<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>madras highcourt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/madras-highcourt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 20 Jun 2025 14:36:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>madras highcourt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/madras-high-court-held-that-wife-is-not-private-property-of-husband.html</link>
					<comments>https://www.chandrikadaily.com/madras-high-court-held-that-wife-is-not-private-property-of-husband.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 20 Jun 2025 14:36:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[madras highcourt]]></category>
		<category><![CDATA[Marriage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345278</guid>

					<description><![CDATA[ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ]]></description>
										<content:encoded><![CDATA[<p>ഭാര്യ ഭര്&#x200d;ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്‌പോര്&#x200d;ട്ടിനുള്ള അപേക്ഷയില്&#x200d; ഭര്&#x200d;ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്&#x200d; അപേക്ഷ നിഷേധിച്ച സംഭവത്തില്&#x200d; യുവതി പരാതി നല്&#x200d;കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.</p>
<p>പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്‌പോര്&#x200d;ട്ട് അപേക്ഷയില്&#x200d; ഭര്&#x200d;ത്താവിന്റെ ഒപ്പ് നിര്&#x200d;ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്&#x200d;ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്&#x200d; പാസ്‌പോര്&#x200d;ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്&#x200d; അനന്ദ് വെങ്കടേശ് പറഞ്ഞു. </p>
<p>സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്&#x200d; പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്&#x200d; പാസ്‌പോര്&#x200d;ട്ട് ഓഫീസറുടേതെന്നും കോടതി വിമര്&#x200d;ശിച്ചു. യുവതിയുടെ അപേക്ഷയില്&#x200d; ഉടന്&#x200d; തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്. </p>
<p>ഭര്&#x200d;ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madras-high-court-held-that-wife-is-not-private-property-of-husband.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വാതന്ത്രദിനത്തിലെ പതാക വഹിച്ചുകൊണ്ടുള്ള ബി.ജെ.പി റാലിക്ക് മദ്രാസ് ഹൈകോടതി അനുമതി</title>
		<link>https://www.chandrikadaily.com/madras-high-court-permits-bjps-flag-carrying-rally-on-independence-day.html</link>
					<comments>https://www.chandrikadaily.com/madras-high-court-permits-bjps-flag-carrying-rally-on-independence-day.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 14 Aug 2024 11:05:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[independence day]]></category>
		<category><![CDATA[madras highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306245</guid>

					<description><![CDATA[ദേശീയ പതാക വഹിച്ചുകൊണ്ടുള്ള റാലിക്കാണ് ഹൈകോടതി അനുമതി നല്&#x200d;കിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തമിഴ്നാട്ടില്&#x200d; സ്വാതന്ത്ര്യദിനത്തിൽ ബി.ജെ.പി നടത്താനിരിക്കുന്ന ബൈക്ക് റാലികള്&#x200d;ക്ക് മദ്രാസ് ഹൈകോടതി അനുമതി നൽകി. തമിഴ്നാട് സര്&#x200d;ക്കാര്&#x200d; റാലിക്ക് അനുമതി നല്&#x200d;കാത്തതിനെ തുടര്&#x200d;ന്ന് ബി.ജെ.പി ഹൈകോടതിയെ സമീപിച്ചത്.</p>
