<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Love Jihad &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/love-jihad/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 06 Jun 2025 14:43:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Love Jihad &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം</title>
		<link>https://www.chandrikadaily.com/cpm-was-the-first-to-use-the-term-love-jihad-in-kerala-pma-salam.html</link>
					<comments>https://www.chandrikadaily.com/cpm-was-the-first-to-use-the-term-love-jihad-in-kerala-pma-salam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 06 Jun 2025 14:42:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Love Jihad]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pma salam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343849</guid>

					<description><![CDATA[ലവ് ജിഹാദ് എന്ന പദം കേരളത്തിൽ ആദ്യം ഉപയോഗിച്ചത് സി.പി.എം ആണെന്നും ചക്കര പുരട്ടിയ വാക്കുകൾ പുറത്ത് പറയുന്ന സർക്കാർ കിട്ടുന്ന സമയത്തെല്ലാം സമുദായത്തെ ഉപദ്രവിക്കുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാൾ ദിനവുമായി ബന്ധപ്പെട്ടുള്ള അവധി വിവാദം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാർ നീക്കമാണ്. എന്തിനാണ്, ആർക്കു വേണ്ടിയാണ് ഈ ഉത്തരവ് ഇറക്കിയത്? ഉത്തരവ് തന്നെ പിൻവലിക്കണം എന്ന് ലീഗ് പറഞ്ഞതാണ്. സർക്കാർ അതിന് [&#8230;]]]></description>
										<content:encoded><![CDATA[<p>ലവ് ജിഹാദ് എന്ന പദം കേരളത്തിൽ ആദ്യം ഉപയോഗിച്ചത് സി.പി.എം ആണെന്നും ചക്കര പുരട്ടിയ വാക്കുകൾ പുറത്ത് പറയുന്ന സർക്കാർ കിട്ടുന്ന സമയത്തെല്ലാം സമുദായത്തെ ഉപദ്രവിക്കുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാൾ ദിനവുമായി ബന്ധപ്പെട്ടുള്ള അവധി വിവാദം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാർ നീക്കമാണ്. എന്തിനാണ്, ആർക്കു വേണ്ടിയാണ് ഈ ഉത്തരവ് ഇറക്കിയത്? ഉത്തരവ് തന്നെ പിൻവലിക്കണം എന്ന് ലീഗ് പറഞ്ഞതാണ്. സർക്കാർ അതിന് തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. സർക്കാരിൽ നിന്നും ഇത്തരം വികലമായ നിലപാടുകൾ തുടരുന്നു. നേരത്തെ വഖഫ് ബില്ലിന്റെ പേരിലും സമാന വിവാദം ഉണ്ടായി. നാടിന് ഒരു ഗുണവുമില്ല. ജനവിരുദ്ധ നയങ്ങൾ സർക്കാർ തുടരുന്നു&#8217;, അദ്ദേഹം പറഞ്ഞു.</p>
<p>സംസ്ഥാന സർക്കാരിനകത്ത് മുസ്ലിം സമുദായത്തോട് പ്രതികാരം ചെയ്യാനുള്ള സംവിധാനമുണ്ട്. നേരത്തെ തന്നെ മുസ്ലിം ലീഗ് ഈ ആരോപണം ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ചക്കര പുരട്ടിയ വാക്കുകൾ പുറത്തു പറയുന്ന മുഖ്യമന്ത്രിയും പാർട്ടിയും കിട്ടുന്ന എല്ലാ സമയത്തും മുസ്ലിം സമുദായത്തെ ഉപദ്രവിക്കുന്നു. അവരുടെ ആനുകൂല്യങ്ങൾ എടുത്തുകളയുന്നു. മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകും. സംഘപരിവാറിനേക്കാൾ കടുത്ത വർഗീയത സിപിഐഎം കേരളത്തിൽ നടത്തുന്നുവെന്നും ലവ് ജിഹാദ് എന്ന പദം കേരളത്തിൽ ആദ്യമായി സിപിഐഎം ആണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മലപ്പുറം ജില്ലയുടെ രൂപീകരണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. &#8216;മുസ്ലിം ലീഗിന്റെ ശക്തമായ നിർബന്ധത്തിലാണ് ഇഎംസ് മലപ്പുറം ജില്ല രൂപീകരിക്കാൻ തീരുമാനിച്ചത്. ലീഗ് നേതാക്കൾ അന്ന് ശക്തമായ ആവശ്യം ഉന്നയിച്ചു. മലപ്പുറം ജില്ല രൂപീകരിക്കാൻ ഇടതുപക്ഷം നിർബന്ധിതരായി. അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് അതിനെ എതിർത്തിരുന്നു. പക്ഷെ മലപ്പുറത്തെക്കുറിച്ച് തെറ്റായ പ്രചാരണം ഇപ്പോൾ സിപിഐഎം നടത്തുന്നു&#8217;, അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-was-the-first-to-use-the-term-love-jihad-in-kerala-pma-salam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരാഖണ്ഡിൽ പെൺകുട്ടിയെ കാണാതായി; ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം കടകൾ അടിച്ച് തകർത്ത് തീവ്രഹിന്ദുത്വ വാദികൾ</title>
		<link>https://www.chandrikadaily.com/girl-goes-missing-in-uttarakhand-alleging-love-jihad-hindu-extremists-vandalized-muslim-shops.html</link>
					<comments>https://www.chandrikadaily.com/girl-goes-missing-in-uttarakhand-alleging-love-jihad-hindu-extremists-vandalized-muslim-shops.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 31 Oct 2024 02:50:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Love Jihad]]></category>
		<category><![CDATA[muslim shops]]></category>
		<category><![CDATA[uttarakhand]]></category>
		<category><![CDATA[vandalized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315542</guid>

