<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>lucknow &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/lucknow/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Dec 2025 08:01:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>lucknow &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20; ലക്നൗവില്‍ ഉറ്റുനോക്കാവുന്ന പോരാട്ടം, സഞ്ജു ഇന്നും പുറത്തിരിക്കാന്‍ സാധ്യത</title>
		<link>https://www.chandrikadaily.com/india-south-africa-4th-t20-battle-watch-lucknow-sanju-is-likely-to-be-out-today.html</link>
					<comments>https://www.chandrikadaily.com/india-south-africa-4th-t20-battle-watch-lucknow-sanju-is-likely-to-be-out-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 17 Dec 2025 07:58:34 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[4T20]]></category>
		<category><![CDATA[India]]></category>
		<category><![CDATA[lucknow]]></category>
		<category><![CDATA[Sanju]]></category>
		<category><![CDATA[southafrica]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369191</guid>

					<description><![CDATA[പരമ്പരയില്‍ ഇന്ത്യ രണ്ട് വിജയം സ്വന്തമാക്കിയിരിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിജയം മാത്രമാണ് നേടിയത്.]]></description>
										<content:encoded><![CDATA[<p>ലക്നൗവ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ട്വന്റി ട്വന്റി പരമ്പരയിലെ നാലാം മത്സരം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ലക്നൗവില്&#x200d; നടക്കും. പരമ്പരയില്&#x200d; ഇന്ത്യ രണ്ട് വിജയം സ്വന്തമാക്കിയിരിക്കുമ്പോള്&#x200d; ദക്ഷിണാഫ്രിക്ക ഒരു വിജയം മാത്രമാണ് നേടിയത്. ഇന്ത്യ പരമ്പര ഉടന്&#x200d; സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നതിനിടയില്&#x200d; ദക്ഷിണാഫ്രിക്ക സമനിലക്ക് പിന്നില്&#x200d; അവസാന മത്സരംവരെ പോരാടുമെന്ന് തീരുമാനിച്ചാണ് കളിയിലേക്ക് എത്തുന്നത്.</p>
<p>ഇന്ത്യയുടെ ക്യാപ്റ്റന്&#x200d; സൂര്യകുമാര്&#x200d; യാദവ്, വൈസ് ക്യാപ്റ്റന്&#x200d; ശുഭ്മാന്&#x200d; ഗില്&#x200d; എന്നിവരാണ് പ്രധാന താരങ്ങള്&#x200d;. കഴിഞ്ഞ മത്സരങ്ങളില്&#x200d; ഇവരുടെ പ്രകടനം തൃപ്തികരമാവാതെ പോയിരുന്നിട്ടും ലക്നൗവിലെ മത്സരത്തില്&#x200d; മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്&#x200d; പ്രതീക്ഷിക്കുന്നത്. ജസ്പ്രീത് ബുംറിന് പകരക്കാരനായി ഹര്&#x200d;ഷിദ് റാണ, പരിക്കേറ്റ അക്സര്&#x200d; പട്ടേലിന് പകരം കുല്&#x200d;ദീപ് യാദവ് കളിയിലേക്ക് ഇറങ്ങും.</p>
<p>മലയാളി താരം സഞ്ജു സാംസണ്&#x200d; ഇന്നും പുറത്തിരിക്കാന്&#x200d; സാധ്യതയുണ്ട്. പകരം ജിതേഷ് ശര്&#x200d;മ്മ വിക്കറ്റ് കീപ്പിംഗ് ചെയ്യും. ദക്ഷിണാഫ്രിക്ക നിരയില്&#x200d; സ്ഥിരത പുലര്&#x200d;ത്തുന്ന താരങ്ങള്&#x200d; ക്വിന്റന്&#x200d; ഡികോക്ക്, എയ്ഡന്&#x200d; മാര്&#x200d;ക്രം എന്നിവരാണ് പ്രധാന ആശ്രയങ്ങള്&#x200d;. ടോസ് നേടിയ ടീമിന് ബൗളിങ് തിരഞ്ഞെടുക്കാനുള്ള സാധ്യത ഉയരുമ്പോള്&#x200d; ലക്നൗവിലെ മഞ്ഞുവീഴ്ച്ച കളിയെ ചിലപ്പോള്&#x200d; ബാധിക്കാനിടയുണ്ട്. ദക്ഷിണാഫ്രിക്കയുടെ ദുര്&#x200d;ബലതകള്&#x200d; മനസ്സിലാക്കി വിജയിക്കാനായിരിക്കും ഇന്ത്യയുടെ പ്രധാന ശ്രമം. റണ്&#x200d;മല