<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>love &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/love/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 08 Aug 2023 00:53:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>love &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രണയം വിസമ്മതിച്ചതിനെ തുടര്&#x200d;ന്ന് യുവാവ് ആത്മഹത്യ ചെയ്തു</title>
		<link>https://www.chandrikadaily.com/after-rejecting-love-the-young-man-committed-suicide.html</link>
					<comments>https://www.chandrikadaily.com/after-rejecting-love-the-young-man-committed-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 08 Aug 2023 00:53:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[love]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268684</guid>

					<description><![CDATA[ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു, തുടര്&#x200d;ന്ന് അവളെ കൂടെ കൊണ്ടുപോകണമെന്ന് നിര്&#x200d;ബന്ധിച്ച് സന്ദീപ് പെണ്&#x200d;കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ രാജസുല്&#x200d;ത്താന്&#x200d;പൂരില്&#x200d; ബന്ധുവുമായുള്ള പ്രണയം വിസമ്മതിച്ചതിനെ തുടര്&#x200d;ന്ന് യുവാവ് സ്വയം വെടിവച്ചു മരിച്ചു. ഇറ്റൗലി ഖുര്&#x200d;ദ് സ്വദേശിയായ സന്ദീപ് (30) ആണ് മരിച്ചത്. അമ്മായിയുടെ മകളുമായി സന്ദീപ് പ്രണയത്തിലായിരുന്നു. പിന്നാലെ ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. തുടര്&#x200d;ന്ന് അവളെ കൂടെ കൊണ്ടുപോകണമെന്ന് നിര്&#x200d;ബന്ധിച്ച് സന്ദീപ് പെണ്&#x200d;കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.</p>
<p>എന്നാല്&#x200d;, ബന്ധുക്കള്&#x200d; വിസമ്മതിച്ചു. ഇതിനിടെ കയ്യില്&#x200d; കരുതിയിരുന്ന തോക്കുപയോഗിച്ച് സന്ദീപ് സ്വയം വെടിയുതിര്&#x200d;ക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് അയച്ചു. കൂടുതല്&#x200d; അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-rejecting-love-the-young-man-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂടുതല്&#x200d; വിവാഹ മോചനങ്ങള്&#x200d; പ്രണയ വിവാഹങ്ങളില്&#x200d;: സുപ്രീം കോടതി</title>
		<link>https://www.chandrikadaily.com/1more-divorces-in-love-marriages-supreme-court.html</link>
					<comments>https://www.chandrikadaily.com/1more-divorces-in-love-marriages-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 18 May 2023 16:40:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[love]]></category>
		<category><![CDATA[Marriage]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=254579</guid>

					<description><![CDATA[കൂടുതല്&#x200d; വിവാഹ മോചനങ്ങള്&#x200d; നടക്കുന്നത് പ്രണയ വിവാഹങ്ങളിലാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വൈവാഹിക തര്&#x200d;ക്കവുമായി ബന്ധപ്പെട്ട ഹര്&#x200d;ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ജസ്റ്റിസ് ബി ആര്&#x200d; ഗവായി ഇക്കാര്യം പറഞ്ഞത്. പ്രണയ വിവാഹമാണ് കേസായി മാറിയതെന്ന് അഭിഭാഷകന്&#x200d; ചൂണ്ടിക്കാട്ടിയപ്പോഴാണ് അധിക വിവാഹ മോചനങ്ങളും പ്രണയ വിവാഹങ്ങളില്&#x200d;നിന്നാണെന്ന് അദ്ദേഹം പറഞ്ഞത്. ജസ്റ്റിസ് സഞ്ജയ് കൗൾ കൂടി അംഗമായ സുപ്രീം കോടതി ബെഞ്ച് കേസില്&#x200d; മധ്യസ്ഥ ചര്&#x200d;ച്ച തുടരാന്&#x200d; ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>കൂടുതല്&#x200d; വിവാഹ മോചനങ്ങള്&#x200d; നടക്കുന്നത് പ്രണയ വിവാഹങ്ങളിലാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വൈവാഹിക തര്&#x200d;ക്കവുമായി ബന്ധപ്പെട്ട ഹര്&#x200d;ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ജസ്റ്റിസ് ബി ആര്&#x200d; ഗവായി ഇക്കാര്യം പറഞ്ഞത്.</p>
