<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Loksabha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/loksabha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 21 Aug 2025 15:10:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Loksabha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പൂര്‍ത്തിയായി</title>
		<link>https://www.chandrikadaily.com/the-annual-session-of-parliament-is-over.html</link>
					<comments>https://www.chandrikadaily.com/the-annual-session-of-parliament-is-over.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 21 Aug 2025 15:10:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Loksabha]]></category>
		<category><![CDATA[news]]></category>
		<category><![CDATA[opposition]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351209</guid>

					<description><![CDATA[ജയിലില്‍ കിടന്നാല്‍ പദവി നഷ്ടപ്പെടുന്ന ബില്ല് ജെപിസിക്ക് വിടാന്‍ തീരുമാനിച്ചാണ് സഭ പിരിഞ്ഞത്.]]></description>
										<content:encoded><![CDATA[<p>വോട്ടുകൊള്ളയില്&#x200d; ഭരണപക്ഷത്തെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തിയ പാര്&#x200d;ലമെന്റിന്റെ വര്&#x200d;ഷകാല സമ്മേളനം പൂര്&#x200d;ത്തിയായി. ഓണ്&#x200d;ലൈന്&#x200d; ഗെയിമിങ് ബില്&#x200d; സഭ പാസാക്കിയിരുന്നു. ജയിലില്&#x200d; കിടന്നാല്&#x200d; പദവി നഷ്ടപ്പെടുന്ന ബില്ല് ജെപിസിക്ക് വിടാന്&#x200d; തീരുമാനിച്ചാണ് സഭ പിരിഞ്ഞത്. ഒരു മാസം നീണ്ടുനിന്ന സമ്മേളനമാണ് ഇന്ന് പൂര്&#x200d;ത്തിയായത്.</p>
<p>ബീഹാറിലെ വോട്ടര്&#x200d; പട്ടിക പരിഷ്‌കരണവും ഇന്നലെ ലോക്‌സഭയില്&#x200d; അവതരിപ്പിച്ച ഭരണഘടന ഭേദഗതി ബില്ല് വരെ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് ഭരണഘടന ഭേദഗതി ബില്ല് ഇന്നലെ ലോക്‌സഭയില്&#x200d; അവതരിപ്പിച്ചത്. തുടര്&#x200d;ന്ന് ബില്ല് ജെപിസിക്ക് വിടുകയും ചെയ്തു. എസ്‌ഐആറില്&#x200d; ചര്&#x200d;ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ചര്&#x200d;ച്ചക്ക് തയ്യാറായില്ല. ആദായ നികുതി ബില്ല്, സ്‌പോര്&#x200d;ട്‌സ് ബില്ല്, ഓണ്&#x200d;ലൈന്&#x200d; ഗൈമിംഗ് ബില്ല് തുടങ്ങി ബില്ലുകളുകളും പാസായി. ഓപ്പറേഷന്&#x200d; സിന്ദൂറിലും ചര്&#x200d;ച്ച നടന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-annual-session-of-parliament-is-over.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജബല്‍പൂര്‍ വിഷയം; തല്‍ക്കാലം മറുപടി പറയാന്‍ സൗകര്യമില്ല: സുരേഷ് ഗോപി</title>
		<link>https://www.chandrikadaily.com/jabalpur-subject-unable1-to-respond-at-the-moment-suresh-gopi.html</link>
					<comments>https://www.chandrikadaily.com/jabalpur-subject-unable1-to-respond-at-the-moment-suresh-gopi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 04 Apr 2025 05:30:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[john britas]]></category>
		<category><![CDATA[Loksabha]]></category>
		<category><![CDATA[rajyasabha]]></category>
		<category><![CDATA[suresh gopi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336896</guid>

					<description><![CDATA[ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പാതിരിമാരെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി.]]></description>
										<content:encoded><![CDATA[<p>ജബല്&#x200d;പൂരില്&#x200d; ക്രിസ്ത്യന്&#x200d; പാതിരിമാരെ വി.എച്ച്.പി പ്രവര്&#x200d;ത്തകര്&#x200d; ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്&#x200d; കൊണ്ടു വെച്ചാല്&#x200d; മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.</p>
<p>ജബല്&#x200d;പൂര്&#x200d; വിഷയത്തില്&#x200d; തല്&#x200d;ക്കാലം മറുപടി പറയാന്&#x200d; സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പാര്&#x200d;ലമെന്റില്&#x200d; ജോണ്&#x200d; ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.</p>
