<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>madyapradesh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/madyapradesh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 16 Nov 2025 03:17:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>madyapradesh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രഞ്ജി ട്രോഫി; ഇന്ന് കേരളം മധ്യപ്രദേശിനെതിരെ രംഗത്തേക്ക്</title>
		<link>https://www.chandrikadaily.com/kerala-vs-madhya-pradesh-in-ranji-trophy-today.html</link>
					<comments>https://www.chandrikadaily.com/kerala-vs-madhya-pradesh-in-ranji-trophy-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 16 Nov 2025 03:17:07 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[India]]></category>
		<category><![CDATA[madyapradesh]]></category>
		<category><![CDATA[ranjitrophy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363775</guid>

					<description><![CDATA[ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9 മണിക്ക് മത്സരത്തിന് തുടക്കം കുറിക്കും.]]></description>
										<content:encoded><![CDATA[<p>ഇന്&#x200d;ഡോര്&#x200d;: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്&#x200d;ണമെന്റില്&#x200d; ഇന്ന് കേരളം മധ്യപ്രദേശിനെ നേരിടുന്നു. ഇന്&#x200d;ഡോറിലെ ഹോള്&#x200d;ക്കര്&#x200d; സ്റ്റേഡിയത്തില്&#x200d; രാവിലെ 9 മണിക്ക് മത്സരത്തിന് തുടക്കം കുറിക്കും.</p>
<p>സൗരാഷ്ട്രയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില്&#x200d; നേടിയ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്ന് ഇറങ്ങുന്നത്. ആദ്യ ഇന്നിങ്സ് ലീഡിന്റെ അടിസ്ഥാനത്തില്&#x200d; കേരളം ആ മത്സരത്തില്&#x200d; നിന്ന് മൂന്ന് പോയിന്റ് നേടി. ഇതോടെ കേരളത്തിന്റെ മൊത്തം പോയിന്റ് അഞ്ചായി ഉയര്&#x200d;ന്നു.</p>
<p>മറുവശത്ത്, നാല് മത്സരങ്ങളില്&#x200d; നിന്ന് 15 പോയിന്റ് നേടി മധ്യപ്രദേശ് ഗ്രൂപ്പ് ബി-യില്&#x200d; ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മികച്ച ഫോം തുടരുന്ന ശക്തമായ മധ്യപ്രദേശിനെതിരെ കേരളത്തിന് പ്രതിസന്ധികളും അവസരങ്ങളും നിറഞ്ഞ മത്സരമായിരിക്കും ഇന്നത്തെ ഏറ്റുമുട്ടല്&#x200d;.</p>
<p>കേരള ടീമിലെ കളിക്കാര്&#x200d;:</p>
<p>മുഹമ്മദ് അസറുദ്ദീന്&#x200d;, അഭിഷേക് പി നായര്&#x200d;, അഭിഷേക് ജെ നായര്&#x200d;, കൃഷ്ണ പ്രസാദ്, രോഹന്&#x200d; എസ് കുന്നുമ്മല്&#x200d;, അഹമ്മദ് ഇമ്രാന്&#x200d;, സച്ചിന്&#x200d; ബേബി, ബാബ അപരാജിത്, വരുണ്&#x200d; നായനാര്&#x200d;, നിധീഷ് എംഡി, ഏദന്&#x200d; ആപ്പിള്&#x200d; ടോം, അഭിജിത് പ്രവീണ്&#x200d;, ഹരികൃഷ്ണന്&#x200d; എംയു, വൈശാഖ് ചന്ദ്രന്&#x200d;, അങ്കിത് ശര്&#x200d;മ്മ, സിബിന്&#x200d; പി ഗിരീഷ്, ശ്രീഹരി എസ് നായര്&#x200d;, അജിത് വി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-vs-madhya-pradesh-in-ranji-trophy-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശ് സര്‍ക്കാര്‍ സ്‌കൂളില്‍ പത്രക്കടലാസില്‍ ഭക്ഷണം; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/madhya-pradesh-govt-school-food-in-newsprint-rahul-gandhi-with-criticism.html</link>
					<comments>https://www.chandrikadaily.com/madhya-pradesh-govt-school-food-in-newsprint-rahul-gandhi-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Nov 2025 05:33:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[madyapradesh]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[schoolstudents]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362700</guid>