തീര്&#x200d;ക്കാന്&#x200d; പ്രോട്ടീസിനുള്ള ബാറ്റര്&#x200d;മാര്&#x200d; നിരയിലുണ്ടെങ്കിലും കഴിഞ്ഞ മത്സരങ്ങളില്&#x200d; ഇന്ത്യന്&#x200d; ബൗളര്&#x200d;മാരെ നേരിടുമ്പോള്&#x200d; അവര്&#x200d; അടിപതറിയതും ശ്രദ്ധേയമാണ്. ഇന്നത്തെ മത്സരം പരമ്പരയുടെ ഭാവി നിര്&#x200d;ണ്ണയിക്കുന്നതിനാല്&#x200d; ഉറ്റുനോക്കാവുന്ന ഒരു പോരാട്ടമായിരിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-south-africa-4th-t20-battle-watch-lucknow-sanju-is-likely-to-be-out-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശുചിത്വമില്ലാത്ത വെള്ളം ബ്രാന്‍ഡഡ് കുപ്പികളില്‍ നിറച്ച് വില്‍പ്പന; ഞെട്ടിക്കുന്ന വീഡിയോ വൈറല്‍</title>
		<link>https://www.chandrikadaily.com/selling-unsanitary-water-in-branded-bottles-shocking-video-goes-viral.html</link>
					<comments>https://www.chandrikadaily.com/selling-unsanitary-water-in-branded-bottles-shocking-video-goes-viral.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Nov 2025 10:43:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[bottlewater]]></category>
		<category><![CDATA[drinkingwater]]></category>
		<category><![CDATA[lucknow]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365281</guid>

					<description><![CDATA[ ഉത്തര്‍പ്രദേശിലെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രാജ്യത്ത് വലിയ ആശങ്ക ഉയര്‍ത്തുന്നു.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ പണ്ഡിറ്റ് ദീന്&#x200d; ദയാല്&#x200d; ഉപാധ്യായ ജംഗ്ഷനില്&#x200d; നിന്നുള്ള ദൃശ്യങ്ങള്&#x200d; രാജ്യത്ത് വലിയ ആശങ്ക ഉയര്&#x200d;ത്തുന്നു. ട്രെയിനുകളില്&#x200d; ബ്രാന്&#x200d;ഡഡ് മിനറല്&#x200d; വാട്ടര്&#x200d; എന്ന പേരില്&#x200d; വില്&#x200d;ക്കുന്ന കുപ്പികള്&#x200d; എത്രത്തോളം സുരക്ഷിതമാണെന്ന് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയില്&#x200d; ചുവന്ന ഷര്&#x200d;ട്ട് ധരിച്ച ഒരു യുവാവ് പ്ലാറ്റ്‌ഫോമിലെ അത്യന്തം വൃത്തിഹീനമായ ഒരു ടാങ്കില്&#x200d; നിന്നും വെള്ളം കോരി കുപ്പികളില്&#x200d; നിറയ്ക്കുന്നതാണ് കാണുന്നത്. ശുചിത്വമില്ലാത്ത ടാപ്പ്, ചുറ്റുമുള്ള മാലിന്യങ്ങള്&#x200d;, സമീപത്തെ മാലിന്യത്തൊട്ടി ഇതൊന്നും നോക്കാതെയാണ് ഇയാള്&#x200d; കുപ്പികള്&#x200d; നിറയ്ക്കുന്നത്. വെള്ളം നിറച്ച ശേഷം കുപ്പികള്&#x200d; ഒരു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റില്&#x200d; വച്ച് ട്രെയിനിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്ന യുവാവ് ചിത്രീകരണം നടക്കുന്ന കാര്യം മനസ്സിലായപ്പോള്&#x200d; തിടുക്കത്തില്&#x200d; മുഴുവന്&#x200d; കെട്ടും എടുത്ത് ട്രെയിനിലേക്ക് ഓടുന്നതും ദൃശ്യങ്ങളില്&#x200d; പതിഞ്ഞിട്ടുണ്ട്. ഈ സംഭവം റെയില്&#x200d;വേ യാത്രകളിലെ യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും വലിയ ചോദ്യംചിഹ്നത്തില്&#x200d; ആക്കിയിരിക്കുകയാണ്. വ്യാജമോ പുനരുപയോഗിച്ച കുപ്പികളോ ഉപയോഗിച്ച് വെള്ളം വില്&#x200d;ക്കുന്ന  വില്&#x200d;പനക്കാര്&#x200d;ക്കെതിരെ റെയില്&#x200d;വേ കൂടുതല്&#x200d; കര്&#x200d;ശന നടപടികള്&#x200d; സ്വീകരിക്കണമെന്ന് ഉപയോക്താക്കള്&#x200d; ആവശ്യപ്പെടുന്നു. ദീര്&#x200d;ഘദൂര യാത്രകളില്&#x200d; പോലും ഇനി എങ്ങനെ വിശ്വാസത്തോടെ വെള്ളം കുടിക്കും എന്ന ആശങ്കയും ഉപയോക്താക്കള്&#x200d; പ്രകടിപ്പിച്ചു. വില്&#x200d;പ്പനക്കാരെ നിയന്ത്രിക്കാനും സ്‌റ്റേഷന്&#x200d; സൗകര്യങ്ങള്&#x200d; മെച്ചപ്പെടുത്താനും ഇന്ത്യന്&#x200d; റെയില്&#x200d;വേ പല നടപടികളും എടുത്തിട്ടുണ്ടെങ്കിലും, ഇത്തരം സംഭവങ്ങള്&#x200d; വര്&#x200d;ഷങ്ങളായി തുടരുന്നു. ഏറ്റവും പുതിയ ഈ വീഡിയോയെക്കുറിച്ച് റെയില്&#x200d;വേ അധികാരികള്&#x200d; ഇനിയും പ്രതികരിച്ചിട്ടില്ല. അതേസമയം, സ്‌റ്റേഷനുകളിലെ ജലവിതരണം ഉടന്&#x200d; തന്നെ പരിശോധിക്കണമെന്ന്, കര്&#x200d;ശന നിരീക്ഷണം വേണമെന്നും സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപകമായ ആവശ്യം ഉയരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/selling-unsanitary-water-in-branded-bottles-shocking-video-goes-viral.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് തീര്‍ഥാടകരുമായി വന്ന വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു</title>
		<link>https://www.chandrikadaily.com/plane-carrying-hajj-pilgrims-catches-fire-passengers-were-safely-evacuated.html</link>
					<comments>https://www.chandrikadaily.com/plane-carrying-hajj-pilgrims-catches-fire-passengers-were-safely-evacuated.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 16 Jun 2025 07:15:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[lucknow]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344781</guid>

					<description><![CDATA[സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.
]]></description>
										<content:encoded><![CDATA[<p>ലഖ്നൗ: ഹജ്ജ് തീര്&#x200d;ഥാടകരുമായ വന്ന സൗദി എയര്&#x200d;ലൈന്&#x200d;സ് വിമാനത്തിന് തീപിടിച്ചു. എസ് വി3112 എന്ന വിമാനത്തിലാണ് തീ പിടിച്ചത്. വിമാനം ലഖ്നൗവില്&#x200d; ഇറങ്ങുമ്പോഴാണ് ചക്രത്തില്&#x200d; നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ലാന്&#x200d;ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്&#x200d;ച്ചയാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ വിമാനത്തില്&#x200d; നിന്ന് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.</p>
<p>കഴിഞ്ഞ ദിവസം രാത്രിയിലാണ് വിമാനം ജിദ്ദയില്&#x200d; നിന്ന് പുറപ്പെട്ടത്. രാവിലെ വിമാനം ആറ് മണിയോടെ ലാന്&#x200d;ഡ് ചെയ്യുന്നതിനിടെയാണ് ചക്രത്തിന്റെ ഭാഗത്ത് നിന്ന് തീയും പുകയും ഉയര്&#x200d;ന്നത്.</p>
<p>വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 250 പേരാണ് വിമാനത്തില്&#x200d; ഉണ്ടായിരുന്നത്.</p>
<p>ശനിയാഴ്ച രാവിലെ ജിദ്ദയില്&#x200d; നിന്നുള്ള സൗദിയ എയര്&#x200d;ലൈന്&#x200d;സ് വിമാനം ലഖ്നോവിലെ ചൗധരി ചരണ്&#x200d; സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; വിമാനം ലാന്&#x200d;ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീപ്പൊരി ഉയര്&#x200d;ന്നത് ശ്രദ്ധയില്&#x200d;പെട്ടത്. SV 312 വിമാനത്തില്&#x200d; തീ കണ്ട ഉടന്&#x200d; ഗ്രൗണ്ട് സ്റ്റാഫ് എയര്&#x200d;പോര്&#x200d;ട്ട് റെസ്‌ക്യൂ ആന്&#x200d;ഡ് ഫയര്&#x200d; ഫൈറ്റിംഗ് (ARFF) ടീമിനെ അറിയിച്ചു. സൗദിയ എയര്&#x200d;ലൈന്&#x200d;സ് ടെക്‌നിക്കല്&#x200d; ടീമിന്റെ സഹകരണത്തോടെ എമര്&#x200d;ജന്&#x200d;സി റെസ്‌പോണ്&#x200d;സ് ടീം വിമാനത്തിന് കേടുപാടുകള്&#x200d; സംഭവിക്കുന്നത് തടഞ്ഞു. ഇതോടെ സ്ഥിതിഗതികള്&#x200d; നിയന്ത്രണ വിധേയമായി.</p>
