<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>liqueur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/liqueur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 02 Jul 2023 07:29:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>liqueur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗോവൻ നിർമ്മിത വ്യാജ മദ്യവുമായി കർഷകമോർച്ച നേതാവ് പിടിയിൽ</title>
		<link>https://www.chandrikadaily.com/liquerszeizedfronbjpleader.html</link>
					<comments>https://www.chandrikadaily.com/liquerszeizedfronbjpleader.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 02 Jul 2023 07:29:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Excise special squad]]></category>
		<category><![CDATA[liqueur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262486</guid>

					<description><![CDATA[ഡ്രൈ ഡേ ദിനത്തിൽ അടക്കം ആവശ്യക്കാർക്ക് മുന്തിയ വിലയ്ക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഗോവൻ നിർമ്മിത വ്യാജ മദ്യവുമായി ബിജെപി നേതാവ് പിടിയിൽ. കർഷകമോർച്ച കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റും വിമുക്തഭടനുമായ കുറ്റൂർ തലയാർ ലതാ ഭവനിൽ സുരേഷ് കുമാറിനെയാണ് എക്സൈസ് സംഘം 17 ലിറ്റർ മദ്യവുമായി അറസ്റ്റ് ചെയ്തത്. തിരുവല്ല റേഞ്ച് ഇൻസ്പെക്ടർ ജി പ്രസന്നന്റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിൽ നിന്നും സ്കൂട്ടറിൽ നിന്നുമായി 23 കുപ്പി മദ്യം പിടികൂടി.ഡ്രൈ ഡേ ദിനത്തിൽ അടക്കം ആവശ്യക്കാർക്ക് മുന്തിയ വിലയ്ക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/liquerszeizedfronbjpleader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യ- ഭൂ മാഫിയ ബന്ധം സി.പിഎം-സി.പി.ഐ ഭായ് ഭായ്</title>
		<link>https://www.chandrikadaily.com/land-liquor-mafia.html</link>
					<comments>https://www.chandrikadaily.com/land-liquor-mafia.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 06 Oct 2018 03:39:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[land]]></category>
		<category><![CDATA[liqueur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105920</guid>