					<description><![CDATA[വിജയ്പൂരിലെ ഹുള്‍പുര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നാണ് ഈ വിഡിയോ പുറത്തുവന്നത്.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശിലെ സര്&#x200d;ക്കാര്&#x200d; സ്‌കൂളില്&#x200d; കുട്ടികള്&#x200d;ക്ക് സൗജന്യ ഉച്ചഭക്ഷണം പത്രക്കടലാസില്&#x200d; വച്ച് നല്&#x200d;കുന്ന ദൃശ്യങ്ങള്&#x200d; വലിയ ചര്&#x200d;ച്ചയായതിനെ തുടര്&#x200d;ന്ന് വിമര്&#x200d;ശനവുമായി രാഹുല്&#x200d; ഗാന്ധി രംഗത്തെത്തി.</p>
<p>വിജയ്പൂരിലെ ഹുള്&#x200d;പുര്&#x200d; ഗ്രാമത്തിലെ സര്&#x200d;ക്കാര്&#x200d; സ്‌കൂളില്&#x200d; നിന്നാണ് ഈ വിഡിയോ പുറത്തുവന്നത്. വെറും നിലത്ത് വിരിച്ച പത്രക്കടലാസുകളില്&#x200d; ഭക്ഷണം വെച്ച് കുട്ടികള്&#x200d; കഴിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്&#x200d; മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.</p>
<p>&#8216;ഇത്തരം ദൃശ്യങ്ങള്&#x200d; കണ്ട് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ലജ്ജിക്കേണ്ടതാണ്,&#8221;എന്ന് അദ്ദേഹം എക്സിലൂടെയായുള്ള പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p>ജില്ലാ കളക്ടറുടെയും സബ് ഡിവിഷനല്&#x200d; മജിസ്ട്രേറ്റിന്റെയും നേതൃത്വത്തില്&#x200d; നടത്തിയ അന്വേഷണത്തില്&#x200d; സംഭവം സത്യമാണ് എന്ന് സ്ഥിരീകരിച്ചു. ഇതിനെ തുടര്&#x200d;ന്ന് സ്‌കൂള്&#x200d; പ്രിന്&#x200d;സിപ്പലിന് കാരണം കാണിക്കല്&#x200d; നോട്ടീസ് നല്&#x200d;കി.</p>
<p>രാജ്യമെമ്പാടുമുള്ള ആളുകള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; ഈ സംഭവത്തെ ശക്തമായി വിമര്&#x200d;ശിക്കുന്നു. &#8221;കുറഞ്ഞത് പേപ്പര്&#x200d; പ്ലേറ്റെങ്കിലും നല്&#x200d;കാമായിരുന്നു&#8221; എന്ന അഭിപ്രായത്തിലാണ് പലരുടെയും പ്രതികരണം. ചിലര്&#x200d; ഇതിനെ പിഎം ശ്രീ പദ്ധതിയുടെ പരാജയത്തിന്റെ ഉദാഹരണമായി വിശേഷിപ്പിക്കുകയും ചെയ്തു.</p>
<p>പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സര്&#x200d;ക്കാര്&#x200d;, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്&#x200d;ക്ക് പോഷകസമൃദ്ധവും ശുചിത്വവുമുള്ള ഉച്ചഭക്ഷണം ലഭ്യമാക്കണമെന്നതാണ് ലക്ഷ്യം. എന്നാല്&#x200d; ഇത്തരം സംഭവങ്ങള്&#x200d; പദ്ധതിയുടെ പ്രായോഗികതയും ഉത്തരവാദിത്തവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhya-pradesh-govt-school-food-in-newsprint-rahul-gandhi-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്ത് കഫ് സിറപ്പ് ദുരന്തം: മരണസംഖ്യ 25 ആയി</title>
		<link>https://www.chandrikadaily.com/11cough-syrup-disaster-in-the-country-three-year-old-girl-dies-in-madhya-pradesh-the-death-toll-stands-at-25.html</link>
					<comments>https://www.chandrikadaily.com/11cough-syrup-disaster-in-the-country-three-year-old-girl-dies-in-madhya-pradesh-the-death-toll-stands-at-25.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 16 Oct 2025 06:15:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cough syrup]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[madyapradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358716</guid>

					<description><![CDATA[മധ്യപ്രദേശിലും രാജസ്ഥാനിലുമായി വ്യാജ കഫ് സിറപ്പ് കഴിച്ചതിനെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി.]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: രാജ്യത്ത് കഫ് സിറപ്പ് ദുരന്തം തുടരുന്നു. മധ്യപ്രദേശില്&#x200d; മൂന്ന് വയസ്സുകാരി മരിച്ചതോടെ മരണസംഖ്യ 25 ആയി. ചൗരൈ ഗ്രാമത്തിലെ അമ്പിക വിശ്വകര്&#x200d;മയാണ് മരിച്ചത്. കരള്&#x200d; സംബന്ധമായ അസുഖത്തെ തുടര്&#x200d;ന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച പുലര്&#x200d;ച്ചെ കുട്ടി മരണത്തിന് കീഴടങ്ങിയത്.</p>
<p>&#8221;കൗണ്ടറില്&#x200d; നിന്ന് വാങ്ങിയ കഫ് സിറപ്പ് കുട്ടി കുടിച്ചിരുന്നു. ഡോക്ടര്&#x200d;മാര്&#x200d; ആരും അത് ഉപയോഗിക്കണമെന്ന് നിര്&#x200d;ദേശിച്ചിരുന്നില്ല,&#8221; എന്ന് ചിന്ദ്വാര അഡീഷണല്&#x200d; കലക്ടര്&#x200d; ദിരേന്ദ്ര സിംഗ് അറിയിച്ചു. കുട്ടിയുടെ മെഡിക്കല്&#x200d; രേഖകള്&#x200d; പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ചിന്ദ്വാരയിലെ മറ്റ് രണ്ട് കുട്ടികളെയും സമാനമായ അസ്വസ്ഥതകളോടെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ മധ്യപ്രദേശിലും രാജസ്ഥാനിലുമായി വ്യാജ കഫ് സിറപ്പ് കഴിച്ചതിനെത്തുടര്&#x200d;ന്ന് മരിച്ചവരുടെ എണ്ണം 25 ആയി.</p>
