<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>literature &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/literature/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 05 Oct 2023 11:58:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>literature &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സാഹിത്യ നൊബേല്&#x200d; നോര്&#x200d;വീജിയന്&#x200d; എഴുത്തുകാരന്&#x200d; യോന്&#x200d; ഫോസെക്ക്</title>
		<link>https://www.chandrikadaily.com/nobel-prize-in-literature-norwegian-writer-jon-fosek.html</link>
					<comments>https://www.chandrikadaily.com/nobel-prize-in-literature-norwegian-writer-jon-fosek.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Oct 2023 11:58:31 +0000</pubDate>
				<category><![CDATA[award]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Jon Fosek]]></category>
		<category><![CDATA[literature]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Nobel prize]]></category>
		<category><![CDATA[orwegian writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277931</guid>

					<description><![CDATA[ഗദ്യ സാഹിത്യത്തിന് നല്&#x200d;കിയ സംഭാവകള്&#x200d; പരിഗണിച്ചാണ് ഫോസെക്ക് പുരസ്‌കാരം]]></description>
										<content:encoded><![CDATA[<p>2023ലെ സാഹിത്യത്തിനുള്ള നൊബേല്&#x200d; പുരസ്‌കാരം നോര്&#x200d;വീജിയന്&#x200d; എഴുത്തുകാരന്&#x200d; യോന്&#x200d; ഫോസെക്ക്. ഗദ്യ സാഹിത്യത്തിന് നല്&#x200d;കിയ സംഭാവകള്&#x200d; പരിഗണിച്ചാണ് ഫോസെക്ക് പുരസ്‌കാരം. ഫോസെയുടെ നാടകങ്ങളും ഗദ്യങ്ങളും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്ന് നൊബേല്&#x200d; പുരസ്‌കാര നിര്&#x200d;ണയ സമിതി അഭിപ്രായപ്പെട്ടു.</p>
<p>നാടകങ്ങള്&#x200d;, നോവലുകള്&#x200d;, കവിതാ സമാഹാരങ്ങള്&#x200d;, ഉപന്യാസങ്ങള്&#x200d;, കുട്ടികളുടെ പുസ്തകങ്ങള്&#x200d;, വിവര്&#x200d;ത്തനങ്ങള്&#x200d; തുടങ്ങി നിരവധി കൃതികള്&#x200d; ഫോസെയുടേതായിട്ടുണ്ട്.</p>
<p>ലോകത്തിലെ ഏറ്റവും മികച്ച സമകാലിക നാടകകൃത്തുക്കളില്&#x200d; ഒരാളായാണ് യോന്&#x200d; ഫൊസ്സെ കണക്കാക്കപ്പെടുന്നത്. 1983ല്&#x200d; റൗഡ്, സ്വാര്&#x200d;ട്ട് (ചുവപ്പ്, കറുപ്പ്) എന്ന നോവലിലൂടെയാണ് സാഹിത്യലോകത്തേക്ക് എത്തിയത്. ആദ്യ നാടകമായ ഓഗ് ആല്&#x200d;ഡ്രി സ്‌കാല്&#x200d; വി സ്‌കില്&#x200d;ജസ്റ്റ് 1994ല്&#x200d; അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.</p>
<p>നാടകങ്ങള്&#x200d;ക്കുപുറമെ നിരവധി നോവലുകള്&#x200d;, ചെറുകഥകള്&#x200d;, കവിതകള്&#x200d;, കുട്ടികളുടെ പുസ്തകങ്ങള്&#x200d;, ലേഖനങ്ങള്&#x200d; എന്നിവയും രചിച്ചിട്ടുണ്ട്. കൃതികള്&#x200d; നാല്&#x200d;പ്പതിലധികം ഭാഷകളിലേക്ക് വര്&#x200d;ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രീം ഓഫ് ഓട്ടം, ദി നെയിം എന്നിവ ശ്രദ്ധേയ നാടകങ്ങളാണ്.</p>
<p>ക്രിസ്റ്റഫര്&#x200d; ഫൊസ്സെ വിഗ്ഡിസ് നന്ന എര്&#x200d;ലന്&#x200d;ഡ് ദമ്പതികളുടെ മകനായി നോര്&#x200d;വേയിലെ ഹാഗിസണ്ടില്&#x200d; 1959 സെപ്റ്റംബര്&#x200d; 29നായിരുന്നു യോന്&#x200d; ഫൊസ്സെയുടെ ജനനം. അറുപത്തിനാലുകാരനായ ഫൊസ്സെ നിലവില്&#x200d; ബെര്&#x200d;ഗനിലാണ് താമസം.</p>
<p>2011 മുതല്&#x200d;, നോര്&#x200d;വീജിയന്&#x200d; കലകള്&#x200d;ക്കും സംസ്‌കാരത്തിനും നല്&#x200d;കിയ സംഭാവനകള്&#x200d; കണക്കിലെടുത്ത് നോര്&#x200d;വീജിയന്&#x200d; സര്&#x200d;ക്കാര്&#x200d; ഉടമസ്ഥതയിലുള്ളതും ഓസ്ലോ നഗരമധ്യത്തിലെ റോയല്&#x200d; പാലസിന്റെ പരിസരത്ത് സ്ഥിതിചെയ്യുന്നതുമായ ഒരു ഓണററി വസതിയായ ഗ്രോട്ടന്&#x200d; ഫൊസ്സിന് അനുവദിച്ചു.</p>
<p>ദ ഡെയ്‌ലി ടെലിഗ്രാഫ് പ്രസിദ്ധീകരിച്ച ജീവിച്ചിരിക്കുന്ന 100 മികച്ച പ്രതിഭകളുടെ പട്ടികയില്&#x200d; ഫോസ് 83ാം സ്ഥാനം നേടിയിട്ടുണ്ട്. 2007ല്&#x200d; ഫ്രാന്&#x200d;സിലെ ഓര്&#x200d;ഡ്രെ നാഷണല്&#x200d; ഡു മെറിറ്റിന്റെ ഷെവലിയറായി ഫോസെയെ നിയമിച്ചു.</p>
<p>ഫൊസ്സെ മിനിമലിസം&#8217; എന്നാണ് യോന്&#x200d; ഫൊസ്സെയുടെ എഴുത്തുശൈലി പരക്കെ അറിയപ്പെട്ടിരുന്നത്. വേദനാജനകമായ വ്യതിയാനങ്ങളിലൂടെ, ഫൊസ്സെ തന്റെ പ്രധാന പ്രമേയങ്ങളിലൊന്നായ അനിശ്ചിതത്വത്തിന്റെ നിര്&#x200d;ണായക നിമിഷങ്ങള്&#x200d; പങ്കുവയ്ക്കുന്ന &#8216;സ്‌റ്റെങ്ഡ് ഗിറ്റാര്&#x200d;&#8217; (1985) ല്&#x200d; ഇത് പ്രകടമാണ്. ഫൊസ്സെയുടെ രണ്ടാമത്തെ നോവലാണിത്.</p>
<p>മനുഷ്യ ജീവിതത്തിലെ പച്ചയായ യാഥാര്&#x200d;ത്ഥ്യത്തെ തുറന്നുകാട്ടുന്ന സാഹചര്യങ്ങളാണ് ഫൊസ്സെ തെന്റെ കൃതികളിലൂടെ അവതരിപ്പിക്കുന്നത്.ഫ്രഞ്ച് സാഹിത്യകാരി അനീ എര്&#x200d;നോയ്ക്കായിരുന്നു കഴിഞ്ഞവര്&#x200d;ഷത്തെ സാഹിത്യത്തിനുള്ള നൊബേല്&#x200d; പുരസ്‌കാരം. വ്യക്തിപരമായ അനുഭവങ്ങളെ എഴുത്തിലൂടെ പ്രതിപാദിക്കാനുള്ള ധൈര്യം കണക്കിലെടുത്തായിരുന്നു പുരസ്‌കാരം.</p>
<p>ഇത്തവണത്തെ നോബേല്&#x200d; പുരസ്‌കാരങ്ങളില്&#x200d; സമാധാനത്തിനും സാമ്പത്തികശാസ്ത്രത്തിനുള്ളവയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. സമാധാനത്തിനുള്ള പുരസ്‌കാരം നാളെയും സാമ്പത്തികശാസ്ത്രത്തിനുളളത് ഒന്&#x200d;പതിനും പ്രഖ്യാപിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nobel-prize-in-literature-norwegian-writer-jon-fosek.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജെസിബി സാഹിത്യ പുരസ്‌കാരം പ്രൊഫ. ഖാലിദ് ജാവേദിന്</title>
		<link>https://www.chandrikadaily.com/jcb-literary-award-prof-to-khalid-javed.html</link>
					<comments>https://www.chandrikadaily.com/jcb-literary-award-prof-to-khalid-javed.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 20 Nov 2022 14:10:43 +0000</pubDate>
				<category><![CDATA[Literature]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jcb award]]></category>
		<category><![CDATA[literature]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222556</guid>