<p>പ്രണയ വിവാഹമാണ് കേസായി മാറിയതെന്ന് അഭിഭാഷകന്&#x200d; ചൂണ്ടിക്കാട്ടിയപ്പോഴാണ് അധിക വിവാഹ മോചനങ്ങളും പ്രണയ വിവാഹങ്ങളില്&#x200d;നിന്നാണെന്ന് അദ്ദേഹം പറഞ്ഞത്. ജസ്റ്റിസ് സഞ്ജയ് കൗൾ കൂടി അംഗമായ സുപ്രീം കോടതി ബെഞ്ച് കേസില്&#x200d; മധ്യസ്ഥ ചര്&#x200d;ച്ച തുടരാന്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1more-divorces-in-love-marriages-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹിതയായ യുവതി കാമുകനുമായി ഒളിച്ചോടിയതിന് ഭര്&#x200d;ത്താവ് പകരം വീട്ടിയത് കാമുകന്റെ ഭാര്യയെ കെട്ടി</title>
		<link>https://www.chandrikadaily.com/love-marriage.html</link>
					<comments>https://www.chandrikadaily.com/love-marriage.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 04 Mar 2023 00:02:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[love]]></category>
		<category><![CDATA[Marriage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241038</guid>

					<description><![CDATA[ചിലര്&#x200d; റൂബിക്കെതിരെ വാളോങ്ങുമ്പോള്&#x200d;, അവള്&#x200d; രക്ഷപ്പെട്ടല്ലോ എന്ന് മറ്റുചിലര്&#x200d;. വഴക്കിനും വക്കാണത്തിനുമൊന്നും പോകേണ്ട, ഒറ്റത്തടി, പരമസുഖം എന്ന ്പറയുന്നവരും ഉണ്ട് !]]></description>
										<content:encoded><![CDATA[<p>വിവാഹിതയായ റൂബി ദേവിക്ക് കാമുകനുമായുള്ള അടുപ്പം മനസ്സിലായത് വര്&#x200d;ഷങ്ങള്&#x200d; കഴിഞ്ഞാണ്. ഒരുദിവസം റൂബി ഒളിച്ചോടുന്നു, അയാളുമായി. എന്നാല്&#x200d; അതിന് പകരം വീട്ടിയതോ, കാമുകന്&#x200d; മുകേഷിന്റെ ഭാര്യയെ വിവാഹം ചെയ്തും. ബീഹാറിലെ കഗാരിയ ജില്ലയിലാണ് കൗതുകകരമായ സംഭവം. 2009ലായിരുന്നു നീരജും റൂബിയും തമ്മിലുള്ള വിവാഹം. തുടര്&#x200d;ന്നാണ് മുകേഷുമായുള്ള ബന്ധം നീരജ് അറിയുന്നത്. എങ്കിലും പരാതിയില്ലാതെ പത്തുവര്&#x200d;ഷത്തോളം കഴിഞ്ഞു. 2022ല്&#x200d; റൂബി ഒളിച്ചോടുന്നു. പൊലീസിലും മറ്റും പരാതിപ്പെട്ടെങ്കിലും രക്ഷയുണ്ടായില്ല. നാലുമക്കളുമായി നീരജ് കഴിഞ്ഞു. അതിനിടെയാണ് വഴിത്തിരിവ്. ഓടിപ്പോയ മുകേഷിന്റെ ഭാര്യയുടെ പേരും റൂബിയെന്നാണ്. എന്നാല്&#x200d; പിന്നെ അവരെ തന്നെ വിവാഹം ചെയ്താലോ? അത് ഒടുവില്&#x200d; സംഭവിച്ചു. ഫെബ്രുവരി 20ന് നീരജും ഭാര്യയുടെ കാമുകന്റെ ഭാര്യയും തമ്മില്&#x200d; വിവാഹം നടന്നു. ആരായാലുമെന്താ, നാലുകുട്ടികളെ നോക്കാനാളായല്ലോ.<br />
ഏതായാലും വിഷയം സമൂഹമാധ്യമങ്ങളില്&#x200d; വലിയ ചര്&#x200d;ച്ചയാണ്. ചിലര്&#x200d; റൂബിക്കെതിരെ വാളോങ്ങുമ്പോള്&#x200d;, അവള്&#x200d; രക്ഷപ്പെട്ടല്ലോ എന്ന് മറ്റുചിലര്&#x200d;. വഴക്കിനും വക്കാണത്തിനുമൊന്നും പോകേണ്ട, ഒറ്റത്തടി, പരമസുഖം എന്ന ്പറയുന്നവരും ഉണ്ട് !</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-marriage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാമുകിയെ കാത്തിരുന്ന 22കാരന് മുന്നില്&#x200d; വന്നുപെട്ടത്  നാല് കുട്ടികളുടെ മാതാവ് !</title>
		<link>https://www.chandrikadaily.com/youth-love.html</link>
					<comments>https://www.chandrikadaily.com/youth-love.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 01 Mar 2023 09:59:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[love]]></category>
		<category><![CDATA[Youth]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240486</guid>

					<description><![CDATA[കാമുകനായ യുവാവ് കരച്ചിലോടെ കരച്ചിലുമായി. ഏതായാലും ഇരുകൂട്ടരെയും അവരുടെ വഴിക്ക് പറഞ്ഞുവിട്ട് തലയൂരിയിരിക്കുകയാണ് പൊലീസും നാട്ടുകാരും.]]></description>
										<content:encoded><![CDATA[<p>കാമുകിയെ കാത്തിരുന്ന 22കാരന് മുന്നില്&#x200d; വന്നുപെട്ടത് തന്നോളം പ്രായമായ മകനടക്കം നാല് കുട്ടികളുടെ മാതാവ്. ഇന്&#x200d;സ്റ്റഗ്രാം വഴിയുള്ള പ്രണയം പറ്റിച്ച പണി നോക്കണേ. മലപ്പുറം കാളികാവിലാണ് സംഭവം. കാമുകന്&#x200d; സ്ഥലത്തിന്&#x200d;രെ ലൊക്കേഷന്&#x200d; അയച്ചതിനെതുടര്&#x200d;ന്നെത്തിയ കാമുകിയാണ് എല്ലാവരെയും ഞെട്ടിച്ചത്. കാമുകന്&#x200d; ബലമായി പിടിച്ചിറക്കിക്കൊണ്ടുവന്നതാണെന്ന് നാട്ടുകാരും പൊലീസും കരുതിയെങ്കിലും വീട്ടമ്മ സ്വയം ഇറങ്ങിവന്നതാണെന്ന ് തെളിഞ്ഞതോടെ അവ രും അയഞ്ഞു. വീട്ടമ്മയാകട്ടെ കാമുകനെ വിടാന്&#x200d; ഭാവവുമില്ല.<br />