<p>കോള്&#x200d;ഡ്‌റിഫ് മരുന്ന് കഴിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് കൂടുതലും മരിച്ചത്. കഫ് സിറപ്പ് ദുരന്തവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി അന്വേഷണം പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിലടക്കം വിവിധ സംസ്ഥാനങ്ങളില്&#x200d; സര്&#x200d;ക്കാര്&#x200d; ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധനകള്&#x200d; ശക്തമാക്കിയിട്ടുണ്ട്. തുടക്കത്തില്&#x200d; വേണ്ട നടപടികളോ പരിശോധനകളോ ഉണ്ടായില്ലെന്നതാണ് മരണസംഖ്യ വര്&#x200d;ധിക്കാന്&#x200d; കാരണമായതെന്നാരോപണം ഉയരുന്നുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11cough-syrup-disaster-in-the-country-three-year-old-girl-dies-in-madhya-pradesh-the-death-toll-stands-at-25.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ കഫ് സിറപ്പ്; 11 കുട്ടികള്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/fake-cough-syrup-11-children-die.html</link>
					<comments>https://www.chandrikadaily.com/fake-cough-syrup-11-children-die.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 03 Oct 2025 10:14:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cough syrup]]></category>
		<category><![CDATA[madyapradesh]]></category>
		<category><![CDATA[Rajastan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356696</guid>

					<description><![CDATA[കിഡ്നി തകരാറിലായതാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശും രാജസ്ഥാനും ചേര്&#x200d;ന്ന് 11 കുട്ടികളുടെ മരണം വ്യാജ കഫ് സിറപ്പിനെ തുടര്&#x200d;ന്നാണ് സംഭവിച്ചതെന്ന് റിപ്പോര്&#x200d;ട്ട്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മധ്യപ്രദേശിലെ ചിന്ദ്വാഡയില്&#x200d; ഒന്&#x200d;പത് കുട്ടികളും, രാജസ്ഥാനിലെ ഭരത്പൂര്&#x200d;, സിക്കാര്&#x200d; ജില്ലകളില്&#x200d; രണ്ട് കുട്ടികളും മരിച്ചു.</p>
<p>കിഡ്നി തകരാറിലായതാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു. നിരവധി കുട്ടികള്&#x200d; ഇപ്പോള്&#x200d; ചികിത്സയിലാണ്. 1400ല്&#x200d; അധികം പേരെ ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d; നിരീക്ഷണത്തില്&#x200d; പാര്&#x200d;പ്പിച്ചിട്ടുണ്ട്.</p>
<p>സിറപ്പ് കഴിച്ച കുട്ടികളില്&#x200d; ഛര്&#x200d;ദ്ദി, തലകറക്കം, മയക്കം, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. തുടര്&#x200d;ന്ന് ഭരത്പൂരില്&#x200d; മരുന്ന് വിതരണം പൂര്&#x200d;ണമായും നിരോധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-cough-syrup-11-children-die.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് ഭയന്ന്  കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട് ദമ്പതികള്‍</title>
		<link>https://www.chandrikadaily.com/1according-to-the-government-employment-policy-of-the-region-those-who-have-more-than-two-children-will-lose-their-jobs.html</link>
					<comments>https://www.chandrikadaily.com/1according-to-the-government-employment-policy-of-the-region-those-who-have-more-than-two-children-will-lose-their-jobs.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 02 Oct 2025 11:24:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bhopal]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[madyapradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356533</guid>