<p>അതേസമയം മുനമ്പത്ത് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന കാണാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ജബല്&#x200d;പൂരിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പൊട്ടിത്തെറിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ജബല്&#x200d;പൂരിലെ സംഭവത്തെ ന്യായീകരിക്കുകയാണോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരോടാണ് ചോദിക്കുന്നതെന്ന് സൂക്ഷിച്ച് സംസാരിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവര്&#x200d;ത്തകനോട് പറഞ്ഞു. ബീ കെയര്&#x200d;ഫുള്&#x200d;. ജബല്&#x200d;പൂരില്&#x200d; സംഭവിച്ചതിന് നിയമപരമായി നടപടി എടുക്കും. മറ്റ് ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കാന്&#x200d; സൗകര്യമില്ല &#8211; അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jabalpur-subject-unable1-to-respond-at-the-moment-suresh-gopi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘നിങ്ങളുടെ താല്&#x200d;പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്&#x200d; പ്രതിപക്ഷത്തോട് കയര്&#x200d;ത്ത് സ്പീക്കര്&#x200d;</title>
		<link>https://www.chandrikadaily.com/church-is-not-run-for-your-interest-speaker-scolds-the-opposition-in-the-lok-sabha.html</link>
					<comments>https://www.chandrikadaily.com/church-is-not-run-for-your-interest-speaker-scolds-the-opposition-in-the-lok-sabha.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 28 Mar 2025 08:17:05 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Loksabha]]></category>
		<category><![CDATA[opposition]]></category>
		<category><![CDATA[speaker]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336167</guid>

					<description><![CDATA[അതേസമയം തുറമുഖബില്&#x200d; ലോക്‌സഭയില്&#x200d; കോണ്&#x200d;ഗ്രസ് അവതരിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭയില്&#x200d; വീണ്ടും പ്രതിപക്ഷത്തോട് കയര്&#x200d;ത്ത് സ്പീക്കര്&#x200d;. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്&#x200d; പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്&#x200d; കയര്&#x200d;ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്&#x200d;പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്&#x200d; പറഞ്ഞത്.</p>
<p>അതേസമയം തുറമുഖബില്&#x200d; ലോക്‌സഭയില്&#x200d; കോണ്&#x200d;ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്&#x200d;ജുന്&#x200d; റാം മേഘ് വാളാണ് ബില്&#x200d; അവതരിപ്പിച്ചത്. എന്നാല്&#x200d; സ്പീക്കറുടെ നിലപാടില്&#x200d; കോണ്&#x200d;ഗ്രസ് പ്രതിഷേധം തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/church-is-not-run-for-your-interest-speaker-scolds-the-opposition-in-the-lok-sabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇമിഗ്രേഷന്&#x200d; ഓഫീസര്&#x200d;മാര്&#x200d;ക്ക് അമിതാധികാരം നല്&#x200d;കുന്ന ഇമിഗ്രേഷന്&#x200d; ബില്&#x200d; ലോക്‌സഭ പാസ്സാക്കി</title>
		<link>https://www.chandrikadaily.com/lok-sabha-passes-immigration-bill-giving-sweeping-powers-to-immigration-officers.html</link>
					<comments>https://www.chandrikadaily.com/lok-sabha-passes-immigration-bill-giving-sweeping-powers-to-immigration-officers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Mar 2025 15:10:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[immigration officers]]></category>
		<category><![CDATA[Loksabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336067</guid>

					<description><![CDATA[കൂടാതെ രാജ്യത്ത് സന്ദര്&#x200d;ശനത്തിനോ ജോലി ചെയ്യാനോ എത്തുന്ന വിദേശികളുടെ വിവരങ്ങള്&#x200d; റിപ്പോര്&#x200d;ട്ടു ചെയ്യാനും നിയമം വ്യവസ്ഥ ചെയ്യുന്നു.]]></description>
										<content:encoded><![CDATA[<p>അംഗീകൃത രേഖകള്&#x200d; ഇല്ലാതെയോ വ്യാജരേഖകള്&#x200d; ഉപയോഗിച്ചോ ഇന്ത്യയിലേക്കു കടക്കുന്നവര്&#x200d;ക്ക് ഏഴു വര്&#x200d;ഷം വരെ തടവു ശിക്ഷ ശുപാര്&#x200d;ശ ചെയ്യുന്ന ഇമിഗ്രേഷന്&#x200d; ബില്&#x200d; 2025 ലോക്‌സഭ പാസ്സാക്കി. കൂടാതെ രാജ്യത്ത് സന്ദര്&#x200d;ശനത്തിനോ ജോലി ചെയ്യാനോ എത്തുന്ന വിദേശികളുടെ വിവരങ്ങള്&#x200d; റിപ്പോര്&#x200d;ട്ടു ചെയ്യാനും നിയമം വ്യവസ്ഥ ചെയ്യുന്നു.</p>
