<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>loknath behra &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/loknath-behra/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 27 Jun 2019 11:14:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>loknath behra &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പീരുമേട് കസ്റ്റഡി മരണം: കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ഡി.ജി.പി</title>
		<link>https://www.chandrikadaily.com/dgp-loknadh-behra-about-custody-death-news.html</link>
					<comments>https://www.chandrikadaily.com/dgp-loknadh-behra-about-custody-death-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Jun 2019 11:09:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[loknath behra]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131311</guid>

					<description><![CDATA[തിരുവനന്തപുരം: പീരുമേട് കസ്റ്റഡി മരണത്തില്&#x200d; പ്രതികരണവുമായി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. കുറ്റം ചെയ്തിട്ടുള്ള ആരെയും സംരക്ഷിക്കില്ലെന്ന് ബെഹ്‌റ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പ്രത്യേകം പരിശോധിക്കും. ആവശ്യമെങ്കില്&#x200d; പ്രോസിക്യൂഷന്&#x200d; നടപടിയുമായി മുന്നോട്ടുപോകുമെന്നും ഡി.ജി.പി. വ്യക്തമാക്കി. കസ്റ്റഡി മരണത്തില്&#x200d; 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; െ്രെകംബ്രാഞ്ച് എ.ഡി.ജി.പിക്ക് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്&#x200d; പിടിയിലായ രാജ്കുമാറിനെ ജയിലില്&#x200d; എത്തിച്ചത് സംസാരിക്കാന്&#x200d; പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് ജയില്&#x200d;സൂപ്രണ്ട് ജി. [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: പീരുമേട് കസ്റ്റഡി മരണത്തില്&#x200d; പ്രതികരണവുമായി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. കുറ്റം ചെയ്തിട്ടുള്ള ആരെയും സംരക്ഷിക്കില്ലെന്ന് ബെഹ്‌റ പറഞ്ഞു. </p>



<p>പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പ്രത്യേകം പരിശോധിക്കും. ആവശ്യമെങ്കില്&#x200d; പ്രോസിക്യൂഷന്&#x200d; നടപടിയുമായി മുന്നോട്ടുപോകുമെന്നും ഡി.ജി.പി. വ്യക്തമാക്കി. കസ്റ്റഡി മരണത്തില്&#x200d; 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; െ്രെകംബ്രാഞ്ച് എ.ഡി.ജി.പിക്ക് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.</p>



<p>അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്&#x200d; പിടിയിലായ രാജ്കുമാറിനെ ജയിലില്&#x200d; എത്തിച്ചത് സംസാരിക്കാന്&#x200d; പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് ജയില്&#x200d;സൂപ്രണ്ട് ജി. അനില്&#x200d;കുമാര്&#x200d; പറഞ്ഞു. രണ്ടുകാലുകളും നീരുവെച്ചു വീങ്ങിയിരുന്നതായും പൊലീസുകാര്&#x200d; താങ്ങിയെടുത്താണ് രാജ്കുമാറിനെ ജയിലില്&#x200d; കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. </p>



<p>എറണാകുളം െ്രെകംബ്രാഞ്ച് ഐ.ജിയുടെ മേല്&#x200d;നോട്ടത്തിലാണ് കേസിന്റെ അന്വേഷണം. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്&#x200d;ദ്ദേശ പ്രകാരമാണ് െ്രെകം ബ്രാഞ്ച് പ്രത്യേക സംഘം കേസന്വേഷിക്കുന്നത്. മരിച്ച രാജ് കുമാറിന്റെ സ്ഥാപനമായ ഹരിതാ ഫൈനാന്&#x200d;സിയേഴ്‌സിലും പീരുമേട് സബ് ജയില്&#x200d;, താലൂക്ക് ആസ്പത്രി, കോട്ടയം മെഡിക്കല്&#x200d; കോളേജ് ആസ്പത്രി എന്നിവിടങ്ങളിലും വരും ദിവസങ്ങളില്&#x200d; തെളിവെടുപ്പ് നടത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dgp-loknadh-behra-about-custody-death-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബെഹ്‌റയെ പോലീസ് മേധാവിയാക്കിയത് സി.പി.എം കേന്ദ്ര കമ്മിറ്റി എതിര്&#x200d;ത്തിരുന്നു മുല്ലപ്പള്ളി</title>
		<link>https://www.chandrikadaily.com/mullappally-ramachandran.html</link>
					<comments>https://www.chandrikadaily.com/mullappally-ramachandran.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Dec 2018 10:38:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[loknath behra]]></category>