					<description><![CDATA[പ്രദേശത്തെ സര്‍ക്കാര്‍ ജോലി സംബന്ധമായ നയപ്രകാരം, രണ്ടു കുട്ടികളില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ ജോലി നഷ്ടപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: മധ്യപ്രദേശില്&#x200d; സര്&#x200d;ക്കാര്&#x200d; ജോലി നഷ്ടമാകുമെന്ന ഭയത്തില്&#x200d;  ദമ്പതികള്&#x200d; അവരുടെ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു. ചിന്ദ്വാര ജില്ലയിലാണ് സംഭവം. പ്രദേശത്തെ സര്&#x200d;ക്കാര്&#x200d; ജോലി സംബന്ധമായ നയപ്രകാരം, രണ്ടു കുട്ടികളില്&#x200d; കൂടുതല്&#x200d; കുട്ടികളുള്ളവര്&#x200d; ജോലി നഷ്ടപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭയത്താല്&#x200d; മധ്യപ്രദേശിലെ സ്‌കൂള്&#x200d; അധ്യാപകനായ ബബ്ലു ദണ്ഡോലിയ (38)യും ഭാര്യ രാജകുമാരി (28)യും കുട്ടിയെ കാട്ടില്&#x200d; ജീവനോടെ കുഴിച്ചിട്ടതായി പോലീസ് പറഞ്ഞു.</p>
<p>ഗ്രാമവാസികള്&#x200d; കുഞ്ഞിന്റെ കരച്ചില്&#x200d; കേട്ടതോടെ അതിനെ ആശുപത്രിയില്&#x200d; എത്തിച്ച് രക്ഷപ്പെടുത്തിയിരുന്നു. കുഞ്ഞിനെ കുഴിച്ചിട്ട ദൃശ്യങ്ങള്&#x200d; പുറത്ത് വന്നതോടെ ദമ്പതികള്&#x200d;ക്കെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തിയിട്ടുണ്ട്. ദമ്പതികള്&#x200d;ക്കു മുന്&#x200d;പ് മൂന്ന് കുട്ടികളുണ്ടെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബര്&#x200d; 23ന് രാജകുമാരി നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചതും, പ്രസവിച്ചതിന് മൂന്നാം ദിവസമാണ് കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടതും പോലീസ് വിശദീകരിച്ചു.</p>
<p>എന്&#x200d;സിആര്&#x200d;ബി ഡാറ്റ പ്രകാരം, മധ്യപ്രദേശ് രാജ്യത്ത് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന സംഭവങ്ങളില്&#x200d; മുന്നിലാണ്, തുടര്&#x200d;ച്ചയായി നാലാം വര്&#x200d;ഷമാണ് ഒന്നാമതെത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1according-to-the-government-employment-policy-of-the-region-those-who-have-more-than-two-children-will-lose-their-jobs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്&#x200d; മതപരിവര്&#x200d;ത്തനം ആരോപിച്ച് ക്രിസ്ത്യന്&#x200d; മിഷനറി സ്‌കൂള്&#x200d; ആക്രമിച്ച് ബജ്രംഗ്ദള്&#x200d;</title>
		<link>https://www.chandrikadaily.com/bajrang-dal-attacks-christian-missionary-school-in-madhya-pradesh-for-alleged-conversion.html</link>
					<comments>https://www.chandrikadaily.com/bajrang-dal-attacks-christian-missionary-school-in-madhya-pradesh-for-alleged-conversion.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 08 Jan 2024 14:01:45 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Christian missionary school]]></category>
		<category><![CDATA[madyapradesh]]></category>
		<category><![CDATA[മധ്യപ്രദേശിലെ ബേതുലിൽ ഞായറാഴ്ചയാണ് സംഭവം.]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287472</guid>

					<description><![CDATA[മധ്യപ്രദേശിലെ ബേതുലിൽ ഞായറാഴ്ചയാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ മിഷനറി സ്‌കൂൾ ആക്രമിച്ച് സംഘ്പരിവാർ സംഘടനയായ ബജ്‌റംഗ്ദൾ പ്രവർത്തകർ. മധ്യപ്രദേശിലെ ബേതുലിൽ ഞായറാഴ്ചയാണ് സംഭവം.</p>
<p>പ്രാർഥനയ്‌ക്കിടെ സ്‌കൂളിൽ അതിക്രമിച്ചു കയറി ബഹളം സൃഷ്‌ടിക്കുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് ബജ്‌റംഗ്ദൾ പ്രവർത്തകരെ പിടികൂടിയെന്നാണ് റിപ്പോർട്ട്.</p>
<p>ഞായറാഴ്ച ക്രിസ്ത്യൻ സമുദായാംഗങ്ങൾ നിർബന്ധിത മതപരിവർത്തനം നടത്തുകയാണെന്ന് ബജ്രം​ഗ്ദൾ ആരോപിച്ചു. എന്നാൽ ഞായറാഴ്ച സ്കൂൾ അവധിയായിരുന്നതിനാൽ തങ്ങൾ അവിടെ പ്രാർഥിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.</p>
<p>2023 സെപ്തംബറിൽ മധ്യപ്രദേശിലെ സാഗർ ജില്ലയിലും സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഗണപതിയെ അനാദരിച്ചെന്ന് ആരോപിച്ച് ഒരു സംഘം ഹിന്ദുത്വവാദികൾ ഇവിടുത്തെ സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ ആക്രമിക്കുകയായിരുന്നു.</p>
