<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Macron &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/macron/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 27 Oct 2020 08:28:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Macron &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭീകരതയെ ഇസ്‌ലാമുമായി ബന്ധിപ്പിക്കേണ്ട; ഫ്രാന്&#x200d;സിനെതിരെ സൗദി</title>
		<link>https://www.chandrikadaily.com/saudi-arabia-condemns-prophet-cartoons-rejects-attempts-linking-islam-to-terrorism.html</link>
					<comments>https://www.chandrikadaily.com/saudi-arabia-condemns-prophet-cartoons-rejects-attempts-linking-islam-to-terrorism.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 27 Oct 2020 08:17:39 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[Macron]]></category>
		<category><![CDATA[saudi-france]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164503</guid>

					<description><![CDATA[കാര്&#x200d;ട്ടൂണുകള്&#x200d; സ്‌കൂളില്&#x200d; കാണിച്ചതിന്റെ പേരില്&#x200d; ഫ്രാന്&#x200d;സില്&#x200d; കഴിഞ്ഞയാഴ്ച അധ്യാപകന്&#x200d; കൊല്ലപ്പെട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>റിയാദ്: പ്രവാചകന്&#x200d; മുഹമ്മദ് നബിയെ അധിക്ഷേപിച്ചു കൊണ്ടുള്ള കാര്&#x200d;ട്ടൂണുകളെ അപലപടിച്ച് സൗദി അറേബ്യ. ഇസ്‌ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്&#x200d; ശരിയല്ലെന്നും സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്&#x200d; വ്യക്തമാക്കി. പ്രവാചക കാര്&#x200d;ട്ടൂണുകള്&#x200d; പുനഃപ്രസിദ്ധീകരിക്കാനുള്ള ഫ്രഞ്ച് സര്&#x200d;ക്കാര്&#x200d; തീരുമാനത്തിന് പിന്നാലെയാണ് സൗദി വിഷയത്തില്&#x200d; നിലപാട് വ്യക്തമാക്കിയത്.</p>
<p>&#8216;ഇസ്‌ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ഏതു ശ്രമങ്ങളെയും സൗതി അപലപിക്കുന്നു. മുഹമ്മദ് നബിയെ അധിക്ഷേപകരമായി ചിത്രീകരിച്ച കാര്&#x200d;ട്ടൂണുകളെയും അപലപിക്കുന്നു&#8217; &#8211; പ്രസ്താവനയില്&#x200d; സൗദി വ്യക്തമാക്കി.</p>
<p>കാര്&#x200d;ട്ടൂണുകള്&#x200d; സ്‌കൂളില്&#x200d; കാണിച്ചതിന്റെ പേരില്&#x200d; ഫ്രാന്&#x200d;സില്&#x200d; കഴിഞ്ഞയാഴ്ച അധ്യാപകന്&#x200d; കൊല്ലപ്പെട്ടിരുന്നു. കൊലപാതകം ഇസ്‌ലാമിക ഭീകരവാദമാണ് എന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്&#x200d; മക്രോണ്&#x200d; വിശേഷിപ്പിച്ചിരുന്നു. ഇന്നലെ അറബിയില്&#x200d; പോസ്റ്റ് ചെയ്ത ട്വീറ്റില്&#x200d; ഇതിനു മുമ്പില്&#x200d; കീഴടങ്ങില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.</p>
