<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>madhyapradesh election &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/madhyapradesh-election/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 05 Dec 2023 05:24:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>madhyapradesh election &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മധ്യപ്രദേശിലെ  ബിജെപി വിജയത്തിൽ വോട്ടിം​ഗ് മെഷീനിൽ തിരിമറി സംശയിച്ച് കോൺഗ്രസ്</title>
		<link>https://www.chandrikadaily.com/madhyapradesh-election.html</link>
					<comments>https://www.chandrikadaily.com/madhyapradesh-election.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 05 Dec 2023 05:24:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[madhyapradesh election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284962</guid>

					<description><![CDATA[തെരഞ്ഞെടുപ്പ് കമ്മീഷനും, സുപ്രീംകോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ വോട്ടിം​ഗ് മെഷീനിൽ തിരിമറി സംശയിച്ച് കോൺഗ്രസ്. പോസ്റ്റൽ ബാലറ്റ് കണക്കുകൾ പുറത്തുവിട്ട് ആരോപണവുമായി കോണ്&#x200d;ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗാണ് രം​ഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളിൽ കോൺഗ്രസിനാണ് ലീഡെന്ന് ദ്വി​ഗ് വിജയ് സിം​ഗ് പറയുന്നു. ഈ വോട്ടിംഗ് പാറ്റേൺ സമ്പൂർണ്ണമായി മാറിയത് എങ്ങനെയാണ് എന്നാണ് അദ്ദേഹം സംശയം ഉന്നയിക്കുന്നത്. ജനാധിപത്യത്തെ പ്രൊഫഷണൽ ഹാക്കർമാർ നിയന്ത്രിക്കുന്നത് തടയണം. രാഷ്ട്രീയപാർട്ടികൾ വിഷയം ഗൗരവത്തോടെ എടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനും, സുപ്രീംകോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhyapradesh-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഐറ്റം&#8217; പരാമര്&#x200d;ശത്തെ തള്ളി രാഹുല്&#x200d; ഗാന്ധി; വിശദീകരണവുമായി കമല്&#x200d;നാഥ്‌</title>
		<link>https://www.chandrikadaily.com/rahul-gandhi-calls-kamal-naths-item-remark-unfortunate.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-calls-kamal-naths-item-remark-unfortunate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Oct 2020 10:20:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kamal nadh]]></category>
		<category><![CDATA[madhyapradesh election]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162979</guid>

					<description><![CDATA[വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ ഞാന്&#x200d; ഇഷ്ടപ്പെടുന്നില്ല. ഞാനത് അംഗീകരിക്കുന്നില്ല. അത് നിര്&#x200d;ഭാഗ്യകരമായിപ്പോയെന്നാണ് ഞാന്&#x200d; കരുതുന്നത്. എന്നാല്&#x200d; എല്ലാ മേഖലയിലും സ്ത്രീകളോടുളള സമീപനം ഒരുപാട് മെച്ചപ്പെടേണ്ടതുണ്ടെന്നാണ് തനിക്ക് പൊതുവായി പറയാനുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മധ്യപ്രദേശ് മുന്&#x200d; മുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ കമല്&#x200d;നാഥ് എതിര്&#x200d; സ്ഥാനാര്&#x200d;ത്ഥിക്കെതിരെ നടത്തിയ ഐറ്റം പരാമര്&#x200d;ശത്തെ തള്ളി രാഹുല്&#x200d; ഗാന്ധി. വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ താന്&#x200d; ഇഷ്ടപ്പെടുന്നില്ലെന്നും പരാമര്&#x200d;ശം നിര്&#x200d;ഭാഗ്യകരമായിപ്പോയെന്നും രാഹുല്&#x200d; ഗാന്ധി വ്യക്തമാക്കി.</p>
<p>കമല്&#x200d;നാഥ് ജി എന്റെ പാര്&#x200d;ട്ടിയില്&#x200d; നിന്നുളള ആളാണ്. വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ ഞാന്&#x200d; ഇഷ്ടപ്പെടുന്നില്ല. ഞാനത് അംഗീകരിക്കുന്നില്ല. അത് നിര്&#x200d;ഭാഗ്യകരമായിപ്പോയെന്നാണ് ഞാന്&#x200d; കരുതുന്നത്. എന്നാല്&#x200d; എല്ലാ മേഖലയിലും സ്ത്രീകളോടുളള സമീപനം ഒരുപാട് മെച്ചപ്പെടേണ്ടതുണ്ടെന്നാണ് തനിക്ക് പൊതുവായി പറയാനുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> It is Rahul Gandhi&#39;s opinion. I have already clarified the context in which I made that statement&#8230; Why should I apologise when I did not intend to insult anyone? If anyone felt insulted, I have already expressed regret: Former MP CM Kamal Nath <a href="https://t.co/Io2z9b3Tiu">https://t.co/Io2z9b3Tiu</a> <a href="https://t.co/nfB8Eum4nH">pic.twitter.com/nfB8Eum4nH</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1318478851291320320?ref_src=twsrc%5Etfw">October 20, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കോണ്&#x200d;ഗ്രസില്&#x200d;നിന്ന് കൂറുമാറി ബി.ജെ.പി ടിക്കറ്റില്&#x200d; മത്സരിക്കുന്ന ഇമര്&#x200d;തി ദേവിയെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്&#x200d; കമല്&#x200d;നാഥ് ഐറ്റം എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.</p>
<p>പരാമര്&#x200d;ശത്തിനെതിരെ പ്രതിഷേധം ഉയര്&#x200d;ന്നതോടെ ഖേദം പ്രകടിപ്പിച്ച് കമല്&#x200d;നാഥ് തന്നെ രംഗത്തെത്തിയിരുന്നു. ആരെയെങ്കിലും അപമാനിക്കാന്&#x200d; വേണ്ടിയല്ല ഞാന്&#x200d; അങ്ങനെ പറഞ്ഞത്. ഞാന്&#x200d; അവരുടെ പേര് മറന്നുപോയി. സ്ഥാനാര്&#x200d;ഥികളുടെ പട്ടികയില്&#x200d; ഐറ്റം നമ്പര്&#x200d; 1, ഐറ്റം നമ്പര്&#x200d; 2 എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇത് അപമാനിക്കലാകുമോ&#8217; കമല്&#x200d;നാഥ് ചോദിച്ചു. &#8216;ഞാന്&#x200d; സ്ത്രീകളെ ബഹുമാനിക്കുന്നു. ഇത് അവഹേളനമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്&#x200d; ഞാന്&#x200d; ഖേദം പ്രകടിപ്പിക്കുന്നു, എന്നും കമല്&#x200d;നാഥ് പറഞ്ഞു.</p>
