<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ma baby &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ma-baby/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 06 Apr 2025 08:26:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ma baby &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സിപിഎം ഇനി തികഞ്ഞ കേരളാ പാര്‍ട്ടി</title>
		<link>https://www.chandrikadaily.com/cpm-is-now-a-complete-kerala-party.html</link>
					<comments>https://www.chandrikadaily.com/cpm-is-now-a-complete-kerala-party.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 06 Apr 2025 08:26:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ma baby]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337165</guid>

					<description><![CDATA[സിപിഎമ്മിന്റെ രാഷ്ടീയ ചരിത്രം കേരളം – ബംഗാള്‍ ശാക്തിക ചേരികളുടെ ബലാബല ചരിത്രം കൂടിയാണ്.]]></description>
										<content:encoded><![CDATA[<p>സിപിഎമ്മിലെ പരമ്പരാഗത ശാക്തിക ചേരിയില്&#x200d; മധുരാ കോണ്&#x200d;ഗ്രസോടെ കേരളത്തിന്റെ ആധിപത്യം കൂടുതല്&#x200d; വ്യക്തമാവുകയാണ് . തീരുമാനങ്ങള്&#x200d; എടുക്കുന്നതിലും അത് നടപ്പാക്കുന്നതിലും കേരളം ഇപ്പോള്&#x200d; ബംഗാളിന് ബഹുദൂരം മുന്നിലാണ്. പാര്&#x200d;ട്ടിയുടെ അധികാരം ബംഗാളില്&#x200d; നഷ്ടമായതോടെപാര്&#x200d;ട്ടിസംവിധാനങ്ങളും നിലംപരിശായി.</p>
<p>അണികള്&#x200d; ചിതറിത്തെറിച്ച് പലപാര്&#x200d;ട്ടികളിലും പോയി. പാര്&#x200d;ട്ടി ഭാരവാഹികളായിരുന്നവര്&#x200d; നിത്യജീവിതത്തിന് വരുമാനം തേടി കേരളത്തില്&#x200d; പോലും ഹോട്ടല്&#x200d; പണിക്കും കൂലിപ്പണിക്കും എത്തി. ഈ അവസ്ഥയില്&#x200d; അധികാരവും പാര്&#x200d;ട്ടി സംവിധാനങ്ങളും അധികാരവും നില നിര്&#x200d;ത്തുന്ന കേരളം അഖിലേന്ത്യാ തലത്തില്&#x200d; പാര്&#x200d;ട്ടിയിലും മേധാവിത്വം നേടുന്നത് സ്വാഭാവികമായ പരിണാമമാണ്.</p>
<p>സിപിഎമ്മിന്റെ രാഷ്ടീയ ചരിത്രം കേരളം – ബംഗാള്&#x200d; ശാക്തിക ചേരികളുടെ ബലാബല ചരിത്രം കൂടിയാണ്. ഇരുപത്തി നാലാം കോണ്&#x200d;ഗ്രസ് എത്തുമ്പോള്&#x200d; അതില്&#x200d; ഒരു ശാക്തിക ചേരി നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു എന്ന യാഥാര്&#x200d;ത്ഥ്യം കൂടിയുണ്ട് . മുന്&#x200d;കാലങ്ങളില്&#x200d;, പാര്&#x200d;ട്ടിയുടെ കേരള-പശ്ചിമ ബംഗാള്&#x200d; ലോബികള്&#x200d; തമ്മില്&#x200d; പലതവണ രാഷ്ട്രീയമായി നേരിട്ട് ഏറ്റുമുട്ടിയിട്ടുണ്ട്.</p>
<p>സിപിഎമ്മിന്റെ സുവര്&#x200d;ണ കാലത്തില്&#x200d; 1996ല്&#x200d; ജ്യോതി ബസുവിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്&#x200d; കേരള ലോബി അതിനെതിരെ നിലപാടെടുത്തു. പാര്&#x200d;ട്ടിക്ക് ഈ കാര്യത്തില്&#x200d; അഭിപ്രായ സമന്വയം കണ്ടെത്താന്&#x200d; കഴിഞ്ഞില്ല. ഒടുവില്&#x200d; ബസു അത് നിരസിക്കുകയും ചെയ്തു. ഇതാണ് പിന്നീട് അവര്&#x200d; ചരിത്രപരമായ മണ്ടത്തരം എന്നു വിലയിരുത്തിയത്.</p>
<p>2007ല്&#x200d; മന്&#x200d;മോഹന്&#x200d; സിംഗ് സര്&#x200d;ക്കാരിനുള്ള പിന്തുണ പിന്&#x200d;വലിക്കുന്ന കാര്യത്തിലും ഇരു ലോബികളും തമ്മില്&#x200d; അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കോണ്&#x200d;ഗ്രസുമായി അന്ന് ഇരു സംസ്ഥാനങ്ങളിലും പ്രഖ്യാപിത ശത്രുവായിരുന്നിട്ടും കേരള- ബംഗാള്&#x200d; താത്പര്യങ്ങള്&#x200d; തമ്മില്&#x200d; വടംവലി നടന്നു. 2015ല്&#x200d; സീതാറാം യെച്ചൂരിയെ പാര്&#x200d;ട്ടി ജനറല്&#x200d; സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോഴും ഇത് കണ്ടു. കേരളത്തിലെ നേതാക്കള്&#x200d; എസ് രാമചന്ദ്രന്&#x200d; പിള്ളയെ ആണ് അന്ന് പിന്തുണച്ചിരുന്നത്. പിന്നീട് ഒരുഘട്ടത്തില്&#x200d; അദ്ദേഹം മത്സരത്തില്&#x200d; നിന്ന് പിന്മാറുകയായിരുന്നു.</p>
<p>മുഖ്യശത്രു ആരാണ് , അത് ബിജെപിയോ കോണ്&#x200d;ഗ്രസോ എന്ന വിഷയത്തിലും മാസങ്ങള്&#x200d; നീണ്ട വാഗ്വാദം ഇരു ചേരികള്&#x200d; തമ്മിലുണ്ടായി. രണ്ടിടത്തും രാഷ്ട്രീയ നിലനില്&#x200d;പ്പായിരുന്നു മുഖ്യവിഷയം. പ്രത്യയശാസ്ത്രമായിരുന്നില്ല നയത്തിന് അടിസ്ഥാനം. അന്ന് അടവു നയമായി കേരളവും ത്രിപുരയും ഒഴികെയുള്ളിടത്ത് സഖ്യമാകാമെന്ന് തീരുമാനിച്ചു. കേരള നേതാക്കളുടെ നിലപാട് സംസ്ഥാന തലത്തില്&#x200d; അംഗീകരിക്കപ്പെട്ടു.</p>
<p>ഇതു കൂടാതെയാണ് സിപിഎം നേരിടുന്ന സാമ്പത്തിക പ്രശ്‌നം. പാര്&#x200d;ട്ടിയുടെ ചെലവുകള്&#x200d;ക്കുള്ള ഫണ്ട് കണ്ടെത്താന്&#x200d; കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കഷ്ടപ്പെടുകയാണ്. അധികാരത്തിലിരുന്ന ബംഗാള്&#x200d; ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ പാര്&#x200d;ട്ടി സംവിധാനങ്ങള്&#x200d; അപ്പാടെ തകര്&#x200d;ന്നു. പാര്&#x200d;ട്ടി ദൈനംദിന ചെലവുകള്&#x200d;ക്കു പോലും പണം കണ്ടെത്താന്&#x200d; കഴിയുന്നില്ല എന്ന പ്രശ്‌നവുമുണ്ട്.</p>
<p>ദേശീയ തലത്തില്&#x200d; പോലും ഫണ്ടിനായി കേരള ഘടകത്തെ ആശ്രയിക്കേണ്ട നിലയിലാണ് സിപിഎം . അതിനാല്&#x200d; അധികാരമുള്ള ഏക സംസ്ഥാനത്തിന്റെ നേതാക്കള്&#x200d; വരയ്ക്കുന്ന വരയില്&#x200d; നില്&#x200d;ക്കണ്ട ദുരവസ്ഥയിലാണ് കേന്ദ്ര നേതാക്കള്&#x200d; . സാമ്പത്തിക പ്രതിസന്ധി നല്&#x200d;കുന്ന അപ്രമാദിത്തം കേരളത്തിന്റെ സമീപനങ്ങളിലും നയങ്ങളിലും കടന്നുവരുന്നത് ആ രീതിയില്&#x200d; സ്വാഭാവികമാണ്. മകള്&#x200d;ക്കെതിരേ എല്ലാ തെളിവുകളുമായി ഒരു അന്വേഷണം ്ര്രപഖ്യാപിക്കപ്പെടുമ്പോഴും മുഖ്യമന്ത്രിയെ ന്യായീകരിക്കേണ്ടി വരുന്നത് ആ സാഹചര്യത്തിലാണ്.</p>
