madhya pradesh – Chandrika Daily https://www.chandrikadaily.com Thu, 13 Nov 2025 10:33:40 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg madhya pradesh – Chandrika Daily https://www.chandrikadaily.com 32 32 അണ്ടർ-23 ദേശീയ ഏകദിനം: കേരളത്തിന് മധ്യപ്രദേശിനോട് ഒൻപത് വിക്കറ്റിന് തോൽവി https://www.chandrikadaily.com/under-23-national-odi-kerala-lost-to-madhya-pradesh-by-nine-wickets.html https://www.chandrikadaily.com/under-23-national-odi-kerala-lost-to-madhya-pradesh-by-nine-wickets.html#respond Thu, 13 Nov 2025 10:33:40 +0000 https://www.chandrikadaily.com/?p=363514 തിരുവനന്തപുരം: 23 വയസിൽ താഴെയുള്ളവർ‍ക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് മധ്യപ്രദേശിനോട് കനത്ത തോൽവി. വെറും 65 റൺസിന് കേരളം ഓൾഔട്ട് ആകുകയും, മധ്യപ്രദേശ് 8.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടികൾ നേരിടേണ്ടി വന്നു. രണ്ടാം ഓവറിൽ ഒമർ അബൂബക്കർ വെറും ഒരു റൺസിൽ മംഗേഷ് യാദവിന്റെ പന്തിൽ ബൗൾഡ് ആകുകയായിരുന്നു. തുടർന്ന് കൃഷ്ണനാരായണെയും അഭിഷേക് നായരെയും വേഗത്തിൽ പുറത്താക്കി മംഗേഷ് കേരള ബാറ്റിംഗ് നിരയെ തകർത്തു.

മധ്യനിരയിലും സ്ഥിതി മെച്ചപ്പെട്ടില്ല; ഷോൺ റോജർ, വിജയ് വിശ്വനാഥ്, രോഹൻ നായർ, അഭിജിത് പ്രവീൺ എന്നിവരും പവലിയനിലേക്കു മടങ്ങി. കേരളത്തിനായി പവൻ ശ്രീധർ (13), ആദിത്യ ബൈജു (10) മാത്രമാണ് രണ്ടക്കം കടന്നത്. ഇരുവരും ചേർന്ന് 17 റൺസിന്റെ കൂട്ടുകെട്ടാണ് ടീമിന്റെ സ്‌കോർ അല്പം ഉയർത്തിയത്.

മധ്യപ്രദേശ് ബൗളർമാരിൽ മംഗേഷ് യാദവ് ആറു വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ, മാധവ് തിവാരി രണ്ട് വിക്കറ്റ് നേടി.

ലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ് ക്യാപ്റ്റൻ ചഞ്ചൽ റാഥോഡ് (39), സോഹം പട്വർധൻ (6) എന്നിവരുടെ കളിയിലൂടെ അനായാസം വിജയം സ്വന്തമാക്കി. ഏക വിക്കറ്റ് സക്ഷം പുരോഹിതിനെ (20) അഭിജിത് പ്രവീൺ പുറത്താക്കി.

ഒൻപതാം ഓവറിൽ തന്നെ മധ്യപ്രദേശ് ഒൻപത് വിക്കറ്റിന്റെ വിജയത്തോടെ മത്സരം തീർത്തു.

]]>
https://www.chandrikadaily.com/under-23-national-odi-kerala-lost-to-madhya-pradesh-by-nine-wickets.html/feed 0
മധ്യപ്രദേശില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പിയത്‌ പേപ്പറില്‍, ഹൃദയം തകര്‍ന്നെന്ന് രാഹുല്‍ ഗാന്ധി https://www.chandrikadaily.com/rahul-gandhi-says-midday-meal-served-to-school-children-in-madhya-pradesh-was-on-paper-heartbreaking.html https://www.chandrikadaily.com/rahul-gandhi-says-midday-meal-served-to-school-children-in-madhya-pradesh-was-on-paper-heartbreaking.html#respond Sat, 08 Nov 2025 10:49:19 +0000 https://www.chandrikadaily.com/?p=362580 ഭോപ്പാല്‍ മധ്യപ്രദേശിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പേപ്പറില്‍ നല്‍കിയ സംഭവം വിവാദത്തില്‍. ഷിയോപൂര്‍ ജില്ലയിലെ വിജയപൂരിലെ ഹാള്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ, രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നിരവധി പേര്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