കോഴിക്കോട്ടുകാരിയാണ് കാമുകി. പുതിയ ജീവിതം തുടങ്ങാനായാണത്രെ പുള്ളിക്കാരിയുടെ വരവ്. ഇതോടെ കാമുകനായ യുവാവ് കരച്ചിലോടെ കരച്ചിലുമായി. ഏതായാലും ഇരുകൂട്ടരെയും അവരുടെ വഴിക്ക് പറഞ്ഞുവിട്ട് തലയൂരിയിരിക്കുകയാണ് പൊലീസും നാട്ടുകാരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-love.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണയബന്ധത്തിന്റെ പേരില്&#x200d; പോക്‌സോ കേസുകള്&#x200d; വര്&#x200d;ധിക്കുന്നു: കോടതികള്&#x200d;ക്ക് അമിതഭാരമെന്ന് ജസ്റ്റിസ് രവീന്ദ്രഭട്ട്</title>
		<link>https://www.chandrikadaily.com/pocso-cases-are-on-the-rise-due-to-romantic-relationships.html</link>
					<comments>https://www.chandrikadaily.com/pocso-cases-are-on-the-rise-due-to-romantic-relationships.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 25 Feb 2023 13:57:18 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[love]]></category>
		<category><![CDATA[pocso case]]></category>
		<category><![CDATA[relation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239907</guid>

					<description><![CDATA[കൗമാരക്കാരായ ആണ്&#x200d;കുട്ടികള്&#x200d; ഇത്തരം കേസുകളില്&#x200d; ഉള്&#x200d;പ്പെട്ട് തടവിലാകുന്ന അവസ്ഥ കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: പ്രണയബന്ധത്തില്&#x200d; വര്&#x200d;ധിക്കുന്ന പോക്‌സോ കേസുകള്&#x200d; കോടതികള്&#x200d;ക്ക് തലവേദനയാകുന്നു. പ്രണയബന്ധത്തില്&#x200d; വര്&#x200d;ധിക്കുന്ന അനാവശ്യ പോക്‌സോ കേസുകള്&#x200d; കോടതികള്&#x200d;ക്ക് അമിതഭാരമാകുന്നതായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട് പറഞ്ഞു. പോക്‌സോ കേസിലെ പ്രായപരിധി 18ല്&#x200d;നിന്ന് 16 ആക്കണമെന്ന നിര്&#x200d;ദേശമുണ്ടെങ്കിലും വിപുലമായ ചര്&#x200d;ച്ച വേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>പോക്‌സോ നിയമം, ബാലനീതി, കുട്ടികളിലെ ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളില്&#x200d; കേരള ഹൈകോടതി സംഘടിപ്പിച്ച സമ്മേളനം ഓണ്&#x200d;ലൈനില്&#x200d; ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരെ പങ്കെടുപ്പിച്ചായിരുന്നു സമ്മേളനം. കുട്ടികളുടെ നിയമലംഘനത്തിന് സ്വീകരിക്കേണ്ട സമീപനം എന്ന വിഷയത്തിലായിരുന്നു ചര്&#x200d;ച്ച.</p>
<p>കോടതികളിലെത്തുന്ന പോക്‌സോ കേസുകളില്&#x200d; 25 ശതമാനത്തോളം പ്രണയബന്ധത്തെ എതിര്&#x200d;ത്ത് രക്ഷിതാക്കള്&#x200d; നല്&#x200d;കുന്ന പോക്‌സോ കേസുകളാണെന്ന് മഹാരാഷ്ട്രയില്&#x200d; നടത്തിയ പഠനത്തില്&#x200d; കണ്ടെത്തിയിരുന്നു. കൗമാരക്കാരായ ആണ്&#x200d;കുട്ടികള്&#x200d; ഇത്തരം കേസുകളില്&#x200d; ഉള്&#x200d;പ്പെട്ട് തടവിലാകുന്ന അവസ്ഥ കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pocso-cases-are-on-the-rise-due-to-romantic-relationships.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം പേരില്&#x200d;  പാക് കൗമാരിക്കാരിയെ &#8216; വളച്ചു&#8217;,  ഇന്ത്യയിലെത്തിയ കുട്ടിയെ നാട്ടിലേക്ക് വിട്ടയച്ചു</title>
		<link>https://www.chandrikadaily.com/apakteen-india-retrn.html</link>
					<comments>https://www.chandrikadaily.com/apakteen-india-retrn.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 24 Feb 2023 11:22:31 +0000</pubDate>
				<category><![CDATA[Dating Online]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[love]]></category>
		<category><![CDATA[pak]]></category>
		<category><![CDATA[TEEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239748</guid>

					<description><![CDATA[ഇഖ്‌റ നിസ്‌കരിക്കുന്നത് കണ്ടതിനെതുടര്&#x200d;ന്ന് ഇവര്&#x200d; താമസിച്ചിരുന്ന വീട്ടിനടുത്ത വീട്ടുകാര്&#x200d; വിവരം പൊലീസിലറിയിക്കുകയായിരുന്നുവത്രെ.]]></description>
