<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>maharashtara &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/maharashtara/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 14 Oct 2025 08:43:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>maharashtara &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രാവിനെ രക്ഷിക്കാന്‍ പോയ അഗ്നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു</title>
		<link>https://www.chandrikadaily.com/the-fireman-who-went-to-save-the-pigeon-died-of-shock.html</link>
					<comments>https://www.chandrikadaily.com/the-fireman-who-went-to-save-the-pigeon-died-of-shock.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 14 Oct 2025 08:43:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[eletricshock]]></category>
		<category><![CDATA[firman]]></category>
		<category><![CDATA[maharashtara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358357</guid>

					<description><![CDATA[സംഭവം താനെയിലെ ഖാര്‍ഡിഗാവിലെ സുദാമ റെസിഡന്‍സിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്ര: ഇലക്ട്രിക് വയറില്&#x200d; കുടുങ്ങിയ പ്രാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു. മരിച്ചത് ദിവയിലെ ദതിവാലി സ്വദേശിയായ ഉത്സവ് പാട്ടീല്&#x200d; (28) ആണ്.</p>
<p>സംഭവം താനെയിലെ ഖാര്&#x200d;ഡിഗാവിലെ സുദാമ റെസിഡന്&#x200d;സിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു.</p>
<p>ടോറന്റ് പവര്&#x200d; കമ്പനിയുടെ ഓവര്&#x200d;ഹെഡ് വയറുകളില്&#x200d; പ്രാവ് കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്&#x200d;ന്ന് ദിവ ബീറ്റ് ഫയര്&#x200d; സ്റ്റേഷനില്&#x200d;നിന്ന് അഗ്നിശമന സേനാംഗങ്ങള്&#x200d; സ്ഥലത്തെത്തി.</p>
<p>രക്ഷാപ്രവര്&#x200d;ത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങള്&#x200d; അബദ്ധത്തില്&#x200d; ഹൈടെന്&#x200d;ഷന്&#x200d; വയറില്&#x200d; സ്പര്&#x200d;ശിക്കുകയും വൈദ്യുതാഘാതമേല്&#x200d;ക്കുകയും ചെയ്തു. ഇരുവരെയും ഉടന്&#x200d; തന്നെ കല്&#x200d;വയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും ഉത്സവ് പാട്ടീല്&#x200d; മരണമടഞ്ഞു.</p>
<p>മറ്റൊരു സേനാംഗനായ ആസാദ് പാട്ടീല്&#x200d; (29) കൈയ്ക്കും നെഞ്ചിനും പൊള്ളലേറ്റ നിലയിലാണ് ചികിത്സയിലുള്ളത്.</p>
<p>ഉയര്&#x200d;ന്ന അപകടസാധ്യതയുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതില്&#x200d; അഗ്നിശമന സേനയ്ക്ക് വേണ്ടത്ര പരിശീലനം ലഭിക്കുന്നില്ലെന്നത് പ്രദേശവാസികള്&#x200d; ഉന്നയിച്ച പ്രധാന ആരോപണമാണ്. കൂടാതെ, വൈദ്യുതി വിതരണം വിച്ഛേദിക്കുന്നതുപോലുള്ള സുരക്ഷാ നടപടികള്&#x200d; പാലിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് താമസക്കാര്&#x200d; ആരോപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-fireman-who-went-to-save-the-pigeon-died-of-shock.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്&#x200d; വോട്ട് തട്ടിപ്പ് നടന്നിട്ടുണ്ട്: രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/vote-rigging-has-taken-place-in-maharashtra-elections-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/vote-rigging-has-taken-place-in-maharashtra-elections-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 03 Feb 2025 10:05:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[election]]></category>
