<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>m abdul rasheed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/m-abdul-rasheed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 13 Dec 2017 09:23:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>m abdul rasheed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അന്താരാഷ്ട്ര ചലച്ചിത്രോത്സവം വെറും ഷോ ആയാല്&#x200d; മതിയെന്ന് ഇടതുപക്ഷ സര്&#x200d;ക്കാരും തീരുമാനിച്ചുകഴിഞ്ഞോ?</title>
		<link>https://www.chandrikadaily.com/article-iffk-abdul-rasheed-13-10-2017.html</link>
					<comments>https://www.chandrikadaily.com/article-iffk-abdul-rasheed-13-10-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 13 Dec 2017 09:22:55 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[iffk 2017]]></category>
		<category><![CDATA[m abdul rasheed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59248</guid>

					<description><![CDATA[അബ്ദുല്&#x200d;റഷീദ് &#8221;നമ്മുടെ ചലച്ചിത്രമേള ഇപ്പോള്&#x200d; രാഷ്ട്രീയം നിരോധിക്കപ്പെട്ട കോളേജുപോലെ ശാന്തമായിരിക്കുന്നു&#8230;&#8217; കൈരളിയുടെ ആളൊഴിഞ്ഞ പടവുകളില്&#x200d; ഇരിക്കെ ചങ്ങാതി പറഞ്ഞു. ചുറ്റും നോക്കിയപ്പോള്&#x200d; ശരിയാണ്. ഓരോ സിനിമക്കും ഡെലിഗേറ്റുകള്&#x200d; മണിക്കൂറുകള്&#x200d; വരിനില്&#x200d;ക്കുന്നു. സീറ്റുകള്&#x200d; ഫുള്&#x200d; ആകുമ്പോള്&#x200d; വരിയില്&#x200d; ബാക്കിയാകുന്നവര്&#x200d; ആട്ടിയകറ്റപ്പെടുന്നു. പ്രതിഷേധിച്ചാല്&#x200d; പോലീസെത്തി തൂക്കിയെടുത്തു കൊണ്ടുപോകുന്നു. സ്വാശ്രയകോളജിലേക്കാള്&#x200d; അച്ചടക്കത്തോടെ വെയിലില്&#x200d; വരിനില്&#x200d;ക്കുന്ന ചലച്ചിത്രപ്രേമികള്&#x200d;..! മുന്&#x200d;പൊക്കെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇങ്ങനെയേ ആയിരുന്നില്ല. സീറ്റുകള്&#x200d; ഫുള്&#x200d; ആയിക്കഴിഞ്ഞാണു ശരിക്കും &#8216;മേള&#8217;. സീറ്റു കിട്ടാത്തവര്&#x200d; എല്ലാം കൂടി തറയില്&#x200d; പത്രംവിരിച്ചു അതിലൊരു [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അബ്ദുല്&#x200d;റഷീദ്</strong></p>
<p>&#8221;നമ്മുടെ ചലച്ചിത്രമേള ഇപ്പോള്&#x200d; രാഷ്ട്രീയം നിരോധിക്കപ്പെട്ട കോളേജുപോലെ ശാന്തമായിരിക്കുന്നു&#8230;&#8217; കൈരളിയുടെ ആളൊഴിഞ്ഞ പടവുകളില്&#x200d; ഇരിക്കെ ചങ്ങാതി പറഞ്ഞു.<br />
ചുറ്റും നോക്കിയപ്പോള്&#x200d; ശരിയാണ്. ഓരോ സിനിമക്കും ഡെലിഗേറ്റുകള്&#x200d; മണിക്കൂറുകള്&#x200d; വരിനില്&#x200d;ക്കുന്നു. സീറ്റുകള്&#x200d; ഫുള്&#x200d; ആകുമ്പോള്&#x200d; വരിയില്&#x200d; ബാക്കിയാകുന്നവര്&#x200d; ആട്ടിയകറ്റപ്പെടുന്നു. പ്രതിഷേധിച്ചാല്&#x200d; പോലീസെത്തി തൂക്കിയെടുത്തു കൊണ്ടുപോകുന്നു. സ്വാശ്രയകോളജിലേക്കാള്&#x200d; അച്ചടക്കത്തോടെ വെയിലില്&#x200d; വരിനില്&#x200d;ക്കുന്ന ചലച്ചിത്രപ്രേമികള്&#x200d;..!<br />