					<description><![CDATA[&#160; തിരുവനന്തപുരം: എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയ ശേഷം തങ്ങള്&#x200d; കൈവശം വച്ചിരിക്കുന്ന വകുപ്പുകള്&#x200d; ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് വന്&#x200d; തോതില്&#x200d; മദ്യം ഒഴുക്കാന്&#x200d; സി.പി.എം ശ്രമിക്കുന്നത് സി.പി.ഐയുടെ പിന്തുണയോടെയെന്ന് ആക്ഷേപം. സി.പി.എം -മദ്യ മാഫിയ കൂട്ടുകെട്ടിന് സി.പി.ഐ പച്ചക്കൊടി കാട്ടുമ്പോള്&#x200d; സി.പി.ഐ &#8211; ഭൂമാഫിയ ബന്ധത്തിന് ചൂട്ടുപിടിക്കുകയാണത്രെ സി.പി.എം. സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറികളും ബാറുകളും തുറക്കന്നതിനൊപ്പം വന്&#x200d;കിട കമ്പനികള്&#x200d; അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്&#x200d;ക്കാര്&#x200d; നീക്കങ്ങള്&#x200d; തടയപ്പെടുകയും ചെയ്യുന്നു. സര്&#x200d;ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്&#x200d; നടപടികളുമായ ബന്ധപ്പെട്ട [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയ ശേഷം തങ്ങള്&#x200d; കൈവശം വച്ചിരിക്കുന്ന വകുപ്പുകള്&#x200d; ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് വന്&#x200d; തോതില്&#x200d; മദ്യം ഒഴുക്കാന്&#x200d; സി.പി.എം ശ്രമിക്കുന്നത് സി.പി.ഐയുടെ പിന്തുണയോടെയെന്ന് ആക്ഷേപം. സി.പി.എം -മദ്യ മാഫിയ കൂട്ടുകെട്ടിന് സി.പി.ഐ പച്ചക്കൊടി കാട്ടുമ്പോള്&#x200d; സി.പി.ഐ &#8211; ഭൂമാഫിയ ബന്ധത്തിന് ചൂട്ടുപിടിക്കുകയാണത്രെ സി.പി.എം.<br />
സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറികളും ബാറുകളും തുറക്കന്നതിനൊപ്പം വന്&#x200d;കിട കമ്പനികള്&#x200d; അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്&#x200d;ക്കാര്&#x200d; നീക്കങ്ങള്&#x200d; തടയപ്പെടുകയും ചെയ്യുന്നു.<br />
സര്&#x200d;ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്&#x200d; നടപടികളുമായ ബന്ധപ്പെട്ട കേസുകളില്&#x200d; സര്&#x200d;ക്കാര്&#x200d; കോടതികളില്&#x200d; തോറ്റുകൊടുക്കുകയാണെന്ന വിമര്&#x200d;ശനം ശക്തമാണ്.<br />
ഇടത് സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്ന ശേഷം സംസ്ഥാനത്ത് തുറന്നത് 402 ബാറുകളാണ്. മുന്&#x200d;പ് നിലവില്&#x200d; ഇല്ലാതിരുന്ന 120 ബാറുകള്&#x200d;ക്കുകൂടി അനുമതി നല്&#x200d;കിയാണ് എണ്ണം 402ലേക്ക് ഉയര്&#x200d;ത്തിയത്. ത്രീ സ്റ്റാര്&#x200d; മുതല്&#x200d; മുകളിലേക്കുള്ള ഹോട്ടലുകള്&#x200d;ക്ക് ബാര്&#x200d; അനുവദിക്കണമെന്ന നയം നിലവിലുള്ളതിനാല്&#x200d; എണ്ണം ഇനിയും ഉയരും. ഇപ്പോള്&#x200d; സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 432ആണ്.ദേശീയസംസ്ഥാന പാതയോരത്തുനിന്ന് ദൂരപരിധിയുമായി ബന്ധപ്പെട്ട നിയന്ത്രണം വന്നതോടെ കുറെ ബാറുകള്&#x200d; അടച്ചിടേണ്ടി വന്നിരുന്നു. എന്നാല്&#x200d; റോഡുകളെ സര്&#x200d;ക്കാര്&#x200d; തരംതാഴ്ത്തി ജില്ലാ റോഡുകളുടെ പദവിയിലേക്കാക്കിയതോടെ പല ബാറുകളും തുറന്നു. ഒടുവില്&#x200d; സുപ്രീംകോടതി തന്നെ ഇളവ് നല്&#x200d;കിയപ്പോള്&#x200d; ബാറുകള്&#x200d; തുറക്കുന്നതിനുള്ള തടസ്സങ്ങള്&#x200d; നീങ്ങി.<br />