					<description><![CDATA[ഒക്‌ടോബർ 29 ചൊവ്വാഴ്ച തെഹ്‌രിയിലെ കീർത്തിനഗർ പ്രദേശത്ത് ഒരു കൗമാരക്കാരിയെ കാണാതായതിനെ തുടർന്ന് രോഷാകുലരായ നാട്ടുകാർ മുസ്‌ലിം സമുദായത്തിൽ പെട്ട യുവാവിന്റെ കട അടിച്ച് തകർക്കുകയായിരുന്നു. ]]></description>
										<content:encoded><![CDATA[<p>ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം സമുദായക്കാരുടെ കടകൾ അടിച്ച് തകർത്ത് തീവ്രഹിന്ദുത്വ വാദികൾ. ഒക്‌ടോബർ 29 ചൊവ്വാഴ്ച തെഹ്‌രിയിലെ കീർത്തിനഗർ പ്രദേശത്ത് ഒരു കൗമാരക്കാരിയെ കാണാതായതിനെ തുടർന്ന് രോഷാകുലരായ നാട്ടുകാർ മുസ്‌ലിം സമുദായത്തിൽ പെട്ട യുവാവിന്റെ കട അടിച്ച് തകർക്കുകയായിരുന്നു.</p>
<p>മതപരിവർത്തനവും ലൗ ജിഹാദുമാണ് പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിലെന്ന് നാട്ടുകാരിൽ ചിലർ ആരോപിച്ചു. തുടർന്നാണ് ആക്രമണം നടത്തിയത്. കൗമാരക്കാരിയെ കണ്ടെത്തി തിരോധാനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച കീർത്തിനഗർ മാർക്കറ്റ് പരിസരത്ത് നാട്ടുകാർ പ്രതിഷേധിച്ചു.</p>
<p>പെൺകുട്ടിയുടെ തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് നാട്ടുകാർ മുസ്‌ലിം സമുദായത്തിൽ പെട്ടവരുടെ കടകൾ അടിച്ച് തകർക്കുകയായിരുന്നു.തുടർന്ന് കീർത്തിനഗർ മെയിൻ മാർക്കറ്റിൽ നിന്ന് ജഖാനിയിലേക്ക് റാലി നടത്തി. പ്രതിഷേധങ്ങൾക്കിടെ മാർക്കറ്റ് പരിസരത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.</p>
<p>പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതപരിവർത്തനം ചെയ്യുന്നതിനായി ഗൂഢാലോചന നടത്തി വഴിതെറ്റിക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാവ് ലഖ്പത് ഭണ്ഡാരി ആരോപിച്ചു. ഇതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.</p>
<p>ബാർബർ ഷോപ്പ് നടത്തുന്ന യുവാവ് ഒളിവിലാണെന്നും വീട്ടിൽ നിന്ന് കാണാതായ കൗമാരക്കാരിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ലഖ്പത് ഭണ്ഡാരി പറഞ്ഞു.</p>
<p>പിന്നാലെ ബിജ്‌നോർ ജില്ലയിലെ നജിബാബാദ് നിവാസിയായ സൽമാൻ എന്ന യുവാവിനെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.</p>
<p>കാണാതായ പതിനാറുകാരിയുടെ മാതാപിതാക്കൾ ബാർബർ ജോലി ചെയ്യുന്ന സൽമാനെതിരെ പരാതി നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൽമാൻ പീഡിപ്പിക്കുകയും ഇസ്‌ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയുമായിരുന്നെന്ന് പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/girl-goes-missing-in-uttarakhand-alleging-love-jihad-hindu-extremists-vandalized-muslim-shops.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസമില്&#x200d; ലൗ ജിഹാദ് ആരോപിച്ച് ആള്&#x200d;ക്കൂട്ട ആക്രമണം; 17 കാരനെതിരെ പോക്‌സോ കേസെടുത്ത് പൊലീസ്</title>
		<link>https://www.chandrikadaily.com/mob-attack-on-alleged-love-jihad-in-assam-police-registered-pocso-case-against-17-year-old.html</link>
					<comments>https://www.chandrikadaily.com/mob-attack-on-alleged-love-jihad-in-assam-police-registered-pocso-case-against-17-year-old.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 19 Aug 2024 10:47:08 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[Love Jihad]]></category>
		<category><![CDATA[mob attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306702</guid>

					<description><![CDATA[പെണ്&#x200d;കുട്ടിയും യുവാവും തമ്മില്&#x200d; പ്രണയബന്ധത്തിലാണെന്ന് ആരോപിച്ചായിരുന്നു മര്&#x200d;ദ്ദനം. ]]></description>
										<content:encoded><![CDATA[<p>അസമിലെ കച്ചാര്&#x200d; ജില്ലയില്&#x200d; പെണ്&#x200d; സുഹൃത്തിനോട് സംസാരിച്ച മുസ്‌ലിം യുവാവിനെ ആള്&#x200d;ക്കൂട്ടം ആക്രമിച്ചു. സംഭവത്തിന് പിന്നാലെ യുവാവിനെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്&#x200d; ചെയ്തു.</p>
<p>അസമിലെ നര്&#x200d;സിങ്പുര്&#x200d; ഹയര്&#x200d;സെക്കണ്ടറി സ്‌കൂളിന് സമീപത്തെ സൊനാലി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്&#x200d;ത്ഥിയായ യുവാവ് തന്റെ മുന്&#x200d; സഹപാഠിയായ പെണ്&#x200d;കുട്ടിയുമായി സംസാരിക്കുന്നത് ചോദ്യം ചെയ്ത് ഒരു കൂട്ടം ആളുകള്&#x200d; മര്&#x200d;ദ്ദിക്കുകയായിരുന്നു. പെണ്&#x200d;കുട്ടിയും യുവാവും തമ്മില്&#x200d; പ്രണയബന്ധത്തിലാണെന്ന് ആരോപിച്ചായിരുന്നു മര്&#x200d;ദ്ദനം.</p>
<p>17 കാരനും പെണ്&#x200d;കുട്ടിയും രാവിലെ എട്ട് മണിയോടെ സ്‌കൂളിന് സമീപത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്&#x200d;പ്പെട്ട ഒരു ഹിന്ദു യുവാവ് 17 കാരനോട് പേര് ചോദിക്കുകയും തുടര്&#x200d;ന്ന് അവന്&#x200d; തന്റെ മുസ്‌ലിം പേര് പറഞ്ഞതോടെ മര്&#x200d;ദ്ദിക്കാന്&#x200d; ആരംഭിക്കുകയുമായിരുന്നു. 15-20 പേര്&#x200d; ഉള്&#x200d;പ്പെട്ട സംഘമാണ് ഇവരെ മര്&#x200d;ദ്ദിച്ചതെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>ഇവരെ മര്&#x200d;ദ്ദിക്കുന്ന വീഡിയോ സാമൂഹമാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഈ ദൃശ്യത്തില്&#x200d; 17കാരനെ അര്&#x200d;ദ്ധനഗ്നനായി ഒരു തൂണുമായി ചേര്&#x200d;ത്ത് കെട്ടിനിര്&#x200d;ത്തിയതായും മറ്റൊരു വീഡിയോയില്&#x200d; കൈകള്&#x200d; പരസ്പരം കെട്ടിയിട്ട് പ്രദേശവാസികള്&#x200d;ക്ക് മുന്നിലൂടെ നടത്തിക്കുന്നതായും കാണാം.</p>