		<category><![CDATA[Mullapally]]></category>
		<category><![CDATA[pinarayi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112781</guid>

					<description><![CDATA[&#160; തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റയുടെ നിയമനത്തിനെതിരെ പുതിയ ആരോപണങ്ങളുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; വീണ്ടും രംഗത്തെത്തി. നാല് ഉന്നത ഉദ്യോഗസ്ഥരെ വെട്ടിയാണ് ലോക്‌നാഥ് ബഹ്‌റയെ ഡി.ജി.പിയായി നിയമിച്ചത്. സെന്&#x200d;കുമാറിന്റെ കാലാവധി തീരും മുമ്പേ അദ്ദേഹത്തെ മാറ്റി ഡല്&#x200d;ഹിയില്&#x200d; നിന്ന് നാട്ടിലെത്തിയ ബെഹ്‌റയെ പെട്ടെന്ന് തന്നെ ഡി.ജി.പിയാക്കി. സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കുന്നത് സി.പി.എം കേന്ദ്ര കമ്മിറ്റി എതിര്&#x200d;ത്തിരുന്നു. ബെഹ്‌റയുടെ യോഗ്യത എന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു. എന്&#x200d;.ഐ.എ യില്&#x200d; പ്രവര്&#x200d;ത്തിച്ചപ്പോള്&#x200d; എന്തിനാണ് ബെഹ്‌റ അവധിയില്&#x200d; പ്രവേശിച്ചതെന്ന് മുഖ്യമന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റയുടെ നിയമനത്തിനെതിരെ പുതിയ ആരോപണങ്ങളുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; വീണ്ടും രംഗത്തെത്തി. നാല് ഉന്നത ഉദ്യോഗസ്ഥരെ വെട്ടിയാണ് ലോക്‌നാഥ് ബഹ്‌റയെ ഡി.ജി.പിയായി നിയമിച്ചത്. സെന്&#x200d;കുമാറിന്റെ കാലാവധി തീരും മുമ്പേ അദ്ദേഹത്തെ മാറ്റി ഡല്&#x200d;ഹിയില്&#x200d; നിന്ന് നാട്ടിലെത്തിയ ബെഹ്‌റയെ പെട്ടെന്ന് തന്നെ ഡി.ജി.പിയാക്കി. സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കുന്നത് സി.പി.എം കേന്ദ്ര കമ്മിറ്റി എതിര്&#x200d;ത്തിരുന്നു. ബെഹ്‌റയുടെ യോഗ്യത എന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു.</p>
<p>എന്&#x200d;.ഐ.എ യില്&#x200d; പ്രവര്&#x200d;ത്തിച്ചപ്പോള്&#x200d; എന്തിനാണ് ബെഹ്‌റ അവധിയില്&#x200d; പ്രവേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഡല്&#x200d;ഹിയിലെ ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിക്കണം. ബെഹ്‌റ അന്വേഷിച്ച ഗുജറാത്ത് കൂട്ടക്കൊലയിലെ പല കേസും എങ്ങും എത്തിയില്ലെന്നും അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mullappally-ramachandran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബെഹ്‌റയെ വിജിലന്&#x200d;സ് ഡയരക്ടറായി നിയമിച്ചത് ചട്ടം ലംഘിച്ച്</title>
		<link>https://www.chandrikadaily.com/behera-holding-two-posts-rti-reply-rises-question-of-conflict-of-interestp6.html</link>
					<comments>https://www.chandrikadaily.com/behera-holding-two-posts-rti-reply-rises-question-of-conflict-of-interestp6.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Feb 2018 18:34:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DGP Loknath behra]]></category>
		<category><![CDATA[IPS]]></category>
		<category><![CDATA[loknath behra]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69353</guid>

					<description><![CDATA[സ്വന്തം ലേഖകന്&#x200d; തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് വിജിലന്&#x200d;സ് ഡയറക്ടറുടെ അധിക ചുമതല നല്&#x200d;കിയത് ചട്ടവിരുദ്ധമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ബെഹ്‌റക്ക് ചുമതല നല്&#x200d;കിയത്. കേഡര്&#x200d; തസ്തികയില്&#x200d; ആറ് മാസത്തിനുള്ളില്&#x200d; കൂടുതലുളള താത്ക്കാലിക നിയമനത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന ചട്ടമാണ് ബെഹ്‌റയുടെ കാര്യത്തില്&#x200d; ലംഘിക്കപ്പെട്ടത്. ഐ.പി.എസ് കേഡര്&#x200d; റൂള്&#x200d; പ്രകാരം രണ്ട് കേഡര്&#x200d; തസ്തികകളാണ് കേരളത്തിലുള്ളത്. വിജിലന്&#x200d;സ് ഡയറക്ടറുടെയും പൊലീസ്് മേധാവിയുടെയും. നിലവില്&#x200d; രണ്ട് ചുമതലയും ബെഹ്‌റയാണ് വഹിക്കുന്നത്. 2017 മാര്&#x200d;ച്ച് 31നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സ്വന്തം ലേഖകന്&#x200d;</strong></p>