ഉമ്മന്&#x200d; ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്&#x200d;ക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകള്&#x200d;ക്കുമാത്രം ബാര്&#x200d; ലൈസന്&#x200d;സ് എന്ന് തീരുമാനമെടുത്തതോടെ ത്രി സ്റ്റുകള്&#x200d; മുതലുള്ള ബാറുകള്&#x200d; പൂട്ടിട്ടി. ഇതോടെ ബാറുകളുടെ എണ്ണം 30 ആയി ചുരുങ്ങുകയും ചെയ്തു.<br />
സംസ്ഥാനത്ത് 468 ബിയര്&#x200d;വൈന്&#x200d; പാര്&#x200d;ലറുകള്&#x200d; ഇപ്പോള്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ട്. ഇതില്&#x200d; മിക്കവയും ത്രീ സ്റ്റാര്&#x200d; പദവിയിലേക്ക് എത്താന്&#x200d; സൗകര്യങ്ങള്&#x200d; ഒരുക്കുകയാണ്. ഇന്ത്യന്&#x200d; ടൂറിസം ഡെവലപ്‌മെന്റ് കോര്&#x200d;പ്പറേഷനാണ് (ഐ.ടി.ഡി.സി.) സ്റ്റാര്&#x200d; പദവി നല്&#x200d;കേണ്ടത്. സൗകര്യമൊരുക്കി ഇവയും ഒപ്പം പുതിയ ഹോട്ടലുകളും അപേക്ഷയുമായി എത്തിയാല്&#x200d; ലൈസന്&#x200d;സ് അനുവദിക്കേണ്ടിവരും. ചുരുക്കത്തില്&#x200d; സംസ്ഥാനത്ത് പലചരക്കുകടകള്&#x200d; പോലെ ബാറുകള്&#x200d; ഉയരും .വെള്ളം പോലെ മദ്യം ഒഴുകും ഇതിനായി കോഴയും.<br />
ഭൂമി പ്രശ്‌നത്തില്&#x200d; അനധികൃതമായി പതിനായിരക്കണക്കിന് ഏക്കര്&#x200d; സ്ഥലം കൈവശം വച്ചിരിക്കുന്ന വന്&#x200d;കിട കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സി.പി.ഐ കയ്യാളുന്ന റവന്യു വകുപ്പ് സ്വീകരിക്കുന്നത് .സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള നിയമവകുപ്പിന്റെ ആശിര്&#x200d;വാദവും ഇതിന് ആവോളം ലഭിക്കുന്നു.<br />
ഹാരിസണ്&#x200d;പ്ലാന്റെഷന്റെ കൈവശമുള്ള 38000 ഏക്കര്&#x200d; ഭൂമി ഏറ്റെടുക്കാനുള്ള സര്&#x200d;ക്കാര്&#x200d; നീക്കത്തിന് കോടതി തടയിട്ടത് സംസ്ഥാന സര്&#x200d;ക്കാരിന്റെ ഒത്തുകളിമൂലമാണെന്ന് പരക്കെ വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു.<br />
ഒന്നുമറിയാത്ത ഗവണ്&#x200d;മെന്റ് പ്ലീഡര്&#x200d;മാരെക്കൊണ്ട് കേസ് വാദിപ്പിച്ച് മനപൂര്&#x200d;വം തോറ്റുകൊടുക്കുകയായിരുന്നു എന്ന മുന്&#x200d; റവന്യു പ്ലീഡര്&#x200d; സുശീലാ ഭട്ടിന്റെ ആരോപണത്തിന് വ്യക്തമായ മറുപടി നല്&#x200d;കാന്&#x200d; ഇനിയും സര്&#x200d;ക്കാരിനായിട്ടില്ല.<br />
ഭൂമി ഏറ്റെടുക്കന്നതിന് സര്&#x200d;ക്കാര്&#x200d; നിയോഗിച്ച സ്‌പെഷ്യല്&#x200d; ഓഫീസര്&#x200d; എം.ജി രാജമാണിക്യത്തിന്റെ റിപ്പോര്&#x200d;ട്ടിനെ തുടര്&#x200d;ന്ന് ഭൂമി ഏറ്റെടുക്കുന്നതിനായി സ്വീകരിച്ച നടപടികള്&#x200d;ക്ക് കോടതി തടയിട്ടത് കേസ് നടത്തിപ്പില്&#x200d; സര്&#x200d;ക്കാര്&#x200d; കാട്ടിയ അനാസ്ഥമൂലമായിരുന്നു. എല്&#x200d;.ഡി.