Loya – Chandrika Daily https://www.chandrikadaily.com Thu, 19 Apr 2018 17:50:15 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Loya – Chandrika Daily https://www.chandrikadaily.com 32 32 ജഡ്ജ് ബി.എച്ച് ലോയ; പരാതിക്കാരന് നിക്ഷിപ്ത താല്‍പര്യമെന്ന് സുപ്രീംകോടതി https://www.chandrikadaily.com/jd-loya-case-supreme-courts-reasons-dismissing-petitions-seeking-probe-judge-loyas-death-read-judgment.html https://www.chandrikadaily.com/jd-loya-case-supreme-courts-reasons-dismissing-petitions-seeking-probe-judge-loyas-death-read-judgment.html#respond Thu, 19 Apr 2018 16:06:45 +0000 http://www.chandrikadaily.com/?p=81204 ന്യൂഡല്‍ഹി: ജഡ്ജ് ബി.എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ ബോംബെ ലോയേഴ്‌സ് അസോസിയേഷന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. നിക്ഷിപ്ത താല്‍പര്യത്തിനും രാഷ്ട്രീയ താല്‍പര്യത്തിനും വേണ്ടി പരാതിക്കാരന്‍ ജുഡീഷ്യറിയെ ദുരുപയോഗിക്കുകയായിരുന്നുവെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. മൂന്നംഗ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് പരാതിക്കാരെ ഏറ്റവും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്.

നൂറു കണക്കിന് പരാതികള്‍ കെട്ടിക്കിടക്കുമ്പോള്‍ ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം ദുരുപയോഗിക്കുകയായിരുന്നു പരാതിക്കാരനെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആരോപിച്ചു. ജുഡീഷ്യറിയെ അഴിമതി നിറഞ്ഞതായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗുരുതര ആക്രമണമായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി. രാഷ്ട്രീയ എതിരാളികള്‍ക്കുമേല്‍ കടന്നുകയറാനുള്ള വ്യക്തിപരമായ അജണ്ടയാണ് പരാതിക്കാരനുണ്ടായിരുന്നത്. ജുഡീഷ്യറിയുടെ നിക്ഷ്പക്ഷത സംരക്ഷിക്കാനാണ് നിയമ പോരാട്ടം എന്നത് വ്യാജ സൃഷ്ടിയായിരുന്നു. ജഡ്ജ് ലോയയുടെ മരണം വൈകാരിക വിഷയമാക്കി മാറ്റുകയായിരുന്നു ലക്ഷ്യമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിധിന്യായത്തില്‍ കുറ്റപ്പെടുത്തുന്നു.

കോടതിയലക്ഷ്യ നടപടിക്ക് അര്‍ഹമായ കുറ്റമാണ് പരാതിക്കാരന്‍ ചെയ്തതെങ്കിലും തല്‍ക്കാലം നടപടിയെടുക്കാതെ വിടുകയാണെന്ന് കോടതി വ്യക്തമാക്കി. ഒരു വ്യക്തിയാണ് ജുഡീഷ്യറിയെ മൊത്തം നിയന്ത്രിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ദുരുദ്ദേശ്യത്തോടെയായിരുന്നു. ജുഡീഷ്യറിയുടെ വിശ്വാസ്യത ഇടിച്ചു കാണിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി കോടതിയെ വലിച്ചിഴക്കരുത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ജനാധിപത്യത്തിന്റെ വലിയ ഇടനാഴിയില്‍ പരിഹരിക്കപ്പെടണം. നിയമഭരണം പരിഹാസ്യമായി മാറരുതെന്നും കോടതി പറഞ്ഞു.

