<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>london &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/london/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 25 Nov 2025 11:32:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>london &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ ലണ്ടനില്‍ നീക്കം;വര്‍ഷം നൂറുകോടികളുടെ അധിക വരുമാനം ലക്ഷ്യം</title>
		<link>https://www.chandrikadaily.com/a-move-in-london-to-introduce-a-tourist-tax-the-goal-of-additional-income-of-hundreds-of-crores-a-year.html</link>
					<comments>https://www.chandrikadaily.com/a-move-in-london-to-introduce-a-tourist-tax-the-goal-of-additional-income-of-hundreds-of-crores-a-year.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Nov 2025 11:32:50 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[london]]></category>
		<category><![CDATA[touristtax]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365295</guid>

					<description><![CDATA[നികുതി നടപ്പിലാക്കിയാല്‍ ലണ്ടന്‍ കൗണ്‍സിലിന് പ്രതിവര്‍ഷം കുറഞ്ഞത് 240 മില്യന്‍ പൗണ്ട് അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.]]></description>
										<content:encoded><![CDATA[<p>ലണ്ടനില്&#x200d; താമസിക്കുന്ന സഞ്ചാരികള്&#x200d;ക്ക് ടൂറിസ്റ്റ് ടാക്‌സ് ചുമത്താനുള്ള നീക്കങ്ങള്&#x200d; ശക്തമാകുകയാണ്. ഇംഗ്ലിഷ് ഡെവല്യൂഷന്&#x200d; ആന്&#x200d;ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ബില്&#x200d; പാര്&#x200d;ലമെന്റില്&#x200d; പാസാകുന്നതിനെ തുടര്&#x200d;ന്ന് ഉടന്&#x200d; തന്നെ ഈ നികുതി നടപ്പാക്കാനാണ് മേയര്&#x200d; സാദിഖ് ഖാന്റെ ശ്രമം. നികുതി നടപ്പിലാക്കിയാല്&#x200d; ലണ്ടന്&#x200d; കൗണ്&#x200d;സിലിന് പ്രതിവര്&#x200d;ഷം കുറഞ്ഞത് 240 മില്യന്&#x200d; പൗണ്ട് അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കുകള്&#x200d; പറയുന്നത്. 2024ല്&#x200d; മാത്രം 89 ദശലക്ഷം സഞ്ചാരികള്&#x200d; ലണ്ടനില്&#x200d; താമസിച്ച് മടങ്ങിയിട്ടുണ്ട്. ഇവര്&#x200d;ക്കെല്ലാം ഒരു ചെറിയ താമസ ചെലവ് ചുമത്തിയാല്&#x200d; വന്&#x200d;തുക സമാഹരിക്കാനാകുമെന്നതാണ് നഗരസഭയുടെ നിലപാട്. ലോകത്തെ സമ്പന്ന രാജ്യങ്ങളടങ്ങുന്ന  പട്ടികയില്&#x200d; ടൂറിസ്റ്റ് ടാക്‌സ് ഏര്&#x200d;പ്പെടുത്താത്ത ഏക രാജ്യം ഇപ്പോള്&#x200d; ബ്രിട്ടനാണ്. എന്നാല്&#x200d; പാരിസ്, മ്യൂണിക്, മിലാന്&#x200d;, ടൊറന്‌റോ, ന്യൂയോര്&#x200d;ക്ക്, ടോക്കിയോ തുടങ്ങിയ പ്രധാന സിറ്റി കേന്ദ്രങ്ങളില്&#x200d; രാത്രി താമസിക്കുന്ന സഞ്ചാരികള്&#x200d;ക്ക് വര്&#x200d;ഷങ്ങളായി പ്രത്യേക ലെവി ചുമത്തുന്നു. ന്യൂയോര്&#x200d;ക്കില്&#x200d; ഒരു സന്ദര്&#x200d;ശകന്&#x200d; ഒരു ദിവസം താമസിക്കുമ്പോള്&#x200d; നല്&#x200d;കേണ്ട ലെവി 14.86 പൗണ്ട് ആണ്. ഇതിലൂടെ നഗരത്തിന് 493 മില്യന്&#x200d; പൗണ്ട് വരെ വരുമാനം ലഭിക്കുന്നു. ടോക്കിയോയിലും എല്ലാ ബുക്കിംഗുകള്&#x200d;ക്കും ഫ്‌ളാറ്റ്‌റെറ്റ് നികുതി നിലവിലുണ്ട്.<br />