എഫ് ഗവണ്&#x200d;മെന്റ് അധികാരത്തിലെത്തിയതിന് ശേഷം കേസുകള്&#x200d; അട്ടിമറിക്കുന്നതിന് ബോധപൂര്&#x200d;വ ശ്രമങ്ങള്&#x200d; നടന്നതായി ആരോപണം ഉയര്&#x200d;ന്നു. കേസുകളില്&#x200d; സര്&#x200d;ക്കാറിന് അനുകൂലമായി വിധികള്&#x200d; നേടിയ പബ്ലിക് പ്രോസിക്യുട്ടര്&#x200d; സുശീല.ആര്&#x200d;.ഭട്ടിനെ മാറ്റിയത് വിമര്&#x200d;ശനത്തിന് ഇടയാക്കി. തോട്ടം ഭൂമി ഏറ്റെടുക്കണമെന്നതിനുള്ള നിര്&#x200d;ദേശങ്ങള്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; നിയമവകുപ്പിനോട് ആവശ്യപ്പെട്ടു. രാജമാണിക്യം റിപ്പോര്&#x200d;ട്ടിന് നിയമ സാധുതയില്ലെന്ന് നിയമവകുപ്പ് സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് സര്&#x200d;ക്കാറിന് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയതും വിവാദമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/land-liquor-mafia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലണോ</title>
		<link>https://www.chandrikadaily.com/editorial-61.html</link>
					<comments>https://www.chandrikadaily.com/editorial-61.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Oct 2017 18:17:18 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[liqueur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50818</guid>

					<description><![CDATA[മലയാളിക്ക് ഹോട്ടലില്‍ചെന്ന് &#8216;ഒരു ചായയും കടിയും&#8217; എന്നതിന് പകരം ഇനിമുതല്‍ &#8216;ഒരു ബിയറും കടിയും&#8217; എന്നു മാറ്റിപ്പറയാം! മദ്യ ഫാക്ടറികള്‍ക്ക് പുറമെ സംസ്ഥാനത്തെ ഹോട്ടലുകള്‍ക്കും മദ്യം നിര്‍മിച്ച് വില്‍ക്കാന്‍ അനുവാദം നല്‍കുന്നതിനുള്ള നടപടികളിലാണ് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരെന്ന റിപ്പോര്‍ട്ട് സമാധാനവും പുരോഗതിയും കാംക്ഷിക്കുന്ന ജനങ്ങളിലാകെ വന്‍ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. പത്ത് ഹോട്ടലുകള്‍ ഇതുസംബന്ധിച്ച് അനുമതി ചോദിച്ചെന്നാണ് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ ഏതാനും ഹോട്ടലുകളില്‍ മൈക്രോബ്രിവറികള്‍ സ്ഥാപിച്ച് ബിയര്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഇത് മാതൃകയാക്കാനാണ് കേരളം താല്‍പര്യപ്പെടുന്നതെന്നുമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>മലയാളിക്ക് ഹോട്ടലില്&#x200d;ചെന്ന് &#8216;ഒരു ചായയും കടിയും&#8217; എന്നതിന് പകരം ഇനിമുതല്&#x200d; &#8216;ഒരു ബിയറും കടിയും&#8217; എന്നു മാറ്റിപ്പറയാം! മദ്യ ഫാക്ടറികള്&#x200d;ക്ക് പുറമെ സംസ്ഥാനത്തെ ഹോട്ടലുകള്&#x200d;ക്കും മദ്യം നിര്&#x200d;മിച്ച് വില്&#x200d;ക്കാന്&#x200d; അനുവാദം നല്&#x200d;കുന്നതിനുള്ള നടപടികളിലാണ് സംസ്ഥാനത്തെ ഇടതുമുന്നണി