അമിത് ഷാ പ്രതിയായ കേസില്‍ അട്ടിമറി നടത്തുന്നതിന് ഹൈക്കോടതിയില്‍ നിന്ന് ഇടപെടല്‍ ഉണ്ടായി എന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ തന്നെ സമീപിച്ചതെന്നും സുപ്രീംകോടതി ചോദിച്ചു. ബോംബെ ഹൈക്കോടതിയിലാണ് പരാതിക്കാരന്‍ ആദ്യം പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇത് പിന്നീട് പരമോന്നത നീതിപീഠം സ്വമേധയാ സുപ്രീംകോടതിയിലേക്ക് മാറ്റുകയായിരുന്നു.
മരണം നടന്ന രാത്രിയില്‍ ജഡ്ജ് ലോയക്കൊപ്പം താമസിച്ച നാല് ജഡ്ജിമാരെ ക്രോസ് വിസ്താരം ചെയ്യണമെന്ന് വരെ ഒരു ഘട്ടത്തില്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ജുഡീഷ്യറിയുടെ നിക്ഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും സുപ്രീംകോടതി ആരോപിച്ചു.

]]>
https://www.chandrikadaily.com/jd-loya-case-supreme-courts-reasons-dismissing-petitions-seeking-probe-judge-loyas-death-read-judgment.html/feed 0
ലോയ കേസ് വിധി: വെളിപ്പെടുത്തലുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാരവന്‍ മാഗസിന്‍ https://www.chandrikadaily.com/sc-verdict-caravan-magazine-update.html https://www.chandrikadaily.com/sc-verdict-caravan-magazine-update.html#respond Thu, 19 Apr 2018 11:56:09 +0000 http://www.chandrikadaily.com/?p=81172 ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഇതുസംബന്ധിച്ച് ഇനി ഹര്‍ജികള്‍ സ്വീകരിക്കേണ്ടതില്ലെന്നുമുള്ള സുപ്രീം കോടതി ഉത്തരവില്‍ ലോയയുടെ മരണത്തിലെ അസ്വാഭാവികതയുടെ തെളിവുകള്‍ പുറത്തുവിട്ട ‘ദി കാരവന്‍’ മാഗസിന്റെ വിശദീകരണം. തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് വ്യക്തമാക്കി.

‘വിധി പൂര്‍ണമായി വായിക്കാന്‍ ഇനിയും കാത്തിരിക്കണം. പക്ഷേ, കാരവന്‍ മാഗസിന്‍ അതിന്റെ 22 ലേഖനങ്ങളിലും ഉറച്ചു നില്‍ക്കുന്നു. ആ ലേഖനങ്ങള്‍ തന്നെ അവയ്ക്കു വേണ്ടി സംസാരിക്കും. മാത്രവുമല്ല ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് ഉയര്‍ന്നുവരുന്ന അസ്വാഭാവിക ചോദ്യങ്ങളെ പത്രപ്രവര്‍ത്തനപരമായി ഞങ്ങള്‍ പിന്തുടരുകയും ചെയ്യും.’ – വിനോദ് കെ. ജോസ് ട്വിറ്ററില്‍ വ്യക്തമാക്കി.

അമിത് ഷാ പ്രതിയായ സൊഹ്രാബുദ്ദീന്‍ വധക്കേസ് വാദം കേള്‍ക്കുകയായിരുന്ന സി.ബി.ഐ ജഡ്ജ് ബി.എച്ച് ലോയ 2016 ഡിസംബറിലാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. ഇദ്ദേഹത്തിനു പിന്നാലെ നിയുക്തനായ ജഡ്ജി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു. അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയാന്‍ ലോയക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു എന്നും അദ്ദേഹത്തിന്റെ മരണത്തില്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ടെന്നും കാരവന്‍ മാഗസിന്‍ ആരോപിച്ചിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ലോയ കേസിലെ ഹര്‍ജികള്‍ തള്ളിയത്. ഏറെ തെളിവുകള്‍ ഉണ്ടായിട്ടും തിടുക്കപ്പെട്ട് ഇത്തരമൊരു ഉത്തരവിറക്കിയത് അസ്വാഭാവികമാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.