<p>സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന് എയര്&#x200d;പോര്&#x200d;ട്ട് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plane-carrying-hajj-pilgrims-catches-fire-passengers-were-safely-evacuated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആള്‍മാറാട്ടം നടത്തി ട്രെയിന്‍ യാത്രക്കാരില്‍ നിന്നും തട്ടിയത് 10000ത്തിലധികം രൂപ; കുപ്പിവെള്ള വില്‍പ്പനക്കാരന്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/extorted-more-than-10000-rupees-from-train-passengers-by-impersonation-bottled-water-seller-arrested.html</link>
					<comments>https://www.chandrikadaily.com/extorted-more-than-10000-rupees-from-train-passengers-by-impersonation-bottled-water-seller-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 10 Jun 2025 09:55:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[lucknow]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344147</guid>

					<description><![CDATA[ സംഭവത്തില്‍ 40കാരനായ സഹറന്‍പൂര്‍ സ്വദേശി ദേവേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ലഖ്നൗ: ട്രെയിനില്&#x200d; ടിടിയായി ആള്&#x200d;മാറാട്ടം നടത്തി യാത്രക്കാരില്&#x200d; നിന്നും തട്ടിയത് പതിനായിരത്തിലധികം രൂപ. സംഭവത്തില്&#x200d; 40കാരനായ സഹറന്&#x200d;പൂര്&#x200d; സ്വദേശി ദേവേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്&#x200d; മുന്&#x200d;പ് ട്രെയിനുകളില്&#x200d; കുപ്പിവെള്ള വില്&#x200d;പ്പന നടത്തിയിരുന്നു. പിന്നീട് വേഷം മാറി ടിടി ചമഞ്ഞ് യാത്രക്കാരില്&#x200d; നിന്നും പണം അടിച്ചു മാറ്റുകയായിരുന്നു. ഗോമതി എക്സ്പ്രസില്&#x200d; പരിശോധന നടത്തി വരുന്നതിന്റെ ഇടയിലാണ് ഇയാള്&#x200d; പോലീസിന്റെ പിടിയിലാവുന്നത്. കൂടാതെ നിരവധി ടിക്കറ്റുകളും ഇയാളില്&#x200d; നിന്നും കണ്ടെടുത്തു.</p>
<p>ടിടിമാര്&#x200d; ധരിക്കുന്ന യൂണിഫോമുകളെ പോലെ സാമ്യം തോന്നുന്ന രീതിയിലായിരുന്നു ഇയാളുടെ വസ്ത്രധാരണം. യാത്രക്കാര്&#x200d; ടിടിയാണെന്ന് വിശ്വസിക്കുന്ന വിധമാണ് ഇയാള്&#x200d; ട്രെയ്നുകളില്&#x200d; ടിക്കറ്റ് പരിശോധന നടത്തിയിരുന്നത്. ഗ്രാമപ്രദേശങ്ങളില്&#x200d; നിന്നുള്ളവരും വിദ്യാഭ്യാസം കുറഞ്ഞവരും ആയിരുന്നു ഇയാളുടെ പ്രധാന ഇരകള്&#x200d;. ഇത്തരം ആളുകളെ കണ്ടെത്തി ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്&#x200d;ക്ക് വന്&#x200d; തുകയ്ക്ക് ജനറല്&#x200d; ടിക്കറ്റ് വില്&#x200d;ക്കുന്നതാണ് യുവാവിന്റെ പ്രധാന രീതി.</p>
<p>വിശദമായ ചോദ്യം ചെയ്യലില്&#x200d; ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയില്&#x200d; ഓടുന്ന തീവണ്ടികളില്&#x200d; ഇയാള്&#x200d; മുന്&#x200d;പ് കുപ്പിവെള്ളം വില്&#x200d;പ്പന നടത്തിയിരുന്ന ആളെണെന്ന് പോലീസിനോട് ദേവേന്ദ്ര കുമാര്&#x200d; പറഞ്ഞിരുന്നു. ഇത്തരം ആള്&#x200d;മാറാട്ടം നടത്തികൊണ്ട് ഒരു ദിവസം പതിനായിരം രൂപ വരെ സമ്പാദിച്ചിരുന്നു എന്നും ഇയാള്&#x200d; പോലീസിനോട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/extorted-more-than-10000-rupees-from-train-passengers-by-impersonation-bottled-water-seller-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഖ്‌നൗവില്‍ നാലുവയസ്സുക്കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിക്ക് വെടിയെറ്റു</title>