അതേസമയം ഫ്രാന്&#x200d;സിലും ഇറ്റലിയിലും ലൊക്കേഷന്&#x200d;, താമസസ്ഥലത്തിന്റെ ഗ്രേഡിംഗ് എന്നിവയെ ആശ്രയിച്ച് നികുതി നിരക്കുകള്&#x200d; വ്യത്യാസപ്പെടുന്നു. ലണ്ടനില്&#x200d; ഏത് മാതൃകയില്&#x200d; ടാക്‌സ് രൂപപ്പെടുത്തണമെന്ന കാര്യത്തില്&#x200d; ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. സര്&#x200d;ക്കാര്&#x200d; അനുമതി ലഭിച്ച ശേഷമേ നികുതി ഘടന നിശ്ചയിക്കുകയുള്ളു. ദേശീയതലത്തില്&#x200d; സ്റ്റാര്&#x200d;റേറ്റിംഗ് സിസ്റ്റം ഇല്ലാത്തത് ലണ്ടന്&#x200d; നികുതി നിര്&#x200d;ണ്ണയത്തില്&#x200d; സങ്കീര്&#x200d;ണ്ണത സൃഷ്ടിക്കാന്&#x200d; സാധ്യതയുണ്ടെന്നാണ് നിഗമനം. 2017 ഗ്രേറ്റര്&#x200d; ലണ്ടന്&#x200d; അതോറിറ്റി നടത്തിയ പഠനത്തില്&#x200d;, ഒരു പൗണ്ട് ലെവി ഏര്&#x200d;പ്പെടുത്തുകയാണെങ്കില്&#x200d; വര്&#x200d;ഷം 91 മില്യന്&#x200d; പൗണ്ട്, 5%ലെവി ഏര്&#x200d;പ്പെടുത്തിയാല്&#x200d; 240 മില്യന്&#x200d; പൗണ്ട് വരുമാനം സമാഹരിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ഒന്&#x200d;പത് വര്&#x200d;ഷത്തില്&#x200d; സഞ്ചാരികളുടെ എണ്ണം വ്യാപകമായി ഉയര്&#x200d;ന്ന സാഹചര്യത്തില്&#x200d; വരുമാനം ഇതിലേറെയാകുമെന്നാണ് വിദഗ്ധര്&#x200d; വിലയിരുത്തുന്നത്. വെയില്&#x200d;സും സ്‌കോട്ട്‌ലന്&#x200d;ഡും അടുത്തിടെ ടൂറിസ്റ്റുകള്&#x200d;ക്ക് രാത്രി താമസത്തിനുള്ള പ്രത്യേക ലെവി നടപ്പാക്കിയതും ലണ്ടനിലെ നടപടികള്&#x200d;ക്ക് കൂടുതല്&#x200d; വേഗം നല്&#x200d;കുന്നുണ്ട്. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കൗണ്&#x200d;സില്&#x200d; ധനസുരക്ഷ ഉറപ്പാക്കുന്നതിനും ടൂറിസ്റ്റ് ടാക്‌സ് വലിയ സഹായമാകുമെന്നാണ് നഗരാഭിപ്രായം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-move-in-london-to-introduce-a-tourist-tax-the-goal-of-additional-income-of-hundreds-of-crores-a-year.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടാവിസ്റ്റോക്ക് സ്‌ക്വയറിലെ ഗാന്ധി പ്രതിമ വികൃതമാക്കി; സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/gandhi-statue-in-tavistock-square-defaced-the-indian-high-commission-protested-the-incident.html</link>
					<comments>https://www.chandrikadaily.com/gandhi-statue-in-tavistock-square-defaced-the-indian-high-commission-protested-the-incident.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 30 Sep 2025 11:29:40 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Gandhi Statue]]></category>
		<category><![CDATA[london]]></category>
		<category><![CDATA[Tavistock Square]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356273</guid>

					<description><![CDATA[പ്രതിമയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും പെയിന്റും പുരട്ടിയാണ് പെയിന്റടിച്ചുമാണ് പ്രതിമ വികൃതമാക്കിയത്.]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ഗാന്ധിജയന്തി അടുത്തിരിക്കെ ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറില്&#x200d; സ്ഥാപിച്ചിട്ടുള്ള മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ അജ്ഞാതര്&#x200d; വികൃതമാക്കി. പ്രതിമയില്&#x200d; ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും പെയിന്റും പുരട്ടിയാണ് പെയിന്റടിച്ചുമാണ് പ്രതിമ വികൃതമാക്കിയത്.</p>