സര്&#x200d;ക്കാരെന്ന റിപ്പോര്&#x200d;ട്ട് സമാധാനവും പുരോഗതിയും കാംക്ഷിക്കുന്ന ജനങ്ങളിലാകെ വന്&#x200d; ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. പത്ത് ഹോട്ടലുകള്&#x200d; ഇതുസംബന്ധിച്ച് അനുമതി ചോദിച്ചെന്നാണ് സംസ്ഥാന എക്‌സൈസ് കമ്മീഷണര്&#x200d; അറിയിച്ചിരിക്കുന്നത്. കര്&#x200d;ണാടകയില്&#x200d; ഏതാനും ഹോട്ടലുകളില്&#x200d; മൈക്രോബ്രിവറികള്&#x200d; സ്ഥാപിച്ച് ബിയര്&#x200d; ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഇത് മാതൃകയാക്കാനാണ് കേരളം താല്&#x200d;പര്യപ്പെടുന്നതെന്നുമാണ് കമ്മീഷണര്&#x200d; ഋഷിരാജ്‌സിങ് അറിയിച്ചിരിക്കുന്നത്. എക്‌സൈസ് കമ്മീഷണര്&#x200d;ക്ക് ഒരു സുപ്രഭാതത്തില്&#x200d; ഉറക്കമെണീറ്റപ്പോള്&#x200d; തോന്നിയ വെളിപാടല്ല ഈ മൈക്രോബ്രിവറീസ്. വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് കേരളത്തിലെ ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; ആലോചിച്ചതും ഈ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്ന ശേഷം പൊടിതട്ടിയെടുത്തതുമായൊരു നിര്&#x200d;ദേശമാണ് ഇപ്പോള്&#x200d; മാധ്യമങ്ങള്&#x200d;വഴി പുറത്തുവന്നിരിക്കുന്നത് എന്നതാണ് യാഥാര്&#x200d;ഥ്യം.<br />
സംസ്ഥാന സര്&#x200d;ക്കാര്&#x200d; ചുമതലപ്പെടുത്തിയതനുസരിച്ചാണ് എക്‌സൈസ് കമ്മീഷണര്&#x200d; ഋഷിരാജ് സിങ് ഈ മാസം പകുതിയോടെ ബംഗളൂരു സന്ദര്&#x200d;ശിച്ച് മൈക്രോ ബ്രിവറികളെക്കുറിച്ച് പഠിച്ച് റിപ്പോര്&#x200d;ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉടന്&#x200d; തന്നെ സര്&#x200d;ക്കാരിന് സമര്&#x200d;പ്പിക്കാനിരിക്കെ എന്തിനാണ് വാര്&#x200d;ത്ത പുറത്തുവിട്ടത് എന്നത് സംശയാസ്പദമാണ്. മദ്യമൊഴുക്കിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്&#x200d; നിന്ന് പ്രത്യേകിച്ച് വനിതകള്&#x200d;, കുടുംബിനികള്&#x200d;, മതവിശ്വാസികള്&#x200d;, മദ്യനിരോധന സമിതികള്&#x200d;, അധ്യാപക സമൂഹം തുടങ്ങിയവരില്&#x200d; നിന്ന് ഉയര്&#x200d;ന്നുകൊണ്ടിരിക്കുന്നത്. യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ ചരിത്രപരമായ തീരുമാനത്തെ കേരളീയ സമൂഹം പൊതുവെ സ്വാഗതം ചെയ്തതുമാണ്.<br />
മൈക്രോ ബ്രിവറികള്&#x200d; തുടങ്ങുന്നതിലൂടെ കൂടുതല്&#x200d; പേര്&#x200d;ക്ക് തൊഴില്&#x200d; നല്&#x200d;കാനാകുമെന്നാണത്രെ സര്&#x200d;ക്കാരിന്റെയും എക്‌സൈസ് വകുപ്പിന്റെയും വാദം. കര്&#x200d;ണാടക മാതൃകയില്&#x200d; മദ്യത്തില്&#x200d; നിന്ന് മോചിപ്പിക്കുന്ന ഡീഅഡിക്ഷന്&#x200d; കേന്ദ്രങ്ങള്&#x200d; തുറക്കണമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; കമ്മീഷണര്&#x200d; നിര്&#x200d;ദേശിച്ചിട്ടുണ്ടത്രെ. മദ്യം പരമാവധി നല്&#x200d;കിയ ശേഷം മദ്യ ലഹരി മുക്ത കേന്ദ്രങ്ങള്&#x200d; തുറക്കുമെന്ന് പറയുന്നതിലെ വൈരുധ്യം പരിതാപകരം തന്നെ. യു.