<p>നിലവില്&#x200d; കുടിയേറ്റത്തെ നിയന്ത്രിക്കുന്ന നാല് നിയമങ്ങള്&#x200d; ഇതോടെ അപ്രസക്തമായി. 1920 ലെ പാസ്‌പോര്&#x200d;ട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, 1939 ലെ വിദേശികളുടെ രജിസ്‌ട്രേഷന്&#x200d; നിയമം, 1946 ലെ വിദേശികളുടെ നിയമം, ഇമിഗ്രേഷന്&#x200d; (കാരിയേഴ്‌സ് ലയബിലിറ്റി) നിയമം2000 എന്നിവയ്ക്കു പകരമാണ് ഇന്നു പാസ്സാക്കപ്പെട്ട ബില്&#x200d; ലക്ഷ്യമിടുന്നത്.</p>
<p>ഇതനുസരിച്ച് വ്യാജ പാസ്‌പോര്&#x200d;ട്ട് അല്ലെങ്കില്&#x200d; വിസ ഉപയോഗിച്ച് ഇന്ത്യയിലേക്ക് പ്രവേശിക്കുകയോ രാജ്യത്ത് താമസിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്നവര്&#x200d;ക്ക് ഏഴ് വര്&#x200d;ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ഈ നിയമം ശുപാര്&#x200d;ശ ചെയ്യുന്നു. ഹോട്ടലുകള്&#x200d;, സര്&#x200d;വകലാശാലകള്&#x200d;, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;, ആശുപത്രികള്&#x200d;, നഴ്‌സിംഗ് ഹോമുകള്&#x200d; തുടങ്ങിയ സ്ഥാപനങ്ങള്&#x200d; വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്&#x200d; നിര്&#x200d;ബന്ധമായും റിപ്പോര്&#x200d;ട്ട് ചെയ്യണമെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.</p>
<p>നിയമത്തിലെ വ്യവസ്ഥകള്&#x200d; അല്ലെങ്കില്&#x200d; അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ചട്ടം ലംഘിച്ച്, സാധുവായ പാസ്‌പോര്&#x200d;ട്ടോ വിസ ഉള്&#x200d;പ്പെടെയുള്ള മറ്റ് യാത്രാ രേഖയോ ഇല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും പ്രദേശത്ത് പ്രവേശിക്കുന്ന ഏതൊരു വിദേശിക്കും അഞ്ച് വര്&#x200d;ഷം വരെ തടവോ 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്&#x200d; രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും ഇത് വ്യവസ്ഥ ചെയ്യുന്നു.</p>
<p>ലോക്‌സഭയില്&#x200d; ഈ ബില്ല് അവതരിപ്പിക്കപ്പെട്ടപ്പോള്&#x200d; നിശിതമായ വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. ദേശീയ സുരക്ഷയ്ക്ക് &#8216;ഭീഷണി&#8217; യെന്ന് നിര്&#x200d;വ്വചിക്കപ്പെടുന്ന വ്യക്തികളുടെ പ്രവേശനം നിഷേധിക്കാനോ നാടുകടത്താനോ ഈ നിയമം സര്&#x200d;ക്കാരിനെ അനുവദിക്കുന്നുണ്ട്. എന്നാല്&#x200d; ഇത് അമിതമായ സ്വാതന്ത്യം ഓഫീസര്&#x200d;മാര്&#x200d;്ക്കു ലഭിക്കുമെന്നാണ് പ്രധാന വിമര്&#x200d;ശനം.</p>
<p>ഈ ഭീഷണിയെ നിര്&#x200d;വചിക്കുന്നത് പ്രത്യേക ഉദ്ദേശ്യം വച്ചു കൊണ്ടായാല്&#x200d; നിയമം ദുരുപയോഗപ്പെടുത്താനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്. ഒപ്പം അഭയാര്&#x200d;ഥികളെയും പത്രപ്രവര്&#x200d;ത്തകരെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യം വച്ചു പ്രവര്&#x200d;ത്തിക്കാന്&#x200d; സര്&#x200d;ക്കാരിന് സാധിക്കും.</p>
<p>ഇമിഗ്രേഷന്&#x200d; ഓഫീസര്&#x200d;മാര്&#x200d;ക്ക് അനുവദിച്ചിരിക്കുന്ന അമിത അധികാരം ദുരുപയോഗപ്പെടുത്തിയേക്കുമെന്ന ഭീഷണി നിലനില്&#x200d;ക്കുന്നുണ്ട്. ഇമിഗ്രേഷന്&#x200d; നിയമങ്ങള്&#x200d; ലംഘിച്ചതായി സംശയിക്കുന്ന വ്യക്തികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്&#x200d; ബില്&#x200d; അനുവദിക്കുന്നതിനു പിന്നിലെ ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. ബംഗ്ലാദേശ്, നേപ്പാള്&#x200d; ,ശ്രീലങ്ക, അഫ്ഗാന്&#x200d; തുടങ്ങിയ രാജ്യങ്ങളില്&#x200d; നിന്നുള്ള അഭയാര്&#x200d;ത്ഥികളോടുള്ള ഇനിയുള്ള സമീപനവും സംശയാസ്പദമാണ്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lok-sabha-passes-immigration-bill-giving-sweeping-powers-to-immigration-officers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടല്&#x200d; മണല്&#x200d; ഖനനം അനുവദിക്കില്ല: ലോക്സഭയില്&#x200d; ഉറച്ച നിലപാടുമായി കെ.സി വേണുഗോപാല്&#x200d;</title>
		<link>https://www.chandrikadaily.com/sea-sand-mining-will-not-be-allowed-kc-venugopal-takes-a-firm-stand-in-lok-sabha.html</link>
					<comments>https://www.chandrikadaily.com/sea-sand-mining-will-not-be-allowed-kc-venugopal-takes-a-firm-stand-in-lok-sabha.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 17 Mar 2025 13:33:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kc venugopal]]></category>
		<category><![CDATA[Loksabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334383</guid>