<p>തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് വിജിലന്&#x200d;സ് ഡയറക്ടറുടെ അധിക ചുമതല നല്&#x200d;കിയത് ചട്ടവിരുദ്ധമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ബെഹ്‌റക്ക് ചുമതല നല്&#x200d;കിയത്. കേഡര്&#x200d; തസ്തികയില്&#x200d; ആറ് മാസത്തിനുള്ളില്&#x200d; കൂടുതലുളള താത്ക്കാലിക നിയമനത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന ചട്ടമാണ് ബെഹ്‌റയുടെ കാര്യത്തില്&#x200d; ലംഘിക്കപ്പെട്ടത്. ഐ.പി.എസ് കേഡര്&#x200d; റൂള്&#x200d; പ്രകാരം രണ്ട് കേഡര്&#x200d; തസ്തികകളാണ് കേരളത്തിലുള്ളത്. വിജിലന്&#x200d;സ് ഡയറക്ടറുടെയും പൊലീസ്് മേധാവിയുടെയും. നിലവില്&#x200d; രണ്ട് ചുമതലയും ബെഹ്‌റയാണ് വഹിക്കുന്നത്. 2017 മാര്&#x200d;ച്ച് 31നാണ് വിജിലന്&#x200d;സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്&#x200d;സ്ഥാനത്തു നിന്നു നീക്കിയത്. തുടര്&#x200d;ന്ന് ബെഹ്‌റക്ക് അധിക ചുമതല നല്&#x200d;കി. കേന്ദ്ര ചട്ടങ്ങള്&#x200d; പ്രകാരം കേഡര്&#x200d; തസ്തികകളില്&#x200d; ഉദ്യോഗസ്ഥനെ നിയമിക്കുമ്പോള്&#x200d; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിക്കണം. എന്നാല്&#x200d; ബെഹ്‌റയുടെ നിയമനം സംസ്ഥാന സര്&#x200d;ക്കാര്&#x200d; അറിയിച്ചില്ല. മാത്രമല്ല മറ്റൊരാള്&#x200d;ക്ക് ആറ് മാസത്തില്&#x200d; കൂടുതല്&#x200d; അധിക ചുമതല നല്&#x200d;കാനും പാടില്ല. ഇതും ലംഘിച്ചാണ് ബെഹ്‌റ വിജിലന്&#x200d;സ് ഡയറക്ടര്&#x200d; സ്ഥാനത്ത് തുടരുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്&#x200d; വ്യക്തമാക്കുന്നു. കേഡര്&#x200d; തസ്തികയില്&#x200d; യോഗ്യരായവരുള്ളപ്പോള്&#x200d; ഒരാളെ തന്നെ എന്തിന് നിയമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചോദ്യമുണ്ടാകുമെന്ന് മുന്നില്&#x200d; കണ്ടാണ് ബെഹ്റയുടെ നിയമനം കേന്ദ്രത്തില്&#x200d; നിന്നും മറച്ചു വച്ചത്.<br />
സംഭവം വിവാദമായ പശ്ചാത്തലത്തില്&#x200d; പുതിയ വിജിലന്&#x200d;സ് ഡയറക്ടറെ നിയമിച്ച് തടി രക്ഷിക്കാന്&#x200d; ഇടത് സര്&#x200d;ക്കാര്&#x200d; ശ്രമം ആരംഭിച്ചു. ബെഹ്റയുടെ നിയമനം ചട്ടലംഘനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയതിനെ തുടര്&#x200d;ന്ന്, ലോക്നാഥ് ബെഹ്റ തന്നെ വിജിലന്&#x200d;സ് ഡയറക്ടര്&#x200d; സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതാതി സൂചനകളുണ്ട്. ഇതിനകം &#8216;വേണ്ടപ്പെട്ടവരെല്ലാം&#8217; കുറ്റമിമുക്തരാക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ ഡയരക്ടറെ നിയമിക്കാന്&#x200d; ഇടത് സര്&#x200d;ക്കാര്&#x200d; നടപടി തുടങ്ങിയത്.<br />
വിജിലന്&#x200d;സ് അഡീഷണല്&#x200d; ഡി.ജി.പി ഷേക് ദര്&#x200d;വേഷ് സാഹിബിന് ഡയറക്ടറുടെ പൂര്&#x200d;ണ ചുമതല നല്&#x200d;കിയേക്കുമെന്നാണ് സൂചന. പാര്&#x200d;ട്ടിയുടെ താല്&#x200d;പര്യവും അതാണ്. എന്നാല്&#x200d; കേഡര്&#x200d; തസ്തികയായതിനാല്&#x200d; ഡി.ജി.പിമാരെ ആരെയെങ്കിലും നിയമിച്ചാല്&#x200d; മതിയെന്ന തീരുമാനം നടപ്പാക്കുകയാണെങ്കില്&#x200d; ജിയില്&#x200d; ഡി.ജി.പി ആര്&#x200d;. ശ്രീലേഖക്കായിരിക്കും നറുക്ക്. പുതിയ വിജിലന്&#x200d;സ് ഡയറകടറെ നിയമിച്ചതിനു ശേഷം ഇക്കാര്യം കേന്ദ്ര സര്&#x200d;ക്കാരിനെ അറിയിച്ച് രക്ഷപ്പെടാനാണ് സര്&#x200d;ക്കാരിന്റെ നീക്കം. കൂടാതെ ഫയര്&#x200d;ഫോഴ്സ് മേധാവിയുടെ പദവി കേഡര്&#x200d; തസ്തിക ആക്കണമെന്നും കേരളം ആവശ്യപ്പെടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/behera-holding-two-posts-rti-reply-rises-question-of-conflict-of-interestp6.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിനെതിരായ കുപ്രചാരണം നടത്തിയവരെ കണ്ടെത്താനായില്ല ലോക്‌നാഥ് ബഹറ</title>
		<link>https://www.chandrikadaily.com/loknath-behra.html</link>
					<comments>https://www.chandrikadaily.com/loknath-behra.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 08:55:39 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[loknath behra]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47972</guid>