		<category><![CDATA[maharashtara]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328473</guid>

					<description><![CDATA[ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ട് തട്ടിപ്പ് നടന്നെന്ന് രാഹുൽ ഗാന്ധി. അഞ്ച് മാസത്തിനിടെ 70 ലക്ഷം പുതിയ വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ ചേർത്തതതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. &#8216;ഒരൊറ്റ കെട്ടിടത്തിൽ നിന്ന് മാത്രം 7000 വോട്ടർമാരെ ചേർത്തു. പുതിയ വോട്ടർമാരെയെല്ലാം ചേർത്തത് ബിജെപി ജയിച്ച മണ്ഡലങ്ങളിലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരെ നിയമിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഡാറ്റ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും&#8217; രാഹുൽ ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ട് തട്ടിപ്പ് നടന്നെന്ന് രാഹുൽ ഗാന്ധി. അഞ്ച് മാസത്തിനിടെ 70 ലക്ഷം പുതിയ വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ ചേർത്തതതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.</p>
<p>&#8216;ഒരൊറ്റ കെട്ടിടത്തിൽ നിന്ന് മാത്രം 7000 വോട്ടർമാരെ ചേർത്തു. പുതിയ വോട്ടർമാരെയെല്ലാം ചേർത്തത് ബിജെപി ജയിച്ച മണ്ഡലങ്ങളിലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരെ നിയമിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഡാറ്റ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും&#8217; രാഹുൽ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vote-rigging-has-taken-place-in-maharashtra-elections-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗില്ലന്&#x200d;ബാ സിന്&#x200d;ഡ്രോം;  മഹാരാഷ്ട്രയില്&#x200d; ഒരാള്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/guillain-barre-syndrome-one-person-died-in-maharashtra.html</link>
					<comments>https://www.chandrikadaily.com/guillain-barre-syndrome-one-person-died-in-maharashtra.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 27 Jan 2025 06:17:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gillan ba syndrome]]></category>
		<category><![CDATA[maharashtara]]></category>
		<category><![CDATA[one dead]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327577</guid>

					<description><![CDATA[പൂണെയില്&#x200d; 101 ജി.ബി.എസ് കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതായി ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d; അറിയിച്ചു]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ സോലാപൂര്&#x200d; ജില്ലയില്&#x200d; ഗില്ലന്&#x200d;ബാ സിന്&#x200d;ഡ്രോം ബാധിച്ചതായി സംശയിക്കുന്നയാള്&#x200d; മരിച്ചു. അതേസമയം, പൂണെയില്&#x200d; 101 ജി.ബി.എസ് കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതായി ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d; അറിയിച്ചു. സോളാപൂര്&#x200d; സ്വദേശിയായ രോഗി പൂണെ സന്ദര്&#x200d;ശിച്ചിരുന്നു. ഇതിലൂടെയാണ് രോഗം ബാധിച്ചതെന്ന് സംശയിക്കുന്നു. പുണെയില്&#x200d; രോഗം ബാധിച്ചവരില്&#x200d; 68 പുരുഷന്മാരും 33 സ്ത്രീകളും ഉള്&#x200d;പ്പെടുന്നു. ഇതില്&#x200d; 16 രോഗികള്&#x200d;ക്ക് വെന്റലേറ്ററിന്റെ സഹായം ആവശ്യമാണ്.</p>
<p>മഹാരാഷ്ട്രയില്&#x200d; ജി.ബി.എസ് ബാധിച്ചതായി സംശയിക്കുന്ന ആദ്യ മരണമാണിത്. കഴിഞ്ഞയാഴ്ചയാണ് പുണെയില്&#x200d; അമ്പതോളംപേരെ ബാധിച്ച അജ്ഞാത രോഗം അപൂര്&#x200d;വങ്ങളില്&#x200d; അപൂര്&#x200d;വമായ ഗില്ലന്&#x200d;ബാ സിന്&#x200d;ഡ്രോം ആണെന്ന് സ്ഥിരീകരിച്ചത്. മനുഷ്യരുടെ രോഗപ്രതിരോധശക്തി സ്വന്തം നാഡീവ്യൂഹത്തെ തന്നെ &#8216;അബദ്ധവശാല്&#x200d;&#8217; ആക്രമിക്കുന്ന ഗുരുതര അവസ്ഥയാണിത്.</p>