					<description><![CDATA[കടല്&#x200d; മണല്&#x200d; ഖനനം നിര്&#x200d;ത്തിവയ്ക്കേണ്ടതിന്റെ പാരിസ്ഥിതിക ആവശ്യകതയും പ്രത്യാഘാതങ്ങളും വിവരിച്ച് സഭയില്&#x200d; ചോദ്യോത്തര വേളയിലാണ് കെ.സി വേണുഗോപാല്&#x200d; വിഷയം ഉന്നയിച്ചത്.]]></description>
										<content:encoded><![CDATA[<p>മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നതിനാല്&#x200d; കേരളത്തില്&#x200d; കടല്&#x200d; മണല്&#x200d; ഖനനം അനുവദിക്കില്ലെന്ന നിലപാട് ലോകസഭയില്&#x200d; ആവര്&#x200d;ത്തിച്ച് കെ.സി വേണുഗോപാല്&#x200d; എംപി. കടല്&#x200d; മണല്&#x200d; ഖനനം നിര്&#x200d;ത്തിവയ്ക്കേണ്ടതിന്റെ പാരിസ്ഥിതിക ആവശ്യകതയും പ്രത്യാഘാതങ്ങളും വിവരിച്ച് സഭയില്&#x200d; ചോദ്യോത്തര വേളയിലാണ് കെ.സി വേണുഗോപാല്&#x200d; വിഷയം ഉന്നയിച്ചത്.</p>
<p>ധാതു മണൽ ഖനനവുമായി ബന്ധപ്പെട്ട 2022 ലെ നിയമത്തിൽ പാരിസ്ഥിതിക സന്തുലനത്തെ തകർക്കുന്ന നടപടികൾ തടയാൻ വ്യവസ്ഥകളുണ്ടെന്നും, കടൽ മണൽ ഖനന വിഷയത്തിലും ഇക്കാര്യങ്ങൾ പാലിക്കുമെന്നുമുള്ള പരിസ്ഥിതി വനം സഹ മന്ത്രി കീർത്തി വർദ്ധന സിംഗ് നൽകിയ മറുപടി യാഥാർഥ്യം മൂടിവെച്ചു പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. തീരദേശ പരിപാലന നിയമം കർക്കശമാക്കി പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് കൂര പണിയാൻ പോലും അനുമതി നിഷേധിക്കുന്ന സർക്കാരാണ് യാതൊരു പഠനവും നടത്താതെ, കൂടിയാലോചനകളില്ലാതെ, ദൂരവ്യാപകമായ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന കടൽ മണൽ ഖനനവുമായി മുന്നോട്ടു പോവുന്നതെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി.</p>
<p>രാജ്യത്തെ മത്സ്യത്തൊഴിലാളി സമൂഹം, പ്രത്യേകിച്ച് കേരളത്തിലെ മത്സ്യത്തൊഴിലാളികള്&#x200d; നേരിടുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കാന്&#x200d; സാധിക്കില്ല. കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇതിനകം തന്നെ കടല്&#x200d;മണല്&#x200d; ഖനനം പ്രഖ്യാപിച്ച് ടെന്&#x200d;ഡര്&#x200d; നടപടികള്&#x200d; ആരംഭിച്ചിട്ടുണ്ട്. ശരിയായ പാരിസ്ഥിതിക പഠനം നടത്താതെ സര്&#x200d;ക്കാര്&#x200d; എങ്ങനെയാണ് ഇത്തരമൊരു പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയെന്ന് കെ.സി വേണുഗോപാല്&#x200d; ചോദിച്ചു.</p>
<p>മത്സ്യത്തൊഴിലാളികള്&#x200d; മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയിലാണുള്ളത്. ഖനനം കടലിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകര്&#x200d;ക്കുമെന്നതാണ് പ്രധാന ആശങ്ക. രാജ്യത്തെ ഏറ്റവും സമൃദ്ധമായ മത്സ്യ കേന്ദ്രമായ കൊല്ലം കടല്&#x200d;പ്പരപ്പിലില്&#x200d; വലിയൊരു ഭാഗം നിര്&#x200d;ദ്ദിഷ്ട ഖനന മേഖലയിലാണ്. നാല് പതിറ്റാണ്ടിലേറെയായി പ്രാദേശിക മത്സ്യബന്ധന വ്യവസായത്തിന്റെ അവിഭാജ്യ ഘടകമാണ് ഇവിടം. കേരള സര്&#x200d;വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പ് ഉള്&#x200d;പ്പെടെ ഇവിടുത്തെ മണല്&#x200d; ഖനനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തിറക്കിയിട്ടുണ്ട്. ഖനന പ്രവര്&#x200d;ത്തനങ്ങള്&#x200d; കൊല്ലം പരപ്പിന് നാശമുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഈ പഠന റിപ്പോര്&#x200d;ട്ട് നല്&#x200d;കുന്നുവെന്ന് കെ.സി വേണുഗോപാല്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>വൈവിധ്യമാര്&#x200d;ന്ന സമുദ്ര ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്ന കൊല്ലം തീരദേശ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യത്തെ റിപ്പോര്&#x200d;ട്ട് എടുത്തുകാണിക്കുന്നുണ്ട്. വിവിധ സമുദ്ര ജീവികള്&#x200d;ക്ക് നിര്&#x200d;ണായകമായ ആവാസ വ്യവസ്ഥകള്&#x200d; ഈ ഭാഗങ്ങളിലുണ്ട്. നടന്നുകൊണ്ടിരിക്കുന്ന അണ്ടര്&#x200d;വാട്ടര്&#x200d; സര്&#x200d;വേകളില്&#x200d; വിവിധയിനം പവിഴപ്പുറ്റുകളെ പുതിയതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്&#x200d; രേഖപ്പെടുത്തിയ മൃദുവായ പവിഴപ്പുറ്റുകളുടെ മൂന്നില്&#x200d; രണ്ട് ഭാഗവും കൊല്ലത്തിന് സമീപമാണ് കാണപ്പെടുന്നത്, ഇത് പ്രദേശത്തിന്റെ പാരിസ്ഥിതിക സമ്പന്നതയെ അടിവരയിടുന്നതാണ്.</p>