<p>അതേസമയം, രാഹുലിന്റെ പ്രതികരണത്തിന് ശേഷവും തന്റെ വിവാദ പരാമര്&#x200d;ശത്തില്&#x200d; കമല്&#x200d;നാഥ് വിശദീകരണം നല്&#x200d;കി. സംഭവത്തില്&#x200d; താന്&#x200d; നേരത്തെ ഖേദം പ്രകടിപ്പിച്ചതാണെന്നും രാഹുല്&#x200d; പൊതുവായുള്ള കാര്യമാണ് പറഞ്ഞെതെന്നും കമല്&#x200d;നാഥ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മാര്&#x200d;ച്ചിലാണ് കമല്&#x200d;നാഥിന്റെ നേതൃത്വത്തിലുള്ള കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാരിനെ അട്ടിമറിച്ചുകൊണ്ട് ഇമര്&#x200d;തി ദേവിയടക്കമുള്ള 22 എം.എല്&#x200d;.എമാര്&#x200d; രാജിവെച്ച് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്&#x200d; ബി.ജെ.പി പാളയത്തിലേക്ക് മാറിയത്. നവംബര്&#x200d; മൂന്നിനാണ് മധ്യപ്രദേശില്&#x200d; 28 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്തിന് ഫലം വരും. തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി സര്&#x200d;ക്കാരിന് നിര്&#x200d;ണായകമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-calls-kamal-naths-item-remark-unfortunate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമല്&#x200d;നാഥിനെ  കണ്ടുപഠിക്കട്ടെ</title>
		<link>https://www.chandrikadaily.com/editorial-17-may.html</link>
					<comments>https://www.chandrikadaily.com/editorial-17-may.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 May 2019 19:25:18 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kamal nadh]]></category>
		<category><![CDATA[kamalnath]]></category>
		<category><![CDATA[madhyapradesh election]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127409</guid>

					<description><![CDATA[പൊതുസ്ഥലങ്ങളില്&#x200d; ആര്&#x200d;.എസ്.എസ് ശാഖകള്&#x200d; അടച്ചുപൂട്ടുമെന്നും ഗോവധത്തിന്റെ പേരില്&#x200d; ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്നുമുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി കമല്&#x200d;നാഥിന്റെ ധീരമായ നിലപാടുകള്&#x200d; മതേതര പ്രതിരോധത്തിന് പ്രതീക്ഷ പകരുന്നതാണ്. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിങ് നടക്കുന്ന മധ്യപ്രദേശില്&#x200d; തന്നെ ആര്&#x200d;.എസ്.എസിനു പൂട്ടുവീഴുന്നത് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു ഏഴു സംസ്ഥാനങ്ങളിലും കോണ്&#x200d;ഗ്രസിന്റെ വീര്യം കൂട്ടുമെന്ന കാര്യം തീര്&#x200d;ച്ച. മോദി സര്&#x200d;ക്കാറിനെതിരെ ശക്തമായ അടിയൊഴുക്ക് പ്രകടമായ ആറു ഘട്ടത്തിലും അതിജീവനത്തിന് പ്രയാസപ്പെട്ട എന്&#x200d;.ഡി.എക്ക് കമല്&#x200d;നാഥിന്റെ ഇരുട്ടടിയോടെ മധ്യപ്രദേശിലെ നിലയും പരുങ്ങലിലാകും. 19ന് [&#8230;]]]></description>
										<content:encoded><![CDATA[
<p><br> പൊതുസ്ഥലങ്ങളില്&#x200d; ആര്&#x200d;.എസ്.എസ് ശാഖകള്&#x200d; അടച്ചുപൂട്ടുമെന്നും ഗോവധത്തിന്റെ പേരില്&#x200d; ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്നുമുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി കമല്&#x200d;നാഥിന്റെ ധീരമായ നിലപാടുകള്&#x200d; മതേതര പ്രതിരോധത്തിന് പ്രതീക്ഷ പകരുന്നതാണ്. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിങ് നടക്കുന്ന മധ്യപ്രദേശില്&#x200d; തന്നെ ആര്&#x200d;.എസ്.എസിനു പൂട്ടുവീഴുന്നത് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു ഏഴു സംസ്ഥാനങ്ങളിലും കോണ്&#x200d;ഗ്രസിന്റെ വീര്യം കൂട്ടുമെന്ന കാര്യം തീര്&#x200d;ച്ച. മോദി സര്&#x200d;ക്കാറിനെതിരെ ശക്തമായ അടിയൊഴുക്ക് പ്രകടമായ ആറു ഘട്ടത്തിലും അതിജീവനത്തിന് പ്രയാസപ്പെട്ട എന്&#x200d;.ഡി.എക്ക് കമല്&#x200d;നാഥിന്റെ ഇരുട്ടടിയോടെ മധ്യപ്രദേശിലെ നിലയും പരുങ്ങലിലാകും. 19ന് നടക്കുന്ന ഏഴാമത്തെയും അവസാനത്തേതുമായ തെരഞ്ഞെടുപ്പു ഘട്ടത്തില്&#x200d; മധ്യപ്രദേശിനുപുറമെ യു.പിയും പഞ്ചാബും പശ്ചിമബംഗാളും ബിഹാറും ഹിമാചല്&#x200d; പ്രദേശും ഝാര്&#x200d;ഖണ്ഡും ഛണ്ഡിസ്ഗഡുമാണ് വിധിയെഴുതുന്നത്. കഴിഞ്ഞ തവണ യു.പിയിലും മധ്യപ്രദേശിലും സ്വപ്‌നവിജയം സാധ്യമായ ബി.ജെ.പിക്ക് ഇത്തവണ ഇവിടങ്ങളില്&#x200d; നിലംപൊത്തേണ്ട അവസ്ഥയാണുള്ളത്. യു.പിയില്&#x200d; ബി. എസ്.പി-എസ്.പി-ആര്&#x200d;.എല്&#x200d;.ഡി സഖ്യവും മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസും കടുത്ത പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്&#x200d; ആര്&#x200d;.എസ്.എസിനോടും ഗോവധത്തോടും നിലപാട് കടുപ്പിച്ച കമല്&#x200d;നാഥിന്റെ നടപടി കോണ്&#x200d;ഗ്രസ് പെട്ടിയില്&#x200d; മതേതര വോട്ടുകള്&#x200d; കുന്നുകൂടാനിടയാക്കും. <br> മധ്യപ്രദേശിലെ കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; ഗോവധത്തിന് യുവാക്കളുടെ പേരില്&#x200d; ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുത്തുവെന്ന വിവാദത്തില്&#x200d; കുത്തിപ്പിടിച്ച് എതിരാളികള്&#x200d; മതേതര വോട്ടുകള്&#x200d; ഛിദ്രമാക്കാതിരിക്കാനാണ് കമല്&#x200d;നാഥ് അവസരോചിത പ്രഖ്യാപനം നടത്തിയത്. കോണ്&#x200d;ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്&#x200d; പശു സംരക്ഷണത്തിന്റെ പേരില്&#x200d; എന്&#x200d;.എസ്.എ (നാഷണല്&#x200d; സെക്യൂരിറ്റി ആക്ട്) പ്രകാരം അഞ്ചു കേസുകള്&#x200d; ചുമത്തിയിട്ടുണ്ടെന്ന പ്രചാരണം കോണ്&#x200d;ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. മുതിര്&#x200d;ന്ന നേതാവ് പി. ചിദംബരം ഉള്&#x200d;പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്&#x200d; കമല്&#x200d;നാഥ് സര്&#x200d;ക്കാറിന് തലവേദനയാവുകയും ചെയ്തിരുന്നു. അനധികൃതമായി പശുക്കളെ കടത്തിയതിന്റെ പേരില്&#x200d; രണ്ടു പേര്&#x200d;ക്കെതിരെയും പശുവിനെ കശാപ്പു ചെയ്തതിന്റെ പേരില്&#x200d; മൂന്നു പേര്&#x200d;ക്കെതിരെയും കേസെടുത്തതായിരുന്നു മധ്യപ്രദേശ് സര്&#x200d;ക്കാറിന് വിനയായത്. മുന്&#x200d; മഹാരാഷ്ട്ര മന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ നസീംഖാന്&#x200d; കടുത്ത ഭാഷയില്&#x200d; വിമര്&#x200d;ശനവുമായി രംഗത്തുവന്നതും മധ്യപ്രദേശ് സര്&#x200d;ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; പശു സംരക്ഷണത്തിന് ഊന്നല്&#x200d; കൊടുത്തുകൊണ്ടുള്ള പ്രചാരണം ഫലം കണ്ടുവെന്ന ഒരു വിഭാഗം കോണ്&#x200d;ഗ്രസ് നേതാക്കളുടെ നിലപാടായിരുന്നു എന്&#x200d;.എസ്.