<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>loan app &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/loan-app/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 21 Aug 2024 10:26:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>loan app &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നഗ്ന ഫോട്ടോ അയയ്ക്കുമെന്ന് ലോൺ ആപ്പ് ഭീഷണി: രണ്ടു കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/loan-app-threatens-to-send-nude-photos-mother-of-two-children-commits-suicide.html</link>
					<comments>https://www.chandrikadaily.com/loan-app-threatens-to-send-nude-photos-mother-of-two-children-commits-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 21 Aug 2024 10:26:27 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[loan app]]></category>
		<category><![CDATA[nude photos]]></category>
		<category><![CDATA[threatens]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306965</guid>

					<description><![CDATA[ആരതിയുടെ മരണശേഷവും ഫോണിലേക്ക് ചില ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ ഫോൺവിളികൾ വന്നു.]]></description>
										<content:encoded><![CDATA[<p>ഓൺലൈൻ ലോൺ ഭീഷണിയിൽ മനംനൊന്ത യുവതി ജീവനൊടുക്കി. വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതിയാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് ഓൺലൈൻ ലോൺ ദാതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.</p>
<p>ആരതിയുടെ മരണശേഷവും ഫോണിലേക്ക് ചില ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ ഫോൺവിളികൾ വന്നു. കുറുപ്പുംപടി പോലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഭർത്താവ് അനീഷ് വിദേശത്താണ്. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലാണ്. ഏഴും മൂന്നും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loan-app-threatens-to-send-nude-photos-mother-of-two-children-commits-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോണ്&#x200d; ആപ്പ് തട്ടിപ്പ്; ഈ വര്&#x200d;ഷം 1427 പരാതികള്&#x200d;, 72 ആപ്പുകള്&#x200d; നീക്കം ചെയ്യാനൊരുങ്ങി പൊലീസ്</title>
		<link>https://www.chandrikadaily.com/loan-app-fraud-this-year-1427-complaints-72-apps-are-ready-to-be-removed-by-the-police.html</link>
					<comments>https://www.chandrikadaily.com/loan-app-fraud-this-year-1427-complaints-72-apps-are-ready-to-be-removed-by-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 23 Sep 2023 09:21:05 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[loan app]]></category>
		<category><![CDATA[loan app fraud]]></category>
		<category><![CDATA[removed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275930</guid>

					<description><![CDATA[ദേശീയതലത്തില്&#x200d; രൂപീകരിച്ച പോര്&#x200d;ട്ടല്&#x200d; വഴിയാണ് ആപ്പ് സ്‌റ്റോര്&#x200d;, പ്ലേ സ്‌റ്റോര്&#x200d;, വെബ് സൈറ്റുകള്&#x200d; എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ലോണ്&#x200d; ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്&#x200d;ന്ന് ഈ വര്&#x200d;ഷം പൊലീസിന്റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാര്&#x200d;. സൈബര്&#x200d; ലോണ്&#x200d; തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്.</p>
