<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Loss &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/loss/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 31 May 2025 11:55:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Loss &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മഴക്കെടുതി; കെഎസ്ഇബിക്ക് നഷ്ടം 160 കോടിയിലേറെ</title>
		<link>https://www.chandrikadaily.com/rainstorm-ksebs-loss-is-more-than-160-crores.html</link>
					<comments>https://www.chandrikadaily.com/rainstorm-ksebs-loss-is-more-than-160-crores.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 31 May 2025 11:55:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[kseb]]></category>
		<category><![CDATA[Loss]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343143</guid>

					<description><![CDATA[2656 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2594 സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകളുമാണ് ഇന്നലെ തകര്‍ന്നിരുന്നത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ ശക്തമായ മഴയില്&#x200d; കെഎസ്ഇബിയുടെ നഷ്ടം 160 കോടി കടന്നു. 3,153 ഹൈടെന്&#x200d;ഷന്&#x200d; പോസ്റ്റുകളും 2,826 ഹൈടെന്&#x200d;ഷന്&#x200d; ലൈനുകളുള്&#x200d;പ്പെടെ തകര്&#x200d;ന്ന്, ഇതുവരെയുള്ള നാശനഷ്ടം 164.46 കോടി രൂപയായതായി കെഎസ്ഇബി അറിയിച്ചു. ഇന്നലെ 138.87 കോടി രൂപയുടെ നഷ്ടമാണുണ്ടായിരുന്നത്. 2656 ഹൈടെന്&#x200d;ഷന്&#x200d; പോസ്റ്റുകളും 2594 സ്ഥലങ്ങളില്&#x200d; ഹൈടെന്&#x200d;ഷന്&#x200d; ലൈനുകളുമാണ് ഇന്നലെ തകര്&#x200d;ന്നിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rainstorm-ksebs-loss-is-more-than-160-crores.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക ചെസ് ചാമ്പ്യൻഷിപ്പ്: 12-ാം റൗണ്ടിൽ ഗുകേഷിന് പരാജയം</title>
		<link>https://www.chandrikadaily.com/world-chess-championship-gukesh-loses-in-12th-round.html</link>
					<comments>https://www.chandrikadaily.com/world-chess-championship-gukesh-loses-in-12th-round.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Dec 2024 14:27:58 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Gukesh]]></category>
		<category><![CDATA[Loss]]></category>
		<category><![CDATA[world chess championship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321123</guid>

					<description><![CDATA[ഞായറാഴ്ച നടന്ന 11ാം ഗെയിം ജയിച്ച് ഇന്ത്യന്&#x200d; താരം മുന്നിലെത്തിയിരുന്ന ചാംപ്യന്&#x200d;ഷിപ്പില്&#x200d; തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നല്&#x200d;കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ലോക ചെസ് ചാംപ്യന്&#x200d;ഷിപ്പില്&#x200d; നിര്&#x200d;ണായകമായ 12-ാം റൗണ്ട് മത്സരത്തില്&#x200d; ഇന്ത്യന്&#x200d; ഗ്രാന്&#x200d;ഡ്മാസ്റ്റര്&#x200d; ഡി. ഗുകേഷിനെ പരാജയപ്പെടുത്തി ചൈനയുടെ ഡിങ് ലിറന്&#x200d;. ഇതോടെ ഇരുവര്&#x200d;ക്കും 6 പോയിന്റു വീതമായി.</p>
<p>ഞായറാഴ്ച നടന്ന 11ാം ഗെയിം ജയിച്ച് ഇന്ത്യന്&#x200d; താരം മുന്നിലെത്തിയിരുന്ന ചാംപ്യന്&#x200d;ഷിപ്പില്&#x200d; തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നല്&#x200d;കുകയായിരുന്നു.22 നീക്കങ്ങള്&#x200d; അവസാനിക്കുമ്പോള്&#x200d; തന്നെ മത്സരത്തില്&#x200d; ഡിങ് ലിറന്&#x200d; വ്യക്തമായ മേല്&#x200d;ക്കൈ നേടിയിരുന്നു. 39ാം നീക്കത്തോടെ ഗുകേഷ് മത്സരം അവസാനിപ്പിച്ചു.</p>
