lock up murder – Chandrika Daily https://www.chandrikadaily.com Thu, 04 Jul 2019 15:38:11 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg lock up murder – Chandrika Daily https://www.chandrikadaily.com 32 32 ജനമൈത്രീ പൊലീസ് സ്റ്റേഷനുകള്‍ കൊലമൈത്രീ സ്റ്റേഷനുകളാകുന്നെന്ന് എം.കെ മുനീര്‍ https://www.chandrikadaily.com/police-custody-death-mk-muneer-against-minister-html.html https://www.chandrikadaily.com/police-custody-death-mk-muneer-against-minister-html.html#respond Thu, 04 Jul 2019 15:26:47 +0000 http://www.chandrikadaily.com/?p=132050 കേരളത്തിലെ ജനമൈത്രീപൊലീസ് സ്റ്റേഷനുകള്‍ കൊലമൈത്രീ പൊലീസ് സ്റ്റേഷനുകളാകുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പൊലീസുകാരെ ന്യായീകരിക്കുന്ന ഇടുക്കി ജില്ലക്കാരനായ മന്ത്രിയും പൊലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും തമ്മില്‍ എങ്ങനെയാണ് ചേര്‍ന്ന് പോകുകയെന്നും മുനീര്‍ ചോദിച്ചു. നെടുങ്കണ്ടം ഉരുട്ടിക്കൊല കേസ് അന്വേഷണം അട്ടിമറിക്കാന്‍ മന്ത്രി എം.എം.മണി ഇടപെടുന്നുവെന്ന് ആരോപിച്ച് വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ഓട്ടോ ഡ്രൈവര്‍ ഹക്കീമിന് മര്‍ദ്ദനമേറ്റ സംഭവം ആണ് അടിയന്തരപ്രമേയ നോട്ടീസിന് ആധാരമായി. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി മണിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണം. ഓട്ടോ ഡ്രൈവര്‍ ഹക്കീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു പോലീസുകാര്‍ക്കെതിരെ കേസെടുത്തുവെന്ന് മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം മന്ത്രി മണിയുടെ ഭാഷ സഹിക്കാനാകില്ലെന്ന് എം.കെ.മുനീര്‍ ചൂണ്ടിക്കാട്ടി. ഇടുക്കിയിലെ ഈ മന്ത്രി സ്വന്തമായി നാട്ടുഭാഷാ നിഘണ്ടു തയാറാക്കിയിരിക്കുകയാണ്. അതിലെ വാക്കുകളാണ് പൊലീസും ഉപയോഗിക്കുന്നത്. മന്ത്രിയുടെ അത്തരം വാക്കുകള്‍ കേള്‍ക്കാനുള്ള ശ്രവണശേഷി പ്രതിപക്ഷത്തിനില്ലെന്നും മുനീര്‍ പറഞ്ഞു.

ഇങ്ങനെയുള്ള ആള്‍ക്കാരുള്ളപ്പോള്‍ ഇനിയും ആള്‍ക്കാര്‍ക്ക് നേരെ അതിക്രമം ഉണ്ടാകുകയും മരണം ഉണ്ടാകുകയും ചെയ്യുമെന്നും മുനീര്‍ പറഞ്ഞു.
ആരെങ്കിലും കുറ്റം ചെയ്താല്‍ അവരെ മര്‍ദിച്ചു കൊല്ലുന്നതല്ല പൊലീസിന്റെ ജോലി. ഇത്തരത്തില്‍ പ്രതികള്‍ക്കാണെങ്കിലും ഭക്ഷണവും വെള്ളവും കൊടുക്കാതെ മര്‍ദിക്കുന്ന പ്രാകൃതരൂപം കേരളത്തില്‍ ഉണ്ടാകരുത്. കുമാറിനെ ക്രൂരമായി മര്‍ദിച്ചു കൊന്ന നെടുങ്കണ്ടം ലോക്കപ്പിലാണ് ഹക്കിം എന്ന ഓട്ടോ ഡ്രൈവര്‍ക്ക് അതിക്രൂരമായി മര്‍ദനമേറ്റതെന്നും അദ്ദേഹം പറഞ്ഞു.