എ ഉള്&#x200d;പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കമല്&#x200d;നാഥ് സര്&#x200d;ക്കാറിനെ നയിച്ചത്. എന്നാല്&#x200d; ഇതിന്റെ പേരില്&#x200d; മുതലെടുപ്പ് നടത്തി കോണ്&#x200d;ഗ്രസിനെയും മതേതര വോട്ടുകളെയും ദുര്&#x200d;ബലപ്പെടുത്താനുള്ള ആസൂത്രിത നീക്കം മുന്നില്&#x200d; കണ്ടുകൊണ്ടാണ് കമല്&#x200d;നാഥ് അതിപ്രധാന തീരുമാനത്തിലെത്തിയത്. മധ്യപ്രദേശ് ജനത ആഗ്രഹിക്കുന്നതിനപ്പുറം ഭരണകൂടത്തിന് നിക്ഷിപ്ത താല്&#x200d;പര്യങ്ങളൊന്നുമില്ലെന്ന വ്യക്തമായ സൂചനയും കമല്&#x200d;നാഥിന്റെ തീരുമാനത്തെ ബലപ്പെടുത്തുന്നുണ്ട്. <br> ചൂണ്ടുവിരലിലെ മഷിയുണങ്ങും മുമ്പാണ് മധ്യപ്രദേശില്&#x200d; വീണ്ടും വിധിയെഴുത്ത് എത്തുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മധ്യപ്രദേശും കാവി പുതച്ചിരുന്നു. 29ല്&#x200d; 27 സീറ്റും ബി.ജെ.പിയാണ് നേടിയത്. കോണ്&#x200d;ഗ്രസിന് രണ്ടു സീറ്റുകളില്&#x200d; മാത്രമാണ് വിജയിക്കാനായത്. ഒന്നര പതിറ്റാണ്ടു കാലത്തെ ബി.ജെ.പി തേരോട്ടം കൊണ്ട് ഉഴുതുമറിച്ച മധ്യപ്രദേശിന്റെ മണ്ണില്&#x200d; വിത്ത് മുളപ്പിക്കാന്&#x200d; സംഘ്പരിവാറിന് വല്ലാതെ വിയര്&#x200d;പ്പൊഴുക്കേണ്ടി വന്നില്ലെന്നര്&#x200d;ത്ഥം. വര്&#x200d;ഗീയമായി വേര്&#x200d;തിരിക്കപ്പെട്ട ഭരണസംവിധാനങ്ങളില്&#x200d; &#8216;മോദി പ്രഭാവം&#8217; വിജയം വരിക്കുന്നത് നോക്കിനില്&#x200d;ക്കാന്&#x200d; മാത്രമേ മതേതര കക്ഷികള്&#x200d;ക്ക് ശേഷിയുണ്ടായിരുന്നുള്ളൂ. എന്നാല്&#x200d; തൊട്ടടുത്ത വര്&#x200d;ഷം തന്നെ നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ടാണ് കോണ്&#x200d;ഗ്രസ് തിരിച്ചുവരവിന്റെ വിളംബരം മുഴക്കിയത്. രത്‌ളാം മണ്ഡലത്തില്&#x200d; നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; അപ്രതീക്ഷിത അട്ടിമറിയായിരുന്നു കോണ്&#x200d;ഗ്രസ് നടത്തിയത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് അന്ന് കോണ്&#x200d;ഗ്രസ് പിടിച്ചെടുത്തത്. ഹിന്ദി ഹൃദയഭൂവില്&#x200d; കോണ്&#x200d;ഗ്രസിന് അനുകൂലമായി കാറും കോളും കടന്നുവരുന്നതിന്റെ കാഹളമായിരുന്നു അത്. <br> കഴിഞ്ഞ നവംബറില്&#x200d; നടന്ന നിയസഭാ തെരഞ്ഞെടുപ്പില്&#x200d; 230 സീറ്റില്&#x200d; 114 സീറ്റുകള്&#x200d; നേടി കോണ്&#x200d;ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മധ്യപ്രദേശിന്റെ അധികാരം തിരിച്ചുപിടിച്ചു. ഒന്നര പതിറ്റാണ്ടുകാലം അധികാര ദുര്&#x200d;വിനിയോഗം നടത്തിയ ബി.ജെ.പിയെ പാഠം പഠിപ്പിക്കുകയായിരുന്നു മധ്യപ്രദേശിലെ പൊതുജനങ്ങള്&#x200d;. ചെറുപാര്&#x200d;ട്ടികളും കോണ്&#x200d;ഗ്രസിനെ വിശ്വാസത്തിലെടുത്തതോടെ കമല്&#x200d;നാഥ് സര്&#x200d;ക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം കാഴ്ചവെക്കാന്&#x200d; കഴിഞ്ഞു. അധികാരത്തിലെത്തിയാല്&#x200d; പത്തു ദിവസംകൊണ്ട് കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളുമെന്ന വലിയ വാഗ്ദാനത്തെ വ്യക്തമായും നടപ്പിലാക്കി കൊണ്ടാണ് കമല്&#x200d;നാഥിന്റെ നേതൃത്വത്തില്&#x200d; യു.പി.എ ലോക്‌സഭാ തെരഞ്ഞടുപ്പില്&#x200d; വോട്ടു ചോദിച്ചത്. ഒരു മാസംകൊണ്ട് പരിപൂര്&#x200d;ണമായും പ്രയോഗവത്കരിച്ച കടാശ്വാസം പദ്ധതി കോണ്&#x200d;ഗ്രസിന്റെ നേട്ടങ്ങളുടെ പട്ടികയിലെ പൊന്&#x200d;തൂവലാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്&#x200d; എ.ഐ.സി.സിയുടെ പ്രത്യേക നിരീക്ഷണംകൂടി ലഭിച്ചതോടെ കോണ്&#x200d;ഗ്രസ് പതിവു കരുത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണ രംഗത്ത് ബി. ജെ.പിയെ പിറകോട്ടു വലിക്കാനും മോദിക്ക് വായടപ്പന്&#x200d; മറുപടി നല്&#x200d;കാനും മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് മിടുക്ക് കാട്ടിയിട്ടുണ്ട്. അസ്വാരസ്യങ്ങളൊന്നുമില്ലാതെ സംഘടനാ സംവിധാനങ്ങള്&#x200d; ശക്തമാക്കി നിലനിര്&#x200d;ത്തുന്ന കമല്&#x200d;നാഥിന് അതുകൊണ്ടുതന്നെ ആര്&#x200d;.എസ്.എസിനെതിരെ ആഞ്ഞടിക്കാന്&#x200d; ആവതുണ്ടാവുകയും ചെയ്തു. വോട്ട് ശതമാനത്തില്&#x200d; മുന്നിലുള്ള എന്&#x200d;.ഡി.എയെ നേരിടാന്&#x200d; തന്ത്രപരമായ നയങ്ങള്&#x200d; സ്വീകരിച്ച കമല്&#x200d;നാഥിന്റെ നടപടിക്ക് ജനാംഗീകാരം ലഭിക്കുമെന്ന കാര്യത്തില്&#x200d; രണ്ടഭിപ്രായമില്ല. മധ്യപ്രദേശില്&#x200d; ബി.ജെ.പിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിയാണ് ആര്&#x200d;.എസ്.എസിനെ നിരോധിച്ചുള്ള ആ ധീരമായ പ്രഖ്യാപനം. മതേതരത്വത്തിന്റെ വിജയത്തിന് അത് തിളക്കം കൂട്ടട്ടെ എന്നു പ്രത്യാശിക്കാം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-17-may.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമല്&#x200d;നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയുണ്ടാവില്ല</title>
		<link>https://www.chandrikadaily.com/madhya-pradesh-kamal-nath-arrives-at-congress-party-office-in-bhopal.html</link>
					<comments>https://www.chandrikadaily.com/madhya-pradesh-kamal-nath-arrives-at-congress-party-office-in-bhopal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 13 Dec 2018 18:22:04 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jyothiradhitya sindhya]]></category>
		<category><![CDATA[kamalnath]]></category>
		<category><![CDATA[madhyapradesh election]]></category>
		<category><![CDATA[madyapradesh congress]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113660</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മുതിര്&#x200d;ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്&#x200d;നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ദിഗ്വിജയ് സിങും ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. എ.കെ ആന്റണിയുടെ നേതൃത്വത്തിലാണ് നിയമസഭാകക്ഷി യോഗ ചേര്&#x200d;ന്നത്. ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്&#x200d;നാഥിന്റെ പേര് യോഗത്തില്&#x200d; നിര്&#x200d;ദേശിച്ചത്. 1968ല്&#x200d; തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കമല്&#x200d;നാഥ് ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. അല്&#x200d;പസമയത്തിന് ശേഷം നടക്കുന്ന വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. The [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുതിര്&#x200d;ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്&#x200d;നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.<br />
മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ദിഗ്വിജയ് സിങും ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.</p>
<p>എ.കെ ആന്റണിയുടെ നേതൃത്വത്തിലാണ് നിയമസഭാകക്ഷി യോഗ ചേര്&#x200d;ന്നത്. ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്&#x200d;നാഥിന്റെ പേര് യോഗത്തില്&#x200d; നിര്&#x200d;ദേശിച്ചത്.<br />
1968ല്&#x200d; തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കമല്&#x200d;നാഥ് ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. അല്&#x200d;പസമയത്തിന് ശേഷം നടക്കുന്ന വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">The two most powerful warriors are patience and time.</p>
<p>&#8211; Leo Tolstoy <a href="https://t.co/MiRq2IlrIg">pic.twitter.com/MiRq2IlrIg</a></p>
<p>— Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1073222791330258944?ref_src=twsrc%5Etfw">December 13, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മണിക്കൂറുകള്&#x200d; നീണ്ട ചര്&#x200d;ച്ചകള്&#x200d;ക്കും അനിശ്ചിതത്വങ്ങള്&#x200d;ക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രിസ്ഥാനത്തിനായി കമല്&#x200d;നാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യകൂടി നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകിയത്. ഡല്&#x200d;ഹിയില്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ വസതിയിലാണ് ചര്&#x200d;ച്ചകള്&#x200d; നടന്നത്. ഇരു നേതാക്കളുടേയും കൈകള്&#x200d; കൂട്ടിപിടിച്ച് നില്&#x200d;ക്കുന്ന ഫോട്ടോ നേരത്തെ രാഹുല്&#x200d; ഗാന്ധി സോഷ്യല്&#x200d;മീഡിയയില്&#x200d; പോസ്റ്റ് ചെയ്തിരുന്നു.</p>
<p>&#8220;ഏറ്റവും ശക്തരായ രണ്ട് യോദ്ധാക്കന്മാര്&#x200d; ക്ഷമയും സമയവും ആണെ&#8221;ന്നായിരുന്നു രാഹുല്&#x200d; ഗാന്ധിയുടെ പോസ്റ്റ്.</p>
<p>ഇരുനേതാക്കളും തമ്മിലുള്ള തര്&#x200d;ക്കം സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ടതോടെയാണ് അനുരജ്ഞനത്തിലെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhya-pradesh-kamal-nath-arrives-at-congress-party-office-in-bhopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്&#x200d; കമല്&#x200d;നാഥ്; രാജസ്ഥാന്&#x200d;, മധ്യപ്രദേശ് ഇന്ന് പ്രഖ്യാപിക്കും</title>
		<link>https://www.chandrikadaily.com/kamalnath-will-be-the-next-cm-in-madhyapradesh.html</link>
					<comments>https://www.chandrikadaily.com/kamalnath-will-be-the-next-cm-in-madhyapradesh.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 13 Dec 2018 02:57:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[madhyapradesh election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113560</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബിജെപിയെ പിഴുതെറിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും അധികാരത്തിലേക്ക്. മുന്&#x200d;കേന്ദ്രമന്ത്രിയും മധ്യപ്രദേശ് പി.സി.സി അധ്യക്ഷനുമായ കമല്&#x200d;നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. രാജസ്ഥാനില്&#x200d; മുന്&#x200d; മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിനും പിസിസി അധ്യക്ഷന്&#x200d; സച്ചിന്&#x200d; പൈലറ്റിനുമാണ് സാധ്യത. ഇന്നലെ ചേര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നിയമസഭാ കക്ഷിയോഗമാണ് കമല്&#x200d;നാഥിന്റെ പേര് നിര്&#x200d;ദേശിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്&#x200d;നാഥിന്റെ പേര് നിര്&#x200d;ദേശിച്ചത്. മധ്യപ്രദേശില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; ഗവര്&#x200d;ണര്&#x200d; ആനന്ദീബെന്&#x200d; പട്ടേല്&#x200d; കോണ്&#x200d;ഗ്രസ്സിനെ ക്ഷണിച്ചിരുന്നു. അതിനിടെ ബിജെപി മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബിജെപിയെ പിഴുതെറിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും അധികാരത്തിലേക്ക്. മുന്&#x200d;കേന്ദ്രമന്ത്രിയും മധ്യപ്രദേശ് പി.സി.സി അധ്യക്ഷനുമായ കമല്&#x200d;നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. രാജസ്ഥാനില്&#x200d; മുന്&#x200d; മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിനും പിസിസി അധ്യക്ഷന്&#x200d; സച്ചിന്&#x200d; പൈലറ്റിനുമാണ് സാധ്യത.<br />
ഇന്നലെ ചേര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നിയമസഭാ കക്ഷിയോഗമാണ് കമല്&#x200d;നാഥിന്റെ പേര് നിര്&#x200d;ദേശിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്&#x200d;നാഥിന്റെ പേര് നിര്&#x200d;ദേശിച്ചത്. മധ്യപ്രദേശില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; ഗവര്&#x200d;ണര്&#x200d; ആനന്ദീബെന്&#x200d; പട്ടേല്&#x200d; കോണ്&#x200d;ഗ്രസ്സിനെ ക്ഷണിച്ചിരുന്നു. അതിനിടെ ബിജെപി മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്&#x200d; രാജി സമര്&#x200d;പ്പിച്ചിരുന്നു. തുടര്&#x200d;ച്ചയായി നാലാംതവണയും അധികാരത്തില്&#x200d; എത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്&#x200d;ക്ക് മധ്യപ്രദേശില്&#x200d; തടയിട്ടത് പിസിസി അധ്യക്ഷനായ കമല്&#x200d;നാഥിന്റെ തന്ത്രങ്ങളാണ്. മധ്യപ്രദേശില്&#x200d; തളര്&#x200d;ന്നു പോയ കോണ്&#x200d;ഗ്രസിനെ ഉയിര്&#x200d;ത്തെഴുന്നേല്&#x200d;പ്പിച്ചത് കമല്&#x200d;നാഥിന്റെ പരിശ്രമങ്ങളാണ്. മറ്റുസംസ്ഥാനങ്ങളില്&#x200d; കോണ്&#x200d;ഗ്രസിന് വെല്ലുവിളിയായിരുന്ന സീറ്റ് വിഭജനം ഏറെക്കുറെ പരാതികളൊന്നുമില്ലാതെ പൂര്&#x200d;ത്തിയാക്കാന്&#x200d; കമല്&#x200d;നാഥിന് സാധിച്ചിരുന്നു. ജനവികാരം മനസ്സിലാക്കാന്&#x200d; സംസ്ഥാനത്തുടനീളം സര്&#x200d;വേകള്&#x200d; നടത്തിയ കമല്&#x200d;നാഥിന് കര്&#x200d;ഷകര്&#x200d;ക്കും ദളിത് പിന്നാക്ക വിഭാഗങ്ങള്&#x200d;ക്കും ചെറുകിയ വ്യാപാരികള്&#x200d;ക്കും യുവജനങ്ങള്&#x200d;ക്കുമിടയില്&#x200d; രൂപപ്പെട്ട സര്&#x200d;ക്കാര്&#x200d; വിരുദ്ധത വോട്ടാക്കിമാറ്റാന്&#x200d; കഴിഞ്ഞു.<br />