<p>സംഭവത്തെ അപലപിച്ച് ഇന്ത്യന്&#x200d; ഹൈക്കമ്മീഷന്&#x200d; രംഗത്തെത്തി. അഹിംസയുടെ സന്ദേശത്തെയും ഗാന്ധിജിയുടെ പാരമ്പര്യത്തെയും ലക്ഷ്യമിട്ട് നടത്തിയ അപമാനകരമായ പ്രവര്&#x200d;ത്തനമാണിതെന്ന് ഹൈക്കമ്മീഷന്&#x200d; പ്രതികരിച്ചു. പ്രതിമയെ പഴയ നിലയിലാക്കുന്നതിനുള്ള നടപടികള്&#x200d; ആരംഭിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് അധികാരികളെ വിവരം അറിയിച്ചു എന്നും ഹൈക്കമ്മീഷന്&#x200d; അറിയിച്ചു.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് ലണ്ടന്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചു. 1968-ല്&#x200d; ഗാന്ധിജി നിയമവിദ്യാര്&#x200d;ത്ഥിയായിരുന്ന കാലത്തെ ഓര്&#x200d;മ്മപ്പെടുത്തിക്കൊണ്ട് ആദരസൂചകമായി ടാവിസ്റ്റോക്ക് സ്‌ക്വയറില്&#x200d; പ്രതിമ സ്ഥാപിക്കപ്പെട്ടതായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gandhi-statue-in-tavistock-square-defaced-the-indian-high-commission-protested-the-incident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റ കേസ്; പ്രതിക്ക് ജീവപര്യന്തവും 34 വര്‍ഷം തടവും വിധിച്ചു</title>
		<link>https://www.chandrikadaily.com/1malayali-girl-shot-in-london-the-accused-was-sentenced-to-life-imprisonment-and-34-years-in-prison.html</link>
					<comments>https://www.chandrikadaily.com/1malayali-girl-shot-in-london-the-accused-was-sentenced-to-life-imprisonment-and-34-years-in-prison.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 13 Sep 2025 11:21:44 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[london]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354019</guid>

					<description><![CDATA[34 വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നാണ് കോടതി ഉത്തരവ്. ടോട്ടന്‍ഹാം സ്വദേശിയായ ജാവോണ്‍ റൈലി (33)യാണ് വെടിവെപ്പ് നടത്തിയത്.]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: മലയാളി പെണ്&#x200d;കുട്ടിക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റു സംഭവത്തില്&#x200d; പ്രതിക്ക് യുകെ കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു. 34 വര്&#x200d;ഷത്തേക്ക് പരോള്&#x200d; അനുവദിക്കരുതെന്നാണ് കോടതി ഉത്തരവ്. ടോട്ടന്&#x200d;ഹാം സ്വദേശിയായ ജാവോണ്&#x200d; റൈലി (33)യാണ് വെടിവെപ്പ് നടത്തിയത്.</p>
<p>2024 മെയ് 29നാണ് സംഭവം. വടക്കന്&#x200d; പറവൂരിലെ ഗോതുരുത്ത് സ്വദേശികളായ അജിഷിന്റെയും വിനയയുടെയും മകള്&#x200d; ലിസേല്&#x200d; മരിയ (9) മാതാപിതാക്കളോടൊപ്പം റസ്റ്റോറന്റില്&#x200d; ഭക്ഷണം കഴിക്കുമ്പോഴാണ് വെടിയേറ്റത്. ബൈക്കില്&#x200d; സഞ്ചരിച്ചെത്തിയ ജാവോണ്&#x200d; റൈലി ഉതിര്&#x200d;ത്ത ആറു ബുള്ളറ്റുകളില്&#x200d; ഒന്ന് ലിസേലിന്റെ തലയില്&#x200d; തറച്ചു.</p>
<p>റസ്റ്റോറന്റിന് പുറത്ത് ഉണ്ടായിരുന്ന മൂന്ന് പേരെയാണ് ലക്ഷ്യമിട്ടത്. മയക്കുമരുന്ന് സംഘര്&#x200d;ഷം പശ്ചാത്തലമായിരുന്നു വെടിവെപ്പ്. എന്നാല്&#x200d; ആദ്യമായി വെടിയേറ്റത് നിരപരാധിയായ ലിസേലിനായിരുന്നു.</p>