										<content:encoded><![CDATA[<p>പാക് കൗമാരക്കാരിയായ ഇഖ്‌റയുടെ കഥ അവിശ്വസനീയമായി തോന്നാം. എന്നാല്&#x200d; നടന്നതാണ്. ഇന്ത്യക്കാരനായ മുലായംസിംഗ് യാദവ് എന്ന യുവാവ് മുസ്‌ലിമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമൂഹമാധ്യമം വഴി പാട്ടിലാക്കിയ യുവതി ഇന്ത്യയിലെത്തിയ കഥയാണ്. കഥയുടെ അവസാനം വാഗാ അതിര്&#x200d;ത്തി വഴി കുട്ടിയെ പാക്കിസ്താനിലേക്ക് ഇന്ത്യാഅധികൃതര്&#x200d; തിരിച്ചയച്ചു.<br />
സംഭവം തുടങ്ങുന്നത് എന്നാണെന്ന് കൃത്യമല്ല. എന്നാല്&#x200d; ഇഖ്‌റ ജീവാനിയെ കാണാതാകുന്നത് കഴിഞ്ഞ സെപ്തംബറിലാണ്. മുസ്‌ലിംയുവാവിനെ കല്യാണം കഴിക്കാനായി അവളെത്തിയതോ വിസയില്ലാതെ കള്ളമായും. ദുബായിലേക്കും പിന്നീട് നേപ്പാള്&#x200d; കാഠ്മണ്ഡുവഴിയുമാണ് ംബഗളൂരുവിലെത്തുന്നത്. ഇവര്&#x200d; ഇരുവരും ചേര്&#x200d;ന്ന് പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു. പിന്നീടാണ് യഥാര്ത്ഥ്യം അറിയുന്നത്. 26കാരനായ മുലായം സിംഗാണെന്ന് പൊലീസാണ് തിരിച്ചറിഞ്ഞത്.സമീര്&#x200d; അന്&#x200d;സാരി എന്ന പേരിലായിരുന്നു യുവാവിന്റെ ഫെയ്‌സ് ബുക് അക്കൗണ്ട് .<br />
നാണം കുണുങ്ങിയായ കുട്ടി എങ്ങനെയാണ് ഇത്രയും ദുര്&#x200d;ഘടമായ യാത്ര ചെയ്തതെന്നാണ് രക്ഷിതാക്കള്&#x200d; ആലോചിക്കുന്നത്. കഴിഞ്ഞദിവസം ലാഹോറിലെത്തി മകളെ ഏറ്റുവാങ്ങിയിരിക്കുകയാണ് സുഹൈല്&#x200d; ജീവാനിയും ഭാര്യയും. തന്റെ ആഭരണങ്ങള്&#x200d; വിറ്റാണ് കുട്ടി ദുബൈയിലേക്കും പിന്നീട് കാഠ്മണ്ഡുവിലേക്കുമുള്ള ടിക്കറ്റെടുത്തത്. ഇന്ത്യയിലേക്ക് നേപ്പാളില്&#x200d;നിന്ന് വിസയില്ലാതെ കടക്കാമെന്ന വിശ്വാസത്തിലായിരുന്നു ഈ യാത്ര. ഏതായാലും കുട്ടിയെ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് സിന്ധിലെ ഈ കുടുംബം. ഇഖ്‌റ നിസ്‌കരിക്കുന്നത് കണ്ടതിനെതുടര്&#x200d;ന്ന് ഇവര്&#x200d; താമസിച്ചിരുന്ന വീട്ടിനടുത്ത വീട്ടുകാര്&#x200d; വിവരം പൊലീസിലറിയിക്കുകയായിരുന്നുവത്രെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/apakteen-india-retrn.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌നേഹമാണഖിലം</title>
		<link>https://www.chandrikadaily.com/love-is-everywhere.html</link>
					<comments>https://www.chandrikadaily.com/love-is-everywhere.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 06 Nov 2022 11:38:20 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[FEATURE]]></category>
		<category><![CDATA[love]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220777</guid>

					<description><![CDATA[പ്രപഞ്ചത്തിലെ മുഴുവന്&#x200d; മനുഷ്യരെയും, സൃഷ്ടി ചരാചരങ്ങളെയും അകമഴിഞ്ഞ് സ്‌നേഹിച്ചാലും ഹൃദയത്തില്&#x200d; സ്ഥലം പിന്നെയും ബാക്കി കാണും. പുതുതായി ഒരാളുമായി പരിചയപ്പെടാന്&#x200d; ഇടവരുമ്പോള്&#x200d; നിങ്ങളിലാരെങ്കിലും 'ക്ഷമിക്കണം പുതിയ സ്‌നേഹിതരെ ഉള്&#x200d;ക്കൊള്ളാന്&#x200d; എന്റെ മനസിലിടമില്ലാത്തതിനാല്&#x200d; ഖേദിക്കുന്നു' എന്ന് പറഞ്ഞ് മാറിക്കളയുമോ?]]></description>
										<content:encoded><![CDATA[<p><strong>പ്രൊഫ. പി.കെ.കെ തങ്ങള്&#x200d;</strong></p>
<p>മനുഷ്യന്&#x200d; അവന്റെ സ്വഭാവധാരയില്&#x200d; അലിഞ്ഞു ചേര്&#x200d;ന്നുള്ള നിസാരവല്&#x200d;ക്കരണ പ്രകൃതത്തില്&#x200d; തൃണവല്&#x200d;ഗണിച്ചു തള്ളുന്ന ലളിതവും എന്നാല്&#x200d; ഗംഭീരവുമായ എന്തെന്ത് വസ്തുതകളാണ് ജീവിതം കൈവിട്ടു പോകുമ്പോള്&#x200d; അവനെ നോക്കി പല്ലിളിക്കുകയെന്ന് ആര്&#x200d;ക്കാണ് തിരിച്ചറിവുള്ളത്?. ചുണ്ടിനും കപ്പിനുമിടെ ജീവിതം എത്ര ദൂരമെന്നറിയാതിരിക്കെ ആവതും വേഗത്തില്&#x200d; വിവേകപൂര്&#x200d;വം അത് നുണഞ്ഞനുഭവിച്ച് ജീവിതം ഫലവത്താക്കുകയെന്നതാണ് ബുദ്ധി. ആകര്&#x200d;ഷിപ്പിച്ച് വഴി തെറ്റിച്ച് ദുരന്തത്തില്&#x200d; ചെന്നുപെട്ട് ഗതി കിട്ടാക്കയത്തില്&#x200d; മുങ്ങിത്താഴുന്നത് കണ്ട് ചിരിക്കാന്&#x200d; വിപരീത ശക്തികള്&#x200d; തനിക്ക് ചുറ്റും പാര്&#x200d;ത്തും പതുങ്ങിയും നിലയുറപ്പിച്ചിട്ടുണ്ടെന്ന വസ്തുത കൂടി കരുതിയിരിക്കേണ്ടതുണ്ട്. ശൈശവത്തില്&#x200d; &#8216;കൈവളരുന്നോ കാല്&#x200d;വളരുന്നോ&#8217; എന്ന് അനുനിമിഷം കൗതുകപൂര്&#x200d;വം നിരീക്ഷിക്കുന്നവര്&#x200d; പോലും, മനമെങ്ങിനെ ഏത് ദിശയിലേക്ക് വളരുന്നുവെന്ന കാര്യത്തില്&#x200d; അധികമൊന്നും ഗൗനിക്കാറില്ല. തൊട്ടാല്&#x200d;വാടിക്കരളുള്ളവനോ, മന്ദഗതിക്കാരനോ ആയിരിക്കരുത് മനുഷ്യന്&#x200d;. എന്നാല്&#x200d; അവന്&#x200d; കാരിരുമ്പ് ഹൃദയത്തിനുടമയോ യാഗാശ്വത്തിന്&#x200d; വീരുകാണിക്കുന്നവനോ ആയിക്കൂടാ. ലളിതമായി ആസ്വദിച്ചും, ആനന്ദിച്ചും, പിടിച്ചു നിന്നും, തടുത്ത് നിന്നും, സ്വയം രക്ഷയും വിജയവും കണ്ടെത്തേണ്ടതാണ്.</p>