<p>മധുര കോണ്&#x200d;ഗ്രസില്&#x200d; പരമ്പരാഗത ശാക്തിക ചേരികളുടെ വേര്&#x200d;തിരിവുണ്ടെങ്കിലും ശക്തിക്ഷയിച്ച് പേരിനുമാത്രമായിരിക്കുന്നു ബംഗാള്&#x200d; ഘടകം. തെരഞ്ഞെടുപ്പു വിജയങ്ങള്&#x200d; അവകാശപ്പെടാനില്ലാത്ത മറ്റു സംസ്ഥാനങ്ങളില്&#x200d; പോലും കേരളത്തിലെ നയം മാതൃകയായി അടിച്ചേല്&#x200d;പ്പിക്കാന്&#x200d; കേരളത്തിലെ നേതാക്കള്&#x200d;ക്ക് ഇന്ന് സ്വാധീനമുണ്ട്.</p>
<p>നാമമാത്രമെങ്കിലും ആ സ്വാധീനം ഉപയോഗിച്ചാണ് പിണറായി സര്&#x200d;ക്കാരിന്റെ ഭരണ നേട്ടങ്ങല്&#x200d; അഖിലേന്ത്യാ തലത്തില്&#x200d; പ്രചാരം നല്&#x200d;കണമെന്ന് കേരളം പ്രമേയത്തിലൂടെ അവതരിപ്പിക്കുന്നത് ബേബിയുടെ സ്ഥാനാരോഹണവും ആ നിലയില്&#x200d; കാണുമ്പോള്&#x200d; ഒരു അത്ഭുതമോ അംഗീകാരമോ അല്ല. ഇന്ത്യയിലെ തെക്കെക്കോണിലേയ്ക്ക് ഒതുങ്ങുന്ന കനലിന്റെ ആളിക്കത്തല്&#x200d; മാത്രമാണത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-is-now-a-complete-kerala-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി; ബംഗാള്‍ഘടകത്തിന്‍റെ എതിര്‍പ്പിനെ മറികടന്നു</title>
		<link>https://www.chandrikadaily.com/m-a-baby-becomes-cpm-general-secretary-overcomes-opposition-from-bengal-unit.html</link>
					<comments>https://www.chandrikadaily.com/m-a-baby-becomes-cpm-general-secretary-overcomes-opposition-from-bengal-unit.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 06 Apr 2025 06:07:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ma baby]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337133</guid>

					<description><![CDATA[ബംഗാളില്‍ നിന്നാണ് പ്രധാനമായും ബേബിക്ക് എതിര്‍പ്പ് ഉയര്‍ന്നത്.]]></description>
										<content:encoded><![CDATA[<p>സിപിഎമ്മിന്&#x200d;റെ ജനറല്&#x200d; സെക്രട്ടറിയായി എം എ ബേബിയെ തെരഞ്ഞെടുത്തു. മധുരയില്&#x200d; നടന്നു വരുന്ന പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിന്&#x200d;റേതാണ് തീരുമാനം. ബേബിയെ സെക്രട്ടറിയാക്കാന്&#x200d; നേരത്തേ പി ബിയില്&#x200d; ധാരണയായിരുന്നു. ബംഗാളില്&#x200d; നിന്നാണ് പ്രധാനമായും ബേബിക്ക് എതിര്&#x200d;പ്പ് ഉയര്&#x200d;ന്നത്. മഹാരാഷ്ട്രയില്&#x200d; നിന്നുള്ള പി ബി അംഗം അശോക് ധാവ്‌ളെയാണ് ബദലായി അവര്&#x200d; ഉയര്&#x200d;ത്തിയത്.</p>
<p>എന്നാല്&#x200d;, ഈ നിര്&#x200d;ദേശം കേരളം തള്ളി. ധാവ്‌ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം പിബിയില്&#x200d; വ്യക്തമാക്കി. എന്നാല്&#x200d;, മുഹമ്മദ് സലീമിന്&#x200d;റെ പേരാണ് ധാവ്‌ലെ നിര്&#x200d;ദേശിച്ചത്. ജനറല്&#x200d; സെക്രട്ടറിയാകാനില്ലെന്ന നിലപാടിലായിരുന്നു സലീം. ഇന്ന് ചേര്&#x200d;ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലും ഇതു റിപ്പോര്&#x200d;ട്ടുചെയ്തു.</p>
<p>ജനറല്&#x200d; സെക്രട്ടറിയാരാകുമെന്നതില്&#x200d; ബംഗാള്&#x200d; ഘടകവും കേരള ഘടകവും കേന്ദ്രകമ്മിറ്റിയിലുണ്ടായ തര്&#x200d;ക്കമാണ് തീരുമാനത്തെ വൈകിച്ചത്. ബേബിയുടെ ദേശീയ പ്രതിച്ഛായയും കേരള ഘടകത്തിന്റെ അപ്രമാദിത്വവുമാണ് ബംഗാള്&#x200d; ഘടകം എതിര്&#x200d;ക്കാന്&#x200d; കാരണമായത് . എന്നാല്&#x200d; പാര്&#x200d;ട്ടിയില്&#x200d; ശക്തമായ കേരള ലോബിയുടെ ഒന്നിച്ചുള്ള പ്രചാരണത്തിനുമുന്നില്&#x200d; അതു വിലപ്പോയില്ല.</p>
<p>പാര്&#x200d;ട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനം എന്ന നിലയില്&#x200d; കേരള നേതാക്കള്&#x200d;ക്ക് മുന്&#x200d;പ് എന്നത്തേക്കാള്&#x200d; നിലയും വിലയും ഇന്നു പാര്&#x200d;ട്ടിയിലുണ്ട്. ഇതിന്റെ രാഷ്ട്രീയ നേട്ടം കൂടിയാണ് ബേബിയുടെ സെക്രട്ടറി സ്ഥാനം. പാര്&#x200d;ട്ടിയുടെ ജനറല്&#x200d; സെക്രട്ടറി സ്ഥാനത്തേയ്ക്ക് മാരത്തോണ്&#x200d;ചര്&#x200d;ച്ചയാണ് ശനിയാഴ്ച പിബിയില്&#x200d; ഉണ്ടായത് രണ്ടു മണിക്കൂറോളം ഈ വിഷയം ചര്&#x200d;ച്ച ചെയ്തിരുന്നു.</p>
<p>സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ സെക്രട്ടറിയുടെ പേരില്&#x200d; ഇന്നലെ ത്തന്നെ ഒരുതീരുമാനം ഉണ്ടാകുമെന്നാണ് ഏവരും കരുതിയത്. അതുണ്ടായില്ല. ചര്&#x200d;ച്ച നീണ്ടതിനാലും അന്തിമ തീരുമാനം കേന്ദ്രകമ്മിററിയാണ് എടുക്കേണ്ടത് എന്നതിനാലും ഇതില്&#x200d; സസ്‌പെന്&#x200d;സു തുടരുകയായിരുന്നു.</p>
<p>രണ്ട് മണിക്കൂര്&#x200d; നീണ്ട പിബി യോഗത്തിലാണ് എം എ ബേബിയെ ജനറല്&#x200d; സെക്രട്ടറി പദവിയിലേക്ക് തിരഞ്ഞെടുക്കാനുള്ള നിര്&#x200d;ദ്ദേശത്തില്&#x200d; തീരുമാനമായത്. പ്രായപരിധി നിബന്ധനപ്രകാരം പ്രകാശ് കാരാട്ട് ഉള്&#x200d;പ്പടെയുള്ള മുതിര്&#x200d;ന്ന നേതാക്കള്&#x200d; പിബിയില്&#x200d; നിന്ന് ഒഴിയും.</p>
<p>പ്രായപരിധിയിലെ ഇളവ് കേരള മുഖ്യമന്ത്രി പിണറായി വിജയന് മാത്രം നല്&#x200d;കാനാണ് ധാരണ. അതിനാല്&#x200d; നിലവില്&#x200d; സിപിഎമ്മിന്റെ ഏറ്റവും സീനിയോരിറ്റിയുളള പിബി അംഗം കൂടിയായി പിണറായി വിജയന്&#x200d;. പിണറായിയുടെ പിന്തുണയാണ് ബേബിയുടെ സെക്രട്ടറി സ്ഥാന ലബ്ധിയ്ക്ക്പിന്നിലുള്ളത് എന്നും വിലയിരുത്താം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/m-a-baby-becomes-cpm-general-secretary-overcomes-opposition-from-bengal-unit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിൽ ഹിന്ദുത്വരാഷ്ട്രവാദം വർധിക്കുന്നുവെന്നാണ് പയ്യന്നൂർ സംഭവം കാണിക്കുന്നതെന്ന്  എം.എ ബേബി</title>
		<link>https://www.chandrikadaily.com/facebookpost-mababy.html</link>
					<comments>https://www.chandrikadaily.com/facebookpost-mababy.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 21 Sep 2023 07:04:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[facebookpost]]></category>