<p>എന്നാല്&#x200d; ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രസ്താവനയ്‌ക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം അലയടിക്കുകയാണ്. കുവൈത്ത്, ജോര്&#x200d;ദാന്&#x200d;, തുര്&#x200d;ക്കി, ഖത്തര്&#x200d; തുടങ്ങിയ നിരവധി രാഷ്ട്രങ്ങള്&#x200d; ഫ്രഞ്ച് ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യേഷ്യയിലെ മിക്ക സൂപ്പര്&#x200d;മാര്&#x200d;ക്കറ്റുകളിലും ഫ്രഞ്ച് ഉത്പന്നങ്ങളുടെ റാക്കുകള്&#x200d; കാലിയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ബഹിഷ്‌കരണം നിര്&#x200d;ത്തണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം അഭ്യര്&#x200d;ത്ഥിച്ചിട്ടുണ്ട്. ഇതിനായുള്ള അനുനയ ശ്രമങ്ങള്&#x200d; തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-arabia-condemns-prophet-cartoons-rejects-attempts-linking-islam-to-terrorism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉല്&#x200d;പ്പന്ന ബഹിഷ്‌കരണത്തില്&#x200d; ഞെട്ടി ഫ്രാന്&#x200d;സ്; അറബ് രാജ്യങ്ങളുമായി അനുനയത്തിന് ശ്രമം</title>
		<link>https://www.chandrikadaily.com/france-urges-middle-east-to-stop-boycott-of-french-products.html</link>
					<comments>https://www.chandrikadaily.com/france-urges-middle-east-to-stop-boycott-of-french-products.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 26 Oct 2020 14:28:46 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[FRANCE ARAB WORLD]]></category>
		<category><![CDATA[Macron]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164357</guid>

					<description><![CDATA[മധ്യേഷ്യയിലെ മിക്ക സൂപ്പര്&#x200d;മാര്&#x200d;ക്കറ്റുകളിലെ ഷെല്&#x200d;ഫുകളിലും സ്വന്തം ചരക്കുകള്&#x200d; ഇല്ലാതായതോടെ അനുനയ ശ്രമങ്ങളുമായി ഫ്രാന്&#x200d;സ് രംഗത്തെത്തി.]]></description>
										<content:encoded><![CDATA[<p>പാരിസ്: ഫ്രഞ്ച് ഉല്&#x200d;പ്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കാനുള്ള അറബ് ലോകത്തിന്റെ തീരുമാനത്തില്&#x200d; ഞെട്ടി ഫ്രാന്&#x200d;സ്. മധ്യേഷ്യയിലെ മിക്ക സൂപ്പര്&#x200d;മാര്&#x200d;ക്കറ്റുകളിലെ ഷെല്&#x200d;ഫുകളിലും സ്വന്തം ചരക്കുകള്&#x200d; ഇല്ലാതായതോടെ അനുനയ ശ്രമങ്ങളുമായി ഫ്രാന്&#x200d;സ് രംഗത്തെത്തി.</p>
<p>മത-ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഫ്രാന്&#x200d;സിന്റെ നിലപാടിനെ വളച്ചൊടിക്കുന്നതാണ് നിലവിലെ ബഹിഷ്‌കരണ ആഹ്വാനമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്&#x200d; പറഞ്ഞു. ബഹിഷ്‌കരണത്തിന് അടിസ്ഥാനമില്ലെന്നും ഇത് വേഗത്തില്&#x200d; നിര്&#x200d;ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.</p>
<p>ഖത്തര്&#x200d;, കുവൈത്ത്, ജോര്&#x200d;ദാന്&#x200d;, സൗദി അറേബ്യ എന്നിവിടങ്ങളിലെ സൂപ്പര്&#x200d; മാര്&#x200d;ക്കറ്റുകളാണ് ഫ്രഞ്ച് ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയത്. അറബ് ലോകത്ത് ബോയ്‌കോട്ട് ഫ്രഞ്ച് പ്രൊഡക്ട് എന്ന ഹാഷ് ടാഗ് ട്രന്റിംഗുമാണ്.</p>