<p>ചാംപ്യന്&#x200d;ഷിപ്പിലെ ഒന്നാം പോരാട്ടം ഡിങ് ലിറന്&#x200d; ജയിച്ചപ്പോള്&#x200d; മൂന്നാം മത്സരത്തില്&#x200d; ഗുകേഷും ജയം കണ്ടിരുന്നു. പിന്നീടു തുടര്&#x200d;ച്ചയായ 7 ഗെയിമുകളിലെ സമനിലയിലാണു കലാശിച്ചത്. ഇന്നലെ 11ാം റൗണ്ട് മത്സരത്തില്&#x200d; വിജയം കണ്ട ഗുകേഷ് ചാംപ്യന്&#x200d;ഷിപ്പില്&#x200d; ആറു പോയിന്റുമായി മുന്നിലെത്തിയിരുന്നു.</p>
<p>14 പോരാട്ടങ്ങള്&#x200d; അടങ്ങിയ ചാംപ്യന്&#x200d;ഷിപ്പില്&#x200d; ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്&#x200d; ചാമ്പ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകള്&#x200d; അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കില്&#x200d; അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-chess-championship-gukesh-loses-in-12th-round.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2022-23 സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; കൊച്ചി മെട്രോയ്ക്ക് 335.34 കോടി രൂപയുടെ നഷ്ടം</title>
		<link>https://www.chandrikadaily.com/kochi-metro-will-incur-a-loss-of-rs-335-34-crore-in-the-financial-year-2022-23.html</link>
					<comments>https://www.chandrikadaily.com/kochi-metro-will-incur-a-loss-of-rs-335-34-crore-in-the-financial-year-2022-23.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 14 Oct 2023 03:08:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[financial]]></category>
		<category><![CDATA[incur]]></category>
		<category><![CDATA[KOchi Metro]]></category>
		<category><![CDATA[Loss]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279248</guid>

					<description><![CDATA[മുന്&#x200d; വര്&#x200d;ഷം നഷ്ടം 339.55 കോടി രൂപയായിരുന്നു.]]></description>
										<content:encoded><![CDATA[<p>2022-23 സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; കൊച്ചി മെട്രോയ്ക്ക് 335.34 കോടി രൂപയുടെ നഷ്ടം. കൊച്ചി മെട്രോ റെയില്&#x200d; ലിമിറ്റഡിന്റെ 12-ാം വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുന്&#x200d; വര്&#x200d;ഷം നഷ്ടം 339.55 കോടി രൂപയായിരുന്നു. അവലോകന കാലയളവില്&#x200d; കെ.എം.ആര്&#x200d;.എല്ലിന് 4.21 കോടി രൂപയുടെ നഷ്ടം കുറയ്ക്കാന്&#x200d; കഴിഞ്ഞു. 2022-23 കാലയളവില്&#x200d; മെട്രോയുടെ യാത്രക്കാരുടെ എണ്ണം 2.48 കോടിയാണ്. ടിക്കറ്റ് വരുമാനം 75.48 കോടി രൂപയും.</p>
<p>2021-22ല്&#x200d; യാത്രക്കാരുടെ എണ്ണം 96.94 ലക്ഷവും ടിക്കറ്റ് വരുമാനം 30.78 കോടി രൂപയുമായിരുന്നു. കൊച്ചി മെട്രോയുടെ നോണ്&#x200d;-ഫെയര്&#x200d; ബോക്സ് വരുമാനം 2021-22ലെ 32 കോടി രൂപയില്&#x200d; നിന്ന് 2022-23ല്&#x200d; 43 കോടി രൂപയായി വര്&#x200d;ധിച്ചു. 2023 സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; കെ.എം.ആര്&#x200d;.എല്ലിന്റെ മൊത്തം വരുമാനം 42% വര്&#x200d;ധിച്ച് 201 കോടി രൂപയായി.</p>
<p>പലിശയ്ക്കും ഡിപ്രിസിയേഷനും മുമ്പുള്ള ലാഭം 24 കോടിയില്&#x200d; നിന്ന് 72 കോടിയായി വര്&#x200d;ധിച്ചെങ്കിലും വായ്പകളുടെ പലിശച്ചെലവും ഡിപ്രിസിയേഷനും മൂലം നഷ്ടം 335 കോടി രൂപയായിരുന്നു. ഈ കാലയളവില്&#x200d; വായ്പകളുടെ പലിശ ചെലവ് 222 കോടി രൂപ (മുന്&#x200d; വര്&#x200d;ഷം 189 കോടി) ആയിരുന്നു, ഡിപ്രിസിയേഷന്&#x200d; 185 കോടി രൂപയായിരുന്നു.</p>