		<category><![CDATA[ma baby]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275621</guid>

					<description><![CDATA[യ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം ,ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കേരളത്തിൽ ഹിന്ദുത്വരാഷ്ട്രവാദം വർധിക്കുന്നുവെന്നാണ് പയ്യന്നൂർ സംഭവം കാണിക്കുന്നതെന്ന് എം.എ ബേബി ഫെയ്‌സ്ബുക്കിൽ കുറിച്ചു.പയ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം ,ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റ്‌</strong></p>
<p>പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ദേവസ്വം വകുപ്പ് മന്ത്രി സഖാവ് കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടതാണ്. അവിടെ നടന്ന സംഭവത്തെക്കുറിച്ച് സഖാവ് രാധാകൃഷ്ണൻ തന്നെ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതിനാൽ അതിൻറെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. മനുഷ്യർക്ക് ശുദ്ധിയും അശുദ്ധിയും ഉണ്ടെന്ന വിശ്വാസം തന്നെയാണ് അയിത്തം. ഇത്തരം വിശ്വാസങ്ങൾ ആചരിക്കുന്നതിനെതിരെ ആണ് അയ്യൻകാളിയും നാരായണഗുരുവും പില്ക്കാലത്ത് കമ്യൂണിസ്റ്റുകാരും ഒക്കെ പ്രവർത്തിച്ചത്. കേരളത്തിലെ ഓരോ ഗ്രാമത്തിലും പട്ടണത്തിലും ശാരീരികമായി നേരിട്ടുപോലും അയിത്തം അവസാനിപ്പിച്ചത് കമ്യൂണിസ്റ്റുകാർ ആണ്. അയിത്തം ഈ രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതുമാണ്. അയിത്തോച്ചടനത്തിനായി ത്യാഗോജ്വലമായ സമരങ്ങൾ നടന്ന പ്രദേശമാണ് പയ്യന്നൂരും ചുറ്റുപാടും. ദളിതർക്ക് വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരത്തിൽ സഖാവ് എ.കെ.ജി. തല്ലുകൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന കർഷകത്തൊഴിലാളി സഖാവ് രക്തസാക്ഷിയായി. ക്ഷേത്രങ്ങളിലെ അയിത്തത്തിനെതിരെ സ്വാമി ആനന്ദതീർത്ഥൻ ,(പൂർവാശ്രമത്തിൽ അനന്തഷേണായി) -ശ്രീനാരായണഗുരുവിൻറെ അവസാനത്തെ ശിഷ്യൻ ആയിരുന്നു &#8211; വളരെയേറെ പ്രവർത്തനങ്ങൾ നടത്തിയ സ്ഥലമാണ് പയ്യന്നൂർ. സഖാക്കൾ എകെജി, കെ പി ആർ ഗോപാലൻ എന്നിവരുടെ സഹപ്രവർത്തകനായിരുന്ന സ്വാമി ആനന്ദതീർത്ഥൻ ദളിതർക്ക് വിദ്യാഭ്യാസം നല്കാനായി പയ്യന്നൂരിൽ ശ്രീനാരായണവിദ്യാലയം സ്ഥാപിച്ചു. ദളിതരോടൊപ്പം ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ സ്വാമി ആനന്ദതീർത്ഥർക്കും തല്ലുകൊണ്ടു.</p>
<p>പയ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം ,ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണ്. നഗ്നമായ നിയമലംഘനവുമാണ്.</p>
<p>പയ്യന്നൂരിൽ മാത്രമല്ല, കേരളമാകെ അയിത്തോച്ചടനത്തിനായി കമ്യൂണിസ്റ്റുകാർ സമരം ചെയ്തു. ഉദാഹരണത്തിന്, കൊച്ചയിലെ പാലിയത്ത് വഴിനടക്കാനുള്ള അവകാശത്തിനും അയിത്താചരണത്തിന് എതിരായും നടന്ന അതിരൂക്ഷപോരാട്ടത്തിൽ രക്തസാക്ഷിയായത് കമ്മ്യൂണിസ്റ്റുകാരനായ<br />
സ: ജനാർദ്ദനനായിരുന്നു.</p>
<p>കേരളത്തിൽ വർധിച്ചുവരുന്ന ഹിന്ദുത്വരാഷ്ട്രവാദത്തിനൊപ്പമാണ് ജാതിയും അതിൻറെ സർവദംഷ്ട്രകളുമായി പുനരാഗമിക്കപ്പെടുന്നത്. സർവശക്തിയും എടുത്ത് നമ്മൾ അതിനെ പ്രതിരോധിക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/facebookpost-mababy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുപ്പള്ളിയിലെ വിജയത്തിനു പിന്നില്&#x200d; ഉമ്മന്&#x200d; ചാണ്ടിയുടെ ജനകീയ ശൈലി:എം.എ. ബേബി</title>
		<link>https://www.chandrikadaily.com/oommen-chandys-popular-style-behind-success-in-pudupally-m-a-baby.html</link>
					<comments>https://www.chandrikadaily.com/oommen-chandys-popular-style-behind-success-in-pudupally-m-a-baby.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 10 Sep 2023 03:04:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ma baby]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273761</guid>

					<description><![CDATA[ആളുകള്&#x200d; ഉമ്മന്&#x200d;ചാണ്ടിയോട് ആദരവ് കാണിക്കുന്നതിന്നാണ് തിരഞ്ഞെടുപ്പില്&#x200d; ഊന്നല്&#x200d; നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>പുതുപ്പള്ളി യുഡിഎഫ് വിജയത്തിന് പിന്നില്&#x200d; ഉമ്മന്&#x200d;ചാണ്ടിയുടെ ജനകീയ ശൈലി എന്ന് സിപിഎം നേതാവ് എം എ ബേബി. വികസനവുമായി ബന്ധപ്പെട്ട ചര്&#x200d;ച്ചകള്&#x200d; തിരഞ്ഞെടുപ്പ് സമയത്ത് നടന്നതായും അദ്ദേഹം പറഞ്ഞു.</p>
<p>ആളുകള്&#x200d; ഉമ്മന്&#x200d;ചാണ്ടിയോട് ആദരവ് കാണിക്കുന്നതിന്നാണ് തിരഞ്ഞെടുപ്പില്&#x200d; ഊന്നല്&#x200d; നല്&#x200d;കിയത്. തോല്&#x200d;വിയെക്കുറിച്ച് ഇടതുപക്ഷം ചര്&#x200d;ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommen-chandys-popular-style-behind-success-in-pudupally-m-a-baby.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്&#x200d;ണാശ്രമധര്&#x200d;മത്തെ പ്രധാനമന്ത്രി പിന്തുണക്കുന്നുണ്ടോ?; ചോദ്യങ്ങളുമായി എം.എ ബേബി</title>
		<link>https://www.chandrikadaily.com/does-prime-minister-support-varnasramadharma-ma-baby-with-questions.html</link>
					<comments>https://www.chandrikadaily.com/does-prime-minister-support-varnasramadharma-ma-baby-with-questions.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 07 Sep 2023 14:37:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ma baby]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273442</guid>

					<description><![CDATA[വര്&#x200d;ണാശ്രമധര്&#x200d;മത്തെ പ്രധാനമന്ത്രി പിന്തുണക്കുന്നുണ്ടോയെന്ന ചോദ്യങ്ങളുമായി സി.പി.എം പി.ബി അംഗം എം.എ ബേബി.]]></description>