<p>മൂന്ന് മാസം ഗുരുതരാവസ്ഥയില്&#x200d; ആശുപത്രിയില്&#x200d; കഴിയേണ്ടി വന്ന ലിസേലിന്റെ തലയില്&#x200d; നിന്ന് വെടിയുണ്ട നീക്കം ചെയ്യാനായില്ല. ടൈറ്റാനിയം പ്ലേറ്റ് ഘടിപ്പിച്ച നിലയിലാണ് കുട്ടി ഇപ്പോള്&#x200d; ജീവിക്കുന്നത്. &#8216;ഞങ്ങളുടെ മകളുടെ ജീവിതം പൂര്&#x200d;ണമായും മാറി. ഓരോ ദിവസവും ഈ വേദനയാണ് ഞങ്ങള്&#x200d; സഹിക്കുന്നത്,&#8217; എന്നാണ് ലിസേലിന്റെ അമ്മയുടെ വേദനാഭരിതമായ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1malayali-girl-shot-in-london-the-accused-was-sentenced-to-life-imprisonment-and-34-years-in-prison.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം&#8217;: ഇന്ത്യൻ ഹൈക്കമീഷണർ</title>
		<link>https://www.chandrikadaily.com/students-should-be-wary-of-being-exploited-indian-high-commissioner.html</link>
					<comments>https://www.chandrikadaily.com/students-should-be-wary-of-being-exploited-indian-high-commissioner.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 11 Jun 2025 11:31:13 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[haris beeran]]></category>
		<category><![CDATA[indian highcommissioner]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[london]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344358</guid>

					<description><![CDATA[ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക്‌ വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട്‌ ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു. കേരളത്തിലേക്ക്‌ നേരിട്ട്‌ വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട്‌ ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക്‌ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക്‌ വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട്‌ ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.</p>
<p>കേരളത്തിലേക്ക്‌ നേരിട്ട്‌ വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട്‌ ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക്‌ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ്‌ അംഗവുമായ അഡ്വ: ഹാരിസ്‌ ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ്‌ പ്രസിഡണ്ട്‌ അഹമ്മദ്‌ അരീക്കോട്‌ തുടങ്ങിയവർ പങ്കെടുത്തു.</p>
<p>ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക്‌ വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ്‌ നൽകുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/students-should-be-wary-of-being-exploited-indian-high-commissioner.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലണ്ടനില്&#x200d; എസ് ജയശങ്കറിന് നേരെ ഖലിസ്ഥാന്&#x200d; വാദികളുടെ പ്രതിഷേധം; കാറിന് നേരെ പാഞ്ഞടുത്തു</title>
		<link>https://www.chandrikadaily.com/khalistan-activists-protest-against-s-jaishankar-in-london-rushed-towards-the-car.html</link>
					<comments>https://www.chandrikadaily.com/khalistan-activists-protest-against-s-jaishankar-in-london-rushed-towards-the-car.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 06 Mar 2025 04:06:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[khalistan]]></category>
		<category><![CDATA[london]]></category>