മുന്&#x200d;പൊക്കെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇങ്ങനെയേ ആയിരുന്നില്ല. സീറ്റുകള്&#x200d; ഫുള്&#x200d; ആയിക്കഴിഞ്ഞാണു ശരിക്കും &#8216;മേള&#8217;. സീറ്റു കിട്ടാത്തവര്&#x200d; എല്ലാം കൂടി തറയില്&#x200d; പത്രംവിരിച്ചു അതിലൊരു ഇരിപ്പാണ്.  എത്രയെത്ര ലോകോത്തര സിനിമകള്&#x200d; അങ്ങനെ കൈരളിയുടെയും കലാഭവന്റെയുമൊക്കെ തറയിലിരുന്നു എത്രയോ പേര്&#x200d; കണ്ടിരിക്കുന്നു. സ്വയം മറന്നു കയ്യടിച്ചിരിക്കുന്നു!<br />
തിരുവനന്തപുരം നഗരത്തെ വെള്ളിയാഴ്ച മുതല്&#x200d; വെള്ളിയാഴ്ചവരെ ഒരു ഉത്സവപറമ്പാക്കിയിരുന്നു മുന്&#x200d;പൊക്കെ ചലച്ചിത്രമേള. സൗഹൃദങ്ങളുടെ, ചര്&#x200d;ച്ചകളുടെ, സംവാദങ്ങളുടെ, തര്&#x200d;ക്കങ്ങളുടെ ഉത്സവപ്പറമ്പ്. കവികള്&#x200d; കൈരളിയുടെ പടവുകളില്&#x200d; ഇരുന്നു ഉറക്കെ കവിത ചൊല്ലിയിരുന്ന ഉത്സവം. ഫലസ്തീനും ക്യൂബയ്ക്കും വേണ്ടി പ്രകടനങ്ങള്&#x200d; നടത്തിയിരുന്ന നിഷേധികളുടെ സമരോത്സവം. ഓപ്പണ്&#x200d;ഫോറങ്ങളില്&#x200d; തീപ്പൊരി പടര്&#x200d;ത്തിയിരുന്ന സംവാദങ്ങളുടെ ഉത്സവം.</p>
<p>മണിക്കൂറുകള്&#x200d; ക്യുവില്&#x200d; നിന്നിട്ടും തീയേറ്ററില്&#x200d; കടക്കാന്&#x200d; കഴിയാതെ വന്നപ്പോള്&#x200d; പ്രതിഷേധിച്ച മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു എന്നാണ് ഇന്നത്തെ പത്രവാര്&#x200d;ത്ത. &#8221;മദ്യപിച്ചു ബഹളംവെച്ചു&#8221; എന്നാണ് കുറ്റം. കസ്റ്റഡിയില്&#x200d; എടുക്കുകയോ താക്കീത് ചെയ്തു വിടുകയോ ഒന്നുമല്ല, അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇനി കോടതിയില്&#x200d; ഹാജരാക്കി റിമാന്&#x200d;ഡ് ചെയ്യുമായിരിക്കും. ചിലപ്പോള്&#x200d; ശിക്ഷിച്ചു ജയിലില്&#x200d; ഇടുമായിരിക്കും.<br />
പ്രതിനിധികളായി രജിസ്റ്റര്&#x200d; ചെയ്ത് മേള കാണാന്&#x200d; വന്ന മൂന്നു പേരാണ് അറസ്റ്റിലായിരിക്കുന്നത്. മേളയില്&#x200d; ഉച്ചത്തില്&#x200d; സംസാരിക്കുകയോ തര്&#x200d;ക്കിക്കുകയോ ചെയ്യുന്ന ആര്&#x200d;ക്കും (ബഹളമുണ്ടാക്കുക എന്ന് പോലീസ്ഭാഷ) ഇതായിരിക്കും അവസ്ഥ എന്നും ചലച്ചിത്രമേളയില്&#x200d; അച്ചടക്കം പരമപ്രധാനമാണെന്നും ഓര്&#x200d;മ്മിപ്പിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്.<br />
ഈ വാര്&#x200d;ത്ത വായിച്ചപ്പോള്&#x200d; ഞാന്&#x200d; മുന്&#x200d;പൊക്കെ ചലച്ചിത്രമേളകളില്&#x200d; കൈരളിക്ക് മുന്നില്&#x200d; നടന്നിരുന്ന നൂറു നൂറു പ്രതിഷേധങ്ങള്&#x200d; ഓര്&#x200d;ത്തു. ഈ പട്ടാള അച്ചടക്കം അന്ന് ഉണ്ടായിരുന്നെങ്കില്&#x200d; എത്രപേര്&#x200d; അറസ്റ്റില്&#x200d; ആവണമായിരുന്നു! എ അയ്യപ്പനൊക്കെ ഒരു ജീവപര്യന്തംതന്നെ കിട്ടിയേനെ!</p>
<p>സ്ഥിരമായി എത്തുന്ന പലരെയും ഇത്തവണ മേളയ്ക്ക് കണ്ടില്ല. അവര്&#x200d;ക്കൊന്നും പാസുകള്&#x200d; കിട്ടിയില്ല. മെയില്&#x200d; ഐഡിയും പാസ്വേര്&#x200d;ഡും എ ടി എം കാര്&#x200d;ഡും ഓണ്&#x200d;ലൈന്&#x200d; ബാങ്കിങ്ങുമായി രാവിലെ എട്ടുമണിക്കുതന്നെ കംപ്യുട്ടറിന് മുന്നില്&#x200d; ഇരിക്കാന്&#x200d; കഴിഞ്ഞ യുവതലമുറയ്ക്ക് മാത്രമാണ് ഇത്തവണ ഡെലിഗേറ്റ് പാസ് കിട്ടിയത്. അതും വെറും രണ്ടു മണിക്കൂറില്&#x200d; ക്‌ളോസ് ചെയ്തു. പണ്ടൊക്കെ ഓണ്&#x200d;ലൈന്&#x200d; നിരക്ഷരര്&#x200d;ക്കും നേരിട്ട് പണമടച്ചു പാസ് വാങ്ങാമായിരുന്നു. ഇപ്പോള്&#x200d; നമ്മുടെ ചലച്ചിത്രമേള അവരെ നിഷ്‌കരുണം പുറത്താക്കിയിരിക്കുന്നു.<br />