					<description><![CDATA[പുരസ്‌കാര തുകയുടെ ഒരു ഭാഗം വിവര്&#x200d;ത്തകനും ലഭിക്കും]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: സാഹിത്യത്തിനുള്ള അഞ്ചാമത് ജെസിബി പുരസ്‌കാരം ഉറുദു എഴുത്തുകാരന്&#x200d; പ്രൊഫ. ഖാലിദ് ജാവേദിന്. നിമത് ഖാനാ (ദി പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലാണ് ബഹുമതിക്ക് അര്&#x200d;ഹമായത്. 25 ലക്ഷം രൂപയും ശില്&#x200d;പവുമാണ് പുരസ്‌കാരം.</p>
<p>ബാരണ്&#x200d; ഫാറൂഖിയാണ് നിമത് ഖാനാ ഉറുദുവില്&#x200d; നിന്ന് ഇംഗ്ലീഷിലേക്ക് വിവര്&#x200d;ത്തനം ചെയ്തത്. പുരസ്‌കാര തുകയുടെ ഒരു ഭാഗം വിവര്&#x200d;ത്തകനും ലഭിക്കും. ഇടത്തരം മുസ്‌ലിം കൂട്ടുകുടുംബത്തിലെ അര നൂറ്റാണ്ടു കാലത്തെ ജീവിത യാത്രയുടെ കഥയാണ് &#8216;പാരഡൈസ് ഓഫ് ഫുഡ്&#8217; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jcb-literary-award-prof-to-khalid-javed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അശ്രഫ് ആഡൂര്&#x200d;; സങ്കടത്തിന്റെ ഒരു വലിയ കഥ</title>
		<link>https://www.chandrikadaily.com/mukthar-udarampozhil-says-about-writer-ashraf-adoor.html</link>
					<comments>https://www.chandrikadaily.com/mukthar-udarampozhil-says-about-writer-ashraf-adoor.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 31 Mar 2019 14:29:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ashraf adoor]]></category>
		<category><![CDATA[death]]></category>
		<category><![CDATA[literature]]></category>
		<category><![CDATA[mukthar udarampoyil]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122927</guid>

					<description><![CDATA[മുഖ്താര്&#x200d; ഉദരംപൊയില്&#x200d;വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് മഞ്ചേരിയിലെ സഹൃദയ ക്യാമ്പുകളില്&#x200d; വെച്ചാണ് അശ്രഫ് ആഡൂരിനെ പരിചയപ്പെടുന്നത്. മുഖത്തും മനസ്സിലും ചിരി നിറച്ചാണ് കണ്ണൂരില്&#x200d; നിന്ന് വരുന്ന സംഘത്തില്&#x200d; അശ്രഫുമുണ്ടാവുക. ഉള്ളില്&#x200d; സങ്കടങ്ങള്&#x200d; നിറയുമ്പോഴാണ് ഏറ്റവും സുന്ദരമായി ഒരാള്&#x200d;ക്ക് ചിരിക്കാനാവുകയെന്ന് അശ്രഫിനെ പരിചയമുള്ളവര്&#x200d;ക്കറിയാം. സങ്കടമുറിവില്&#x200d; നിന്നടര്&#x200d;ന്നുനീറുന്ന ചോര പൊടിയലുകളായിരുന്നല്ലോ അശ്രഫിന്റെ ഓരോ കഥകളും. ജീവിത വേദനകളുടെ വലിയൊരു കീറ് ഇത്തിരി വാക്കുകളില്&#x200d; നമ്മുടെ ഉള്ളിലേക്ക് തീക്കനല്&#x200d; ചൂടായി കോരിയിടുകയായിരുന്നല്ലോ അശ്രഫ് ചെയ്തിരുന്നത്. അശ്രഫ് എഴുതിയ ഏറ്റവും സങ്കടകരമായ കഥയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>മുഖ്താര്&#x200d; ഉദരംപൊയില്&#x200d;</strong><br>വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് മഞ്ചേരിയിലെ സഹൃദയ ക്യാമ്പുകളില്&#x200d; വെച്ചാണ് അശ്രഫ് ആഡൂരിനെ പരിചയപ്പെടുന്നത്. മുഖത്തും മനസ്സിലും ചിരി നിറച്ചാണ് കണ്ണൂരില്&#x200d; നിന്ന് വരുന്ന സംഘത്തില്&#x200d; അശ്രഫുമുണ്ടാവുക. ഉള്ളില്&#x200d; സങ്കടങ്ങള്&#x200d; നിറയുമ്പോഴാണ് ഏറ്റവും സുന്ദരമായി ഒരാള്&#x200d;ക്ക് ചിരിക്കാനാവുകയെന്ന് അശ്രഫിനെ പരിചയമുള്ളവര്&#x200d;ക്കറിയാം. സങ്കടമുറിവില്&#x200d; നിന്നടര്&#x200d;ന്നുനീറുന്ന ചോര പൊടിയലുകളായിരുന്നല്ലോ അശ്രഫിന്റെ ഓരോ കഥകളും. ജീവിത വേദനകളുടെ വലിയൊരു കീറ് ഇത്തിരി വാക്കുകളില്&#x200d; നമ്മുടെ ഉള്ളിലേക്ക് തീക്കനല്&#x200d; ചൂടായി കോരിയിടുകയായിരുന്നല്ലോ അശ്രഫ് ചെയ്തിരുന്നത്.</p>



<p>അശ്രഫ് എഴുതിയ ഏറ്റവും സങ്കടകരമായ കഥയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അശ്രഫിന്റെ കഥകള്&#x200d; വായിച്ചുതുടങ്ങുമ്പോള്&#x200d; അശ്രഫ് ഒരു വാര്&#x200d;പ്പുപണിക്കാരനായിരുന്നു. വിശപ്പ് തുന്നിയ ജീവിതത്തില്&#x200d; നിന്ന് ഉമ്മയെ ചോറിനോടുപമിക്കാന്&#x200d; അശ്രഫിനല്ലാതെ മറ്റാര്&#x200d;ക്ക് കഴിയും.</p>



<p>പരിയാരം മെഡിക്കല്&#x200d; കോളജില്&#x200d; അദ്ദേഹത്തെ കാണാന്&#x200d; എഴുത്തുകാരനും സുഹൃത്തുമായ റഹ്മാന്&#x200d; കിടങ്ങയത്തോടൊപ്പം പോയിരുന്നു. യാത്രയിലുടനീളം അശ്രഫിന്റെ ചിരിക്കുന്ന മുഖമായിരുന്നു മനസ്സിലുണ്ടായിരുന്നത്. പക്ഷേ ആ കിടപ്പ് കണ്ടപ്പോള്&#x200d; തളര്&#x200d;ന്നുപോയി. മെലിഞ്ഞുണങ്ങി എല്ലുംതോലുമായി ഒരാള്&#x200d;. ഇത് അശ്രഫ് തന്നെയാണോ എന്ന് വിശ്വസിക്കാനായില്ല. ബോധരഹിതനായി, ഒന്നു ചലിക്കാന്&#x200d; പോലുമാവാതെ, ഉമിനീരുപോലുമിറക്കാനാവാതെ. വല്ലാത്ത കിടത്തം തന്നെ.</p>



<p>ഞാന്&#x200d; അശ്രഫിനെ ഒന്നുതൊട്ടു. തണുത്ത ശരീരത്തില്&#x200d; ജീവന്റെ തുടിച്ച് അനങ്ങാതെ കിടപ്പുണ്ട്. ഞങ്ങളെ തിരിച്ചറിയുന്നുണ്ടോ എന്ന് ആ മുഖത്തേക്ക് നോക്കി. നിശ്ചലനായി അശ്രഫ് കിടക്കുന്നത് ഏറെ നേരം നോക്കി നില്&#x200d;ക്കാനാവുമായിരുന്നില്ല. അശ്രഫിന്റെ ഭാര്യ, സങ്കടക്കടല്&#x200d; ഉള്ളിലൊളിപ്പിച്ചിട്ടും തിരയടി ശബ്ദം പുറത്തുകേള്&#x200d;ക്കാമായിരുന്നു.</p>