		<category><![CDATA[S Jaishankar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332694</guid>

					<description><![CDATA[ലണ്ടനിലെ സ്വതന്ത്ര നയസ്ഥാപനമായ ചതം ഹൗസില്&#x200d; നടത്തിയ ചര്&#x200d;ച്ച കഴിഞ്ഞ്പു റത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>യു.കെയില്&#x200d; ഔദ്യോഗിക സന്ദര്&#x200d;ശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ഖലിസ്ഥാന്&#x200d; വാദികളുടെ പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ ഖലിസ്ഥാന്&#x200d; വാദികള്&#x200d; പാഞ്ഞടുത്തു. സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; ഇടപെട്ടു തടയുകയായിരുന്നു. ലണ്ടനിലെ സ്വതന്ത്ര നയസ്ഥാപനമായ ചതം ഹൗസില്&#x200d; നടത്തിയ ചര്&#x200d;ച്ച കഴിഞ്ഞ്പു റത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. മറ്റു പ്രശ്‌നങ്ങളില്ലാത്തതിനാല്&#x200d; മന്ത്രി യാത്ര തുടര്&#x200d;ന്നു.</p>
<p>ലണ്ടന്&#x200d; പൊലീസ് നോക്കിനില്&#x200d;ക്കെ, ജയ്ശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണു പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയ്ശങ്കര്&#x200d; കാറില്&#x200d; കയറാന്&#x200d; എത്തിയതോടെ, അജ്ഞാതനായ ഒരാള്&#x200d; എസ് ജയ്ശങ്കറിന്റെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടര്&#x200d;ന്ന് ഇന്ത്യ പതാക കീറിയെറിയുകയുമായിരുന്നു.</p>
<p>സംഭവത്തിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവന്നിട്ടുണ്ട്. അതേസമയം സംഭവത്തെ ഇന്ത്യ അപലപിച്ചു. മാര്&#x200d;ച്ച് നാലു മുതല്&#x200d; ഒമ്പതുവരെ യു.കെയില്&#x200d; ഔദ്യോഗിക സന്ദര്&#x200d;ശനത്തിനെത്തിയതാണ് ജയ്ശങ്കര്&#x200d;. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണം എന്നീ മേഖലകളില്&#x200d; ഇന്ത്യ-യുകെ സമഗ്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനാണ് യാത്ര. യുകെയില്&#x200d;നിന്നു അദ്ദേഹം അയര്&#x200d;ലന്&#x200d;ഡിലേക്കു പോകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/khalistan-activists-protest-against-s-jaishankar-in-london-rushed-towards-the-car.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാൾസ് രാജാവിന്റെ കിരീടധാരണം നാളെ ; വിപുലമായ ഒരുക്കങ്ങളുമായി  ലണ്ടൻ</title>
		<link>https://www.chandrikadaily.com/king-charles-coronation.html</link>
					<comments>https://www.chandrikadaily.com/king-charles-coronation.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 05 May 2023 06:35:26 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[kingcharles]]></category>
		<category><![CDATA[london]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251684</guid>

					<description><![CDATA[1,000 വർഷത്തിലേറെയായി നിലവിലുള്ള ചടങ്ങുകളാണ് അതേപടി തുടരുന്നത്.]]></description>
										<content:encoded><![CDATA[<p>ശനിയാഴ്ച നടക്കുന്ന ചാൾസ് രാജാവിന്റെയും പത്നി കാമിലയുടെയും കിരീടധാരണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ലണ്ടൻ. പ്രാദേശിക സമയം രാവിലെ 111 മണിക്ക് സെൻട്രൽ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലാണ് ചടങ്ങുകൾ ആരംഭിക്കുക.രാജാവിന്റെ അംഗരക്ഷകരായ ഹൗസ്‌ഹോൾഡ് കാവൽറി അംഗങ്ങളുടെ അകമ്പടിയോടെയാണ് ചാൾസ് രാജാവും പത്നിയും ചടങ്ങിന് എത്തുക. ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന പദവിയിലുള്ള വൈദികനായ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി നയിക്കുന്ന ശുശ്രൂഷക്ക് ശേഷമായിരിക്കും കിരീടധാരണം.</p>