<p>ഫ്രാന്&#x200d;സില്&#x200d; നിന്നെത്തുന്ന ഭക്ഷ്യസൗന്ദര്യ വര്&#x200d;ധക വസ്തുക്കള്&#x200d;ക്കാണ് കൂടുതല്&#x200d; തിരിച്ചടി നേരിട്ടത്. കുവൈത്തില്&#x200d; സര്&#x200d;ക്കാറേതര, കണ്&#x200d;സ്യൂമര്&#x200d; കോപറേറ്റീവ് സൊസൈറ്റി സര്&#x200d;ക്കുലര്&#x200d; വഴി ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിയുള്ളത്.</p>
<p>ഖത്തറില്&#x200d; പൊതുമേഖലാ ഹൈപ്പര്&#x200d;മാര്&#x200d;ക്കറ്റ് ശൃംഖലയായ അല്&#x200d;മീരയും സൂള്&#x200d; അല്&#x200d; ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്&#x200d; പിന്&#x200d;വലിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്&#x200d;-ഫ്രാന്&#x200d;സ് സാംസ്‌കാരിക വര്&#x200d;ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്&#x200d; മാറ്റിവെച്ചതായി ഖത്തര്&#x200d; സര്&#x200d;വ്വകലാശാല അറിയിച്ചു.</p>
<p>അതിനിടെ, തന്റെ പ്രസ്താവനയ്ക്ക് എതിരെ മുസ്‌ലിം ലോകത്ത് പ്രതിഷേധങ്ങള്&#x200d; കനക്കുന്നതിന് പിന്നാലെ പ്രതികരണവുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്&#x200d; മക്രോണ്&#x200d; രംഗത്തെത്തി. ഒരിക്കലും കീഴടങ്ങില്ല. സമാധാനത്തോടെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു എന്നാണ് മക്രോണ്&#x200d; അറബിയില്&#x200d; കുറിച്ചത്. ട്വിറ്ററിലാണ് ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രതികരണം.</p>
<p>അറബ് ലോകത്ത് ഫ്രഞ്ച് ഉല്&#x200d;പ്പന്നങ്ങള്&#x200d;ക്കെതിരെ ബഹിഷ്‌കരണം വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മക്രോണ്&#x200d; രംഗത്തെത്തിയത്. &#8216;ഒരിക്കലും കീഴടങ്ങേണ്ട കാര്യമില്ല. സമാധാനം കൊണ്ട് എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു. വിദ്വേഷ പ്രസംഗത്തെ അനുവദിക്കില്ല. ബൗദ്ധികമായ സംവാദങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ അന്തസ്സിനും സാര്&#x200d;വലൗകിക മൂല്യങ്ങള്&#x200d;ക്കും ഒപ്പമാണ് നമ്മള്&#x200d; നില കൊള്ളുന്നത്&#8217; &#8211; എന്നാണ് മക്രോണ്&#x200d; ട്വീറ്റ് ചെയ്തത്.</p>
<p>കഴിഞ്ഞയാഴ്ച പ്രവാചകന്&#x200d; മുഹമ്മദ് നബിയുടെ കാര്&#x200d;ട്ടൂണ്&#x200d; പുനഃപ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; അധ്യാപകന്&#x200d; കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്‌ലാം വിരുദ്ധ പരാമര്&#x200d;ശവുമായി മക്രോണ്&#x200d; രംഗത്തെത്തിയിരുന്നത്. കാര്&#x200d;ട്ടൂണുകള്&#x200d; ഉപേക്ഷിക്കില്ല എന്നും അധ്യാപകനെ ആദരിക്കുമെന്നും മക്രോണ്&#x200d; വ്യക്തമാക്കിയിരുന്നു. നമ്മുടെ ഭാവി ഇസ്‌ലാമിസ്റ്റുകള്&#x200d;ക്ക് വേണം എന്നതു കൊണ്ടാണ് അധ്യാപകന്&#x200d; കൊല്ലപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/france-urges-middle-east-to-stop-boycott-of-french-products.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഒരിക്കലും കീഴടങ്ങില്ല&#8217;: അറബിയില്&#x200d; ട്വീറ്റ് ചെയ്ത് മക്രോണ്&#x200d;- പ്രതിഷേധം കനക്കുന്നു</title>