<p>അശ്രഫിന്റെ ചികിത്സാകാര്യങ്ങള്&#x200d; നോക്കിനടത്തുന്ന നല്ല സുഹൃത്ത് അന്&#x200d;സാരിക്ക എന്ന ഇയ്യ വളപട്ടണവും കൂടെയുണ്ടായിരുന്നു. ഇയ്യക്ക അശ്രഫിന്റെ കഥ പറഞ്ഞു. സങ്കടത്തിന്റെ ഒരു വലിയ നിശ്വാസം.</p>



<p>അശ്രഫിന്റെ മകന്റെ ഫോണ്&#x200d; വരുമ്പോള്&#x200d; ഇയ്യക്ക വീട്ടിലായിരുന്നു; ധനലക്ഷ്മി ആസ്പത്രി വരെ വരണം. ഉപ്പാക്ക് പിന്ന്യം സുഖൂല്ലാതായി. <br>
അപ്പോള്&#x200d; കണ്ണൂരിലെ പ്രാദേശിക ചാനലില്&#x200d; ജോലി ചെയ്യുകയായിരുന്നു അശ്രഫ്. ജോലിക്കിടയില്&#x200d; തലകറങ്ങി വീണപ്പോഴും ആദ്യം വിളി വന്നത് ഇയ്യക്കാക്കാണ്. ആശുപത്രിയിലെത്തിച്ച് പരിശോധന കഴിഞ്ഞ് പേടിക്കാനൊന്നുമില്ലെന്ന ഡോക്ടറുടെ ആശ്വാസ വാക്കും കേട്ട് വീട്ടില്&#x200d; കൊണ്ടാക്കിയതായിരുന്നു. പക്ഷേ വീണ്ടും അശ്രഫിന് തളര്&#x200d;ച്ചയനുഭവപ്പെടുകയായിരുന്നു. രണ്ടു കുട്ടികളുമായി ഭാര്യ ഐ.സി.യു വിനു മുന്നില്&#x200d; തളര്&#x200d;ന്നു നില്&#x200d;ക്കുന്നു.</p>



<p>രോഗം ഗുരുതരമാണെന്നേ ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞിരുന്നുള്ളൂ. ആഴ്ചകളോളം മംഗലാപുരത്തെ ചികില്&#x200d;സ. എല്ലാ വഴികളും അടഞ്ഞപ്പോള്&#x200d; പരിയാരം മെഡിക്കല്&#x200d; കോളേജിലേക്ക്. രോഗം മസ്തിഷ്‌കാഘാതമാണെന്നു തിരിച്ചറിഞ്ഞിട്ടും പ്രതീക്ഷ കൈവിടാതെ ഭാര്യയും കൂട്ടുകാരും.</p>



<p>അശ്രഫിന്റെ മുഖം ചെരിഞ്ഞുനോക്കുന്നിടക്ക് അശ്രഫിന്റെ ഒരു പുസ്തകമുണ്ടായിരുന്നു. അശ്രഫിന്റെ ചിരിക്കുന്ന മുഖമുള്ള അശ്രഫ് ആഡൂരിന്റെ തിരഞ്ഞെടുത്ത കഥകള്&#x200d;. അശ്രഫ് കണ്ണുതുറന്നാല്&#x200d; ആ പുസ്തകം കാണണം. അടങ്ങാത്ത പ്രത്യാശയും പ്രതീക്ഷയുമാണ് ആ പുസ്തകം അശ്രഫിന്റെ ഭാര്യക്കും കൂട്ടുകാര്&#x200d;ക്കും. ആരുമില്ലാത്തപ്പോള്&#x200d; അതിലെ കഥകള്&#x200d; അശ്രഫ് കേള്&#x200d;ക്കെ വായിച്ചുകൊടുക്കും. പ്രതീക്ഷകള്&#x200d; സിറാത്ത് പാലത്തിലൂടെ നടക്കുമ്പോള്&#x200d; അങ്ങനെ നിസ്സാരമെന്ന് തോന്നാവുന്ന ചില പ്രത്യാശകള്&#x200d; നമ്മളെകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കും. <br>
അതിനിടെ കൂട്ടുകാര്&#x200d; ചേര്&#x200d;ന്ന് അശ്രഫിനൊരു വീടുണ്ടാക്കി. സ്നേഹത്തിന്റെ മധുരം ചേര്&#x200d;ത്ത് ഒരു കഥവീട്. അതിനകത്ത് ഒരു വലയി സങ്കടക്കഥയായി, അശ്രഫ് നാല് വര്&#x200d;ഷത്തോളം ആ കിടപ്പങ്ങനെ കിടന്നു.</p>



<p>സൗഹൃദത്തിന്റെ വലിയമധുരം കാണിച്ചുതരാനായിരുന്നോ അശ്രഫ് ഇങ്ങനെ മിണ്ടാതെ കിടന്നത്. അശ്രഫ്, നിന്നിലെ നന്മയാണോ ഇത്രയും നല്ല ചങ്ങാതിമാരെ നിനക്ക് തന്നത്. ഇയ്യക്കയെ പോലൊരു ചെങ്ങാതി പോരെ ജീവിതത്തില്&#x200d;. വിനോദേട്ടനെ പോലെ, കണ്ണൂരിലെ സഹൃദയരായ എഴുത്തുകാരെപ്പോലെ ജീവിതത്തിലെ സങ്കടങ്ങളെയെല്ലാം മായ്ച്ചുകളയാനും വലിയ സൗഹൃദത്തിന്റെ സൗഭാഗ്യങ്ങള്&#x200d;.</p>



<p>ഇയ്യക്കയോട് ഇടക്കിടെ അശ്രഫിനെ കുറിച്ച് തിരക്കാറുണ്ട്. പ്രതീക്ഷ അസ്തമിച്ചിരുന്നു എല്ലാവര്&#x200d;ക്കും. അശ്രഫിന്റെ മകന് കണ്ണൂര്&#x200d; എയര്&#x200d;പോര്&#x200d;ട്ടില്&#x200d; ജോലി ലഭിച്ച വാര്&#x200d;ത്തയാണ് അതിനിടക്ക് അശ്രഫുമായി ബന്ധപ്പെട്ട് കേട്ട ഏറ്റവും നല്ല വാര്&#x200d;ത്ത.</p>



<p>ഒരാളുടെ മരണം ആശ്വാസമെന്ന് പറയാന്&#x200d; പാടുണ്ടോ എന്നറിയില്ല, പ്രിയ അശ്രഫ്, നിന്റെ മരണം നിന്നെ സംബന്ധിച്ചിടത്തോളമെങ്കിലും വലിയ ആശ്വാസമാണെന്നാണ് ഞാന്&#x200d; കരുതുന്നത്. അങ്ങനെ സമാധാനിക്കാന്&#x200d; ശ്രമിക്കുമ്പോളും കണ്ണില്&#x200d; വെള്ളം നിറയുന്നതെന്താണ് ചെങ്ങാതീ. പരിപാരം മെഡിക്കല്&#x200d; കോളജില്&#x200d; കണ്ട &#8216;കോലം&#8217; മറക്കാന്&#x200d; തിരഞ്ഞെടുത്ത കഥകളുടെ കവര്&#x200d; ചിത്രത്തില്&#x200d; നോക്കിയിരിക്കുകയാണ് ഞാന്&#x200d;. പ്രിയ സുഹൃത്തേ, എല്ലാ സങ്കടങ്ങള്&#x200d;ക്കും ശാന്തിയുണ്ടാവട്ടെ. സമാധാനത്തിന്റെ സ്വര്&#x200d;ഗത്തില്&#x200d; ചിരിച്ചുകൊണ്ട് കണ്ടുമുട്ടാനാവട്ടെ. <br> പ്രാര്&#x200d;ഥനകള്&#x200d;.<br></p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fudarampoyil%2Fposts%2F10218120593676780&#038;width=500" width="500" height="764" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>



<p>&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;.. മരണത്തിന്റെ മണമുള്ള വീട് ആണ് അശ്രഫിന്റെ ആദ്യ കഥ. പിന്നീട് കരഞ്ഞുപെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികള്&#x200d;, പെരുമഴയിലൂടൊരാള്&#x200d;, മരിച്ചവന്റെ വേരുകള്&#x200d; തുടങ്ങി നിരവധി കഥകള്&#x200d; പുറത്തുവന്നു.</p>



