<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>maharashtra &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/maharashtra/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 Dec 2025 11:00:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>maharashtra &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/murder-refusal-divorce-his-wife-and-three-others-were-arrested.html</link>
					<comments>https://www.chandrikadaily.com/murder-refusal-divorce-his-wife-and-three-others-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 10:57:25 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[divorce]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[wife]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367011</guid>

					<description><![CDATA[ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..]]></description>
										<content:encoded><![CDATA[<p>മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്&#x200d; വിവാഹമോചനം നിഷേധിച്ചതിനെ തുടര്&#x200d;ന്ന് ഭര്&#x200d;ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്&#x200d;. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്&#x200d; ഫയാസ് സാക്കിര്&#x200d; ഹുസൈന്&#x200d; ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.  കര്&#x200d;ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.</p>
<p>ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്.  ടിപ്പണ്ണയും ഹസീനയും കുടുംബ തര്&#x200d;ക്കങ്ങള്&#x200d; കാരണം വേര്&#x200d;പിരിഞ്ഞ് താമസിക്കുകയായിരുന്നു.  ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്&#x200d; വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്&#x200d; പൊലീസ് സ്റ്റേഷനിലെ ഇന്&#x200d;സ്‌പെക്ടര്&#x200d; മുകേഷ് ധാഗെ പറഞ്ഞു.</p>
<p>ഹസീനയുടെ നിര്&#x200d;ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്&#x200d; 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്&#x200d; ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്&#x200d;, സഹോദരി ഹസീനയുടെ നിര്&#x200d;ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/murder-refusal-divorce-his-wife-and-three-others-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹം വൈകിപ്പിക്കാന്‍ കുടുംബനിര്‍ദേശം; 19കാരന്‍ ആത്മഹത്യ ചെയ്തു</title>
		<link>https://www.chandrikadaily.com/family-advice-to-delay-marriage-the-19-year-old-committed-suicide.html</link>
					<comments>https://www.chandrikadaily.com/family-advice-to-delay-marriage-the-19-year-old-committed-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 07:21:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[maharashtra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366367</guid>

					<description><![CDATA[വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ താനെ ജില്ലയില്&#x200d; 19കാരന്&#x200d; ആത്മഹത്യ ചെയ്ത് മരിച്ച സംഭവത്തില്&#x200d; വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്&#x200d;ദ്ദേശമാണ് യുവാവില്&#x200d; മാനസിക സമ്മര്&#x200d;ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. നവംബര്&#x200d; 30നാണ് ദുരന്തം വെളിവായത്.</p>
<p>ഝാര്&#x200d;ഖണ്ഡില്&#x200d; നിന്നുള്ള യുവാവ് അവിടെയുള്ള ഒരു പെണ്&#x200d;കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്&#x200d; ആണ്&#x200d;കുട്ടികള്&#x200d;ക്ക് വിവാഹത്തിനുള്ള നിയമപരമായ പ്രായപരിധിയായ 21 വയസ്സ് വരെ കാത്തിരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ നിര്&#x200d;ദേശം. ഈ തീരുമാനം യുവാവില്&#x200d; കടുത്ത സമ്മര്&#x200d;ദമുണ്ടാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തല്&#x200d;.</p>
<p>നവംബര്&#x200d; 30ന് വീട്ടിലെ സീലിങില്&#x200d; തൂങ്ങിയ നിലയില്&#x200d; മൃതദേഹം കണ്ടെത്തി. കുടുംബാംഗങ്ങള്&#x200d; ഉടന്&#x200d; ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/family-advice-to-delay-marriage-the-19-year-old-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വുമന്‍സ് അണ്ടര്‍19 ടി20 ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് മഹാരാഷ്ട്രയോട് തോല്‍വി</title>