ലോക്കപ്പില്‍ നടന്നതൊന്നും ഇടുക്കി എസ്.പി അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. കേസിലെ പ്രധാനപ്രതി ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/police-custody-death-mk-muneer-against-minister-html.html/feed 0
വരാപ്പുഴ കസ്റ്റഡി മരണം മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍ https://www.chandrikadaily.com/varapuzha-lock-up-murder-3-police-caught-arrested.html https://www.chandrikadaily.com/varapuzha-lock-up-murder-3-police-caught-arrested.html#respond Wed, 18 Apr 2018 19:27:33 +0000 http://www.chandrikadaily.com/?p=81032 വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് പൊലീസുകാരെ അറസ്റ്റ് ചെയ്തു. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളും എആര്‍ ക്യാമ്പിലെ സേനാംഗങ്ങളുമായ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ വൈകിട്ട് ഏഴോടെ അറസ്റ്റ് ചെയ്തത്. മൂന്ന് പേര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തും. വൈകിട്ട് ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീജിത്തിന്റെ മരണം സംഭവിച്ച് ഒമ്പതാം ദിവസമാണ് പ്രതികളുടെ അറസ്റ്റുണ്ടാവുന്നത്. പ്രതികളെ ഇന്ന് വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതിന് ശേഷം തിരിച്ചറിയല്‍ പരേഡ് നടത്തും. കഴിഞ്ഞ ആറിന് വരാപ്പുഴ ദേവസ്വംപാടം സ്വദേശി കെ.എം വാസുദേവന്‍ (54) മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഷേണായി പറമ്പില്‍ ശ്രീജിത്തിനെ (26) മറ്റു പ്രതികള്‍ക്കൊപ്പം ആര്‍.ടി.എഫ് സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ പൊലീസുകാരുടെ ക്രൂരമര്‍ദ്ദനമേറ്റ ശ്രീജിത്ത് ഒമ്പതിന് ആസ്പത്രിയില്‍ മരിച്ചിരുന്നു.

]]>
https://www.chandrikadaily.com/varapuzha-lock-up-murder-3-police-caught-arrested.html/feed 0
ലോക്കപ്പിലെ ഉരുട്ടിക്കൊല സി.പി.എമ്മിന് ഭൂഷണമോ https://www.chandrikadaily.com/editorial-about-lock-up-murder.html https://www.chandrikadaily.com/editorial-about-lock-up-murder.html#respond Wed, 18 Apr 2018 19:20:49 +0000 http://www.chandrikadaily.com/?p=81029 വരാപ്പുഴ ദേവസ്വംപാടത്ത് ഏപ്രില്‍ ആറിന് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഇരുപത്താറുകാരനായ ശ്രീജിത് രാമകൃഷ്ണനെ പൊലീസ് ഉരുട്ടിക്കൊലപ്പെടുത്തിയതിന് വ്യക്തമായ തെളിവുകള്‍ പൊലീസിന്റെയും പൊലീസ് സര്‍ജന്റെയും ഭാഗത്തുനിന്നുതന്നെ പൊന്തിവന്ന സാഹചര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. റാപിഡ് ഡിപ്ലോയ്‌മെന്റ് ഫോഴ്‌സ് പിടികൂടി മുനമ്പം പൊലീസ് ഏറ്റെടുത്ത് വരാപ്പുഴ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശ്രീജിത് നേരത്തെയുണ്ടായിരുന്ന മുറിവുകള്‍ കാരണമാണ് മരിച്ചതെന്നായിരുന്നു പൊലീസ്-ഭരണ ഭാഷ്യം. എന്നാല്‍ പോസ്റ്റ്-ആന്റി മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനത്തില്‍തന്നെയാണെന്നതിന് ശക്തമായ തെളിവുകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. അടിയന്തിരാവസ്ഥ കാലത്ത് രാജന്‍ എന്ന എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് പൊലീസിന്റെ ഉരുട്ടിക്കൊല മൂലമാണെന്ന ആരോപണം ഉന്നയിച്ചതില്‍ പ്രധാനയാളുകള്‍ അന്നത്തെ സി.പി.എമ്മുകാരായിരുന്നു. അവരുടെ പാര്‍ട്ടി പൊലീസ്-ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോഴാണ് കേരളത്തെ ഞെട്ടിച്ച് വീണ്ടുമൊരു ഉരുട്ടിക്കൊല ലോക്കപ്പില്‍ നടന്നിരിക്കുന്നത്. നക്‌സലൈറ്റ് രാജന്റെ മരണത്തിനുത്തരവാദിത്തമേറ്റെടുത്ത് കെ. കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച മാതൃക പിന്തുടരാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നാണ് കേരളത്തിന്റെ മന:സാക്ഷി നാലു പതിറ്റാണ്ടിനുശേഷം ഉന്നയിക്കുന്ന ഗൗരമാര്‍ന്ന ചോദ്യം.