രാജസ്ഥാനില്&#x200d; മുന്&#x200d; മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിനെയും പിസിസി അധ്യക്ഷന്&#x200d; സച്ചിന്&#x200d; പൈലറ്റിനെയുമാണ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നത്. കേവല ഭൂരിപക്ഷമില്ലാത്തതാണ് ഗലോട്ടിന്റെ സാധ്യത വര്&#x200d;ദ്ധിപ്പിക്കുന്നത്. റിബല്&#x200d; സ്ഥാനാര്&#x200d;ത്ഥികളായി ജയിച്ചവര്&#x200d; ഗലോട്ടിനായി മുറവിളി ഉയര്&#x200d;ത്തിക്കഴിഞ്ഞു. യുവത്വവും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ പിന്തുണയുമാണ് പൈലറ്റിന് അനുകൂലമായ ഘടകം. ബിഎസ്പി അംഗങ്ങളും പൈലറ്റിനെ അനുകൂലിക്കുന്നു. എംഎല്&#x200d;എമാരുമായി ഐഐസിസി ജനറല്&#x200d; സെക്രട്ടറി കെ. സി വേണുഗോപാല്&#x200d; ചര്&#x200d;ച്ച നടത്തി. മുഖ്യമന്ത്രിയെ ഹൈക്കമാന്റ് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഛത്തീസ്ഗഡില്&#x200d; ഭൂപേഷ് ബാഗേല്&#x200d;, റ്റി.എസ് സിംഗ് ദിയോ, താമര്&#x200d;ധ്വജ് സാഹു, താമര്&#x200d;ധ്വജ് സാഹു, ചരണ്&#x200d;ദാസ് മഹന്ത് എന്നിവരുടെ പേരുകളാണ് പരിഗണനയില്&#x200d;. ഹൈക്കമാന്റ് തന്നെയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. തെലങ്കാനയില്&#x200d; ടിആര്&#x200d;എസ് നേതാവ് രാമചന്ദ്ര റാവു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamalnath-will-be-the-next-cm-in-madhyapradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; കോണ്&#x200d;ഗ്രസിന് ക്ഷണം</title>
		<link>https://www.chandrikadaily.com/governor-invite-congress-to-form-government-in-mp.html</link>
					<comments>https://www.chandrikadaily.com/governor-invite-congress-to-form-government-in-mp.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 12 Dec 2018 05:43:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[madhyapradesh election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113495</guid>

					<description><![CDATA[ഭോപ്പാല്&#x200d;: മധ്യപ്രദേശില്&#x200d; ജനവിധി അട്ടിമറിച്ച് സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാനുള്ള ബി.ജെ.പി നീക്കങ്ങള്&#x200d;ക്ക് തിരിച്ചടി. സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; കോണ്&#x200d;ഗ്രസിനെ ഗവര്&#x200d;ണര്&#x200d; ആനന്ദി ബെന്&#x200d; പട്ടേല്&#x200d; ക്ഷണിച്ചു. പി.സി.സി അധ്യക്ഷന്&#x200d; കമല്&#x200d; നാഥിന്റെ നേതൃത്വത്തില്&#x200d; നേതാക്കള്&#x200d; ഗവര്&#x200d;ണറെ കണ്ട് എം.എല്&#x200d;.എമാരുടെ പിന്തുണ അറിയിക്കുന്ന കത്ത് കൈമാറും. 114 സീറ്റുകളാണ് മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് നേടിയത്. 230 സീറ്റുകളുള്ള മധ്യപ്രദേശില്&#x200d; കേവല ഭൂരിപക്ഷമായ 116 എന്ന മാന്ത്രിക സംഖ്യയിലേക്കെത്താന്&#x200d; മൂന്ന് എം.എല്&#x200d;.എമാരുടെ പിന്തുണകൂടി വേണം. ബി.എസ്.പിയും എസ്.പിയും കോണ്&#x200d;ഗ്രസിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബി.എസ്.പിക്ക് രണ്ടും [&#8230;]]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: മധ്യപ്രദേശില്&#x200d; ജനവിധി അട്ടിമറിച്ച് സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാനുള്ള ബി.ജെ.പി നീക്കങ്ങള്&#x200d;ക്ക് തിരിച്ചടി. സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; കോണ്&#x200d;ഗ്രസിനെ ഗവര്&#x200d;ണര്&#x200d; ആനന്ദി ബെന്&#x200d; പട്ടേല്&#x200d; ക്ഷണിച്ചു. പി.സി.സി അധ്യക്ഷന്&#x200d; കമല്&#x200d; നാഥിന്റെ നേതൃത്വത്തില്&#x200d; നേതാക്കള്&#x200d; ഗവര്&#x200d;ണറെ കണ്ട് എം.എല്&#x200d;.എമാരുടെ പിന്തുണ അറിയിക്കുന്ന കത്ത് കൈമാറും.</p>
<p>114 സീറ്റുകളാണ് മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് നേടിയത്. 230 സീറ്റുകളുള്ള മധ്യപ്രദേശില്&#x200d; കേവല ഭൂരിപക്ഷമായ 116 എന്ന മാന്ത്രിക സംഖ്യയിലേക്കെത്താന്&#x200d; മൂന്ന് എം.എല്&#x200d;.എമാരുടെ പിന്തുണകൂടി വേണം. ബി.എസ്.പിയും എസ്.പിയും കോണ്&#x200d;ഗ്രസിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബി.എസ്.പിക്ക് രണ്ടും എസ്.പിക്ക് ഒരു സീറ്റുമാണുള്ളത്. അതേസമയം സ്വതന്ത്രരായി മത്സരിച്ച രണ്ട് കോണ്&#x200d;ഗ്രസ് വിമതന്&#x200d;മാരും കോണ്&#x200d;ഗ്രസിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>അതിനിടെയാണ് സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; അവകാശവാദവുമായി ബി.ജെ.പി രംഗത്തെത്തിയത്. ഇതോടെ ഗവര്&#x200d;ണറുടെ നീക്കം നിര്&#x200d;ണായകമായി. ജനവിധി മറികടന്ന് ബി.ജെ.പിക്കായി നീക്കം നടത്തിയാല്&#x200d; കോടതിയില്&#x200d; തിരിച്ചടിയുണ്ടാവുമെന്നതിനാലാണ് ഗവര്&#x200d;ണര്&#x200d; സാഹസത്തിന് മുതിരാത്തതെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/governor-invite-congress-to-form-government-in-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; അവകാശമുന്നയിച്ച് ബി.ജെ.പിയും</title>
		<link>https://www.chandrikadaily.com/bjp-said-they-will-form-government-in-mp.html</link>
					<comments>https://www.chandrikadaily.com/bjp-said-they-will-form-government-in-mp.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 12 Dec 2018 05:20:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[madhyapradesh election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113505</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഗവര്&#x200d;ണാരെ ഉപയോഗിച്ച് ജനവിധി അട്ടിമറിക്കുന്ന പതിവ് നീക്കവുമായി ബി.ജെ.പി. മധ്യപ്രദേശില്&#x200d; ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്&#x200d;ഗ്രസിന് പിന്നാലെ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയും സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; അവകാശവാദവുമായി രംഗത്തെത്തി. മധ്യപ്രദേശില്&#x200d; കേവലഭൂരിപക്ഷം നേടാത്ത കോണ്&#x200d;ഗ്രസ്, ബി.എസ.്പിയുടെയും എസ.്പിയുടെയും പിന്തുണയോടെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; അവകാശവാദമുന്നയിച്ച് ഗവര്&#x200d;ണര്&#x200d;ക്ക് കത്ത് നല്&#x200d;കിയിരുന്നു. എന്നാല്&#x200d; മുഴുവന്&#x200d; ഫലങ്ങളും പുറത്തുവന്നതിനുശേഷം അതാകാമെന്നായിരുന്നു ആനന്ദിബെന്&#x200d; പട്ടേലിന്റെ നിലപാട്. അതിനിടെയാണ് ബി.