വിവരം അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇരുപത് വര്‍ഷത്തെ ബിജെപി ഭരണത്തിനിടെ കുട്ടികളുടെ പ്ലേറ്റുകള്‍ പോലും മോഷ്ടിക്കപ്പെട്ടു. ഭാവിഭാഗ്ദാനങ്ങള്‍ക്ക് പാത്രം നല്‍കാത്തത് ദയനീയമാണെന്നും രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഷിയോപൂര്‍ ജില്ലാ കലക്ടര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോട് (എസ്ഡിഎം) അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉച്ചഭക്ഷണം നല്‍കുന്നതിന് ചുമതലപ്പെട്ട സ്വയം സഹായത്തെ പിരിച്ചുവിടുകയും സ്‌കൂള്‍ പ്രിന്‍സിപ്പലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

സാധാരണക്കാര്‍ പഠിക്കുന്ന സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പ്രധാനമന്ത്രി പോഷണ്‍ ശക്തി നിര്‍മാണ്‍ പദ്ധതിയുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് സംഭവം തുറന്നുകാണിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2023ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാനവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ നിലവാരം വര്‍ധിപ്പിക്കുമെന്നത്. എന്നാല്‍ അത് വെറും വാഗ്ദാനം മാത്രമായി തുടരുകയാണെന്നും കോണ്‍ഗ്രസ് പറയുന്നു.

]]>
https://www.chandrikadaily.com/rahul-gandhi-says-midday-meal-served-to-school-children-in-madhya-pradesh-was-on-paper-heartbreaking.html/feed 0
മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മധ്യപ്രദേശില്‍ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു https://www.chandrikadaily.com/allegations-of-religious-conversion-malayali-priest-arrested-in-madhya-pradesh.html https://www.chandrikadaily.com/allegations-of-religious-conversion-malayali-priest-arrested-in-madhya-pradesh.html#respond Tue, 04 Nov 2025 07:52:31 +0000 https://www.chandrikadaily.com/?p=361849 ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഫാദര്‍ ഗോഡ്‌വിനാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 25നാണ് സിഎസ്‌ഐ വൈദികനായ ഗോഡ്‌വിനെ രത്‌ലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 വര്‍ഷമായി വൈദികനും കുടുംബവും മധ്യപ്രദേശില്‍ താമസിച്ചുവരികയായിരുന്നു.

ഗ്രാമത്തില്‍ ആതുരസേവനവും മിഷന്‍ പ്രവര്‍ത്തനങ്ങളും നടത്തിവരികയായിരുന്നു ഇദ്ദേഹം. ഇതോടൊപ്പം ട്യൂഷന്‍ സെന്ററും ടെയ്‌ലറിങ് കേന്ദ്രവും നടത്തിവരുന്നുണ്ട്.

തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത് ഗ്രാമവാസികളല്ലെന്നും ഗ്രാമത്തിന് പുറത്ത് നിന്നുള്ളവരാണെന്നും കൂടെയുള്ള വൈദികര്‍ പറയുന്നു. അതേസമയം വൈദികനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തെളിവ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

]]>
https://www.chandrikadaily.com/allegations-of-religious-conversion-malayali-priest-arrested-in-madhya-pradesh.html/feed 0
മധ്യപ്രദേശില്‍ കഫ് സിറപ്പ് ദുരന്തം: മരണം 15 ആയി; രണ്ട് പുതിയ കഫ് സിറപ്പുകള്‍ക്കൂടി നിരോധിച്ചു https://www.chandrikadaily.com/cough-syrup-disaster-in-madhya-pradesh-death-toll-rises-to-15-two-new-cough-syrups-banned.html https://www.chandrikadaily.com/cough-syrup-disaster-in-madhya-pradesh-death-toll-rises-to-15-two-new-cough-syrups-banned.html#respond Tue, 07 Oct 2025 06:16:49 +0000 https://www.chandrikadaily.com/?p=357238 ചിന്ദ്വാര: മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കുടിച്ച കുട്ടികളുടെ മരണം 15 ആയി. ഇതിന്റെ പശ്ചാത്തലത്തില്‍ റീലൈഫ്, റെസ്പിഫ്രഷ് എന്നീ രണ്ട് കഫ് സിറപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഗുജറാത്തില്‍ നിര്‍മ്മിക്കുന്ന ഈ മരുന്നുകളില്‍ അപകടകാരിയായ ഡൈ എത്തിലീന്‍, ഗ്ലൈക്കോള്‍ എന്നിവയുടെ അളവ് കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

മരണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. മരുന്ന് നിര്‍ദേശിച്ച ഡോക്ടര്‍ പ്രവീണ്‍ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയും തലച്ചോറും കേടുപാടുകള്‍ സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല്‍.

തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിച്ച കഫ് സിറപ്പിലും അതേ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങള്‍ വില്‍പ്പന വിലക്കി. കേന്ദ്രം നിയോഗിച്ച ഉന്നത സമിതി ആറ് സംസ്ഥാനങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയാണ്.

]]>
https://www.chandrikadaily.com/cough-syrup-disaster-in-madhya-pradesh-death-toll-rises-to-15-two-new-cough-syrups-banned.html/feed 0
വ്യാജ കഫ് സിറപ്പ്; മധ്യപ്രദേശില്‍ രണ്ട് കുട്ടികളും രാജസ്ഥാനില്‍ ഒരു കുട്ടിയും മരിച്ചു https://www.chandrikadaily.com/fake-cough-syrup-two-children-died-in-madhya-pradesh-and-one-in-rajasthan.html https://www.chandrikadaily.com/fake-cough-syrup-two-children-died-in-madhya-pradesh-and-one-in-rajasthan.html#respond Sun, 05 Oct 2025 05:27:48 +0000 https://www.chandrikadaily.com/?p=356924 വ്യാജ കഫ് സിറപ്പ് ആയ കോള്‍ഡ്‌റിഫ് കഴിച്ചുള്ള മരണ സംഖ്യ ഉയരുന്നു. മധ്യപ്രദേശില്‍ രണ്ട് കുട്ടികളും രാജസ്ഥാനില്‍ ഒരു കുട്ടിയും മരിച്ചു. ഇതോടെ മരണ സംഘ്യ 14 ആയി ഉയര്‍ന്നു. മധ്യപ്രദേശില്‍ 11ഉം രാജസ്ഥാനില്‍ മൂന്ന് കുട്ടികളുമാണ് ഇതുവരെ മരിച്ചത്. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരവും ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് അറിയിച്ചു.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോള്‍ഡ്‌റിഫ് മരുന്ന് കഴിച്ച കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ വൃക്കകള്‍ തകരാറിലായതായും കോള്‍ഡ്‌റിഫില്‍ അടങ്ങിയിട്ടുള്ള വിഷാംശമാണ് മരണത്തിലേക്ക് നയിച്ചതെന്നും പരിശോധനയില്‍ വ്യക്തമായി. മരുന്നിന്റെ സാമ്പിളുകളില്‍ 48.6 ശതമാനം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന ഉയര്‍ന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്നും ഒപ്പം എഞ്ചിന്‍ ഓയിലുകളും അടങ്ങിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

മധ്യപ്രദേശില്‍ കുട്ടികള്‍ക്ക് കോള്‍ഡ്‌റിഫ് മരുന്ന് നിര്‍ദേശിച്ച പരേഷ്യയിലെ ശിശുരോഗവിദഗ്ധനായ ഡോ. പ്രവീണ്‍ സോണി പിടിയിലായിരുന്നു. നിരോധിച്ച ശേഷവും ഡോക്ടര്‍ ഈ മരുന്ന് കുട്ടികള്‍ക്ക് നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് അറസ്റ്റ്. കഫ് സിറപ്പ് കഴിച്ച് മരിക്കുകയും ആശുപത്രിയിലാവുകയും ചെയ്ത ഭൂരിഭാഗം കുട്ടികളെയും ചികിത്സിച്ചത് ഡോ. പ്രവീണ്‍ സോണിയുടെ ക്ലിനിക്കിലായിരുന്നു. മരണത്തിന് കാരണമായ കോള്‍ഡ്‌റിഫ് കഫ് സിറപ്പ് നിര്‍മിച്ച ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്.