<p>നാഡീവ്യവസ്ഥയെ ബാധിക്കുന്നതായതിനാല്&#x200d; ശ്രദ്ധിച്ചില്ലെങ്കില്&#x200d; അപകടസാധ്യത കൂടുതലാണ്. വൈറസോ ബാക്ടീരിയയോ കാരണമുണ്ടാകുന്ന അണുബാധയ്ക്ക് പിന്നാലെയാണ് പൊതുവേ ഈ രോഗമുണ്ടാകുന്നത്. ആദ്യം കാലുകളിലെയും പിന്നീട് ഉടലിലെയും പേശികളെ രോഗം തളര്&#x200d;ത്തുന്നു. മുഖത്തെ പേശികള്&#x200d; ചലിപ്പിക്കാന്&#x200d; കഴിയാത്ത സാഹചര്യവും ഉണ്ടാകാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/guillain-barre-syndrome-one-person-died-in-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>76 ലക്ഷത്തോളം മഹാരാഷ്ട്രയില്&#x200d; അധികവോട്ടുകളെന്ന് പരകാല പ്രഭാകര്&#x200d;; &#8216;സമയം കഴിഞ്ഞിട്ടും എട്ട് ശതമാനം പോളിങ് നടന്നു&#8217;</title>
		<link>https://www.chandrikadaily.com/parakala-prabhakar-said-about-76-lakh-extra-votes-in-maharashtra-eight-percent-polling-took-place-even-after-the-deadline.html</link>
					<comments>https://www.chandrikadaily.com/parakala-prabhakar-said-about-76-lakh-extra-votes-in-maharashtra-eight-percent-polling-took-place-even-after-the-deadline.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 29 Nov 2024 14:29:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[maharashtara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319586</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കമീഷന്റെ ക്ലോസ്അപ് പോളുകളും അന്തിമ കണക്കും തമ്മില്&#x200d; എട്ട് ശതമാനത്തിന്റെ വര്&#x200d;ധനയാണുള്ളത്.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികള്&#x200d; രംഗത്തു വരുന്നതിനിടെ പോളിങ് കണക്കുകളില്&#x200d; വന്&#x200d; പൊരുത്തക്കേടുകളുണ്ടെന്ന റിപ്പോര്&#x200d;ട്ട് &#8216;ദ വയര്&#x200d;&#8217; പുറത്തുവിട്ടു. ഔദ്യോഗിക സമയം കഴിഞ്ഞിട്ടും എട്ട് ശതമാനത്തോളം അധിക പോളിങ് നടക്കുകയും ഇതുവഴി 76 ലക്ഷത്തോളം അധികവോട്ട് വരികയും ചെയ്‌തെന്നാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്.</p>
<p>പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിര്&#x200d;മല സീതാരാമന്റെ ഭര്&#x200d;ത്താവുമായ പരകാല പ്രഭാകറാണ് മുതിര്&#x200d;ന്ന മാധ്യമപ്രവര്&#x200d;ത്തകന്&#x200d; കരണ്&#x200d; ഥാപ്പറുമായുള്ള അഭിമുഖത്തില്&#x200d; തെരഞ്ഞെടുപ്പ് കമീഷന്&#x200d; പുറത്തുവിട്ട ഔദ്യോഗിക പോളിങ് കണക്കുകളിലെ പൊരുത്തക്കേടുകള്&#x200d; തുറന്നുകാട്ടുന്നത്.</p>
<p>മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കമീഷന്റെ ക്ലോസ്അപ് പോളുകളും അന്തിമ കണക്കും തമ്മില്&#x200d; എട്ട് ശതമാനത്തിന്റെ വര്&#x200d;ധനയാണുള്ളത്. 20ന് വൈകിട്ട് അഞ്ചിന് മഹാരാഷ്ട്രയില്&#x200d; 58.22 ശതമാനം പോളിങ് രേഖപ്പെടുത്തി. അതേദിവസം രാത്രി 11.30 ആയപ്പോഴേക്കും ഇത് 65.02 ശതമാനം ആയി ഉയര്&#x200d;ന്നു. 23ന് വോട്ട് എണ്ണുന്നതിന് മുമ്പ്, ഇത് 66.05% ആയി ഉയര്&#x200d;ന്നു. അതായത് പോളിങ് 7.83 ശതമാനം വര്&#x200d;ധിച്ചു. വൈകുന്നേരം അഞ്ചു മണിക്ക് മൊത്തം 5,64,88,024 പേര്&#x200d; വോട്ട് ചെയ്തിരിക്കും. രാത്രി 11.30 ആയപ്പോഴേക്കും പോളിങ് 65.02% ആയി ഉയര്&#x200d;ന്നു, ഇതോടെ ആകെ 6,30,85,732 പേര്&#x200d; വോട്ടു ചെയ്‌തെന്നായി.</p>
