസില്&#x200d; നിന്ന് നടത്തിപ്പുകാര്&#x200d;ക്ക് എളുപ്പത്തില്&#x200d; രക്ഷപ്പെടുന്നതിനു വേണ്ടിയാണ് ഇത്തരത്തില്&#x200d; ചെയ്യുന്നത്. അതേസമയം ബിനാമി ഇടപാടുകാര്&#x200d;ക്ക് കള്ള് കച്ചവടം നടത്തുന്നതിന് എക്‌സൈസിലെ ചില ഉദ്യോഗസ്ഥര്&#x200d; തന്നെ കൊടിപിടിക്കുന്നതായും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/onam-liquor-sales-kerala-in-trouble.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാറിന്റെ പേരുപറഞ്ഞ് അധികാരത്തിലേറിയവര്&#x200d; ബാറിന്റെ പേരില്&#x200d;തന്നെ താഴെ ഇറങ്ങേണ്ടിവരും: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/kunjalikkutty-against-bar-policy-in-kerala-news.html</link>
					<comments>https://www.chandrikadaily.com/kunjalikkutty-against-bar-policy-in-kerala-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Mar 2018 10:14:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[liqueur policy]]></category>
		<category><![CDATA[pk kunjalikkutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75527</guid>

					<description><![CDATA[മലപ്പുറം: ബാറിന്റെ പേരുപറഞ്ഞ് അധികാരത്തിലേറിയവര്&#x200d; ബാറിന്റെ പേരില്&#x200d; തന്നെ താഴെയിറങ്ങേണ്ടിവരുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇടതുസര്&#x200d;ക്കാറിന്റെ മദ്യനയത്തിനുള്ള അദ്യപ്രതികരണം ചെങ്ങന്നൂര്&#x200d; ഉപതെരഞ്ഞെടുപ്പിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകള്&#x200d; തോറും ബാറുകള്&#x200d; തുടങ്ങാനുള്ള സര്&#x200d;ക്കാറിന്റെ നീക്കം കേരളത്തില്&#x200d; വിലപ്പോവില്ല. വളരെ ശക്തമായ തിരിച്ചടി ഇടതുസര്&#x200d;ക്കാര്&#x200d; നേരിടേണ്ടിവരും. മദ്യഷാപ്പുകളുടെ കാര്യത്തില്&#x200d; തദ്ദേശസ്ഥാപനങ്ങള്&#x200d;ക്കുണ്ടായിരുന്ന വിവേചനാധികാരം ഇടതു സര്&#x200d;ക്കാര്&#x200d; എടുത്തുകളഞ്ഞിട്ടുണ്ട്. എന്നാല്&#x200d; പഞ്ചായത്ത് ഭരണ സമിതികള്&#x200d; ഇതിനോട് ഒരു വിധത്തിലുംസഹകരിക്കാന്&#x200d; പോകുന്നില്ല. [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ബാറിന്റെ പേരുപറഞ്ഞ് അധികാരത്തിലേറിയവര്&#x200d; ബാറിന്റെ പേരില്&#x200d; തന്നെ താഴെയിറങ്ങേണ്ടിവരുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇടതുസര്&#x200d;ക്കാറിന്റെ മദ്യനയത്തിനുള്ള അദ്യപ്രതികരണം ചെങ്ങന്നൂര്&#x200d; ഉപതെരഞ്ഞെടുപ്പിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പഞ്ചായത്തുകള്&#x200d; തോറും ബാറുകള്&#x200d; തുടങ്ങാനുള്ള സര്&#x200d;ക്കാറിന്റെ നീക്കം കേരളത്തില്&#x200d; വിലപ്പോവില്ല. വളരെ ശക്തമായ തിരിച്ചടി ഇടതുസര്&#x200d;ക്കാര്&#x200d; നേരിടേണ്ടിവരും. മദ്യഷാപ്പുകളുടെ കാര്യത്തില്&#x200d; തദ്ദേശസ്ഥാപനങ്ങള്&#x200d;ക്കുണ്ടായിരുന്ന വിവേചനാധികാരം ഇടതു സര്&#x200d;ക്കാര്&#x200d; എടുത്തുകളഞ്ഞിട്ടുണ്ട്. എന്നാല്&#x200d; പഞ്ചായത്ത് ഭരണ സമിതികള്&#x200d; ഇതിനോട് ഒരു വിധത്തിലുംസഹകരിക്കാന്&#x200d; പോകുന്നില്ല. നാട്ടില്&#x200d; ഒരു ബാറ് വരുമ്പോള്&#x200d; അത് വേണോ വേണ്ടയോ എന്ന് പറയാന്&#x200d; ഓരോ പഞ്ചായത്തിലേയും മുനിസിപ്പാലിറ്റിയിലേയും ജനങ്ങള്&#x200d;ക്ക് അധികാരമുണ്ട്. ജനങ്ങള്&#x200d;ക്കൊപ്പം