<p>ദേശീയ പതാക വഹിച്ചുകൊണ്ടുള്ള റാലിക്കാണ് ഹൈകോടതി അനുമതി നല്&#x200d;കിയിരിക്കുന്നത്. റാലിക്കെതിരായ സര്&#x200d;ക്കാര്&#x200d; നിലപാട് മതിയായ കാരണങ്ങള്&#x200d; ഇല്ലാതെയാണെന്നും ഹൈകോടതി പറഞ്ഞു. ദേശീയപതാകയെ അവഹേളിക്കാതെ റാലി നടത്തണമെന്നും ഹൈകോടതി നിര്&#x200d;ദേശിച്ചു.</p>
<p>റാലി നടത്തുമ്പോള്&#x200d; ഗതാഗത തടസ്സമുണ്ടാക്കരുതെന്നും ദേശീയ പതാക ഉയർത്താൻ കോടതിയെ സമീപിക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്നും ഹൈകോടതി ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madras-high-court-permits-bjps-flag-carrying-rally-on-independence-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരി&#8217;; മദ്രാസ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/wife-is-guilty-if-husband-takes-bribe-high-court-of-madras.html</link>
					<comments>https://www.chandrikadaily.com/wife-is-guilty-if-husband-takes-bribe-high-court-of-madras.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 02 Jun 2024 10:38:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bribe]]></category>
		<category><![CDATA[judgement]]></category>
		<category><![CDATA[madras highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299186</guid>

					<description><![CDATA[ചെന്നൈ: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കൈക്കൂലി വാങ്ങിയാല്&#x200d; ഭാര്യയും കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം. ഭർത്താവ് കൈക്കൂലി വാങ്ങി കുടുംബത്തിനായി സമ്പാദിച്ചാൽ ഭാര്യയും കുറ്റക്കാരിയാണെന്നും ഭർത്താവിന്റെ അഴിമതിക്ക് ഭാര്യയും കൂട്ടുനിന്നാല്&#x200d; അഴിമതി ഒരിക്കലും അവസാനിപ്പിക്കാൻ കഴിയാത്ത വിപത്താകുമെന്നും കോടതി നിരീക്ഷിച്ചു. 2017ലാണ് ശക്തിവേൽ എന്ന പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുന്നത്. വിചാരണയ്ക്കിടെ ശക്തിവേൽ മരിച്ചു. തുടർന്ന് ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുച്ചിറപ്പള്ളിയിലെ സ്‌പെഷ്യൽ കോടതി ഇവർക്ക് ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കൈക്കൂലി വാങ്ങിയാല്&#x200d; ഭാര്യയും കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം. ഭർത്താവ് കൈക്കൂലി വാങ്ങി കുടുംബത്തിനായി സമ്പാദിച്ചാൽ ഭാര്യയും കുറ്റക്കാരിയാണെന്നും ഭർത്താവിന്റെ അഴിമതിക്ക് ഭാര്യയും കൂട്ടുനിന്നാല്&#x200d; അഴിമതി ഒരിക്കലും അവസാനിപ്പിക്കാൻ കഴിയാത്ത വിപത്താകുമെന്നും കോടതി നിരീക്ഷിച്ചു.</p>
<p>2017ലാണ് ശക്തിവേൽ എന്ന പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുന്നത്. വിചാരണയ്ക്കിടെ ശക്തിവേൽ മരിച്ചു. തുടർന്ന് ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുച്ചിറപ്പള്ളിയിലെ സ്‌പെഷ്യൽ കോടതി ഇവർക്ക് ഒരു വർഷം തടവുശിക്ഷയും വിധിച്ചു. സ്‌പെഷ്യൽ കോടതിയുടെ വിധിയിൽ അപ്പീലുമായാണ് ഇവർ ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാൽ ഭർത്താവിനെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയുടെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടി കോടതി അപ്പീൽ തള്ളുകയായിരുന്നു.</p>