<p>സമാധാനവും അസമാധാനവും മനുഷ്യന്റെ മാനസികാവസ്ഥകളാണ്. കാരണങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാവാമെന്ന് മാത്രം. ആ വ്യത്യാസത്തെ ക്രമപ്പെടുത്താനുള്ളതാണല്ലോ ഉദാഹരണങ്ങള്&#x200d;ക്കോ ഉപമകള്&#x200d;ക്കോ അതീതമായ മനുഷ്യബുദ്ധി (െ്രെബന്&#x200d;). മനസിന്റെ നിര്&#x200d;ണയങ്ങള്&#x200d; എത്ര ലളിതമാണെങ്കിലും കഠിനതരമാണെങ്കിലും അതില്&#x200d; ഇടപെടുകയാണെന്ന ദൗത്യം ബുദ്ധിയുടേതാണ്. കുരുന്നുകളെ വാര്&#x200d;ത്തെടുക്കേണ്ടത് ആസ്വാദ്യകരമായ സ്പര്&#x200d;ശന അനുഭവങ്ങള്&#x200d;, സ്വരങ്ങള്&#x200d;, രുചികള്&#x200d;, വര്&#x200d;ണങ്ങള്&#x200d; എന്നിവ ആസ്വദിപ്പിച്ചുകൊണ്ടായിരിക്കണം. അങ്ങിനെയാണെങ്കില്&#x200d; പ്രായപൂര്&#x200d;ത്തിയും പിന്നീടുള്ള വളര്&#x200d;ച്ചയും തദനുസൃതമായിരിക്കും. അനുകൂല (പോസിറ്റീവ്) കാഴ്ചപ്പാടുള്ള ഒരു പൗരനായി കുഞ്ഞ് വളര്&#x200d;ന്നുവരും. അതാണ് മനുഷ്യവംശത്തെ മൊത്തമായി നന്മയിലേക്കെത്തിക്കുന്നതിന്റെ അടിത്തറ. വളര്&#x200d;ച്ചയിലേക്ക് കുതിക്കുന്ന ഓരോ ശിശുവും ദൃശ്യലോകത്തിന്റെ മുഴുവന്&#x200d; സമ്പത്താണെന്ന വിശാലമായ ആശയമാണ് മാനവരാശിയെ ഒന്നിപ്പിക്കേണ്ടത്.</p>
<p>മനുഷ്യന്റെ ഭൂമിയിലെ നിലനില്&#x200d;പ് അസ്ഥിരമാണ്. യാത്ര തിരിക്കേണ്ട നേരമേതാണെന്ന് അവനറിഞ്ഞുകൂടാ. ലോകത്തിന്റെ തിളക്കവും മിനുക്കവും കാത്തിരുന്നാസ്വദിക്കാന്&#x200d; സമയം കിട്ടിക്കൊള്ളണമെന്നില്ല. തിരിച്ചു വിളിയുടെ നേരമേതാണെന്നാര്&#x200d;ക്കും അറിയുന്നതല്ല. ദൈര്&#x200d;ഘ്യം തീരെ കുറവാണെങ്കിലും അതിനെ സുദീര്&#x200d;ഘമായതായിട്ടാണ് മനുഷ്യന്&#x200d; കാണുന്നത്. അക്കാരണത്താലാണ് ചെയ്യാനുള്ളതൊന്നും ചെയ്തു തീര്&#x200d;ക്കാതെ അലസമായെന്തെങ്കിലുമെല്ലാം ചെയ്യുന്നതും അന്തിമമായി അത് അപകടത്തില്&#x200d; കലാശിക്കുന്നതും. ശരിയായ സത്യം കണ്ടെത്താനും, ആവശ്യമായ അനുകൂലശക്തി (പോസിറ്റീവ് എനര്&#x200d;ജി) സംഭരിക്കാനും അവന്&#x200d; വിദൂരതയിലേക്ക് നോക്കി എന്തിനെയോ കാത്തിരിക്കുന്നു. അത്തരത്തിലുള്ള ആയുസിന്റെ സമയത്തിന്റെ പാഴ്‌ച്ചെലവില്&#x200d; അവന്&#x200d; പൊഴിച്ചു കളയുന്നതു ഫലവത്താക്കാവുന്ന ആയുസിനെയാണെന്ന ബോധ്യം അവനിലുണ്ടാവുന്നില്ല. നാളെയാകാം പിന്നെയാകാം എന്ന നീട്ടിവെപ്പാകുന്ന പൈശാചികതയിലേക്കവന്&#x200d; എത്തിച്ചേരുന്നു. മനുഷ്യന്&#x200d; അവന്റെ സൗഹൃദവലയത്തെ അവഗണിക്കുന്ന സ്വഭാവക്കാരന്&#x200d; കൂടിയാണ്. അതിനു കാരണം അവന്റെ തിരിച്ചറിവുകേടാണ്. ഈ ഘട്ടങ്ങളിലെല്ലാം അവന് തുണയായ് വരേണ്ടത് അവന് കുഞ്ഞുനാളില്&#x200d; കിട്ടിയ മാര്&#x200d;ഗ ദര്&#x200d;ശനങ്ങളാവേണ്ടിയിരുന്നു. എന്നാല്&#x200d; ഉത്തരവാദപ്പെട്ടവര്&#x200d; കൈവളര്&#x200d;ച്ചയും കാല്&#x200d; വളര്&#x200d;ച്ചയും മാത്രമേ പരിഗണിച്ചുള്ളൂ. മനോവളര്&#x200d;ച്ചയുടെ അതിന്റെ ശക്തിയും ഗതിയും എപ്രകാരമെന്ന് തിരിച്ചറിയുന്നില്ല.</p>
<p>വളര്&#x200d;ച്ചയുടെ കാലഘട്ടങ്ങളില്&#x200d; മാതാപിതാക്കള്&#x200d;, ബന്ധുക്കള്&#x200d; എന്നിവര്&#x200d; കഴിഞ്ഞാല്&#x200d; പിന്നെ തൊട്ടടുത്ത പങ്കാളികള്&#x200d; കൂട്ടുകാരാണ്. ആ കൂട്ടുകാര്&#x200d; &#8216;ആല ചാരിയാല്&#x200d; ചാണകം മണക്കും&#8217; എന്ന ഗണത്തില്&#x200d; പെട്ടവരായാലോ?. അതുകൊണ്ടു ആതെരഞ്ഞെടുപ്പിലും മതിയായ പരിഗണന ആവശ്യമുണ്ട്. &#8216;ചന്ദനം ചാരിയാല്&#x200d; ചന്ദനം മണക്കും&#8217; എന്ന യാഥാര്&#x200d;ത്ഥ്യത്തിലേക്ക് ഇളം തലമുറയെ എത്തിക്കേണ്ട ചുമതല മാതാപിതാക്കള്&#x200d;ക്കല്ലേ?. കുട്ടികള്&#x200d; പ്രായപൂര്&#x200d;ത്തിയാകുന്നതുവരെ അഥവാ അടിസ്ഥാന വിവേകപ്രായം എത്തുന്നതുവരെ അവരുടെ ഇഷ്ടങ്ങളില്&#x200d;, തിരഞ്ഞെടുപ്പുകളില്&#x200d; മാതാപിതാക്കള്&#x200d; ഇടപെട്ട് കുഴപ്പമുണ്ടാക്കണമെന്നല്ല, മറിച്ച് നിര്&#x200d;ദ്ദോഷമായ നിയന്ത്രണങ്ങള്&#x200d;ക്ക് അറച്ചു നിന്നാല്&#x200d; അതിന്റെ ഭവിഷ്യത്തുകള്&#x200d; വലുതായിരിക്കും. മാതാപിതാഗുരുദൈവം എന്ന ദിവ്യ ദര്&#x200d;ശനം വെറുതെയുള്ളതല്ല. മനുഷ്യ വംശത്തിന്റെ നല്ല നിലനില്&#x200d;പിന്റെ നിദാനമായിട്ടുള്ള ആദര്&#x200d;ശമാണത്.</p>