ജെ.പിയും സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ അന്തിമ തീരുമാനം ഗവര്&#x200d;ണറുടേതായി. മോദിയുടേയും അമിത് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഗവര്&#x200d;ണാരെ ഉപയോഗിച്ച് ജനവിധി അട്ടിമറിക്കുന്ന പതിവ് നീക്കവുമായി ബി.ജെ.പി. മധ്യപ്രദേശില്&#x200d; ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്&#x200d;ഗ്രസിന് പിന്നാലെ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയും സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; അവകാശവാദവുമായി രംഗത്തെത്തി. മധ്യപ്രദേശില്&#x200d; കേവലഭൂരിപക്ഷം നേടാത്ത കോണ്&#x200d;ഗ്രസ്, ബി.എസ.്പിയുടെയും എസ.്പിയുടെയും പിന്തുണയോടെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; അവകാശവാദമുന്നയിച്ച് ഗവര്&#x200d;ണര്&#x200d;ക്ക് കത്ത് നല്&#x200d;കിയിരുന്നു. എന്നാല്&#x200d; മുഴുവന്&#x200d; ഫലങ്ങളും പുറത്തുവന്നതിനുശേഷം അതാകാമെന്നായിരുന്നു ആനന്ദിബെന്&#x200d; പട്ടേലിന്റെ നിലപാട്.</p>
<p>അതിനിടെയാണ് ബി.ജെ.പിയും സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ അന്തിമ തീരുമാനം ഗവര്&#x200d;ണറുടേതായി. മോദിയുടേയും അമിത് ഷായുടേയും വിശ്വസ്തയാണ് ഗുജറാത്ത് മുന്&#x200d; മുഖ്യമന്ത്രിയായ ആനന്ദിബെന്&#x200d; പട്ടേല്&#x200d;. ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലേത് പോലെ ജനവിധി അട്ടിമറിച്ച് സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.</p>
<p>അതേസമയം രാജസ്ഥാനില്&#x200d; രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയോടെ കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തും. എന്നാല്&#x200d; മുഖ്യമന്ത്രി ആരാകണമെന്ന ചര്&#x200d;ച്ചകള്&#x200d; ഇനിയും നടക്കാനിരിക്കുന്നേയുള്ളു. സച്ചിന്&#x200d; പൈലറ്റും അശോക് ഗെലോട്ടും വിജയിച്ചതിനാല്&#x200d; അന്തിമ തീരുമാനം രാഹുല്&#x200d; ഗാന്ധിയുടേതാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-said-they-will-form-government-in-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് ഭരണം പിടിച്ചടക്കുമെന്ന് സര്&#x200d;വ്വേ</title>
		<link>https://www.chandrikadaily.com/madhya-pradesh-elections-opinion-polls-pin-hope-on-congress-to-form-government.html</link>
					<comments>https://www.chandrikadaily.com/madhya-pradesh-elections-opinion-polls-pin-hope-on-congress-to-form-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Dec 2018 08:28:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[assembly election 2018]]></category>
		<category><![CDATA[madhyapradesh election]]></category>
		<category><![CDATA[madyapradesh congress]]></category>
		<category><![CDATA[madyapradesh election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112756</guid>

					<description><![CDATA[ഭോപ്പാല്&#x200d;: നവംബര്&#x200d; 28ന് വോട്ടെടുപ്പ് പൂര്&#x200d;ത്തിയായ മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുമെന്ന് എ.ബി.പി ന്യൂസ് സി.വോട്ടര്&#x200d; സര്&#x200d;വ്വേ. 230 സീറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്&#x200d; 122 സീറ്റുകള്&#x200d; നേടി കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്&#x200d;വ്വേ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. നിലവില്&#x200d; ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സര്&#x200d;ക്കാറിന് കനത്ത തിരിച്ചടി നല്&#x200d;കി ബി.ജെ.പി 108 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് റിപ്പോര്&#x200d;ട്ട്. മധ്യപ്രദേശ് ബിജെപി സര്&#x200d;ക്കാറിനെതിരെയുള്ള ഭരണ വിരുദ്ധ വികാരത്തിന് പുറമെ കര്&#x200d;ഷകരുടെ രോഷം, തൊഴിലില്ലായ്മ, അഴിമതി എന്നിവ കോണ്&#x200d;ഗ്രസിന്റെ മുന്നേറ്റത്തിന് ഗുണം ചെയ്യുമെന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: നവംബര്&#x200d; 28ന് വോട്ടെടുപ്പ് പൂര്&#x200d;ത്തിയായ മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുമെന്ന് എ.ബി.പി ന്യൂസ് സി.വോട്ടര്&#x200d; സര്&#x200d;വ്വേ. 230 സീറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്&#x200d; 122 സീറ്റുകള്&#x200d; നേടി കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്&#x200d;വ്വേ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. നിലവില്&#x200d; ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സര്&#x200d;ക്കാറിന് കനത്ത തിരിച്ചടി നല്&#x200d;കി ബി.ജെ.പി 108 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>മധ്യപ്രദേശ് ബിജെപി സര്&#x200d;ക്കാറിനെതിരെയുള്ള ഭരണ വിരുദ്ധ വികാരത്തിന് പുറമെ കര്&#x200d;ഷകരുടെ രോഷം, തൊഴിലില്ലായ്മ, അഴിമതി എന്നിവ കോണ്&#x200d;ഗ്രസിന്റെ മുന്നേറ്റത്തിന് ഗുണം ചെയ്യുമെന്നാണ് സര്&#x200d;വ്വേ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്.</p>
<p>ന്യൂസ് നാഷന്&#x200d; നടത്തിയ സര്&#x200d;വേയിലും കോണ്&#x200d;ഗ്രസ് പ്രതീക്ഷ നിലനിര്&#x200d;്ത്തുന്നതാണ്. നിയമസഭയില്&#x200d; നിലവില്&#x200d; 57 സീറ്റുകള്&#x200d; മാത്രമുള്ള കോണ്&#x200d;ഗ്രസ് 107 മുതല്&#x200d; 111 സീറ്റുകള്&#x200d; വരെ നേടുമെന്നാണ് സര്&#x200d;വേ. നിലവില്&#x200d; 166 സീറ്റിന്റെ ബലത്തില്&#x200d; ഭരണം നടത്തുന്ന ബിജെപിയുടെ സീറ്റ് നില 109 മുതല്&#x200d; 113 സീറ്റിലേക്ക് ചുരുങ്ങുമെന്നും സര്&#x200d;വേ വ്യക്തമാക്കുന്നു.</p>