		<link>https://www.chandrikadaily.com/womens-under-19-t20-championship-kerala-lost-to-maharashtra.html</link>
					<comments>https://www.chandrikadaily.com/womens-under-19-t20-championship-kerala-lost-to-maharashtra.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Oct 2025 14:49:44 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[T20]]></category>
		<category><![CDATA[Women's Under-19]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361002</guid>

					<description><![CDATA[ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന ചെറുസ്‌കോറില്‍ ഒതുങ്ങി.]]></description>
										<content:encoded><![CDATA[<p>മുംബൈ: വുമന്&#x200d;സ് അണ്ടര്&#x200d;19 ട്വന്റി 20 ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; കേരളത്തിന് നിരാശാജനക തോല്&#x200d;വി. മഹാരാഷ്ട്ര എട്ട് വിക്കറ്റിന്റെ വമ്പന്&#x200d; ജയത്തോടെ കേരളത്തെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്&#x200d; ഒന്&#x200d;പത് വിക്കറ്റ് നഷ്ടത്തില്&#x200d; 111 റണ്&#x200d;സെന്ന ചെറുസ്‌കോറില്&#x200d; ഒതുങ്ങി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര വെറും 14.2 ഓവറില്&#x200d;, 34 പന്തുകള്&#x200d; ബാക്കി നില്&#x200d;ക്കെ ലക്ഷ്യത്തിലെത്തി.</p>
<p>ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് നാല് റണ്&#x200d;സെടുത്ത ഓപ്പണര്&#x200d; അമീറ ബീഗത്തിന്റെ വിക്കറ്റ് ആദ്യ ഓവറില്&#x200d; തന്നെ നഷ്ടമായി. മികച്ചൊരു തുടക്കത്തിനൊടുവില്&#x200d; ശ്രദ്ധ സുമേഷ് 16 റണ്&#x200d;സുമായി മടങ്ങി. ശ്രേയ പി സിജു അഞ്ച് റണ്&#x200d;സെടുത്ത് പുറത്തായി.</p>
<p>ഇടത്തരം ഓര്&#x200d;ഡറില്&#x200d; എത്തിയ ലെക്ഷിത ജയനും ഇസബെല്ലും മാത്രമാണ് കേരളത്തെ താങ്ങിയത്. ലെക്ഷിത 33 റണ്&#x200d;സും ഇസബെല്&#x200d; 30 റണ്&#x200d;സും നേടി. എന്നാല്&#x200d; മറ്റാരും കരുത്തോടെ നിലകൊള്ളാനായില്ല. മഹാരാഷ്ട്രയുടെ ബൗളിങ് നിര മികച്ച പ്രകടനം കാഴ്ചവെച്ചു ജാന്&#x200d;വി വീര്&#x200d;ക്കര്&#x200d; മൂന്ന് വിക്കറ്റും അക്ഷയ ജാധവ് രണ്ടും വീഴ്ത്തി.</p>
<p>ലക്ഷ്യചെയ്യല്&#x200d; അതിവേഗമായിരുന്നു. ഓപ്പണര്&#x200d; ഈശ്വരി അവസാരെ 46 പന്തുകളില്&#x200d; അര്&#x200d;ധസെഞ്ചുറി പൂര്&#x200d;ത്തിയാക്കി ടീമിനെ വിജയത്തിലെത്തിച്ചു. 57 റണ്&#x200d;സുമായി അവസാരെ പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി അക്‌സ എ.ആര്&#x200d;.യും മനസ്വിയും ഓരോ വിക്കറ്റ് വീതം നേടി.</p>
<p>എട്ടു വിക്കറ്റിന്റെ ഈ തോല്&#x200d;വിയോടെ കേരളത്തിന്റെ തുടര്&#x200d;ച്ചയായ രണ്ടാം വിജയം നഷ്ടമായി. ഇനി വരാനിരിക്കുന്ന മത്സരങ്ങളില്&#x200d; മികച്ച തിരിച്ചുവരവാണ് ലക്ഷ്യം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/womens-under-19-t20-championship-kerala-lost-to-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അസമിനേയും മഹാരാഷ്ട്രയും ഒഴിവാക്കി കേരളത്തില്‍ എസ്ഐആര്‍ പ്രഖ്യാപിച്ചതിന് പിന്നില്‍ രാഷ്ട്രീയം&#8217;: സണ്ണി ജോസഫ്</title>
		<link>https://www.chandrikadaily.com/politics-behind-declaration-of-sir-in-kerala-excluding-assam-and-maharashtra-sunny-joseph.html</link>
					<comments>https://www.chandrikadaily.com/politics-behind-declaration-of-sir-in-kerala-excluding-assam-and-maharashtra-sunny-joseph.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 07:20:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[sunnyjoseph]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360680</guid>

					<description><![CDATA[ കേരളത്തില്‍ എസ്ഐആര്‍ നടപ്പാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.]]></description>
										<content:encoded><![CDATA[<p>ന്യുഡല്&#x200d;ഹി: കേരളത്തില്&#x200d; എസ്ഐആര്&#x200d; നടപ്പാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അസമിനേയും മഹാരാഷ്ട്രയും ഒഴിവാക്കി കേരളത്തില്&#x200d; എസ്ഐആര്&#x200d; പ്രഖ്യാപിച്ചതിന് പിന്നില്&#x200d; രാഷ്ട്രീയ അജണ്ഡയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇതൊരു സാഡിസ്റ്റ് മനോഭാവമാണെന്നും എല്ലാ തലത്തിലും എതിര്&#x200d;ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. </p>