<p>മര്&#x200d;ദ്ദനമേറ്റ് അലിയുടെ മൂക്കില്&#x200d; നിന്ന് രക്തം വരുന്നതായും ദൃശ്യത്തില്&#x200d; കാണുന്നുണ്ട്. മര്&#x200d;ദ്ദനത്തില്&#x200d; പരിക്കേറ്റ യുവാവ് സഹായത്തിനായി കരയുന്നതും പെണ്&#x200d;കുട്ടിയുമായി പ്രണയബന്ധമില്ലെന്നും അക്രമികളോട് പറയുന്നുണ്ട്. ആള്&#x200d;ക്കൂട്ടത്തിലെ ഒരു സ്ത്രീ പെണ്&#x200d;കുട്ടിയുടെ മുടിയില്&#x200d; പിടിച്ച് വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.</p>
<p>എന്നാല്&#x200d; സംഭവം നടന്ന് ഏതാനും മണിക്കൂറുകള്&#x200d;ക്കുശേഷം പെണ്&#x200d;കുട്ടിയുടെ പരാതിയില്&#x200d; 17കാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തതായി ഓണ്&#x200d;ലൈന്&#x200d; മാധ്യമമായ ദി സ്‌ക്രോള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. എന്നാല്&#x200d; ആള്&#x200d;ക്കൂട്ട ആക്രമണത്തിന്റെ പേരില്&#x200d; യുവാവിന്റെ കുടുംബം നല്&#x200d;കിയ പരാതിയില്&#x200d; ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.</p>
<p>‘പെണ്&#x200d;കുട്ടിയുടെ പരാതിയിലുള്ള പോക്‌സോ കേസ് പ്രകാരമാണ് ആണ്&#x200d;കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മുസ്‌ലിം യുവാവ് മറ്റൊരു ഹിന്ദു ആണ്&#x200d;കുട്ടിയുടെ പേരില്&#x200d; പെണ്&#x200d;കുട്ടിക്ക് ഒരു അശ്ലീല വീഡിയോ അയച്ചിരുന്നു. എന്നാല്&#x200d; ഇപ്പോള്&#x200d; പ്രധാനമായും പോക്‌സോ കേസ് പ്രകാരമാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. അതേപോലെ യുവാവിനെ അക്രമിച്ച കേസില്&#x200d; ഒരാളെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്,’ കച്ചാര്&#x200d; പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>എന്നാല്&#x200d; ഹിന്ദുത്വ ഗ്രൂപ്പ് ആയ ബജ്‌രംഗ്ദളിന്റെ ഇടപെടലാണ് തന്റെ മരുമകന്റെ അറസ്റ്റിന് കാരണമായതെന്ന് ആരോപിച്ച് 17കാരന്റെ അമ്മാവന്&#x200d; രംഗത്തെത്തിയിട്ടുണ്ട്. ‘എന്റെ മരുമകന്&#x200d; ക്രൂരമായി മര്&#x200d;ദ്ദിക്കപ്പെട്ടിട്ടും അതിന്റെ വീഡിയോ തെളിവ് ആയി ഉണ്ടായിരുന്നിട്ടും പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇത് അനീതിയാണ്,’ റഹീം ഉദ്ദിന്&#x200d; ബര്&#x200d;ഭൂയാന്&#x200d; ദി സ്‌ക്രോളിനോട് പറഞ്ഞു.</p>
<p>രണ്ടാഴ്ച മുമ്പ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മ ലവ് ജിഹാദിന് ജീവപര്യന്തം തടവ് ഏര്&#x200d;പ്പെടുത്താന്&#x200d; നിയമനിര്&#x200d;മ്മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിലായിരുന്നു പ്രഖ്യാപനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mob-attack-on-alleged-love-jihad-in-assam-police-registered-pocso-case-against-17-year-old.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൗ ജിഹാദ് കുറ്റവാളികൾക്ക് ജീവപര്യന്തം ഉറപ്പാക്കും; ബില്ല് പാസാക്കി യു.പി സർക്കാർ</title>
		<link>https://www.chandrikadaily.com/love-jihad-will-ensure-life-imprisonment-for-perpetrators-the-up-government-has-passed-the-bill.html</link>
					<comments>https://www.chandrikadaily.com/love-jihad-will-ensure-life-imprisonment-for-perpetrators-the-up-government-has-passed-the-bill.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jul 2024 11:23:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Love Jihad]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304366</guid>

					<description><![CDATA[വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷയും 50,000 രൂപ പിഴയുമാണ് നിലവിലെ വ്യവസ്ഥ.]]></description>
										<content:encoded><![CDATA[<p>മതപരിവർത്തന വിരുദ്ധ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ പാസാക്കി ഉത്തർപ്രദേശ് സർക്കാർ. ലൗ ജിഹാദുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കർശനമായ വ്യവസ്ഥകളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുന്നത്. പാർലമെൻ്ററി കാര്യ മന്ത്രി സുരേഷ് ഖന്നയാണ് ഇത് സംബന്ധിച്ച ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചത്.</p>
<p>വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷയും 50,000 രൂപ പിഴയുമാണ് നിലവിലെ വ്യവസ്ഥ.</p>
<p>നിയമവിരുദ്ധമായ മത പരിവർത്തനങ്ങൾക്കുള്ള ധനസഹായം കുറ്റകരമാക്കാനും കൂടി നിർദ്ദേശിക്കുന്നതാണ് യു.പി സർക്കാർ അവതരിപ്പിച്ചിട്ടുള്ള പുതിയ മതപരിവർത്തന നിരോധന ബിൽ 2024. 2021ലാണ് മതപരിവർത്തന നിരോധന നിയമം ഉത്തർപ്രദേശ് സർക്കാർ പാസാക്കിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-jihad-will-ensure-life-imprisonment-for-perpetrators-the-up-government-has-passed-the-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഹീര്&#x200d; ഇഖ്ബാലുമായുള്ള വിവാഹം &#8216;ലൗ ജിഹാദ്&#8217;; നടി സൊനാക്ഷിയെ ബിഹാറില്&#x200d; കാലു കുത്താന്&#x200d; അനുവദിക്കില്ലെന്ന് ഹിന്ദുത്വവാദികളുടെ പോസ്റ്റര്&#x200d;</title>