<p>സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നത് നിരുത്സാഹപ്പെടുത്തേണ്ട ഉത്തരവാദിത്തം ഭാര്യക്കുണ്ടെന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിലെ എസ്‌ഐയായിരുന്ന ശക്തിവേലിനെയാണ് അഴിമതിക്കേസില്&#x200d; പ്രതിയാക്കിയത്. ഇയാള്&#x200d; ഏഴ് ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു കേസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wife-is-guilty-if-husband-takes-bribe-high-court-of-madras.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ണാടകയ്ക്കും കെ.എസ്.ആര്&#x200d;.ടി.സി എന്ന പേര് ഉപയോഗിക്കാം; കേരളം നല്&#x200d;കിയ പരാതി തള്ളി മദ്രാസ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/karnataka-can-also-use-the-name-ksrtc-the-madras-high-court-rejected-the-complaint-filed-by-kerala.html</link>
					<comments>https://www.chandrikadaily.com/karnataka-can-also-use-the-name-ksrtc-the-madras-high-court-rejected-the-complaint-filed-by-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Dec 2023 05:27:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[ksrtc]]></category>
		<category><![CDATA[madras highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285766</guid>

					<description><![CDATA[പേരിനെ ചൊല്ലി കര്&#x200d;ണാടകവും കേരളവും തമ്മില്&#x200d; വര്&#x200d;ഷങ്ങളായി തുടരുന്ന നിയമയുദ്ധം അവസാനിച്ചിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>കെ.എസ്.ആര്&#x200d;.ടി.സി എന്ന ചുരുക്കം ഇനിമുതല്&#x200d; കര്&#x200d;ണാടകത്തിനും ഉപയോഗിക്കാം. കെ.എസ്.ആര്&#x200d;.ടി.സി എന്ന പേര് കര്&#x200d;ണാടകം ഉപയോഗിക്കുന്നതിനെതിരെ കേരളാ റോഡ് ട്രാന്&#x200d;സ്പോര്&#x200d;ട്ട് കോര്&#x200d;പ്പറേഷന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ ഈ പേരിനെ ചൊല്ലി കര്&#x200d;ണാടകവും കേരളവും തമ്മില്&#x200d; വര്&#x200d;ഷങ്ങളായി തുടരുന്ന നിയമയുദ്ധം അവസാനിച്ചിരിക്കുകയാണ്.</p>
<p>കെ.എസ്.ആര്&#x200d;.ടി.സി എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കാന്&#x200d; ട്രേഡ് മാര്&#x200d;ക്ക് റജിസ്ട്രി തങ്ങള്&#x200d;ക്കു മാത്രമാണ് അനുവാദം തന്നിരിക്കുന്നതെന്നും മറ്റാര്&#x200d;ക്കും ആ പേര് ഉപയോഗിക്കാനാവില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് നിയമപോരാട്ടം ആരംഭിച്ചത്.</p>
<p>ഇതോടെ, കര്&#x200d;ണാടക, ചെന്നൈയിലെ ഇന്റലക്ച്വല്&#x200d; പ്രോപ്പര്&#x200d;ട്ടി അപ്പലേറ്റ് ബോര്&#x200d;ഡിനെ സമീപിച്ചു. പിന്നീട് ബോര്&#x200d;ഡ് തന്നെ ഇല്ലാതായതോടെയാണ് കേസ് മദ്രാസ് ഹൈക്കോടതിയിലെത്തിയത്.</p>
<p>തിരുവിതാംകൂര്&#x200d; രാജകുടുംബം 1937ല്&#x200d; ആരംഭിച്ച പൊതുഗതാഗതം സംസ്ഥാന രൂപവല്&#x200d;കരണത്തിനുശേഷം 1965ല്&#x200d; കെ.എസ്.ആര്&#x200d;.ടി.സിയായി. എന്നാല്&#x200d; 1973 മുതലാണ് കെ.എസ്.ആര്&#x200d;.ടി.സി എന്ന ചുരുക്കെഴുത്ത് കര്&#x200d;ണാടക ഉപയോഗിച്ച് തുടങ്ങിയത്.</p>
<p>കര്&#x200d;ണാടക, കേരള എസ്ആര്&#x200d;ടിസികള്&#x200d; പതിറ്റാണ്ടുകളായി കെ.എസ്.ആര്&#x200d;.ടി.സി എന്ന ചുരുക്കപ്പേരാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, കര്&#x200d;ണാടക എസ്.ആര്&#x200d;.ടി.സി അതിെന്റ ചുരുക്കെഴുത്തും ലോഗോയും കണ്&#x200d;ട്രോളര്&#x200d; ജനറല്&#x200d; ഓഫ് പേറ്റന്റ്‌സ്, ഡിസൈനുകള്&#x200d;, വ്യാപാരമുദ്രകള്&#x200d; എന്നിവയില്&#x200d; രജിസ്റ്റര്&#x200d; ചെയ്തു.</p>