<p>ഈ പവിഴപ്പുറ്റുകള്&#x200d; സങ്കീര്&#x200d;ണ്ണമായ ഭക്ഷ്യവലയങ്ങളെ പിന്തുണയ്ക്കുകയും സമുദ്ര ജൈവവൈവിധ്യവും മത്സ്യബന്ധന ഉല്&#x200d;പ്പാദനക്ഷമതയും നിലനിര്&#x200d;ത്തുന്നതില്&#x200d; നിര്&#x200d;ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. 40 മുതല്&#x200d; 60 മീറ്റര്&#x200d; വരെ ആഴത്തിലുള്ള കടല്&#x200d;ത്തീര മണല്&#x200d; ഖനനം പവിഴപ്പുറ്റ് ആവാസവ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നുവെന്നും റിപ്പോര്&#x200d;ട്ട് മുന്നറിയിപ്പ് നല്&#x200d;കുന്നു. മത്സ്യപ്രജനനത്തെയും കടലിന്റെ വ്യവസ്ഥയെയും തന്നെ തകിടം മറിക്കാന്&#x200d; കടല്&#x200d;മണല്&#x200d; ഖനനത്തിനാകുമെന്ന ആശങ്ക അദ്ദേഹം ലോക്സഭയില്&#x200d; പങ്കുവെച്ചു.</p>
<p>കഴിഞ്ഞ മൂന്ന് മാസമായി മത്സ്യത്തൊഴിലാളികള്&#x200d; പ്രക്ഷോഭത്തിലാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. അവര്&#x200d;ക്ക് പിന്തുണ അറിയിച്ച് ജനപ്രതിനിധി എന്ന നിലയില്&#x200d; താനും ആഴക്കടലിലേക്ക് പോയിരുന്നു. കടല്&#x200d; ഖനനം ഏറ്റവുമധികം ബാധിക്കപ്പെടാന്&#x200d; പോകുന്നവരായ മത്സ്യത്തൊഴിലാളികളുമായി സര്&#x200d;ക്കാര്&#x200d; കൂടിയാലോചിക്കണം.</p>
<p>എന്നാല്&#x200d; ആരും ഇത്തരമൊരു ശ്രമം നടത്തിയിട്ടില്ല. ആദ്യം ടെന്&#x200d;ഡറുകള്&#x200d; നല്&#x200d;കുമെന്നും പിന്നീട്, ടെന്&#x200d;ഡര്&#x200d; ലഭിച്ച കമ്പനി പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നുമാണ് സര്&#x200d;ക്കാര്&#x200d; പറയുന്നത്. ഇതില്&#x200d; എന്ത് യുക്തിയാണ് ഉള്ളതെന്ന് കെ.സി വേണുഗോപാല്&#x200d; ചോദിച്ചു. ഈ വിഷയം നേരത്തെയും അദ്ദേഹം ലോക്സഭയില്&#x200d; സര്&#x200d;ക്കാറിന് മുന്നില്&#x200d; അവതരിപ്പിച്ചിരുന്നു. എന്നാല്&#x200d; ഇതുവരെ വ്യക്തമായ മറുപടി നല്&#x200d;കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയ്യാറായിട്ടില്ല</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sea-sand-mining-will-not-be-allowed-kc-venugopal-takes-a-firm-stand-in-lok-sabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമൃത് 2.0: കേരളത്തിന് 3743 കോടി രൂപയുടെ പ്രോജക്റ്റുകള്&#x200d; അനുവദിച്ചതായി സമദാനിയെ രേഖാമൂലം അറിയിച്ച് കേന്ദ്രം</title>
		<link>https://www.chandrikadaily.com/1amrut-2-0-center-informs-samadani-in-writing-that-rs-3743-crore-projects-have-been-sanctioned-for-kerala.html</link>
					<comments>https://www.chandrikadaily.com/1amrut-2-0-center-informs-samadani-in-writing-that-rs-3743-crore-projects-have-been-sanctioned-for-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 14 Mar 2025 13:05:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Amrut 2.0]]></category>
		<category><![CDATA[dr abdu samad samadani mp]]></category>
		<category><![CDATA[Loksabha]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333900</guid>

					<description><![CDATA[ലോക്‌സഭയില്&#x200d; ഡോ. സമദാനി ഉന്നയിച്ച ചോദ്യത്തിനിടെയാണ് മന്ത്രിയുടെ മറുപടി]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേന്ദ്ര സര്&#x200d;ക്കാരിന്റെ അടല്&#x200d; മിഷന്&#x200d; ഫോര്&#x200d; റിജുവനേഷന്&#x200d; ആന്&#x200d;ഡ് അര്&#x200d;ബന്&#x200d; ട്രാന്&#x200d;സ്ഫര്&#x200d;മേഷന്&#x200d; (അമൃത് 2.0) പദ്ധതിയുടെ ഭാഗമായി കേരളത്തിന് 3743 കോടി രൂപയുടെ 740 പ്രോജക്റ്റുകള്&#x200d; അനുവദിച്ചതായി കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭുഷണ്&#x200d; ചൗധരി രേഖാമൂലം ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു.</p>
<p>പദ്ധതിയുടെ ഭാഗമായി 251 ജലവിതരണ പദ്ധതികള്&#x200d;ക്ക് മാത്രം 2413 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ 91 നഗരസഭകളില്&#x200d; ഈ പദ്ധതികള്&#x200d; നടപ്പാക്കും. കേരളത്തില്&#x200d; അമൃത് 2.0 പദ്ധതി പ്രകാരം അനുവദിച്ച ജലവിതരണ പദ്ധതികളുടെ എണ്ണം സംബന്ധിച്ച് ലോക്‌സഭയില്&#x200d; ഡോ. സമദാനി ഉന്നയിച്ച ചോദ്യത്തിനിടെയാണ് മന്ത്രിയുടെ മറുപടി.</p>
<p>നഗരങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുകയും അടിസ്ഥാനസൗകര്യങ്ങള്&#x200d; മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയാണ് അമൃത് 2.0.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1amrut-2-0-center-informs-samadani-in-writing-that-rs-3743-crore-projects-have-been-sanctioned-for-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;ലമെന്റില്&#x200d; പ്രതിഷേധം കടുപ്പിക്കാന്&#x200d; ഒരുങ്ങി പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/aopposition-to-intensify-protest-in-parliament.html</link>