		<link>https://www.chandrikadaily.com/accused-in-the-rape-case-of-a-four-year-old-girl-in-lucknow-shot-dead.html</link>
					<comments>https://www.chandrikadaily.com/accused-in-the-rape-case-of-a-four-year-old-girl-in-lucknow-shot-dead.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 31 May 2025 08:17:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[gun shot]]></category>
		<category><![CDATA[lucknow]]></category>
		<category><![CDATA[police]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343121</guid>

					<description><![CDATA[ലഖ്‌നൗവില്‍ നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിക്കാണ് വെടിയെറ്റത്. എസ്.ഐ സക്കീന ഖാന്‍ ആണ് ഈ കൃത്യം നിര്‍വഹിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിയെ സബ് ഇന്‍സ്‌പെക്ടര്‍ സക്കീന ഖാന്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. പ്രതിയായ കമല്‍ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ്യ് 28ന് മാദേഗഞ്ച് ഏരിയയിലാണ് സംഭവം നടന്നത്. കിഷോര്‍ സംഭവസ്ഥലത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. പോലീസ് സഘം അടുത്തേക്ക് വന്നപ്പോള്‍ പ്രതി [&#8230;]]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗവില്&#x200d; നാലു വയസ്സുക്കാരിയെ ബലാല്&#x200d;ത്സംഗം ചെയ്ത കേസിലെ പ്രതിക്കാണ് വെടിയെറ്റത്. എസ്.ഐ സക്കീന ഖാന്&#x200d; ആണ് ഈ കൃത്യം നിര്&#x200d;വഹിച്ചത്. ഉത്തര്&#x200d;പ്രദേശിലെ ലഖ്‌നൗവിലാണ് നാലു വയസ്സുക്കാരിയെ ബലാല്&#x200d;ത്സംഗം ചെയ്ത കേസിലെ പ്രതിയെ സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; സക്കീന ഖാന്&#x200d; വെടിവെച്ച് പരിക്കേല്&#x200d;പ്പിച്ചു. പ്രതിയായ കമല്&#x200d; കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്ത് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. മെയ്യ് 28ന് മാദേഗഞ്ച് ഏരിയയിലാണ് സംഭവം നടന്നത്. കിഷോര്&#x200d; സംഭവസ്ഥലത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.</p>
<p>പോലീസ് സഘം അടുത്തേക്ക് വന്നപ്പോള്&#x200d; പ്രതി വെടിയുതിര്&#x200d;ക്കുകയായിരുന്നു. തുടര്&#x200d;ന്നുണ്ടായ ഏറ്റുമുട്ടലില്&#x200d; തിരച്ചില്&#x200d; സംഘത്തിലെ അംഗവും കേസിലെ പ്രധാന അന്വേഷകയുമായ എസ്.ഐ സക്കീന ഖാന്&#x200d; തന്റെ സര്&#x200d;വീസ് പിസ്റ്റള്&#x200d; ഉപയോഗിച്ച് വെടിവെക്കുകയും കിഷോറിന് പരിക്കേല്&#x200d;ക്കുകയും ചെയ്തു.</p>
<p>അതേസമയം കുട്ടിയ്ക്ക് എസ്‌ഐ സക്കീന ഖാന്&#x200d; കൗണ്&#x200d;സിലിംഗും നല്&#x200d;കിയിരുന്നു. ഈ എറ്റുമുട്ടലില്&#x200d; ഔദ്യോഗികമായി രേഖപ്പെടുത്തുകയും എസ്.ഐ സക്കീന ഖാന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; കേസ് രേഖകളില്&#x200d; രേഖപ്പെടുത്തുകയും ചെയുതു. സംഭവം ഡെപ്യുട്ടി പോലീസ് കമ്മീഷണര്&#x200d; (ഡി.സി.പി.) പിന്നീട് സ്ഥിരീകരിക്കുകയും, കമല്&#x200d; കിഷോറിനെതിരെ ഇതിനകം നിരവധി ക്രിമിനല്&#x200d; കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-in-the-rape-case-of-a-four-year-old-girl-in-lucknow-shot-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഖ്നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം, ഇരുന്നൂറിലധികം രോഗികളെ സുരക്ഷിതമായി മാറ്റി</title>