		<link>https://www.chandrikadaily.com/marriage-to-zaheer-iqbal-love-jihad-poster-of-hindutvadis-that-actress-sonakshi-will-not-be-allowed-to-set-foot-in-bihar.html</link>
					<comments>https://www.chandrikadaily.com/marriage-to-zaheer-iqbal-love-jihad-poster-of-hindutvadis-that-actress-sonakshi-will-not-be-allowed-to-set-foot-in-bihar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jun 2024 10:18:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Hindutvadis]]></category>
		<category><![CDATA[Love Jihad]]></category>
		<category><![CDATA[Marriage]]></category>
		<category><![CDATA[Zaheer Iqbal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301018</guid>

					<description><![CDATA[ഈ മാസം 23ന് സ്‌പെഷല്&#x200d; മാര്യേജ് ആക്ട് പ്രകാരം സൊനാക്ഷി സിന്&#x200d;ഹയും സഹീര്&#x200d; ഇഖ്ബാലും വിവാഹിതരായിരുന്നു.]]></description>
										<content:encoded><![CDATA[<p>ബോളിവുഡ് നടി സൊനാക്ഷി സിന്&#x200d;ഹക്കെതിരെ വിദ്വേഷ പോസ്റ്ററുമായി ഹിന്ദുത്വ വാദികള്&#x200d;. നടന്&#x200d; സഹീര്&#x200d; ഇഖ്ബാലുമായുള്ള സൊനാക്ഷിയുടെ വിവാഹം &#8216;ലൗ ജിഹാദാ&#8217;ണെന്നും അവരെ ബിഹാറില്&#x200d; കാലുകുത്താന്&#x200d; അനുവദിക്കുകയില്ലെന്നുമുള്ള പോസ്റ്റര്&#x200d; ആണ് പ്രത്യക്ഷപ്പെട്ടത്. തലസ്ഥാനമായ പട്‌നയില്&#x200d; ഉടനീളം പോസ്റ്ററുകള്&#x200d; പതിച്ചിട്ടുണ്ട്. ഈ മാസം 23ന് സ്‌പെഷല്&#x200d; മാര്യേജ് ആക്ട് പ്രകാരം സൊനാക്ഷി സിന്&#x200d;ഹയും സഹീര്&#x200d; ഇഖ്ബാലും വിവാഹിതരായിരുന്നു.</p>
<p>സൊനാക്ഷിയുടെ പിതാവും മുതിര്&#x200d;ന്ന നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹക്കും സന്ദേശം അയച്ചിട്ടുണ്ട്. &#8216;ഹിന്ദു ശിവ്ഭവാനി സേന&#8217; എന്ന പേരിലുള്ള സംഘടനയാണ് സിന്&#x200d;ഹ കുടുംബത്തെ ഭീഷണിപ്പെടുത്തിയുള്ള പോസ്റ്ററുകള്&#x200d; പതിച്ചത്. സൊനാക്ഷിയും സഹീറും രാജ്യത്തെ മുഴുവന്&#x200d; &#8216;ഇസ്‌ലാമിക&#8217;മാക്കാന്&#x200d; ശ്രമിക്കുകയാണെന്നും സംഘം ആരോപിക്കുന്നു.</p>
<p>&#8216;സൊനാക്ഷിയുടെയും സഹീറിന്റെയും വിവാഹം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. പ്രണയത്തിന്റെ മറവില്&#x200d; നടക്കുന്ന മതപരമായ ഗൂഢാലോചനയാണ് വിവാഹം. ഹിന്ദു സംസ്‌കാരത്തെ തകര്&#x200d;ക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ മകളുടെ വിവാഹത്തെക്കുറിച്ചുള്ള തീരുമാനം പുനഃരാലോചിക്കണമെന്നും അല്ലാത്തപക്ഷം മുംബൈയിലെ തന്റെ വസതിക്കിട്ട &#8216;രാമായണ&#8217; എന്ന പേരും മക്കളുടെ ലവ, കുഷ എന്നീ പേരുകളും മാറ്റണമെന്നും&#8217; ഭീഷണിപ്പെടുത്തുന്നു.</p>
<p>സൊനാക്ഷിയും സഹീറും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, തന്റെ മകള്&#x200d; നിയമമോ ഭരണഘടനയെയോ ലംഘിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും ആര്&#x200d;ക്കും ഇക്കാര്യത്തില്&#x200d; ഇടപെടാന്&#x200d; അവകാശമില്ലെന്നും ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ പ്രതികരിച്ചു. ജീവിതത്തില്&#x200d; ഉപകാരപ്രദമായ വല്ലതും ചെയ്യൂ എന്നും പ്രതിഷേധക്കാരോട് അദ്ദേഹം പറഞ്ഞു.</p>
<p>കഴിഞ്ഞ 23നാണ് വിവാഹം സംബന്ധിച്ച ആദ്യ പോസ്റ്റ് സമൂഹ മാധ്യമത്തില്&#x200d; സൊനാക്ഷിയും സഹീറും പങ്കുവെച്ചത്. തൊട്ടുപിന്നാലെ വിദ്വേഷ കമന്റുകളുമായി ഹിന്ദുത്വ വാദികള്&#x200d; അതിനുതാഴെ അഴിഞ്ഞാടാന്&#x200d; തുടങ്ങി. ഏഴു വര്&#x200d;ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ?ഇരുവരും വിവാഹിതരായത്. ബാന്ദ്രയിലെ വസതിയില്&#x200d;വെച്ച് ബന്ധുക്കളും സൃഹൃത്തുക്കളുമായിട്ടുള്ള അത്യാവശ്യം ആളുകളെ പ?ങ്കെടുപ്പിച്ചുള്ള ചടങ്ങിലായിരുന്നു വിവാഹം. എന്നാല്&#x200d;, സൊനാക്ഷി സിന്&#x200d;ഹയുടെ സഹോദരന്&#x200d; ലവ സിന്&#x200d;ഹ വിവാഹത്തില്&#x200d; നിന്ന് വിട്ടുനിന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marriage-to-zaheer-iqbal-love-jihad-poster-of-hindutvadis-that-actress-sonakshi-will-not-be-allowed-to-set-foot-in-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലവ് ജിഹാദിനെതിരെ യുവാക്കള്&#x200d;ക്ക് 7 ദിവസം നീളുന്ന ആയുധ പരിശീലന ക്യാമ്പ് നടത്തി ബജ്‌റംഗ്ദള്&#x200d;</title>
		<link>https://www.chandrikadaily.com/1bajrang-dal-conducts-7-day-weapons-training-camp-for-youth-against-love-jihad.html</link>