ഡി.എഫിന്റെ മദ്യനിയന്ത്രണ നയത്തെ സി.പി.എം എതിര്&#x200d;ത്തതിന് പറഞ്ഞതിനു കാരണം സംസ്ഥാനത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞായിരുന്നു. ഇപ്പോള്&#x200d; ഹോട്ടലുകളില്&#x200d; പരസ്യമായി മദ്യം വിളമ്പുന്നതിനെയും ടൂറിസത്തിന്റെ മറവിലാണോ സി.പി.എമ്മും സര്&#x200d;ക്കാരും ന്യായീകരിക്കാന്&#x200d; നോക്കുന്നത്. മദ്യം വിളമ്പുന്നതാണ് തൊഴിലില്ലായ്മക്ക് സര്&#x200d;ക്കാര്&#x200d; കാണുന്ന പരിഹാരമെങ്കില്&#x200d; ഈ സര്&#x200d;ക്കാരിലെയും ഭരിക്കുന്ന പാര്&#x200d;ട്ടിയിലെയും ആളുകളുടെ സാമൂഹിക ജ്ഞാനത്തെക്കുറിച്ച് ആലോചിച്ച് ലജ്ജിക്കേണ്ടിവരും. ഇത്തരം നിരവധി ഹോട്ടലുകളില്&#x200d; ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ ഗുണമേന്മ ആര് പരിശോധിച്ച് ഉറപ്പുവരുത്തും.<br />
അതേസമയം, ബംഗളൂരു പോലൊരു മഹാനഗരത്തിലെ ഏതാനും ഹോട്ടലുകളില്&#x200d; പരീക്ഷിച്ച ബിയര്&#x200d; ഉല്&#x200d;പാദന-വിപണന സംവിധാനം കേരളത്തില്&#x200d; നടപ്പാക്കുന്നതിനു പിന്നിലുള്ള ചില അല്&#x200d;പബുദ്ധികളുടെ ചേതോവികാരത്തെയാണ് ശരിക്കും പരിശോധനക്ക് വിധേയമാക്കേണ്ടത്. അധികാരത്തിലെത്തുന്നതിനുമുമ്പ് ഒളിഞ്ഞും തെളിഞ്ഞും മദ്യത്തിനായി മുറവിളി കൂട്ടിയ ഇടതുമുന്നണി ഒന്നരക്കൊല്ലം മുമ്പ് ഭരണച്ചുമതല ഏറ്റതുമുതല്&#x200d; തുടങ്ങിയതാണ് മദ്യത്തിലൂടെ കേരളീയരെ അടിമകളാക്കി ചൂഷണം നടത്താനുള്ള നടപടികള്&#x200d;. ഇതിന്റെ ഭാഗമായായിരുന്നു കഴിഞ്ഞ ഉമ്മന്&#x200d;ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി സര്&#x200d;ക്കാര്&#x200d; നിരോധിച്ച ബാറുകള്&#x200d; തുറക്കാനുള്ള തീരുമാനം. മദ്യം നിരോധിക്കുകയല്ല, വര്&#x200d;ജിക്കുകയാണ് ഇടതുമുന്നണിയുടെ നയമെന്ന ഉട്ടോപ്യന്&#x200d; നയമാണ് മുന്നണിയുടെ നേതാക്കള്&#x200d; കാലങ്ങളായി പറഞ്ഞുഫലിപ്പിക്കാന്&#x200d; ശ്രമിക്കുന്നതെങ്കിലും ഫലത്തില്&#x200d; മദ്യം വ്യാപകമാക്കി ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം കവരാനും അതുവഴി ബോധം നഷ്ടപ്പെട്ട അണികളെയും ജനങ്ങളെയും സൃഷ്ടിക്കാനുമാണ് ശ്രമം. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാംയെച്ചൂരിയുടെ വരെ വാക്കുകളും വാഗ്ദാനങ്ങളും ലംഘിച്ചായിരുന്നു സംസ്ഥാനത്തെ പൂട്ടിയ ബാറുകളെല്ലാം തുറക്കാന്&#x200d; പിണറായി സര്&#x200d;ക്കാര്&#x200d; തീരുമാനമെടുത്തത്. ബാറുകള്&#x200d; തമ്മിലുള്ള ദൂരപരിധി ഇരുന്നൂറ് മീറ്ററില്&#x200d; നിന്ന ്അമ്പതായി കുറച്ചുകൊടുക്കുകയും ചെയ്തു. അതും പോരാഞ്ഞാണ് ഇപ്പോള്&#x200d; ഹോട്ടലുകളില്&#x200d; മദ്യം നിര്&#x200d;മിച്ച് വില്&#x200d;പന നടത്താനുള്ള