					<description><![CDATA[അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കേരളത്തിനെതിരായ കുപ്രചാരണം നടത്തിയവരെ കണ്ടെത്താനായിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹറ. പ്രശ്‌നത്തില്‍ പ്രത്യകേ സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്നും ലോക്‌നാഥ് ബഹറ വ്യക്തമാക്കി. അതേസമയം നടിക്കെതിരായ ആക്രമത്തില്‍ പോലീസ് കുറ്റപത്രം തയ്യാറാക്കികൊണ്ടിരിക്കുകയാണ്. കുറ്റപത്രം എന്ന് സമര്‍പ്പിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ബഹറ പറഞ്ഞു. സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയ ശേഷമേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യൂ. സോളാര്‍ കേസില്‍ ആരോപിക്കപ്പെടുന്ന ബലാത്സംഘക്കേസ് പോലീസും അഴിമതിയാരോപണങ്ങള്‍ വിജിലന്‍സും അന്വേഷിക്കും. എന്നാല്‍ കേസില്‍ അറസ്റ്റ് ഉണ്ടാകുമോ എ്ന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല]]></description>
										<content:encoded><![CDATA[<p>അന്യസംസ്ഥാന തൊഴിലാളികള്&#x200d;ക്കിടയില്&#x200d; കേരളത്തിനെതിരായ കുപ്രചാരണം നടത്തിയവരെ കണ്ടെത്താനായിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹറ. പ്രശ്‌നത്തില്&#x200d; പ്രത്യകേ സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്നും ലോക്‌നാഥ് ബഹറ വ്യക്തമാക്കി. അതേസമയം നടിക്കെതിരായ ആക്രമത്തില്&#x200d; പോലീസ് കുറ്റപത്രം തയ്യാറാക്കികൊണ്ടിരിക്കുകയാണ്. കുറ്റപത്രം എന്ന് സമര്&#x200d;പ്പിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ബഹറ പറഞ്ഞു. സോളാര്&#x200d; കേസില്&#x200d; സര്&#x200d;ക്കാര്&#x200d; ഉത്തരവിറങ്ങിയ ശേഷമേ കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്യൂ. സോളാര്&#x200d; കേസില്&#x200d; ആരോപിക്കപ്പെടുന്ന ബലാത്സംഘക്കേസ് പോലീസും അഴിമതിയാരോപണങ്ങള്&#x200d; വിജിലന്&#x200d;സും അന്വേഷിക്കും. എന്നാല്&#x200d; കേസില്&#x200d; അറസ്റ്റ് ഉണ്ടാകുമോ എ്ന്ന ചോദ്യത്തോട് പ്രതികരിക്കാന്&#x200d; തയ്യാറായില്ല</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loknath-behra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ബഹ്‌റ</title>
		<link>https://www.chandrikadaily.com/love-jihad-in-kerala.html</link>
					<comments>https://www.chandrikadaily.com/love-jihad-in-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 Aug 2017 11:25:12 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[loknath behra]]></category>
		<category><![CDATA[Love Jihad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41834</guid>

					<description><![CDATA[&#160; കേരളത്തില്‍ലൗ ജിഹാദുണ്ടെന്ന് കേരള പോലീസ്‌മേധാവി ലോക്‌നാഥ് ബെഹറ. ദി ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ബഹറയുടെ പേരില്‍ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിന്ദു യുവതികളെ ലക്ഷ്യമിട്ടാണ് ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നതെന്നാണ് ലോക്‌നാഥ് ബഹറയുടെ ആരോപണം. ഇസ്ലാം മതത്തിനുള്ളിലെ തീവ്രചിന്താഗതിക്കാരാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കേരളത്തില്&#x200d;ലൗ ജിഹാദുണ്ടെന്ന് കേരള പോലീസ്‌മേധാവി ലോക്‌നാഥ് ബെഹറ. ദി ഇന്ത്യന്&#x200d; എക്‌സ്പ്രസ്സാണ് ബഹറയുടെ പേരില്&#x200d; പ്രസ്താവന റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്.</p>
<p>ഹിന്ദു യുവതികളെ ലക്ഷ്യമിട്ടാണ് ഒരു വിഭാഗം പ്രവര്&#x200d;ത്തിക്കുന്നതെന്നാണ് ലോക്‌നാഥ് ബഹറയുടെ ആരോപണം.</p>
<p>ഇസ്ലാം മതത്തിനുള്ളിലെ തീവ്രചിന്താഗതിക്കാരാണ് ഇത്തരം പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഏര്&#x200d;പ്പെട്ടിരിക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-jihad-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദിലീപിനെ ചോദ്യം ചെയ്യല്‍ തുടരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്താവാന്‍ സാധ്യത: ലോക്‌നാഥ് ബഹ്‌റ</title>
		<link>https://www.chandrikadaily.com/dileep-arrest-dgp-loknath-bahra-press-meet.html</link>
					<comments>https://www.chandrikadaily.com/dileep-arrest-dgp-loknath-bahra-press-meet.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Jul 2017 16:02:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#Bhavana]]></category>
		<category><![CDATA[Actror Dileep]]></category>