					<comments>https://www.chandrikadaily.com/1bajrang-dal-conducts-7-day-weapons-training-camp-for-youth-against-love-jihad.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 02 Aug 2023 04:36:48 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Fact Check]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[7days class]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[Love Jihad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267719</guid>

					<description><![CDATA[അസം പൊലീസ് കേസെടുത്തു]]></description>
										<content:encoded><![CDATA[<p>ലവ് ജിഹാദിനെ നേരിടാന്&#x200d; യുവാക്കള്&#x200d;ക്ക് ആയുധ പരിശീലനം നല്&#x200d;കിയ സംഭവത്തില്&#x200d; ബജ്‌റംഗ്ദളിനെതിരെ കേസെടുത്ത് അസം പൊലീസ്. അസമിലെ ദാരംഗ് ജില്ലയിലായിരുന്നു സംഭവം. പരിശീലന പരിപാടിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഘാടകര്&#x200d;ക്കെതിരെ അസം പൊലീസ് കേസെടുത്തിട്ടുണ്ട്. ജൂലൈ 24 മുതല്&#x200d; 30 വരെ നീളുന്ന 4 ദിവസത്തെ പരിശീലന പരിപാടിയായിരുന്നു ബജ്‌റംഗ്ദള്&#x200d; നടത്തിയത്. ഇതില്&#x200d; 18നും മുപ്പതിനും ഇടയില്&#x200d; പ്രായമുള്ള നാനൂറോളം പേര്&#x200d; പങ്കെടുത്തതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>തോക്കുള്&#x200d;പ്പെടെ ആയുധങ്ങള്&#x200d; നല്&#x200d;കിയായിരുന്നു പരിശീലനമെന്നും അസം ബദ്‌റംഗ്ദള് പ്രസിഡന്റ് ദിനേശ് കലിത തന്നെ പറഞ്ഞിരുന്നു. ഹിന്ദു രാഷ്ട്രം എങ്ങനെ സൃഷ്ടിക്കാമെന്നും ലവ് ജിഹാദ് എങ്ങനെ ഇല്ലാതാക്കാമെന്നതുമാണ് പരിശീലനത്തിന്റെ ലക്ഷ്യം. ലവ് ജിഹാദിനെതിരെ കേന്ദ്രസംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; ശക്തമായ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. എന്നാല്&#x200d; ഇത് നടപ്പിലായില്ലെന്നും അതുകൊണ്ടാണ് ക്യാമ്പ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>സംഭവത്തില്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും ആയുധ പരിശീലനം നടത്താന്&#x200d; അധികാരം നല്&#x200d;കുന്ന നിയമം രാജ്യത്തില്ലെന്നും അസം തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; റിപുന്&#x200d; ബോറ പറഞ്ഞു ജിഹാദി പ്രവര്&#x200d;ത്തനങ്ങള്&#x200d; നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മദ്രസ ബുള്&#x200d;ഡോസര്&#x200d; കൊണ്ട് തകര്&#x200d;ത്ത മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മ ദളിന്റെ ആയുധ പരിശീലനത്തിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചര്&#x200d;ത്തു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="in" dir="ltr">Reference video related to trainings by Rashtriya Bajrang Dal at Maharashi Bidya Mandir, Mangaldai a case has been registered vide Mangaldai PS case no 357 U/S 153A/34 IPC.<a href="https://twitter.com/CMOfficeAssam?ref_src=twsrc%5Etfw">@CMOfficeAssam</a> <a href="https://twitter.com/assampolice?ref_src=twsrc%5Etfw">@assampolice</a> <a href="https://twitter.com/DGPAssamPolice?ref_src=twsrc%5Etfw">@DGPAssamPolice</a> <a href="https://twitter.com/gpsinghips?ref_src=twsrc%5Etfw">@gpsinghips</a></p>
<p>&mdash; Darrang Police (@Darrang_Police) <a href="https://twitter.com/Darrang_Police/status/1686062991777898496?ref_src=twsrc%5Etfw">July 31, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>രാജ്യത്ത് വിവിധ മതവിഭാഗങ്ങള്&#x200d;ക്കിടയില്&#x200d; ഭിന്നതയുണ്ടാക്കി ഭീകരാന്തരീക്ഷം സ്ഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഈ തന്ത്രം നിരത്തി 2024 തെരഞ്ഞെടുപ്പില്&#x200d; വിജയിക്കുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും ബോറ വ്യക്തമാക്കി. അതേസമയം പരിശീലന ക്യാമ്പിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി യുവാക്കള്&#x200d; തോക്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പരിശീലിക്കുന്നതും ആയോധനകലകള്&#x200d; അഭ്യസിക്കുന്നതും വീഡിയോയിലുണ്ട്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Rashtriya Bajrang Dal gives firearms training to 350 Hindu youths to fight “love jihad” in Assam. <a href="https://t.co/OzSlhjfWct">pic.twitter.com/OzSlhjfWct</a></p>
<p>&mdash; HindutvaWatch (@HindutvaWatchIn) <a href="https://twitter.com/HindutvaWatchIn/status/1685930801157025792?ref_src=twsrc%5Etfw">July 31, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്&#x200d; പ്രതികള്&#x200d;ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് നേതാവും അസം പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും ഇന്ത്യയിലെ നിയമവ്യവസ്ഥ ഒരു സംഘടനക്കും ഇത്തരത്തില്&#x200d; ആയുധ പരിശീലനം നടത്താനുള്ള് അനുവാദം നല്&#x200d;കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bajrang-dal-conducts-7-day-weapons-training-camp-for-youth-against-love-jihad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലവ് ജിഹാദ് വിദ്വേഷം പരത്തുന്നു; ഉത്തരകാശിയില്&#x200d; സംഘപരിവാര്&#x200d; ആക്രമണത്തിനെതിരെ വഖഫ് ബോര്&#x200d;ഡ് മുഖ്യമന്ത്രിയുടെ പിന്തുണ തേടി</title>