ആവിഷ്‌കാരസ്വാതന്ത്ര്യം ഇന്ത്യയില്&#x200d; മുന്&#x200d;പില്ലാത്ത വെല്ലുവിളികള്&#x200d; നേരിടുന്ന ഒരു കാലത്ത് ഒരു ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; കോടികള്&#x200d; മുടക്കി നടത്തുന്ന ഒരു ചലച്ചിത്രമേള എന്ത് മുദ്രാവാക്യമാണ് മുന്നോട്ടുവെക്കുന്നത്? അത്തരമൊരു ചോദ്യം ആരും ചോദിച്ചുകണ്ടില്ല.<br />
മേളയുടെ പോസ്റ്ററുകളിലൊക്കെ വലുതായി കാണുന്നത് 22 എന്നത് മാത്രമാണ്. വെറും എണ്ണത്തിന് അപ്പുറം ലോകത്തോട് ഒന്നും പറയാനില്ലാത്ത മേളയെന്നു സംഘാടകര്&#x200d;തന്നെ സമ്മതിച്ചുകഴിഞ്ഞതുപോലെ.<br />
സിനിമകളുടെ തിരഞ്ഞെടുപ്പില്&#x200d;പോലും ഈ തികഞ്ഞ അരാഷ്ട്രീയത ഉണ്ട്. അര്&#x200d;ദ്ധരാത്രിയില്&#x200d; പ്രേതസിനിമയായ &#8216;സാത്താനിക് സ്ലേവെസ്&#8217; കാണിച്ചു കാണികളെ പേടിപ്പിക്കാന്&#x200d; ശ്രമിക്കുന്ന സംഘാടകര്&#x200d; കേരളത്തിന്റെ ലോക ചലച്ചിത്രമേളയെ ഒരു &#8216;കോണ്&#x200d;ജെറിങ്&#8217; അനുഭവത്തിനപ്പുറം മറ്റൊന്നുമാക്കാന്&#x200d; ആഗ്രഹിക്കുന്നില്ല.<br />
അങ്ങനെ, ആഗ്രഹിച്ചിരുന്നു എങ്കില്&#x200d; വിളിപ്പാടകലെ ഒരു സമാന്തര മേള നടക്കില്ലായിരുന്നു. ചലച്ചിത്രമേളയുടെ തൊട്ടരികെ , തഴയപ്പെട്ട സിനിമകളുടെ ഒരു സമാന്തര ചലച്ചിത്രമേള പ്രതിഷേധം എന്ന നിലയില്&#x200d; നടക്കുന്നുണ്ട്. അവിടെ നൂറു രൂപ അടച്ചു ആര്&#x200d;ക്കും സിനിമ കാണാം. കണ്ട സിനിമയെപ്പറ്റി വെറും നിലത്തു പായ വിരിച്ചിരുന്നു ചര്&#x200d;ച്ച ചെയ്യുന്ന കുറേപേരെ അവിടെ കണ്ടു.</p>
<p>മാധ്യമങ്ങള്&#x200d; ഒന്നും ആ സമാന്തരമേളയെപ്പറ്റി ഒരക്ഷരംപോലും പറയുന്നില്ല. പക്ഷെ, ചലച്ചിത്രപ്രേമികള്&#x200d; എങ്കിലും അറിയണം, അങ്ങനെയും ഒന്ന് നടക്കുന്നുണ്ട്. അതിനൊരു രാഷ്ട്രീയമുണ്ട്. അത് ഈ ചെത്തിമിനുക്കിയ ഔദ്യോഗികമേളയുടെ അരാഷ്ട്രീയതയെക്കാള്&#x200d; കരുത്തുറ്റ രാഷ്ട്രീയമാണ്. ഹിംസയുടെ, അപരവിദ്വേഷനിര്&#x200d;മിതിയുടെ, അസഹിഷ്ണുതയുടെ, യുദ്ധോല്&#x200d;സുകതയുടെ ഒരു കാലത്ത് ഒരു കലാമേളയും വെറും മേളയല്ല. പ്രത്യേകിച്ചും അതിന്റെ സംഘാടനം ഒരു ഇടതുപക്ഷ ഭരണകൂടത്തിന് ആകുമ്പോള്&#x200d;. കമലിനെയും ബീന പോളിനെയും എല്ലാം ഏല്&#x200d;പ്പിച്ചു മാറിനില്&#x200d;ക്കല്&#x200d; അല്ല സര്&#x200d;ക്കാരിന്റെ ചുമതല.</p>
<p>പതിമൂന്നു വര്&#x200d;ഷത്തിന് ശേഷം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം കേരളത്തില്&#x200d; എത്തിച്ച സുരഭിയെ പുറത്താക്കിയ മേളയാണ്. തെറ്റ് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താന്&#x200d; തയാറാകാത്ത ധാര്&#x200d;ഷ്ട്യത്തിന്റെ മേളയാണ്. പക്ഷെ അപ്പോഴും അവിടെ &#8216;വിമന്&#x200d; ഇന്&#x200d; സിനിമ കളക്റ്റീവ്&#8217; എന്ന ആഭിജാത സംഘടനയ്ക്ക് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അവിടെ രജിഷവിജയനും പാര്&#x200d;വതിക്കുമൊക്കെ ഇടമുണ്ട്. അതുകൊണ്ടുതന്നെ, സുരഭി അവഗണിക്കപ്പെട്ടത് അവിടൊരു ചര്&#x200d;ച്ചയെ ആകുന്നില്ല.</p>
