<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>literary &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/literary/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 24 Mar 2024 18:06:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>literary &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സാഹിത്യകാരന്&#x200d; ടി.എന്&#x200d; പ്രകാശ് അന്തരിച്ചു</title>
		<link>https://www.chandrikadaily.com/literary-tn-prakash-passed-away.html</link>
					<comments>https://www.chandrikadaily.com/literary-tn-prakash-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Mar 2024 18:06:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[literary]]></category>
		<category><![CDATA[passed away]]></category>
		<category><![CDATA[tn prakash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293582</guid>

					<description><![CDATA[ഏറെക്കാലമാരി പക്ഷാതബാധിതനായി കിടപ്പിലായിരുന്നു.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: സാഹിത്യകാരനും മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളുമായ ടി.എൻ. പ്രകാശ്&#x200d; (69) അന്തരിച്ചു. ഏറെക്കാലമാരി പക്ഷാതബാധിതനായി കിടപ്പിലായിരുന്നു. രാവിലെ 8.30ന് വീട്ടിൽ കൊണ്ടുവരുന്ന മൃതദേഹം വെെകുന്നേരം 3.30ന് പയ്യാമ്പലത്ത് സംസ്കരിക്കും.</p>
<p>കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകനുമിയിരുന്നു. കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവുമായിട്ടുണ്ട്.</p>
<p>1955 ഒക്‌ടോബര്&#x200d; ഏഴിന് കണ്ണൂരിലെ വലിയന്നൂരിലാണ് ജനനം. പള്ളിക്കുന്ന് ഗവ. ഹയര്&#x200d; സെക്കന്ററി സ്‌കൂള്&#x200d; അധ്യാപകനായിരുന്ന ഇദ്ദേഹം കണ്ണൂര്&#x200d; ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് സര്&#x200d;വീസില്&#x200d; നിന്ന് വിരമിച്ചത്. അബുദാബി ശക്തി പുരസ്കാരം, ചെറുകഥാ ശതാബ്ദി പുരസ്കാരം, ജോസഫ് മുണ്ടശ്ശേരി പുരസ്കാരം, വി.ടി ഭട്ടതിരിപ്പാട് പുരസ്കാരം, എസ്.ബി.ടി സാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, മയില്&#x200d;പ്പീലി പുരസ്‌കാരം, അറ്റ്‌ലസ് കൈരളി പുരസ്‌കാരം, എക്‌സലന്റ് അവാര്&#x200d;ഡ് എന്നിവ ലഭിച്ചിട്ടുണ്ട്‌.</p>
<p>വളപട്ടണം പാലം, ദശാവതാരം, സ്‌നേഹദൃശ്യങ്ങള്&#x200d;, ഇന്ത്യയുടെ ഭൂപടം, ഈ കടല്&#x200d;ത്തീര നിലാവില്&#x200d;, തെരഞ്ഞെടുത്ത കഥകള്&#x200d;, താപം, ലോകാവസാനം, താജ്മഹല്&#x200d;, വാഴയില, രാജ്ഘട്ടില്&#x200d; നിന്നൊരാള്&#x200d; (കഥകള്&#x200d;). സൗന്ദര്യലഹരി, നട്ടാല്&#x200d; മുളയ്ക്കുന്ന നുണകള്&#x200d;, കിളിപ്പേച്ച് കേക്കവാ, ചന്ദന (നോവലെറ്റുകള്&#x200d;), തെരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്&#x200d;, ആര്&#x200d;ട്ട് ഓഫ് ലിവിംഗ്, നക്ഷത്രവിളക്കുകള്&#x200d; (ഓര്&#x200d;മ), വാന്&#x200d;ക, വീഞ്ഞ്, ഈസ്റ്ററിന്റെ തലേരാത്രി (ബാലസാഹിത്യം), സമനില, തണല്&#x200d;, തൊട്ടാല്&#x200d; പൊള്ളുന്ന സത്യങ്ങള്&#x200d;, കൈകേയി, വിധവകളുടെ വീട് (നോവലുകള്&#x200d;), ഡോ. ടി.പി സുകുമാരന്&#x200d;: പേരിന്റെ പൊരുള്&#x200d; (ജീവചരിത്രം) എന്നിവയാണ് കൃതികള്&#x200d;.</p>