മധ്യപ്രദേശിനെ കൂടാതെ, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളും കോള്‍ഡ്‌റിഫ് നിരോധിച്ചിട്ടുണ്ട്. കോള്‍ഡ്‌റിഫ് മരുന്ന് കഴിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് കൂടുതലും മരിച്ചത്. കഫ് സിറപ്പ് കഴിച്ചുള്ള മരണത്തില്‍ രാജ്യവ്യാപകമായി അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന പുരോഗമിക്കുകയാണ്. തുടക്കത്തില്‍തന്നെ വേണ്ട നടപടികളോ പരിശോധനയോ ഉണ്ടാവാത്തതാണ് മരണസംഖ്യ കൂടാന്‍ കാരണമെന്ന ആരോപണം ശക്തമാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

]]>
https://www.chandrikadaily.com/fake-cough-syrup-two-children-died-in-madhya-pradesh-and-one-in-rajasthan.html/feed 0
മധ്യപ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല: 17കാരിയെ വെടിവച്ച് കൊന്ന്, മൃതദേഹം നദിയില്‍ തള്ളി https://www.chandrikadaily.com/another-honor-killing-in-madhya-pradesh-17-year-old-girl-shot-dead-body-dumped-in-river.html https://www.chandrikadaily.com/another-honor-killing-in-madhya-pradesh-17-year-old-girl-shot-dead-body-dumped-in-river.html#respond Mon, 29 Sep 2025 07:06:44 +0000 https://www.chandrikadaily.com/?p=356035 ഭോപ്പാല്‍: മധ്യപ്രദേശില്‍ മൊറേന ജില്ലയിലെ ഗ്രാമത്തില്‍ വീണ്ടും ദുരഭിമാനക്കൊല. താഴ്ന്ന ജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് 17കാരിയായ പ്ലസ് ടു വിദ്യാര്‍ഥിനി ദിവ്യ സികര്‍വാര്‍ വെടിവച്ചു കൊല്ലുകയും, മൃതദേഹം നദിയില്‍ തള്ളുകയും ചെയ്തു.

ശനിയാഴ്ച മുതല്‍ ദിവ്യയെ കാണാനില്ലായിരുന്നു. പിന്നീട് പൊലീസ് അന്വേഷണം നടത്തിയപ്പോള്‍, പിതാവ് ഭരത് സികര്‍വാര്‍ കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് 30 കിലോമീറ്റര്‍ അകലെയുള്ള കുന്‍വാരി പുഴയില്‍ തള്ളിയതായി കണ്ടെത്തി.

മേല്‍ജാതിയില്‍പ്പെട്ട ക്ഷത്രിയ കുടുംബത്തില്‍ നിന്നുള്ള ദിവ്യയ്ക്ക് പിന്നാക്ക ജാതിയില്‍പ്പെട്ട ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധമാണ് കുടുംബത്തെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.

പിതാവും മാതാപിതാക്കളും പരസ്പരവിരുദ്ധ മൊഴികള്‍ നല്‍കിയിട്ടുണ്ട്. ആദ്യം പെണ്‍കുട്ടി ഫാനില്‍ നിന്ന് വീണു മരിച്ചതായി പറഞ്ഞെങ്കിലും പിന്നീട് ആത്മഹത്യായിരുന്നെന്ന് അവര്‍ പറഞ്ഞു. ഫോറന്‍സിക് പരിശോധനയില്‍ തലയില്‍ വെടിവെടുപ്പിന്റെ മുറിവുണ്ടെന്ന് സ്ഥിരീകരിച്ചു.

ദിവ്യയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍-സഹോദരിയെയും സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. എസ്.എസ്പി സുരേന്ദ്ര പാല്‍ സിംഗ് ദബര്‍ പറഞ്ഞു: ”ദിവ്യയുടെ മൃതദേഹം കുന്‍വാരി നദിയില്‍ നിന്നും കണ്ടെത്തി പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ.”

മധ്യപ്രദേശിലും ചുംബല്‍-ഗ്വാളിയോര്‍ മേഖലകളിലും ഇതാദ്യമായല്ല ഇത്തരം ദുരഭിമാനക്കൊല. കഴിഞ്ഞ മാസങ്ങളിലും സമാന സംഭവങ്ങള്‍ നേരിട്ടിട്ടുണ്ട്, പ്രത്യേകിച്ച് താഴ്ന്ന ജാതിക്കാരുമായുള്ള പ്രണയബന്ധം പശ്ചാത്തലമാക്കിയാണ് നിരവധി കൊലപാതകങ്ങള്‍ നടന്നത്.