<p>മനുഷ്യവംശം നന്നായിത്തീരാന്&#x200d;, സത്യവും സമാധാനവും നിലനില്&#x200d;ക്കാന്&#x200d;, അത്യന്തം ആവശ്യമായിട്ടുള്ളത് പണത്തെക്കാളും സ്‌നേഹമെന്ന നിസ്തൂല വികാരമാണ്. നിസ്വാര്&#x200d;ത്ഥ സ്‌നേഹത്തിന് പകരമായി എടുത്തുപറയാന്&#x200d; ലോകത്ത് മറ്റൊന്നുമില്ല. സ്‌നേഹമില്ലാതെ മറ്റെന്ത് ഉണ്ടായിട്ടും അത് ഫലപ്രദമായിക്കൊള്ളണമെന്നില്ല. സ്‌നേഹം അത് ഉറച്ച സ്‌നേഹമായിരിക്കണം. ചഞ്ചലമായിരിക്കരുത്. അത്തരം സ്‌നേഹം നേരിട്ടുള്ള ശത്രുതയെക്കാള്&#x200d; ദോഷം ചെയ്യും.</p>
<p>കാരണം യഥാര്&#x200d;ത്ഥ സ്‌നേഹിതനെയും കപട സ്‌നേഹിയെയും തിരിച്ചറിയാന്&#x200d; കഴിയാത്ത അവസ്ഥ വരും. ഇനി അതിലുമുണ്ട് വകതിരിവുകള്&#x200d;. നേട്ടങ്ങള്&#x200d; കൊയ്‌തെടുക്കാന്&#x200d; എളുപ്പമാര്&#x200d;ഗമായി ചില പ്രത്യേകക്കാരുമായി പടുത്തുയര്&#x200d;ത്തുന്ന സ്‌നേഹം. അതിന് ആയുസ് കുറവായിരിക്കും. പേരും പെരുമയുമുള്ളവരുമായി ഉണ്ടാക്കിയെടുക്കുന്ന സ്‌നേഹബന്ധങ്ങള്&#x200d;, ഒന്നുകില്&#x200d; കാര്യലാഭത്തിനായി അല്ലെങ്കില്&#x200d; ലോകമാന്യത്തിനായി ഇതും കപട സ്‌നേഹത്തില്&#x200d; പെടുന്നതാണ്. അപ്രകാരം തന്നെ വലിയൊരു ഭൗതിക നേട്ടം കൈവശപ്പെടുത്താന്&#x200d; ചിലരെ പാലമായി ഉപയോഗിച്ചു സ്‌നേഹിക്കുക. ഇത്തരം സ്‌നേഹ നിര്&#x200d;മാണങ്ങളെല്ലാം കുറ്റകരമാണ്. ഫലേച്ഛയില്ലാത്ത സ്‌നേഹം അഥവാ നിസ്വാര്&#x200d;ത്ഥ സ്‌നേഹം അതാണ് വിലമതിക്കപ്പെടുന്ന സ്‌നേഹം. സ്‌നേഹ ദര്&#x200d;ശനത്തിന്റെ നായകരായി ലോകം വിശേഷിപ്പിക്കുന്ന പ്രവാചകവര്യന്&#x200d; മുഹമ്മദ് നബി (സ) യേശു ക്രിസ്തു എന്നിവരെല്ലാം കറയറ്റ സ്‌നേഹത്തിന്റെ പ്രതീകങ്ങളാണ്. സ്വന്തമായി കഷ്ടനഷ്ടങ്ങളും അളവറ്റ യാതനകളും സമൂഹത്തില്&#x200d; നിന്ന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളവരാണവര്&#x200d;. അങ്ങേയറ്റം മൂല്യവത്തായ മൂലധനമായി പ്രപഞ്ചത്തില്&#x200d; വല്ലതുമുണ്ടെങ്കില്&#x200d; അതാണ് സ്‌നേഹം. അളവിലൊതുങ്ങാത്ത, കൊടുത്താല്&#x200d; തീരാത്ത അക്ഷയനിധി. എന്നാല്&#x200d; അത് ഉപയോഗിക്കുന്നതിലും, കൂടുതലായി വളര്&#x200d;ത്തിയെടുക്കുന്നതിലും മിക്കവരും പരാജയപ്പെടുന്നുവെന്നതാണ് ദൗര്&#x200d;ഭാഗ്യകരം.</p>
<p>&#8216; സ്‌നേഹത്തില്&#x200d; നിന്നുദിക്കുന്നൂ<br />
ലോകം<br />
സ്‌നേഹത്താല്&#x200d; വൃദ്ധി നേടുന്നു.<br />
സ്‌നേഹം താന്&#x200d; ജീവിതശ്രീമന്&#x200d;<br />
സ്‌നേഹവ്യാഹതി തന്നെ മരണം.&#8217;</p>
<p>സ്‌നേഹത്തെക്കുറിച്ച് എത്ര തന്നെ വാഴ്ത്തി പയുമ്പോഴും അവിടെ ഉടലെടുക്കുന്ന ഒരു ചോദ്യമുണ്ട്. മനുഷ്യമനസിന്റെ വിശാലത. ലോകജനതയെ മുഴുവന്&#x200d; സ്‌നേഹിക്കണമെന്നതാണല്ലോ എല്ലാ സച്ചരിത പാഠങ്ങളും. അടുത്തിടെ ഒരു പ്രഭാഷണ വേദിയില്&#x200d; സ്‌നേഹത്തെയും മാനവിക സൗഹൃദത്തെയും ഐക്യത്തെയും കുറിച്ചെല്ലാം പ്രഭാഷണം നടക്കുന്ന വേദിയില്&#x200d; ഒരു പ്രത്യേക നിമിഷം കയറിക്കൂടി. പ്രഭാഷണത്തിനിടെ പ്രഭാഷകന്&#x200d; സദസിന്റെ മുന്&#x200d; നിരയിലിരിക്കുന്ന ഒരാളെ ചൂണ്ടി ഒരു ചോദ്യമുന്നയിച്ചു. താങ്കള്&#x200d;ക്ക് തുറന്ന മനസോടെ എത്ര പേരെ സ്‌നേഹിക്കാന്&#x200d; സാധിക്കും?. ചോദ്യം കേട്ട ആള്&#x200d; അമ്പരന്നു. വ്യക്തമായൊന്നും പറഞ്ഞില്ല. അയാള്&#x200d; തികഞ്ഞ ആശയക്കുഴപ്പത്തിലായി. തുടര്&#x200d;ന്ന് ഓരോരുത്തരോടായി ചോദ്യം ഉന്നയിച്ചു. ആരും ഊഹങ്ങളല്ലാതെ കൃത്യമായ ഒരു മറുപടി പറഞ്ഞില്ല. ഒടുവില്&#x200d; പ്രഭാഷകന്&#x200d; തന്നെ എല്ലാവര്&#x200d;ക്കുമായി ഉത്തരം സ്വയം തന്നെ പറഞ്ഞു. അത് ഇപ്രകാരമായിരുന്നു.</p>