		<link>https://www.chandrikadaily.com/a-massive-fire-breakss-out-at-lucknows-lokbandhu-hospital-over-200-patients-evacuated-to-safety.html</link>
					<comments>https://www.chandrikadaily.com/a-massive-fire-breakss-out-at-lucknows-lokbandhu-hospital-over-200-patients-evacuated-to-safety.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 15 Apr 2025 01:41:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[lucknow]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338077</guid>

					<description><![CDATA[വനിതാ വാര്‍ഡിന് സമീപമുള്ള ഐസിയു കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>തിങ്കളാഴ്ച രാത്രി ലഖ്നൗവിലെ ലോക്ബന്ധു ആശുപത്രിയില്&#x200d; വന്&#x200d; തീപിടുത്തം. എല്ലാ രോഗികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്&#x200d; അറിയിച്ചു.</p>
<p>വനിതാ വാര്&#x200d;ഡിന് സമീപമുള്ള ഐസിയു കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സംഭവം. സിവില്&#x200d; ഹോസ്പിറ്റല്&#x200d;, ബല്&#x200d;റാംപൂര്&#x200d; ഹോസ്പിറ്റല്&#x200d;, കിംഗ് ജോര്&#x200d;ജ്ജ് മെഡിക്കല്&#x200d; യൂണിവേഴ്‌സിറ്റി (കെജിഎംയു) ഹോസ്പിറ്റല്&#x200d; എന്നിവിടങ്ങളിലേക്ക് റഫര്&#x200d; ചെയ്യപ്പെട്ട 200 രോഗികളാണ് ആശുപത്രിക്കുള്ളില്&#x200d; ഉണ്ടായിരുന്നത്.</p>
<p>അഗ്‌നിശമന സേനയും എസ്ഡിആര്&#x200d;എഫ് സംഘവും തീ അണയ്ക്കാന്&#x200d; ശ്രമിച്ചു. മൂന്ന് വാര്&#x200d;ഡുകളിലെയും എല്ലാ രോഗികളേയും രക്ഷപ്പെടുത്തി മറ്റ് സൗകര്യങ്ങളിലേക്ക് റഫര്&#x200d; ചെയ്തു. രോഗികളാരും അകത്ത് കുടുങ്ങിക്കിടക്കുന്നില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് വിശാഖ് ജി അയ്യര്&#x200d; എഎന്&#x200d;ഐയോട് പറഞ്ഞു.</p>
<p>സംഭവത്തില്&#x200d; ആളപായമോ പരിക്കോ റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ലെന്നും എല്ലാ രോഗികളേയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശുപത്രി മാനേജ്മെന്റുകളുമായും സംസാരിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി പാര്&#x200d;ത്ഥ സാര്&#x200d;ത്തി സെന്&#x200d; ശര്&#x200d;മ്മ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-massive-fire-breakss-out-at-lucknows-lokbandhu-hospital-over-200-patients-evacuated-to-safety.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാൻപൂർ ഗൂഢാലോചന കേസിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ വിധിച്ച് എൻ .ഐ.എ കോടതി</title>
		<link>https://www.chandrikadaily.com/kanpur-terror-case-lucknow.html</link>
					<comments>https://www.chandrikadaily.com/kanpur-terror-case-lucknow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Mar 2023 10:26:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[lucknow]]></category>
		<category><![CDATA[news]]></category>
		<category><![CDATA[NIA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240482</guid>