<p>മലയാളത്തിന്റെ കഥാകൃത്ത് ടി പത്മനാഭന്റെ പ്രശംസ ഏറ്റുവാങ്ങിയ അശ്രഫിന്റെ കഥകള്&#x200d; പിന്നീട് മുന്&#x200d;നിര ആനുകാലിക പ്രസിദ്ധീകരണങ്ങള്&#x200d;ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി. മികച്ച മാധ്യമപ്രവര്&#x200d;ത്തകനുള്ള പാമ്പന്&#x200d; മാധവന്&#x200d; അവാഡ്. ജീവകാരുണ്യ ടെലിവിഷന്&#x200d; റിപ്പോര്&#x200d;ട്ടിനുള്ള എ.ടി ഉമ്മര്&#x200d; മാധ്യമ പുരസ്‌കാരം, കൂടാതെ മുന്നോളം ഡോക്യുമെന്ററികള്&#x200d; ചെയ്യുകയും അവക്ക് അവാഡുകള്&#x200d; ലഭിച്ചിട്ടുണ്ട്. 2015 ഫെബ്രുവരി 23 ന് മാധ്യമപ്രവര്&#x200d;ത്തകനായിരിക്കെയാണ് പക്ഷാഘാതം ബാധിച്ചത്. ചികിത്സക്ക് ശേഷവും പൂര്&#x200d;ണ്ണമായി ഭേധമാവാത്ത രോഗവുമായി അന്ന് മുതല്&#x200d; അര്&#x200d;ദ്ധ ബോധാവസ്ഥയില്&#x200d; കിടക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mukthar-udarampozhil-says-about-writer-ashraf-adoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവ എഴുത്തുകാര്&#x200d;ക്കു വേണ്ടി &#8216;അനക്കം&#8217; സാഹിത്യ ക്യാമ്പ് വയനാട്ട്‌</title>
		<link>https://www.chandrikadaily.com/pitsa-literature-camp-at-wayanad.html</link>
					<comments>https://www.chandrikadaily.com/pitsa-literature-camp-at-wayanad.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 21 Apr 2018 09:21:44 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Literary Camp]]></category>
		<category><![CDATA[literature]]></category>
		<category><![CDATA[PITSA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81481</guid>

					<description><![CDATA[മലപ്പുറം: യുവ എഴുത്തുകാര്&#x200d;ക്ക് വേണ്ടി പിറ്റ്‌സ (പ്ലാറ്‌ഫോം ഫോര്&#x200d; ഇന്നൊവേറ്റീവ് തോട്‌സ് ആന്&#x200d;ഡ് സോഷ്യല്&#x200d; ആക്ഷന്&#x200d;) മെയ് 10, 11 തീയതികളില്&#x200d; വയനാട് ക്യാമ്പ് സംഘടിപ്പിക്കുന്നു. &#8216;അനക്കം&#8217; എന്ന പേരിലുള്ള ക്യാമ്പില്&#x200d; പ്രസിദ്ധരായ എഴുത്തുകാര്&#x200d; സംബന്ധിക്കും. 25 വയസ് കവിയാത്ത, പങ്കെടുക്കാന്&#x200d; ആഗ്രഹിക്കുന്നവര്&#x200d; താഴെ പറയുന്ന വിലാസത്തില്&#x200d; മുമ്പ് പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ സൃഷ്ടികള്&#x200d; മെയ് രണ്ടിനു മുന്&#x200d;പായി അയക്കുക. വനിതകള്&#x200d; അടക്കം ക്യാമ്പ് അംഗങ്ങള്&#x200d;ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്&#x200d; പിറ്റ്സ ഒരുക്കും. വിലാസം: അനക്കം സാഹിത്യ [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: യുവ എഴുത്തുകാര്&#x200d;ക്ക് വേണ്ടി പിറ്റ്‌സ (പ്ലാറ്‌ഫോം ഫോര്&#x200d; ഇന്നൊവേറ്റീവ് തോട്‌സ് ആന്&#x200d;ഡ് സോഷ്യല്&#x200d; ആക്ഷന്&#x200d;) മെയ് 10, 11 തീയതികളില്&#x200d; വയനാട് ക്യാമ്പ് സംഘടിപ്പിക്കുന്നു. &#8216;അനക്കം&#8217; എന്ന പേരിലുള്ള ക്യാമ്പില്&#x200d; പ്രസിദ്ധരായ എഴുത്തുകാര്&#x200d; സംബന്ധിക്കും.</p>
<p>25 വയസ് കവിയാത്ത, പങ്കെടുക്കാന്&#x200d; ആഗ്രഹിക്കുന്നവര്&#x200d; താഴെ പറയുന്ന വിലാസത്തില്&#x200d; മുമ്പ് പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ സൃഷ്ടികള്&#x200d; മെയ് രണ്ടിനു മുന്&#x200d;പായി അയക്കുക. വനിതകള്&#x200d; അടക്കം ക്യാമ്പ് അംഗങ്ങള്&#x200d;ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്&#x200d; പിറ്റ്സ ഒരുക്കും.</p>
<p>വിലാസം: അനക്കം സാഹിത്യ ക്യാമ്പ്, 16/91 മിഡില്&#x200d; ഹില്&#x200d;, മലപ്പുറം &#8211; 676505<br />
ഫോണ്&#x200d;: 9074573668.<br />
വാട്ട്‌സാപ്പ്: 9947287090, 9544486400<br />
ഇമെയ്ല്&#x200d;: pitsalitcamp@gmail.com</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pitsa-literature-camp-at-wayanad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം</title>
		<link>https://www.chandrikadaily.com/kp-ramanunni-wins-kendra-sahitya-akademi-award.html</link>
					<comments>https://www.chandrikadaily.com/kp-ramanunni-wins-kendra-sahitya-akademi-award.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Dec 2017 16:19:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[academy award]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[kp ramanunni]]></category>
		<category><![CDATA[literature]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60629</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മലയാള സാഹിത്യകാരന്&#x200d; കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്&#x200d;ഡ്. ശാസ്ത്രത്തിനൊപ്പം മതവും ആത്മീയതയും കൂട്ടിക്കലര്&#x200d;ത്തി 2015ല്&#x200d; പുറത്തിറങ്ങിയ പുസ്തകം അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. സൂഫി പറഞ്ഞ കഥ, ചരമ വാര്&#x200d;ഷികം, ജീവിതത്തിന്റെ പുസ്തകം എന്നീ കൃതികളില്&#x200d; രാമനുണ്ണി സ്വീകരിച്ച മതസൗഹാര്&#x200d;ദ്ദത്തിന്റെ പ്രകടമായ രൂപം തന്നെയാണ് ദൈവത്തിന്റെ പുസ്തകത്തിലും പ്രതിഫലിക്കുന്നത്. ഏഴ് നോവലുകള്&#x200d;, അഞ്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മലയാള സാഹിത്യകാരന്&#x200d; കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്&#x200d;ഡ്. ശാസ്ത്രത്തിനൊപ്പം മതവും ആത്മീയതയും കൂട്ടിക്കലര്&#x200d;ത്തി 2015ല്&#x200d; പുറത്തിറങ്ങിയ പുസ്തകം അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. സൂഫി പറഞ്ഞ കഥ, ചരമ വാര്&#x200d;ഷികം, ജീവിതത്തിന്റെ പുസ്തകം എന്നീ കൃതികളില്&#x200d; രാമനുണ്ണി സ്വീകരിച്ച മതസൗഹാര്&#x200d;ദ്ദത്തിന്റെ പ്രകടമായ രൂപം തന്നെയാണ് ദൈവത്തിന്റെ പുസ്തകത്തിലും പ്രതിഫലിക്കുന്നത്. ഏഴ് നോവലുകള്&#x200d;, അഞ്ച് കവിതകള്&#x200d;, അഞ്ച് ചെറുകഥകള്&#x200d;, അഞ്ച് സാഹിത്യ നിരൂപണങ്ങള്&#x200d;, ഒരു നാടകം, ഒരു പ്രബന്ധം എന്നിവ ഉള്&#x200d;പ്പെടെ 24 ഭാഷകളിലെ പുസ്തകങ്ങള്&#x200d;ക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചത്. ഫെബ്രുവരി 12ന് നടക്കുന്ന ചടങ്ങില്&#x200d; പുരസ്‌കാരം വിതരണം ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kp-ramanunni-wins-kendra-sahitya-akademi-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഴുത്തച്ഛന്‍ പുരസ്‌കാരം  കെ.സച്ചിദാനന്ദന്</title>
		<link>https://www.chandrikadaily.com/sachi-won-ezhuthachan-award.html</link>
					<comments>https://www.chandrikadaily.com/sachi-won-ezhuthachan-award.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 01 Nov 2017 11:09:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[award]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[literature]]></category>
		<category><![CDATA[sachithandan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51261</guid>