<p>പ്രിൻസിപ്പലിനെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട അക്രമികൾ, അവരുടെ ക്യാബിനിൽ കയറി ബഹളം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ പൊലീസ് സഹായം തേടിയതോടെ അക്രമികൾ സ്ഥലംവിടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bajrang-dal-attacks-christian-missionary-school-in-madhya-pradesh-for-alleged-conversion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വളര്&#x200d;ത്തുനായയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതിന് ഭാര്യയെയും 2 മക്കളെയും കൊന്നു; പിന്നാലെ ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/killed-his-wife-and-2-children-for-telling-them-not-to-harm-their-pet-dog-he-later-took-his-own-life.html</link>
					<comments>https://www.chandrikadaily.com/killed-his-wife-and-2-children-for-telling-them-not-to-harm-their-pet-dog-he-later-took-his-own-life.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 20 Aug 2023 12:48:21 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[madyapradesh]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270630</guid>

					<description><![CDATA[ദമ്പതിമാരുടെ മറ്റു രണ്ട് മക്കള്&#x200d; വീട്ടില്&#x200d;നിന്ന് ഇറങ്ങിയോടിയതിനാല്&#x200d; പിതാവിന്റെ ക്രൂരതയില്&#x200d;നിന്ന് രക്ഷപ്പെടുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശിലെ ഉജ്ജൈനില്&#x200d; ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്&#x200d; ജീവനൊടുക്കി. ഉജ്ജെനിലെ ബാദ്‌നഗര്&#x200d; സ്വദേശിയായ ദിലീപ് പവാര്&#x200d;(45) ആണ് ഭാര്യ ഗംഗ(40) മക്കളായ യോഗേന്ദ്ര(14) നേഹ(17) എന്നിവരെ കൊലപ്പെടുത്തിയത്.</p>
<p>വളര്&#x200d;ത്തുനായയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട തര്&#x200d;ക്കത്തിനൊടുവിലാണ് ദിലീപ് മൂന്നുപേരെയും കൊലപ്പെടുത്തിയതെന്നും ഇതിനുപിന്നാലെ പ്രതി സ്വയം കുത്തിപരിക്കേല്&#x200d;പ്പിച്ച് ജീവനൊടുക്കുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു. ദമ്പതിമാരുടെ മറ്റു രണ്ട് മക്കള്&#x200d; വീട്ടില്&#x200d;നിന്ന് ഇറങ്ങിയോടിയതിനാല്&#x200d; പിതാവിന്റെ ക്രൂരതയില്&#x200d;നിന്ന് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച പുലര്&#x200d;ച്ചെയായിരുന്നു സംഭവം.</p>
<p>പുലര്&#x200d;ച്ചെ ഒരുമണിയോടെ ദിലീപ് പവാര്&#x200d; വീട്ടിലെ വളര്&#x200d;ത്തുനായയെ പൊതിരെത്തല്ലിയെന്നാണ് പോലീസ് പറയുന്നത്. നായയെ മര്&#x200d;ദിക്കുന്നത് കണ്ടാണ് ഭാര്യയും മക്കളും ഇടപെട്ടത്. നായയെ മര്&#x200d;ദിക്കുന്നത് നിര്&#x200d;ത്തണമെന്നും അതിനെ വെറുതെവിടണമെന്നും ഇവര്&#x200d; പറഞ്ഞു. ഇതോടെ കുപിതനായ പ്രതി ഭാര്യയുമായും മക്കളുമായും തര്&#x200d;ക്കമായി. പിന്നാലെ വാള്&#x200d; ഉപയോഗിച്ച് മൂവരെയും ആക്രമിക്കുകയായിരുന്നു. ഇതിനിടെ മക്കളായ മറ്റുരണ്ടുപേര്&#x200d; വീട്ടില്&#x200d;നിന്ന് ഇറങ്ങിയോടിയെന്നും പോലീസ് പറഞ്ഞു.</p>
<p>കൃത്യം നടത്തിയശേഷം ദിലീപ് സ്വയം കുത്തിപരിക്കേല്&#x200d;പ്പിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ കണ്ടെത്തല്&#x200d;. പ്രതി സ്ഥിരം മദ്യപാനിയാണെന്ന് അന്വേഷണത്തില്&#x200d; കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സംഭവസമയത്ത് ഇയാള്&#x200d; മദ്യലഹരിയിലായിരുന്നോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഏതാനുംമാസങ്ങളായി പ്രതി ജോലിക്കൊന്നും പോയിരുന്നില്ലെന്നാണ് പോലീസ് നല്&#x200d;കുന്നവിവരം. നേരത്തെ ഒരു ചരക്കുവണ്ടിയുടെ ഉടമയായിരുന്നു. അടുത്തിടെ ഈ വാഹനം വിറ്റിരുന്നതായും പോലീസ് പറഞ്ഞു.</p>
<p>സംഭവസ്ഥലത്ത് ഫൊറന്&#x200d;സിക് വിദഗ്ധരും പരിശോധന നടത്തി. നാലുപേരുടെയും മൃതദേഹങ്ങള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/killed-his-wife-and-2-children-for-telling-them-not-to-harm-their-pet-dog-he-later-took-his-own-life.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മധ്യപ്രദേശ് മന്ത്രിയും സ്പീക്കറും സ്റ്റേജില്&#x200d; കുഴഞ്ഞു വീണു</title>