<p>2022ല്&#x200d; 1340 പരാതികളും 2021ല്&#x200d; 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളില്&#x200d; പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്&#x200d; നമ്പറുകളും പരിശോധിച്ചു തുടര്&#x200d;നടപടികള്&#x200d; സ്വീകരിച്ചതായി പോലീസ് അറിയിച്ചു. ഇന്നലെ കൊച്ചിയില്&#x200d; ലോണ്&#x200d; ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്&#x200d; കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം പൊലീസ് 72 ആപ്പുകള്&#x200d; നീക്കം ചെയ്യാന്&#x200d; നടപടി സ്വീകരിച്ചിരുന്നു.</p>
<p>പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകള്&#x200d; മരവിപ്പിക്കാന്&#x200d; നടപടിയെടുത്തു. ദേശീയതലത്തില്&#x200d; രൂപീകരിച്ച പോര്&#x200d;ട്ടല്&#x200d; വഴിയാണ് ആപ്പ് സ്‌റ്റോര്&#x200d;, പ്ലേ സ്‌റ്റോര്&#x200d;, വെബ് സൈറ്റുകള്&#x200d; എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനതലത്തില്&#x200d; ലഭിക്കുന്ന പരാതികള്&#x200d; പരിശോധിച്ചു നടപടിക്കായി പോര്&#x200d;ട്ടലിലേക്ക് കൈമാറും.</p>
<p>നിരവധി ആളുകള്&#x200d; ലോണ്&#x200d; ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വര്&#x200d;ധിച്ചത്. ലോണ്&#x200d; ആപ്പ് കേസുകളില്&#x200d; ഇതുവരെ രണ്ട് എഫ്‌ഐആര്&#x200d; മാത്രമാണ് റജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നതെന്ന് സൈബര്&#x200d; പൊലീസ് പറയുന്നു. എറണാകുളത്തും വയനാട്ടിലും.</p>
<p>കഴിഞ്ഞ ദിവസം ലോണ്&#x200d; ആപ്പ് തട്ടിപ്പുകള്&#x200d; അറിയിക്കാന്&#x200d; 9497980900 എന്ന നമ്പര്&#x200d; പൊലീസ് നല്&#x200d;കിയിരുന്നു. ഇതില്&#x200d; ലഭിച്ച 5 സംഭവങ്ങള്&#x200d; തുടര്&#x200d;നടപടികള്&#x200d;ക്കായി കൈമാറി. മറ്റുള്ള പ്രതികരണങ്ങള്&#x200d; പരിശോധിച്ചു വരുന്നതായും അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loan-app-fraud-this-year-1427-complaints-72-apps-are-ready-to-be-removed-by-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോണ്&#x200d; ആപ് തട്ടിപ്പ്; യുവാവ് ജീവനൊടുക്കിയത് മാനഹാനി ഭയന്നെന്ന് സുഹൃത്തുക്കള്&#x200d;</title>
		<link>https://www.chandrikadaily.com/aloan-app-fraud-friends-said-that-the-young-man-took-his-life-because-he-was-afraid-of-defamation.html</link>
					<comments>https://www.chandrikadaily.com/aloan-app-fraud-friends-said-that-the-young-man-took-his-life-because-he-was-afraid-of-defamation.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 17 Sep 2023 04:04:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[loan app]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274901</guid>

					<description><![CDATA[വെളളിയാഴിച്ച് രാവിലെയാണ് അജയരാജിനെ കാണാതാകുന്നത്.]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: എളുപ്പവഴിയില്&#x200d; സമ്പന്നരാവാനും നൂലാമാലകളില്ലാതെ ലോണ്&#x200d; നേടാനുമാവുമെന്ന മോഹ വലയത്തില്&#x200d; കുടുങ്ങി ഓണ്&#x200d;ലൈന്&#x200d; ലോണ്&#x200d; ആപ്പുകളില്&#x200d; കയറുന്നവര്&#x200d; പെടുന്നത് അഴിയാക്കുരുക്കിലേക്ക്. അരിമുള ചിറകോണത്ത് അജയരാജ് എന്ന 44കാരന്&#x200d; ആത്മഹത്യ ചെയ്തതോടെ വയനാട് ജില്ലയിലും ഇത്തരം ആപ്പുകള്&#x200d; ഉപയോഗിക്കുന്നവരുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ലോണ്&#x200d; ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടര്&#x200d;ന്ന് കടമക്കുടിയിലെ കൂട്ട ആത്മഹത്യയുടെ നടുക്കം മാറും മുമ്പ് വയനാട്ടില്&#x200d; സമാനമായ സംഭവത്തില്&#x200d; ഒരു ആത്മഹത്യകൂടി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടതോടെ ആശങ്ക ഉയരുകയാണ്.</p>