					<description><![CDATA[തിരുവന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കവിയും വിവര്‍ത്തകനും നിരുപകനുമായ കെ. സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സച്ചിദാനന്ദന്‍ മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം. വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രാഖ്യാപിച്ചത്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്. നേരത്തെ കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സച്ചിദാനന്ദന് ലഭിച്ചിരുന്നു. എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മരം, വീടുമാറ്റം, അപൂര്‍ണം [&#8230;]]]></description>
										<content:encoded><![CDATA[<p>  തിരുവന്തപുരം: ഈ വര്&#x200d;ഷത്തെ എഴുത്തച്ഛന്&#x200d; പുരസ്‌കാരം കവിയും വിവര്&#x200d;ത്തകനും നിരുപകനുമായ കെ. സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സച്ചിദാനന്ദന്&#x200d; മലയാളത്തിന് നല്&#x200d;കിയ സമഗ്ര സംഭാവനകള്&#x200d;ക്കാണ് പുരസ്‌കാരം.<br />
വാര്&#x200d;ത്ത സമ്മേളനത്തില്&#x200d; മന്ത്രി  എ.കെ ബാലനാണ് പുരസ്‌കാരം പ്രാഖ്യാപിച്ചത്. സാഹിത്യ അക്കാദമി ചെയര്&#x200d;മാന്&#x200d; വൈശാഖന്&#x200d; അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്&#x200d;ണയിച്ചത്. നേരത്തെ കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്&#x200d;ഡ് സച്ചിദാനന്ദന് ലഭിച്ചിരുന്നു.<br />
എഴുത്തച്ഛനെഴുതുമ്പോള്&#x200d;, പീഡനകാലം, വേനല്&#x200d;മരം, വീടുമാറ്റം, അപൂര്&#x200d;ണം തുടങ്ങിയവ കവിതാസമാഹരണളും 86കുരുക്ഷേത്രം, സംവാദങ്ങള്&#x200d; സമീപനങ്ങള്&#x200d;, സംസ്‌കാരത്തിന്റെ രാഷ്ട്രീയം തുടങ്ങി പതിനഞ്ചില്&#x200d; അധികം ലേഖന സമാഹാരങ്ങളും എഴുത്തിയിട്ടുണ്ട്. മൂന്നു യാത്ര വിവരണങ്ങളും രചിച്ചിട്ടുണ്ട്.<br />
2010ല്&#x200d; കേരള സാഹിത്യ അക്കാദമി വിശിഷ് ടാംഗത്വം നല്&#x200d;കി ആദരിച്ച സച്ചിദാനന്ദന്&#x200d; കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sachi-won-ezhuthachan-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലളിതാഖ്യാനത്തിന്റെ ജീവിതഗന്ധിയായ &#8220;എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍&#8221;</title>
		<link>https://www.chandrikadaily.com/book-review-ente-sherlock-holms.html</link>
					<comments>https://www.chandrikadaily.com/book-review-ente-sherlock-holms.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 11 Oct 2017 14:19:06 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[book]]></category>
		<category><![CDATA[literature]]></category>
		<category><![CDATA[Review]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47355</guid>