നിന്ന് ഇത്തരത്തിലുള്ള ഇടപെടലുകള്&#x200d; നടത്താന്&#x200d; ഭരണസമിതികള്&#x200d; കൂടുതല്&#x200d; ജാഗ്രത പുലര്&#x200d;ത്തണം. നാടുതോറും ബാറുകള്&#x200d; തുറക്കുന്ന ഇടതുപക്ഷത്തെ മുസ്‌ലിംലീഗ് അതിശക്തമായി എതിര്&#x200d;ക്കും. സര്&#x200d;ക്കാറിന്റെ ഈ മദ്യനയത്തിനെതിരെ മത സാമൂഹിക സാംസ്‌കാരിക സംഘടനകള്&#x200d; ഒന്നിച്ച് നടത്തുന്ന സമരങ്ങള്&#x200d;ക്ക് മുസ്‌ലിംലീഗ് പൂര്&#x200d;ണപിന്തുണ നല്&#x200d;കുമെന്നും സ്വന്തം നിലക്ക് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>ഈ വിഷയം നിയമസഭയില്&#x200d; മുസ്‌ലിംലീഗ് ഉയര്&#x200d;ത്തിക്കൊണ്ടുവരും. മതസംഘടനകളും മദ്യനിരോധന സമിതികളും രാഷ്ട്രീയ പാര്&#x200d;ട്ടികളും നടത്തിയ നിരന്തരമായ സമരങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; മദ്യവര്&#x200d;ജനത്തിനായി മദ്യനയം നടപ്പാക്കിയത്. ഈ നയം ഏറെ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്&#x200d; ബാറിന്റെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവരെന്ന് പറയുന്ന ഇടതുപക്ഷം ബാറിന്റെ പേരില്&#x200d; തന്നെ ഇറങ്ങിപ്പോകേണ്ടിവരും. ഇത്രമാത്രം ബാറുകള്&#x200d; തുടങ്ങേണ്ട ആവശ്യകത എന്താണ് ഇടതുപക്ഷത്തിനെന്ന് മനസ്സിലാകുന്നില്ല. മദ്യത്തിന് അടിമപ്പെടാതിരിക്കാന്&#x200d; യുവാക്കളുടെ രക്ഷക്കായി മതസാസ്‌കാരിക മേഖലയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവര്&#x200d;ക്ക് രംഗത്ത് വന്നേ മതിയാകൂ എന്ന അവസ്ഥയാണിന്നുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;, പി.ഉബൈദുല്ല എം.എല്&#x200d;.എ എന്നിവരും സന്നിഹിതരായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kunjalikkutty-against-bar-policy-in-kerala-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യനയം : സി.പി.എം മദ്യ മാഫിയ അവിശുദ്ധ ബന്ധത്തിന്റെ സൃഷ്ടി: എം.കെ മുനീര്&#x200d;</title>
		<link>https://www.chandrikadaily.com/m-k-muneer-attacks-pinarayi-over-liquor-e-policy.html</link>
					<comments>https://www.chandrikadaily.com/m-k-muneer-attacks-pinarayi-over-liquor-e-policy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Feb 2018 16:16:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[liqueur policy]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[policy of ldf on liquore]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69847</guid>

					<description><![CDATA[&#160; കോഴിക്കോട്: ബാര്&#x200d;ലൈസന്&#x200d;സ് നല്&#x200d;കുന്നതില്&#x200d; യുഡിഫ് കൊണ്ട് വന്ന നിയന്ത്രണങ്ങള്&#x200d; എടുത്തു മാറ്റി അടച്ചു പൂട്ടപ്പെട്ട ബാറുകള്&#x200d; തുറക്കാനും പുതിയവ ആരംഭിക്കാനുമുള്ള പിണറായി സര്&#x200d;ക്കാരിന്റെ തീരുമാനം മദ്യ മാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്&#x200d; എം.എല്&#x200d;.എ പ്രസ്താവിച്ചു. ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പിലാക്കാനുള്ള യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ നയ തീരുമാനം കേരളീയ സമൂഹത്തിലും കുടുംബാന്തരീക്ഷത്തിലും ഉണ്ടാക്കിയ സമാധാന അന്തരീക്ഷം ചില മദ്യ മുതലാളിമാര്&#x200d;ക്ക് വേണ്ടി തകര്&#x200d;ത്തിരിക്കുകയാണ്. ഭരണ പരിഷ്‌കാരങ്ങള്&#x200d; മദ്യ ഭൂമി മാഫിയക്കും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോഴിക്കോട്: ബാര്&#x200d;ലൈസന്&#x200d;സ് നല്&#x200d;കുന്നതില്&#x200d; യുഡിഫ് കൊണ്ട് വന്ന നിയന്ത്രണങ്ങള്&#x200d; എടുത്തു മാറ്റി അടച്ചു പൂട്ടപ്പെട്ട ബാറുകള്&#x200d; തുറക്കാനും പുതിയവ ആരംഭിക്കാനുമുള്ള പിണറായി സര്&#x200d;ക്കാരിന്റെ തീരുമാനം മദ്യ മാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്&#x200d; എം.എല്&#x200d;.എ പ്രസ്താവിച്ചു.</p>
<p>ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പിലാക്കാനുള്ള യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ നയ തീരുമാനം കേരളീയ സമൂഹത്തിലും കുടുംബാന്തരീക്ഷത്തിലും ഉണ്ടാക്കിയ സമാധാന അന്തരീക്ഷം ചില മദ്യ മുതലാളിമാര്&#x200d;ക്ക് വേണ്ടി തകര്&#x200d;ത്തിരിക്കുകയാണ്. ഭരണ പരിഷ്‌കാരങ്ങള്&#x200d; മദ്യ ഭൂമി മാഫിയക്കും വിദ്യാഭ്യാസ കച്ചവടക്കാര്&#x200d;ക്കുമായി ചുരുങ്ങിയിരിക്കുന്നു. സര്&#x200d;ക്കാര്&#x200d; നയ രൂപീകരണത്തില്&#x200d; സ്വാധീനിക്കപ്പെടുന്നത് പാര്&#x200d;ട്ടി നേതാക്കളുടെയും മന്ത്രിമാരുടെയും ബന്ധുക്കളുടെയും കച്ചവട താത്പര്യമാണെന്നുള്ളത് ഏറെ ആശങ്കയുളവാക്കുന്നു.</p>
<p>ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് കോഴിക്കോട് മാവൂര്&#x200d; റോഡിലെ ആരാധനാലയത്തിന് സമീപമുള്ള റാവിസ് ഹോട്ടലിന് ബാര്&#x200d; ലൈസെന്&#x200d;സ് നല്&#x200d;കാന്&#x200d; മദ്യ നയത്തിലെ ദൂര പരിധി 50 മീറ്റര്&#x200d; ആക്കി ചുരുക്കിയതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് മാവൂര്&#x200d; റോഡിലെ റാവിസ് ഹോട്ടലിന് ബാര്&#x200d; ലൈസെന്&#x200d;സ് നല്&#x200d;കാന്&#x200d; വേണ്ടി ഉമ്മന്&#x200d; ചാണ്ടി സര്&#x200d;ക്കാരിന്റെ മദ്യ നയം അട്ടിമറിച്ചതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി സഘടിപ്പിച്ച 12 മണിക്കൂര്&#x200d; സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/m-k-muneer-attacks-pinarayi-over-liquor-e-policy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റെക്കോര്‍ഡ് വില്‍പ്പന; തിരുവോണത്തിന് മാത്രം കുടിച്ചത് 48 കോടിയുടെ മദ്യം</title>
		<link>https://www.chandrikadaily.com/spirited-onam-liquor-worth-rs-48-crore-sales.html</link>
					<comments>https://www.chandrikadaily.com/spirited-onam-liquor-worth-rs-48-crore-sales.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Sep 2017 12:30:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[liqueur policy]]></category>
		<category><![CDATA[Onam]]></category>
		<category><![CDATA[soft drinks]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42829</guid>