<p>മാധ്യമങ്ങള്&#x200d; പണ്ടൊക്കെ ചലച്ചിത്രമേളകള്&#x200d; വിശദമായി റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ഇപ്പോള്&#x200d; അത് കുറഞ്ഞു. പത്രവാര്&#x200d;ത്തകള്&#x200d; അധികവും തിരുവനന്തപുരം നഗരപരിധിയില്&#x200d; ആണ് വരുന്നത്. എങ്കിലും മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്കുള്ള സൗകര്യങ്ങള്&#x200d; വര്&#x200d;ധിപ്പിച്ചിട്ടുണ്ട്.<br />
ഏരീസ് തിയറ്ററില്&#x200d; മാധ്യമങ്ങള്&#x200d;ക്കു മാത്രമായി പ്രധാനസിനിമകള്&#x200d; മുഴുവന്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്നു. മറ്റാരുമില്ലാത്ത അടച്ചിട്ട തിയറ്ററില്&#x200d; ഇരുന്നു സിനിമകണ്ടാണോ മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ചലച്ചിത്രോത്സവം റിപ്പോര്&#x200d;ട്ട് ചെയ്യുന്നത് എന്നറിഞ്ഞുകൂടാ. മുന്&#x200d;പൊന്നും അങ്ങനെ ആയിരുന്നില്ല. ഓരോ സിനിമയുടെയും ആസ്വാദനവും പ്രതികരണവും ഓളവും എല്ലാം ജനങ്ങള്&#x200d;ക്ക് ഒപ്പമിരുന്നു സിനിമകണ്ടുതന്നെയാണ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിരുന്നത്.</p>
<p>അരാജകവാദി ഒരര്&#x200d;ത്ഥത്തില്&#x200d; മനുഷ്യത്വത്തെ പുനര്&#x200d;നിര്&#x200d;വചിക്കുന്നവനാണ്. അരാജകത്വത്തിന്റെ കലയാണ് ലോകമെങ്ങും സിനിമ. നമ്മുടെ ചിട്ടവട്ട ചിന്തകളെ പൊളിയ്ക്കുന്ന ഒരു കല.<br />
അത് ആസ്വദിക്കാന്&#x200d; എത്തുന്ന എല്ലാവരും കമലിനെപ്പോലെ അലക്കിതേച്ച വേഷവും ഭാഷയും ഉള്ളവര്&#x200d; ആകണമെന്നില്ല. ഉറക്കെ സംസാരിക്കുന്നവരും ചോദ്യം ചോദിക്കുന്നവരും മുദ്രാവാക്യം വിളിക്കുന്നവരുമൊക്കെ അവരില്&#x200d; ഉണ്ടാവും. അവരെയും കാണികളായെങ്കിലും പരിഗണിക്കണം. പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്ത് ജയിലില്&#x200d; അടയ്ക്കരുത്.<br />
നമ്മുടെ ഉന്നതകുലജാത നായികാ സങ്കല്&#x200d;പ്പങ്ങളെ ഉടയ്ക്കുന്ന സുരഭിയെപ്പോലെയൊക്കെ മലബാര്&#x200d; ഭാഷ പറയുന്ന, അത്ര വെളുത്ത നിറമില്ലാത്ത നടിമാരെക്കൂടി ഉള്&#x200d;ക്കൊള്ളാന്&#x200d; കേരളത്തിന്റെ മേളയ്ക്ക് കഴിയണം. ആ സനല്&#x200d;കുമാര്&#x200d; ശശിധരനെയൊക്കെ കേരളമെങ്കിലും ചവിട്ടി പുറത്താക്കരുത്.</p>
<p>കമലിന്റെയും ബീന പോളിന്റെയും മഹേഷ് പഞ്ചുവിന്റേയും ഗുഡ്ലിസ്റ്റില്&#x200d; ഇല്ല എന്ന കാരണത്താല്&#x200d; ആരും മേളയ്ക്ക് പുറത്താകരുത്. ഒരു സിനിമയും അവഗണിക്കപ്പെടരുത്.<br />
മലയാളത്തിന്റെ വാണിജ്യസിനിമപോലും ശക്തമായ മാനുഷികത സംസാരിച്ചു തുടങ്ങിയ ഇക്കാലത്ത് മാനുഷികതയില്ലാത്ത ധര്&#x200d;ഷ്ട്യത്തിന്റെ മേള ആവരുത് മലയാളത്തിന്റേത്.<br />
അതോ, കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരു വെറും കോണ്&#x200d;ജെറിങ് ഷോ ആയാല്&#x200d; മതിയെന്ന് ഇടതുപക്ഷ സര്&#x200d;ക്കാരും തീരുമാനിച്ചുകഴിഞ്ഞോ?</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-iffk-abdul-rasheed-13-10-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അവര്‍ക്കല്ല, നമുക്കാണ് തെറ്റിദ്ധാരണകള്‍&#8217;;പുതുവൈപ്പ് സംഭവത്തെക്കുറിച്ച് എം. അബ്ദുല്‍ റഷീദ് എഴുതുന്നു</title>
		<link>https://www.chandrikadaily.com/m-abdul-rasheed-puthuvaip-issue-post.html</link>