<p>റിപ്പോര്&#x200d;ട്ട് അനുസരിച്ച് 2023 മാര്&#x200d;ച്ച് 31 ലെ കെ.എം.ആര്&#x200d;.എല്ലിന്റെ മൊത്തം വായ്പ കുടിശ്ശിക തുക ഫ്രഞ്ച് ഏജന്&#x200d;സിയായ എ.എഫ്.ഡിയില്&#x200d; നിന്നുള്ള 1,372.62 കോടി രൂപയും കാനറ ബാങ്കില്&#x200d; നിന്നുള്ള 1,086.15 കോടി രൂപയുമാണ്. ഇത് ആദ്യ ഘട്ട പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി എടുത്ത തുകയാണ്. ഒന്നാം ഘട്ട വിപുലീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി എടുത്ത് തുകയില്&#x200d; 574.06 കോടി രൂപയാണ് കുടിശ്ശികയുള്ളത്. 2023 മാര്&#x200d;ച്ച് 31 വരെ മൊത്തം വായ്പ 4,464 രൂപയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kochi-metro-will-incur-a-loss-of-rs-335-34-crore-in-the-financial-year-2022-23.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നഷ്ടപ്പെടുന്ന വഖ്ഫ് സ്വത്തുക്കള്&#x200d;</title>
		<link>https://www.chandrikadaily.com/loss-of-waqf-properties.html</link>
					<comments>https://www.chandrikadaily.com/loss-of-waqf-properties.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 28 Feb 2023 17:55:00 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[land]]></category>
		<category><![CDATA[Loss]]></category>
		<category><![CDATA[waqf-board]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240332</guid>

					<description><![CDATA[വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏതാണ്ട് 4.9 ലക്ഷം രജിസ്റ്റര്&#x200d; ചെയ്യപ്പെട്ട വഖഫുകളുണ്ട്. പശ്ചിമ ബംഗാളിലും യു.പിയിലുമാണ് കൂടുതല്&#x200d; വഖഫ് സ്വത്തുകളുള്ളത്. ആറായിരം കോടി രൂപയോളം ആധാര വിലയുള്ള ആറു ലക്ഷത്തോളം ഏക്കര്&#x200d; ഇന്ത്യയില്&#x200d; വഖഫ് ചെയ്യപ്പെട്ടിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p><strong>എ. മുഹമ്മദ് മാറഞ്ചേരി</strong></p>
<p>ഇന്ത്യയില്&#x200d; വഖഫ് സ്വത്തുകള്&#x200d; നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിനു മൂല്യമുള്ള സ്വത്തുകള്&#x200d; നഷ്ടപ്പെട്ടിട്ടുമുണ്ട്. ഇത് കണ്ടെത്താന്&#x200d; സച്ചാര്&#x200d; കമ്മീഷനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യഭ്യാസ സ്ഥിതിയെകുറിച്ച് റിപ്പോര്&#x200d;ട്ട് തയ്യാറാക്കാന്&#x200d; 2005 മാര്&#x200d;ച്ച് 9 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്&#x200d;മോഹന്&#x200d; സിംഗ് ജസ്റ്റിസ് രജീന്ദര്&#x200d; സച്ചാര്&#x200d; കമ്മീഷനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചത്. പതിമൂന്ന് സംസ്ഥാനങ്ങളിലാണ് കമ്മീഷന്&#x200d; സന്ദര്&#x200d;ശിച്ചത്. ഈ സംസ്ഥാനങ്ങളിലെ ചിലതിലെ നഷ്ടപ്പെട്ട കണക്കുകളാണ് കമ്മീഷന്&#x200d; രേഖപ്പെടുത്തിയിട്ടുള്ളത്.</p>
<p>ബാക്കിയുള്ള സംസ്ഥാനങ്ങളില്&#x200d;കൂടി പഠനം നടത്തിയാല്&#x200d; നഷ്ടത്തിന്റെ കണക്കുകള്&#x200d; എത്രയോ ഇരട്ടിയായിരിക്കും. വഖഫ് സ്വത്തുകള്&#x200d; നഷ്ടപ്പെടുന്ന സാഹചര്യങ്ങളും കമ്മീഷന്&#x200d; വിലയിരുത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തികള്&#x200d; മാത്രമല്ല സര്&#x200d;ക്കാരുകളും സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സികളും വഖഫ് സ്വത്തുകള്&#x200d; അനധികൃതമായി കൈവശംവെച്ച് ഉപയോഗിക്കുന്നുവെന്ന് കമ്മീഷന്&#x200d; രേഖപ്പെടുത്തിയിട്ടുണ്ട്. വാടക നല്&#x200d;കാതെ കെട്ടിടങ്ങള്&#x200d; കൈവശം വെക്കുക, പാട്ടത്തിനെടുത്ത ഭൂമി സ്വന്തമാക്കുക, ഇതിനെല്ലാം ഉദ്യോഗസ്ഥ പ്രഭുക്കള്&#x200d; കൂട്ടുനില്&#x200d;ക്കുക ഇതൊക്കെയാണ് നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങള്&#x200d;. കേരളത്തില്&#x200d;പോലും വഖഫ് ഭൂമി പലരും കൈവശംവെച്ച് ഉപയോഗിക്കുന്നു. അവര്&#x200d;ക്ക് അതിന് കരമടക്കാന്&#x200d; സൗകര്യം ചെയ്തുകൊടുക്കുന്നു.</p>