					<description><![CDATA[തിരുവനന്തപുരം: കേരളത്തില്‍ തിരുവോണ ദിനത്തില്‍ മാത്രം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 48.42 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേസമയം 45 കോടിയുടെ വില്‍പനയാണ് നടന്നത്. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസത്തെ മദ്യവില്‍പന 489 കോടി രൂപയാണ്. കഴിഞ്ഞ തവണ 456 കോടിയുടെ മദ്യമാണ് ഇതേകാലയളവില്‍ വിറ്റഴിച്ചത്. ഈ വര്‍ഷം ഉത്രാടം വരെയുള്ള എട്ടു ദിവസത്തില്‍ 440.61 കോടിയുടെ വിറ്റുവരവാണ് മദ്യത്തില്‍ നിന്ന് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 411 കോടിയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തില്&#x200d; തിരുവോണ ദിനത്തില്&#x200d; മാത്രം സംസ്ഥാനത്തെ ബിവറേജസ് കോര്&#x200d;പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്&#x200d; വഴി വിറ്റത് 48.42 കോടിയുടെ മദ്യം. കഴിഞ്ഞ വര്&#x200d;ഷം ഇതേസമയം 45 കോടിയുടെ വില്&#x200d;പനയാണ് നടന്നത്. അത്തം മുതല്&#x200d; തിരുവോണം വരെയുള്ള പത്ത് ദിവസത്തെ മദ്യവില്&#x200d;പന 489 കോടി രൂപയാണ്. കഴിഞ്ഞ തവണ 456 കോടിയുടെ മദ്യമാണ് ഇതേകാലയളവില്&#x200d; വിറ്റഴിച്ചത്.</p>
<p>ഈ വര്&#x200d;ഷം ഉത്രാടം വരെയുള്ള എട്ടു ദിവസത്തില്&#x200d; 440.61 കോടിയുടെ വിറ്റുവരവാണ് മദ്യത്തില്&#x200d; നിന്ന് ഉണ്ടായത്. കഴിഞ്ഞ വര്&#x200d;ഷം ഇത് 411 കോടിയായിരുന്നു. ഉത്രാട ദിനത്തില്&#x200d; മാത്രം സംസ്ഥാനത്ത് ബിവറേജസ് കോര്&#x200d;പ്പറേഷന്റെ ഔട്ട്!ലെറ്റുകള്&#x200d; വഴി ആകെ 71.7 കോടിയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്&#x200d;ഷത്തെക്കാള്&#x200d; 11 കോടിയുടെ വര്&#x200d;ദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. തൃശൂരിലെ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്&#x200d; വില്&#x200d;പന നടന്നിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/spirited-onam-liquor-worth-rs-48-crore-sales.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തെ മദ്യപാനികളുടെ നാടാക്കി മാറ്റാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നു: എം.കെ മുനീര്‍</title>
		<link>https://www.chandrikadaily.com/keralam-being-a-liquere-state.html</link>
					<comments>https://www.chandrikadaily.com/keralam-being-a-liquere-state.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Jul 2017 10:17:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[liqueur policy]]></category>
		<category><![CDATA[MK MUNEER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34188</guid>

					<description><![CDATA[&#160; കണ്ണൂര്‍: ബാറുകളെല്ലാം തുറന്ന് കേരളത്തെ മദ്യപാനികളുടെ നാടാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്‌ലിംലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ മുനീര്‍. ചോദിക്കുന്നവര്‍ക്കും ആഗ്രഹിക്കാത്തവര്‍ക്കും മദ്യശാലകള്‍ അനുവദിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. ഇടത് സര്‍ക്കാറിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശികള്‍ക്ക് വേണ്ടിയാണ് ബാറുകള്‍ക്ക് തുറന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിദേശികള്‍ കേരളത്തിലേക്ക് വരുന്നത് മദ്യം കഴിക്കാനല്ല. അവര്‍ വരുന്നത് ദൈവത്തിന്റെ സ്വന്തം നാട് കാണാനാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കണ്ണൂര്&#x200d;: ബാറുകളെല്ലാം തുറന്ന് കേരളത്തെ മദ്യപാനികളുടെ നാടാക്കി മാറ്റാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നതെന്ന് മുസ്‌ലിംലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ മുനീര്&#x200d;. ചോദിക്കുന്നവര്&#x200d;ക്കും ആഗ്രഹിക്കാത്തവര്&#x200d;ക്കും മദ്യശാലകള്&#x200d; അനുവദിക്കുന്ന നിലപാടാണ് സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നതെന്നും മുനീര്&#x200d; പറഞ്ഞു.<br />