					<description><![CDATA[അബ്ദുല്‍ ലത്വീഫ് പി വായനക്കാരനെ കൈപിടിച്ച് ഒപ്പം ചേര്‍ത്തു നടത്തുന്ന സഞ്ചാരങ്ങളാണ് പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മുഹമ്മദ് ഷഫീഖിന്റെ എഴുത്തും രചനാശൈലിയും. ഷഫീഖിന്റെ പുതിയ കഥാ സമാഹാരമായ &#8216;എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍&#8217; പരിചിതമായ ജീവിത പരിസരങ്ങളിലെ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും തന്നെയാണ് വായനക്കാരനെ കൊണ്ടു പോകുന്നത്. സ്‌നേഹവും പ്രണയവും കുടുംബ ബന്ധങ്ങളുടെ സ്വാഭാവികതയും കഥകളില്‍ തുടര്‍ച്ചയായി വിഷയങ്ങളാവുന്നു. ഓരോ രചനയിലും വായനക്കാരനെ തന്റെ ഭാവനാവണ്ടിയിലേക്ക് വലിച്ചുകയറ്റുന്ന കാന്തികസ്വഭാവം ഈ കഥാസമാഹാരത്തിലും അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നത് കാണാം. എല്ലാ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അബ്ദുല്&#x200d; ലത്വീഫ് പി</strong></p>
<p>വായനക്കാരനെ കൈപിടിച്ച് ഒപ്പം ചേര്&#x200d;ത്തു നടത്തുന്ന സഞ്ചാരങ്ങളാണ് പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മുഹമ്മദ് ഷഫീഖിന്റെ എഴുത്തും രചനാശൈലിയും. ഷഫീഖിന്റെ പുതിയ കഥാ സമാഹാരമായ &#8216;എന്റെ ഷെര്&#x200d;ലക് ഹോംസ് ഭാവാഭിനയങ്ങള്&#x200d;&#8217; പരിചിതമായ ജീവിത പരിസരങ്ങളിലെ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും തന്നെയാണ് വായനക്കാരനെ കൊണ്ടു പോകുന്നത്. സ്‌നേഹവും പ്രണയവും കുടുംബ ബന്ധങ്ങളുടെ സ്വാഭാവികതയും കഥകളില്&#x200d; തുടര്&#x200d;ച്ചയായി വിഷയങ്ങളാവുന്നു. ഓരോ രചനയിലും വായനക്കാരനെ തന്റെ ഭാവനാവണ്ടിയിലേക്ക് വലിച്ചുകയറ്റുന്ന കാന്തികസ്വഭാവം ഈ കഥാസമാഹാരത്തിലും അദ്ദേഹം ആവര്&#x200d;ത്തിച്ചിരിക്കുന്നത് കാണാം. എല്ലാ കഥകളിലും ആത്മകഥാംശവും വേണ്ടുവോളമുണ്ട്. ഓര്&#x200d;മ്മയുടെ ചൂടും ചൂരും നിറയുന്ന കഥാ പരിസരങ്ങളില്&#x200d; കഥാപാത്രങ്ങളെ തൊട്ട് &#8216;ഇത് ഞാന്&#x200d; തന്നെ അല്ലയോ, ഇത് എന്റെ ജീവിതമല്ലയോ&#8217; എന്ന് വായനക്കാരന്&#x200d; പറഞ്ഞു കൂടെന്നില്ല.</p>
<p>പതിനൊന്ന് കഥകളാണ് എന്റെ ഷെര്&#x200d;ലക് ഹോംസ് ഭാവാഭിനയങ്ങള്&#x200d; എന്ന പുസ്തകത്തിലുള്ളത്. ഇന്റലക്ച്വല്&#x200d; ഡിസ്‌ക്കഷന്&#x200d;സ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിലെ ഓരോ കഥകള്&#x200d;ക്കും എഴുത്തിനെ സ്‌നേഹിക്കുന്ന പലരുടേയും പ്രത്യേകം ആമുഖക്കുറിപ്പുകള്&#x200d; കാണാം. ഷഫീഖിന്റെ എഴുത്തിനെ വിലയിരുത്തി ബി ചന്ദ്രമതി, എബ്രിഡ് ഷൈന്&#x200d;, ഗ്രാന്&#x200d;ഡ്മാസ്റ്റര്&#x200d; ജി എസ് പ്രദീപ്, നവീന്&#x200d; ഭാസ്‌ക്കര്&#x200d;, ബിപിന്&#x200d; ചന്ദ്രന്&#x200d;, വി പി റജീന, അനീസ് കെ എം, കെ സി ബിപിന്&#x200d;, മോന്&#x200d;സി, രാഹുല്&#x200d; രാജ്, എം കുഞ്ഞാപ്പ എന്നിവരുടെ പ്രത്യേകകുറിപ്പുകള്&#x200d; കഥകളിലേക്കുള്ള ചൂണ്ടുപലകകളായി മാറുന്നു. ഇവയില്&#x200d; സംവിധായകന്&#x200d; എബ്രിഡ് ഷൈനിന്റെ വാക്കുകള്&#x200d; ഈ സമാഹാരത്തിലെ മുഴുവന്&#x200d; കഥകളോടും എഴുത്തുകാരന്റെ ശൈലിയോടും ചേര്&#x200d;ന്നു നില്&#x200d;ക്കും. &#8216;പച്ചയായ ഓര്&#x200d;മകളുടെ ചൂടും ചൂരുമുണ്ട് ഈ കഥകള്&#x200d;ക്ക്. കഥകളില്&#x200d; ഉപയോഗിക്കപ്പെട്ട വാക്കുകളുടെ ലാളിത്യവും കഥാപശ്ചാത്തലവും ദൃശ്യമായി വായനക്കാരനു മുന്നില്&#x200d; എളുപ്പം തെളിയും.&#8217;</p>
<p>കഥകള്&#x200d;ക്ക് കുറുകിയ തലവാചകങ്ങള്&#x200d; ഉപയോഗിക്കുന്ന സാമ്പ്രദായിക രീതിയില്&#x200d; നിന്ന് വഴിമാറി നീളമുള്ള ഹെഡിംഗുകളാണ് മിക്ക കഥകള്&#x200d;ക്കും ഉപയോഗിച്ചിരിക്കുന്നത്. &#8216;ഇണങ്ങുമ്പോള്&#x200d; അകലാന്&#x200d; ദൂരമില്ലാത്ത വണ്ണം അടുക്കുന്നവരും പിണങ്ങിയാല്&#x200d; കൈയ്യില്&#x200d; കിട്ടിയതെന്തും കൊണ്ട് ചീറിയടുക്കുകയും ചെയ്യുന്നവരായിരുന്നുവല്ലോ, ഞങ്ങളിരുവരും&#8217; എന്ന ദീര്&#x200d;ഘമേറിയ തലവാചകമാണ് ആദ്യ കഥയുടേത്. എഴുത്തുകാരന്റെ ദിനചര്യയിലൂടെ ആരംഭിക്കുന്ന കഥ പൊടുന്നനെ ഒരു സുഹൃത്തിന്റെ രംഗ പ്രവേശത്തോടെ മറ്റൊരു തലത്തിലേക്ക് മാറിമറയുന്നു. അസ്ഥിത്വ ദു:ഖങ്ങളുടെ വേലിയേറ്റത്തിനും വേലിയിറക്കത്തിനുമൊടുവില്&#x200d; സാമൂഹികാവസ്ഥയുടെ നേര്&#x200d;രേഖയില്&#x200d; ഒതുക്കി നിര്&#x200d;ത്തപ്പെടുന്ന മനുഷ്യനാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന്.<br />
&#8216;നെറ്റിയിലേക്ക് നീളുന്ന ചുളിവാര്&#x200d;ന്ന രണ്ടു വിരലുകള്&#x200d;&#8217; എന്ന കഥ മുത്തശ്ശിയും പേരമകനും തമ്മിലുള്ള സ്‌നേഹ ബന്ധത്തെ ഹൃദ്യമായി വരച്ചു ചേര്&#x200d;ക്കുകയാണ്. മനസ്സു തൊടുന്ന അവതരണത്തിലൂടെ ഈ കഥ വായനക്കാരുടെ ഹൃദയത്തിലിടം പിടിക്കും. പൊക്കിള്&#x200d; കൊടി ബന്ധത്തിന്റെ ജൈവികത അനായാസേന അടയാളപ്പെടുത്തുന്ന കഥയാണ് ഈ സമാഹാരത്തിലെ മറ്റൊരു കഥയായ &#8216;അവിനാശിന്റെ ഉമ്മ&#8217;. ഉമ്മയുടെ കാലിനടിയിലാണ് സ്വര്&#x200d;ഗ്ഗമെന്ന മുഹമ്മദ് നബിയുടെ വചനത്തെ ശാശ്വതീകരിക്കുന്ന ഈ കഥയും വായനക്കാരനെ ഏറെ സ്വാധീനിക്കുമെന്നതില്&#x200d; സംശയമില്ല.</p>
<p>ഓരോ കഥകളിലും കൗതുകപൂര്&#x200d;വം നടത്തിയിരിക്കുന്ന പാത്ര സൃഷ്ടി എഴുത്തുകാരനിലെ തഴക്കവും വഴക്കവമുള്ള എഴുത്തുശൈലിയുടെ കൂടി മകുടോദാഹാരണങ്ങളാണ്. ഷെര്&#x200d;ലക് ഹോംസിന്റെ ഭാവാഭിനയങ്ങളെ അനുകരിക്കുകയും സ്വയം ഒരു ഹോംസായി മാറുകയും ചെയ്യുന്ന കുട്ടിയുടെ കഥയാണ് &#8216;എന്റെ ഷെര്&#x200d;ലക് ഹോംസ് ഭാവാഭിനയങ്ങള്&#x200d;&#8217;. ചുണ്ടില്&#x200d; ഒരു പൈപ്പും കൈയ്യില്&#x200d; പൂമ്പാറ്റകളെ പിടിക്കാന്&#x200d; വലയുമായി വലിയ തൊപ്പിയും വരയന്&#x200d; കോട്ടുമിട്ട് നടന്നടുക്കുന്ന ഷെര്&#x200d;ലക് ഹോംസ് താന്&#x200d; തന്നെയാണെന്നൊരു ഭാവം കുട്ടിയെ പിടികൂടുന്നു. ഷെര്&#x200d;ലക് ഹോംസിന്റെ മുഖഭാവങ്ങള്&#x200d; അനുകരിക്കാന്&#x200d; കണ്ണാടിയില്&#x200d; സമയം ചെലവഴിക്കുന്നു കഥാനായകനെ കൗതുകപൂര്&#x200d;വം തന്നെ വരച്ചുകാണിക്കുന്നുണ്ട് എഴുത്തുകാരന്&#x200d;. മറ്റൊരു കഥയില്&#x200d; ദൈവത്തിനെ കാണാന്&#x200d; ജീവിതം മുഴുവന്&#x200d; നോമ്പു നോറ്റു കാത്തിരിന്നിട്ടും നരക വാതിലിലൂടെ പ്രവേശനം ലഭിച്ചയാളെ കാണാം. ദൈവമെന്ന സങ്കല്&#x200d;പത്തിന്റെ വിശദീകരണം കൂടിയായി മാറുന്നു കഥ. എഴുതാന്&#x200d; ഒരുപാടുണ്ടെന്നറിയാമെങ്കിലും എന്തെഴുതണമെന്ന ആശയക്കുഴപ്പത്തില്&#x200d; ജീവിക്കുന്ന എഴുത്തുകാരന്&#x200d;, പാഠപുസ്തകങ്ങളിലെ ശാസ്ത്രഞ്ജരുടെ ഫോട്ടോകള്&#x200d; കണ്ട് അതുപോലെ അലസമായി മുടി ചീകി നടക്കണമെന്നാഗ്രഹിക്കുന്ന കുട്ടി, ആകാശവാണിയിലേക്ക് സ്ഥിരമായി സാഹിത്യസൃഷ്ടികളയക്കുന്ന അസൂയാലുവായ നായകന്&#x200d;, വാക്കുകളില്&#x200d; ആത്മാര്&#x200d;ഥത നിറയ്ക്കാനുള്ള ശേഷി നഷ്ടപ്പെട്ടൊരാള്&#x200d;, ആത്മഹത്യ ചെയ്യാന്&#x200d; കാരണങ്ങളന്വേഷിച്ച് അലയുന്നവന്&#x200d; തുടങ്ങി എഴുത്തുകളിലൊളിപ്പിച്ചുവെച്ച നായകസങ്കല്&#x200d;പങ്ങള്&#x200d; ഈ സമാഹാരത്തിനാകെയും ഒരു പുതിയ എഴുത്തുരീതിയും ഫ്രെഷ്‌നസും പ്രദാനം ചെയ്യുന്നതായി കാണാം.</p>
<p>ഓര്&#x200d;ക്കാപ്പുറത്ത് രൂപപ്പെടുന്ന ട്വിസ്റ്റുകളിലൂടെ വായനക്കാരെ അമ്പരപ്പിക്കുന്നതിനേക്കാള്&#x200d; ലളിതമായ ആഖ്യാനത്തിലൂടെ നേര്&#x200d;രേഖയില്&#x200d; ചരിക്കുന്ന ജീവിത ഗന്ധിയായ അനുഭവങ്ങളെ വായനക്കാരന് സമ്മാനിക്കുന്നതിനാണ് എന്റെ ഷെര്&#x200d;ലക് ഹോംസ് ഭാവാഭിനയങ്ങള്&#x200d; എന്ന കഥാ സമാഹാരത്തിലൂടെ എഴുത്തുകാരന്&#x200d; മുതിരുന്നത്. അത് തന്നെയാണ് ഐ ഡി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കഥാസമാഹാരം പ്രദാനം ചെയ്യുന്ന വായനാസുഖവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/book-review-ente-sherlock-holms.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൊരഖ്പൂര്‍ ശിശുഹത്യ; സംഘ് പരിവാറിനെതിരെ ആഞ്ഞടിച്ച് സുഭാഷ് ചന്ദ്രന്‍</title>
		<link>https://www.chandrikadaily.com/author-subhash-chandran-hits-out-against-gorakhpur-child-killings.html</link>
					<comments>https://www.chandrikadaily.com/author-subhash-chandran-hits-out-against-gorakhpur-child-killings.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 15 Aug 2017 13:26:45 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[literature]]></category>
		<category><![CDATA[Subhash Chandran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40384</guid>