										<content:encoded><![CDATA[<p>വര്&#x200d;ണാശ്രമധര്&#x200d;മത്തെ പ്രധാനമന്ത്രി പിന്തുണക്കുന്നുണ്ടോയെന്ന ചോദ്യങ്ങളുമായി സി.പി.എം പി.ബി അംഗം എം.എ ബേബി.</p>
<p><strong>എം.എ ബേബി പങ്കുവെച്ച കുറിപ്പിന്റെ പൂര്&#x200d;ണ്ണരൂപം</strong></p>
<p>സനാതനധര്&#x200d;മത്തെ ദ്രാവിഡപ്രസ്ഥാനത്തിന്റെ ചിന്തയ്ക്കനുസരിച്ച് വിമര്&#x200d;ശിച്ച ഉദയനിധി സ്റ്റാലിന് &#8216;വസ്തുതകള്&#x200d; വച്ച് ഉചിതമായി മറുപടി നല്കണം,&#8217; എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തില്&#x200d; പറഞ്ഞതായാണ് ഇന്നത്തെ പത്രങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>ഇതില്&#x200d; താഴെപ്പറയുന്ന കാര്യങ്ങള്&#x200d;ക്കുള്ള മറുപടി ഉള്&#x200d;പ്പെടുത്തുമോ?</p>
<p>1. സനാതനധര്&#x200d;മത്തിന്റെ അവിഭാജ്യ ഭാഗമാണ് വര്&#x200d;ണാശ്രമധര്&#x200d;മം. വര്&#x200d;ണധര്&#x200d;മത്തെ, അതായത് ജാതിവ്യവസ്ഥയെ, നിങ്ങള്&#x200d; പിന്തുണയ്ക്കുന്നുണ്ടോ? മനുഷ്യര്&#x200d; വിവിധ വര്&#x200d;ണങ്ങളില്&#x200d; (ജാതികളില്&#x200d;) ജനിക്കുന്നു, അവരവരുടെ ജാതികള്&#x200d;ക്ക് നിശ്ചയിച്ച ധര്&#x200d;മങ്ങള്&#x200d; നിര്&#x200d;വഹിക്കുന്നു എന്നാണോ നിങ്ങളുടെ അഭിപ്രായം? ഗ്രന്ഥങ്ങളില്&#x200d; പറയുന്ന മനുഷ്യത്വവിരുദ്ധമായ ജാതിവിവേചനചിന്തകള്&#x200d; ഇന്നും തുടരണമോ?</p>
<p>2. നഃ സ്ത്രീ സ്വാതന്ത്ര്യമര്&#x200d;ഹതി&#8217;;&#8217;ശൂദ്രമക്ഷരസംയുക്തം ദൂരതഃ പരിവര്&#x200d;ജയേല്&#x200d;&#8217; തുടങ്ങിയ മനുഷ്യവിരുദ്ധമായ ആശയങ്ങള്&#x200d; സനാതനധര്&#x200d;മ്മത്തിന്റെ പേരിലാണ് ഇന്ത്യയില്&#x200d; അടിച്ചേല്പിക്കപ്പെടുന്നത് എന്നകാര്യം<br />
പ്രധാനമന്ത്രിക്ക് അറിയാത്തതാണോ?</p>
<p>ശൂദ്രന്&#x200d; അക്ഷരം പഠിക്കരുത് എന്നും പഞ്ചമജാതികള്&#x200d;ക്കും സ്ത്രീകള്&#x200d;ക്കും മനുഷ്യാവകാശങ്ങള്&#x200d; ഇല്ല എന്നും പ്രധാനമന്ത്രി ഇന്നും കരുതുന്നുണ്ടോ?</p>
<p>3.നാരായണഗുരു പോലെയുള്ള ഹിന്ദുമതപരിഷ്‌കര്&#x200d;ത്താക്കളെ നിങ്ങള്&#x200d; തള്ളിപ്പറയുമോ? ഗുരു സനാതനധര്&#x200d;മത്തെ തള്ളിപ്പറഞ്ഞുവല്ലോ.</p>
<p>4 . നവോത്ഥാന പ്രസ്ഥാനങ്ങളുടെ മൂല്യങ്ങളുമായി ഇന്ന് ഒരു ഹിന്ദു മതവിശ്വാസിക്ക് ജീവിക്കാമോ? അതോ, സനാതനികള്&#x200d; എന്ന് അവകാശപ്പെടുന്നവരുടെ ജാതി വിവേചനം, സ്ത്രീ വിരുദ്ധത എന്നിവ ഇല്ലാതെ ഹിന്ദു മതവിശ്വാസി ആകാന്&#x200d; കഴിയില്ല എന്നാണോ നിങ്ങളുടെ വാദം?</p>
<p>5. ഇന്ത്യന്&#x200d; ഭരണഘടന മനുഷ്യതുല്യത അടിസ്ഥാനമാക്കിയുള്ളതാണ്. സനാതനധര്&#x200d;മത്തിന്റെ മൂല്യങ്ങള്&#x200d; ചോദ്യം ചെയ്യപ്പെടാനാവാത്തവയാണെങ്കില്&#x200d; നിങ്ങള്&#x200d; ഇന്ത്യന്&#x200d; ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ? ഇനി സനാതനധര്&#x200d;മത്തിന്റെ ആശയങ്ങള്&#x200d; പരിഷ്‌കരിക്കപ്പെടാവുന്നത് ആണെങ്കില്&#x200d; ഏതൊക്കെ പരിഷ്‌കരിക്കാം? ബ്രാഹ്മണാധിപത്യം പരിഷ്‌കരിക്കപ്പെടാവുന്നതാണോ?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/does-prime-minister-support-varnasramadharma-ma-baby-with-questions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>300 രൂപ തന്നാല്&#x200d; മറ്റൊരു വിശ്വാസവും ഇല്ലെന്ന് പറയുന്നത് ക്രിസ്തീയവിശ്വാസമല്ലെന്ന്  എം.എ ബേബി .</title>
		<link>https://www.chandrikadaily.com/mababy-pamplani.html</link>
					<comments>https://www.chandrikadaily.com/mababy-pamplani.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 21 Mar 2023 04:02:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[christians]]></category>
		<category><![CDATA[ma baby]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243571</guid>

					<description><![CDATA[കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.]]></description>
										<content:encoded><![CDATA[<p>കിലോക്ക് 300 രൂപ തന്നാല്&#x200d; മറ്റൊരു വിശ്വാസവും ഇല്ലെന്ന് പറയുന്നത് ക്രിസ്തീയവിശ്വാസമല്ലെന്ന് സി.പി.എം നേതാവ് എം.എ ബേബി .ഫെയ്‌സ് ബുക്ക് കുറിപ്പ് :</p>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xdj266r x126k92a">
<div dir="auto">&#8220;റബറിന്റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ കേരളത്തിൽ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും,&#8221; എന്നു പറയുന്ന സീറോ മലബാർ സഭയുടെ തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാൽ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല.</div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a">
<div dir="auto">&#8220;നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.&#8221; മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം, വാക്യം ഇരുപത്. യേശു ക്രിസ്തു ഗലീലിയിലെ ഗിരിപ്രഭാഷണത്തിൽ പറഞ്ഞതാണ് ഈ വാക്യം. കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.</div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a">
<div dir="auto">ആർഎസ്എസ് സർക്കാർ റബറിന്റെ വില കൂട്ടാൻ പോകുന്നില്ല എന്നത് എല്ലാവർക്കും അറിയാം. അവർ കർഷകരെ കൂടുതൽ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദർ സ്റ്റാൻ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചു മാത്രമല്ല ക്രിസ്ത്യാനികൾ ആലോചിക്കേണ്ടത്, നീതിയെക്കുറിച്ചാണ്.</div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a">