		<category><![CDATA[Dileep Arrest]]></category>
		<category><![CDATA[loknath behra]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35154</guid>

					<description><![CDATA[ആലുവ: ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. തെളിവുകളുടേയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഡിജിപി അറിയിച്ചു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് മറ്റാരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ബഹ്‌റ. നാദിര്‍ഷയെ അറസ്റ്റ് ചെയ്‌തോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡിജിപി. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കിലെന്നും ഡി.ജി.പി വ്യക്തമാക്കി. ദിലീപിനെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ് അറസ്റ്റ് സാധ്യതയുണ്ടെന്നും പൊലീസ് മേധാവി [&#8230;]]]></description>
										<content:encoded><![CDATA[<p>ആലുവ: ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. തെളിവുകളുടേയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഡിജിപി അറിയിച്ചു. എന്നാല്&#x200d; സംഭവുമായി ബന്ധപ്പെട്ട് മറ്റാരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ബഹ്‌റ. നാദിര്&#x200d;ഷയെ അറസ്റ്റ് ചെയ്‌തോ എന്ന മാധ്യമ പ്രവര്&#x200d;ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡിജിപി. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്&#x200d; പുറത്ത് വിടാന്&#x200d; സാധിക്കിലെന്നും ഡി.ജി.പി വ്യക്തമാക്കി. ദിലീപിനെ ചോദ്യം ചെയ്യല്&#x200d; തുടരുകയാണെന്നും കൂടുതല്&#x200d; വിവരങ്ങള്&#x200d; കിട്ടാന്&#x200d; വേണ്ടിയാണ് അറസ്റ്റ് സാധ്യതയുണ്ടെന്നും പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ആലുവ പൊലീസ് ക്ലബില്&#x200d; ദിലീപിന്റെ ചോദ്യം ചെയ്യല്&#x200d; തുടരുകയാണ്. വന്&#x200d; പ്രതിഷേധവുമായി രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; രംഗത്തെത്തിയിട്ടുണ്ട്. ദിലീപിനെ ഉടന്&#x200d; കോടതിയില്&#x200d; ഹാജറാക്കുമെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dileep-arrest-dgp-loknath-bahra-press-meet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വമ്പന്മാര്‍ക്കെതിരെ അനുമതിയില്ലാതെ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ഡയരക്ടര്‍</title>
		<link>https://www.chandrikadaily.com/vigilance-director-loknath-behra-sarcular.html</link>
					<comments>https://www.chandrikadaily.com/vigilance-director-loknath-behra-sarcular.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 May 2017 17:41:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[loknath behra]]></category>
		<category><![CDATA[vigilance director]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30193</guid>

					<description><![CDATA[തിരുവനന്തപുരം: വമ്പന്മാര്‍ക്കെതിരായ അഴിമതി കേസുകളില്‍ അനുമതി ഇല്ലാതെ അന്വേഷണം പാടില്ലെന്ന് വിജിലന്‍സ് ഡയരക്ടറുടെ സര്‍ക്കുലര്‍. മന്ത്രിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഐ.എ.എസ്, ഐ.പി.എസ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരായ അഴിമതി കേസുകളിലാണ് നിയന്ത്രണം വന്നിരിക്കുന്നത്. അതോടൊപ്പം തന്നെ വലിയ തുകയുടെ അഴിമതി സംബന്ധിച്ച പരാതി ലഭിച്ചാല്‍ വിജിലന്‍സ് ഡയറക്ടറെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഡയറക്ടറുടെ അനുമതിയോടെ മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ വിജിലന്‍സ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വമ്പന്മാര്&#x200d;ക്കെതിരായ അഴിമതി കേസുകളില്&#x200d; അനുമതി ഇല്ലാതെ അന്വേഷണം പാടില്ലെന്ന് വിജിലന്&#x200d;സ് ഡയരക്ടറുടെ സര്&#x200d;ക്കുലര്&#x200d;. മന്ത്രിമാര്&#x200d;, എം.എല്&#x200d;.എമാര്&#x200d;, രാഷ്ട്രീയ നേതാക്കള്&#x200d;, ഐ.എ.എസ്, ഐ.പി.