		<link>https://www.chandrikadaily.com/macron-tweets-in-arabic-that-france-will-never-give-in.html</link>
					<comments>https://www.chandrikadaily.com/macron-tweets-in-arabic-that-france-will-never-give-in.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 26 Oct 2020 13:12:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[france]]></category>
		<category><![CDATA[Macron]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164345</guid>

					<description><![CDATA[അറബ് ലോകത്ത് ഫ്രഞ്ച് ഉല്&#x200d;പ്പന്നങ്ങള്&#x200d;ക്കെതിരെ ബഹിഷ്‌കരണം വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മക്രോണ്&#x200d; രംഗത്തെത്തിയത്.]]></description>
										<content:encoded><![CDATA[<p>പാരിസ്: തന്റെ പ്രസ്താവനയ്ക്ക് എതിരെ മുസ്‌ലിം ലോകത്ത് പ്രതിഷേധങ്ങള്&#x200d; കനക്കുന്നതിന് പിന്നാലെ പ്രതികരണവുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്&#x200d; മക്രോണ്&#x200d;. ഒരിക്കലും കീഴടങ്ങില്ല. സമാധാനത്തോടെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു എന്നാണ് മക്രോണ്&#x200d; അറബിയില്&#x200d; കുറിച്ചത്. ട്വിറ്ററിലാണ് ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രതികരണം.</p>
<p>അറബ് ലോകത്ത് ഫ്രഞ്ച് ഉല്&#x200d;പ്പന്നങ്ങള്&#x200d;ക്കെതിരെ ബഹിഷ്‌കരണം വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മക്രോണ്&#x200d; രംഗത്തെത്തിയത്. &#8216;ഒരിക്കലും കീഴടങ്ങേണ്ട കാര്യമില്ല. സമാധാനം കൊണ്ട് എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു. വിദ്വേഷ പ്രസംഗത്തെ അനുവദിക്കില്ല. ബൗദ്ധികമായ സംവാദങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ അന്തസ്സിനും സാര്&#x200d;വലൗകിക മൂല്യങ്ങള്&#x200d;ക്കും ഒപ്പമാണ് നമ്മള്&#x200d; നില കൊള്ളുന്നത്&#8217; &#8211; എന്നാണ് മക്രോണ്&#x200d; ട്വീറ്റ് ചെയ്തത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="ar" dir="rtl">لا شيئ يجعلنا نتراجع، أبداً. <br />نحترم كل أوجه الاختلاف بروح السلام. لا نقبل أبداً خطاب الحقد وندافع عن النقاش العقلاني. سنقف دوماً إلى جانب كرامة الإنسان والقيم العالمية.</p>
<p>&mdash; Emmanuel Macron (@EmmanuelMacron) <a href="https://twitter.com/EmmanuelMacron/status/1320420864526065665?ref_src=twsrc%5Etfw">October 25, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കഴിഞ്ഞയാഴ്ച പ്രവാചകന്&#x200d; മുഹമ്മദ് നബിയുടെ കാര്&#x200d;ട്ടൂണ്&#x200d; പുനഃപ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; അധ്യാപകന്&#x200d; കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്‌ലാം വിരുദ്ധ പരാമര്&#x200d;ശവുമായി മക്രോണ്&#x200d; രംഗത്തെത്തിയിരുന്നത്. കാര്&#x200d;ട്ടൂണുകള്&#x200d; ഉപേക്ഷിക്കില്ല എന്നും അധ്യാപകനെ ആദരിക്കുമെന്നും മക്രോണ്&#x200d; വ്യക്തമാക്കിയിരുന്നു. നമ്മുടെ ഭാവി ഇസ്‌ലാമിസ്റ്റുകള്&#x200d;ക്ക് വേണം എന്നതു കൊണ്ടാണ് അധ്യാപകന്&#x200d; കൊല്ലപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