]]>
https://www.chandrikadaily.com/sc-verdict-caravan-magazine-update.html/feed 0
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ല; ഇനി ഹര്‍ജികള്‍ വേണ്ടെന്ന് സുപ്രീം കോടതി https://www.chandrikadaily.com/supreme-court-dismisses-pleas-for-sit-probe-in-loya-death.html https://www.chandrikadaily.com/supreme-court-dismisses-pleas-for-sit-probe-in-loya-death.html#respond Thu, 19 Apr 2018 06:38:02 +0000 http://www.chandrikadaily.com/?p=81066 ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ കോടതി ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എം ഖന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഏറെ വിവാദമുയര്‍ത്തിയ സംഭവത്തില്‍ ഇനി അന്വേഷണം വേണ്ടെന്ന് ഉത്തരവിട്ടത്. ജസ്റ്റിസ് ലോയയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ ദുരൂഹതയില്ലെന്നും ജുഡീഷ്യല്‍ ഓഫീസര്‍മാരായ ശ്രീകാന്ത് കുല്‍ക്കര്‍ണി, ശ്രീരാം മൊഡാക്, എം. രതി, വിജയ്കുമാര്‍ ബദ്രെ എന്നിവരുടെ വിശദീകരണവും ബോംബെ ഹൈക്കോടതി ജസ്റ്റിസുമാരായ ഭൂഷണ്‍ ഗവായ്, സുനില്‍ ഷുക്രെ എന്നിവരുടെ ദൃഢപ്രസ്താവവും അവിശ്വസിക്കാന്‍ കാരണമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വാദത്തിനിടെ, നിലവിലെ ഹര്‍ജിയുമായി ബന്ധമില്ലാത്ത ജഡ്ജിമാരെ വരെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയെന്നും ജുഡീഷ്വറിയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. യോഗ്യതയില്ലാത്ത ഹര്‍ജികളുമായി രാഷ്ട്രീയ, ബിസിനസ് യുദ്ധങ്ങള്‍ കോടതിയില്‍ നടത്തരുതെന്നും കോടതി പറഞ്ഞു.

നേരത്തെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന്‍ എം. ശന്തനഗൗഡര്‍ എന്നിവര്‍ വാദം കേള്‍ക്കാനിരുന്ന ഹര്‍ജികള്‍ പിന്നീട് കാരണം വ്യക്തമാക്കാതെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഏറ്റെടുക്കുകയായിരുന്നു. ബോംബെ ഹൈക്കോടതിയില്‍ ബോംബെ ലോയേഴ്‌സ് അസോസിയേഷനും സൂര്യകാന്ത് ലോഡ്‌ഗെയും നല്‍കിയ ഹര്‍ജികളും തങ്ങള്‍ക്കു വിടാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. സമാനമായ കേസുകള്‍ പരിഗണിക്കേണ്ടെന്ന് ഹൈക്കോടതികളോട് സുപ്രീം കോടതി ഉത്തരവിട്ടു.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്രാബുദ്ദീന്‍ വധക്കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ അസ്വാഭാവിക മരണത്തെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍, മുന്‍ നേവി അഡ്മിറല്‍ എല്‍ രാംദാസ്, ആക്ടിവിസ്റ്റ് തഹ്‌സീന്‍ പൂനാവാല, മഹാരാഷ്ട്രയിലെ പത്രപ്രവര്‍ത്തകന്‍ ബന്ധുരാജ് സംഭാജി ലോനെ, ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിരുന്നത്. ദുഷ്വന്ത് ദാവെ, ഇന്ദിര ജയ്‌സിങ്, വി. ഗിരി, പല്ലവ് സിഷോഡിയ, പി.വി സുരേന്ദ്രനാഥ് തുടങ്ങിയ അഭിഭാഷകരാണ് കേസ് വാദിച്ചത്.

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബത്തെ ഉദ്ധരിച്ച് ‘ദി കാരവന്‍’ മാഗസിന്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജസ്റ്റിസ് ലോയയുടെ മരണം വിവാദമായത്. മരണത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയമുണര്‍ത്തുന്ന തെളിവുകള്‍ കാരവനും ആക്ടിവിസ്റ്റുകളും പുറത്തുവിട്ടിരുന്നു. തുടര്‍ ഹര്‍ജകള്‍ പ്രോത്സാഹിപ്പിക്കാത്ത വിധത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നിയമ വൃത്തങ്ങളില്‍ ഞെട്ടലിന് കാരണമായിട്ടുണ്ട്.