എസ്, മറ്റു മുതിര്&#x200d;ന്ന ഉദ്യോഗസ്ഥര്&#x200d; തുടങ്ങിയവര്&#x200d;ക്കെതിരായ അഴിമതി കേസുകളിലാണ് നിയന്ത്രണം വന്നിരിക്കുന്നത്. അതോടൊപ്പം തന്നെ വലിയ തുകയുടെ അഴിമതി സംബന്ധിച്ച പരാതി ലഭിച്ചാല്&#x200d; വിജിലന്&#x200d;സ് ഡയറക്ടറെ അറിയിക്കണമെന്നും നിര്&#x200d;ദേശമുണ്ട്. ഡയറക്ടറുടെ അനുമതിയോടെ മാത്രമേ എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യാവൂ എന്നും നിര്&#x200d;ദേശിച്ചിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസമാണ് വിജിലന്&#x200d;സ് ഡയറക്ടര്&#x200d; ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച സര്&#x200d;ക്കുലര്&#x200d; എല്ലാ വിജിലന്&#x200d;സ് യൂണിറ്റുകള്&#x200d;ക്കും അയച്ചത്. ഏതെങ്കിലും തരത്തിലുള്ള പരാതി വിജിലന്&#x200d;സ് യൂണിറ്റുകളില്&#x200d; ലഭിക്കുകയാണെങ്കില്&#x200d; അത് വിജിലന്&#x200d;സ് ഡയറക്ടറുടെ മെയിലിലേക്ക് പരാതി സ്‌കാന്&#x200d; ചെയ്ത് അയക്കുകയോ നേരിട്ടോ എത്തിക്കണം. ഈ പരാതി പരിശോധിച്ചതിന് ശേഷം അതില്&#x200d; കഴമ്പുണ്ടെന്ന കണ്ടാല്&#x200d; ഡയറക്ടര്&#x200d; ബന്ധപ്പെട്ട യൂണിറ്റുകള്&#x200d;ക്ക് കേസെടുക്കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കും. അതിനു ശേഷം മതി അന്വേഷണമെന്നും നിര്&#x200d;ദേശിച്ചിട്ടുണ്ട്. ജേക്കബ് തോമസ് വിജിലന്&#x200d;സ് ഡയറക്ടറായി വരുന്നതിനു മുന്&#x200d;പ് ഈ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. എന്നാല്&#x200d; പരാതികളുടെ എണ്ണം കൂടിയതോടെ ജേക്കബ് തോമസ് അതാതു യൂണിറ്റുകള്&#x200d;ക്ക് കേസ് റജിസ്റ്റര്&#x200d; ചെയ്യാന്&#x200d; അനുമതി നല്&#x200d;കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vigilance-director-loknath-behra-sarcular.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടപടി ക്രമം: ബെഹ്‌റയെയും മാറ്റേണ്ടിവരുമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി</title>
		<link>https://www.chandrikadaily.com/tp-senkumar-case-laknat-behra-supreme-court.html</link>
					<comments>https://www.chandrikadaily.com/tp-senkumar-case-laknat-behra-supreme-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Apr 2017 14:18:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[loknath behra]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[tp senkumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25658</guid>

					<description><![CDATA[ന്യൂഡല്‍ഹി: നിലവിലെ നടപടിക്രമം പരിഗണിച്ചാല്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും തല്‍സ്ഥാനത്തുനിന്നു മാറ്റേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. ഡിജിപി ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം. കൃത്യനിര്‍വഹണ വീഴ്ചയെ തുടര്‍ന്നാണ് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു മാറ്റിയതെന്നായിരുന്നു കോടതിയില്‍ സര്‍ക്കാറിന്റെ വാദം. ജിഷ കേസ്, പുറ്റിങ്ങല്‍ അപകടം എന്നിവയിലുണ്ടായ കൃത്യനിര്‍വഹണ വീഴ്ച ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നു മാറ്റാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നിലവിലെ നടപടിക്രമം പരിഗണിച്ചാല്&#x200d; പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും തല്&#x200d;സ്ഥാനത്തുനിന്നു മാറ്റേണ്ടിവരുമെന്ന് സംസ്ഥാന സര്&#x200d;ക്കാരിനോട് സുപ്രീം കോടതി. ഡിജിപി ടി.പി. സെന്&#x200d;കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട ഹര്&#x200d;ജിയില്&#x200d; വാദം കേള്&#x200d;ക്കുമ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം. കൃത്യനിര്&#x200d;വഹണ വീഴ്ചയെ തുടര്&#x200d;ന്നാണ് സെന്&#x200d;കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു മാറ്റിയതെന്നായിരുന്നു കോടതിയില്&#x200d; സര്&#x200d;ക്കാറിന്റെ വാദം.</p>
<p>ജിഷ കേസ്, പുറ്റിങ്ങല്&#x200d; അപകടം എന്നിവയിലുണ്ടായ കൃത്യനിര്&#x200d;വഹണ വീഴ്ച ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നു മാറ്റാന്&#x200d; കാരണമെന്നാണ് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കിയത്. ഈ പശ്ചാത്തലത്തിലാണ് സര്&#x200d;ക്കാറിനെതിരായ സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായത്. നിലവിലെ നടപടിക്രമം പരിഗണിച്ചാല്&#x200d; ഇപ്പോഴത്തെ പൊലീസ് മേധാവിയേയും മാറ്റേണ്ടിവരുമെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്. ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ നടത്തിയ സമരത്ത തുടര്&#x200d;ന്ന് ഡിജിപിയെ മാറ്റിയോ എന്നായിരുന്നു കോടതിയുടെ പരിഹാസം. ജസ്റ്റിസ് മദന്&#x200d;.ബി. ലോക്കുറാണ് കേസ് പരിഗണിച്ചത്.<br />