		<link>https://www.chandrikadaily.com/love-jihad-spreads-hatred-waqf-board-seeks-cms-support-against-sangh-parivar-attack-in-uttarkashi.html</link>
					<comments>https://www.chandrikadaily.com/love-jihad-spreads-hatred-waqf-board-seeks-cms-support-against-sangh-parivar-attack-in-uttarkashi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 14 Jun 2023 06:16:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Love Jihad]]></category>
		<category><![CDATA[UTHARA CORIA]]></category>
		<category><![CDATA[utharakashi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259192</guid>

					<description><![CDATA[ലവ് ജിഹാദ് വിദ്വേഷമുയര്&#x200d;ത്തി ഉത്തരകാശിയിലെ തീവ്ര ഹിന്ദുത്വവാദികള്&#x200d; മുസ്‌ലിങ്ങളോട് ഒഴിഞ്ഞുപോകാന്&#x200d; ആവശ്യപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് പിന്തുണ തേടി ഉത്തരാഖണ്ഡ് വഖഫ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; ശദാബ് ശംസ്. വിഷയത്തില്&#x200d; അടിയന്തരമായി ഇടപെട്ട് ഉത്തരാഖണ്ഡില്&#x200d; മുസ്‌ലിങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കര്&#x200d; സിങ് ധാമിയോട് അഭ്യര്&#x200d;ത്ഥിച്ചുവെന്ന് ചെയര്&#x200d;മാര്&#x200d; പറഞ്ഞു. ലക്‌സറില്&#x200d; നിന്നുള്ള ബി.എസ്.പി എം.എല്&#x200d;.എ ഹാജി മുഹമ്മദ് ശാദും ഒപ്പമുണ്ടായിരുന്നു. ഒരു നിരപരാധിയും വേദന അനുഭവിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യില്ലെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്&#x200d;കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ [&#8230;]]]></description>
										<content:encoded><![CDATA[<p>ലവ് ജിഹാദ് വിദ്വേഷമുയര്&#x200d;ത്തി ഉത്തരകാശിയിലെ തീവ്ര ഹിന്ദുത്വവാദികള്&#x200d; മുസ്‌ലിങ്ങളോട് ഒഴിഞ്ഞുപോകാന്&#x200d; ആവശ്യപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് പിന്തുണ തേടി ഉത്തരാഖണ്ഡ് വഖഫ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; ശദാബ് ശംസ്.</p>
<p>വിഷയത്തില്&#x200d; അടിയന്തരമായി ഇടപെട്ട് ഉത്തരാഖണ്ഡില്&#x200d; മുസ്‌ലിങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കര്&#x200d; സിങ് ധാമിയോട് അഭ്യര്&#x200d;ത്ഥിച്ചുവെന്ന് ചെയര്&#x200d;മാര്&#x200d; പറഞ്ഞു. ലക്‌സറില്&#x200d; നിന്നുള്ള ബി.എസ്.പി എം.എല്&#x200d;.എ ഹാജി മുഹമ്മദ് ശാദും ഒപ്പമുണ്ടായിരുന്നു.</p>
<p>ഒരു നിരപരാധിയും വേദന അനുഭവിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യില്ലെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്&#x200d;കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 15നകം കടകള്&#x200d; ഒഴിഞ്ഞുപോകാന്&#x200d; ഉത്തരകാശിയിലെ മുസ്‌ലിം വ്യാപാരികള്&#x200d;ക്ക് ഹിന്ദുത്വ സംഘടനകള്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു.</p>
<p>പുരോലയില്&#x200d; നിന്ന് തെഹ്‌രി ഗഡ്‌വാള്&#x200d;, ബാര്&#x200d;കോട്ട്, ചിന്യാലിനോര്&#x200d;, നോഗോവ്, ഡാംട്ട, ബര്&#x200d;ണിഗാഡ്, നട്വര്&#x200d;, ഭട്വാരി എന്നിവിടങ്ങളിലേക്കും വിദ്വേഷ പ്രചാരണം പടര്&#x200d;ന്നിട്ടുണ്ട്. ഒരു മുസ്‌ലിം യുവാവും ഹിന്ദു യുവാവും ചേര്&#x200d;ന്ന് 14 വയസ് പ്രായമുള്ള പെണ്&#x200d;കുട്ടിയെ തട്ടിക്കൊണ്ടുപോകാന്&#x200d; ശ്രമിച്ചെന്ന് ആരോപിച്ച് മെയ് 26 മുതലാണ് സംഘര്&#x200d;ഷങ്ങള്&#x200d; ആരംഭിച്ചത്.</p>
<p>കുറ്റക്കാരായ ഉബൈദ് ഖാന്&#x200d;, ജിതേന്ദ്ര സൈനി എന്നിവര്&#x200d; മെയ് 27ന് അറസ്റ്റിലായിരുന്നു. കേസില്&#x200d; ജിതേന്ദ്ര സൈനിയുടെ പേര് മറച്ചുവെച്ച് ഉബൈദ് ഖാനെ മാത്രം ഉയര്&#x200d;ത്തിക്കാണിച്ച് ഹിന്ദുത്വ തീവ്രവാദികള്&#x200d; ലവ് ജിഹാദ് കേസായി അവതരിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഘപരിവാര്&#x200d; സംഘടനകള്&#x200d; നിരവധി സ്ഥലങ്ങളില്&#x200d; മുസ്‌ലിം കടകളും വീടുകളും നശിപ്പിക്കുകയായിരുന്നു.</p>
<p>ജൂണ്&#x200d; 15നുള്ളില്&#x200d; ഉത്തരകാശിയിലെ പുരോല മാര്&#x200d;ക്കറ്റില്&#x200d; നിന്ന് മുസ്‌ലിം വ്യാപാരികള്&#x200d; കടകള്&#x200d; അടച്ച് സംസ്ഥാനം വിട്ട് പോകണമെന്ന പോസ്റ്ററുകളും സംഘപരിവാര്&#x200d; പതിപ്പിച്ചു. തുടര്&#x200d;ന്നുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; പല മുസ്‌ലിം വ്യാപാരികളും കടകള്&#x200d; അടച്ചിടാനും ജില്ല വിട്ട് പോകാനും തുടങ്ങിയതായി ഹിന്ദുസ്ഥാന്&#x200d; ടൈംസ് റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-jihad-spreads-hatred-waqf-board-seeks-cms-support-against-sangh-parivar-attack-in-uttarkashi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൗ ജിഹാദ് തെളിവ് നല്&#x200d;കാം; വെല്ലുവിളി ഏറ്റെടുത്ത കോണ്&#x200d;ഗ്രസ് നേതാവിന് തെളിവ് നല്&#x200d;കാനാവാതെ ബിജെപി നേതാവ്</title>