<p>വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏതാണ്ട് 4.9 ലക്ഷം രജിസ്റ്റര്&#x200d; ചെയ്യപ്പെട്ട വഖഫുകളുണ്ട്. പശ്ചിമ ബംഗാളിലും യു.പിയിലുമാണ് കൂടുതല്&#x200d; വഖഫ് സ്വത്തുകളുള്ളത്. ആറായിരം കോടി രൂപയോളം ആധാര വിലയുള്ള ആറു ലക്ഷത്തോളം ഏക്കര്&#x200d; ഇന്ത്യയില്&#x200d; വഖഫ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആധാര വില അര നൂറ്റാണ്ട് മുന്&#x200d;പത്തേതാണ്. ഇപ്പോഴത്തെ കണക്കുപ്രകാരം ഏകദേശം 1.2 ലക്ഷം കോടി വില വരുമെന്ന് കമ്മീഷന്&#x200d; പറയുന്നു.</p>
<p>വഖഫ് സ്വത്തിന്റെ സുരക്ഷക്കും വഖഫ് ഭരണം കാര്യക്ഷമാക്കുന്നതിനും 1976 മാര്&#x200d;ച്ച് 26 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി എല്ലാ മുഖ്യമന്ത്രിമാര്&#x200d;ക്കും കത്ത് അയക്കുകയുണ്ടായി. അതില്&#x200d; പ്രധാനപ്പെട്ട നിര്&#x200d;ദ്ദേശങ്ങള്&#x200d; ഇവയാണ്. 1 സാധ്യമായിടത്ത് വഖഫ് സ്വത്തുകള്&#x200d; ഒഴിയുകയും ബന്ധപ്പെട്ട വഖഫ് ബോര്&#x200d;ഡിന് കൈമാറുകയും ചെയ്യുക. 2 വിലപിടിപ്പുള്ള കെട്ടിടങ്ങള്&#x200d; പണിയുകയും പ്രയാസമാവുകയും ചെയ്ത, സ്ഥലങ്ങളില്&#x200d; സംസ്ഥാന സര്&#x200d;ക്കാരിന് വഖഫ് ബോര്&#x200d;ഡുമായി മാര്&#x200d;ക്കറ്റ് വില നല്&#x200d;കി സ്ഥിരം പാട്ട കരാറിലേര്&#x200d;പ്പെടാം. 3 മാര്&#x200d;ക്കറ്റ് വില നല്&#x200d;കി വഖഫ് ബോര്&#x200d;ഡില്&#x200d; നിന്ന് നേരിട്ടോ മുതവല്ലിയില്&#x200d; നിന്നോ അവരുടെ അനുമതിയോടെ സ്വത്തിന്റെ അവകാശം നേടിയെടുക്കാം. ഇങ്ങനെയുള്ള നിര്&#x200d;ദ്ദേശങ്ങളാണ് മുഖ്യമന്ത്രിമാര്&#x200d;ക്ക് നല്&#x200d;കിയത്. എന്നാല്&#x200d; മുഖ്യമന്ത്രിമാര്&#x200d; വേണ്ടത്ര ഗൗനിച്ചില്ല.</p>
<p>സര്&#x200d;ക്കാരുകള്&#x200d; വഖഫ് സ്വത്തുക്കള്&#x200d; കൈയേറ്റം ചെയ്തതിനെ കമ്മീഷന്&#x200d; വിമര്&#x200d;ശിച്ചിട്ടുണ്ട്. സ്വകാര്യ കച്ചവടക്കാര്&#x200d;ക്ക് ഊര്&#x200d;ജ്ജം പകര്&#x200d;ന്നുവെന്നാണ് കമ്മീഷന്&#x200d; പറഞ്ഞത്. എന്നാല്&#x200d; പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മാര്&#x200d;ക്‌സിസ്റ്റ് ഭരണകൂടം &#8216;തിക്കാ&#8217; നിയമം കൊണ്ടുവന്നു. &#8216;തിക്കാ ആക്ട്&#8217; എന്ന് പൊതുവെ അറിയപ്പെടുന്ന &#8216;തിക്കാ ആന്റ് അദര്&#x200d; ടെനന്&#x200d;സീസ് ആന്റ് ലാന്റ്‌സ് (അക്യൂസിഷന്&#x200d; ആന്റ് റെഗുലേഷന്&#x200d;) ആക്ട് 1981 ല്&#x200d; പശ്ചിമബംഗാള്&#x200d; നിയമസഭ പ്രാബല്യത്തില്&#x200d; കൊണ്ടുവന്നു. ഈ നിയമം വഴി വഖഫ് സ്വത്തുകള്&#x200d; പാട്ടത്തിനെടുത്തവര്&#x200d; സ്വത്തിന്റെ ഉടമസ്ഥരായി, വഖഫ് സ്വത്തുക്കള്&#x200d; നഷ്ടപ്പെടാന്&#x200d; ഇടയാക്കി. വഖഫിന്റെ സ്വത്തുക്കള്&#x200d; വന്&#x200d;കിട ഭൂവുടമകള്&#x200d;ക്കും കച്ചവടക്കാര്&#x200d;ക്കും ലഭ്യമായി. മാര്&#x200d;ക്‌സിസ്റ്റ് ഭരണകൂടം അവരുടെ തനിനിറം കാണിച്ചു.</p>