<p>വിദേശ നേതാക്കളും രാജകുടുംബവും മുതൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും സിവിൽ സൊസൈറ്റി പ്രതിനിധികളും വരെ ഏകദേശം 2,300 പേർ ചടങ്ങിൽ പങ്കെടുക്കും.1,000 വർഷത്തിലേറെയായി നിലവിലുള്ള ചടങ്ങുകളാണ് അതേപടി തുടരുന്നത്.കാന്റർബറി ആർച്ച് ബിഷപ്പ് കിരീടധാരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും ബൈബിളിൽ കൈവെച്ച് ചാൾസ് മറുപടി നൽകും, 1300-ലാണ് കിരീടധാരണ കസേര നിർമ്മിച്ചത്. അതിനു താഴെ എഡ്വേർഡ് ഒന്നാമൻ രാജാവ് പിടിച്ചെടുത്ത സ്കോട്ട്ലൻഡിലെ രാജവാഴ്ചയുടെ പുരാതന ചിഹ്നവുമുണ്ട്.സമാനമായതും എന്നാൽ ലളിതവുമായ ചടങ്ങിൽ കാമിലയെ വെവ്വേറെ കിരീടമണിയിക്കും.</p>
<p>കിരീടധാരണത്തിന് ശേഷം രാജാവും രാജ്ഞിയും ഗോൾഡ് സ്റ്റേറ്റ് കോച്ചിൽ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ആചാരപരമായ ഒരു വലിയ ഘോഷയാത്രയോടെ മടങ്ങും.1762-ൽ ആദ്യമായി ഉപയോഗിച്ച കോച്ചിന് നാല് ടൺ ഭാരമുണ്ട്,രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും ഇവർക്കൊപ്പം ചേരും. 7,000 ബ്രിട്ടീഷ്, കോമൺ‌വെൽത്ത് സൈനികരാണ് പരേഡുകളിൽ പങ്കെടുക്കുന്നത്.</p>
<p>.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/king-charles-coronation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;ട്ടി ചെയര്&#x200d;മാനെ മന്ത്രിസഭയില്&#x200d;നിന്ന് പുറത്താക്കി ഋഷി സുനക്</title>
		<link>https://www.chandrikadaily.com/news-london-updates.html</link>
					<comments>https://www.chandrikadaily.com/news-london-updates.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Mon, 30 Jan 2023 01:33:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[london]]></category>
		<category><![CDATA[RISHI SUNAK]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235106</guid>

					<description><![CDATA[നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സഹാവി പിഴയടച്ചിട്ടുണ്ടെന്നും മന്ത്രിയാകുമ്ബോള്&#x200d; ഇക്കാര്യം ടാക്സ് അതോറിറ്റിയെ അറിയിച്ചില്ലെന്നുമാണ് ആരോപണം]]></description>
										<content:encoded><![CDATA[<p>കണ്&#x200d;സര്&#x200d;വേറ്റിവ് പാര്&#x200d;ട്ടി ചെയര്&#x200d;മാന്&#x200d; നദീം സഹാവിയെ ഋഷി സുനക് മന്ത്രിസഭയില്&#x200d;നിന്ന് പുറത്താക്കി.നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സഹാവി പിഴയടച്ചിട്ടുണ്ടെന്നും മന്ത്രിയാകുമ്ബോള്&#x200d; ഇക്കാര്യം ടാക്സ് അതോറിറ്റിയെ അറിയിച്ചില്ലെന്നുമാണ് ആരോപണം.</p>
<p>അദ്ദേഹത്തെ മന്ത്രിസഭയില്&#x200d;നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര അന്വേഷണത്തില്&#x200d; ചട്ടലംഘനം വ്യക്തമായെന്നും അതുകൊണ്ടുതന്നെ മന്ത്രിസഭയില്&#x200d;നിന്ന് നീക്കുകയാണെന്നും ഋഷി സുനക് സഹാവിക്കയച്ച കത്തില്&#x200d; ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-london-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രിട്ടനില്&#x200d; മലയാളി നഴ്‌സും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു; ഭര്&#x200d;ത്താവ് കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-women-and-children-died-at-london.html</link>