]]>
https://www.chandrikadaily.com/supreme-court-dismisses-pleas-for-sit-probe-in-loya-death.html/feed 0
ജസ്റ്റിസ് ലോയയുടെ മരണം; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു https://www.chandrikadaily.com/oppostition-mps-meet-president-demanding-inquiry-in-loyas-death.html https://www.chandrikadaily.com/oppostition-mps-meet-president-demanding-inquiry-in-loyas-death.html#respond Fri, 09 Feb 2018 13:40:52 +0000 http://www.chandrikadaily.com/?p=69095 ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ അസ്വാഭാവിക മരണത്തെപ്പറ്റി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. 15 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 114 എം.പിമാരാണ് സംഘത്തിലുണ്ടായിരുന്നത്.

ബി.ജെ.പി പ്രസിഡണ്ട് അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം സംശയാസ്പദമാണെന്നും എന്‍.ഐ.എയോ സി.ബി.ഐയോ അല്ലാതെ കോടതിയുടെ മേല്‍നോട്ടത്തിലുള്ള സംഘം അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷ സംഘം രാഷ്ട്രപതിക്ക് സമര്‍പ്പിച്ച കത്തില്‍ ആവശ്യപ്പെട്ടത്. തങ്ങളുടെ ആവശ്യത്തോട് രാഷ്ട്രപതി അനുഭാവ പൂര്‍വമാണ് പ്രതികരിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

’15 പാര്‍ട്ടികളില്‍ നിന്നായി 114 എം.പിമാരാണ് പത്രികയില്‍ ഒപ്പുവെച്ചത്. രാഷ്ട്രപതി ഞങ്ങളോട് അനുഭാവ പൂര്‍വമാണ് പ്രതികരിച്ചത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും പ്രത്യേകാന്വേഷണ സംഘം അന്വേഷണിക്കണമെന്നും ലോക്‌സഭയിലെയും രാജ്യസഭയിലെയും നിരവധി എം.പിമാര്‍ കരുതുന്നു. സി.ബി.ഐ ജഡ്ജിയുടെ അസ്വാഭാവിക മരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കും ആശങ്കയുണ്ട്. സ്വതന്ത്ര അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം’ – രാഹുല്‍ ഗാന്ധി പറഞ്ഞു.

സി.ബി.ഐയിലെയും എന്‍.ഐ.എയിലെയും ഒരു ഓഫീസര്‍ പോലും പ്രത്യേകാന്വേഷണ സംഘത്തില്‍ ഉണ്ടാവരുതെന്നും ശരിയായ രീതിയില്‍ അന്വേഷണം നടന്നില്ലെങ്കില്‍ പാര്‍ട്ടി രാജ്യത്തെ ഓരോ ഗ്രാമത്തിലും പ്രചരണം നടത്തുമെന്നും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

2014 ഡിസംബറില്‍ ഒരു സഹപ്രവര്‍ത്തകയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ ദുരൂഹ സാഹചര്യത്തിലുണ്ടായ ലോയയുടെ മരണത്തെ പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ബി.ജെ.പിയുടെ അടുപ്പക്കാരനെന്ന് ആരോപണമുള്ള മിശ്ര, അമിത് ഷാക്കു നേരെ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്ന കേസില്‍ വാദം കേള്‍ക്കുന്നതിനെതിരെ രാഷ്ട്രീയ, നിയമ വൃത്തങ്ങളില്‍ അസംതൃപ്തിയുണ്ട്.