<p>സര്&#x200d;ക്കാരും അര്&#x200d;ധ സര്&#x200d;ക്കാരും മറ്റു ഏജന്&#x200d;സികളും കൈയടക്കിവെച്ച വഖഫ് സ്വത്തുക്കളുടെ കണക്കുകള്&#x200d; സച്ചാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിലുണ്ട്. ആര്&#x200d;ക്കിയോളജിക്കല്&#x200d; സെര്&#x200d;വ് ഓഫ് ഇന്ത്യ ഡല്&#x200d;ഹിയിലെ വഖഫ് സ്വത്തു കൈയടക്കിവെച്ചിട്ടുണ്ട്. അവ പള്ളികള്&#x200d; മഖ്ബറകള്&#x200d;, മദ്രസകള്&#x200d;, ഈദ്ഗാഹുകള്&#x200d; എന്നിവയാണ്. ഡല്&#x200d;ഹി വികസന അതോറിറ്റി അനധികൃതമായി ഡല്&#x200d;ഹിയിലെ വഖഫ് സ്വത്തു കയ്യടക്കി വെച്ചത് 114 നമ്പര്&#x200d; വസ്തുവഹകളാണ്. അതില്&#x200d; ഖബര്&#x200d;സ്ഥാന്&#x200d;, മദ്രസ, പള്ളി, ഈദ്ഗാഹ്, എന്നിവയാണ്. ഡല്&#x200d;ഹി മുന്&#x200d;സിപ്പല്&#x200d; കോര്&#x200d;പറേഷന്റെ കൈവശം എട്ടോളം വഖഫ് സ്വത്തുക്കളുണ്ട്. മദ്രസ, ഈദ്ഗാഹ്, ശ്മശാനം എന്നീ വസ്തുവഹകളാണ്. ഡല്&#x200d;ഹി റെയില്&#x200d;വേ രണ്ടു വസ്തുവഹകള്&#x200d; കൈവശം വെച്ചിരിപ്പുണ്ട്. ഡല്&#x200d;ഹി കന്റോണ്&#x200d;മെന്റിന്റെ അനധികൃത കൈവശത്തില്&#x200d; ആറ് പള്ളികളാണുള്ളത്. ഡല്&#x200d;ഹി ജല ബോര്&#x200d;ഡും അനധികൃതമായി വഖഫ് ഭൂമിയും ഖബര്&#x200d;സ്ഥാനും ഈദ്ഗാഹും കൈവശം വെച്ചുകൊണ്ടിരുക്കുന്നു. ഡല്&#x200d;ഹി പൊലീസിന്റെ കൈവശത്തില്&#x200d; ദര്&#x200d;ഗയും മസ്ജിദും ഉണ്ടെന്നു കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; രേഖ പെടുത്തിയിട്ടുണ്ട്.</p>
<p>മേഘാലയില്&#x200d; 11 ഉം രാജ്യസ്ഥാനില്&#x200d; 17 ഉം സ്വത്തുവഹകള്&#x200d; വിവിധ സര്&#x200d;ക്കാര്&#x200d; ഡിപ്പാര്&#x200d;ട്ടുമെന്റിന്റെ കൈവശത്തിലുണ്ട്. യു. പിയില്&#x200d; അര്&#x200d;ധസര്&#x200d;ക്കാര്&#x200d; സ്ഥാപങ്ങള്&#x200d; കൈയടക്കി വെച്ചിരിക്കുന്നത് പത്തോളം സ്വത്തുക്കളാണ്. ഉത്തര്&#x200d;പ്രദേശില്&#x200d; 53 സ്വത്തുവഹകളും ബെംഗളൂരു ഗ്രാമത്തില്&#x200d; 3 ഉം ബെംഗളൂരു നഗരത്തില്&#x200d; 9 ഉം ബെല്ലാരി ജില്ലയില്&#x200d; നാലും ബല്&#x200d;ഗാം ജില്ലയില്&#x200d; അഞ്ചും ബിജാപൂര്&#x200d; ജില്ലയില്&#x200d; 11 ഉം ബിദാര്&#x200d; ജില്ലയില്&#x200d; ഒമ്പതും ബഗല്&#x200d; കോട്ട ജില്ലയില്&#x200d; എട്ടും ചമരഞ്ച നഗറില്&#x200d; രണ്ടും ചിക്ക് മംഗളൂരു ഒന്നും ചിത്രദുര്&#x200d;ഗ ജില്ലയില്&#x200d; എട്ടും മറ്റും ജില്ലകളിലായി അമ്പത്തിയൊന്നും വസ്തുവഹകള്&#x200d; നഷ്ടപെട്ടതായി കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; കാണുന്നുണ്ട്. കോടികണക്കിന് രൂപ വിലമതിക്കുന്ന അഞ്ഞൂറ്റി പതിനൊന്നു വസ്തുവഹകള്&#x200d; നഷ്ടപ്പെട്ടുവെന്നാണ് മനസ്സിലാക്കാന്&#x200d; കഴിയുന്നത്.</p>
<p>നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കള്&#x200d; വഖഫ് ബോര്&#x200d;ഡിനെ ഏല്&#x200d;പ്പിക്കുകയും വഖഫ് ചെയ്തവരുടെ ഉദ്ദേശവും ലഷ്യവും പ്രാവര്&#x200d;ത്തികമാക്കുകയും വേണം. ഇതിനു വേണ്ടി മുസ്‌ലിം ലീഗ് നേതാക്കളും പാര്&#x200d;ലമെന്റ് മെമ്പര്&#x200d;മാരും ശബ്ദമുയര്&#x200d;ത്തിയുണ്ട്. അവരുടെ പ്രവര്&#x200d;ത്തനഫലമായി 1996 -2006 കാലഘട്ടത്തില്&#x200d; പാര്&#x200d;ലമെന്റ് സമിതി നിലവില്&#x200d;വന്നു. സമിതിയുടെ ഉത്തരവാദിത്വങ്ങള്&#x200d; വളരെ ശ്രദ്ധേയമായിരുന്നു. 1 രാജ്യത്തെ വഖഫ് സ്വത്തുക്കള്&#x200d; കണ്ടെത്തുക, കണക്കാക്കുക, ഉറപ്പുവരുത്തുക. 2 വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൈയേറിയ വഖഫ് സ്വത്തുക്കള്&#x200d; തിട്ടപ്പെടുത്തി അവ തിരിച്ചുപിടിക്കാനുള്ള വഴികള്&#x200d; നിര്&#x200d;ദ്ദേശിക്കുക.</p>