<div dir="auto">ആഗോള കത്തോലിക്കാ സഭയുടെ അധിപൻ ഫ്രാൻസിസ് മാർപാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാൻ ആണ്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്ക്കാൻ അല്ല.-</div>
<div dir="auto">എം.എ ബേബി പറഞ്ഞു.</div>
<div dir="auto"></div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mababy-pamplani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെറ്റായ കൂട്ടുകെട്ടില്&#x200d; പെട്ടവര്&#x200d; ഭവിഷ്യത്ത് അനുഭവിക്കണം; ബിനീഷിനെതിരെ എം.എ ബേബി</title>
		<link>https://www.chandrikadaily.com/ma-baby-against-bineesh-kodiyeri.html</link>
					<comments>https://www.chandrikadaily.com/ma-baby-against-bineesh-kodiyeri.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 31 Oct 2020 09:20:29 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[ma baby]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165289</guid>

					<description><![CDATA[അതേസമയം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്&#x200d; സിപിഎമ്മിലെ കണ്ണൂര്&#x200d; ലോബിക്കെതിരെ ഉയര്&#x200d;ന്നുവരുന്ന പ്രതിഷേധം കൂടിയാണ് എം.എ ബേബിയുടെ എഫ്ബി പോസ്റ്റിലുള്ളത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: മയക്കുമരുന്ന് കേസില്&#x200d; അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ വിമര്&#x200d;ശനവുമായി പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ഏതെങ്കിലും ഉദ്യോഗസ്ഥരോ വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്&#x200d; പെട്ടിട്ടുണ്ടെങ്കില്&#x200d; അവര്&#x200d; അതിന്റെ ഭവിഷ്യത്ത് അനുഭവിക്കണമെന്ന് എം.എ ബേബി ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p>&#8216;ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്&#x200d;ട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്&#x200d; പെട്ടിട്ടുണ്ടെങ്കില്&#x200d; അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെവേണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്&#x200d;പ്രവര്&#x200d;ത്തിച്ചവര്&#x200d;ക്കും പാര്&#x200d;ട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കള്&#x200d;ക്കും ബാധകമാണ്. പക്ഷേ, അതിന്റെ പേരില്&#x200d; സിപിഎമ്മിനെ തകര്&#x200d;ത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ട. അതിദീര്&#x200d;ഘമായ ജനാധിപത്യബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഎമ്മിനുള്ളത്. ഈ ബന്ധം ജനാധിത്യ-പുരോഗമന രാഷ്ട്രീയത്തിന്റെ ചട്ടങ്ങള്&#x200d;ക്കുള്ളിലായതിനാല്&#x200d; തന്നെ അത് തകര്&#x200d;ത്തുകളയാന്&#x200d; ആര്&#x200d;എസ്എസിനാവില്ല&#8217;-ബേബി വ്യക്തമാക്കി.</p>
<p>അതേസമയം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്&#x200d; സിപിഎമ്മിലെ കണ്ണൂര്&#x200d; ലോബിക്കെതിരെ ഉയര്&#x200d;ന്നുവരുന്ന പ്രതിഷേധം കൂടിയാണ് എം.എ ബേബിയുടെ എഫ്ബി പോസ്റ്റിലുള്ളത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കറിന് മുഖ്യമന്ത്രിയുടെ ഓഫീസില്&#x200d; പൂര്&#x200d;ണ അധികാരം നല്&#x200d;കിയതില്&#x200d; ജാഗ്രതക്കുറവുണ്ടായി എന്നാണ് പാര്&#x200d;ട്ടിയുടെ വിലയിരുത്തല്&#x200d;. ബിനീഷ് കോടിയേരിപ്പോലുള്ള അധോലക ബന്ധമുള്ളവര്&#x200d; പാര്&#x200d;ട്ടിയില്&#x200d; സ്വാധീനം നേടിയതിലും നേതൃത്വത്തില്&#x200d; പലര്&#x200d;ക്കും അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെയാണ് കേന്ദ്ര ഏജന്&#x200d;സികളെ സംശയത്തോടെ വീക്ഷിക്കുമ്പോഴും ബിനീഷിനെ ന്യായീകരിക്കാന്&#x200d; എം.എ ബേബി തയ്യാറാവാത്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ma-baby-against-bineesh-kodiyeri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പരാതിക്കാരി സമ്മതിച്ചാല്&#x200d; പരാതി പൊലീസിന് കൈമാറും&#8217;; പി.കെ ശശിക്കെതിരെ എം.എ ബേബി</title>
		<link>https://www.chandrikadaily.com/ma-baby-against-pk-shashi-mla-on-rape-case-kerala-news.html</link>
					<comments>https://www.chandrikadaily.com/ma-baby-against-pk-shashi-mla-on-rape-case-kerala-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Sep 2018 05:30:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ma baby]]></category>
		<category><![CDATA[pk shashi mla]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=102424</guid>

					<description><![CDATA[പി.കെ. ശശി എം.എല്&#x200d;.എക്കെതിരെ പരാതി നല്&#x200d;കിയ വനിതാ നേതാവ് സമ്മതിക്കുകയാണെങ്കില്&#x200d; പരാതി പൊലീസിന് കൈമാറുമെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. പരാതി നല്&#x200d;കിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്&#x200d;ടിയുടെ ഉത്തരവാദിത്തമാണെന്ന് ബേബി പറഞ്ഞു. പക്ഷേ, പൊലീസിന് പരാതി നല്&#x200d;കാന്&#x200d; യുവതി തീരുമാനിച്ചാല്&#x200d; പാര്&#x200d;ടിയും സര്&#x200d;ക്കാരും എല്ലാ പിന്തുണയും അവര്&#x200d;ക്ക് നല്&#x200d;കും. പൊലീസ് കൈകാര്യം ചെയ്യേണ്ട പ്രശ്‌നമാണെന്ന് പാര്&#x200d;ടിക്ക് ബോധ്യമായാല്&#x200d;, അവര്&#x200d; സമ്മതിച്ചതിനു ശേഷം പരാതി പൊലീസിന് കൈമാറുകയും ചെയ്യും. സ്ത്രീപീഡകര്&#x200d;ക്ക് സി.പി.എമ്മില്&#x200d; സ്ഥാനമുണ്ടാകില്ല എന്നത് ഉറപ്പാണെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>പി.കെ. ശശി എം.എല്&#x200d;.