					<description><![CDATA[കോഴിക്കോട്: ഗൊരഖ്പൂരിലെ മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുഭാഷ് ചന്ദ്രന്‍. &#8216;ശിശുപാപത്തില്‍ ഒരു സ്വാതന്ത്ര്യ ദിനം&#8217; എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് സുഭാഷ്, ശിശുഹത്യയെ ന്യായീകരിക്കുന്നവരെ രൂക്ഷമായി വിമര്‍ശിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ പേര് താന്‍ ചെറുപ്പത്തില്‍ കരഞ്ഞ് സ്വന്തമാക്കിയത് തന്റെ ദേശസ്‌നേഹത്തെപ്പറ്റി ഒരു പട്ടിയും സംശയിക്കാത്ത വിധത്തില്‍ ഈ വരികള്‍ കുറിക്കാനുള്ള അര്‍ഹതക്കു വേണ്ടിയാണെന്നും സുഭാഷ് പറയുന്നു. പോസ്റ്റിന്റെ പൂര്‍ണ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഗൊരഖ്പൂരിലെ മെഡിക്കല്&#x200d; കോളേജില്&#x200d; കുട്ടികള്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ കൊല്ലപ്പെട്ട സംഭവത്തില്&#x200d; ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുഭാഷ് ചന്ദ്രന്&#x200d;. &#8216;ശിശുപാപത്തില്&#x200d; ഒരു സ്വാതന്ത്ര്യ ദിനം&#8217; എന്ന പേരില്&#x200d; ഫേസ്ബുക്കില്&#x200d; പ്രസിദ്ധീകരിച്ച കുറിപ്പിലാണ് സുഭാഷ്, ശിശുഹത്യയെ ന്യായീകരിക്കുന്നവരെ രൂക്ഷമായി വിമര്&#x200d;ശിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ പേര് താന്&#x200d; ചെറുപ്പത്തില്&#x200d; കരഞ്ഞ് സ്വന്തമാക്കിയത് തന്റെ ദേശസ്‌നേഹത്തെപ്പറ്റി ഒരു പട്ടിയും സംശയിക്കാത്ത വിധത്തില്&#x200d; ഈ വരികള്&#x200d; കുറിക്കാനുള്ള അര്&#x200d;ഹതക്കു വേണ്ടിയാണെന്നും സുഭാഷ് പറയുന്നു.</p>
<p>പോസ്റ്റിന്റെ പൂര്&#x200d;ണ രൂപം:</p>
<p><strong>ശിശുശാപത്തിൽ ഒരു</strong><br />
<strong>സ്വാതന്ത്ര്യ ദിനം</strong></p>
<p>ഉജ്ജ്വലനായ ഒരു ദേശീയ നേതാവിന്റെ പേരുകിട്ടാൻ അഞ്ചു വയസ്സിൽ അച്ഛനോട് കരഞ്ഞു വാശി പിടിച്ച കുട്ടിയായിരുന്നു ഞാൻ.<br />
അതുകൊണ്ട്‌ കുട്ടിത്തം എന്താണെന്ന് , അതിന്റെ ശക്തി എന്താണെന്ന് എനിക്കു നന്നായി അറിയാം. <span class="text_exposed_show"><br />
കടുത്ത ആസ്ത്മക്കാരനായ കുട്ടിയായിരുന്നതുകൊണ്ട്‌, നേരെ കിടന്ന് പ്രാണൻ പോകട്ടെ എന്ന് ആശംസിച്ചുകൊണ്ട്‌ നെഞ്ചിൽ നിന്നു പറിച്ചെടുത്ത്‌ അമ്മ പായിൽ മലർത്തിക്കിടത്താറുള്ള ശിശുവായിരുന്നു ഞാൻ.<br />
അതുകൊണ്ട്‌ പ്രാണവായു കിട്ടാതെയുള്ള മരണം എന്താണെന്നും എനിക്കു നന്നായി അറിയാം.<br />
കഴിഞ്ഞു പോയ വർഷങ്ങളിൽ ആളുകളായ ആളുകൾ മുഴുവൻ കൊടിയുടെ നിറത്തിന്റെ പേരിൽ, തങ്ങൾ വിശ്വസിക്കുന്ന സംഘടനയുടെ പേരിൽ, താനുൾപ്പെട്ട ജാതിയുടെയും മതത്തിന്റേയും പേരിൽ, ലിംഗത്തിന്റേയും സ്വത്തിന്റേയും സ്വത്വത്തിന്റേയും ബലാബലങ്ങളുടെ പേരിൽ ചേരി തിരിഞ്ഞ്‌ വാക്കുകൊണ്ടും ആയുധം കൊണ്ടും പോരടിച്ചുകൊണ്ടേയിരുന്നപ്പോൾ ഞാൻ മിണ്ടാതിരുന്നത്‌ ഊമയായതുകൊണ്ടല്ല.<br />
എന്റെ വാക്കിനെ എന്നേക്കാൾ ഊക്കിൽ പറയാൻ ഇവിടെ ലക്ഷക്കണക്കിനു പേർ വേറേയും ഉണ്ടായിരുന്നതുകൊണ്ടാണ്.</span></p>
<div class="text_exposed_show">
<p>എന്നാൽ ഇന്നെനിക്കു ശബ്ദിക്കേണ്ടിയിരിക്കുന്നു.<br />
കാരണം പ്രാണവായു നിഷേധിക്കപ്പെട്ട്‌ പിടഞ്ഞൊടുങ്ങിയ 76 പേർക്കും വാക്കില്ല, പാർട്ടിയില്ല, കൊടിയില്ല, കോടതിയില്ല.<br />
തങ്ങൾ ഏതു മതത്തിൽ ഏതു ജാതിയിൽ ഏതു ലിംഗത്തിൽ എന്ന വിഷവാക്സിൻ എടുക്കാൻ അവർക്കു പ്രായമായിരുന്നില്ല.<br />
ഓ, അവർക്ക്‌ വോട്ടവകാശവും ഇല്ലായിരുന്നല്ലോ.<br />
അതുകൊണ്ട്‌ മിണ്ടാപ്രാണികളായ ആ കുരുന്നുകൾക്കു വേണ്ടി ഞാൻ ശബ്ദിക്കുന്നു.<br />
ഇത്‌ അനീതിയാണ്. പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ശിശുശാപം തീർച്ചയായും ഉണ്ട്‌. കാരണം നാളത്തെ കവിയെ, കലാകാരനെ, പാട്ടുകാരനെ, ദാർശനികനെ, അനീതിക്കെതിരെ പോരാടുന്ന ജനനേതാവിനെ നിങ്ങൾ ഇന്നേ കൊന്നിരിക്കുന്നു!</p>
<p>സുഭാഷ്‌ ചന്ദ്രബോസിന്റെ പേരു ഞാൻ അന്നേ കരഞ്ഞു സ്വന്തമാക്കിയത്‌ എന്റെ ദേശസ്നേഹത്തെപ്പറ്റി ഒരു പട്ടിയും സംശയിക്കാത്ത വിധത്തിൽ ഇന്നീ വരികൾ കുറിക്കുവാനുള്ള അർഹതയ്ക്കുവേണ്ടിയാണ്. പായിൽ മലർത്തിക്കിടത്തിയപ്പോൾ അന്നു പ്രാണനുപേക്ഷിക്കാതെ പിടിച്ചു നിന്നത്‌ ഈ സ്വാതന്ത്ര്യദിനത്തിൽ ആ എഴുപത്തിയാറു മിണ്ടാപ്രാണികൾക്കു വേണ്ടി മിണ്ടാനാണ്. വന്ദ്യവയോധികനായ ഒരു മഹാകവിയുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ<br />
&#8220;നിന്നെക്കൊന്നവർ കൊന്നൂ പൂവേ<br />
തന്നുടെ തന്നുടെ മോക്ഷത്തെ!&#8221;</p>
<p>വേദനയോടെ<br />
ജയ്ഹിന്ദ്‌!</p>
</div>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsubhash.chandran.144%2Fposts%2F1394986403910279&amp;width=500" width="500" height="420" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/author-subhash-chandran-hits-out-against-gorakhpur-child-killings.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തസ്ലീമ നസ്രിന്റെ വിസ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി</title>
		<link>https://www.chandrikadaily.com/taslima-nasreens-visa-extended-for-one-more-year.html</link>
					<comments>https://www.chandrikadaily.com/taslima-nasreens-visa-extended-for-one-more-year.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 20 Jun 2017 09:24:36 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[India]]></category>
		<category><![CDATA[literature]]></category>
		<category><![CDATA[Taslima]]></category>
		<category><![CDATA[visa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32940</guid>