<p>പ്രപഞ്ചത്തിലെ മുഴുവന്&#x200d; മനുഷ്യരെയും, സൃഷ്ടി ചരാചരങ്ങളെയും അകമഴിഞ്ഞ് സ്‌നേഹിച്ചാലും ഹൃദയത്തില്&#x200d; സ്ഥലം പിന്നെയും ബാക്കി കാണും. പുതുതായി ഒരാളുമായി പരിചയപ്പെടാന്&#x200d; ഇടവരുമ്പോള്&#x200d; നിങ്ങളിലാരെങ്കിലും &#8216;ക്ഷമിക്കണം പുതിയ സ്‌നേഹിതരെ ഉള്&#x200d;ക്കൊള്ളാന്&#x200d; എന്റെ മനസിലിടമില്ലാത്തതിനാല്&#x200d; ഖേദിക്കുന്നു&#8217; എന്ന് പറഞ്ഞ് മാറിക്കളയുമോ?. ഒരിക്കലുമില്ല പ്രപഞ്ചത്തിലെ എന്തും ഏതും ഉള്&#x200d;ക്കൊള്ളാന്&#x200d; മാത്രം വിശാലമാണ് മനുഷ്യഹൃദയം!. എന്നാല്&#x200d; അതേസമയം എത്ര പേരെ വെറുക്കാന്&#x200d; കഴിയുമെന്നാണ് ചോദ്യമെങ്കിലോ? ഇല്ല ഒരാളെപോലും വെറുക്കാനുള്ള ഇടം നേര്&#x200d; മനസുകളിലുണ്ടാവില്ല എന്നതാണ് ഉത്തരം. കാരണം ഒരാളോട് വെറുപ്പെന്നല്ല അങ്ങിനെയൊരു പരാമര്&#x200d;ശത്തിന് പോലും മനസില്&#x200d; ഇടം കാണില്ല. സ്‌കൂള്&#x200d; കുട്ടികള്&#x200d; തമ്മില്&#x200d; ഒരു പെന്&#x200d;സില്&#x200d; കഷ്ണത്തിന്റെ പേരിലെങ്കിലും, ഒരു കൊച്ചു പിണക്കമുണ്ടായി വീട്ടില്&#x200d; തിരിച്ചെത്തിയാല്&#x200d; കുട്ടി ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ വീട്ടുകാരെ അങ്കലാപ്പിലാക്കുന്നത് നാം കാണാറില്ലേ!. എന്നുവെച്ചാല്&#x200d; സ്‌നേഹത്തിന് വിപരീതമായൊന്നും സ്വീകരിക്കാത്ത തനിമയാര്&#x200d;ന്ന പ്രകൃമാണ് മനുഷ്യമനസിന് ഉള്ളത് എന്ന് സാരം. ആകയാല്&#x200d; തിരിച്ചറിയേണ്ടത് ലോകസമാധാനത്തിന് അഥവാ മനുഷ്യസമാധാനത്തിനാവശ്യം നന്മ നിറഞ്ഞ സ്‌നേഹം നിറഞ്ഞ നിര്&#x200d;മല മനസുകളാണ് എന്ന സത്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-is-everywhere.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊരിഞ്ഞ പോരാട്ടത്തിനിടയില്&#x200d; പ്രണയം പറച്ചില്&#x200d;; ഇന്ത്യ-ഓസീസ് മത്സരത്തിനിടെയുള്ള വീഡിയോ വൈറല്&#x200d;</title>
		<link>https://www.chandrikadaily.com/india-australia-cricket-gallery-proposal.html</link>
					<comments>https://www.chandrikadaily.com/india-australia-cricket-gallery-proposal.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 29 Nov 2020 14:37:43 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[india-australia]]></category>
		<category><![CDATA[love]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169744</guid>

					<description><![CDATA[കളി നടക്കുന്നതിനിടെ ഇന്ത്യക്കാരനായ യുവാവ് ഓസ്‌ട്രേലിയന്&#x200d; യുവതിയോട് പ്രണയാഭ്യര്&#x200d;ഥന നടത്തുന്നു. ആദ്യമൊന്ന് അമ്പരന്ന ശേഷം യുവതി ആ പ്രണയാഭ്യര്&#x200d;ഥന ഹൃദയത്തോട് ചേര്&#x200d;ത്തുവക്കുന്നു]]></description>
										<content:encoded><![CDATA[<p>ഗ്രൗണ്ടില്&#x200d;  ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരത്തിന്റെ പൊരിഞ്ഞ പോരാട്ടം നടക്കുന്നു. ഗ്യാലറിയിലെ കളിയാവേശത്തിന്റെ ആര്&#x200d;പ്പുവിളികള്&#x200d;ക്കിടയില്&#x200d; മറ്റൊന്നു കൂടി സംഭവിച്ചു. രാജ്യവികാരങ്ങള്&#x200d;ക്കപ്പുറത്ത് ഒരു പ്രണയം പൂവിടുകയായിരുന്നു. കളി നടക്കുന്നതിനിടെ ഇന്ത്യക്കാരനായ യുവാവ് ഓസ്‌ട്രേലിയന്&#x200d; യുവതിയോട് പ്രണയാഭ്യര്&#x200d;ഥന നടത്തുന്നു. ആദ്യമൊന്ന് അമ്പരന്ന ശേഷം യുവതി ആ പ്രണയാഭ്യര്&#x200d;ഥന ഹൃദയത്തോട് ചേര്&#x200d;ത്തുവക്കുന്നു.</p>
<p>പ്രണയ മുഹൂര്&#x200d;ത്തങ്ങളുടെ വീഡിയോ പുറത്തു വിട്ടത് ഓസ്‌ട്രേലിയയാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ വീഡിയോ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. ഓസ്‌ട്രേലിയ ആദ്യം ബാറ്റു ചെയ്യുകയായിരുന്നു. ആ സമയത്താണ് ഇരുവരും പ്രണയാവിഷ്‌കാരങ്ങള്&#x200d; നടത്തിയത്.</p>
<p>ഓസ്‌ട്രേലിയന്&#x200d; ഇന്നിങ്‌സ് 20 ഓവര്&#x200d; പിന്നിട്ടപ്പോള്&#x200d; ഇന്ത്യക്കാരനായ യുവാവ് ഓസീസ് ആരാധികക്കു മുന്നിലെത്തി. മുട്ടുകുത്തി നിന്ന് ഇന്ത്യന്&#x200d; ആരാധകന്&#x200d; നീട്ടിയ വിവാഹമോതിരം ഓസ്‌ട്രേലിയന്&#x200d; ആരാധിക സ്വീകരിച്ചതോടെ ഗാലറിയിലും സന്തോഷം. ഇന്ത്യന്&#x200d; വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്‌ട്രേലിയന്&#x200d; താരം ഗ്ലെന്&#x200d; മാക്‌സ്‌വെല്&#x200d;, ഗാലറിയിലെ ഈ ഇന്ത്യ-ഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടില്&#x200d; കയ്യടിക്കുന്നതും വിഡിയോയില്&#x200d; കാണാം.</p>