<p>ഇതോടെ വൈകുന്നേരം 5 നും 11.30 നും ഇടയില്&#x200d;, മൊത്തം വര്&#x200d;ധന 65,97,708 ആണ്. ഏകദേശം 66 ലക്ഷമെന്ന് കൂട്ടാം. എന്നാല്&#x200d;, വര്&#x200d;ധന അവിടെ അവസാനിച്ചില്ല. വോട്ടെണ്ണലിന് ഏതാനും മണിക്കൂറുകള്&#x200d; മാത്രം ശേഷിക്കേ വീണ്ടും 9,99,359 വോട്ടിന്റെ വര്&#x200d;ധനയുണ്ടായി. അതായത് ഏകദേശം 10 ലക്ഷം. എണ്ണിത്തിട്ടപ്പെടുത്തുന്നതിന് 12 മണിക്കൂര്&#x200d; മുമ്പ്, മൊത്തം വര്&#x200d;ധന 75,97,067 ആയി. ഏകദേശം 76 ലക്ഷം.</p>
<p>തെരഞ്ഞെടുപ്പു കമീഷന്റെ ചരിത്രത്തില്&#x200d; ഇതുവരെ താല്&#x200d;ക്കാലിക കണക്കും അന്തിമ കണക്കും തമ്മിലുള്ള വ്യത്യാസം ഒരിക്കലും ഒരു ശതമാനം കവിഞ്ഞിട്ടില്ല. എല്ലായ്‌പോഴും ഒരു ശതമാനത്തില്&#x200d; താഴെയാണ് വ്യത്യാസമുണ്ടാകുന്നത്. എന്നാല്&#x200d;, മഹാരാഷ്ട്രയില്&#x200d; താല്&#x200d;ക്കാലിക കണക്കിനും അന്തിമ കണക്കിനും ഇടയില്&#x200d; 7.83 ശതമാനത്തിന്റെ വ്യത്യാസമാണ് വന്നത്.</p>
<p>അഞ്ച് മണിക്ക് ശേഷം അധികമായി വന്നത് 76 ലക്ഷം വോട്ടുകള്&#x200d;. ഒരു ബൂത്തില്&#x200d; ശരാശരി 1000 മുതല്&#x200d; 1200 വരെ വോട്ടുകളാണുള്ളത്. 58.22 പേര്&#x200d; അഞ്ച് മണിക്കകം വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷന്&#x200d; പറയുന്നു. അഞ്ച് മണിക്ക് ഗേറ്റ് അടച്ചതിനു ശേഷം ഇത്രയധികം വോട്ട് വീണ്ടും വന്നെന്ന കണക്കില്&#x200d; വലിയ പൊരുത്തക്കേടുണ്ട്.</p>
<p>തെരഞ്ഞെടുപ്പിന്റെ മുഴുവന്&#x200d; പ്രക്രിയയും കമീഷന് വിഡിയോഗ്രാഫ് ചെയ്യേണ്ടിവരും. വിവിപാറ്റ് സ്ലിപ്പുകളും കണക്കെടുക്കണം. എന്നാല്&#x200d;, വിഡിയോഗ്രാഫ് എവിടെ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമീഷന് മറുപടിയില്ല. കമീഷന്&#x200d; ഒരു വിശദീകരണവും നല്&#x200d;കുന്നില്ല.</p>
<p>ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്&#x200d; പൊരുത്തക്കേടുകള്&#x200d; കണ്ടെത്തിയപ്പോഴും മറുപടി ഉണ്ടായിരുന്നില്ലെന്ന് പരകാല പ്രഭാകര്&#x200d; അഭിമുഖത്തില്&#x200d; പറയുന്നു. ഇതേ സമയത്തു തന്നെ വോട്ടെടുപ്പു നടന്ന ഝാര്&#x200d;ഖണ്ഡില്&#x200d; അഞ്ച് മണിക്കും രാത്രി 11.30നുമുള്ള പോളിങ് ശതമാനത്തിലെ വ്യത്യാസം 1.79 ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parakala-prabhakar-said-about-76-lakh-extra-votes-in-maharashtra-eight-percent-polling-took-place-even-after-the-deadline.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മഹാരാഷ്ട്രയിലെ തോൽവി അപ്രതീക്ഷിതം; ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരും&#8217;</title>
		<link>https://www.chandrikadaily.com/maharashtra-defeat-unexpected-will-continue-to-raise-peoples-issues.html</link>
					<comments>https://www.chandrikadaily.com/maharashtra-defeat-unexpected-will-continue-to-raise-peoples-issues.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 23 Nov 2024 17:05:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[election]]></category>
		<category><![CDATA[maharashtara]]></category>
		<category><![CDATA[mallikarjun garkhe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318734</guid>

					<description><![CDATA[പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തോൽവിയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി ആഴത്തിൽ പരിശോധന നടത്തും.</p>
<p>പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കളോടും പ്രവർത്തകരോടും പിന്തുണച്ചവരോടും നന്ദിയുണ്ട്. ഛത്രപതി ശിവജി, ഷാഹുജി, ഫുലെ, ബാബാസാഹബ് അംബേദ്കർ തുടങ്ങിയവരുടെ യഥാർഥ ആശയങ്ങളെ പ്രതിനിധീകരിക്കുന്നത് തങ്ങളാണ്. പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.</p>