<p>ഇസ്‌ലാംഭീതി നിറഞ്ഞ മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ വന്&#x200d; പ്രതിഷേധമാണ് അറബ് ലോകത്ത് ഉണ്ടായിരുന്നത്. തുര്&#x200d;ക്കി അവരുടെ അഭിഭാഷകനെ പാരിസില്&#x200d; നിന്ന് തിരിച്ചുവിളിച്ചിരുന്നു. കുവൈത്ത്, ഖത്തര്&#x200d;, സൗദി എന്നിവിടങ്ങളില്&#x200d; ഫ്രഞ്ച് ഉല്&#x200d;പ്പനങ്ങളുടെ ബഹിഷ്‌കരണവും ആരംഭിച്ചിരുന്നു. മധ്യേഷ്യയിലെ മിക്ക സൂപ്പര്&#x200d; മാര്&#x200d;ക്കറ്റുകളിലും ഇപ്പോള്&#x200d; ഫ്രഞ്ച് ചരക്കുകള്&#x200d; ലഭ്യമല്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/macron-tweets-in-arabic-that-france-will-never-give-in.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനാധിപത്യത്തെ കാത്തുസൂക്ഷിക്കണം: യൂറോപ്പിനോട് മക്രോണ്&#x200d;</title>
		<link>https://www.chandrikadaily.com/saysshould-preserve-democracy.html</link>
					<comments>https://www.chandrikadaily.com/saysshould-preserve-democracy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 17 Apr 2018 15:24:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Macron]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80830</guid>

					<description><![CDATA[&#160; സ്‌ട്രോസ്ബര്&#x200d;ഗ്: സ്വേച്ഛാധിപത്യത്തിന്റെ ഉയിര്&#x200d;ത്തെഴുന്നേല്&#x200d;പ്പിനെ ചെറുക്കാനും ജനാധിപത്യത്തോടുള്ള പ്രതിബദ്ധത പുതുക്കാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മക്രോണ്&#x200d; യൂറോപ്യന്&#x200d; സമൂഹത്തോട് അഭ്യര്&#x200d;ത്ഥിച്ചു. ഭൂതകാലം മറന്ന് ഉറങ്ങിക്കിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാകാന്&#x200d; തനിക്ക് ആഗ്രഹമില്ലെന്നും യൂറോപ്യന്&#x200d; പാര്&#x200d;ലമെന്റില്&#x200d; നടത്തിയ വികാര്&#x200d;നിര്&#x200d;ഭരമായ പ്രസംഗത്തില്&#x200d; അദ്ദേഹം പറഞ്ഞു. ദേശീയതയും പൊങ്ങച്ചവും ആധിപത്യം പുലര്&#x200d;ത്തി ഒരു യൂറോപ്യന്&#x200d; ആഭ്യന്തര യുദ്ധം തന്നെ ഉടലെടുത്തതു പോലെ തോന്നുന്നു. സങ്കുചിതത്വത്തിന്റെ മോഹവലയത്തിലാണ് ഇപ്പോള്&#x200d; സമൂഹമെന്നും മക്രോണ്&#x200d; കുറ്റപ്പെടുത്തി. യൂറോപ്യന് യൂണിയനില്&#x200d; ദേശീയത വളര്&#x200d;ന്നുകൊണ്ടിരിക്കെ, ജനാധിപത്യത്തെ ഉത്തേജിപ്പിക്കേണ്ടതിന്റെ ആവശ്യകത [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സ്‌ട്രോസ്ബര്&#x200d;ഗ്: സ്വേച്ഛാധിപത്യത്തിന്റെ ഉയിര്&#x200d;ത്തെഴുന്നേല്&#x200d;പ്പിനെ ചെറുക്കാനും ജനാധിപത്യത്തോടുള്ള പ്രതിബദ്ധത പുതുക്കാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മക്രോണ്&#x200d; യൂറോപ്യന്&#x200d; സമൂഹത്തോട് അഭ്യര്&#x200d;ത്ഥിച്ചു. ഭൂതകാലം