]]>
https://www.chandrikadaily.com/oppostition-mps-meet-president-demanding-inquiry-in-loyas-death.html/feed 0
ജസ്റ്റിസ് ലോയയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയുടെ കോര്‍ട്ടിലേക്ക് https://www.chandrikadaily.com/opposition-to-presidents-court.html https://www.chandrikadaily.com/opposition-to-presidents-court.html#respond Wed, 07 Feb 2018 17:12:37 +0000 http://www.chandrikadaily.com/?p=68762  

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ ആരോപണ വിധേയനായിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ കേട്ടിരുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കേസ് സി.ബി.ഐക്കോ, എന്‍.ഐ.എക്കോ നല്‍കാതെ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇതിനു പുറമെ ജസ്റ്റിസ് ലോയയുടെ വിശ്വസ്തരായ രണ്ടു പേരുടെ മരണം അന്വേഷിക്കണമെന്നും പ്രതിപക്ഷം രാഷ്ട്രപതിയോട് ആവശ്യപ്പെടും. ജസ്റ്റിസ് ലോയയുടെ മരണത്തെ കുറിച്ചുള്ള കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് 100ല്‍ അധികം എം.പിമാരും നേതാക്കളും ഒപ്പിട്ട മൂന്നു പേജുള്ള കത്ത് രാഷ്ട്രപതിക്കു കൈമാറും. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടു ബന്ധുക്കളുടേതായി പുറത്തു വന്ന വെളിപ്പെടുത്തലുകളെക്കുറിച്ചും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റിസ് ലോയയുടെ വിശ്വസ്തനായിരുന്ന അഭിഭാഷകന്‍ ശ്രീകാന്ത് ഖണ്ഡാല്‍കര്‍ 2015 നവംബര്‍ 29ന് എട്ടു നില കെട്ടിടത്തില്‍ നിന്നു വീണാണ് മരിച്ചത്. മറ്റൊരു സുഹൃത്തായ ജില്ലാ ജഡ്ജി പ്രകാശ് ത്രോംബേയുടെ മരണവും അന്വേഷിക്കണമെന്നാണ് ആവശ്യം. ലോയയുടെ സുരക്ഷ പിന്‍വലിക്കാനിടയായ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെടും. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കല്‍ തുടരുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ നീക്കം. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നാഗ്പൂരിലെത്തിയ ലോയ 2014 ഡിസംബര്‍ ഒന്നിന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നാണ് രേഖകളില്‍ പറയുന്നത്.
നവംബര്‍ 30ന് മരിച്ചെന്ന് പൊലീസ് രേഖപ്പെടുത്തിയതു പിന്നീട് തിരുത്തിയതായി ചില മാധ്യമങ്ങള്‍ രേഖകളുടെ പകര്‍പ്പ് സഹിതം വാര്‍ത്ത പുറത്തു വിട്ടിരുന്നു. ലോയയെ ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ നാലു ജഡ്ജിമാര്‍ അനുഗമിച്ചിരുന്നതായി അധികൃതര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആരും തന്നെ ലോയയെ അനുഗമിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം ആസ്പത്രിയില്‍ വെച്ച് തിരിച്ചറിഞ്ഞ ഡോ.പി.ബി റാവത്തിന്റെ മൊഴി. മരിച്ച നിലയിലാണ് ലോയയെ ആസ്പത്രിയില്‍ എത്തിച്ചതെന്ന് രേഖകളില്‍ പറയുന്നു. എന്നാല്‍ പരിശോധനകളുടേയും ഭക്ഷണം സംബന്ധിച്ച ഉപദേശത്തിന്റേതുമടക്കം 5540 രൂപയുടെ ബില്ലും ആസ്പത്രി നല്‍കിയിരുന്നു. ഇതുള്‍പ്പെടെ ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ ലോയയുടെ മരണത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