]]>
https://www.chandrikadaily.com/another-honor-killing-in-madhya-pradesh-17-year-old-girl-shot-dead-body-dumped-in-river.html/feed 0
ബലാത്സംഗകേസ്; 15 വയസ്സുകാരിയെ പ്രതിയുടെ വീട്ടിലേക്ക് അയച്ചു ശിശുക്ഷേമ സമിതി; വീണ്ടും അതിക്രമം https://www.chandrikadaily.com/rape-case-the-15-year-old-girl-was-sent-to-the-house-of-the-accused-by-the-child-welfare-committee-trespass-again.html https://www.chandrikadaily.com/rape-case-the-15-year-old-girl-was-sent-to-the-house-of-the-accused-by-the-child-welfare-committee-trespass-again.html#respond Thu, 04 Sep 2025 07:47:44 +0000 https://www.chandrikadaily.com/?p=352788 മധ്യപ്രദേശ് പന്ന ജില്ലയില്‍ 15 വയസ്സുകാരിയെ ബലാത്സംഗത്തിനിരയായ ശേഷം പ്രതിയുടെ വീട്ടിലേക്ക് അയച്ച സംഭവത്തില്‍ വലിയ വിവാദം. പ്രാദേശിക ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചതെന്നും അവിടെ വീണ്ടും ലൈംഗികാതിക്രമത്തിന് ഇരയായെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു.

സംഭവവുമായി ബന്ധപ്പെട്ട് സിഡബ്ല്യുസി ചെയര്‍മാന്‍, അംഗങ്ങള്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം 10 പേരെതിരെ ഛത്തര്‍പൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

2025 ജനുവരി 16-ന് സ്‌കൂളില്‍ പോയ ശേഷം കാണാതായ പെണ്‍കുട്ടിയെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 2025 ഫെബ്രുവരി 17-ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് കുട്ടിയെ പ്രതിയോടൊപ്പം കണ്ടെത്തിയത്. പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ശേഷം കുട്ടിയെ പുനരധിവാസത്തിനായി പന്ന സിഡബ്ല്യുസിക്കു മുന്നില്‍ ഹാജരാക്കി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റിയെങ്കിലും നിയമപരമായ നടപടിക്രമങ്ങള്‍ മറികടന്ന് പ്രതിയുടെ ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചതാണ് വിവാദത്തിന് കാരണമായത്. ജയില്‍ മോചിതനായി തിരിച്ചെത്തിയ പ്രതി വീണ്ടും കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. പ്രതിയെ വീണ്ടും പൊലീസ് പിടികൂടി.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഛത്തര്‍പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അഡീഷണല്‍ എസ്.പി. ലവ്കുഷ്‌നഗറിന്റെ മേല്‍നോട്ടത്തില്‍ എസ്ഡിഒപി നവീന്‍ ദുബെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നു. നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും, കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതിന് സിഡബ്ല്യുസി ചെയര്‍മാനും അംഗങ്ങള്‍ക്കുമെതിരെ പോക്സോ നിയമത്തിലെ സെക്ഷന്‍ 17 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളുടെ ലൈംഗിക പീഡന വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് വണ്‍ സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കും കൗണ്‍സിലര്‍ക്കുമെതിരെ പോക്സോ നിയമത്തിലെ സെക്ഷന്‍ 21 പ്രകാരവും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്കെതിരെ പോക്സോ, എസ്സി/എസ്ടി ആക്ട്, ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/rape-case-the-15-year-old-girl-was-sent-to-the-house-of-the-accused-by-the-child-welfare-committee-trespass-again.html/feed 0
വഖഫ് ഭേദഗതി നിയമം; മധ്യപ്രദേശില്‍ 30 വര്‍ഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി https://www.chandrikadaily.com/waqf-amendment-act-a-30-year-old-madrasa-was-demolished-in-madhya-pradesh.html https://www.chandrikadaily.com/waqf-amendment-act-a-30-year-old-madrasa-was-demolished-in-madhya-pradesh.html#respond Sun, 13 Apr 2025 14:07:34 +0000 https://www.chandrikadaily.com/?p=337933 സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി മദ്രസ നിര്‍മിച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശിലെ പന്ന ജില്ലയില്‍ 30 വര്‍ഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി. രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നശേഷമുള്ള ആദ്യ നടപടിയാണിത്.

ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയാണ് ബി.ഡി കോളനിയില്‍ മദ്രസ നിര്‍മിച്ചതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സ്ഥലത്തു നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയതോടെ സ്ഥാപന അധികൃതര്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

മദ്രസയുമായി ബന്ധപ്പെട്ട തര്‍ക്കം വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ മദ്രസ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം പഞ്ചായത്തിന്റെ പരിധിയിലായി. ഇതോടെ മദ്രസ അധികൃതര്‍ സ്വന്തം നിലയില്‍ കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ ഇടപെടല്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സ്വന്തമായി പൊളിച്ചുനീക്കിയത്.

]]>
https://www.chandrikadaily.com/waqf-amendment-act-a-30-year-old-madrasa-was-demolished-in-madhya-pradesh.html/feed 0
മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണം നടത്തി ഹിന്ദുത്വവാദികള്‍ https://www.chandrikadaily.com/1hindutva-attacks-on-christian-pilgrims-in-madhya-pradesh.html https://www.chandrikadaily.com/1hindutva-attacks-on-christian-pilgrims-in-madhya-pradesh.html#respond Wed, 02 Apr 2025 03:53:15 +0000 https://www.chandrikadaily.com/?p=336763 മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. ജബല്‍പൂരിലാണ് ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. മതസ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസിനും നേരെയുള്ള ആക്രമണമാണിതെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു.

2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം നടത്തുകയായിരുന്നു. ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ വിശ്വാസികളെ ഓംതി പൊലീസ് സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോകുകയായിരിന്നു. പോലീസ് അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയില്‍ തീര്‍ഥാടനം ആരംഭിച്ചതിനിടെ അക്രമികള്‍ അവരെ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പൊലീസിന്റെ സാന്നിധ്യത്തില്‍ വൈദികരെയും വിശ്വാസികളെയും മര്‍ദ്ദിച്ച ഹിന്ദുത്വവാദികള്‍ ഭീഷണിയും മുഴക്കി. ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ലക്ഷ്യമിട്ടുള്ള പീഡനത്തിന്റെയും അക്രമത്തിന്റെയും അസ്വസ്ഥമായ രീതിയുടെ ഭാഗമാണെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി.

‘ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കുന്നതിനുള്ള മനഃപൂര്‍വമായ തന്ത്രമാണ്,’ സിബിസിഐ പറയുന്നു.’ഭരണഘടനാ മൂല്യങ്ങള്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിര്‍മാണത്തിലും ക്രിസ്ത്യന്‍ സമൂഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. തീവ്രവാദികളുടെയും ദേശവിരുദ്ധരുടെയും പീഡനങ്ങള്‍ അവര്‍ തുടര്‍ന്നും നേരിടുന്നു എന്നത് വളരെ ആശങ്കാജനകമാണ്.’ സിബിസിഐ വിശദീകരിക്കുന്നു.

ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സംഘടന മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ എന്നിവരുള്‍പ്പെടെയുള്ളവരോട് ഇടപെടാനും നീതി ഉറപ്പാക്കാനും സിബിസിഐ ആവശ്യപ്പെട്ടു.’ഇന്ത്യയുടെ ജനാധിപത്യം മതേതരത്വം, ബഹുസ്വരത, മതസൗഹാര്‍ദ്ദം എന്നിവയെ അടിസ്ഥാനമാക്കിയാണ് വളരുന്നത്,’ സിബിസിഐ ഊന്നിപ്പറഞ്ഞു.