എറണാകുളം റേഞ്ച് ഐ.ജി എസ്. ശ്രീജിത് നല്‍കിയ റിപ്പോര്‍ട്ടില്‍ ശ്രീജിത്തിന്റെ മരണ കാരണം പൊലീസ് മര്‍ദനമാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യത്തില്‍ നേരത്തെ തയ്യാറാക്കിയ തിരക്കഥ എഴുതിക്കൊടുക്കുക മാത്രമാണ് ഐ.ജി ചെയ്തത്. എന്നാല്‍ ഇനിയും മറയ്ക്കാനാവാത്ത വിധം സുതാര്യവും അതിനികൃഷ്ടവുമായ മര്‍ദന മുറകളാണ് യുവാവിന്റെ ശരീരത്തില്‍ പൊലീസ് പ്രയോഗിച്ചതെന്നാണ് വ്യക്തമായിരിക്കുന്നത്. വരാപ്പുഴ എസ്.ഐ ജി.എസ് ദീപക് ശ്രീജിത്തിനെ മര്‍ദിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികളായ പ്രതികള്‍ ഇന്നലെ വെളിപ്പെടുത്തിയത് പൊലീസിന്റെയും സര്‍ക്കാരിന്റെയും വാദങ്ങളെ കൂടുതല്‍ പരിതാപകരമാക്കിയിരിക്കുകയാണ്. പതിനെട്ട് മുറിവുകളാണ് ശ്രീജിത്തിന്റെ ശരീരത്തില്‍ ഏറ്റിരിക്കുന്നത്. പലതും അതീവ മാരകമായതും. മരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഏതോ മുന്‍ പക വെച്ചാണ് യുവാവിനെതിരെ മനുഷ്യ മന:സാക്ഷി മരവിക്കുന്ന ക്രൂരത ചെയ്തതെന്നാണ് മനസ്സിലാക്കേണ്ടത്.

ഇടതു നെഞ്ചിലെ പതിനേഴ് സെന്റിമീറ്റര്‍ ആഴമുള്ള ചതവും ജനനേന്ദ്രിയത്തിലെ ചതവുകളും അടിവയറ്റിലെ മുറിവുകളും ഉരുട്ടിക്കൊല നടന്നിരിക്കാമെന്നതിനുള്ള വ്യക്തമായ തെളിവാണ്. പുറമെ മുറിവ് കാണാതിരിക്കാനാണ് ഇരുമ്പു ദണ്ഡില്‍ തുണി ചുറ്റിയുള്ള ഉരുട്ടല്‍ നടത്തിയിരിക്കുന്നത്. കൈകളിലും തുടയിലും മൂക്കിലും മറ്റുമുള്ള മുറിവുകള്‍ യുവാവിന്റെ ബാഹ്യ-ആന്തരികാവയവങ്ങളെ തീര്‍ത്തും നിര്‍ജീവമാക്കിക്കളഞ്ഞു. ജനനേന്ദ്രിയത്തില്‍ രക്തം കട്ട പിടിച്ചുകിടക്കുന്നത് മരണം ഉറപ്പാക്കിയെന്നതിന്റെ തെളിവാണ്. ക്രൂരമായ പീഡനം നടന്നുവെന്ന് മൃതശരീരം പരിശോധിച്ച ഫോറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ വെച്ചും കൊണ്ടുപോകുന്നതിനുമുമ്പും മകനെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ടതായി ശ്രീജിത്തിന്റെ മാതാപിതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേഷനില്‍ വെച്ച് യുവാവ് വെള്ളം ചോദിച്ചപ്പോള്‍ പോലും അത് നല്‍കിയില്ല. പൊലീസിന്റെ അനാസ്ഥയും അഹന്തയും മൂലം ഒരേ സംഭവത്തില്‍ രണ്ടു പേരുടെ ജീവനാണ് നഷ്ടമായിരിക്കുന്നത്. വീടുകയറി ആക്രമിച്ചതുമായി ബന്ധപ്പെട്ട് മല്‍സ്യത്തൊഴിലാളി വാസുദേവന്റെ ആത്മഹത്യയെ തുടര്‍ന്നാണ് പത്തോളം യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇതില്‍ ശ്രീജിത്തിനെ മാത്രം ഇത്ര കിരാതമായി മര്‍ദിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചതെന്താണ്? തങ്ങളല്ല കൊലക്കുത്തരവാദികളെന്ന ്സ്ഥാപിക്കാന്‍ പൊലീസ് ആദ്യം ഉന്നയിച്ച വാദം പ്രത്യേകാന്വേഷണ സംഘം തന്നെ നിസ്സാരപ്പെടുത്തിയിട്ടുണ്ട്. കാരണമില്ലാതെ അറസ്റ്റ്‌ചെയ്തതിനെ ശ്രീജിത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമെന്നാണ് അനുമാനിക്കേണ്ടത്.