<p>പ്രിയങ്കാ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങളോട് ഖാർഗെ നന്ദി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പാർലമെന്റിലെ കരുത്തുറ്റ ശബ്ദമായി പ്രിയങ്ക മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഖാർഗെ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maharashtra-defeat-unexpected-will-continue-to-raise-peoples-issues.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: വിമതശല്യത്തില്&#x200d; വലഞ്ഞ് ബി.ജെ.പി</title>
		<link>https://www.chandrikadaily.com/maharashtra-assembly-elections-bjp-caught-in-the-trouble-of-rebels.html</link>
					<comments>https://www.chandrikadaily.com/maharashtra-assembly-elections-bjp-caught-in-the-trouble-of-rebels.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 29 Oct 2024 14:25:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[maharashtara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315365</guid>

					<description><![CDATA[ബോറിവ്‌ലി, മുംബാദേവി, അകോല വെസ്റ്റ് എന്നീ മണ്ഡലങ്ങളില്&#x200d; നിര്&#x200d;ണായക സ്വാധീനമുള്ള മുതിര്&#x200d;ന്ന നേതാക്കളാണ് വിമതസ്വരവുമായി രംഗത്തെത്തിയത്. ]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; വിമത ശല്യത്തില്&#x200d; വലഞ്ഞ് ബി.ജെ.പി. സ്ഥാനാര്&#x200d;ഥിത്വം നിഷേധിക്കപ്പെട്ട മുതിര്&#x200d;ന്ന നേതാക്കള്&#x200d; സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ബോറിവ്‌ലി, മുംബാദേവി, അകോല വെസ്റ്റ് എന്നീ മണ്ഡലങ്ങളില്&#x200d; നിര്&#x200d;ണായക സ്വാധീനമുള്ള മുതിര്&#x200d;ന്ന നേതാക്കളാണ് വിമതസ്വരവുമായി രംഗത്തെത്തിയത്.</p>
<div class="mpp-story-content-details-main my-3">
<p>മുംബൈ മേഖലയില്&#x200d; സ്വാധീനമുള്ള ഗോപാല്&#x200d; ഷെട്ടി ബോറിവ്‌ലിയില്&#x200d; മത്സരിക്കാന്&#x200d; താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്&#x200d;, സഞ്ജയ് ഉപാധ്യായെ സ്ഥാനാര്&#x200d;ഥിയാക്കാനായിരുന്നു ബി.ജെ.പി തീരുമാനം. ഇതില്&#x200d; അതൃപ്തി പ്രകടിപ്പിച്ച ഗോപാല്&#x200d; ഷെട്ടി സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. മുംബൈ ബി.ജെ.പി അധ്യക്ഷന്&#x200d; ആശിഷ് ഷേലാര്&#x200d; അനുനയത്തിന് ശ്രമിച്ചെങ്കിലും ഗോപാല്&#x200d; ഷെട്ടി തയ്യാറായില്ല.</p>
</div>
<div class="mpp-story-content-details-main my-3">
<p>ബി.ജെ.പി. വക്താവായിരുന്നു ഷൈന എന്&#x200d;.സിയെ മുംബാദേവിയില്&#x200d; ശിവസേന സ്ഥാനാര്&#x200d;ഥിയായി മത്സരിപ്പിക്കാന്&#x200d; തീരുമാനിച്ചിരുന്നു. വര്&#x200d;ളിയില്&#x200d; ആദിത്യ താക്കറെയ്‌ക്കെതിരെ ഷൈനയെ മത്സരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്&#x200d; സീറ്റ് ഏക്‌നാഥ് ഷിന്ദേയുടെ ശിവസേനയ്ക്ക് നല്&#x200d;കുകയും മിലിന്ദ് ദേവറയെ സ്ഥാനാര്&#x200d;ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്&#x200d;, മുംബാദേവിയില്&#x200d; ഷൈനയെ സ്ഥാനാര്&#x200d;ഥിയാക്കിയിതില്&#x200d; പ്രതിഷേധിച്ച് ബി.ജെ.പിയുടെ അതുല്&#x200d; ഷാ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് മഹായുതിയുടെ വോട്ടില്&#x200d; വിള്ളല്&#x200d; വീഴ്ത്തിയേക്കും.</p>
</div>