<p>എം.കൃഷ്ണൻ നായരാണ് പിതാവ്. മാതാവ് എം കൗസല്യ. എളയാവൂർ ധർമോദയം എല്&#x200d;പി സ്കൂളിന് സമീപം തീർഥത്തിലാണ് താമസം. കടമ്പൂര്&#x200d; ഹയര്&#x200d;സെക്കന്ററി സ്കൂള്&#x200d; പ്രധാനാധ്യാപിക ഗീതയാണ് ഭാര്യ. മക്കൾ: പ്രഗീത്, തീർത്ഥ. മരുമകൾ: ശാരിക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/literary-tn-prakash-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്ക് നാസിജര്&#x200d;മനിയുടെ അവസ്ഥ വരരുതെന്ന് എം.ടി വാസുദേവന്&#x200d; നായര്&#x200d;</title>
		<link>https://www.chandrikadaily.com/india-nazi-germany.html</link>
					<comments>https://www.chandrikadaily.com/india-nazi-germany.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 02 Feb 2023 11:39:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[literary]]></category>
		<category><![CDATA[mt]]></category>
		<category><![CDATA[natsi germany]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235709</guid>

					<description><![CDATA[നാസിജര്&#x200d;മനിയെ ഓര്&#x200d;മിപ്പിക്കുകയാണ് ഇന്നത്തെ ഇന്ത്യ.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയുടെ വരുംകാല അവസ്ഥ നാസി ജര്&#x200d;മനിയുടേതാകാതിരിക്കാന്&#x200d; എഴുത്തുകാര്&#x200d; ജാഗ്രത പുലര്&#x200d;ത്തണമെന്ന് പ്രസിദ്ധ സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവന്&#x200d; നായര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി. ഭാഷയില്&#x200d; മതം കലരാതിരിക്കാനും നാം ശ്രദ്ധിക്കണം. നാസിജര്&#x200d;മനിയെ ഓര്&#x200d;മിപ്പിക്കുകയാണ് ഇന്നത്തെ ഇന്ത്യ. ഭരണത്തിന്റെ ശക്തിയുപയോഗിച്ച് എതിര്&#x200d;ശബ്ദങ്ങളെ ഇല്ലാതാക്കാന്&#x200d; ശ്രമം നടക്കുന്നു. അന്ന് പലരും ജര്&#x200d;മനി വിട്ട് അയല്&#x200d;രാജ്യങ്ങളിലേക്ക് പോയി. അത് ഇന്ത്യയിലേക്ക് കൂടി വരരുത്. ഇന്ത്യയിലിത് സംഭവിക്കുമെന്ന് ഞാന്&#x200d; കരുതുന്നില്ലെങ്കിലും കരുതിയിരിക്കണം. ഇതിനെ നേരിടാന്&#x200d; ശേഷിയുള്ളവര്&#x200d; രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സാഹിത്യോല്&#x200d;സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ടി. ചെറിയ സൂചനകളെ കണ്ടില്ലെന്ന ്‌നടിക്കരുത്. അത് വലിയ വിപത്തിലേക്കുള്ള ചൂണ്ടുപലകയാണ്. മതമെന്നാല്&#x200d; അഭിപ്രായമാണ്. ബോംബ് കെട്ടിവെച്ച് കൊല്ലാന്&#x200d; പോകുന്നവരെ ആരാണ് പറഞ്ഞുവിടുന്നത്. അക്രമത്തിന്റെ ഭാഷ എവിടെയും നന്നല്ല. യഥാര്&#x200d;ത്ഥ മതവിശ്വാസികള്&#x200d; ഇതൊക്കെ തടയണം. എം.ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-nazi-germany.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