<p>https://twitter.com/FoxCricket/status/1332980709028360193</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-australia-cricket-gallery-proposal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാമുകി  വിവാഹത്തിന്  ഉപാധിവെച്ചു, സര്&#x200d;ക്കാര്&#x200d; ജോലി കിട്ടാന്&#x200d; യുവാവ് അച്ഛന്റെ  കഴുത്തറുത്തു</title>
		<link>https://www.chandrikadaily.com/condition-for-marriage-youth-killed-father.html</link>
					<comments>https://www.chandrikadaily.com/condition-for-marriage-youth-killed-father.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Feb 2018 03:37:26 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[love]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69211</guid>

					<description><![CDATA[മീററ്റ്: ഉത്തര്&#x200d;പ്രദേശിലെ മീററ്റില്&#x200d; സര്&#x200d;ക്കാര്&#x200d; ജോലി ലഭിക്കാന്&#x200d; മകന്&#x200d; അച്ഛനെ കഴുത്തറുത്തുകൊന്നു. പോസ്റ്റല്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റില്&#x200d; ജോലി ചെയ്യുന്ന ചന്ദ്ര പാല്&#x200d; (57) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്&#x200d; തരുണ്&#x200d; പാലി(22)നെ പൊലീസ് അറസ്റ്റു ചെയ്തു.പ്രതാപൂരിലെ കസംബാദ് വില്ലേജിലുള്ള വനത്തില്&#x200d; ഫെബ്രുവരി ഒന്നിനാണ് ചന്ദ്രപാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്&#x200d; കണ്ടെത്തിയത്. തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്റെ പങ്ക് വ്യക്തമായത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ. തരുണ്&#x200d; പാല്&#x200d; ദീര്&#x200d;ഘനാളായി മീററ്റ് സ്വദേശിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മീററ്റ്: ഉത്തര്&#x200d;പ്രദേശിലെ മീററ്റില്&#x200d; സര്&#x200d;ക്കാര്&#x200d; ജോലി ലഭിക്കാന്&#x200d; മകന്&#x200d; അച്ഛനെ കഴുത്തറുത്തുകൊന്നു. പോസ്റ്റല്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റില്&#x200d; ജോലി ചെയ്യുന്ന ചന്ദ്ര പാല്&#x200d; (57) ആണ് കൊല്ലപ്പെട്ടത്.<br />
സംഭവവുമായി ബന്ധപ്പെട്ട് മകന്&#x200d; തരുണ്&#x200d; പാലി(22)നെ പൊലീസ് അറസ്റ്റു ചെയ്തു.പ്രതാപൂരിലെ കസംബാദ് വില്ലേജിലുള്ള വനത്തില്&#x200d; ഫെബ്രുവരി ഒന്നിനാണ് ചന്ദ്രപാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്&#x200d; കണ്ടെത്തിയത്. തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്റെ പങ്ക് വ്യക്തമായത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ. തരുണ്&#x200d; പാല്&#x200d; ദീര്&#x200d;ഘനാളായി മീററ്റ് സ്വദേശിയായ യുവതിയുമായി പ്രണയത്തിലായിരുന്നു.<br />
എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ജോലിയുണ്ടെങ്കിലേ വിവാഹത്തിന് സമ്മതിക്കൂവെന്ന് യുവതി തരുണ്&#x200d; പാലിന് മുന്നില്&#x200d; ഉപാധി വച്ചു. 2016ല്&#x200d; സി.ആര്&#x200d;.പി.എഫ് പരീക്ഷയില്&#x200d; യോഗ്യത നേടിയെങ്കിലും ആരോഗ്യപരിശോധനയില്&#x200d; പുറത്തായി. മറ്റു മാര്&#x200d;ഗങ്ങളിലും സര്&#x200d;ക്കാര്&#x200d; ജോലിക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.<br />
ഇതോടെ നിരാശനായ യുവാവ്, അച്ചന്&#x200d; മരിച്ചാല്&#x200d; ആശ്രിത നിയമനമെന്ന നിലയില്&#x200d; പോസ്റ്റല്&#x200d; വകുപ്പില്&#x200d; ജോലി ലഭിക്കുമെന്ന വിവരം അറിഞ്ഞതോടെ അച്ഛനെ കൊലപ്പെടുത്താന്&#x200d; ഗൂഢാലോചന നടത്തുകയായിരുന്നു. ഫെബ്രുവരി ഒന്നിന് പിതാവിനൊപ്പം വനത്തോടു ചേര്&#x200d;ന്നുള്ള കൃഷി സ്ഥലത്തെത്തിയ യുവാവ് ഇവിടെവച്ച് ചന്ദ്രപാലിനെ കഴുത്തറുത്ത ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.<br />
ഗ്രാമീണരാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. സംശയം തോന്നിയ പൊലീസ് തരുണ്&#x200d; പാലിനെ വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്&#x200d; കുറ്റം സമ്മതിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/condition-for-marriage-youth-killed-father.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