]]>
https://www.chandrikadaily.com/1hindutva-attacks-on-christian-pilgrims-in-madhya-pradesh.html/feed 0
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നു, 2024ൽ ബലാത്സംഗ കേസുകളിൽ 19% വർധനവ് https://www.chandrikadaily.com/crimes-against-women-are-increasing-in-bjp-ruled-madhya-pradesh-with-a-19-increase-in-rape-cases-in-2024.html https://www.chandrikadaily.com/crimes-against-women-are-increasing-in-bjp-ruled-madhya-pradesh-with-a-19-increase-in-rape-cases-in-2024.html#respond Sun, 23 Mar 2025 08:51:58 +0000 https://www.chandrikadaily.com/?p=335287 മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണിത് പറയുന്നത്. കണക്കുകൾ പ്രകാരം, 2024 ൽ പ്രതിദിനം ശരാശരി 20 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

കോൺഗ്രസ് എം.എൽ.എ ഉപാധ്യായയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സർക്കാർ നിയമസഭയിൽ ഈ ഡാറ്റ അവതരിപ്പിച്ചത്. വാർഷിക റിപ്പോർട്ടിൽ സർക്കാർ കൃത്രിമം കാണിച്ചതായും ബലാത്സംഗ കേസുകളുടെ യഥാർത്ഥ എണ്ണം 40 ശതമാനം കൂടുതലാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടികവർഗക്കാർ ഉൾപ്പെട്ട കേസുകളിൽ, അതിക്രമം 340 ശതമാനം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി മേഖലകളിൽ ബലാത്സംഗ കേസുകളിൽ വർധനവ് ഉണ്ടായതായും റിപ്പോർട്ട് കാണിക്കുന്നു. 2020 ൽ 6,134 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, 2024ൽ ഇത് 7,294 ആയി വർധിച്ചു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ 19 ശതമാനം വർധനവ് കാണിക്കുന്നുവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023ലെ വാർഷിക റിപ്പോർട്ടിൽ 5,374 കേസുകൾ രേഖപ്പെടുത്തിയിരുന്നു.

പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 1,769 സ്ത്രീകളും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള 2,062 സ്ത്രീകളും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള 2,502 സ്ത്രീകളും പൊതു വിഭാഗത്തിൽ നിന്നുള്ള 869 സ്ത്രീകളുമാണ് ആക്രമണത്തിനിരയായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആദിവാസി മേഖലകളിലെ ബലാത്സംഗ കേസുകളുടെ വർധനവും ഡാറ്റ എടുത്തുകാണിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പട്ടികജാതിക്കാർക്കിടയിൽ 10 ശതമാനവും പട്ടികവർഗക്കാർക്കിടയിൽ 26 ശതമാനവും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ 20 ശതമാനവും ബലാത്സംഗ കേസുകൾ വർധിച്ചു.

അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പട്ടികജാതിക്കാർ ആക്രമിക്കപ്പെട്ട 2,739 കേസുകളിൽ 23 ശതമാനം കേസുകളിൽ മാത്രമേ പ്രതികൾക്ക് ശിക്ഷ ലഭിച്ചിട്ടുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളിൽ 77 ശതമാനം പേരും കുറ്റവിമുക്തരാക്കപ്പെട്ടു. പട്ടികവർഗക്കാർ ആക്രമിക്കപ്പെട്ട 3,163 കേസുകളിൽ, പ്രതികളിൽ 78 ശതമാനം പേരും കുറ്റവിമുക്തരാക്കപ്പെട്ടു. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 21 ശതമാനവും പൊതു വിഭാഗത്തിന് 18 ശതമാനവുമാണ് ശിക്ഷാ നിരക്ക്.

എന്നാൽ ബി.ജെ.പി എം.എൽ.എ ഭഗവാൻദാസ് സബ്‌നാനി സർക്കാരിന്റെ റെക്കോർഡിനെ ന്യായീകരിച്ചു. കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഭരണകൂടം ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിൽ, അതിനർത്ഥം കേസുകൾ ഫയൽ ചെയ്യുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നു എന്നാണ്. ഇത്തരം കേസുകളിൽ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും ജുഡീഷ്യറി കർശനമായ ശിക്ഷകൾ നൽകുന്നുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രതിജ്ഞാബദ്ധരാണ്,’ ഭഗവാൻദാസ് പറഞ്ഞു.

]]>
https://www.chandrikadaily.com/crimes-against-women-are-increasing-in-bjp-ruled-madhya-pradesh-with-a-19-increase-in-rape-cases-in-2024.html/feed 0