എക്കെതിരെ പരാതി നല്&#x200d;കിയ വനിതാ നേതാവ് സമ്മതിക്കുകയാണെങ്കില്&#x200d; പരാതി പൊലീസിന് കൈമാറുമെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. പരാതി നല്&#x200d;കിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്&#x200d;ടിയുടെ ഉത്തരവാദിത്തമാണെന്ന് ബേബി പറഞ്ഞു. പക്ഷേ, പൊലീസിന് പരാതി നല്&#x200d;കാന്&#x200d; യുവതി തീരുമാനിച്ചാല്&#x200d; പാര്&#x200d;ടിയും സര്&#x200d;ക്കാരും എല്ലാ പിന്തുണയും അവര്&#x200d;ക്ക് നല്&#x200d;കും. പൊലീസ് കൈകാര്യം ചെയ്യേണ്ട പ്രശ്‌നമാണെന്ന് പാര്&#x200d;ടിക്ക് ബോധ്യമായാല്&#x200d;, അവര്&#x200d; സമ്മതിച്ചതിനു ശേഷം പരാതി പൊലീസിന് കൈമാറുകയും ചെയ്യും. സ്ത്രീപീഡകര്&#x200d;ക്ക് സി.പി.എമ്മില്&#x200d; സ്ഥാനമുണ്ടാകില്ല എന്നത് ഉറപ്പാണെന്നും ഫേസ്ബുക്ക് പോസ്റ്റില്&#x200d; അദ്ദേഹം പറഞ്ഞു.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയുമായി ബന്ധപ്പെട്ട രണ്ടു പ്രശ്‌നങ്ങള്&#x200d; ഉയര്&#x200d;ന്നു വന്നിരിക്കുന്നു. നമ്മുടെ സമൂഹം ഈ പ്രശ്‌നങ്ങളുന്നയിച്ച സ്ത്രീകളെ പിന്തുണയ്ക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.</p>
<p>ഒരു പരാതി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ശശി എംഎല്&#x200d;എയെക്കുറിച്ച് ഒരു സഖാവ് ആണ് നല്കിയിരിക്കുന്നത്. ആ യുവതി പാര്&#x200d;ടിക്കാണ് പരാതി നല്കാന്&#x200d; തീരുമാനിച്ചത്. പാര്&#x200d;ടി ഇക്കാര്യം വളരെ ഗൌരവമായി തന്നെ എടുത്തു. വെള്ളപ്പൊക്കക്കെടുതിക്കിടയിലും രണ്ടു പേരോടും പാര്&#x200d;ടി സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണന്&#x200d; സംസാരിച്ചു. പാര്&#x200d;ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഖാക്കള്&#x200d; എ കെ ബാലനെയും പി കെ ശ്രീമതിയെയും ഇക്കാര്യം അന്വേഷിക്കാന്&#x200d; പാര്&#x200d;ടി സംസ്ഥാന നേതൃത്വം നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോര്&#x200d;ട്ട് വേഗം സമര്&#x200d;പ്പിക്കുമെന്ന് സഖാവ് ബാലന്&#x200d; പറഞ്ഞിട്ടുമുണ്ട്. സ്ത്രീകള്&#x200d; നല്കുന്ന പരാതികളെ എത്രയും ഗൌരവമായി കാണുമെന്ന പാര്&#x200d;ടിയുടെ എന്നത്തെയും നിലപാടിനനുസൃതമായി ഇക്കാര്യത്തില്&#x200d; ഒരു തീരുമാനമുണ്ടാകും. പരാതി നല്കിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്&#x200d;ടിയുടെ ഉത്തരവാദിത്തമാണ്. പക്ഷേ, പൊലീസിന് പരാതി നല്കാന്&#x200d; സഖാവ് തീരുമാനിച്ചാല്&#x200d; സഖാവ് ബാലന്&#x200d; പറഞ്ഞ പോലെ പാര്&#x200d;ടിയും സര്&#x200d;ക്കാരും എല്ലാ പിന്തുണയും ആ സഖാവിന് നല്കും. പൊലീസ് കൈകാര്യം ചെയ്യേണ്ട പ്രശ്‌നമാണെന്ന് പാര്&#x200d;ടിക്ക് ബോധ്യമായാല്&#x200d;, യുവസഖാവ് സമ്മതിച്ചാല്&#x200d;, പരാതി പൊലീസിന് കൈമാറുകയും ചെയ്യും. സ്ത്രീപീഡകര്&#x200d;ക്ക് സിപിഐഎമ്മില്&#x200d; സ്ഥാനമുണ്ടാകില്ല എന്നത് ഉറപ്പ്.<br />
രണ്ടാമത്തെ പരാതി പൊലീസിനാണ്. നല്കിയത് കോട്ടയത്ത് കുറവിലങ്ങാട്ടെ മഠത്തിലുള്ള ഒരു കന്യാസ്ത്രീ. കത്തോലിക്ക സഭയുടെ ജലന്ധര്&#x200d; രൂപതയുടെ മെത്രാന്&#x200d; ഫ്രാങ്കോ മുളയ്ക്കല്&#x200d; തന്നെ നിരന്തരം ബലാത്സംഗം ചെയ്തു എന്നാണ് പരാതി. രണ്ടു ദിവസമായി ഈ സന്യാസിനിയുടെ സഹപ്രവര്&#x200d;ത്തകരായ അഞ്ചു കന്യാസ്ത്രീകള്&#x200d; എറണാകുളത്ത് സത്യഗ്രഹം ആരംഭിച്ചിരിക്കുന്നു. അസാധാരണമായ ഒരു സമരമാണിത്. പൊലീസ് ഇക്കാര്യത്തില്&#x200d; നിയമപരമായ നടപടി ഉടന്&#x200d; എടുക്കുമെന്ന് ഞാന്&#x200d; പ്രതീക്ഷിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്&#x200d;ക്കാര്&#x200d; ഇക്കാര്യത്തില്&#x200d; ഒരു ഒത്തു തീര്&#x200d;പ്പിനും വഴങ്ങില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.<br />
പക്ഷേ, കത്തോലിക്ക സഭാ നേതൃത്വം ഇക്കാര്യത്തില്&#x200d; നിഷേധാത്മകമായ നിലപാടാണ് എടുക്കുന്നത്. സഭയെ വിശ്വസിച്ച്, ജീവിതം സഭയ്ക്ക് സമര്&#x200d;പ്പിച്ച കന്യാസ്ത്രീകളെ സംരക്ഷിക്കാന്&#x200d; അവര്&#x200d; തയ്യാറാവുന്നില്ല. ഈ കന്യാസ്ത്രീകളോട് അവര്&#x200d; മുഖം തിരിക്കുന്നു. സഭയുടെ പുരുഷാധിപത്യപരമായ ഈ സമീപനം പുനപരിശോധിക്കണമെന്നാണ് എന്റെ അഭിപ്രായം. ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പ ഇക്കാര്യത്തില്&#x200d; കര്&#x200d;ശന നടപടിക്ക് മുന്&#x200d;കൈ എടുക്കുമെന്നും ഞാന്&#x200d; പ്രതീക്ഷിക്കുന്നു.</p>
<p>കഴിഞ്ഞ വര്&#x200d;ഷം മാര്&#x200d;ച്ച് മാസത്തില്&#x200d; മാതൃഭൂമി ആഴ്ചപ്പതിപ്പില്&#x200d; ഞാന്&#x200d; എഴുതിയ ഒരു ലേഖനത്തില്&#x200d; ക്രിസ്തീയ സഭകള്&#x200d; ആത്മപരിശോധന നടത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ആ ലേഖനത്തിലെ ചില ഭാഗങ്ങള്&#x200d; വീണ്ടും വായിക്കാനായി താഴെ കൊടുക്കുന്നു, &#8216;കേരളത്തിലെ ക്രിസ്തീയ സഭകള്&#x200d;, പ്രത്യേകിച്ചും കത്തോലിക്ക സഭകള്&#x200d;, ഒരു ആത്മപരിശോധന നടത്തേണ്ട അവസരമാണിന്ന്. ഈ ആത്മപരിശോധന കേരളത്തിലെ ക്രിസ്ത്യാനികളുടെ മാത്രം ഒരു പ്രശ്‌നമല്ല. കേരളസമൂഹത്തിന്റെ ആകെ പുരോഗതിക്ക് ഇതാവശ്യമാണ്.&#8217;<br />
&#8216;സഭകളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന ലൈംഗിക അപവാദങ്ങളും അവയില്&#x200d; നിന്ന് പുരോഹിതരെ രക്ഷിക്കാന്&#x200d; നടത്തുന്ന അധികാരപ്രയോഗങ്ങളും കാരണം കേരളത്തിലെ സഭകള്&#x200d; ഇന്ന് ജനങ്ങളുടെ മുന്നില്&#x200d; തലകുമ്പിട്ട് നില്ക്കുകയാണ്. എന്നാല്&#x200d;, ഈ ലൈംഗിക വിവാദങ്ങളല്ല പ്രശ്‌നം. സഭകളുടെ ഉള്ളിലെ ജീര്&#x200d;ണതയുടെ ബഹിര്&#x200d;സ്ഫുരണം മാത്രമാണിവ.<br />
ഈ ജീര്&#x200d;ണതകള്&#x200d;ക്ക് വളംവയ്ക്കുന്നതിലൂടെ, വളരെ ഉന്നതമായ സമര്&#x200d;പ്പണത്തോടെ ദീനാനുകമ്പാ പ്രവര്&#x200d;ത്തനങ്ങളും മറ്റു സാമൂഹ്യ പ്രവര്&#x200d;ത്തനങ്ങളും നടത്തുന്ന കന്യാസ്ത്രീകള്&#x200d;ക്കും പുരോഹിതര്&#x200d;ക്കും അല്&#x200d;മായര്&#x200d;ക്കും സഭാ നേതൃത്വങ്ങള്&#x200d; ബഹുമാനം നേടിക്കൊടുക്കുകയല്ല ചെയ്യുന്നത്.&#8217;</p>