					<description><![CDATA[കഴിഞ്ഞമാസം 24 ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>ലക്‌നൗവിലെ പ്രതേക എൻ.ഐ.എ കോടതിയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.രാജ്യത്ത് ഐ.എസ് ആശയങ്ങൾ പ്രചരിപ്പിച്ചതിനാണ് ശിക്ഷ. ഒരാൾക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട് .</p>
<p>മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, മുഹമ്മദ് അസ്ഹർ, അതിഖ് മുസാഫർ, മുഹമ്മദ് ഡാനിഷ്, മുഹമ്മദ് സയ്യിദ് മീർ ഹുസൈൻ, ആസിഫ് ഇക്‌ബാൽ എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്. 2017 ലായിരുന്നു ഭീകരവിരുദ്ധ സ്‌ക്വഡ് പ്രതികളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞമാസം 24 ന്  പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു.</p>
<p>നിരോധിത ഭീകര സംഘടനയായ ഐ.എസ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തെ തുടർന്നാണ് പ്രതികൾ പിടിയിലായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanpur-terror-case-lucknow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലക്‌നൗവില്‍ തീവണ്ടി അപകടം</title>
		<link>https://www.chandrikadaily.com/train-rails-in-lucknow.html</link>
					<comments>https://www.chandrikadaily.com/train-rails-in-lucknow.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Apr 2017 06:26:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[#cameroontrainderailment]]></category>
		<category><![CDATA[lucknow]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26054</guid>

					<description><![CDATA[മീററ്റ് ലക്‌നൗ രാജ്യറാണി എക്‌സ്പ്രസ്സിന്റെ എട്ടു കോച്ചുകള്‍ ഇന്നു രാവിലെ മറിഞ്ഞു. ഏകദേശം 8.15 നാണ് പാളം തെറ്റിയത്. കോശി നദിക്കു കുറുകെയുള്ള പാലത്തിനു സമീപം രാംപൂര്‍ നും മുഡുപാഡ ക്കും ഇടയിലായിരുന്നു സംഭവം. &#160;]]></description>
										<content:encoded><![CDATA[<p>മീററ്റ് ലക്‌നൗ രാജ്യറാണി എക്‌സ്പ്രസ്സിന്റെ എട്ടു കോച്ചുകള്&#x200d; ഇന്നു രാവിലെ മറിഞ്ഞു. ഏകദേശം 8.15 നാണ് പാളം തെറ്റിയത്. കോശി നദിക്കു കുറുകെയുള്ള പാലത്തിനു സമീപം രാംപൂര്&#x200d; നും മുഡുപാഡ ക്കും ഇടയിലായിരുന്നു സംഭവം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/train-rails-in-lucknow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഖ്‌നൗ ആക്രമണം; കൊല്ലപ്പെട്ട ഐ.എസ് ഭീകരന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പിതാവ്</title>
		<link>https://www.chandrikadaily.com/lucknow-father-refuses-to-take-body-of-killed-suspect.html</link>
					<comments>https://www.chandrikadaily.com/lucknow-father-refuses-to-take-body-of-killed-suspect.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 08 Mar 2017 15:50:45 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[lucknow]]></category>
		<category><![CDATA[terrorism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22061</guid>