ഇടത് സര്&#x200d;ക്കാറിന്റെ മദ്യനയത്തില്&#x200d; പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്&#x200d;ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശികള്&#x200d;ക്ക് വേണ്ടിയാണ് ബാറുകള്&#x200d;ക്ക് തുറന്നതെന്നാണ് സര്&#x200d;ക്കാര്&#x200d; പറയുന്നത്. വിദേശികള്&#x200d; കേരളത്തിലേക്ക് വരുന്നത് മദ്യം കഴിക്കാനല്ല. അവര്&#x200d; വരുന്നത് ദൈവത്തിന്റെ സ്വന്തം നാട് കാണാനാണ്. മദ്യം ഇല്ലാതെ തന്നെ കേരളത്തില്&#x200d; ടൂറിസ്റ്റുകള്&#x200d; വരും. കഴിഞ്ഞ ഒരു വര്&#x200d;ഷം കേരളത്തിലെത്തിയ വിദേശികളുടെ എണ്ണം കൂടിയിട്ടേയുള്ളൂവെന്നാണ് കണക്കുകള്&#x200d; വ്യക്തമാക്കുന്നത്. മദ്യപിച്ച് പാമ്പായി കിടക്കുന്നവരെ കണ്ടാല്&#x200d; ആരാണ് കേരളത്തില്&#x200d; വരികയെന്ന് സര്&#x200d;ക്കാര്&#x200d; ആലോചിക്കണം. വിദേശികളെ കുടിപ്പിച്ച് കിടത്തി നിലവിലെ ടൂറിസ്റ്റുകളുടെ വരവ് ഇല്ലാതാക്കാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നതെന്നും മുനീര്&#x200d; സൂചിപ്പിച്ചു.<br />
മദ്യനയത്തെ കുറിച്ച് ധനമന്ത്രിക്കും ടൂറിസം മന്ത്രിക്കും വ്യക്തമായ നിലപാടില്ല. മദ്യപാനത്തെ പ്രോത്സാഹിപ്പിച്ച് ക്രിമിനലിസം വളര്&#x200d;ത്തുന്ന നിലപാടാണ് സര്&#x200d;ക്കാര്&#x200d; കൈകൊള്ളുന്നത്. തെരഞ്ഞെടുപ്പ് വേളയില്&#x200d; ബാറ് മുതലാളിമാര്&#x200d;ക്കും അബ്കാരി ലോബികള്&#x200d;ക്കും നല്&#x200d;കിയ ഉറപ്പാണ് സര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d; പാലിച്ച് കൊണ്ടിരിക്കുന്നത്. മദ്യശാലകള്&#x200d; പൂട്ടണമെന്ന നിലപാട് കൈകൊണ്ട വി.എസിനെ മൂലക്കിരുത്തിയാണ് പിണറായിയും സംഘവും മുന്നോട്ട് പോകുന്നത്. സുപ്രീംകോടതി വിധി മറികടന്ന് കേരളത്തിലെ എല്ലാ റോഡുകളും ഗ്രാമീണ പാതയാക്കുന്നതിനെ കുറിച്ചാണ് സര്&#x200d;ക്കാര്&#x200d; ആലോചിച്ച് കൊണ്ടിരിക്കുന്നതെന്നും എം.കെ മുനീര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keralam-being-a-liquere-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യനയം പുന:പരിശോധിക്കണമെന്ന് ക്രൈസ്തവ സഭകള്‍</title>
		<link>https://www.chandrikadaily.com/beer-policy-retest.html</link>
					<comments>https://www.chandrikadaily.com/beer-policy-retest.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Jun 2017 18:12:06 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[liqueur policy]]></category>
		<category><![CDATA[policy of ldf on liquore]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33983</guid>