					<description><![CDATA[ന്യൂഡല്‍ഹി: വിവാദ എഴുത്തുകാരി തസ്ലീമ നസ്രിന്റെ വിസ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. വിസ നീട്ടുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അനുമതി നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്വീഡിഷ് പൗരയായ തസ്ലീമ 2004 മുതല്‍ ഇന്ത്യയിലാണ് താമസിക്കുന്നത്. ബംഗ്ലാദേശില്‍ ജനിച്ചുവളര്‍ന്ന തസ്ലീമ 1994-ല്‍ ചില തീവ്രവാദ വിഭാഗങ്ങളുടെ ഭീഷണിയെ തുടര്‍ന്നാണ് രാജ്യം വിട്ടത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി യു.എസ്സിലും യൂറോപ്പിലും താമസിച്ച അവര്‍ പലതവണ ഇന്ത്യയില്‍ സ്ഥിരതാമസമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വിവാദ എഴുത്തുകാരി തസ്ലീമ നസ്രിന്റെ വിസ കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഒരു വര്&#x200d;ഷത്തേക്കു കൂടി നീട്ടി. വിസ നീട്ടുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അനുമതി നല്&#x200d;കിയതായി ഇന്ത്യന്&#x200d; എക്‌സ്പ്രസ് റിപ്പോര്&#x200d;ട്ട് ചെയ്തു. സ്വീഡിഷ് പൗരയായ തസ്ലീമ 2004 മുതല്&#x200d; ഇന്ത്യയിലാണ് താമസിക്കുന്നത്.</p>
<p>ബംഗ്ലാദേശില്&#x200d; ജനിച്ചുവളര്&#x200d;ന്ന തസ്ലീമ 1994-ല്&#x200d; ചില തീവ്രവാദ വിഭാഗങ്ങളുടെ ഭീഷണിയെ തുടര്&#x200d;ന്നാണ് രാജ്യം വിട്ടത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി യു.എസ്സിലും യൂറോപ്പിലും താമസിച്ച അവര്&#x200d; പലതവണ ഇന്ത്യയില്&#x200d; സ്ഥിരതാമസമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സ്ഥിരതാമസത്തിനുള്ള അപേക്ഷ നല്&#x200d;കിയെങ്കിലും ഇക്കാര്യത്തില്&#x200d; ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തിട്ടില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്&#x200d; വ്യക്തമാക്കി.</p>
<p>2007-ല്&#x200d; തസ്ലീമയുടെ പുസ്തകങ്ങള്&#x200d;ക്കെതിരെ ഒരുവിഭാഗം മുസ്ലിംകള്&#x200d; പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്&#x200d;ന്ന് അവര്&#x200d; കൊല്&#x200d;ക്കത്ത നഗരം വിട്ടിരുന്നു. തന്റെ എഴുത്തിലെ സ്വാഭാവികത നിലനിര്&#x200d;ത്താനും സ്ത്രീകളുടെ അവകാശത്തിനായി പോരാടാനും ഇന്ത്യയില്&#x200d; ജീവിക്കാനാണ് താന്&#x200d; ഇഷ്ടപ്പെടുന്നതെന്ന് തസ്ലീമ വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/taslima-nasreens-visa-extended-for-one-more-year.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാറാ ജോസഫിനും യു.എ. ഖാദറിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; യു.കെ കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം മികച്ച നോവല്‍</title>
		<link>https://www.chandrikadaily.com/kerala-sahithya-acdemy-ua-khader-sara-joseph.html</link>
					<comments>https://www.chandrikadaily.com/kerala-sahithya-acdemy-ua-khader-sara-joseph.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 28 Mar 2017 18:24:07 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[literature]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24401</guid>

					<description><![CDATA[തൃശൂര്‍: 2015-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്‌കാരവും അവാര്‍ഡുകളും പ്രഖ്യാപിച്ചു. 2012, 13, 14 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കുള്ള 2015ലെ പുരസ്‌കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അക്കാദമിയുടെ ഏറ്റവും ഉന്നതമായ പുരസ്‌കാരമായ വിശിഷ്ടാംഗത്വം (ഫെലോഷിപ്പ്) നോവലിസ്റ്റുകളും കഥാകൃത്തുക്കളുമായ സാറാ ജോസഫിനും യു.എ. ഖാദറിനുമാണ് നല്‍കുന്നത്. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. ഒ.വി. ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, വി. സുകുമാരന്‍, ടി.ബി. വേണുഗോപാലപ്പണിക്കര്‍, പ്രയാര്‍ പ്രഭാകരന്‍, ഡോ. കെ. [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: 2015-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്‌കാരവും അവാര്&#x200d;ഡുകളും പ്രഖ്യാപിച്ചു. 2012, 13, 14 വര്&#x200d;ഷങ്ങളില്&#x200d; പ്രസിദ്ധീകരിച്ച കൃതികള്&#x200d;ക്കുള്ള 2015ലെ പുരസ്‌കാരങ്ങളാണ് ഇപ്പോള്&#x200d; പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>അക്കാദമിയുടെ ഏറ്റവും ഉന്നതമായ പുരസ്‌കാരമായ വിശിഷ്ടാംഗത്വം (ഫെലോഷിപ്പ്) നോവലിസ്റ്റുകളും കഥാകൃത്തുക്കളുമായ സാറാ ജോസഫിനും യു.എ. ഖാദറിനുമാണ് നല്&#x200d;കുന്നത്. 50,000 രൂപയും രണ്ടു പവന്റെ സ്വര്&#x200d;ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.</p>
<p>ഒ.വി. ഉഷ, മുണ്ടൂര്&#x200d; സേതുമാധവന്&#x200d;, വി. സുകുമാരന്&#x200d;, ടി.ബി. വേണുഗോപാലപ്പണിക്കര്&#x200d;, പ്രയാര്&#x200d; പ്രഭാകരന്&#x200d;, ഡോ. കെ. സുഗതന്&#x200d; എന്നിവര്&#x200d;ക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്&#x200d;കും. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്&#x200d; അര്&#x200d;പ്പിച്ച അറുപത് വയസ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നതെന്ന്  അക്കാദമി പ്രസിഡന്റ് വൈശാഖന്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു.<br />
സാഹിത്യകൃതികള്&#x200d;ക്കുള്ള അക്കാദമി അവാര്&#x200d;ഡുകള്&#x200d; 11 പേര്&#x200d;ക്ക് നല്&#x200d;കും. എസ്. രമേശന്&#x200d; (കവിത-ഹേമന്തത്തിലെ പക്ഷി), യു.കെ. കുമാരന്&#x200d; (നോവല്&#x200d;-തക്ഷന്&#x200d;കുന്ന് സ്വരൂപം), ജിനോ ജോസഫ് (നാടകം- മത്തി), അഷിത (ചെറുകഥ-അഷിതയുടെ കഥകള്&#x200d;), സി.ആര്&#x200d;. പരമേശ്വരന്&#x200d; (സാഹിത്യവിമര്&#x200d;ശനം-വംശചിഹ്‌നങ്ങള്&#x200d;), കെ.എന്&#x200d;. ഗണേശ് (വൈജ്ഞാനിക സാഹിത്യം-പ്രകൃതിയും മനുഷ്യനും), ഇബ്രാഹിം വെങ്ങര (ജീവചരിത്രം/ആത്മകഥ-ഗ്രീന്&#x200d; റൂം), വി.ജി. തമ്പി- യൂറോപ്പ്: ആത്മചിഹ്നങ്ങള്&#x200d;, ഒ.കെ. ജോണി-ഭൂട്ടാന്&#x200d; ദിനങ്ങള്&#x200d; (യാത്രാവിവരണം), ഗുരു മുനി നാരായണ പ്രസാദ് (വിവര്&#x200d;ത്തനം-സൗന്ദര്യലഹരി), ഏഴാച്ചേരി രാമചന്ദ്രന്&#x200d; (ബാലസാഹിത്യം- സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും), ഡോ. എസ്.ഡി.പി.നമ്പൂതിരി (ഹാസസാഹിത്യം-വെടിവട്ടം) എന്നിവരെയാണ് ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരങ്ങള്&#x200d;ക്കായി തെരഞ്ഞെടുത്തതെന്ന് വൈശാഖന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-sahithya-acdemy-ua-khader-sara-joseph.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