		<link>https://www.chandrikadaily.com/madhya-pradesh-minister-and-speaker-collapsed-on-stage-during-independence-day-celebrations.html</link>
					<comments>https://www.chandrikadaily.com/madhya-pradesh-minister-and-speaker-collapsed-on-stage-during-independence-day-celebrations.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 15 Aug 2023 13:07:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[madyapradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269959</guid>

					<description><![CDATA[ഇരുവരെയും ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മധ്യപ്രദേശ് മുഖ്യമന്ത്രിയും സ്പീക്കറും സ്റ്റേജില്&#x200d; കുഴഞ്ഞു വീണു. ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിയും സ്പീക്കര്&#x200d; ഗിരീഷ് ഗൗതയുമാണ് കുഴഞ്ഞു വീണത്. റൈസനില്&#x200d; നടന്ന ആഘോഷത്തിനിടെയാണ് മന്ത്രി കുഴഞ്ഞുവീണത്. മൗങ്കഞ്ചില്&#x200d; നടന്ന ആഘോഷത്തില്&#x200d; സ്പീക്കറും കുഴഞ്ഞുവീണു.</p>
<p>ഇരുവരെയും ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ആരോഗ്യനില ത്യപതികരമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhya-pradesh-minister-and-speaker-collapsed-on-stage-during-independence-day-celebrations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്&#x200d; 11കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ശരീരമാസകലം കടിയേറ്റ പാടുകള്&#x200d;</title>
		<link>https://www.chandrikadaily.com/11-year-old-girl-gang-raped-in-madhya-pradesh-songs-that-bite-all-over-the-body.html</link>
					<comments>https://www.chandrikadaily.com/11-year-old-girl-gang-raped-in-madhya-pradesh-songs-that-bite-all-over-the-body.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Jul 2023 04:19:25 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Fact Check]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[India]]></category>
		<category><![CDATA[madyapradesh]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266944</guid>

					<description><![CDATA[സത്‌ന ജില്ലയിലെ മൈഹാര്&#x200d; പൊലീസ് സ്‌റ്റേഷന്&#x200d; പരിധിയിലാണ് സംഭവം]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശിലെ പ്രശസ്തമായ ക്ഷേത്രത്തിന് സമീപമുള്ള വനപ്രദേശത്ത് പതിനൊന്നു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയായ നിലയില്&#x200d; കണ്ടെത്തി. സത്‌ന ജില്ലയിലെ മൈഹാര്&#x200d; പൊലീസ് സ്‌റ്റേഷന്&#x200d; പരിധിയിലാണ് സംഭവം. രക്തത്തില്&#x200d; കുളിച്ച നിലയില്&#x200d;, ശരീരമാസകലം കടിയേറ്റ പാടുകളോടെ കണ്ടെത്തിയ പെണ്&#x200d;കുട്ടിയുടെ നില ഗുരുതരമാണെന്നു പൊലീസ് അറിയിച്ചു. സംഭവത്തില്&#x200d; രണ്ടു പേരെ അറസ്റ്റു ചെയ്‌തെന്നും പ്രതികളിലൊരാള്&#x200d; ക്ഷേത്ര ഭരണസമിതി നടത്തുന്ന ഗോശാലയിലെ ജോലിക്കാരനാണെന്നും പൊലീസ് വ്യക്തമാക്കി.</p>
<p>&#8221;പെണ്&#x200d;കുട്ടിയെ കണ്ടെത്തിയതായി വെള്ളിയാഴ്ച രാവിലെയാണ് ഞങ്ങള്&#x200d;ക്ക് വിവരം ലഭിച്ചത്. ഞങ്ങളുടെ അന്വേഷണത്തില്&#x200d; അവള്&#x200d; ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു, അവരെ ചോദ്യം ചെയ്യുകയാണ്. ഇവരുടെ വൈദ്യപരിശോധന നടത്തി. അതിജീവിതയെ വിദഗ്ധ ചികിത്സയ്ക്കായി രേവ മെഡിക്കല്&#x200d; കോളജിലേക്കു മാറ്റും.&#8221; മൈഹാര്&#x200d; സബ് ഡിവിഷണല്&#x200d; പൊലീസ് ഓഫീസര്&#x200d; ലോകേഷ് ദബര്&#x200d; പറഞ്ഞു.</p>
<p>രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നുള്ള തീര്&#x200d;ഥാടകര്&#x200d; എത്തുന്ന മൈഹാറിലെ ക്ഷേത്രത്തിന് സമീപമുള്ള കാട്ടിലാണ് പെണ്&#x200d;കുട്ടിയെ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണു പെണ്&#x200d;കുട്ടിയെ കാണാതായത്. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്&#x200d;ന്ന് വീട്ടുകാര്&#x200d; പൊലീസില്&#x200d; അറിയിക്കുകയും തിരച്ചില്&#x200d; നടത്തുകയുമായിരുന്നെന്ന് പെലീസ് പറഞ്ഞു. പെണ്&#x200d;കുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റര്&#x200d; ചുറ്റളവിലാണ് കാട്.</p>