<p>3 നിയമവിരുദ്ധമായി സമ്മാനിക്കപ്പെടുകയോ കൈമാറ്റം ചെയ്യുകയോ പണയപ്പെടുത്തുകയോ പാട്ടത്തിനുകൊടുക്കുകയോ വില്&#x200d;ക്കുകയോ ചെയ്തിട്ടുള്ള ഭൂമികള്&#x200d; കണ്ടെത്തുകയും ഉത്തരവാദികളായവരെ കണ്ടെത്താനും ഭൂമി തിരിച്ചുപിടിക്കാനുള്ള വഴികള്&#x200d; നിര്&#x200d;ദ്ദേശിക്കുക. 4 വഖഫ് സ്വത്തുക്കളുടെ ശരിയായ രീതിയിലുള്ള ഉപയോഗത്തിനുള്ള സാധ്യതകള്&#x200d; ആരായുക. 5 1995 ലെ വഖഫ് നിയമം വിവിധ സംസ്ഥാനസര്&#x200d;ക്കാരുകള്&#x200d; ഏതളവുവരെ നടപ്പിലാക്കിയെന്നു കണ്ടെത്തുക. 6 വഖഫ് ഭൂമികള്&#x200d; തിരിച്ചുപിടിക്കലുള്&#x200d;പ്പെടെയുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങള്&#x200d; സാധ്യമാവുന്നരീതിയില്&#x200d; 1995 ലെ വഖഫ് നിയമത്തിന് യുക്തമായ ഭേദഗതികള്&#x200d; നിദ്ദേശിക്കുക. 7 കേന്ദ്രവഖഫ് കൗണ്&#x200d;സിലിന്റെ പ്രവര്&#x200d;ത്തനം വിലയിരുത്തി ഫലപ്രദമാക്കാനാവശ്യമായ മാര്&#x200d;ഗങ്ങള്&#x200d; നിദ്ദേശിക്കുക. 8 സംസ്ഥാന വഖഫ് ബോര്&#x200d;ഡുകളുടെ പ്രവര്&#x200d;ത്തനം പരിശോധിച്ച് അവയുടെ സുഗമവും ശരിയാംവണ്ണമുള്ള പ്രവര്&#x200d;ത്തനത്തിനുള്ള ശുപാര്&#x200d;ശ ചെയുക. 9 മുകളില്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; യാഥാര്&#x200d;ഥ്യമാക്കുന്നതിനാവശ്യമായ നിര്&#x200d;മാണ മാര്&#x200d;ഗങ്ങള്&#x200d; നിര്&#x200d;ദ്ദേശിക്കുക.</p>
<p>സമിതിയുടെ സമഗ്രമായ ശുപാര്&#x200d;ശകളും നിര്&#x200d;ദ്ദേശങ്ങളും പുറത്തുവന്നിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്&#x200d; വഖഫ് സ്വത്തുക്കള്&#x200d; സംരക്ഷിക്കാന്&#x200d; ഇന്ത്യയിലെ മുഴുവന്&#x200d; മുസ്‌ലിം പണ്ഡിതമാരും സംഘടനകളും ഒന്നിച്ചുനില്&#x200d;ക്കണം. മാത്രമല്ല, കക്ഷി രാഷ്ട്രീയ ഭേദമെന്യെ മുഴുവന്&#x200d; പാര്&#x200d;ലമെന്റ് മെമ്പര്&#x200d;മാരെയും ഇതിനുവേണ്ടി സഹകരിപ്പിക്കണം. ഇതൊരു രാഷ്ട്രീയ പ്രശനമല്ല. സാമൂഹ്യ പ്രശ്‌നമാണ്. പ്രത്യേക ഉദ്ദേശ ലക്ഷ്യത്തോടെ മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനത്തിനായി നീക്കിവെച്ച സ്വത്തുക്കള്&#x200d; മറ്റുള്ളവര്&#x200d; കൈവശംവെക്കുന്നതും കൈയേറ്റം ചെയ്യുന്നതും അനീതിയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loss-of-waqf-properties.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓഹരി ഇടപാടിലൂടെ കോടികള്&#x200d; നഷ്ടപ്പെട്ട യുവഎഞ്ചിനീയര്&#x200d; തൂങ്ങിമരിച്ചു</title>
		<link>https://www.chandrikadaily.com/sharemarket-loss.html</link>
					<comments>https://www.chandrikadaily.com/sharemarket-loss.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 28 Feb 2023 12:38:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Loss]]></category>
		<category><![CDATA[market]]></category>
		<category><![CDATA[share]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240289</guid>

					<description><![CDATA[ഊഹക്കച്ചവടത്തിലൂടെ കോടികള്&#x200d; സമ്പാദിക്കാനെന്ന പേരില്&#x200d; നിരവധി യുവാക്കളാണ് ഓഹരിവിപണിയില്&#x200d; പണമെറിയുന്നത്. കിട്ടുന്നവരേക്കാള്&#x200d; നഷ്ടപ്പെടുന്നവരാണ് ഈ മേഖലയിലധികവും]]></description>
										<content:encoded><![CDATA[<p>അടൂരില്&#x200d; ഓണ്&#x200d;ലൈന്&#x200d; ഓഹരി ഇടപാടിലൂടെ കോടികള്&#x200d; നഷ്ടപ്പെട്ട യുവഎഞ്ചിനീയര്&#x200d; തൂങ്ങിമരിച്ചു. രണ്ടുകോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് വിവരം. ഏഴംകുളം സ്വദേശി ടെന്&#x200d;സണ്&#x200d; തോമസ് (32) ആണ് മരിച്ചത്. അദാനിയുടേതടക്കം ഓഹരികള്&#x200d; ഇയാള്&#x200d; വാങ്ങിയതായാണ് നിഗമനം. പൊലീസ് ഇന്&#x200d;ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്&#x200d;ട്ടത്തിന് വിട്ടുനല്&#x200d;കി. ഇന്നലെ വൈകീട്ടാണ് ടെന്&#x200d;സനെ വീട്ടിലെ കിടപ്പുമുറിയില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. അപ്പോള്&#x200d;തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിരവധി പേര്&#x200d;ക്ക് ലക്ഷങ്ങളാണ് അടുത്തിടെയുണ്ടായ ഓഹരിത്തകര്&#x200d;ച്ചയില്&#x200d; നഷ്ടമായിരിക്കുന്നത്. വലിയ ലാഭം പ്രതീക്ഷിച്ച് ജോലിയില്&#x200d;നിന്ന് വിട്ടുനിന്നാണ് ടെന്&#x200d;സണ്&#x200d; ഓഹരിവ്യാപാരം നടത്തിയിരുന്നത്. ഊഹക്കച്ചവടത്തിലൂടെ കോടികള്&#x200d; സമ്പാദിക്കാനെന്ന പേരില്&#x200d; നിരവധി യുവാക്കളാണ് ഓഹരിവിപണിയില്&#x200d; പണമെറിയുന്നത്. കിട്ടുന്നവരേക്കാള്&#x200d; നഷ്ടപ്പെടുന്നവരാണ് ഈ മേഖലയിലധികവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sharemarket-loss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അദാനി ഗ്രൂപ്പിന് വന്&#x200d; നഷ്ടം: അതിസമ്പന്നരുടെ പട്ടികയില്&#x200d; 7-ാം സ്ഥാനത്തേക്ക്</title>
		<link>https://www.chandrikadaily.com/big-loss-for-adani-group-7th-position-in-the-list-of-super-rich.html</link>
					<comments>https://www.chandrikadaily.com/big-loss-for-adani-group-7th-position-in-the-list-of-super-rich.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 27 Jan 2023 14:28:37 +0000</pubDate>
				<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adani]]></category>
		<category><![CDATA[business]]></category>
		<category><![CDATA[Loss]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234749</guid>

					<description><![CDATA[നിലവില്&#x200d; ലോകത്തെ ഏറ്റവും ആസ്തിയുള്ള സമ്പന്നരുടെ പട്ടികയില്&#x200d; ഏഴാം സ്ഥാനത്താണ് ഇപ്പോഴുള്ളത്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അദാനി ഓഹരികള്&#x200d;ക്ക് വന്&#x200d; നഷ്ടം. രണ്ട് ദിവസത്തിനുള്ളില്&#x200d; നാല് ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ബുധനാഴ്ച മാത്രം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു. അദാനി ഗ്രൂപ്പിനെതിരെ ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ട് പുറത്തുവന്ന് രണ്ട് ദിവസം കൊണ്ടാണ് അദാനി ഓഹരികള്&#x200d;ക്ക് വന്&#x200d; നഷ്ടം സംഭവിച്ചത്.</p>
<p>അദാനി പുതിയതായി ഏറ്റെടുത്ത അംബുജ സിമെന്റ് 17.12 ശതമാനം നഷ്ടമാണ് നേരിട്ടത്. ഏറ്റവുമധികം നഷ്ടം നേരിട്ടതും അംബുജ സിമന്റിനാണ്. എസി.സി 4.99 ശതമാനം, അദാനി പോര്&#x200d;ട്‌സ് 16.47 ശതമാനം,അദാനി ടോട്ടല്&#x200d; ഗ്യാസ് 20 ശതമാനം, അദാനി എന്റര്&#x200d;െ്രെപസസ്16.83 ശതമാനം എന്നിങ്ങനെയാണ് നഷ്ടം രേഖപ്പെടുത്തിയത്. കൂടാതെ അദാനി പവര്&#x200d;, അദാനി വില്&#x200d;മര്&#x200d; എന്നിവ അഞ്ച് ശതമാനം, എന്&#x200d;ഡിടിവി 4.99 ശതമാനം എന്നിങ്ങനെയും നഷ്ടം നേരിട്ടു.</p>
<p>നിലവില്&#x200d; ലോകത്തെ ഏറ്റവും ആസ്തിയുള്ള സമ്പന്നരുടെ പട്ടികയില്&#x200d; ഏഴാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. ഫോബ്‌സ് റിയല്&#x200d; ടൈം ബില്യണയര്&#x200d; പട്ടികയനുസരിച്ച് വെള്ളിയാഴ്ച് അദാനിയുടെ ആസ്തിയില്&#x200d; 22.5 മുതല്&#x200d; 96.8 ബില്യണ്&#x200d; ഡോളര്&#x200d; വരെ കുറവുണ്ടായി. ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം ക്രമാതീതമായി ഉയര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് 2022 ല്&#x200d; ലോക സമ്പന്നരില്&#x200d; രണ്ടാമത് എത്തിയിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/big-loss-for-adani-group-7th-position-in-the-list-of-super-rich.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എണ്ണാമെങ്കിൽ എണ്ണിക്കോ&#8230; കോവിഡ് കാരണം ഫുട്‌ബോളിന് നഷ്ടമായ തുക ഇത്രയുമാണ്</title>