					<description><![CDATA[ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഉത്തര്‍ പ്രദേശ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സൈഫുല്ലാ എന്ന യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ പിതാവ് വിസമ്മതിച്ചു. &#8216;രാജ്യദ്രോഹി&#8217;യായ മകന്റെ മൃതദേഹം തനിക്ക് ആവശ്യമില്ലെന്ന് പിതാവായ സര്‍താജ് പറഞ്ഞു. രാജ്യദ്രോഹിക്ക് താനുമായി ഒരു ബന്ധവുമില്ലെന്നും മകനാണെന്ന് പറയാന്‍ പോലും താന്‍ തയാറില്ലെന്നും സര്‍താജ് പറഞ്ഞു. ഭോപാല്‍-ഉജ്ജയ്ന്‍ തീവണ്ടിയില്‍ സ്‌ഫോടനം നടത്തിയതില്‍ പങ്കാളിയെന്ന് കരുതപ്പെടുന്ന സൈഫുല്ലയെ 12 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭീകരതാ വിരുദ്ധ സ്‌ക്വാഡും എന്‍.ഐ.എയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇന്ത്യയിലെ ആദ്യ ഐ.എസ് ഭീകരാക്രമണമായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ലഖ്‌നൗവില്&#x200d; ഉത്തര്&#x200d; പ്രദേശ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സൈഫുല്ലാ എന്ന യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്&#x200d; പിതാവ് വിസമ്മതിച്ചു. &#8216;രാജ്യദ്രോഹി&#8217;യായ മകന്റെ മൃതദേഹം തനിക്ക് ആവശ്യമില്ലെന്ന് പിതാവായ സര്&#x200d;താജ് പറഞ്ഞു. രാജ്യദ്രോഹിക്ക് താനുമായി ഒരു ബന്ധവുമില്ലെന്നും മകനാണെന്ന് പറയാന്&#x200d; പോലും താന്&#x200d; തയാറില്ലെന്നും സര്&#x200d;താജ് പറഞ്ഞു.</p>
<div id="attachment_22064" style="width: 176px" class="wp-caption alignleft"><img aria-describedby="caption-attachment-22064" loading="lazy" class=" wp-image-22064" src="https://www.chandrikadaily.com/wp-content/uploads/2017/03/sartaj-263x300.png" alt="സര്&#x200d;താജ്‌ " width="166" height="189" srcset="https://www.chandrikadaily.com/wp-content/uploads/2017/03/sartaj-263x300.png 263w, https://www.chandrikadaily.com/wp-content/uploads/2017/03/sartaj.png 330w" sizes="(max-width: 166px) 100vw, 166px" /><p id="caption-attachment-22064" class="wp-caption-text">സര്&#x200d;താജ്‌</p></div>
<p>ഭോപാല്&#x200d;-ഉജ്ജയ്ന്&#x200d; തീവണ്ടിയില്&#x200d; സ്‌ഫോടനം നടത്തിയതില്&#x200d; പങ്കാളിയെന്ന് കരുതപ്പെടുന്ന സൈഫുല്ലയെ 12 മണിക്കൂര്&#x200d; നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭീകരതാ വിരുദ്ധ സ്‌ക്വാഡും എന്&#x200d;.ഐ.എയും ചേര്&#x200d;ന്ന് കൊലപ്പെടുത്തിയത്. ഇന്ത്യയിലെ ആദ്യ ഐ.എസ് ഭീകരാക്രമണമായിരുന്നു ഉജ്ജയ്‌നിലേതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്&#x200d; പറഞ്ഞു.</p>
<p>തന്റെ വാക്കുകള്&#x200d; അനുസരിക്കാതിരിക്കുകയും ജോലിക്ക് പോകാതിരിക്കുകയും ചെയ്ത സൈഫുല്ലയെ താന്&#x200d; അടിച്ചിരുന്നുവെന്നും ഇതേതുടര്&#x200d;ന്ന് രണ്ടര മാസം മുമ്പാണ് വീടു വിട്ടതെന്നും സര്&#x200d;താജ് പറയുന്നു. &#8216;തിങ്കളാഴ്ച സൈഫുല്ല വിളിച്ചിരുന്നു. സൗദി അറേബ്യ സന്ദര്&#x200d;ശിക്കാന്&#x200d; വിസിറ്റ് വിസ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പോകാന്&#x200d; തയാറെടുക്കുകയാണെന്നും പറഞ്ഞു. മുന്നോട്ടു പോകൂ എന്നാണ് ഞാന്&#x200d; പറഞ്ഞത്. പിന്നീട് കേള്&#x200d;ക്കുന്നത് അവന്&#x200d; ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ടു എന്നാണ്.&#8217; സര്&#x200d;താജ് പറഞ്ഞു.</p>
<p>താനും തന്റെ മുന്&#x200d;ഗാമികളും ജനിച്ചതും ജീവിച്ചതും ഇന്ത്യയിലാണെന്നും സ്വന്തം രാജ്യത്തെ വഞ്ചിക്കുന്ന ഒരാളെ മകനായി കാണാന്&#x200d; കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lucknow-father-refuses-to-take-body-of-killed-suspect.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