					<comments>https://www.chandrikadaily.com/news-kerala-women-and-children-died-at-london.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 16 Dec 2022 03:32:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[london]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=226945</guid>

					<description><![CDATA[കെറ്ററിങ് ജനറല്&#x200d; ആശുപത്രിയിലെ നഴ്‌സാണ് യുവതി]]></description>
										<content:encoded><![CDATA[<p>മലയാളി നഴ്‌സും രണ്ട് കുട്ടികളും ബ്രിട്ടനില്&#x200d; ദുരൂഹ സാഹചര്യത്തില്&#x200d; മരിച്ച നിലയില്&#x200d;.കണ്ണൂര്&#x200d; സ്വദേശികളാണ് മരിച്ചത്.ഭര്&#x200d;ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലും ആറും വയസാണ് കുട്ടികള്&#x200d;ക്ക് പ്രായം. കെറ്ററിങ് ജനറല്&#x200d; ആശുപത്രിയിലെ നഴ്‌സാണ് യുവതി. ഒരു വര്&#x200d;ഷം മുന്&#x200d;പാണ് ഇവര്&#x200d; ബ്രിട്ടനിലേക്ക് എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-women-and-children-died-at-london.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലണ്ടനില്&#x200d; സഞ്ചാരികള്&#x200d;ക്ക് പവിലിയന്&#x200d; ഒരുക്കി ഷാര്&#x200d;ജ</title>
		<link>https://www.chandrikadaily.com/sfdsharjah-is-a-paradise-for-tourists-in-london.html</link>
					<comments>https://www.chandrikadaily.com/sfdsharjah-is-a-paradise-for-tourists-in-london.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 05 Nov 2022 15:29:48 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[abudabi]]></category>
		<category><![CDATA[london]]></category>
		<category><![CDATA[Tourism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220702</guid>

					<description><![CDATA[ലണ്ടനില്&#x200d; നടക്കുന്ന വേള്&#x200d;ഡ് ട്രാവല്&#x200d; മാര്&#x200d;ക്കറ്റില്&#x200d; ഷാര്&#x200d;ജയുടെ പവിലിയന്&#x200d; ഒരുക്കിയാണ് സഞ്ചാരകളെ ക്ഷണിക്കുന്നത്]]></description>
										<content:encoded><![CDATA[<p>അബുദാബി: ലോകവിനോദ സഞ്ചാരികളെ ആകര്&#x200d;ഷിക്കുന്നതിനായി ലണ്ടനില്&#x200d; സഞ്ചാരികള്&#x200d;ക്ക് പവിലിയന്&#x200d;നൊരുക്കി ഷാര്&#x200d;ജ ആഗോള തലത്തില്&#x200d; പ്രചാരണം നടത്തുകയാണ്. ലണ്ടനില്&#x200d; നടക്കുന്ന വേള്&#x200d;ഡ് ട്രാവല്&#x200d; മാര്&#x200d;ക്കറ്റിലാണ്‌ ഷാര്&#x200d;ജയുടെ പവിലിയന്&#x200d; ഒരുക്കി സഞ്ചാരകളെ ക്ഷണിക്കുന്നത്.</p>
<p>ഈ മാസം ഏഴുമുതല്&#x200d; ഒമ്പത് വരെ നടക്കുന്ന ട്രാവല്&#x200d; മാര്&#x200d;ക്കറ്റില്&#x200d; വിവിധ രാജ്യങ്ങള്&#x200d; പങ്കാളിത്തം വഹിക്കുന്നുണ്ട്. ഷാര്&#x200d;ജയുടെ സംസ്‌കാരവും പൗരാണികമായ അടയാളങ്ങളും ലോകസഞ്ചാരികള്&#x200d;ക്ക് കൗതുകം പകരുന്നവയാണ്. ഷാര്&#x200d;ജ കൊമേഴ്‌സ് ആന്റ് ടൂറിസം ഡവലപ്‌മെന്റ് അഥോറിറ്റി ചെയര്&#x200d;മാന്&#x200d; ഖാലിദ് ജാസ്സിം അല്&#x200d;മിദ്ഫയാണ് വിവരം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfdsharjah-is-a-paradise-for-tourists-in-london.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൈനക്കും റഷ്യക്കും വിര്&#x200d;ശനം ജി 7 ഉച്ചകോടിക്ക് സമാപനം</title>