<p>വീടുകാര്&#x200d; തന്നെയാണ് പെണ്&#x200d;കുട്ടിയെ കണ്ടെത്തിയത്. തുടര്&#x200d;ന്നു മൈഹാറിലെ സിവില്&#x200d; ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ചു വാര്&#x200d;ത്ത പരന്നതോടെ രോഷാകുലരായ ഗ്രാമവാസികള്&#x200d; ആശുപത്രിയിലേക്ക് ഇരച്ചെത്തി. പൊലീസ് ഏറെ ബുദ്ധിമുട്ടിയാണ് ഇവരെ നിയന്ത്രിച്ചത്. പ്രതികള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയെടുക്കാനും പെണ്&#x200d;കുട്ടിക്കു സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കി. സംസ്ഥാനത്തെ സ്ത്രീകള്&#x200d;ക്ക് സുരക്ഷ ഒരുക്കുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടുവെന്ന് മധ്യപ്രദേശ് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; കമല്&#x200d;നാഥ് കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11-year-old-girl-gang-raped-in-madhya-pradesh-songs-that-bite-all-over-the-body.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്&#x200d; ബിജെ.പിയെ പ്രതിരോധത്തിലാക്കി ദലിതര്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/atrocities-against-dalits-by-defending-bjp-in-madhya-pradesh.html</link>
					<comments>https://www.chandrikadaily.com/atrocities-against-dalits-by-defending-bjp-in-madhya-pradesh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jul 2023 07:28:55 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[against]]></category>
		<category><![CDATA[atrocities]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[dalits]]></category>
		<category><![CDATA[madyapradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266288</guid>

					<description><![CDATA[ദലിതര്&#x200d;ക്കും ഗോത്രവര്&#x200d;ഗക്കാര്&#x200d;ക്കുമെതിരായ അതിക്രമങ്ങള്&#x200d; മധ്യപ്രദേശ് തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് വിനയായേക്കുമെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. രണ്ടു പതിറ്റാണ്ടോളമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ ഭരണവിരുദ്ധവികാരമെന്നാണ് വിലയിരുത്തല്&#x200d;. ദലിത്, ആദിവാസി വിഭാഗങ്ങള്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d; വര്&#x200d;ധിക്കുന്ന സാഹചര്യത്തില്&#x200d; തെരഞ്ഞെടുപ്പ് വന്&#x200d; വെല്ലുവിളിയാകും. ഛത്തര്&#x200d;പൂര്&#x200d;, സത്ന, രേവ, സിധി, സിങ്ഗ്രൗളി തുടങ്ങിയ ജില്ലകള്&#x200d; ഉള്&#x200d;പ്പെടുന്ന സവര്&#x200d;ണ്ണ ആധിപത്യ മേഖലയായ വിന്ധ്യാ മേഖലയില്&#x200d; അടിക്കടി നടക്കുന്ന അതിക്രമങ്ങളാണ് ശിവരാജ് സിംഗ് ചൗഹാന്റെ സര്&#x200d;ക്കാറിനെ കുഴക്കുന്നത്. ദലിത് യുവാവിന്റെ മുഖത്ത് മനുഷ്യവിസര്&#x200d;ജ്യം പുരട്ടിയതാണ് ഏറ്റവും ഒടുവിലെത്തെ സംഭവം. [&#8230;]]]></description>
										<content:encoded><![CDATA[<p>ദലിതര്&#x200d;ക്കും ഗോത്രവര്&#x200d;ഗക്കാര്&#x200d;ക്കുമെതിരായ അതിക്രമങ്ങള്&#x200d; മധ്യപ്രദേശ് തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് വിനയായേക്കുമെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. രണ്ടു പതിറ്റാണ്ടോളമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ ഭരണവിരുദ്ധവികാരമെന്നാണ് വിലയിരുത്തല്&#x200d;. ദലിത്, ആദിവാസി വിഭാഗങ്ങള്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d; വര്&#x200d;ധിക്കുന്ന സാഹചര്യത്തില്&#x200d; തെരഞ്ഞെടുപ്പ് വന്&#x200d; വെല്ലുവിളിയാകും. ഛത്തര്&#x200d;പൂര്&#x200d;, സത്ന, രേവ, സിധി, സിങ്ഗ്രൗളി തുടങ്ങിയ ജില്ലകള്&#x200d; ഉള്&#x200d;പ്പെടുന്ന സവര്&#x200d;ണ്ണ ആധിപത്യ മേഖലയായ വിന്ധ്യാ മേഖലയില്&#x200d; അടിക്കടി നടക്കുന്ന അതിക്രമങ്ങളാണ് ശിവരാജ് സിംഗ് ചൗഹാന്റെ സര്&#x200d;ക്കാറിനെ കുഴക്കുന്നത്.</p>