<p>&#8216;സ്ത്രീകളെ താഴേക്കിടയിലുള്ള വിശ്വാസികളായി സഭ കാണുന്നത് ഇന്ന് കൂടുതല്&#x200d; ശക്തമായി ചോദ്യം ചെയ്യപ്പെടുകയാണ്. മദര്&#x200d; തെരേസയുടെ സഭയ്ക്ക് ഒരു ഇടവക വികാരി ആയിപ്പോലും സ്ത്രീയെ അംഗീകരിക്കാനാവില്ല എന്നത് ഇനിയും തുടരാനാവുമോ? പുരോഹിതരായും ബിഷപ്പുമാരായും മാര്&#x200d;പാപ്പ തന്നെ ആയും സ്ത്രീകള്&#x200d; വരുന്ന കാലം അത്ര ദൂരത്തല്ല എന്നാണ് കത്തോലിക്ക സഭയുടെ പുറത്തുനിന്നുള്ള ഒരു നിരീക്ഷകനായ ഞാന്&#x200d; മനസ്സിലാക്കുന്നത്. ഇന്ന് വത്തിക്കാനില്&#x200d; തന്നെ ശക്തമായ ഒരു സ്ത്രീ സാന്നിധ്യമുണ്ടാക്കിയിരിക്കുന്നു. പോണ്ടിഫിക്കല്&#x200d; കൌണ്&#x200d;സില്&#x200d; ഫോര്&#x200d; കള്&#x200d;ച്ചറിന്റെ പ്രസിഡണ്ട് കര്&#x200d;ദിനാള്&#x200d; ഗിയാന്&#x200d;ഫ്രാങ്കോ റാവസി പറഞ്ഞത്, &#8216;വത്തിക്കാനില്&#x200d; സ്ത്രീകളുടെ സാന്നിധ്യം ഉറപ്പുവരുത്തിക്കൊണ്ട് ആരംഭം കുറിക്കേണ്ടിയിരിക്കുന്നു. എന്നാല്&#x200d; അത് ഭംഗിക്കു വേണ്ടിയുള്ളതോ നാമമാത്രമായതോ ആയ ഒരു സാന്നിധ്യം ആവരുത്,&#8217; എന്നാണ്. പക്ഷേ, കേരളത്തിലെ കത്തോലിക്ക സഭ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നതിലും അവരെ അള്&#x200d;ത്താരകളില്&#x200d; നിന്ന് ഒഴിവാക്കി നിറുത്തുന്നതിലും ആണ് ഗവേഷണം നടത്തുന്നത്.&#8217;</p>
<p>&#8216;ക്രിസ്തീയ സഭകളുടെ ചരിത്രത്തില്&#x200d; എന്നും ലൈംഗിക ആരോപണങ്ങള്&#x200d; ഉണ്ടായിട്ടുണ്ട്. ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പ മാത്രമല്ല മുമ്പുള്ള പോപ്പുമാരും ഇതിനെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുമുണ്ട്. കത്തോലിക്ക പുരോഹിതര്&#x200d; ബ്രഹ്മചാരികളായിരിക്കണമെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അത് സഭയില്&#x200d; തന്നെ എന്നും വലിയ വിവാദവിഷയമായിരുന്നു. മനുഷ്യന്റെ ജൈവികത്വര ആയ ലൈംഗികതയില്&#x200d; നിന്ന് പുരോഹിതരെയും കന്യാസ്ത്രീകളെയും മാറ്റി നിറുത്തുന്നത് സഭ താമസിയാതെ അവസാനിപ്പിക്കേണ്ടി വരുമെന്നാണ് എന്റെ വിചാരം. ഈ ലേഖനം തയ്യാറാക്കുന്നതിനിടയില്&#x200d;, പോപ്പ് ഫ്രാന്&#x200d;സിസ് ദെ സെയ്റ്റ് എന്ന ജര്&#x200d;മന്&#x200d; വാരികയ്ക്ക് നല്കിയ അഭിമുഖത്തില്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; വായിക്കാനിടയായി. ബ്രഹ്മചര്യം പുരോഹിതര്&#x200d;ക്ക് വേണമെങ്കില്&#x200d; തെരഞ്ഞെടുക്കാം എന്ന നിര്&#x200d;ദേശം തള്ളിക്കളഞ്ഞ പോപ്പ് പക്ഷേ, വിവാഹിതരുടെ പൌരോഹിത്യം ഒരു സാധ്യതയാണെന്ന് പറഞ്ഞു. വിവാഹിതരായ പുരോഹിതരുള്ള സഭകളില്&#x200d; ലൈംഗിക വിവാദങ്ങളില്ല എന്നല്ല. സഭാസ്ഥാപനങ്ങളുടെ അധികാരങ്ങള്&#x200d; എവിടെയൊക്കെ പുരോഹിതരില്&#x200d; കേന്ദ്രീകരിച്ചിട്ടുണ്ടോ അവിടെയൊക്കെ ഈ ചൂഷണം ഉണ്ട്.&#8217;<br />
&#8216;ഏതാനും ആഴ്ച മുമ്പു പുറത്തിറങ്ങിയ ഔട്ട്‌ലുക്ക് വാരികയുടെ കവര്&#x200d; സ്‌റ്റോറി, കേരളത്തിലെ ക്രിസ്തീയ പുരോഹിതരുടെ ലൈംഗികകുറ്റകൃത്യങ്ങളെക്കുറിച്ചാണ്. റോബിന്&#x200d; വടക്കുംചേരിയുടെ സംഭവം പുറത്തുവരുന്നതിന് മുമ്പാണ് ഈ ലക്കം പുറത്തിറങ്ങുന്നത്. പൊതുസമൂഹം കേരളീയ ക്രിസ്ത്യന്&#x200d; പുരോഹിതരെ എങ്ങനെ കാണുന്നു എന്നതിനൊരു സാക്ഷ്യപത്രമാണിത്. പുരോഹിതരുടെ ലൈംഗിക അക്രമങ്ങളുടെ പേരില്&#x200d; മാര്&#x200d;പാപ്പ പരസ്യമാപ്പ് പറഞ്ഞുവെങ്കിലും കേരള സഭ ഒരിക്കലും അതിന് തയ്യാറായിട്ടില്ല എന്നും ഒരു പുരോഹിതനെപ്പോലും പുറത്താക്കിയിട്ടില്ല എന്നും ഈ റിപ്പോര്&#x200d;ട്ട് പറയുന്നു. മാപ്പ് പറഞ്ഞിട്ടില്ല എന്നു മാത്രമല്ല, സിസ്റ്റര്&#x200d; അഭയ കേസിലടക്കം എല്ലായ്‌പ്പോഴും പുരോഹിതരെ രക്ഷിക്കാന്&#x200d; ഏതറ്റം വരെയും പോകാനാണ് സഭകള്&#x200d; തയ്യാറായിട്ടുള്ളതെന്നും പറയുന്നു.&#8217;<br />
ഒരു കാര്യം കൂടെ പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. അമേരിക്കയിലെ പെന്&#x200d;സില്&#x200d;വാനിയയിലെ ഗ്രാന്&#x200d;ഡ് ജൂറി 18 മാസത്തെ പഠനത്തിന് ശേഷം പുറത്തുവിട്ട ഒരു പഠനം അവിടത്തെ കത്തോലിക്ക സഭയിലാകെ കലാപകാരണമായിരിക്കുകയാണ്. പെന്&#x200d;സില്&#x200d;വാനിയയിലെ എട്ടില്&#x200d; ആറ് രൂപതകളില്&#x200d; നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്&#x200d; പ്രസിദ്ധീകരിച്ച 1400 പുറങ്ങളുള്ള ഈ പഠനം അവിടത്തെ 300 പുരോഹിതര്&#x200d; ആയിരത്തോളം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത കാര്യം വിവരിക്കുന്നു. ഈ പീഡനങ്ങളെയെല്ലാം സഭാ സംവിധാനം വളരെ കരുതലോടെ മറച്ചുവച്ചു എന്നും ജൂറി പറയുന്നു. വാഷിങ്ടണ്&#x200d; ഡിസിയിലെ കര്&#x200d;ദിനാളായ തിയോഡര്&#x200d; മക് കാരിക്ക് അമേരിക്കന്&#x200d; കത്തോലിക്ക സഭയിലെ പ്രൌഢമായ ആര്&#x200d;ച്ച് ബിഷപ്പ് ഓഫ് വാഷിങ്ടണ്&#x200d; ഡിസി എന്ന സ്ഥാനത്ത് നിന്ന് രാജി വച്ചതിന്റെ തൊട്ടു പിന്നാലെയാണ് ഈ വിവാദം വരുന്നത്. ലൈംഗിക അക്രമങ്ങളുടെ പേരില്&#x200d; അദ്ദേഹം വത്തിക്കാനില്&#x200d; സഭാവിചാരണ നേരിടാന്&#x200d; പോവുകയാണ്. അതിശക്തനായിരുന്ന ഈ ആര്&#x200d;ച്ച് ബിഷപ്പിനോട് ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പ പറഞ്ഞിരിക്കുന്നത്, &#8216;ആരോപണങ്ങള്&#x200d; അന്വേഷിച്ചു തീരും വരെ പ്രാര്&#x200d;ത്ഥനയുടെയും പശ്ചാത്താപത്തിന്റെയും ഒരു ജീവിതം ജീവിക്കൂ&#8217; എന്നാണ്. മാര്&#x200d;പാപ്പ പറഞ്ഞതു തന്നെയാണ് കേരളത്തിലെ ചില കത്തോലിക്ക മെത്രാന്മാരോട് എനിക്കും പറയാനുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ma-baby-against-pk-shashi-mla-on-rape-case-kerala-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാണിയുടെ എല്&#x200d;.ഡി.എഫ് പ്രവേശനം; പാര്&#x200d;ട്ടിയില്&#x200d; ചര്&#x200d;ച്ചക്ക് വരുമ്പോള്&#x200d; പ്രതികരിക്കാമെന്ന് എം.എ ബേബി</title>