മറന്ന് ഉറങ്ങിക്കിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാകാന്&#x200d; തനിക്ക് ആഗ്രഹമില്ലെന്നും യൂറോപ്യന്&#x200d; പാര്&#x200d;ലമെന്റില്&#x200d; നടത്തിയ വികാര്&#x200d;നിര്&#x200d;ഭരമായ പ്രസംഗത്തില്&#x200d; അദ്ദേഹം പറഞ്ഞു. ദേശീയതയും പൊങ്ങച്ചവും ആധിപത്യം പുലര്&#x200d;ത്തി ഒരു യൂറോപ്യന്&#x200d; ആഭ്യന്തര യുദ്ധം തന്നെ ഉടലെടുത്തതു പോലെ തോന്നുന്നു. സങ്കുചിതത്വത്തിന്റെ മോഹവലയത്തിലാണ് ഇപ്പോള്&#x200d; സമൂഹമെന്നും മക്രോണ്&#x200d; കുറ്റപ്പെടുത്തി. യൂറോപ്യന് യൂണിയനില്&#x200d; ദേശീയത വളര്&#x200d;ന്നുകൊണ്ടിരിക്കെ, ജനാധിപത്യത്തെ ഉത്തേജിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പ്രസംഗത്തില്&#x200d; എടുത്തു പറഞ്ഞു. കഴിഞ്ഞ കാല പോരാട്ടങ്ങളില്&#x200d;നിന്ന് ആവിര്&#x200d;ഭവിച്ച അര്&#x200d;ത്ഥവത്തായ ഒരു വാക്കാണ് ജനാധിപത്യമെന്ന് മക്രോണ്&#x200d; പ്രഖ്യാപിച്ചു. കഴിഞ്ഞ വര്&#x200d;ഷം തീവ്ര വലതുപക്ഷ ദേശീയ വാദിയായ നാഷണല്&#x200d; ഫ്രണ്ട് പാര്&#x200d;ട്ടി നേതാവ് മറീന്&#x200d; ലീ പെന്നിനെ തെരഞ്ഞെടുപ്പില്&#x200d; പരാജയപ്പെടുത്തിയാണ് മക്രോണ്&#x200d; ഫ്രഞ്ച് പ്രസിഡന്റായത്. എന്നാല്&#x200d; യൂറോപ്യന്&#x200d; യൂണിയനില്&#x200d; അംഗത്വമുള്ള പല രാജ്യങ്ങളിലും ദേശീയാവാദികള്&#x200d; ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്യന്&#x200d; യൂണിയനില്&#x200d;നിന്ന് പുറത്തുകടന്ന് സ്വന്തം ദേശീയതയുമായി മുന്നോട്ടുപോകാനാണ് അവര്&#x200d;ക്ക് താല്&#x200d;പര്യം. ഈമാസം ആദ്യത്തില്&#x200d; ഹംഗറി പാര്&#x200d;ലമെന്റില്&#x200d; യൂറോപ്യന്&#x200d; യൂണിയന്റെ കടുത്ത വിമര്&#x200d;ശകനും തീവ്ര വലതുപക്ഷ നേതാവുമായ വിക്ടര്&#x200d; ഓര്&#x200d;ബാന്&#x200d; മൂന്നില്&#x200d; രണ്ട് ഭൂരിപക്ഷം നേടിയിരുന്നു. യൂറോപ്യന്&#x200d; വോട്ടര്&#x200d;മാര്&#x200d;ക്കിടയില്&#x200d; റഷ്യന്&#x200d; സ്വാധീനം ശക്തിയാര്&#x200d;ജിക്കുന്നതായും റിപ്പോര്&#x200d;ട്ടുണ്ട്. റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാദ്മിര്&#x200d; പുടിന്റെ അനുയായികള്&#x200d; സോഷ്യല്&#x200d; മീഡിയകളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ വാര്&#x200d;ത്തകള്&#x200d; യൂറോപ്പിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saysshould-preserve-democracy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലിന്റേത് അന്താരാഷ്ട്ര നിയമ ലംഘനം; കുടിയേറ്റം നിര്‍ത്തണമെന്ന് ഫ്രാന്‍സ്</title>
		<link>https://www.chandrikadaily.com/macron-reacts-strongly-against-israel.html</link>
					<comments>https://www.chandrikadaily.com/macron-reacts-strongly-against-israel.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 21 Jul 2017 09:05:22 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[france]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Macron]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36583</guid>