]]>
https://www.chandrikadaily.com/opposition-to-presidents-court.html/feed 0
ജസ്റ്റിസ് ലോയയുടെ മരണത്തെ രാഷ്ട്രീയ വത്കരിച്ചു; ഇപ്പോള്‍ സംശയങ്ങളില്ലെന്ന് കുടുംബം https://www.chandrikadaily.com/judge-loyas-death-politicised-no-suspicion-now-says-son.html https://www.chandrikadaily.com/judge-loyas-death-politicised-no-suspicion-now-says-son.html#respond Sun, 14 Jan 2018 17:14:45 +0000 http://www.chandrikadaily.com/?p=65001 ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് അദ്ദേഹത്തിന്റെ മകന്‍ അനുജ് ലോയ. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കുടുംബത്തിന് യാതൊരു സംശയവും ഇല്ല, പക്ഷേ തങ്ങളെ ചിലര്‍ ഇരകളാക്കുകയും പീഡിപ്പിക്കുകയാണെന്നും അനുജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം വ്യാപകമാവുകയും ഇതേ കുറിച്ചുള്ള ഹര്‍ജി താരതമ്യേന ജൂനിയറായ ജഡ്ജിയുടെ ബെഞ്ചിലേക്ക് മാറ്റിയതില്‍ പ്രതിഷേധമറിയിച്ച് നാലു സുപ്രീം കോടതി ജഡ്ജിമാര്‍ പത്ര സമ്മേളനം നടത്തുകയും ചെയ്തതിനു പിന്നാലെയാണ് ലോയയുടെ മകന്‍ പത്ര സമ്മേളനം നടത്തിയതെന്നതും ശ്രദ്ധേയമാണ്. തനിക്ക് പിതാവിന്റെ മരണത്തില്‍ യാതൊരു സംശയവുമില്ല. നേരത്തെ ഇതുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംശയങ്ങളെല്ലാം മാറിയെന്നും അനൂജ് ലോയ പറഞ്ഞു. ജസ്റ്റിസ് ലോയ മരിക്കുമ്പോള്‍ തനിക്ക് 17 വയസായിരുന്നു പ്രായം, അന്ന് വൈകാരികമായ മാനസികാവസ്ഥയിലായിരുന്നു. ഒന്നും മനസിലായിരുന്നില്ല അനൂജ് പറഞ്ഞു.

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതനായിരുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ വേണ്ടി ജസ്റ്റിസ് ലോയ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ വെച്ച് ലോയ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ലോയക്കു പിന്നാലെ കേസില്‍ വിചാരണ കേട്ട പ്രത്യേക സി.ബി.ഐ ജഡ്ജി അമിത് ഷാ, ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ കേസില്‍ നിന്നും കുറ്റവിമുക്തരാക്കിയിരുന്നു.

അതേ സമയം ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബാംഗങ്ങളുടെ ആരോപണം കാരവന്‍ മാസിക പ്രസിദ്ധീകരിച്ചതോടു കൂടിയാണ് മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയത്. എന്നാല്‍ ജസ്റ്റിസ് ലോയയുടെ മരണത്തെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും തങ്ങളുടെ കുടുംബത്തില്‍ അസംതൃപ്തി വിതക്കാനും പീഡിപ്പിക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മകന്‍ അനൂജ് പറയുന്നു. കുടുംബാംഗങ്ങളെ പീഡിപ്പിക്കരുതെന്ന് സന്നദ്ധ സംഘടനകളോടും അഭിഭാഷകരോടും അഭ്യര്‍ത്ഥിക്കുന്നതായും അനൂജ് പറഞ്ഞു.

]]>
https://www.chandrikadaily.com/judge-loyas-death-politicised-no-suspicion-now-says-son.html/feed 0
ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വീണ്ടും; അമിത് ഷാക്ക് അനുകൂലമായി വിധിപറയാന്‍ ജഡ്ജിക്ക് നൂറു കോടി വാഗ്ദാനം ചെയ്തു https://www.chandrikadaily.com/shocking-revelation-in-sohrabuddin-case.html https://www.chandrikadaily.com/shocking-revelation-in-sohrabuddin-case.html#respond Tue, 21 Nov 2017 11:23:44 +0000 http://www.chandrikadaily.com/?p=55371 അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ലോയയുടെ മരണത്തെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. അമിത് ഷാക്ക് അനുകൂലമായി വിധി പറയാന്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ, ബ്രിജ് ലോയക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്തതായി ലോയയുടെ സഹോദരി അനുരാധ ബിയാനി ആരോപിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്‌ലെ ‘ദി കാരവനി’ല്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യമുള്ളത്.