<div id="div-ad-desk-1120978-1657207172-0" class="w-100">ബാബ സിദ്ധിഖിയുടെ മകന്&#x200d; സീഷാന്&#x200d; സിദ്ധിഖിയാണ് ബാന്ദ്ര ഈസ്റ്റിലെ മഹായുതി സ്ഥാനാര്&#x200d;ഥി. അജിത് പവാറിന്റെ എന്&#x200d;.സി.പിക്ക് അനുവദിച്ച സീറ്റില്&#x200d; ഷിന്ദേ ശിവസേന നേതാവ് കുനാല്&#x200d; സര്&#x200d;മാല്&#x200d;കര്&#x200d; സ്ഥാനാര്&#x200d;ഥിത്വം പ്രഖ്യാപിച്ചു. അകോല വെസ്റ്റില്&#x200d; മുന്&#x200d;മേയര്&#x200d; വിജയ് അഗര്&#x200d;വാളിനെ സ്ഥാനാര്&#x200d;ഥിയായി ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു. എന്നാല്&#x200d;, മറ്റൊരു മുതിര്&#x200d;ന്ന നേതാവ് ഹരിഷ് അലിംചന്ദാനി ഇവിടെ വിമതനാകുമെന്ന് ഉറപ്പായി. മറ്റൊരു ബി.ജെ.പി. നേതാവായ അശോക് ഒലാമ്പയും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.</div>
<div class="mpp-story-content-details-main my-3">
<p>സ്വന്തം സ്ഥാനാര്&#x200d;ഥികള്&#x200d;ക്കെതിരേയും സഖ്യസ്ഥാനാര്&#x200d;ഥികള്&#x200d;ക്കെതിരേയും വിമതശല്യമുണ്ടാവുന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മഹായുതിയുടെ വോട്ടില്&#x200d; വിള്ളല്&#x200d; വീഴുമെന്നാണ് ആശങ്ക. ഇത് പ്രതിപക്ഷത്തിന് അനുകൂലമാകുമെന്നും വിലയിരുത്തുന്നു.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maharashtra-assembly-elections-bjp-caught-in-the-trouble-of-rebels.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ട്രയില്&#x200d; ഗ്ലാസ് നിര്&#x200d;മാണ ഫാക്ടറിയില്&#x200d; തീപിടിത്തം; ആറു പേര്&#x200d;ക്ക് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/fire-breaks-out-in-glass-manufacturing-factory-in-maharashtra-a-tragic-end-for-six-people.html</link>
					<comments>https://www.chandrikadaily.com/fire-breaks-out-in-glass-manufacturing-factory-in-maharashtra-a-tragic-end-for-six-people.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 31 Dec 2023 05:06:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[breaks]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[glass manufacturing factory]]></category>
		<category><![CDATA[maharashtara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286929</guid>

					<description><![CDATA[തിനഞ്ചോളം പേര്&#x200d; കെട്ടിടത്തിൽ ഉണ്ടായിരുന്നെങ്കിലും തീ വ്യാപിക്കും മുൻപ് മറ്റുള്ളവർ രക്ഷപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ ഗ്ലൗസ് നിർമാണ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് മരണം. ഔറംഗബാദ് ഛത്രപതി സംഭാജി നഗറിലെ ഫാക്ടറിയിൽ ഇന്ന് പുലർച്ചെ 2.15ഓടെയാണ് തീപിടിത്തമുണ്ടായത്.</p>
<p>തീ പൂർണമായി അണച്ചെന്നും മരിച്ച ആറു പേരുടെയും മൃതദേഹം പുറത്തെടുത്തതായും അഗ്നിശമന സേന അറിയിച്ചു. പതിനഞ്ചോളം പേര്&#x200d; കെട്ടിടത്തിൽ ഉണ്ടായിരുന്നെങ്കിലും തീ വ്യാപിക്കും മുൻപ് മറ്റുള്ളവർ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fire-breaks-out-in-glass-manufacturing-factory-in-maharashtra-a-tragic-end-for-six-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; യുവതക്ക് നവചിന്ത പകര്&#x200d;ന്ന് ചിന്തന്&#x200d; മിലന്&#x200d; സമാപിച്ചു</title>
		<link>https://www.chandrikadaily.com/chintan-milan-concluded-by-imparting-new-thinking-to-the-indian-youth.html</link>