<p>അതേസമയം പിഎംശ്രീയുമായി ബന്ധപ്പെട്ട ധാരണപത്രത്തില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഒപ്പിട്ടതില്&#x200d; സിപിഐ ഉയര്&#x200d;ത്തിയ പ്രതിഷേധത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. സിപിഐ ശക്തമായ നിലപാട് സ്വീകരിക്കാന്&#x200d; ബാധ്യസ്ഥരാണെന്നും യുഡിഎഫിലേക്ക് സിപിഐ വരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് കാത്തിരുന്ന് കാണാം എന്നും സണ്ണി ജോസഫ് മറുപടി നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/politics-behind-declaration-of-sir-in-kerala-excluding-assam-and-maharashtra-sunny-joseph.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ ഹൃദയാഘാതം; പത്ത് വയസ്സുകാരന്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/a-heart-attack-while-playing-with-friends-a-ten-year-old-boy-died.html</link>
					<comments>https://www.chandrikadaily.com/a-heart-attack-while-playing-with-friends-a-ten-year-old-boy-died.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Sep 2025 13:50:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[obituary]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352936</guid>

					<description><![CDATA[അമ്മയുടെ മടിയില്‍ കിടക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം പത്ത് വയസ്സുകാരന്&#x200d; മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം. ശ്രാവണ്&#x200d; ഗവാഡെ എന്ന വിദ്യാര്&#x200d;ഥിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ മരണം.</p>
<p>സുഹൃത്തുക്കള്&#x200d;ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവണ്&#x200d; വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്&#x200d;ന്ന് അമ്മയുടെ മടിയില്&#x200d; കിടക്കുന്നതിനിടെയാണ് മരണം സംഭവിക്കുകയായിരുന്നു. കുഴഞ്ഞ് വീണ കുട്ടിയെ, ഉടനെ തന്നെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാലാം ക്ലാസ് വിദ്യാര്&#x200d;ഥിയായ ശ്രാവണ്&#x200d;, ഗവാഡെ കുടുംബത്തിലെ ഏക മകനാണ്. നേരത്തെ ഇവരുടെ ഒരു മകളും മരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-heart-attack-while-playing-with-friends-a-ten-year-old-boy-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ട്രയിൽ 21 വയസ്സുള്ള മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/21-year-old-muslim-youth-beaten-to-death-by-mob-in-maharashtra.html</link>
					<comments>https://www.chandrikadaily.com/21-year-old-muslim-youth-beaten-to-death-by-mob-in-maharashtra.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 13 Aug 2025 13:17:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[mob lynching]]></category>
		<category><![CDATA[muslim boy]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350311</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ ജാംനര്‍ താലൂക്കിലെ ഛോട്ടി ബെറ്റാവാഡില്‍ താമസിക്കുന്ന 21 വയസ്സുള്ള സുലൈമാന്‍ എന്ന യുവാവിനെ തിങ്കളാഴ്ച ഒരുക്കൂട്ടം ആളുകള്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തി. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ള കുടുംബത്തെയും ജനക്കൂട്ടം ആക്രമിച്ചു. ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് അനുസരിച്ച്, ജാംനര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും മീറ്ററുകള്‍ അകലെയുള്ള ഒരു കഫേയില്‍ നിന്ന് 9-15 പേരടങ്ങുന്ന ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. മറ്റൊരു സമുദായത്തില്‍പ്പെട്ട 17 വയസ്സുള്ള പെണ്‍കുട്ടിയുമായി യുവാവ് ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ ജാംനര്&#x200d; താലൂക്കിലെ ഛോട്ടി ബെറ്റാവാഡില്&#x200d; താമസിക്കുന്ന 21 വയസ്സുള്ള സുലൈമാന്&#x200d; എന്ന യുവാവിനെ തിങ്കളാഴ്ച ഒരുക്കൂട്ടം ആളുകള്&#x200d; തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തി. യുവാവിനെ രക്ഷിക്കാന്&#x200d; ശ്രമിക്കുന്നതിനിടെ അമ്മയും സഹോദരിയും ഉള്&#x200d;പ്പെടെയുള്ള കുടുംബത്തെയും ജനക്കൂട്ടം ആക്രമിച്ചു.</p>