സംഭവത്തില്‍ സി.ഐയും എസ്.ഐയും എ.എസ്.ഐയും സി.പി.ഒയും സസ്‌പെന്‍ഷന്‍ സ്വീകരിച്ചെങ്കിലും നാടിനെ നടുക്കിയ കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തുകയും വേണം. എന്നാല്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ടവരുടെയും മൗനം ഇക്കാര്യത്തില്‍ സംശയങ്ങള്‍ ജനിപ്പിച്ചിരിക്കുന്നു. ട്രാഫിക് പരിശോധനക്കിടെ കേരളത്തിന്റെ പല ഭാഗങ്ങളിലായി രണ്ടു പേര്‍ മരിക്കുകയും നിരവധി പേരെ പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ നാട് രോഷം കൊള്ളുന്നതിനിടെയാണ് ഊര്‍ജസ്വലനും ആരോഗ്യവാനുമായ യുവാവിനെ പൈശാചികമായ രീതിയില്‍ പിണറായിയുടെ പൊലീസ് കൊലക്ക് കൊടുത്തിരിക്കുന്നത്. പൊലീസ് സേനാംഗങ്ങള്‍ക്ക് ദിവസവും പ്രത്യേക വ്യായാമമുറ നടത്താന്‍ ഉത്തരവിറക്കി ദിവസങ്ങള്‍ക്കുള്ളിലാണ് യുവാവിനെ കൊലപ്പെടുത്തിയ പിണറായി-ബെഹ്്‌റ പൊലീസിന്റെ മനോവീര്യം കേരളം കണ്ടത്. മുമ്പ് നിലമ്പൂര്‍ കാട്ടില്‍ കണ്ട മാവോയിസ്റ്റുകളെ രായ്ക്കുരാമാനം വെടിവെച്ചുകൊന്ന പൊലീസിനെ കമ്യൂണിസ്റ്റുകാരനായ പിണറായി വിജയന്‍ ന്യായീകരിച്ചത് പൊലീസിന്റെ മനോവീര്യം തകരുമെന്നതിനാല്‍ അവരെ കുറ്റപ്പെടുത്തുന്നില്ലെന്ന് പറഞ്ഞായിരുന്നു. അമ്പോ, ഇങ്ങനെയാണ് പൊലീസിന്റെ മനോവീര്യം പിണറായി സര്‍ക്കാര്‍ സംരക്ഷിക്കുന്നതെങ്കില്‍ കേരളത്തിലെ യുവാക്കളുടെ ജീവനുകള്‍ ബാങ്കില്‍ പണയപ്പെടുത്തേണ്ടിവരും.

പൊതുജനത്തിന്റെ മുതുകത്ത് കയറി മേയാനുള്ളതല്ല കാക്കിയുടെ തോളില്‍ രാഷ്ട്രം വെച്ചുനീട്ടിത്തന്ന നക്ഷത്രങ്ങളെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ആയിരത്തിലധികം ക്രിമിനലുകള്‍ വാഴുന്ന സേനയാണ് സാക്ഷര കേരളത്തിലേത്. കേരള പൊലീസിനെക്കുറിച്ച് അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത രീതിയിലുള്ള കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. പൊലീസിനെ പ്രത്യേകിച്ചും അതിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ ഒരാള്‍ക്കും അവകാശമില്ലെന്നാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പലരും വിചാരിച്ചുവശായിരിക്കുന്നത്. മോദിക്കുവേണ്ടി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥ പ്രമുഖനില്‍ നിന്ന് കേരളത്തിന്റെ സേനാതലപ്പത്തെത്തിയ ഐ.പി.എസ്സുകാരന് കേരളത്തെ സംഘ്പരിവാറിന്റെ തട്ടകത്തിലേക്ക് ആവാഹിച്ചുകൊടുക്കലാണ് ലക്ഷ്യമെന്ന പ്രചാരണം ശക്തമായിരിക്കുമ്പോഴും, സേനയുടെ മനോവീര്യം ചൂണ്ടിക്കാട്ടി കൊലകളെയും കൊല്ലാക്കൊലകളെയും ന്യായീകരിക്കുന്ന പിണറായിക്കും കൂട്ടര്‍ക്കും വിഷപ്പാമ്പിനെയാണല്ലോ പാലുകൊടുത്ത് വളര്‍ത്തിയതെന്ന് തിരിച്ചറിയാന്‍ അധിക നാളുകള്‍ ഇനിയില്ല. ഏറെക്കാലം താങ്ങിനടന്ന മറ്റൊരു ഐ.പി.എസ് ധാരിയെക്കൊണ്ട് പൊറുതിമുട്ടിയാണല്ലോ പറഞ്ഞതെല്ലാം വിഴുങ്ങി ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സസ്‌പെന്‍ഷനുകളുടെ വാറോലകള്‍ വീശിക്കൊണ്ടിരിക്കുന്നത്. യുവാക്കളുടെയും പൊതുജനങ്ങളുടെയും രക്തക്കറ കൊണ്ട് പങ്കിലമായ കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കാമെന്ന് ഇനിയും ധരിക്കുന്നെങ്കില്‍ അതൊരു മിഥ്യാസ്വപ്‌നം മാത്രമാകുമെന്ന് ഓര്‍മിപ്പിക്കട്ടെ.

]]>
https://www.chandrikadaily.com/editorial-about-lock-up-murder.html/feed 0