		<link>https://www.chandrikadaily.com/g7-summit-2021.html</link>
					<comments>https://www.chandrikadaily.com/g7-summit-2021.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 07 May 2021 06:20:01 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[g7 summit]]></category>
		<category><![CDATA[london]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186437</guid>

					<description><![CDATA[ലണ്ടന്&#x200d;: ചൈനക്കും റഷ്യക്കും രൂക്ഷ വിര്&#x200d;ശനമുന്നയിച്ചുകൊണ്ട് ഗ്രൂപ്പ് സെവന്&#x200d; (ജി 7) ഉച്ചകോടിക്ക് സമാപനം. ചൈനയുടെ ഭാഗത്ത് നിന്നും കടുത്ത മനുഷ്യാവകാശ ലംഘനമുണ്ടാകുന്നുവെന്നും ഉക്രെയ്‌നെതിരെ റഷ്യ നടത്തുന്ന ആക്രമണത്തില്&#x200d; ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുമാണ് ഇരു രാജ്യങ്ങള്&#x200d;ക്കു നേരെ ജി 7 ഉച്ചകോടി വിമര്&#x200d;ശനമുന്നയിച്ചത്. തായ്‌വാനും ഉക്രെയിനും പിന്തുണയും യോഗത്തില്&#x200d; പ്രഖ്യാപിക്കുകയുണ്ടായി. ഒപെക് എണ്ണ വില പോലുള്ള പ്രതിസന്ധികള്&#x200d; ചര്&#x200d;ച്ച ചെയ്യുന്ന വേദിയായി 1975 ല്&#x200d; സ്ഥാപിതമായ ജി 7 ഇത്തവണ ഏറ്റവും വലിയ ഭീഷണിയായി കാണുന്നത് ചൈന, റഷ്യ [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ചൈനക്കും റഷ്യക്കും രൂക്ഷ വിര്&#x200d;ശനമുന്നയിച്ചുകൊണ്ട് ഗ്രൂപ്പ് സെവന്&#x200d; (ജി 7) ഉച്ചകോടിക്ക് സമാപനം. ചൈനയുടെ ഭാഗത്ത് നിന്നും കടുത്ത മനുഷ്യാവകാശ ലംഘനമുണ്ടാകുന്നുവെന്നും ഉക്രെയ്‌നെതിരെ റഷ്യ നടത്തുന്ന ആക്രമണത്തില്&#x200d; ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുമാണ് ഇരു രാജ്യങ്ങള്&#x200d;ക്കു നേരെ ജി 7 ഉച്ചകോടി വിമര്&#x200d;ശനമുന്നയിച്ചത്. തായ്‌വാനും ഉക്രെയിനും പിന്തുണയും യോഗത്തില്&#x200d; പ്രഖ്യാപിക്കുകയുണ്ടായി. ഒപെക് എണ്ണ വില പോലുള്ള പ്രതിസന്ധികള്&#x200d; ചര്&#x200d;ച്ച ചെയ്യുന്ന വേദിയായി 1975 ല്&#x200d; സ്ഥാപിതമായ ജി 7 ഇത്തവണ ഏറ്റവും വലിയ ഭീഷണിയായി കാണുന്നത് ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ഇടപെടലുകളും കോവിഡ് വ്യാപനത്തെയുമായിരുന്നു.<br />
കോവിഡ് പശ്ചാത്തലത്തില്&#x200d; കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു ലണ്ടനില്&#x200d; ജി 7 വിദേശകാര്യ മന്ത്രിമാര്&#x200d; യോഗം ചേര്&#x200d;ന്നത്. തുടര്&#x200d;ന്ന് പുറപ്പെടുവിച്ച പ്രസ്താനയിലാണ് റഷ്യയെയും ചൈനയെയും രൂക്ഷമായി ഭാഷയില്&#x200d; വിമര്&#x200d;ശിച്ചത്. റഷ്യ ജനാധിപത്യത്തെ ദുര്&#x200d;ബലപ്പെടുത്താന്&#x200d; ശ്രമിക്കുകയാണ്. ചൈന മനുഷ്യാവകാശ ലംഘനങ്ങളില്&#x200d; മുന്&#x200d;പന്തില്&#x200d; നില്&#x200d;ക്കുമ്പോള്&#x200d; മറ്റുള്ളവരെ ഭീഷണിപ്പെടുത്താന്&#x200d; സാമ്പത്തിക സ്വാധീനം ചെലുത്തുകയാണെന്നും അവര്&#x200d; ആരോപിച്ചു. ചൈനയുടെ നിര്&#x200d;ബന്ധിത സാമ്പത്തിക നയങ്ങള്&#x200d; തടയുന്നതിനും റഷ്യയുടെ തെറ്റായ വിവരങ്ങളെ ചെറുക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങള്&#x200d;ക്ക് കരുത്തു പകരാനും ജി 7 കൂട്ടായ്മ ഉറപ്പ് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/g7-summit-2021.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