<p>ദലിത് യുവാവിന്റെ മുഖത്ത് മനുഷ്യവിസര്&#x200d;ജ്യം പുരട്ടിയതാണ് ഏറ്റവും ഒടുവിലെത്തെ സംഭവം. ഛത്തര്&#x200d;പൂര്&#x200d; ജില്ലയില്&#x200d; ഒ.ബി.സി വിഭാഗത്തില്&#x200d;പ്പെട്ട ഒരാളാണ് ദലിത് യുവാവിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഛത്തര്&#x200d;പൂര്&#x200d; ജില്ലയില്&#x200d; ഉയര്&#x200d;ന്ന ജാതിയില്&#x200d;പ്പെട്ടവര്&#x200d; ഒരു ദലിതനെ മര്&#x200d;ദിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നത് ഇത് ആദ്യത്തെ സംഭവമായിരുന്നില്ലെന്നാണ് ദലിത് ആക്ടിവിസ്റ്റുകള്&#x200d; ആരോപിക്കുന്നത്.</p>
<p>സംസ്ഥാന ബി.ജെ.പി അധ്യക്ഷന്&#x200d; വി.ഡി ശര്&#x200d;മ പ്രതിനിധീകരിക്കുന്ന ഖജുരാഹോ ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് ഛത്തര്&#x200d;പൂര്&#x200d;. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാ ന്റെ വിഭാഗത്തില്&#x200d;പെട്ട(ഒ.ബി.സി) ആളാണ് ഈ ഹീനകൃത്യത്തിന് പിന്നലെന്നത് അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ദലിത് കുടുംബങ്ങള്&#x200d; നടത്തിയ വിവാഹ ഘോഷയാത്രകളില്&#x200d; ഉയര്&#x200d;ന്ന ജാതിക്കാരുടെ രോഷം നേരിടേണ്ടി വന്ന നിരവധി സംഭവങ്ങള്&#x200d; അടുത്തിടെ ഛത്തര്&#x200d;പൂര്&#x200d; പ്രദേശത്ത് നിന്ന് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം സെപ്റ്റംബറില്&#x200d; 35 കാരനായ ദലിത് യുവാവിനെ ഠാക്കൂര്&#x200d; സമുദായത്തില്&#x200d;പ്പെട്ട ഒരു കൂട്ടം യുവാക്കള്&#x200d; കസേരയില്&#x200d; ഇരുന്നതിന് ആക്രമിച്ചു. ജൂണ്&#x200d; 23 ന്, രേവ ജില്ലയില്&#x200d; ഒരു ദലിത് പിതാവിനെയും മകനെയും വടികൊണ്ട് മര്&#x200d;ദിക്കുകയും കഴുത്തില്&#x200d; ചെരുപ്പ് മാലകള്&#x200d; അണിയിക്കുകയും ചെയ്തു. രേവയില്&#x200d; ഒരു ഗോത്രവര്&#x200d;ഗക്കാരനെ ഉയര്&#x200d;ന്ന ജാതിയില്&#x200d;പ്പെട്ടവര്&#x200d; മര്&#x200d;ദിച്ച മറ്റൊരു സംഭവം കുറച്ച് ദിവസങ്ങള്&#x200d;ക്ക് മുമ്പ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടു.</p>
<p>വേതനം ചോദിച്ചതിന് ദലിത് ദിവസ വേതനക്കാരന്റെ കൈ അയാളുടെ ഉയര്&#x200d;ന്ന ജാതിക്കാരനായ തൊഴിലുടമ വെട്ടിമാറ്റിയത് 2021 നവംബറിലാണ്. 2022 ഓഗസ്റ്റില്&#x200d; സത്നയില്&#x200d; ദലിത് വനിതാ സര്&#x200d;പഞ്ചിനെ അക്രമികള്&#x200d; മര്&#x200d;ദിച്ചു. ഇടപെടാന്&#x200d; ശ്രമിച്ചവര്&#x200d;ക്ക് പോലും മേല്&#x200d;ജാതിക്കാരുടെ ആക്രമണം നേരിടേണ്ടിവന്നു. സിങ്ഗ്രൗലിയിലെ സ്‌കൂളില്&#x200d; ക്ലാസിന്റെ മുന്&#x200d; നിരയില്&#x200d; ഇരുന്നതിന് ദലിത് വിദ്യാര്&#x200d;ഥിനിയെ ഉയര്&#x200d;ന്ന ജാതിക്കാരനായ അധ്യാപകന്&#x200d; മര്&#x200d;ദിച്ചതും വാര്&#x200d;ത്തയായിരുന്നു.</p>
<p>പ്രവേശന്&#x200d; ശുക്ല എന്ന ബി.ജെ.പി പ്രവര്&#x200d;ത്തകന്&#x200d; ഗോത്രവര്&#x200d;ഗക്കാരന്റെ മുഖത്ത് മൂത്രമൊഴിമൊഴിച്ച സംഭവം രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം സിദ്ധി ജില്ലയിലാണ് സിറ്റിങ് എം.എല്&#x200d;.എയായ കേദാര്&#x200d;നാഥ് ശുക്ലയുടെ അടുത്തയാള്&#x200d;കൂടിയായ പ്രവേശന്&#x200d; ശുക്ല ഹീന കൃത്യം ചെയ്തത്. തുടര്&#x200d;ന്ന് മുഖ്യമന്ത്രി ഭോപ്പാലിലെ വസതിയില്&#x200d; വിളിച്ചുവരുത്തി ഇരയുടെ കാല്&#x200d; കഴുകി രോഷം തണുപ്പിച്ചു.</p>
<p>അതേസമയം, ദലിത് അക്രമങ്ങള്&#x200d; ബി.ജെ.പിക്കെതിരെ ആയുധമാക്കാന്&#x200d; കോണ്&#x200d;ഗ്രസ് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഛത്തര്&#x200d;പൂരിലെ പുതിയ സംഭവം ശ്രദ്ധയില്&#x200d;പ്പെട്ടതിന് തൊട്ടുപിന്നാലെ, ദലിത് വിഭാഗത്തില്&#x200d;പ്പെട്ട കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയും മധ്യപ്രദേശ് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; കമല്&#x200d;നാഥും ബി.ജെ.പി സര്&#x200d;ക്കാരിനെതിരെ ആഞ്ഞടിക്കുകയും പ്രതികള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/atrocities-against-dalits-by-defending-bjp-in-madhya-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