<p><img loading="lazy" class="alignnone wp-image-112757 size-full" src="https://www.chandrikadaily.com/wp-content/uploads/2018/12/madya-pradesh-report.jpg" alt="" width="992" height="600" srcset="https://www.chandrikadaily.com/wp-content/uploads/2018/12/madya-pradesh-report.jpg 992w, https://www.chandrikadaily.com/wp-content/uploads/2018/12/madya-pradesh-report-300x181.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/12/madya-pradesh-report-768x465.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/12/madya-pradesh-report-696x421.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/12/madya-pradesh-report-694x420.jpg 694w" sizes="(max-width: 992px) 100vw, 992px" />അതേസമയം ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗ വാര്&#x200d;റൂം സ്ട്രാറ്റജീസ് സര്&#x200d;വ്വേ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. 142 സീറ്റുകള്&#x200d; ബി.ജെ.പി നേടുമെന്നും കോണ്&#x200d;ഗ്രസ് 77 സീറ്റുകള്&#x200d; ലഭിക്കുമ്പോള്&#x200d; മറ്റുള്ളവര്&#x200d; 11 സീറ്റുകള്&#x200d; നേടുമെന്നും ടൈംസ് നൗ സര്&#x200d;വ്വേ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.<br />
നവംബര്&#x200d; 28ന് 75.05 ശതമാനത്തില്&#x200d; റെക്കോര്&#x200d;ഡ് പോളിങിനാണ് മധ്യപ്രദേശില്&#x200d; വോട്ടെടുപ്പ് നടന്നത്. മുന്&#x200d; തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്&#x200d; 2.53% വോട്ടിങ് ശതമാനം വര്&#x200d;ധനയാണ് ഉണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhya-pradesh-elections-opinion-polls-pin-hope-on-congress-to-form-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് തുടങ്ങി</title>
		<link>https://www.chandrikadaily.com/madhyapradesh-mizoram-poll-began.html</link>
					<comments>https://www.chandrikadaily.com/madhyapradesh-mizoram-poll-began.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 28 Nov 2018 02:58:14 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[madhyapradesh election]]></category>
		<category><![CDATA[Mizoram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112094</guid>

					<description><![CDATA[ഭോപാല്&#x200d;/ ഐസ്വാള്&#x200d;:മധ്യപ്രദേശ്, മിസോറം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 15 വര്&#x200d;ഷമായി ബി.ജെ.പി ഭരണം തുടരുന്ന മധ്യപ്രദേശില്&#x200d; 230 സീറ്റുകളിലേക്ക് 2,907 സ്ഥാനാര്&#x200d;ത്ഥികളാണ് ജനവിധി തേടുന്നത്. ബി.ജെ.പി 230 സീറ്റുകളിലും സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയപ്പോള്&#x200d; കോണ്&#x200d;ഗ്രസ് 229 ഇടത്താണ് മത്സരിക്കുന്നത്. ഒരു സീറ്റ് ശരത് യാദവിന്റെ എല്&#x200d;.ജെ.ഡിക്ക് വിട്ടു നല്&#x200d;കി. ബി.എസ്.പി 227 ഇടത്തും, എസ്.പി 51 ഇടത്തും മത്സര രംഗത്തുണ്ട്. 1102 സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥികളും തെരഞ്ഞെടുപ്പില്&#x200d; ഭാഗ്യം തേടുന്നുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മുന്&#x200d; കേന്ദ്ര മന്ത്രിയും [&#8230;]]]></description>
										<content:encoded><![CDATA[<p>ഭോപാല്&#x200d;/ ഐസ്വാള്&#x200d;:മധ്യപ്രദേശ്, മിസോറം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 15 വര്&#x200d;ഷമായി ബി.ജെ.പി ഭരണം തുടരുന്ന മധ്യപ്രദേശില്&#x200d; 230 സീറ്റുകളിലേക്ക് 2,907 സ്ഥാനാര്&#x200d;ത്ഥികളാണ് ജനവിധി തേടുന്നത്. ബി.ജെ.പി 230 സീറ്റുകളിലും സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയപ്പോള്&#x200d; കോണ്&#x200d;ഗ്രസ് 229 ഇടത്താണ് മത്സരിക്കുന്നത്. ഒരു സീറ്റ് ശരത് യാദവിന്റെ എല്&#x200d;.ജെ.ഡിക്ക് വിട്ടു നല്&#x200d;കി. ബി.എസ്.പി 227 ഇടത്തും, എസ്.പി 51 ഇടത്തും മത്സര രംഗത്തുണ്ട്. 1102 സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥികളും തെരഞ്ഞെടുപ്പില്&#x200d; ഭാഗ്യം തേടുന്നുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മുന്&#x200d; കേന്ദ്ര മന്ത്രിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുമായ അരുണ്&#x200d; യാദവും തമ്മില്&#x200d; ഏറ്റുമുട്ടുന്ന ബുധ്‌നിയാണ് ഏവരും ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന്. 2013ല്&#x200d; 165 ഇടത്ത് വിജയിച്ച ബി.ജെ.പിക്ക് ഇത്തവണ കാര്യങ്ങള്&#x200d; അത്ര പന്തിയല്ല. ഭരണ വിരുദ്ധ വികാരവും, കര്&#x200d;ഷക രോഷവുമടക്കം സര്&#x200d;ക്കാറിനെതിരായ വികാരം ശക്തമാണ്. കഴിഞ്ഞ തവണ 58 മണ്ഡലങ്ങളില്&#x200d; വിജയിച്ച കോണ്&#x200d;ഗ്രസ് ഇത്തവണ അധികാരം തിരിച്ചു പിടിക്കാന്&#x200d; കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ്. വലിയ രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് സംസ്ഥാനത്ത് നടന്നത്. പ്രധാനമന്ത്രി മോദിയടക്കം മുഴുവന്&#x200d; കേന്ദ്ര നേതാക്കളെയും അണിനിരത്തിയാണ് ബി.ജെ.പി പ്രചരണം നയിച്ചതെങ്കില്&#x200d; പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ നേതൃത്വത്തില്&#x200d; സംസ്ഥാന നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, കമല്&#x200d;നാഥ് എന്നിവരെ മുന്&#x200d;നിര്&#x200d;ത്തിയാണ് കോണ്&#x200d;ഗ്രസ് പ്രചാരണം മുന്നോട്ടുവെച്ചത്. 2,41,30,390 സ്ത്രീകളും, 2,63,01,300 പുരുഷന്&#x200d;മാരും 1,389 മൂന്നാംലിംഗക്കാരുമാണ് സംസ്ഥാനത്ത് വോട്ടര്&#x200d;മാര്&#x200d;. 40 അംഗ മിസോറം നിയമസഭയിലേക്ക് കോണ്&#x200d;ഗ്രസ് മുഴുവന്&#x200d; സീറ്റുകളിലും മത്സരിക്കുമ്പോള്&#x200d; പ്രധാന പ്രതിപക്ഷമായ എം.എന്&#x200d;.എഫ് 39 ഇടത്തും മത്സര രംഗത്തുണ്ട്. മുഖ്യമന്ത്രി രണ്ട് മണ്ഡലങ്ങളില്&#x200d; മത്സരിക്കുന്നുണ്ട്. 7.7 ലക്ഷം വോട്ടര്&#x200d;മാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. 209 സ്ഥാനാര്&#x200d;ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ഭരണം നിലനിര്&#x200d;ത്താനായി കോണ്&#x200d;ഗ്രസും തിരിച്ചു പിടിക്കാനായി എം.എന്&#x200d;.എഫും തമ്മിലാണ് പ്രധാന പോരാട്ടം. വടക്കു കിഴക്കന്&#x200d; സംസ്ഥാനങ്ങളില്&#x200d; ഏറ്റവും കൂടുതല്&#x200d; ക്രിസ്ത്യാനികള്&#x200d; അധിവസിക്കുന്ന മിസോറമില്&#x200d; സീറ്റു പിടിച്ചെടുക്കുന്നതിനായി കോണ്&#x200d;ഗ്രസിലെ വിമതന്&#x200d;മാരെ കൂട്ടുപിടിച്ചാണ് ബി.ജെ.പി അങ്കത്തിനിറങ്ങിയത്. ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്&#x200d; തെലങ്കാന, രാജസ്ഥാന്&#x200d;, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളോടൊപ്പം അടുത്ത മാസം 11ന് നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhyapradesh-mizoram-poll-began.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധികാരത്തിലെത്തിയാല്&#x200d; സര്&#x200d;ക്കാര്&#x200d; ഓഫീസിലെ  ആര്&#x200d;.എസ്.എസ് ശാഖകള്&#x200d; നിരോധിക്കും: കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/congress-promises-ban-on-rss-shakhas-in-madhya-pradesh.html</link>