തീരുമാനം. കേരളത്തില്&#x200d; മുന്നൂറോളം ബാറുകള്&#x200d; അടച്ചുപൂട്ടിയപ്പോള്&#x200d; മദ്യപാനികളുടെ എണ്ണത്തില്&#x200d; വന്&#x200d;തോതില്&#x200d; കുറവുണ്ടായതായി വ്യക്തമായിരുന്നു. വിനോദ സഞ്ചാരികളെ അവഹേളിക്കുന്ന രീതിയില്&#x200d; മദ്യപിക്കാനാണ് അവര്&#x200d; കേരളത്തില്&#x200d; വരുന്നതെന്ന് സൂചിപ്പിച്ച് പൂട്ടിയ ബാറുകള്&#x200d; തുറക്കാനാണ് ഈ സര്&#x200d;ക്കാര്&#x200d; ശ്രമിച്ചത്. ദേശീയപാതയരികിലെ മദ്യശാലകള്&#x200d; വാഹനാപകടങ്ങള്&#x200d; കാരണം പൂട്ടിച്ച സുപ്രീം കോടതി വിധിയിലും വെള്ളം ചേര്&#x200d;ത്തി ദേശീയപാതകളുടെ പേരുമാറ്റിയാണ് അവ തുറന്നുപ്രവര്&#x200d;ത്തിക്കാന്&#x200d; പിണറായിസര്&#x200d;ക്കാര്&#x200d; അനുമതി നല്&#x200d;കിയത്. ഇങ്ങനെ തുറന്ന ബാറുകള്&#x200d;ക്ക് കോടതിയില്&#x200d; നിന്ന് കടുത്ത ശകാരവും ഏല്&#x200d;ക്കേണ്ടിവന്നുവെന്ന് ഓര്&#x200d;ക്കണം.<br />
ഏതൊരു പരിഷ്‌കൃത സമൂഹത്തിനും അടിയന്തിരമായി വേണ്ടത് ശരിയായ ജീവിതബോധത്തിലധിഷ്ഠിതമായ സമാധാനപരമായ സാമൂഹികഘടനയുമാണ്. മദ്യം ഇതിന് തടസ്സമാണെന്ന് നിരവധി പഠനങ്ങള്&#x200d; നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുള്ള രാജ്യങ്ങളിലെല്ലാം മദ്യം കൊടുത്ത് ജനങ്ങളെ മയക്കിക്കിടത്തിയാണ് സ്വേഛാധിപത്യരീതിയിലുള്ള ഭരണം ഇക്കൂട്ടര്&#x200d; നടത്തിവന്നിരുന്നതെന്ന് ചരിത്ര രേഖകളില്&#x200d; കാണാം. കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനിലും കിഴക്കന്&#x200d; യൂറോപ്പിലുമൊക്കെ വോഡ്ക പോലുള്ള മദ്യം കൊടുത്ത് മയക്കിയാണ് ജനതയെ ഇവര്&#x200d; അടക്കിഭരിച്ചത്. ചൈനയിലും മറ്റും അവസ്ഥ ഇതുതന്നെ. കാലം മാറിയിട്ടും കേരളത്തിലെ കമ്യൂണിസ്റ്റ് സര്&#x200d;ക്കാര്&#x200d; പഴയ മദ്യ നയവുമായാണ് മുന്നോട്ടുപോകുന്നത് എന്നത് കുറഞ്ഞത് കേരളീയര്&#x200d;ക്കെങ്കിലും മാനക്കേടാണ്. അതിലുപരി അതൊരു വലിയ ദുരന്തത്തിലേക്കുള്ള കാല്&#x200d;വെയ്പും. കേരളത്തിന്റെ മഹനീയമായ മാനുഷിക പാരമ്പര്യവും വിദ്യാഭ്യാസ-ആരോഗ്യപുരോഗതിയും തിരിച്ചറിയാതെ അവയെയെല്ലാം ഒറ്റയടിക്ക് പിറകോട്ടുപിടിച്ചുവലിച്ചുകൊണ്ടുപോകുന്ന ഇടതുമുന്നണി സര്&#x200d;ക്കാരിന് കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്&#x200d; കഴിയുന്നില്ലെങ്കില്&#x200d;, കോണ്&#x200d;ഗ്രസ് നേതാവ് വി.എം സുധീരന്&#x200d; പറഞ്ഞതുപോലെ ഈ സര്&#x200d;ക്കാരിന്റെ പതനം ഇതേ മദ്യത്തിലായിരിക്കും. ഈ ദുരന്തമെത്തും മുമ്പ് അതിന് അവസരം കൊടുക്കാതെ ഈ സര്&#x200d;ക്കാരിനെ അതിശക്തമായ മദ്യവിരുദ്ധപ്രക്ഷോഭത്തിലൂടെ മുട്ടുകുത്തിക്കാനാണ് കേരളീയസമൂഹം ഉണര്&#x200d;ന്നെണീക്കേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-61.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