					<comments>https://www.chandrikadaily.com/aopposition-to-intensify-protest-in-parliament.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 12 Mar 2025 02:02:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Loksabha]]></category>
		<category><![CDATA[opposition]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333514</guid>

					<description><![CDATA[ത്രിഭാഷ നയം, മണ്ഡല പുനര്&#x200d;നിര്&#x200d;ണ്ണയം, വ്യാജ വോട്ടര്&#x200d; കാര്&#x200d;ഡ്, മണിപ്പൂര്&#x200d; അടക്കമുള്ള വിഷയങ്ങള്&#x200d; ഇന്നും പാര്&#x200d;ലമെന്റില്&#x200d; പ്രതിപക്ഷം ഉന്നയിക്കും]]></description>
										<content:encoded><![CDATA[<p>ത്രിഭാഷ നയം, മണ്ഡല പുനര്&#x200d;നിര്&#x200d;ണ്ണയം, വ്യാജ വോട്ടര്&#x200d; കാര്&#x200d;ഡ്, മണിപ്പൂര്&#x200d; അടക്കമുള്ള വിഷയങ്ങള്&#x200d; ഇന്നും പാര്&#x200d;ലമെന്റില്&#x200d; പ്രതിപക്ഷം ഉന്നയിക്കും. കേരളത്തിലെ ആശാ പ്രവര്&#x200d;ത്തകരുടെ പ്രശ്‌നങ്ങളും ചര്&#x200d;ച്ചയാവും. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്&#x200d;മ്മേന്ദ്ര പ്രധാന് എതിരെ ഇന്നും ഇരു സഭകളിലും പ്രതിഷേധിച്ചേക്കും. മണിപ്പൂര്&#x200d; സംഘര്&#x200d;ഷം, ദേശീയ വിദ്യാഭ്യാസ നയം, മണ്ഡല പുനര്&#x200d; നിര്&#x200d;ണയം തുടങ്ങിയ വിഷയങ്ങളില്&#x200d; ഇന്നലെയും പ്രതിഷേധം ഉയര്&#x200d;ന്നിരുന്നു.</p>
<p>വിവിധ വിഷയങ്ങളില്&#x200d; കേന്ദ്രസര്&#x200d;ക്കാരിനെതിരെ ശക്തമായ വിയോജിപ്പോടെയാണ് പ്രതിപക്ഷം ചര്&#x200d;ച്ചകളില്&#x200d; പങ്കെടുക്കുന്നത്. രാജ്യസഭയില്&#x200d; വിദ്യാഭ്യാസ മന്ത്രാലയ ചര്&#x200d;ച്ച ഇന്ന് നടക്കും. ഹിന്ദി ഭാഷ അടിച്ചേല്&#x200d;പ്പിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം അടക്കമുള്ളവയില്&#x200d; പ്രതിഷേധം ശക്തമാക്കാനാണ് ഇന്&#x200d;ഡ്യ സഖ്യത്തിന്റെ തീരുമാനം. വിദ്യാഭ്യാസ മന്ത്രി ധര്&#x200d;മ്മേന്ദ്രപ്രധാനെതിരെ ഇന്നലെയും വലിയ വിമര്&#x200d;ശനങ്ങള്&#x200d; ഡിഎംകെ ഉയര്&#x200d;ത്തിയിരുന്നു.</p>
<p>അതേസമയം, ലോക്‌സഭയില്&#x200d; മണിപ്പൂര്&#x200d; ബജറ്റില്&#x200d; ചര്&#x200d;ച്ചകള്&#x200d; തുടരും. റെയില്&#x200d;വേ മന്ത്രാലയത്തിന്റെ പ്രവര്&#x200d;ത്തനങ്ങളെക്കുറിച്ചും രാജ്യത്തേക്ക് വരുകയും മടങ്ങുകയും ചെയ്യുന്ന വിദേശികള്&#x200d;ക്കുള്ള നിയമങ്ങള്&#x200d; കര്&#x200d;ശനമാക്കുന്ന ഇമിഗ്രേഷന്&#x200d; ആന്&#x200d;ഡ് ഫോറിനേഴ്‌സ് ബില്ലിന്മേല്&#x200d; ഉള്ള വിശദമായ ചര്&#x200d;ച്ച ഇന്ന് ലോക്‌സഭയില്&#x200d; നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aopposition-to-intensify-protest-in-parliament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഐ സമ്പദ്ഘടനയെ മാനവികമായി പുനരാവിഷ്‌കരിക്കാനാവശ്യമായ സമീപനങ്ങള്&#x200d; അനിവാര്യമാണ്: ഡോ. എം.പി. അബ്ദുസ്സമദ് സമദാനി</title>
		<link>https://www.chandrikadaily.com/approaches-to-reimagine-the-ai-%e2%80%8b%e2%80%8beconomy-in-a-humane-way-are-essential-dr-mp-abdussamad-samadani.html</link>
					<comments>https://www.chandrikadaily.com/approaches-to-reimagine-the-ai-%e2%80%8b%e2%80%8beconomy-in-a-humane-way-are-essential-dr-mp-abdussamad-samadani.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 11 Mar 2025 17:20:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[artificial inteligence]]></category>
		<category><![CDATA[dr mp abdusamadsamadani]]></category>
		<category><![CDATA[Loksabha]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333505</guid>

					<description><![CDATA[നിർമ്മിതബുദ്ധിയുടെ കാലത്ത് സമ്പദ്ഘടനയെ മാനവികമായി പുനരാവിഷ്കരിക്കാനാവശ്യമായ സമീപനങ്ങളും നടപടികളും ലോകമെങ്ങും അനിവാര്യമാണെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. പിന്നോക്ക, ന്യൂനപക്ഷ സമൂഹങ്ങളുടെയും മറ്റു പാർശ്വവൽകൃത വിഭാഗങ്ങളുടെയും ക്ഷേമത്തിന് തടസ്സം നിൽക്കുന്നതും മാനവസമത്വത്തിന് നിരക്കാത്തതും ജനാധിപത്യവിരുദ്ധവുമായ നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ഈ നയങ്ങൾ തിരുത്തി സാമ്പത്തിക നയങ്ങളെ സാമൂഹികനീതിയുമായി സമന്വയിപ്പിക്കുന്ന നയങ്ങൾ സ്വീകരിക്കണമെന്നും ധനാഭ്യർത്ഥനയെ സംബന്ധിച്ച ചർച്ചയിൽ സമദാനി ആവശ്യപ്പെട്ടു. നിർമിതബുദ്ധിയോടൊപ്പം കടന്നുവരുന്ന സാങ്കേതികവിദ്യയിലെ അപകടങ്ങൾ തിരിച്ചറിയാൻ ജാഗ്രത വേണം. ഡിജിറ്റൽ നെറ്റ് വർക്കുകളെ അമിതമായി [&#8230;]]]></description>