		<link>https://www.chandrikadaily.com/how-football-affected.html</link>
					<comments>https://www.chandrikadaily.com/how-football-affected.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Wed, 16 Sep 2020 18:17:07 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[Loss]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153928</guid>

					<description><![CDATA[മാസങ്ങളോളമാണ് ഫുട്‌ബോൾ മൈതാനങ്ങൾ അടച്ചിട്ടത്. നിയന്ത്രണങ്ങൾക്ക് വിധേയമായി കളി പുനരാരംഭിച്ചപ്പോഴാവട്ടെ, ഗാലറികളിൽ കാണികൾക്ക് പ്രവേശനമില്ലെന്ന കർശന നിലപാടിലാണ് അധികൃതർ.]]></description>
										<content:encoded><![CDATA[<p>കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങൾ ചെറുതല്ല. ലക്ഷക്കണക്കിന് ജീവനഷ്ടത്തിന് കാരണമായ ഈ വൈറസ് രോഗം ഏതാണ്ടെല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെയും പിടിച്ചുലച്ചു. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിലും മറ്റുമായി കോടിക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടമായി. നിരവധി വ്യവസായ മേഖലകൾ തകർന്നു നിലംപരിശായി.</p>
<p>ഒരു കായിക ഇനം എന്നതിനപ്പുറത്തേക്ക് വലിയൊരു വ്യവസായം തന്നെയായ ഫുട്‌ബോളിനും കൊറോണ വൈറസ് വരുത്തിവെച്ച നഷ്ടം ചില്ലറയല്ല. മാസങ്ങളോളമാണ് ഫുട്‌ബോൾ മൈതാനങ്ങൾ അടച്ചിട്ടത്. നിയന്ത്രണങ്ങൾക്ക് വിധേയമായി കളി പുനരാരംഭിച്ചപ്പോഴാവട്ടെ, ഗാലറികളിൽ കാണികൾക്ക് പ്രവേശനമില്ലെന്ന കർശന നിലപാടിലാണ് അധികൃതർ. ഇതുമൂലം വൻ നഷ്ടമാണ് ഫുട്‌ബോൾ മേഖലക്കുണ്ടായത്.</p>
<p>കോവിഡ് കാരണം പ്രൊഫഷണൽ ഫുട്‌ബോൾ മേഖലക്കുണ്ടായ ഏകദേശ നഷ്ടത്തിന്റെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ഗെയിമിന്റെ ആഗോള നിയന്താക്കളായ ഫിഫ. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലുമായി 14.4 ബില്യൺ ഡോളർ അഥവാ (1,058,156,640,000 രൂപ അഥവാ 1.05 ലക്ഷം കോടി രൂപ) നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഫിഫ പറയുന്നത്. ഫിഫയുടെ 211 അംഗ രാഷ്ട്രങ്ങളിൽ 150 പേരും അടിയന്തര ധനസഹായത്തിനായി അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എന്നാൽ എല്ലാവർക്കും മതിയായ സഹായം നൽകാൻ കഴിയില്ലെന്നുമാണ് ഫിഫയുടെ നിലപാട്.</p>
<p>ഓരോ വർഷവും ക്ലബ്ബ് ഫുട്‌ബോളിൽ നിന്നായി 40 മുതൽ 45 ബില്യൺ ഡോളർ വരെ ഉണ്ടാകുന്നു എന്നാണ് കണക്ക്. ഇതിന്റെ സിംഹഭാഗവും യൂറോപ്പിൽ നിന്നാണ്. കളി മുടങ്ങിയതും സ്റ്റേഡിയങ്ങൾ അടഞ്ഞുകിടന്നതും വലിയ തോതിൽ ബാധിച്ചത് യൂറോപ്പിനെ തന്നെ. ഫുട്‌ബോളിലെ നഷ്ടം പല രാജ്യങ്ങളുടെയും ആളോഹരി വരുമാനത്തിലും നഷ്ടമുണ്ടാക്കി. ലാറ്റിനമേരിക്കയിലും വലിയ നഷ്ടമാണ് കളി മുടങ്ങിയതു മൂലമുണ്ടായതെന്ന് ഫിഫ കോവിഡ് റിലീഫ് പ്ലാൻ തലവൻ ഓല്ലി റേൻ പറയുന്നു.</p>
<p>1.5 ദശലക്ഷം ഡോളർ മാത്രമാണ് അംഗരാജ്യങ്ങൾക്ക് സഹായധനമായി നൽകാൻ ഫിഫക്ക് ഇതുവരെ സാധിച്ചത്. സഹായത്തിനായുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെങ്കിലും അവയെല്ലാം നൽകാമെന്ന പ്രതീക്ഷയില്ലെന്നു ഓല്ലി റേൻ പറയുന്നു. എന്തുചെയ്യാമെന്ന കാര്യത്തിൽ മറ്റ് കോൺഫെഡറേഷനുകളുമായി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-football-affected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