					<comments>https://www.chandrikadaily.com/m-abdul-rasheed-puthuvaip-issue-post.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Jun 2017 08:10:17 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[m abdul rasheed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32913</guid>

					<description><![CDATA[പുതുവൈപ്പ് സമരത്തെക്കുറിച്ചും ജനങ്ങളുടെ ഭീതിയെക്കുറിച്ചും മാധ്യമപ്രവര്‍ത്തകന്‍ എം അബ്ദുല്‍ റഷീദ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. പുതുവൈപ്പ് സമരത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്ന് ആരോപിക്കുന്ന സര്‍ക്കാരിന്റേയും പുതുവൈപ്പില്‍ അപകടസാധ്യതയില്ലെന്ന് പറയുന്ന ന്യായീകരണങ്ങളുടേയും മുനയൊടിക്കുന്നതാണ് പുതുവൈപ്പ് സമരത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്. പ്ലാന്റിനെക്കുറിച്ച് അവര്‍ക്കല്ല, നമുക്കാണ് തെറ്റിദ്ധാരണകള്‍ എന്ന് തുടങ്ങുന്ന ലേഖനത്തില്‍ ജയ്പ്പൂരിലും ഗുജറാത്തിലും ഐ.ഒ.സി പ്ലാന്റുകളിലുണ്ടായ അപകടങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: അവര്‍ക്കല്ല, നമുക്കാണ് തെറ്റിദ്ധാരണകള്‍..! &#8216;പിങ്ക് സിറ്റി&#8217; എന്നാണ് ജയ്പ്പൂരിനെ വിളിക്കുക. ഇന്ത്യയിലെ മനോഹര നഗരങ്ങളിലൊന്ന്. പക്ഷേ, 2009 ഒക്ടോബര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>പുതുവൈപ്പ് സമരത്തെക്കുറിച്ചും ജനങ്ങളുടെ ഭീതിയെക്കുറിച്ചും മാധ്യമപ്രവര്&#x200d;ത്തകന്&#x200d; എം അബ്ദുല്&#x200d; റഷീദ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. പുതുവൈപ്പ് സമരത്തിന് പിന്നില്&#x200d; തീവ്രവാദബന്ധമുണ്ടെന്ന് ആരോപിക്കുന്ന സര്&#x200d;ക്കാരിന്റേയും പുതുവൈപ്പില്&#x200d; അപകടസാധ്യതയില്ലെന്ന് പറയുന്ന ന്യായീകരണങ്ങളുടേയും മുനയൊടിക്കുന്നതാണ് പുതുവൈപ്പ് സമരത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്. പ്ലാന്റിനെക്കുറിച്ച് അവര്&#x200d;ക്കല്ല, നമുക്കാണ് തെറ്റിദ്ധാരണകള്&#x200d; എന്ന് തുടങ്ങുന്ന ലേഖനത്തില്&#x200d; ജയ്പ്പൂരിലും ഗുജറാത്തിലും ഐ.ഒ.സി പ്ലാന്റുകളിലുണ്ടായ അപകടങ്ങളെക്കുറിച്ച് പരാമര്&#x200d;ശിക്കുന്നുണ്ട്.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>അവര്&#x200d;ക്കല്ല, നമുക്കാണ് തെറ്റിദ്ധാരണകള്&#x200d;..!<br />
&#8216;പിങ്ക് സിറ്റി&#8217; എന്നാണ് ജയ്പ്പൂരിനെ വിളിക്കുക. ഇന്ത്യയിലെ മനോഹര നഗരങ്ങളിലൊന്ന്. പക്ഷേ, 2009 ഒക്ടോബര്&#x200d; 29–ന് ജയ്പ്പൂര്&#x200d; &#8216;കറുത്ത സിറ്റി&#8217;യായി മാറി. അന്നു രാത്രി ഏഴരയ്ക്കാണ് ജയ്പ്പൂരിലെ ഇന്ത്യന്&#x200d; ഓയില്&#x200d; കോര്&#x200d;പ്പറേഷന്റെ ഓയില്&#x200d; ഡിപ്പോ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്!<br />
സിതാപുര വ്യവസായമേഖലയിലെ ഐഒസി പ്ലാന്റില്&#x200d; എണ്ണായിരം കിലോലിറ്റര്&#x200d; പെട്രോള്&#x200d; സംഭരിച്ചിരുന്ന ഭൂഗര്&#x200d;ഭടാങ്കിലാണ് തീപടര്&#x200d;ന്നത്. 12 പേര്&#x200d; ഉടന്&#x200d; വെന്തു മരിച്ചു. 300 പേര്&#x200d; ശരീരമാകെ പൊള്ളിയടര്&#x200d;ന്നും ശ്വാസംമുട്ടിയും പകുതി ജീവനോടെ രക്ഷപ്പെട്ടു. ജയ്പ്പൂര്&#x200d; നഗരം കുലുങ്ങിവിറച്ചു!<br />