										<content:encoded><![CDATA[<p>നിർമ്മിതബുദ്ധിയുടെ കാലത്ത് സമ്പദ്ഘടനയെ മാനവികമായി പുനരാവിഷ്കരിക്കാനാവശ്യമായ സമീപനങ്ങളും നടപടികളും ലോകമെങ്ങും അനിവാര്യമാണെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. പിന്നോക്ക, ന്യൂനപക്ഷ സമൂഹങ്ങളുടെയും മറ്റു പാർശ്വവൽകൃത വിഭാഗങ്ങളുടെയും ക്ഷേമത്തിന് തടസ്സം നിൽക്കുന്നതും മാനവസമത്വത്തിന് നിരക്കാത്തതും ജനാധിപത്യവിരുദ്ധവുമായ നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ഈ നയങ്ങൾ തിരുത്തി സാമ്പത്തിക നയങ്ങളെ സാമൂഹികനീതിയുമായി സമന്വയിപ്പിക്കുന്ന നയങ്ങൾ സ്വീകരിക്കണമെന്നും ധനാഭ്യർത്ഥനയെ സംബന്ധിച്ച ചർച്ചയിൽ സമദാനി ആവശ്യപ്പെട്ടു.</p>
<p>നിർമിതബുദ്ധിയോടൊപ്പം കടന്നുവരുന്ന സാങ്കേതികവിദ്യയിലെ അപകടങ്ങൾ തിരിച്ചറിയാൻ ജാഗ്രത വേണം. ഡിജിറ്റൽ നെറ്റ് വർക്കുകളെ അമിതമായി ആശ്രയിക്കുന്നത് ആപൽക്കരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സത്യം തന്നെ ഇരയാക്കപ്പെടുന്ന കാലത്ത് ഡീപ് ഫെയ്ക്ക് സിൻഡ്രം ഏറ്റവും വലിയ അപകടമായിത്തീരുകയാണ്. യന്ത്രങ്ങളെപ്പോലെ പെരുമാറുന്ന മനുഷ്യരും മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങളുമാണ് ഈ യാന്ത്രികയുഗത്തിന്റെ മുഖമുദ്ര. കൃത്രിമത്വം വാഴുന്ന കാലമാണ്. പക്ഷെ, &#8220;കൃത്രിമത്വത്തിന്റെ അടിസ്ഥാനങ്ങളെക്കൊണ്ട് യാഥാർത്ഥ്യത്തെ മറച്ചുപിടിക്കാനാകില്ല, കടലാസു നിർമ്മിത പൂക്കളിൽ നിന്ന് ഒരിക്കലും സുഗന്ധം വരികയുമില്ല.&#8221; ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് സമദാനി പറഞ്ഞു. നിർമ്മിതബുദ്ധി പ്രദാനം ചെയ്യുന്ന അവസരങ്ങൾ പലതും നമ്മുടെ ജനതയിൽ ഭൂരിപക്ഷത്തിനും ലഭ്യമാകാൻ പോകുന്നില്ല. കാരണം അതിൻ്റെ മേഖലകളും ഉപകരണങ്ങളും എത്തിപ്പിടിക്കുക അവർക്ക് എളുപ്പമല്ല.</p>
<p>അതുകൊണ്ട് ഡിജിറ്റൽ വേർതിരിവുകൾ പരിഹരിക്കുന്നതിന് മുമ്പ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഇടയിലുള്ള വേർതിരിവുകള്&#x200d; അവസാനിപ്പിക്കുകയാണ് വേണ്ടത്. അതിനനുസൃതമായ രാഷ്ട്രീയ സിദ്ധാന്തങ്ങളും പ്രായോഗിക നയങ്ങളും രൂപകല്പന ചെയ്തുകൊണ്ട് ദുർബല വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കണം.</p>
<p>വിവിധങ്ങളായ അവശതകൾ അനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞുകൊണ്ടല്ലാതെ സാമൂഹികനീതിയെ പ്രാപിക്കാനാകില്ല. എന്നാൽ തുടർച്ചയായി അവരെ അവഗണിക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്. അവരുടെ മുമ്പിൽ പുരോഗതിയുടെ സകല കവാടങ്ങളും കൊട്ടിയടക്കുകയാണ്. സാമൂഹികസമാധാനവും സഹവർത്തിത്വവും ഉറപ്പുവരുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. വെറുപ്പും വിദ്വേഷവും സ്പർദ്ധയും വർദ്ധിക്കുന്നിടത്ത് ഒരു സാമ്പത്തിക വളർച്ചയും സാധ്യമാവുകയില്ല. മണിപ്പൂരിൽ നിന്ന് പാഠം പഠിക്കാനും അത് പരിഹരിക്കാനും ഇനിയെങ്കിലും കേന്ദ്രസർക്കാർ തയ്യാറാകണം.</p>
<p>സമദാനിയുടെ പ്രസംഗത്തിലെ അഭിപ്രായങ്ങളോട് പ്രതികരിക്കാൻ എഴുന്നേറ്റ മന്ത്രി പിയൂഷ് ഗോയൽ അദ്ദേഹത്തിൻ്റെ പ്രസംഗത്തിലെ ഹിന്ദി ഭാഷാ പ്രാവീണ്യത്തെ അഭിനന്ദിച്ചു. കേരളത്തിൽ നിന്നുള്ള മുസ്ലിംലീഗ് അംഗം എത്ര നല്ല ഹിന്ദിയിലാണ് സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ എന്നാൽ പിന്നെ മന്ത്രിക്ക് തമിഴിലും സംസാരിക്കാമല്ലോ എന്ന് ആദ്ധ്യക്ഷ്യം വഹിച്ച കുമാരി ഷെൽജ അഭിപ്രായപ്പെട്ടതും അതേത്തുടർന്ന് ഡി.എം.കെ അംഗങ്ങൾ ആരവം മുഴുക്കിയതും സഭയിൽ ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നുമുള്ള അംഗങ്ങളുടെ നർമ്മം ചേർത്തുള്ള പ്രതികരണങ്ങൾക്ക് അവസരം സൃഷ്ടിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/approaches-to-reimagine-the-ai-%e2%80%8b%e2%80%8beconomy-in-a-humane-way-are-essential-dr-mp-abdussamad-samadani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേമനിധി ബോര്&#x200d;ഡുകളിലെ പെന്&#x200d;ഷന്&#x200d; മുടങ്ങിയത് നിയമസഭയില്&#x200d; ഉന്നയിച്ച് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/the-opposition-has-raised-the-issue-of-suspension-of-pension-in-welfare-boards-in-the-assembly.html</link>