		<link>https://www.chandrikadaily.com/love-jihad-evidence.html</link>
					<comments>https://www.chandrikadaily.com/love-jihad-evidence.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 01 May 2023 01:15:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congrerss]]></category>
		<category><![CDATA[evidence]]></category>
		<category><![CDATA[Love Jihad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250863</guid>

					<description><![CDATA['കേരള സ്‌റ്റോറി' സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ചാനല്&#x200d; ചര്&#x200d;ച്ചയിലാണ് ബി.ജെ.പി നേതാവ് പി. കൃഷ്ണദാസ് തെളിവ് നല്&#x200d;കാമെന്ന് വെല്ലുവിളിച്ചതും കോണ്&#x200d;ഗ്രസ് നേതാവ് രാജു പി. നായര്&#x200d; വെല്ലുവിളി സ്വീകരിക്കുന്നതും]]></description>
										<content:encoded><![CDATA[<p>കേരളത്തില്&#x200d; അനേകം ലവ് ജിഹാദ് സംഭവങ്ങള്&#x200d; ഉണ്ടായിട്ടുണ്ടെന്നും അതിന്റെ തെളിവുകള്&#x200d; തരാമെന്നും വെല്ലുവിളിച്ച സംഘ്പരിവാര്&#x200d; നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത്, തെളിവിനായി റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; കാത്തുനിന്ന് കോണ്&#x200d;ഗ്രസ് നേതാവ്.</p>
<p>&#8216;കേരള സ്‌റ്റോറി&#8217; സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ചാനല്&#x200d; ചര്&#x200d;ച്ചയിലാണ് ബി.ജെ.പി നേതാവ് പി. കൃഷ്ണദാസ് തെളിവ് നല്&#x200d;കാമെന്ന് വെല്ലുവിളിച്ചതും കോണ്&#x200d;ഗ്രസ് നേതാവ് രാജു പി. നായര്&#x200d; വെല്ലുവിളി സ്വീകരിക്കുന്നതും.</p>
<p>രണ്ടുപേരും തമ്മിലുള്ള ധാരണയനുസരിച്ച് എറണാകുളം സൗത്ത് റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; താന്&#x200d; എത്തിയെന്നും ഏറെ വൈകി വന്ന കൃഷ്ണദാസ്, ചര്&#x200d;ച്ചയില്&#x200d; പറഞ്ഞ ഒരു രേഖപോലും കാണിച്ചില്ലെന്നും രാജു പി. നായര്&#x200d; തന്റെ ഫേസ്ബുക്ക് പോസ്റ്റില്&#x200d; പറഞ്ഞു. ലവ് ജിഹാദിനിരയായവരുടെ വീട്ടുവിവരങ്ങളടക്കം നല്&#x200d;കാമെന്നു പറഞ്ഞ ബി.ജെ.പി നേതാവ്, ഒറ്റ വിലാസം പോലും തന്നില്ല.</p>
<p>ലൗജിഹാദ് തെളിവുമായെത്തുന്ന കൃഷ്ണദാസിനെ എറണാകുളം സൗത്ത് റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; കാത്തുനില്&#x200d;ക്കുന്ന രാജു പി നായര്&#x200d;.</p>
<p><img loading="lazy" class="alignnone size-full wp-image-250865" src="https://www.chandrikadaily.com/wp-content/uploads/2023/05/Untitled-1-copy-4.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2023/05/Untitled-1-copy-4.jpg 800w, https://www.chandrikadaily.com/wp-content/uploads/2023/05/Untitled-1-copy-4-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/05/Untitled-1-copy-4-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>സിനിമയിലെ കുപ്രചാരണം പോലെ 32,000 കേസുകളുടെ തെളിവു വേണ്ടെന്നും പത്തെണ്ണമെങ്കിലും കാണിച്ചാല്&#x200d; മതിയെന്നും താന്&#x200d; പറഞ്ഞിട്ടും, നേരത്തേ എന്&#x200d;.ഐ.എ അന്വേഷിച്ച, നേരത്തേ കേരളം ഏറെ ചര്&#x200d;ച്ച ചെയ്ത എല്ലാവര്&#x200d;ക്കും ലഭ്യമായ ഏതാനും കേസുകളുടെ വിവരങ്ങള്&#x200d; മാത്രമാണ് കാണിച്ചതെന്നും രാജു പി. നായര്&#x200d; പറഞ്ഞു.</p>
<p>ബെന്നി ബെഹനാന്റെ ചോദ്യത്തിനു മറുപടിയായി, ലവ് ജിഹാദ് ഇല്ലെന്ന് ലോക്‌സഭയില്&#x200d; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് തന്നെ മറുപടി പറയുകയും ചെയ്തിട്ടും ബി.ജെ.പിയും മറ്റും കുപ്രചാരണം തുടരുകയാണ്. മതധ്രുവീകരണം നടത്തി നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെ കുപ്രചാരണം മാത്രമാണിത്.</p>
<p>നേരത്തേ ക്ഷേത്രവരുമാനങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; കൈക്കലാക്കി മുസ്!ലിംകള്&#x200d;ക്കും െ്രെകസ്തവര്&#x200d;ക്കും നല്&#x200d;കുകയാണെന്ന ബി.ജെ.പിയുടെ കുപ്രചാരണത്തെ നിയമസഭയില്&#x200d; വ്യക്തമായ കണക്കുവെച്ച് കോണ്&#x200d;ഗ്രസ് ഖണ്ഡിച്ചിരുന്നു. അതുപോലെ തന്നെ ഇത്തരം പ്രചാരണത്തെയും പൊളിക്കുമെന്ന നിശ്ചയത്തിന്റെ ഭാഗമായാണ് ഈ വെല്ലുവിളി സ്വീകരിച്ചതെന്നും രാജു പി. നായര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-jihad-evidence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയിലെ &#8216;ലൗ ജിഹാദി&#8217;നെതിരായ നിയമം; ആദ്യ അറസ്റ്റ്</title>
		<link>https://www.chandrikadaily.com/up-love-jihad-news.html</link>
					<comments>https://www.chandrikadaily.com/up-love-jihad-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 03 Dec 2020 04:46:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Love Jihad]]></category>
		<category><![CDATA[utharpradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170286</guid>