					<description><![CDATA[&#160; തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യ നയം പുനഃപരിശോധിക്കണമെന്ന് ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ ഈ ആവശ്യമുന്നയിച്ചത്. അതെസമയം, എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിക്ക് മുഖ്യമന്ത്രി ക്രൈസ്തവ സഭകളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളെയെല്ലാം സര്‍ക്കാര്‍ ഒരുപോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. പരിവര്‍ത്തിത ക്രൈസ്തവരുടെ സംവരണ പ്രശ്‌നം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: സര്&#x200d;ക്കാരിന്റെ മദ്യ നയം പുനഃപരിശോധിക്കണമെന്ന് ക്രൈസ്തവ മതമേലധ്യക്ഷന്&#x200d;മാര്&#x200d;. സര്&#x200d;ക്കാര്&#x200d; ഒരു വര്&#x200d;ഷം പൂര്&#x200d;ത്തിയാക്കിയ സാഹചര്യത്തില്&#x200d; തൈക്കാട് ഗസ്റ്റ് ഹൗസില്&#x200d; മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്രൈസ്തവ മതമേലധ്യക്ഷന്&#x200d;മാര്&#x200d; ഈ ആവശ്യമുന്നയിച്ചത്. അതെസമയം, എല്ലാവര്&#x200d;ക്കും വീടെന്ന ലക്ഷ്യത്തോടെ സര്&#x200d;ക്കാര്&#x200d; നടപ്പാക്കുന്ന ലൈഫ് പദ്ധതിക്ക് മുഖ്യമന്ത്രി ക്രൈസ്തവ സഭകളുടെ പിന്തുണ അഭ്യര്&#x200d;ത്ഥിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളെയെല്ലാം സര്&#x200d;ക്കാര്&#x200d; ഒരുപോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞു. ന്യൂനപക്ഷങ്ങള്&#x200d; നേരിടുന്ന പ്രശ്‌നങ്ങള്&#x200d; ഗൗരവത്തോടെയാണ് കാണുന്നത്. പരിവര്&#x200d;ത്തിത ക്രൈസ്തവരുടെ സംവരണ പ്രശ്‌നം സംസ്ഥാന സര്&#x200d;ക്കാര്&#x200d; മാത്രം വിചാരിച്ചാല്&#x200d; പരിഹരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. റബര്&#x200d; കര്&#x200d;ഷകരുടെ പ്രശ്‌നത്തില്&#x200d; വിശദമായ പരിശോധന വേണം. ഇവരെ സഹായിക്കാന്&#x200d; വിവിധ പദ്ധതികള്&#x200d; പരിഗണനയിലുണ്ട്. റവന്യു ഓഫീസുകള്&#x200d; മാത്രമല്ല, എല്ലാ സര്&#x200d;ക്കാര്&#x200d; ഓഫീസുകളും ജനസൗഹൃദമാക്കുകയാണ് സര്&#x200d;ക്കാര്&#x200d; ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തീരദേശപാത വരുന്നതില്&#x200d; ജനങ്ങള്&#x200d;ക്ക് ആശങ്ക വേണ്ട. ഇതുമായി ബന്ധപ്പെട്ട് വിഷമമുണ്ടാകുന്നവരുടെ പ്രശ്‌നങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; പരിഹരിക്കും. സ്ഥലം നഷ്ടപ്പെടുന്നവര്&#x200d;ക്ക് തീരദേശത്തു തന്നെ താമസിക്കാന്&#x200d; സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി കെ.ടി. ജലീല്&#x200d;, ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി കെ. ഷാജഹാന്&#x200d;, കാഞ്ഞിരപ്പളളി ബിഷപ്പ് മാത്യൂ അറയ്ക്കല്&#x200d;, മെട്രോപോളിറ്റന്&#x200d; ബിഷപ്പ് ഗബ്രിയേല്&#x200d; മാര്&#x200d; ഗ്രിഗോറിയോസ്, നിരണം ആര്&#x200d;ച്ച് ബിഷപ്പ് ജോജു മാത്യു, ക്‌നാനയ സിറിയന്&#x200d; ആര്&#x200d;ച്ച് ബിഷപ്പ് മോര്&#x200d; സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലങ്കര ഓര്&#x200d;ത്തഡോക്‌സ് സഭ മെത്രാപ്പോലീത്ത ഡോ. സക്കറിയാസ് മാര്&#x200d; അപ്രേം, മാര്&#x200d;ത്തോമ സഭ എപ്പിസ്‌കോപ്പ ജോസഫ് മാര്&#x200d; ബര്&#x200d;ണബസ്, തൃശൂര്&#x200d; ആര്&#x200d;ച്ച് ബിഷപ്പ് ആന്&#x200d;ഡ്രൂസ് താഴത്ത്, യാക്കോബായ സിറിയന്&#x200d; സഭ പ്രതിനിധി ഫാ. എല്&#x200d;ദോ എം. പോള്&#x200d;, സി.എസ്.ഐ എസ്.കെ.ഡി ധര്&#x200d;മ്മരാജ് റസാലം തുടങ്ങിയവരും കാതോലിക്ക, സി.എസ്.ഐ, യാക്കോബായ, പെന്തക്കോസ്ത് സഭകളില്&#x200d; നിന്നുള്ളവരും യോഗത്തില്&#x200d; സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/beer-policy-retest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