<p>കര്&#x200d;ണാടക സ്റ്റേറ്റ് റോഡ് ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് കോര്&#x200d;പ്പറേഷന്&#x200d; കെ.എസ്.ആര്&#x200d;.ടി.സിക്ക് നിയമപരമായ വിലക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി നിര്&#x200d;ദേശിച്ചതായും കെ.എസ്.ആര്&#x200d;.ടി.സിയുടെ ചുരുക്കെഴുത്ത് ഉപയോഗിക്കാനുള്ള കേരള എസ്.ആര്&#x200d;.ടി.സിയുടെ അവകാശവാദം കോടതി തള്ളിയതായും കര്&#x200d;ണാടക കെ.എസ്.ആര്&#x200d;.ടി.സി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karnataka-can-also-use-the-name-ksrtc-the-madras-high-court-rejected-the-complaint-filed-by-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്&#x200d; ബി.ജെ.പി എം.പി ജയപ്രദയുടെ തടവ് ശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി; 20 ലക്ഷം കെട്ടിവച്ചാല്&#x200d; ജാമ്യം</title>
		<link>https://www.chandrikadaily.com/madras-high-court-upholds-jail-sentence-of-former-bjp-mp-jayaprada-20-lakhs-on-bail.html</link>
					<comments>https://www.chandrikadaily.com/madras-high-court-upholds-jail-sentence-of-former-bjp-mp-jayaprada-20-lakhs-on-bail.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Oct 2023 10:51:43 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MP Jayaprada]]></category>
		<category><![CDATA[jail sentence]]></category>
		<category><![CDATA[madras highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280058</guid>

					<description><![CDATA[ജയപ്രദയുടെ ഉടമസ്ഥതയിൽ ചെന്നൈയിൽ പ്രവർത്തിച്ചിരുന്ന തിയറ്ററിലെ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതത്തിൽ തട്ടിപ്പ് നടത്തിയ കേസിലാണ് വിധി.]]></description>
										<content:encoded><![CDATA[<p>നടിയും മുൻ ബിജെപി എം.പിയുമായ ജയപ്രദയുടെ തടവ് ശിക്ഷ ശരി വെച്ച് മദ്രാസ് ഹൈക്കോടതി. ജയപ്രദയുടെ ഉടമസ്ഥതയിൽ ചെന്നൈയിൽ പ്രവർത്തിച്ചിരുന്ന തിയറ്ററിലെ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതത്തിൽ തട്ടിപ്പ് നടത്തിയ കേസിലാണ് വിധി.</p>
<p>36 ലക്ഷം രൂപയുടെ ഇഎസ്ഐ കുടിശികയുണ്ടെന്ന് ബോർഡ് ചെന്നൈ എഗ്മോർ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ജയപ്രദക്കും മൂന്ന് ബിസിനസ് പങ്കാളികൾക്കും കോടതി ആറുമാസം തടവും 5000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെ നടി നൽകിയ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.</p>
<p>15 ദിവസത്തിനകം ചെന്നൈ എഗ്മോർ കോടതിയിൽ നേരിട്ട് ഹാജരായി കുറഞ്ഞത് 20 ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രം ജാമ്യം അനുവദിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.തെലുങ്ക് ദേശം പാര്&#x200d;ട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്&#x200d;ട്രീയത്തിലേക്ക് എത്തിയത്. പിന്നീട് സമാജ്&#x200d;വാദി പാര്&#x200d;ട്ടിയില്&#x200d; ചേര്&#x200d;ന്ന് ഉത്തര്&#x200d;പ്രദേശില്&#x200d; നിന്ന് ലോക്സഭയിലേക്കെത്തി.</p>
<p>പാര്&#x200d;ട്ടി വിരുദ്ധ പ്രവര്&#x200d;ത്തനങ്ങളുടെ പേരില്&#x200d; പുറത്താക്കപ്പെട്ട ജയപ്രദ പിന്നീട് രാഷ്&#x200d;ട്രീയ ലോക് മഞ്ചിലും ആര്&#x200d;എല്&#x200d;ഡിയിലും ചേര്&#x200d;ന്നു. ആര്&#x200d;എല്&#x200d;ഡി ടിക്കറ്റില്&#x200d; ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. 2019ല്&#x200d; ജയപ്രദ ബിജെപിയില്&#x200d; ചേർന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madras-high-court-upholds-jail-sentence-of-former-bjp-mp-jayaprada-20-lakhs-on-bail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