അതേസമയം, കേസില്&#x200d; വാദം ചൊവ്വാഴ്ചയും തുടരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-senkumar-case-laknat-behra-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണുവിന്റെ അമ്മക്കുനേരെയുള്ള അതിക്രമം; &#8216;സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്&#8217;; ബെഹ്‌റ</title>
		<link>https://www.chandrikadaily.com/bahra-about-jishnu-mother-attack.html</link>
					<comments>https://www.chandrikadaily.com/bahra-about-jishnu-mother-attack.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 05 Apr 2017 09:01:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[loknath behra]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25146</guid>

					<description><![CDATA[തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജക്കുനേരെയുള്ള പോലീസ് അതിക്രമം സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ബെഹ്‌റ പറഞ്ഞു. എന്നാല്‍ ഇതിനു പിന്നില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറുപേരാണ് സമരത്തിനെത്തിയിരിക്കുന്നതെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് ആസ്ഥാനത്തെത്തിയപ്പോള്‍ അത് വലിയ സംഘമായി മാറിയിരുന്നു. മറ്റുള്ളവര്‍ ആരാണെന്ന് തനിക്കറിയില്ല. അവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്ന് ബന്ധുക്കള്‍ തന്നോട് പറഞ്ഞിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന് ഇന്റലിജന്റ്‌സിന്റെ ഭാഗത്തുനിന്ന് തനിക്ക് സൂചന ലഭിച്ചിരുന്നുവെന്നും ഡി.ജി.പി പറഞ്ഞു. പോലീസിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജക്കുനേരെയുള്ള പോലീസ് അതിക്രമം സംഭവിക്കാന്&#x200d; പാടില്ലാത്തതാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സംഭവിക്കാന്&#x200d; പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ബെഹ്‌റ പറഞ്ഞു. എന്നാല്&#x200d; ഇതിനു പിന്നില്&#x200d; ബാഹ്യ ഇടപെടല്&#x200d; നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ആറുപേരാണ് സമരത്തിനെത്തിയിരിക്കുന്നതെന്ന് അറിയിച്ചിരുന്നു. എന്നാല്&#x200d; പോലീസ് ആസ്ഥാനത്തെത്തിയപ്പോള്&#x200d; അത് വലിയ സംഘമായി മാറിയിരുന്നു. മറ്റുള്ളവര്&#x200d; ആരാണെന്ന് തനിക്കറിയില്ല. അവരാണ് പ്രശ്‌നങ്ങള്&#x200d; ഉണ്ടാക്കിയതെന്ന് ബന്ധുക്കള്&#x200d; തന്നോട് പറഞ്ഞിരുന്നു. സംഘര്&#x200d;ഷത്തിന് പിന്നില്&#x200d; ബാഹ്യ ഇടപെടലുണ്ടായെന്ന് ഇന്റലിജന്റ്‌സിന്റെ ഭാഗത്തുനിന്ന് തനിക്ക് സൂചന ലഭിച്ചിരുന്നുവെന്നും ഡി.ജി.പി പറഞ്ഞു.</p>
<p>പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളെക്കുറിച്ച് ഇന്ന് വൈകുന്നേരത്തിന് മുമ്പ് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ഐ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bahra-about-jishnu-mother-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിജിലന്‍സ് മേധാവി: പകരക്കാരനില്ലാതെ സര്‍ക്കാര്‍ പരുങ്ങലില്‍</title>
		<link>https://www.chandrikadaily.com/jacob-thomas-who-will-be-the-next-vigilance-director.html</link>
					<comments>https://www.chandrikadaily.com/jacob-thomas-who-will-be-the-next-vigilance-director.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Wed, 19 Oct 2016 15:15:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jacob thomas]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[loknath behra]]></category>
		<category><![CDATA[n shankar reddy]]></category>
		<category><![CDATA[pinarayi]]></category>
		<category><![CDATA[rishiraj singh]]></category>
		<category><![CDATA[tp senkumar]]></category>
		<category><![CDATA[vigilance director]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=3643</guid>