		<link>https://www.chandrikadaily.com/ma-baby-about-km-mani-and-ldf-issue.html</link>
					<comments>https://www.chandrikadaily.com/ma-baby-about-km-mani-and-ldf-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 09 Jan 2018 11:10:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[ma baby]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64039</guid>

					<description><![CDATA[കൊല്ലം : കെ.എം മാണിയുമായി എല്&#x200d;ഡിഎഫ് സഹകരിക്കണമെന്ന നിലപാട് എടുത്ത കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ സമ്മേളനങ്ങളിലെ ആവശ്യത്തില്&#x200d; പാര്&#x200d;ട്ടിയില്&#x200d; ചര്&#x200d;ച്ചയ്ക്ക് വരുമ്പോള്&#x200d; പ്രതികരിക്കാമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി .കേരള കോണ്&#x200d;ഗ്രസ് യുഡിഎഫില്&#x200d; നിന്നും പുറത്ത് വന്ന സമയത്തെ രാഷ്ട്രിയ സാഹചര്യമല്ല ഇന്നത്തേതെന്നും അദ്ദേഹം പറഞ്ഞു.കേരള കോണ്&#x200d;ഗ്രസിനെ കുറിച്ച് മുന്&#x200d;കാലങ്ങളില്&#x200d; എം.എ ബേബി പറഞ്ഞത് &#8216; ആധുനിക കേരളത്തിന്റെ രാഷ്ട്രിയത്തില്&#x200d; തീരെ പ്രസക്തിയില്ലാത്ത കേരള കോണ്&#x200d;ഗ്രസിനെ സ്വഭാവിക മരണത്തിന് വിട്ട് കൊടുക്കുകയാണ് വേണ്ടത് &#8216; [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്ലം : കെ.എം മാണിയുമായി എല്&#x200d;ഡിഎഫ് സഹകരിക്കണമെന്ന നിലപാട് എടുത്ത കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ സമ്മേളനങ്ങളിലെ ആവശ്യത്തില്&#x200d; പാര്&#x200d;ട്ടിയില്&#x200d; ചര്&#x200d;ച്ചയ്ക്ക് വരുമ്പോള്&#x200d; പ്രതികരിക്കാമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി .കേരള കോണ്&#x200d;ഗ്രസ് യുഡിഎഫില്&#x200d; നിന്നും പുറത്ത് വന്ന സമയത്തെ രാഷ്ട്രിയ സാഹചര്യമല്ല ഇന്നത്തേതെന്നും അദ്ദേഹം പറഞ്ഞു.കേരള കോണ്&#x200d;ഗ്രസിനെ കുറിച്ച് മുന്&#x200d;കാലങ്ങളില്&#x200d; എം.എ ബേബി പറഞ്ഞത് &#8216; ആധുനിക കേരളത്തിന്റെ രാഷ്ട്രിയത്തില്&#x200d; തീരെ പ്രസക്തിയില്ലാത്ത കേരള കോണ്&#x200d;ഗ്രസിനെ സ്വഭാവിക മരണത്തിന് വിട്ട് കൊടുക്കുകയാണ് വേണ്ടത് &#8216; എന്നതായിരുന്നു .കേരളത്തിലെ രാഷ്ട്രിയ സാഹചര്യം മാറിയിട്ടുണ്ടെങ്കിലും ഞാന്&#x200d; അന്ന് പറഞ്ഞ വാക്കുകള്&#x200d; ഇന്നും പൊതു സമൂഹത്തില്&#x200d; നിറഞ്ഞ് നില്&#x200d;ക്കുകയാണ് ഇത്തരമൊരു സാഹചര്യത്തില്&#x200d; കെ.എം മാണി വിഷയം പാര്&#x200d;ട്ടിയില്&#x200d; ചര്&#x200d;ച്ചയ്ക്ക് വരുമ്പോള്&#x200d; പ്രതികരിക്കാമെന്ന് എം.എ ബേബി പറഞ്ഞു .<br />
ശത്രു പാളയത്തിലിരിക്കുന്നവരെ ക്ഷമയോടെ കാത്തിരുന്ന് ആകര്&#x200d;ഷിക്കണമെന്നായിരുന്നു സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്&#x200d; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്&#x200d; പറഞ്ഞത് . ഈ വിഷയത്തില്&#x200d; സിപിഎമ്മിന് സിപിഐ ഉള്&#x200d;പ്പെടെയുള്ള ഘടകക്ഷികളുമായി ചര്&#x200d;ച്ച നടത്തിയതിന് ശേഷമേ ഒരു തീരുമാനം എടുക്കാന്&#x200d; കഴിയു .എന്നാല്&#x200d; കഴിഞ്ഞ കാലങ്ങളില്&#x200d; കെ.എം മാണിക്കെതിരെ കേരളത്തിന്റെ തെരുവോരങ്ങളിലും നിയമസഭയിലും നടത്തിയ വിപ്ലവ സമരങ്ങളെ താഴെ തട്ടിലുള്ള അണികളെ ഏത് തരത്തില്&#x200d; പറഞ് ബോധ്യപെടുത്തുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ് .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ma-baby-about-km-mani-and-ldf-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണു കേസില്‍ നിലപാട് തിരുത്തി എം.എ ബേബി: മുന്‍ പ്രതികരണം വൈകാരികം</title>
		<link>https://www.chandrikadaily.com/ma-baby-2.html</link>
					<comments>https://www.chandrikadaily.com/ma-baby-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Apr 2017 03:59:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ma baby]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25500</guid>

					<description><![CDATA[തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ അമ്മക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ നിലപാട് തിരുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. താന്‍ മുമ്പ് നടത്തിയ പ്രതികരണം വൈകാരികമാണെന്നും യഥാര്‍ത്ഥ നിലപാട് പാര്‍ട്ടിക്ക് അനുകൂലമാണെന്നും എം.എ ബേബി തിരുത്തി. ഇതുസംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറിയേറ്റിനോട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ജിഷ്ണുവിന്റെ അമ്മക്കു നേരെയുണ്ടായ പൊലീസ് അതിക്രമം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്&#x200d; മരിച്ച പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്&#x200d;ത്ഥി ജിഷ്ണുവിന്റെ അമ്മക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്&#x200d; നിലപാട് തിരുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. താന്&#x200d; മുമ്പ് നടത്തിയ പ്രതികരണം വൈകാരികമാണെന്നും യഥാര്&#x200d;ത്ഥ നിലപാട് പാര്&#x200d;ട്ടിക്ക് അനുകൂലമാണെന്നും എം.എ ബേബി തിരുത്തി. ഇതുസംബന്ധിച്ച് പാര്&#x200d;ട്ടി സെക്രട്ടറിയേറ്റിനോട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ജിഷ്ണുവിന്റെ അമ്മക്കു നേരെയുണ്ടായ പൊലീസ് അതിക്രമം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്&#x200d;ക്കാറിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്&#x200d; ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ma-baby-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