മഹാരാഷ്ട്ര ലാത്തൂരിലെ ഗേറ്റ്ഗാവിലെ പൈതൃക വസതിയില്‍ ദീപാവലിക്ക് ഒത്തു ചേര്‍ന്നപ്പോള്‍ ലോയ തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് അനുരാധ പറയുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ആഴ്ചകള്‍ മാത്രം മുമ്പായിരുന്നു ഇത്. അമിത് ഷാക്ക് അനുകൂലമായി വിധി പറയുന്നതിനു വേണ്ടി തനിക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഓഫറുകള്‍ ലഭിക്കുന്നതായി ലോയ പറഞ്ഞതി അദ്ദേഹത്തിന്റെ പിതാവ് ഹര്‍കിഷന്‍ ലോയയും പറയുന്നു.

2014 നവംബര്‍ 31-ന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ബ്രിജ് ലോയ, അന്നു രാത്രി മരിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മെഡിക്കല്‍ ഡോക്ടറായ അനുരാധ വെളിപ്പെടുത്തിയത് ഇന്നലെ കാരവന്‍ പ്രസിദ്ധീകരിച്ചിരുന്നു. 2016 നവംബറിനും 2017 നവംബറിനുമിടയില്‍ നടത്തിയ തന്റെ അന്വേഷണത്തില്‍ ബ്രിജ് ഗോപാല്‍ ലോയയുടെ മരണം അസ്വാഭാവികമാണെന്നതിന് നിരവധി തെളിവുകള്‍ ലഭിച്ചതായി നിരഞ്ജന്‍ ടാക്‌ലെ വ്യക്തമാക്കുന്നു.

ഗുജറാത്ത് ഉപമുഖ്യമന്ത്രിയായിരിക്കെ, സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും കുടുംബത്തെയും വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചത് അമിത് ഷായുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്നാണ് കേസ്. കോടതിയെ സ്വാധീനിക്കുമെന്ന ഭയത്താല്‍ ഗുജറാത്തിന് പുറത്ത് നടത്തിയ വിചാരണയുടെ ഒരു ഘട്ടത്തില്‍ പോലും അമിത് ഷാ കോടതിയില്‍ ഹാജരായിരുന്നില്ല. അമിത് ഷാക്ക് ഹാജരാകാന്‍ അന്ത്യശാസനം നല്‍കിയ ജഡ്ജ് ജെ.ടി ഉത്പത്തിനെ, സുപ്രീം കോടതിയുടെ നിര്‍ദേശം അവഗണിച്ച് സ്ഥലം മാറ്റിയിരുന്നു. 201 ജൂണിലാണ് ബ്രിജ് ഗോപാല്‍ ലോയ ജഡ്ജിയാകുന്നത്.

10,000 പേജിലധികം വരുന്ന കുറ്റപത്രം സൂക്ഷ്മമായി വായിക്കുകയും തെളിവുകള്‍ എല്ലാം മുഖവിലക്കെടുക്കുകയും ചെയ്ത ബ്രിജ് ലോയയുടെ വിധി അമിത് ഷാക്ക് എതിരായിരിക്കുമെന്ന് നിയമ വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നു. വിചാരണാ കാലയളവില്‍ താന്‍ കടുത്ത സമ്മര്‍ദങ്ങള്‍ നേരിട്ടതായി ലോയ നിരവധി പേരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

2014 ഡിസംബര്‍ ഒന്നിന് ദുരൂഹ സാഹചര്യത്തില്‍ ലോയ മരിച്ചതിനു ശേഷം ഒരു മാസത്തിനുള്ളില്‍ കേസില്‍ നിന്ന് അമിത് ഷാ കുറ്റവിമുക്തനാക്കപ്പെട്ടു. തെളിവില്ലെന്നു കണ്ടാണ് ഷായെ കുറ്റവിമുക്തനാക്കിയത്.

Related: അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം; സംശയങ്ങളുന്നയിച്ച് കുടുംബം

 

]]>
https://www.chandrikadaily.com/shocking-revelation-in-sohrabuddin-case.html/feed 0