					<description><![CDATA[തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും ഒഴിയുന്നതായി ഡിജിപി ജേക്കബ് തോമസ് കത്തു നല്‍കിയ സാഹചര്യത്തില്‍ പകരക്കാരന്‍ ആരാവുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരുങ്ങലിലെന്ന് റിപ്പോര്‍ട്ട്. സ്ഥാനമൊഴിയുന്ന തീരുമാനത്തില്‍ ജേക്കബ് തോമസ് ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പകരക്കാരനെ കണ്ടെത്തല്‍ സര്‍ക്കാരിനു വെല്ലുവിളിയാകുമെന്നാണ് നിരീക്ഷണം. ഡിജിപി റാങ്കിലുള്ളവരെ മാത്രമേ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിയമിക്കാവൂ എന്നാണു നിലവിലെ ചട്ടം. അങ്ങനെ വരുമ്പോള്‍ ജേക്കബ് തോമസിനു പകരം നിയമിക്കാവുന്ന പേരുകള്‍ നാലെണ്ണം മാത്രമേയുള്ളു. അതില്‍ ഒന്നു ടി.പി സെന്‍കുമാര്‍ ആണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വിജിലന്&#x200d;സ് ഡയറക്ടര്&#x200d; പദവിയില്&#x200d; നിന്നും ഒഴിയുന്നതായി ഡിജിപി ജേക്കബ് തോമസ് കത്തു നല്&#x200d;കിയ സാഹചര്യത്തില്&#x200d; പകരക്കാരന്&#x200d; ആരാവുമെന്ന കാര്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; പരുങ്ങലിലെന്ന് റിപ്പോര്&#x200d;ട്ട്.</p>
<p>സ്ഥാനമൊഴിയുന്ന തീരുമാനത്തില്&#x200d; ജേക്കബ് തോമസ് ഉറച്ചുനില്&#x200d;ക്കുകയാണെങ്കില്&#x200d; പകരക്കാരനെ കണ്ടെത്തല്&#x200d; സര്&#x200d;ക്കാരിനു വെല്ലുവിളിയാകുമെന്നാണ് നിരീക്ഷണം.</p>
<p>ഡിജിപി റാങ്കിലുള്ളവരെ മാത്രമേ വിജിലന്&#x200d;സ് ഡയറക്ടര്&#x200d; പദവിയില്&#x200d; നിയമിക്കാവൂ എന്നാണു നിലവിലെ ചട്ടം. അങ്ങനെ വരുമ്പോള്&#x200d; ജേക്കബ് തോമസിനു പകരം നിയമിക്കാവുന്ന പേരുകള്&#x200d; നാലെണ്ണം മാത്രമേയുള്ളു.</p>
<p>അതില്&#x200d; ഒന്നു ടി.പി സെന്&#x200d;കുമാര്&#x200d; ആണ്. എല്&#x200d;ഡിഎഫ് സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്ന ഉടനെ സംസ്ഥാന പൊലീസ് മേധാവി പദവിയില്&#x200d;നിന്നു മാറ്റിയ സെന്&#x200d;കുമാറിനെ വിജിലന്&#x200d;സ് മേധാവി പദത്തിലേക്ക് എത്തുന്നത് പിണറായി സര്&#x200d;്ക്കാറിന് വന്&#x200d; തിരിച്ചടിയാവും.</p>
<p>രണ്ടാമത്തെ ആണ്&#x200d; എല്&#x200d;ഡിഎഫ് സര്&#x200d;ക്കാര്&#x200d; വിജിലന്&#x200d;സ് ഡയറക്ടര്&#x200d; പദവിയില്&#x200d;നിന്നു മാറ്റിയ എന്&#x200d;.ശങ്കര്&#x200d; റെഡ്ഡിയാണ്. സെന്&#x200d;കുമാറിനെ പോലെ തന്നെ ശങ്കര്&#x200d; റെഡ്ഡിയും ഭരണനേതൃത്വത്തിനും സിപിഎം നേതൃത്വത്തിനും അനഭിമതരാണ്.</p>
<p>പിന്നെയുള്ളത് നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാവും. എന്നാല്&#x200d; ജിഷ കേസടക്കം വിവാദ കേസുകള്&#x200d; നിലവില്&#x200d; അന്യേഷിക്കുന് ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റാന്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; തയാറാവില്ലെന്നാണ് സൂചന.</p>
<p>പിന്നീട് ബാക്കിയുള്ള ഏക ആശ്രയം ഡിജിപി റാങ്കിലുള്ള എക്‌സൈസ് കമ്മിഷണര്&#x200d; ഋഷിരാജ് സിങാവും. എന്നാല്&#x200d; കര്&#x200d;ക്കശക്കാരനായ ഋഷിരാജ് സിങിന്റെ നിലപാടുകളില്&#x200d; വിജിലന്&#x200d;സില്&#x200d; എങ്ങനെയാകുമെന്നതില്&#x200d; ഭരണനേതൃത്വത്തിന് ആശങ്കയുണ്ട്.</p>
<p>അതേസമയം എല്ലാത്തിനും ഒരു പോംവഴിയായി തല്&#x200d;ക്കാലം ജേക്കബ് തോമസിനെ അനുനയിപ്പിച്ചു നിര്&#x200d;ത്താനും സാധ്യത കാണുന്നു. അതിനാല്&#x200d;ത്തന്നെ വിജിലന്&#x200d;സ് ഡയറക്ടറുടെ സ്ഥാനം ഒഴിയാന്&#x200d; ആവശ്യപ്പെട്ടു ജേക്കബ് തോമസ് നല്&#x200d;കി കത്ത് നിലവില്&#x200d; സര്&#x200d;ക്കാര്&#x200d; പരിഗണിച്ചിട്ടില്ലെന്നാണ് വിവരം.<br />
ജേക്കബ് തോമസിനെ തന്നെ നിലനിര്&#x200d;ത്തുന്നതിനായി പരസ്യപ്രസ്താവനയോ ഇടപെടലോ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവാനും സാധ്യതയുണ്ട്.</p>
<p>പ്രതിപക്ഷത്തിന്റെ തത്ത വിവാദവും വിജിലന്&#x200d;സ് ഡയറക്ടറുടെ കത്ത് വിഷയവും കൂടി പിണറായി സര്&#x200d;ക്കാര്&#x200d; ആകെ പരുങ്ങലിലായാണ് പ്രതിപക്ഷത്തിന്റെ നിഗമനം. എന്നാല്&#x200d; വിജിലന്&#x200d;സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിലനിര്&#x200d;ത്തുകയാണെങ്കില്&#x200d;, നിലവിലെ ആരോപണ വിഷയങ്ങളില്&#x200d; മേധാവിയുടെ വാശിക്കു വഴങ്ങാന്&#x200d; പിണറായി തയാറാകുമോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jacob-thomas-who-will-be-the-next-vigilance-director.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