പൊട്ടിത്തെറി കാരണം റിച്ചര്&#x200d;സ്‌കെയിലില്&#x200d; 2.3 രേഖപ്പെടുത്തിയ ഭൂചലനംതന്നെ ഉണ്ടായി. മൂന്നു കിലോമീറ്റര്&#x200d; ചുറ്റളവിലെ കെട്ടിടങ്ങളുടെ ജനാലകള്&#x200d; പൊട്ടിച്ചിതറി.<br />
തീയണയ്ക്കാന്&#x200d; ഒരാഴ്ച ആര്&#x200d;ക്കും ഒരു ചുക്കും ചെയ്യാനായില്ല. ഐഒസി മുംബൈയില്&#x200d;നിന്ന് വിളിച്ചുവരുത്തിയ സാങ്കേതികവിദഗ്ധര്&#x200d; കാഴ്ചക്കാരായി നോക്കിനിന്നു. &#8216;ആളിപ്പടരുന്ന പെട്രോളില്&#x200d; ഒന്നും ചെയ്യാനില്ലെന്ന്&#8217; അവര്&#x200d; കൈമലര്&#x200d;ത്തി.<br />
പകരം ചുറ്റുവട്ടത്ത് താമസിച്ചിരുന്ന അഞ്ചുലക്ഷം ആളുകളെ ഒഴിപ്പിച്ചു.<br />
ആളുന്ന തീയും പുകയും കണ്ട് പതിനായിരങ്ങള്&#x200d; നേരത്തേതന്നെ വീടുവിട്ടോടിയിരുന്നതിനാല്&#x200d; &#8216;ഒഴിപ്പിക്കല്&#x200d;&#8217; എളുപ്പമായി. ഒരാഴ്ച കത്തിയെരിഞ്ഞ തീ മുന്നൂറ് കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് പിന്നീട് ഐഒസിയുടെതന്നെ കണക്കു വന്നു. ആഴ്ചകളോളം ജയ്പ്പൂര്&#x200d; ശവക്കോട്ടപോലെ മൂകമായി!<br />
ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളില്&#x200d; ഒന്നായ ജയ്പ്പൂരിന്റെ ഹൃദയത്തില്&#x200d;നിന്ന് വെറും 16 കിലോമീറ്റര്&#x200d; അകലെ ഈ കൂറ്റന്&#x200d; പെട്രോള്&#x200d; സംഭരണശാല വന്നപ്പോള്&#x200d;തന്നെ ഏറെ ആശങ്ക!കള്&#x200d; ഉണ്ടായിരുന്നു. പക്ഷേ, അന്ന് ഐഒസി പറഞ്ഞത് ഇപ്പോള്&#x200d; പുതുവൈപ്പിനില്&#x200d; പറയുന്ന അതേ ന്യായമായിരുന്നു: &#8216;അന്താരാഷ്ട്ര മാനദണ്ഡങ്ങള്&#x200d; പൂര്&#x200d;ണ്ണമായി പാലിച്ചുളള ഈ സംഭരണശാലയില്&#x200d; ഒരപകടവും സംഭവിക്കില്ല. എല്ലാം പൂര്&#x200d;ണ്ണസുരക്ഷിതം..!&#8217;<br />
പക്ഷേ, 2009 ഒക്ടോബര്&#x200d; 29 ന്റെ രാത്രിയില്&#x200d; സകല സുരക്ഷകളും പാളി. ജയ്പ്പൂര്&#x200d;നഗരത്തിന്റെ ആകാശം പെട്രോള്&#x200d;പുക മൂടി കറുത്തുനിന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ജനം അലമുറയിട്ടു.<br />
ഓയില്&#x200d;ഡിപ്പോയില്&#x200d;!നിന്ന് പൈപ്പ്‌ലൈനിലേക്ക് പെട്രോള്&#x200d; മാറ്റുമ്പോഴുണ്ടായ സാങ്കേതിക തകരാറായിരുന്നു അപകട കാരണം. രക്ഷാസംവിധാനങ്ങളൊന്നും കാര്യക്ഷമമായി പ്രവര്&#x200d;ത്തിച്ചില്ലെന്ന് പിന്നീട് ഐഒസി തന്നെ നടത്തിയ അന്വേഷണത്തില്&#x200d; തെളിഞ്ഞു!<br />
തീര്&#x200d;ന്നില്ല, മൂന്നു വര്&#x200d;ഷം കഴിഞ്ഞ് 2013 ജനുവരി ആറിന് ഗുജറാത്തിലെ ഐഒസി പ്ലാന്റില്&#x200d; സമാനമായ അപകടം ആവര്&#x200d;ത്തിച്ചു. നാലു പേര്&#x200d; മരിച്ചു. ഗുജറാത്തിലെ ഹാസിറ പ്ലാന്റില്&#x200d; ഐഒസിയുടെ അഞ്ച് ഭൂഗര്&#x200d;ഭ പെട്രോള്&#x200d;ടാങ്കുകളാണ് അന്ന് ഒരുമിച്ച് കത്തിയമര്&#x200d;ന്നത്. 24 മണിക്കൂര്&#x200d; വേണ്ടിവന്നു തീ ശമിപ്പിക്കാന്&#x200d;.<br />
അത്തരമൊരു അപകടം നേരിടാനുള്ള യാതൊരു സംവിധാനവും ഐഒസിക്ക് ഉണ്ടായിരുന്നില്ലെന്ന് അവിടെയും അന്വേഷണത്തില്&#x200d; തെളിഞ്ഞു.<br />
2014 ജൂണ്&#x200d; 26 ന് ആന്ധ്രപ്രദേശില്&#x200d; ഗെയില്&#x200d; ഗ്യാസ് പൈപ്പ് ലൈനില്&#x200d; ഉണ്ടായ പൊട്ടിത്തെറിയില്&#x200d; മരിച്ചത് 14 പേരാണ്.<br />
ഈ അപകടങ്ങളൊന്നും കഴിഞ്ഞിട്ട് അധികകാലമായില്ല. എന്നിട്ടും എത്ര വേഗമാണ് നമ്മള്&#x200d; അതൊക്കെ മറന്നുപോകുന്നത്!<br />
ഒരാഴ്ചയായി പുതുവൈപ്പിന്&#x200d; ജനതയ്ക്കുള്ള ഉപദേശങ്ങളാണ് കേള്&#x200d;ക്കുന്നതും കാണുന്നതുമെല്ലാം. &#8216;അജ്ഞരായ&#8217; പുതുൈവപ്പിന്&#x200d;കാരെ &#8216;യാതൊരു അപകട സാധ്യതയുമില്ലാത്ത&#8217; എല്&#x200d;പിജി പദ്ധതിക്ക് അനുകൂലമായി &#8216;ബോധവത്കരിക്കണമെന്നാണ്&#8217; ആഹ്വാനം. അങ്ങനെ പറയുന്നവരില്&#x200d; ഐഒസി വക്താക്കള്&#x200d;, രാഷ്ട്രീയ നേതാക്കള്&#x200d;, സിപിഎമ്മുകാര്&#x200d; എന്നിവരെല്ലാം വരുന്നത് സ്വാഭാവികം. പക്ഷേ, മാധ്യമപ്രവര്&#x200d;ത്തകര്&#x200d; അവര്&#x200d;ക്കൊപ്പം ചേരും മുമ്പ് രണ്ടുവട്ടം ആലോചിക്കണം.<br />
കാരണം, നിങ്ങളുടെ തൊട്ടുമുന്നില്&#x200d; വിരല്&#x200d;പ്പാടകലെ ആ &#8216;ന്യൂസ് ആര്&#x200d;ൈക്കവിലു&#8217;ണ്ട് ഐഒസി അടക്കമുള്ളവരുടെ പലതരം ഇന്ധനസംഭരണശാലകളില്&#x200d; ഇപ്പോഴും ആവര്&#x200d;ത്തിച്ചുകൊണ്ടിരിക്കുന്ന അപകടങ്ങളുടെ ബാക്ക്ഫയലുകള്&#x200d;. അത് ഒരാവര്&#x200d;ത്തിയൊന്നു നോക്കിയാല്&#x200d; അപ്പോള്&#x200d; നില്&#x200d;ക്കും പുതുൈവപ്പിനിലെ &#8216;നിരക്ഷരരെ&#8217; &#8216;ബോധവത്കരിക്കാനുള്ള&#8217; &#8216;നമ്മള്&#x200d; അറിവുള്ളവരുടെ&#8217; ദാഹം.<br />
എല്&#x200d;എന്&#x200d;ജി, എല്&#x200d;പിജി ടെര്&#x200d;മിനലുള്ള മേഖലകളില്&#x200d; ഭീകരാക്രമണ ഭീഷണി കൂടുമെന്ന പുതുവൈപ്പിന്&#x200d;കാരുടെ വാദത്തെ പരിഹസിച്ചുതള്ളി ഒരു &#8216;സഖാവിന്റെ&#8217; പോസ്റ്റ് കണ്ടു.<br />
ബ്രിട്ടീഷുകാരനായ പെട്രോളിയം–പ്രകൃതിവാതക സാങ്കേതികസുരക്ഷാ വിദഗ്ധന്&#x200d; പ്രൊഫസര്&#x200d; പീറ്റര്&#x200d; ഡി കാമറൂണിന്റെ നേതൃത്വത്തില്&#x200d; തയാറാക്കിയ ഒരു പഠനറിപ്പോര്&#x200d;ട്ടുണ്ട്. യൂറോപ്യന്&#x200d; രാജ്യങ്ങള്&#x200d;ക്കു വേണ്ടി നടത്തിയ പഠനമാണ്.<br />
എല്&#x200d;പിജി, എല്&#x200d;എന്&#x200d;ജി സംഭരണകേന്ദ്രങ്ങളുള്ള പ്രദേശങ്ങളിലെ അപകടസാധ്യതകള്&#x200d; വിശദമാക്കുന്ന ആ റിപ്പോര്&#x200d;ട്ടിലെ ചെറിയൊരു ഭാഗം മാത്രം ഉദ്ധരിക്കാം: &#8216;എല്&#x200d;എന്&#x200d;ജി ടെര്&#x200d;മിനലുകളുള്ള എല്ലാ മേഖലകളിലും ഭീകരാക്രമണ സാധ്യത കൂടുതലാണ് എന്നതൊരു യാഥാര്&#x200d;ഥ്യമാണ്. സെപ്റ്റംബര്&#x200d; 11 ന് മുമ്പ് എല്&#x200d;എന്&#x200d;ജി ടെര്&#x200d;മിനലുകളുടെ ഏറ്റവും വലിയ അപകടസാധ്യത ആക്‌സിഡന്റല്&#x200d; ലീക്കേജോ മനുഷ്യന്റെ പിഴവുകളോ ആയിരുന്നു. എന്നാല്&#x200d; ഇന്ന് അതല്ല സാഹചര്യം. ഇന്ന് ലോകത്തെ ഏതൊരു ഇന്ധനസംഭരണകേന്ദ്രവും ശക്തമായ ഭീകരാക്രമണ ഭീഷണി നേരിടുന്നുണ്ട്. യമനില്&#x200d; 2002–ല്&#x200d; വാതകടാങ്കറിനു നേരേ ബോട്ട് ഇടിച്ചുകയറ്റിയാണ് ഭീകരര്&#x200d; ആക്രമണം നടത്തിയത്. ഇത്തരം ഭീകരാക്രമണസാധ്യത അമേരിക്കയുടെപോലും വലിയ ഭീതിയാണ്&#8230;&#8217;<br />
പുതുവൈപ്പിനിലെ &#8216;നിരക്ഷര ഗ്രാമീണരുടെ&#8217; അല്ല, ലോകത്തെ ഏറ്റവും വലിയ ഇന്ധനസുരക്ഷാ വിദഗ്ധരില്&#x200d; ഒരാളുടെ റിപ്പോര്&#x200d;ട്ടാണിത്!<br />