					<comments>https://www.chandrikadaily.com/chintan-milan-concluded-by-imparting-new-thinking-to-the-indian-youth.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 15 Aug 2023 16:23:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maharashtara]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Sadikali Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269988</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ ലോനവാലയില്&#x200d; മുസ്‌ലിം യൂത്ത് ലീഗ് 'ചിന്തന്&#x200d; മിലന്&#x200d;' വ്യത്യസ്തവും മനോഹരവുമായ ചിന്തകള്&#x200d; പകര്&#x200d;ന്ന് സമാപിച്ചു.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ ലോനവാലയില്&#x200d; മുസ്‌ലിം യൂത്ത് ലീഗ് &#8216;ചിന്തന്&#x200d; മിലന്&#x200d;&#8217; വ്യത്യസ്തവും മനോഹരവുമായ ചിന്തകള്&#x200d; പകര്&#x200d;ന്ന് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ യൂത്ത് ലീഗ് നേതാക്കള്&#x200d; ഒരുമിച്ചിരുന്ന് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരമാര്&#x200d;ഗങ്ങളെക്കുറിച്ചും ആഴത്തിലുള്ള ചര്&#x200d;ച്ചകള്&#x200d; നടത്തി.</p>
<p>പ്രതിസന്ധികള്&#x200d;ക്കിടയിലും മുസ്ലിം ലീഗിന്റെ സന്ദേശം ഉയര്&#x200d;ത്തിപ്പിടിക്കുന്ന ഉത്തരേന്ത്യയില്&#x200d; നിന്നുള്ള യുവജന നേതാക്കള്&#x200d;ക്ക് പുതിയ ഊര്&#x200d;ജവും ഉള്&#x200d;ക്കാഴ്ച്ചയും നല്&#x200d;കുന്നതായിരുന്നു ഓരോ സെഷനുകളും. പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്&#x200d; സെഷന്&#x200d; ഉദ്ഘാടനം ചെയ്തു.സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; ക്യാമ്പിലെ ഒരു സെഷനില്&#x200d; പ്രതിനിധികളുമായി സംവദിച്ചു.</p>
<p>പ്രസ്ഥാനത്തോടുള്ള ആത്മാര്&#x200d;ത്ഥ നിഴലിക്കുന്നതായിരുന്നു അവരുടെ ചോദ്യങ്ങളും സംശങ്ങളും. മുസ്ലിം യൂത്ത് ലീഗ് കേരളത്തില്&#x200d; നേടിയ കരുത്തിനും ജനകീയതക്കും പിന്നില്&#x200d; ഇവിടുത്തെ പ്രവര്&#x200d;ത്തകരുടെ ചിട്ടയായ സംഘടനാ പ്രവര്&#x200d;ത്തനത്തിന്റെയും കരുത്തുണ്ട് എന്ന സന്ദേശമാണ് അവര്&#x200d;ക്ക് കൈമാറാന്&#x200d; ശ്രമിച്ചത്.</p>
<p>ദേശീയ തലത്തില്&#x200d; മുസ്ലിം യൂത്ത് ലീഗിന്റെ ചരിത്രത്തിലെ പ്രഥമ ത്രിദിന ക്യാമ്പായിരുന്നു ചിന്തന്&#x200d; മിലന്&#x200d;. ഈ ചരിത്ര വിജയത്തിന്റെ പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ അമരക്കാര്&#x200d;ക്ക് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; അഭിനന്ദനം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chintan-milan-concluded-by-imparting-new-thinking-to-the-indian-youth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താനെയിലെ ആശുപത്രിയില്&#x200d; കൂട്ടമരണം, 24 മണിക്കൂറിനിടെ മരിച്ചത് 18 രോഗികള്&#x200d;; അന്വേഷണം</title>
		<link>https://www.chandrikadaily.com/mass-death-in-hospital-in-thane-18-patients-died-in-24-hours-investigation.html</link>
					<comments>https://www.chandrikadaily.com/mass-death-in-hospital-in-thane-18-patients-died-in-24-hours-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 13 Aug 2023 13:41:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maharashtara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269667</guid>

					<description><![CDATA[മരിച്ചവരില്&#x200d; 10 പേര്&#x200d; സ്ത്രീകളാണ്]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ മുംബൈ താെന ആശുപത്രിയില്&#x200d; 24 മണിക്കൂറിനിടെ 18 രോഗികള്&#x200d; മരിച്ചു. ഛത്രപതി ശിവജി മഹാരാജാ ആശുപത്രിയിലാണ് സംഭവം. മരിച്ചവരില്&#x200d; 10 പേര്&#x200d; സ്ത്രീകളാണ്</p>
<p>സംഭവത്തില്&#x200d; മുഖ്യമന്ത്രി ഏകനാഥ് ഷിന്&#x200d;ഡെ അന്വേഷണത്തിന് ഉത്തരവിട്ടു. മൂത്രക്കല്ല്, അള്&#x200d;സര്&#x200d;, ന്യൂമോണിയ തുടങ്ങി വിവിധ രോഗങ്ങളുമായി ആശുപത്രിയില്&#x200d; എത്തിയവരാണ് മരിച്ചത്. ചികിത്സയില്&#x200d; വന്ന പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്&#x200d; ആരോപിക്കുന്നത്.</p>