					<description><![CDATA[പാരിസ്: ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ അനധികൃത കയ്യേറ്റവും നിര്‍മാണ പ്രവര്‍ത്തനവും നടത്തുന്ന ഇസ്രാഈലിനെതിരെ ശക്തമായി പ്രതികരിച്ച് ഫ്രാന്‍സ് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാവരും ബഹുമാനിക്കണമെന്നും ഇസ്രാഈലികളും ഫലസ്തീനികളും തോളോടു തോള്‍ ചേര്‍ന്ന് ജീവിക്കണമെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള തന്റെ ആദ്യ സംഭാഷണത്തില്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. മേഖലയിലെ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും രണ്ടു രാഷ്ട്ര പരിഹാരം വേണമെന്നാണ് ഫ്രാന്‍സ് കരുതുന്നതെന്നും മാക്രോണ്‍ പറഞ്ഞു. മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച സോഷ്യലിസ്റ്റ് പ്രസിഡണ്ടായ മാക്രോണ്‍, ഫലസ്തീന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>പാരിസ്: ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്&#x200d; അനധികൃത കയ്യേറ്റവും നിര്&#x200d;മാണ പ്രവര്&#x200d;ത്തനവും നടത്തുന്ന ഇസ്രാഈലിനെതിരെ ശക്തമായി പ്രതികരിച്ച് ഫ്രാന്&#x200d;സ് പ്രസിഡണ്ട് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d;. അന്താരാഷ്ട്ര നിയമങ്ങള്&#x200d; എല്ലാവരും ബഹുമാനിക്കണമെന്നും ഇസ്രാഈലികളും ഫലസ്തീനികളും തോളോടു തോള്&#x200d; ചേര്&#x200d;ന്ന് ജീവിക്കണമെന്നും ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവുമായുള്ള തന്റെ ആദ്യ സംഭാഷണത്തില്&#x200d; മാക്രോണ്&#x200d; ആവശ്യപ്പെട്ടു. മേഖലയിലെ പ്രതിസന്ധി ചര്&#x200d;ച്ചയിലൂടെ പരിഹരിക്കണമെന്നും രണ്ടു രാഷ്ട്ര പരിഹാരം വേണമെന്നാണ് ഫ്രാന്&#x200d;സ് കരുതുന്നതെന്നും മാക്രോണ്&#x200d; പറഞ്ഞു.</p>
<p>മെയ് മാസത്തില്&#x200d; നടന്ന തെരഞ്ഞെടുപ്പില്&#x200d; വിജയിച്ച സോഷ്യലിസ്റ്റ് പ്രസിഡണ്ടായ മാക്രോണ്&#x200d;, ഫലസ്തീന്&#x200d; സമാധാന പ്രക്രിയക്കായി അന്താരാഷ്ട്ര തലത്തില്&#x200d; നടത്തിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഇസ്രാഈലിനെ ചൊടിപ്പിച്ചിരുന്നു. ബുധനാഴ്ച ഫലസ്തീന്&#x200d; നേതാവ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ മാക്രോണ്&#x200d; രണ്ടു രാഷ്ട്ര പരിഹാരം ഊന്നിപ്പറയുകയും ചെയ്തു.</p>
<p>ഫലസ്തീന്&#x200d; ഭൂമി കയ്യേറി നടത്തുന്ന നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങളെ ഫ്രാന്&#x200d;സ് എന്നും അപലപിച്ചിട്ടിട്ടുണ്ടെന്നും ഇസ്രാഈലിന്റെ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങള്&#x200d;ക്ക് എതിരാണെന്നും പ്രസിഡണ്ടായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ പൊതു പ്രസ്താവനയില്&#x200d; മാക്രോണ്&#x200d; വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/macron-reacts-strongly-against-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