					<comments>https://www.chandrikadaily.com/the-opposition-has-raised-the-issue-of-suspension-of-pension-in-welfare-boards-in-the-assembly.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 10 Mar 2025 14:11:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Loksabha]]></category>
		<category><![CDATA[opposition]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333393</guid>

					<description><![CDATA[ഈ സര്&#x200d;ക്കാരിന്റെ മുന്&#x200d;ഗണന എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; ചൂണ്ടിക്കാട്ടി]]></description>
										<content:encoded><![CDATA[<p>വിവിധ ക്ഷേമനിധി ബോര്&#x200d;ഡുകളില്&#x200d; പെന്&#x200d;ഷന്&#x200d; മുടങ്ങിയത് നിയമസഭയില്&#x200d; ഉന്നയിച്ച് പ്രതിപക്ഷം. മൂന്ന് മാസത്തെ പെന്&#x200d;ഷന്&#x200d; മാത്രമേ മുടങ്ങിയുള്ളൂവെന്ന ധനമന്ത്രിയുടെ വാദത്തില്&#x200d; പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്&#x200d;നിന്ന് ഇറങ്ങിപ്പോയി.</p>
<p>അതേസമയം, മൂന്ന് ഗഡുക്കള്&#x200d; മാത്രം പെന്&#x200d;ഷന്&#x200d; കൊടുക്കാനുണ്ട് എന്നതായിരുന്നു ധനമന്ത്രി കെ.എന്&#x200d; ബാലഗോപാലിന്റെ മറുപടി. എന്നാല്&#x200d;, ഈ സര്&#x200d;ക്കാരിന്റെ മുന്&#x200d;ഗണന എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>എം.വിന്&#x200d;സെന്റ് എംഎല്&#x200d;എയാണ് അടിയന്തര പ്രമേയമായി വിഷയം അവതരിപ്പിച്ചത്. മുന്&#x200d;കാല തൊഴിലാളി പാര്&#x200d;ട്ടിയുടെ സര്&#x200d;ക്കാര്&#x200d; തൊഴിലാളികളോട് കാണിക്കുന്നത് വഞ്ചനയാണ്. കെട്ടിട നിര്&#x200d;മാണ ക്ഷേമനിധിയില്&#x200d; 17 മാസമാണ് പെന്&#x200d;ഷന്&#x200d; കുടിശ്ശിക. പരിപ്പ് വട മാറ്റി കശുവണ്ടി കൊറിക്കുന്ന സമയത്തെങ്കിലും കശുവണ്ടി തൊഴിലാളികളെ ഓര്&#x200d;ക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കാലോചിതമായി ആനുകൂല്യങ്ങള്&#x200d; വര്&#x200d;ധിപ്പിക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവച്ചു. ധനകാര്യ മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയില്&#x200d;നിന്ന് ഇറങ്ങിപ്പോയി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-opposition-has-raised-the-issue-of-suspension-of-pension-in-welfare-boards-in-the-assembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗിഗ് വർക്കേഴ്സിന് സമഗ്ര സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തും: സമദാനിക്ക് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്</title>
		<link>https://www.chandrikadaily.com/will-ensure-comprehensive-social-security-for-gig-workers-union-ministers-assurance-to-samadani.html</link>
					<comments>https://www.chandrikadaily.com/will-ensure-comprehensive-social-security-for-gig-workers-union-ministers-assurance-to-samadani.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 10 Mar 2025 12:22:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdu samad samadani]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Loksabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333380</guid>

					<description><![CDATA[ഗിഗ് വർക്കേഴ്സിൻ്റെ സേവന, വേതന, സാമൂഹ്യ സുരക്ഷയെ സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി]]></description>
										<content:encoded><![CDATA[<p>ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗിഗ്‌ വർക്കേഴ്സിന് സമഗ്രമായ സാമൂഹ്യ- ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്ലാജെ ഡോ. എം.പി.അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.</p>
<p>ഗിഗ് വർക്കേഴ്സിന് 2020ലെ സോഷ്യൽ സെക്യൂരിറ്റി കോഡിൽ നിർവചനം നൽകിയിട്ടുണ്ടെന്നും അവർക്ക് തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ് ആരോഗ്യ സുരക്ഷ, പ്രസവ സംബന്ധമായ ആനുകൂല്യങ്ങൾ, വയോജനസംരക്ഷണം എന്നിവ ഏർപ്പെടുത്തുമെന്നും ഇതിനായി ഒരു സാമൂഹിക സുരക്ഷാ ഫണ്ട് സ്ഥാപിക്കുമെന്നും അവർക്ക് ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഗിഗ് വർക്കേഴ്സിൻ്റെ സേവന, വേതന, സാമൂഹ്യ സുരക്ഷയെ സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-ensure-comprehensive-social-security-for-gig-workers-union-ministers-assurance-to-samadani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