					<comments>https://www.chandrikadaily.com/congress-promises-ban-on-rss-shakhas-in-madhya-pradesh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 12 Nov 2018 10:31:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[assembly election 2018]]></category>
		<category><![CDATA[bjp-congress]]></category>
		<category><![CDATA[madhyapradesh election]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110330</guid>

					<description><![CDATA[ഭോപ്പാല്&#x200d;: മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തിയാല്&#x200d; സര്&#x200d;ക്കാര്&#x200d; ഓഫീസുകളില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ആര്&#x200d;എസ്എസ് ശാഖകള്&#x200d; ഇല്ലാതാക്കുമെന്ന് കോണ്&#x200d;ഗ്രസ് മുതിര്&#x200d;ന്ന നേതാവ് പി. ചിദംബരം. ആര്&#x200d;എസ്എസ് ഒരു രാഷ്ട്രീയ പാര്&#x200d;ട്ടിയാണെന്നും ചിദംബരം ആരോപിച്ചു. ഇതില്&#x200d; തെറ്റൊന്നും കാണുന്നില്ല. സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d; പ്രവര്&#x200d;ത്തിക്കേണ്ടതും ജോലിചെയ്യേണ്ടതും സര്&#x200d;ക്കാരിന് വേണ്ടിയും ജനങ്ങള്&#x200d;ക്കു വേണ്ടിയുമാണ്. അല്ലാതെ രാഷ്ട്രീയ പാര്&#x200d;ട്ടിക്ക് വേണ്ടിയല്ല. ചിദംബരം പറഞ്ഞു. മധ്യപ്രദേശിലെ സര്&#x200d;ക്കാര്&#x200d; ഓഫീസുകളില്&#x200d; പ്രവര്&#x200d;ത്തിയ്ക്കുന്ന ആര്&#x200d;എസ്എസ് ശാഖകള്&#x200d; നിര്&#x200d;ത്തലാക്കുമെന്നാണ് കോണ്&#x200d;ഗ്രസിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. സര്&#x200d;ക്കാര്&#x200d; ഓഫീസുകളില്&#x200d; ആര്&#x200d;എസ്എസ് ശാഖകള്&#x200d;ക്ക് പ്രവര്&#x200d;ത്തിയ്ക്കാമെന്ന ശിവ്‌രാജ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തിയാല്&#x200d; സര്&#x200d;ക്കാര്&#x200d; ഓഫീസുകളില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ആര്&#x200d;എസ്എസ് ശാഖകള്&#x200d; ഇല്ലാതാക്കുമെന്ന് കോണ്&#x200d;ഗ്രസ് മുതിര്&#x200d;ന്ന നേതാവ് പി. ചിദംബരം. ആര്&#x200d;എസ്എസ് ഒരു രാഷ്ട്രീയ പാര്&#x200d;ട്ടിയാണെന്നും ചിദംബരം ആരോപിച്ചു. ഇതില്&#x200d; തെറ്റൊന്നും കാണുന്നില്ല. സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d; പ്രവര്&#x200d;ത്തിക്കേണ്ടതും ജോലിചെയ്യേണ്ടതും സര്&#x200d;ക്കാരിന് വേണ്ടിയും ജനങ്ങള്&#x200d;ക്കു വേണ്ടിയുമാണ്. അല്ലാതെ രാഷ്ട്രീയ പാര്&#x200d;ട്ടിക്ക് വേണ്ടിയല്ല. ചിദംബരം പറഞ്ഞു. മധ്യപ്രദേശിലെ സര്&#x200d;ക്കാര്&#x200d; ഓഫീസുകളില്&#x200d; പ്രവര്&#x200d;ത്തിയ്ക്കുന്ന ആര്&#x200d;എസ്എസ് ശാഖകള്&#x200d; നിര്&#x200d;ത്തലാക്കുമെന്നാണ് കോണ്&#x200d;ഗ്രസിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. സര്&#x200d;ക്കാര്&#x200d; ഓഫീസുകളില്&#x200d; ആര്&#x200d;എസ്എസ് ശാഖകള്&#x200d;ക്ക് പ്രവര്&#x200d;ത്തിയ്ക്കാമെന്ന ശിവ്‌രാജ് സിംഗ് ചൗഹാന്&#x200d; സര്&#x200d;ക്കാരിന്റെ ഉത്തരവ് ഭേദഗതി ചെയ്യുമെന്നും പ്രകടനപത്രികയില്&#x200d; പറയുന്നു.<br />
<img loading="lazy" class="alignnone wp-image-110333 size-full" src="https://www.chandrikadaily.com/wp-content/uploads/2018/11/nationalherald2F2018-112F82205d91-434d-43a9-9267-3ad4f4f04d722F68cac6a6_28ed_4300_9537_4c08e521eb58.jpeg" alt="" width="639" height="567" srcset="https://www.chandrikadaily.com/wp-content/uploads/2018/11/nationalherald2F2018-112F82205d91-434d-43a9-9267-3ad4f4f04d722F68cac6a6_28ed_4300_9537_4c08e521eb58.jpeg 639w, https://www.chandrikadaily.com/wp-content/uploads/2018/11/nationalherald2F2018-112F82205d91-434d-43a9-9267-3ad4f4f04d722F68cac6a6_28ed_4300_9537_4c08e521eb58-300x266.jpeg 300w, https://www.chandrikadaily.com/wp-content/uploads/2018/11/nationalherald2F2018-112F82205d91-434d-43a9-9267-3ad4f4f04d722F68cac6a6_28ed_4300_9537_4c08e521eb58-473x420.jpeg 473w" sizes="(max-width: 639px) 100vw, 639px" />ഇന്&#x200d;ഡോറില്&#x200d; നടത്തിയ പ്രചാരണത്തിലാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; സമാന ചിന്താഗതിക്കാരായ പാര്&#x200d;ട്ടികളുമായി സഹകരിക്കുമെന്നും ചിദംബരം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിന് പ്രതീക്ഷയേറെയാണ്. സംസ്ഥാനത്ത് വിജയിക്കുമെന്നതില്&#x200d; സംശയമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മഹാസഖ്യവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ സംസ്ഥാനത്തും വിശാല സഖ്യം രൂപീകരിക്കും. ഹിന്ദു രാഷ്ട്രം നിര്&#x200d;മിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏകാധിപത്യ രീതിയിലാണ് ഭരണം നടത്തുന്നത്. രാജ്യത്തിന്റെ ഫെഡറല്&#x200d; സംവിധാനവും സ്വഭാവവും ഇല്ലാതാക്കാനാണ് ബിജെപിയുടെയും ആര്&#x200d;എസ്എസിന്റെയും ശ്രമം. &#8216;ഒരു ചരിത്രം, ഒരു ഭാഷ, ഒരു ജീവിത രീതി&#8217; എന്ന രീതി നടപ്പാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇത് രാജ്യത്തിന്റെ സംസ്‌കാരത്തിനും വൈവിധ്യത്തില്&#x200d; ഊന്നിയുള്ള ഐക്യത്തിനും വിള്ളല്&#x200d; വീഴ്ത്തുമെന്നും ചിദംബരം പറഞ്ഞു.</p>
<p>അതേസമയം കോണ്&#x200d;ഗ്രസ് അരോപണത്തിന് മറുപടിയുമായി മധ്യപ്രദേശ് ബിജെപി രംഗത്തെത്തി. ശാഖകളില്&#x200d; പ്രവര്&#x200d;ത്തിക്കാനുള്ള സര്&#x200d;ക്കാര്&#x200d; ഓഫീസുകളിലെ ജീവനക്കാരുടെ അവകാശത്തെയാണ് കോണ്&#x200d;ഗ്രസ് ഇല്ലാതാക്കുന്നതെന്നായിരുന്ന് ബിജെപി കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-promises-ban-on-rss-shakhas-in-madhya-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