					<description><![CDATA[ഹിന്ദു മതത്തില്&#x200d;പ്പെട്ട പെണ്&#x200d;കുട്ടിയെ മതം മാറ്റത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഉത്തര്&#x200d;പ്രദേശില്&#x200d; നിര്&#x200d;ബന്ധിത മതപരിവര്&#x200d;ത്തന നിരോധന നിയമപ്രകാരമുള്ള ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബറേലി സ്വദേശി ഒവൈസ് അഹമ്മദാണ് അറസ്റ്റിലായത്. ഹിന്ദു മതത്തില്&#x200d;പ്പെട്ട പെണ്&#x200d;കുട്ടിയെ മതം മാറ്റത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്.</p>
<p>കഴിഞ്ഞ ദിവസമാണ് യുപിയില്&#x200d; ലൗ ജിഹാദിനെതിരായ ഓര്&#x200d;ഡിനന്&#x200d;സിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നല്&#x200d;കിയത്. ബലമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവര്&#x200d;ത്തനത്തിന് ഒന്ന് മുതല്&#x200d; 5 വര്&#x200d;ഷം വരെ തടവും 15,000 രൂപ പിഴയും ചുമത്താവുന്നതാണ് നിയമം. പട്ടികജാതി/ പട്ടികവര്&#x200d;ഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ, സ്ത്രീകളേയോ മതപരിവര്&#x200d;ത്തനം നടത്തിയാല്&#x200d; 3 മുതല്&#x200d; 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും നിയമത്തില്&#x200d; പറയുന്നു.</p>
<p>അതിനിടെ ഹിന്ദുമുസ്ലീം വിവാഹങ്ങളില്&#x200d; ലൗ ജിഹാദെന്ന് ആരോപണം ഉയരുന്നിതിടെ പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലിക അവകാശത്തിന്റെ ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-love-jihad-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരെ വിവാഹം ചെയ്യണമെന്നത് മൗലികാവകാശം: കര്&#x200d;ണാടക ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/marrying-person-of-choice-fundamental-right-karnataka-hc.html</link>
					<comments>https://www.chandrikadaily.com/marrying-person-of-choice-fundamental-right-karnataka-hc.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 02 Dec 2020 08:49:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[karnataka highcourt]]></category>
		<category><![CDATA[Love Jihad]]></category>
		<category><![CDATA[wedding]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170131</guid>

					<description><![CDATA['ലവ് ജിഹാദി'നെതിരെ ബിജെപി സംസ്ഥാനങ്ങള്&#x200d; നിയമം കൊണ്ടു വരുന്ന വേളയിലാണ് കോടതികളുടെ ഇടപെടല്&#x200d;.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: വിവാഹത്തിനായുള്ള തെരഞ്ഞെടുപ്പ് ഒരു മുതിര്&#x200d;ന്ന പൗരന്റെ മൗലികാവകാശമാണെന്ന് കര്&#x200d;ണാടക ഹൈക്കോടതി. ഭരണഘടന അത് ഉറപ്പു നല്&#x200d;കുന്നുണ്ട് എന്നും ജസ്റ്റിസുമാരായ എസ് സുജാത, സചിന്&#x200d; ശങ്കര്&#x200d; എന്നിവര്&#x200d; അടങ്ങുന്ന ഡിവിഷന്&#x200d; ബഞ്ച് വ്യക്തമാക്കി.</p>
<p>ഈയിടെ അലഹബാദ്, ഡല്&#x200d;ഹി ഹൈക്കോടതികളും സമാന വിധി പ്രസ്താവം നടത്തിയിരുന്നു. &#8216;ലവ് ജിഹാദി&#8217;നെതിരെ ബിജെപി സംസ്ഥാനങ്ങള്&#x200d; നിയമം കൊണ്ടു വരുന്ന വേളയിലാണ് കോടതികളുടെ ഇടപെടല്&#x200d;.</p>
<p>രണ്ട് സോഫ്റ്റ്‌വെയര്&#x200d; ഉദ്യോഗസ്ഥരുടെ വിവാഹവുമായി ബന്ധപ്പെട്ട ഹര്&#x200d;ജിയാണ് കോടതി പരിഗണിച്ചത്. മതം ജാതി എന്നിവയ്‌ക്കെല്ലാം അപ്പുറത്ത് നില്&#x200d;ക്കുന്നതാണ് രണ്ടു പേര്&#x200d; തമ്മിലുള്ള വ്യക്തിഗത ബന്ധത്തിനുള്ള സ്വാതന്ത്ര്യം. അതില്&#x200d; അതിക്രമിച്ചു കയറാന്&#x200d; പാടില്ല- കോടതി വ്യക്തമാക്കി.</p>
<p>വജീദ് ഖാന്&#x200d; എന്ന സോഫ്റ്റ് വെയര്&#x200d; എഞ്ചിനീയറാണ് രമ്യ എന്ന തന്റെ സുഹൃത്തിനു വേണ്ടി കോടതിയില്&#x200d; ഹേബിയസ് കോര്&#x200d;പസ് ഹര്&#x200d;ജി നല്&#x200d;കിയത്. കോടതി നിര്&#x200d;ദേശം അനുസരിച്ച് ചന്ദ്ര ലേഔട്ട് പൊലീസ് രമ്യയെ കോടതിയില്&#x200d; ഹാജരാക്കി. രമ്യയുടെ മാതാപിതാക്കളായ ഗംഗാധറും ഗിരിജയും വജീദ് ഖാന്റെ മാതാപിതാക്കളും കോടതിയില്&#x200d; ഉണ്ടായിരുന്നു.</p>
<p>വജീദിനെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്നും എന്നാല്&#x200d; മാതാപിതാക്കള്&#x200d; അതിനു തടസ്സം നില്&#x200d;ക്കുകയാണ് എന്നും രമ്യ കോടതിയില്&#x200d; പറഞ്ഞു. ഇപ്പോള്&#x200d; മഹിള ദക്ഷത സമിതിയുടെ ഹോസ്റ്റലില്&#x200d; കഴയുകയാണ് എന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. വിവാഹത്തില്&#x200d; തങ്ങള്&#x200d;ക്ക് എതിര്&#x200d;പ്പില്ല എന്നാണ് വജീദിന്റെ മാതാവ് ശ്രീലക്ഷ്മി നിലപാടെടുത്തത്. എന്നാല്&#x200d; രമ്യയുടെ രക്ഷിതാക്കള്&#x200d; എതിര്&#x200d;ത്തു.</p>
<p>എന്നാല്&#x200d; സോഫ്റ്റ് വെയര്&#x200d; എഞ്ചിനീയറായ രമ്യ ഭാവി ജീവിതത്തെ കുറിച്ച് സ്വന്തമായ തീരുമാനമെടുക്കാന്&#x200d; ശേഷിയുള്ള ഒരാളാണ് എന്ന് കോടതി നിരീക്ഷിച്ചു. ഹോസ്റ്റലില്&#x200d; നിന്ന് മോചിപ്പിക്കാന്&#x200d; മഹിള സമിതിയോട് കോടതി ഉത്തരവിടുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marrying-person-of-choice-fundamental-right-karnataka-hc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