വൈപ്പിന്&#x200d; ഒരു ബോംബാണ്. ഇതിനകം പണിതീര്&#x200d;ന്നുകഴിഞ്ഞ എല്&#x200d;എന്&#x200d;ജി ടെര്&#x200d;മിനലുകളും ഇപ്പോഴത്തെ എല്&#x200d;പിജി ടെര്&#x200d;മിനല്&#x200d; നിര്&#x200d;മ്മാണവും കൂടിയാകുമ്പോള്&#x200d; ഏതുനിമിഷവും പൊട്ടാവുന്നൊരു ബോംബിനു മുകളില്&#x200d;ത്തന്നെയാണ് വൈപ്പിന്&#x200d;കാരുടെ ജീവിതം. ഐഒസി നടത്തുന്ന നിയമലംഘനങ്ങള്&#x200d; ആ അപകടസാധ്യതയ്ക്ക് ആക്കം കൂട്ടുന്നു. ഇത്തരം അപായസാധ്യതയെ പ്രൊഫസര്&#x200d; പീറ്റര്&#x200d; ഡി കാമറൂണ്&#x200d; അദ്ദേഹത്തിന്റെ റിപ്പോര്&#x200d;ട്ടില്&#x200d; &#8216;ഫ്‌ളോട്ടിങ് ബോംബുകള്&#x200d;&#8217; എന്നാണ് വിശേഷിപ്പിക്കുന്നത്.<br />
എല്ലാ സുരക്ഷയുമുണ്ടായിട്ടും 2004–ല്&#x200d; അള്&#x200d;ജീരിയയില്&#x200d; പൊട്ടിത്തെറിച്ച സ്‌കിക്ഡ എല്&#x200d;എന്&#x200d;ജി പ്ലാന്റിലെ അപകടം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.<br />
ഈ പദ്ധതിയെക്കുറിച്ചുള്ള വൈപ്പിന്&#x200d;കാരുടെ പേടികളെല്ലാം നേരാണ്. ലോകമെങ്ങും സുരക്ഷാവിദഗ്ധര്&#x200d; അംഗീകരിച്ചുകഴിഞ്ഞ സത്യങ്ങള്&#x200d;. ആ പേടികളുടെ പുറത്തുതന്നെ ലോകത്തെ പല രാജ്യങ്ങളും ഇത്തരം സംഭരണശാലകള്&#x200d; പണിതിട്ടുണ്ടെന്നതും നേരാണ്. പക്ഷെ, തങ്ങളുടെ തലയ്ക്കു മീതേ തൂങ്ങാന്&#x200d;പോകുന്ന അപകടങ്ങളെക്കുറിച്ചുള്ള സത്യങ്ങള്&#x200d; പറഞ്ഞതിന്റെ പേരില്&#x200d; വൈപ്പിന്&#x200d;കാരെ നമ്മള്&#x200d; &#8216;വിവരമില്ലാത്തവര്&#x200d;&#8217; ആക്കരുത്. അവര്&#x200d; പറയുന്നതാണ് ശരിയായ വിവരം.<br />
മതിലുകെട്ടിപ്പൊക്കി ഗേറ്റും പൂട്ടി സുഖകരമായ വീടുകളിലോ വില്ലകളിലോ ഉറങ്ങാന്&#x200d;കിടക്കുമ്പോള്&#x200d; നമുക്കു തോന്നും &#8216;ലോകം മുഴുവന്&#x200d; ഇങ്ങനെ സുരക്ഷിത&#8217;മാണെന്ന്. നമ്മുടെ ആ ധാരണയാണ് തെറ്റ്.<br />
ഈ സത്യം ആരു പറഞ്ഞില്ലെങ്കിലും മാധ്യമങ്ങള്&#x200d; പറയണം.<br />
ജനങ്ങളെ പറഞ്ഞുപറ്റിക്കാനോ തലയടിച്ചുപൊട്ടിക്കാനോ ഭരണകൂടത്തിന് എളുപ്പം കഴിയും. തല്ലിയോ കൊന്നോ തീവ്രവാദമുദ്ര ചാര്&#x200d;ത്തിയോ, എങ്ങനെയും ഈ പ്രതിഷേധത്തെ പിണറായി സര്&#x200d;ക്കാര്&#x200d; ഒതുക്കുകതന്നെ ചെയ്യും, അതുറപ്പ്. കാരണം, &#8216;വികസന കാര്യത്തില്&#x200d; കേന്ദ്രവും കേരളവും യോജിച്ചാണെന്ന്&#8217; എത്രയോ വട്ടം സഖാവ് പിണറായി വിജയന്&#x200d; പറഞ്ഞുകഴിഞ്ഞു!<br />
എങ്കിലും അറിയാവുന്ന സത്യം മാധ്യമങ്ങളെങ്കിലും പറയുകത്തന്നെ വേണം. &#8216;എല്&#x200d;എന്&#x200d;ജി സഹിക്കുന്ന നിങ്ങള്&#x200d;ക്ക് എല്&#x200d; പി ജി കൂടി സഹിച്ചൂടെ?&#8217; എന്ന ക്രൂരമായ ചോദ്യം മാധ്യമങ്ങള്&#x200d; എങ്കിലും വൈപ്പിന്&#x200d;കാരോട് ചോദിക്കരുത്. കാവിത്തോക്കും ചുവപ്പുലാത്തിയുമൊക്കെ ഒന്നായിച്ചേര്&#x200d;ന്ന് കര്&#x200d;ഷകനെയും പാവപ്പെട്ടവനേയും തുരത്തുന്ന ഈ കെട്ടകാലത്ത് മാധ്യമങ്ങള്&#x200d;ക്കു അല്ലാതെ മറ്റാര്&#x200d;ക്കാണ് നേര് പറയാന്&#x200d; കഴിയുക?<br />
&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;<br />
എം. അബ്ദുള്&#x200d; റഷീദ്<br />
ചിത്രം: ജയ്പൂരില്&#x200d; ഐഒസി പെട്രോള്&#x200d; പ്ലാന്റില്&#x200d; ഉണ്ടായ തീപിടുത്തം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/m-abdul-rasheed-puthuvaip-issue-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