<p>വെളളിയാഴിച്ച് രാവിലെയാണ് അജയരാജിനെ കാണാതാകുന്നത്. വീട്ടുകാരും നാട്ടുകാരും ചേര്&#x200d;ന്ന് നടത്തിയ തെരച്ചിലില്&#x200d; തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തുകയായിരുന്നു. മീനങ്ങാടി അരിമുള എസ്റ്റേറ്റിലാണ് അജയരാജിനെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. അജയരാജിന്റെ മരണത്തിന് ശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പറുകളിലേക്ക് ലോണ്&#x200d; ആപ്പില്&#x200d; നിന്നും വ്യാജമായി നിര്&#x200d;മ്മിച്ച ചിത്രങ്ങളും ഭീഷണി ഉളവാക്കുന്ന സന്ദേശങ്ങളും ലഭിച്ചുകൊണ്ടിരുന്നു. ഈ ഭീഷണിയെ തുടര്&#x200d;ന്നുളള മാനഹാനി കൊണ്ടാകാം അജയരാജ് തൂങ്ങിമരിച്ചതെന്നാണ് സുഹൃത്തുക്കള്&#x200d; പറയുന്നത്.</p>
<p>മോര്&#x200d;ഫ് ചെയ്ത ചിത്രങ്ങള്&#x200d; ലഭിച്ച സുഹൃത്തിന്റെ ഫോണില്&#x200d; നിന്ന് സന്ദേശം അയച്ച നമ്പറിലേക്ക് പൊലീസ് ബന്ധപ്പെടുകയും അജയരാജ് ആത്മഹത്യ ചെയ്ത വിവരം അറിയിക്കുകയും ചെയ്തപ്പോള്&#x200d; പരിഹാസമായിരുന്നു മറുപടി. സന്ദേശമയച്ച നമ്പറുകള്&#x200d; ഉത്തരേന്ത്യയില്&#x200d; നിന്നുള്ളതെന്നാണ് പ്രാഥമിക നിഗമനം. ഹിന്ദിയിലാണ് ഭീഷണിപ്പെടുത്തല്&#x200d;. ഈ നമ്പറുകളും പൊലീസ് പരിശോധിച്ച് വരികയാണ്. ഭീഷണി മുഴക്കിയ ആള്&#x200d; കാന്&#x200d;ഡി ക്യാഷ് ലോണ്&#x200d; ആപ്പ് എന്ന പേര് പറയുന്നതായുള്ള ശബ്ദം പൊലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, ഭീഷണി, ഐടി വകുപ്പ് അനുസരിച്ച് മീനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. കടമക്കുടിയിലെ കൂട്ട ആത്മഹത്യയടക്കം ഇത്തരം ലോണ്&#x200d; ആപ്പുകള്&#x200d; മൂലം ജീവനൊടുക്കേണ്ടി വരുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടുകയാണ്. കഴുത്തറപ്പന്&#x200d; പലിശയാണ് ലോണിനായി ഇത്തരം ആപ്പുകള്&#x200d; ഈടാക്കുന്നത്. മൊബൈല്&#x200d;ഫോണിലെ നമ്പറുകളും ചിത്രങ്ങളും തുടങ്ങി എല്ലാ വിവരങ്ങളും ഇവര്&#x200d; ആദ്യമേ ശേഖരിക്കും.</p>
<p>തിരിച്ചടവ് മുടങ്ങിയാല്&#x200d; ഈ നമ്പറുകളിലേക്ക് ഭീഷണി സന്ദേശവും മോര്&#x200d;ഫ് ചെയ്ത ചിത്രവും അയച്ചുതുടങ്ങും. പത്താനപുരം, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്&#x200d; നിരവധി പേര്&#x200d; ഇത്തരം കുരുക്കില്&#x200d;പ്പെട്ടിട്ടുണ്ടെന്നാണ് സൈബര്&#x200d; സെല്ലിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്&#x200d; വ്യക്തമാകുന്നത്. സാമ്പത്തിക പ്രതിസന്ധിയില്&#x200d; നട്ടം തിരിയുന്ന സാധാരണക്കാരാണ് ഇത്തരം തട്ടിപ്പുകളില്&#x200d; ഇരയാക്കപ്പെടുന്നതിലധികവും. നേരത്തേ കമ്പളക്കാട് ചില വിദ്യാര്&#x200d;ത്ഥികള്&#x200d; ആത്മഹത്യ ചെയ്തതിന് പിന്നില്&#x200d; ബ്ലൂവെയില്&#x200d; ഗെയിമുകളുടെ സ്വാധീനമുണ്ടായിരുന്നുവെന്നത് വലയി വാര്&#x200d;ത്തയായിരുന്നു. താരതമ്യേന സോഷ്യല്&#x200d; മീഡിയകളുടെയും അവയിലെ ആപ്പുകളുടെയും ഗെയിമുകളുടെയും ഉപയോഗം കുറഞ്ഞതെന്ന് കരുതുന്ന വയനാട്ടിലും ഇത്തരം മരണങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത് ആശങ്കക്കിടയാക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aloan-app-fraud-friends-said-that-the-young-man-took-his-life-because-he-was-afraid-of-defamation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