<p>ഭീഷണി കണക്കിലെടുത്ത് ആശുപത്രിയുടെ സുരക്ഷ വര്&#x200d;ധിപ്പിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mass-death-in-hospital-in-thane-18-patients-died-in-24-hours-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുക്കശാപ്പ് നിര്&#x200d;ത്തിയാല്&#x200d; ക്ഷേമം വരും: ഗുജറാത്ത് ജഡ്ജി</title>
		<link>https://www.chandrikadaily.com/stop-cow-slaughter-welfare-will-come-gujarat-judge.html</link>
					<comments>https://www.chandrikadaily.com/stop-cow-slaughter-welfare-will-come-gujarat-judge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 22 Jan 2023 14:56:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[cow]]></category>
		<category><![CDATA[maharashtara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234075</guid>

					<description><![CDATA[പശുവിന്റെ ഒരു തുള്ളി രക്തം പോലും വീണിട്ടില്ലെങ്കില്&#x200d; ഭൂമിയില്&#x200d; ക്ഷേമം വര്&#x200d;ധിക്കുമെന്നാണ് ജഡ്ജിയുടെ നിരീക്ഷണം.]]></description>
										<content:encoded><![CDATA[<p>ഗാന്ധിനഗര്&#x200d;: പശു കശാപ്പ് നിര്&#x200d;ത്തിയാല്&#x200d; ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും ക്ഷേമം വരുമെന്നും ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചാണ് കോടതി ഇക്കാര്യം പറഞ്ഞത്. 22 കാരനായ മുഹമ്മദ് അമീനിനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മഹാരാഷ്ട്രയില്&#x200d; നിന്നും കന്നുകാലികളെ കടത്തിയെന്നതായിരുന്നു പ്രതിക്കെതിരായ കുറ്റം. പതിനാറോളം പശുക്കളെ കടത്തിയെന്ന പേരിലാണ് 2020 ല്&#x200d; മുഹമ്മദ് അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.</p>
<p>പശുവിന്റെ ഒരു തുള്ളി രക്തം പോലും വീണിട്ടില്ലെങ്കില്&#x200d; ഭൂമിയില്&#x200d; ക്ഷേമം വര്&#x200d;ധിക്കുമെന്നാണ് ജഡ്ജിയുടെ നിരീക്ഷണം. സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിമുറിയിലെ ജഡ്ജിയുടെ പരാമര്&#x200d;ശം. &#8216;പശുക്കള്&#x200d;ക്ക് വംശനാശം സംഭവിച്ചാല്&#x200d;, പ്രപഞ്ചവും ഇല്ലാതാകും, വേദങ്ങളുടെ ഉത്ഭവം പശുക്കള്&#x200d; ഉള്ളതിനാലാണ്&#8217; എന്നാണ് കോടതി പറഞ്ഞത്.</p>
<p>&#8216;പശുക്കള്&#x200d; സന്തുഷ്ടരാകുന്നിടത്ത് സമ്പത്തും അഭിവൃദ്ധിയും ഉണ്ടാവുന്നു. പശുക്കള്&#x200d; അസന്തുഷ്ടരായി തുടരുന്നിടത്ത് ഇവ രണ്ടും ഇല്ലാതാവും. പശു രുദ്രയുടെ അമ്മയും വസുവിന്റെ മകളും അദിതിപുത്രന്മാരുടെ സഹോദരിയും ധ്രുവ് രൂപ്അമൃതിന്റെ നിധിയുമാണ്.&#8217; സംസ്‌കൃതം ശ്ലോകം ഉദ്ധരിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.</p>
<p>കന്നുകാലി കടത്തും കശാപ്പും ഓര്&#x200d;മ്മിച്ചുകൊണ്ട് &#8216;പശു ഒരു മൃഗം മാത്രമല്ല, അമ്മയാണ്&#8217; എന്നും കോടതി പറഞ്ഞു. &#8216;അതിനാലാണ് പശുവിന് അമ്മയുടെ പേര് നല്&#x200d;കിയിരിക്കുന്നത്. പശുവിനേക്കാള്&#x200d; ഹിതകരമായ മറ്റൊന്നില്ല. 68 കോടി പുണ്യസ്ഥലങ്ങളുടെയും മുപ്പത്തിമുക്കോടി ദേവന്മാരുടെയും ജീവനുള്ള ഗ്രഹമാണ് പശു. പശുവിന്റെ ഒരു തുള്ളി രക്തം ഭൂമിയില്&#x200d; വീഴാത്ത ദിവസം ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുകയും ഭൂമിയില്&#x200d; ക്ഷേമം ഉണ്ടാവുകയും ചെയ്യും. പശു സംരക്ഷണത്തെക്കുറിച്ചും പശുവളര്&#x200d;ത്തലിനെക്കുറിച്ചും ധാരാളം ചര്&#x200d;ച്ചകളുണ്ട്. പക്ഷേ അത് പ്രായോഗികമാക്കുന്നില്ല.&#8217; എന്നും കോടതി നിരീക്ഷിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/stop-cow-slaughter-welfare-will-come-gujarat-judge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