<p>ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്&#x200d;ട്ട് അനുസരിച്ച്, ജാംനര്&#x200d; പോലീസ് സ്റ്റേഷനില്&#x200d; നിന്ന് വെറും മീറ്ററുകള്&#x200d; അകലെയുള്ള ഒരു കഫേയില്&#x200d; നിന്ന് 9-15 പേരടങ്ങുന്ന ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. മറ്റൊരു സമുദായത്തില്&#x200d;പ്പെട്ട 17 വയസ്സുള്ള പെണ്&#x200d;കുട്ടിയുമായി യുവാവ് ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. ജനക്കൂട്ടം യുവാവിനെ വാഹനത്തിലേക്ക് വലിച്ചിഴച്ച് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ആക്രമിച്ച് വീടിന്റെ വാതില്&#x200d;പ്പടിയില്&#x200d; ഉപേക്ഷിച്ചു.</p>
<p>ജീവനുവേണ്ടി പോരാടുന്ന യുവാവിനെ സഹായിക്കാന്&#x200d; ശ്രമിച്ച സുലൈമാന്റെ കുടുംബത്തെ അക്രമികള്&#x200d; ആക്രമിച്ചു. അച്ഛനും അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു. സുലൈമാനെ പിന്നീട് ജല്&#x200d;ഗാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തുമ്പോഴേക്കും മരിച്ചതായി പ്രഖ്യാപിച്ചു. വടികള്&#x200d;, ഇരുമ്പ് ദണ്ഡുകള്&#x200d; എന്നിവ ഉപയോഗിച്ചാണ് യുവാവിനെ ആക്രമിച്ചതെന്നും ഇത് ആന്തരിക അവയവങ്ങള്&#x200d;ക്ക് മാരകമായ പരിക്കുകള്&#x200d; വരുത്തിയെന്നും പോലീസ് പറഞ്ഞു.</p>
<p>സുലൈമാന്&#x200d; അടുത്തിടെ പന്ത്രണ്ടാം ക്ലാസ് പൂര്&#x200d;ത്തിയാക്കി പോലീസ് സര്&#x200d;വീസില്&#x200d; ചേരാന്&#x200d; തയ്യാറെടുക്കുകയായിരുന്നു. ആക്രമണം നടന്ന ദിവസം, പോലീസ് അപേക്ഷ സമര്&#x200d;പ്പിക്കാന്&#x200d; അദ്ദേഹം ജാംനറിലേക്ക് പോയിരുന്നു.</p>
<p>&#8216;എന്റെ മകന്റെ ശരീരത്തില്&#x200d; മുറിവുകളില്ലാതെ ഒരു ഇഞ്ച് പോലും ഉണ്ടായിരുന്നില്ല. അവര്&#x200d; അവനെ മര്&#x200d;ദിച്ചു. ഞങ്ങള്&#x200d; അവനെ രക്ഷിക്കാന്&#x200d; ഓടിയപ്പോള്&#x200d;, അവര്&#x200d; എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്&#x200d;ക്കും നേരെ അക്രമം നടത്തി. സുലൈമാന്&#x200d; എന്റെ ഏക മകനായിരുന്നു. കുറ്റവാളികള്&#x200d; അവനോട് ചെയ്തതിന്, നിയമം നല്&#x200d;കാന്&#x200d; കഴിയുന്ന ഏറ്റവും കഠിനമായ ശിക്ഷ അനുഭവിക്കുന്നതുവരെ ഞാന്&#x200d; വിശ്രമിക്കില്ല,&#8217; സുലൈമാന്റെ പിതാവ് റഹിം ഖാന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/21-year-old-muslim-youth-beaten-to-death-by-mob-in-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോംബെ ഹൈക്കോടതി ജഡ്ജിയായി മുന്‍ ബിജെപി വക്താവ്; പ്രതിഷേധിച്ച് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/former-bjp-spokesman-becomes-bombay-high-court-judge-opposition-in-protest.html</link>
					<comments>https://www.chandrikadaily.com/former-bjp-spokesman-becomes-bombay-high-court-judge-opposition-in-protest.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 06 Aug 2025 05:04:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjpleader]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[news]]></category>
		<category><![CDATA[opposition]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349593</guid>

					<description><![CDATA[ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നീതിയും നിഷ്പക്ഷതയും നിലനിര്‍ത്തണമെങ്കില്‍ അവരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയില്&#x200d; ബിജെപിയുടെ ഔദ്യോഗിക വക്താവായിരുന്ന ആരതി അരുണ്&#x200d; സതേയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിനെതിരെ രൂക്ഷ വിമര്&#x200d;ശനം. 2025 ജൂലൈ 28ന് നടന്ന യോഗത്തിലാണ് തീരുമാനം. വിഷയത്തില്&#x200d; പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യന്&#x200d; നീതിന്യായ വ്യവസ്ഥയില്&#x200d; നീതിയും നിഷ്പക്ഷതയും നിലനിര്&#x200d;ത്തണമെങ്കില്&#x200d; അവരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം.</p>
<p>സുപ്രീംകോടതിയാണ് അജിത് ഭഗവന്ത്റാവു കഡേഹങ്കര്&#x200d;, ആരതി അരുണ്&#x200d; സതേ എന്നിവരെ ബോംബെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് അംഗീകാരം നല്&#x200d;കിയത്. ബോംബെ ഹൈക്കോടതിയിലെ മുതിര്&#x200d;ന്ന വനിത അഭിഭാഷകരില്&#x200d; ഒരാളാണ് ആരതി. ഭരണകക്ഷിക്ക് വേണ്ടി പൊതുവേദിയില്&#x200d; വാദിക്കുന്ന ഒരാളെ ജഡ്ജിയായി നിയമിക്കുന്നത് ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമാണെന്നും ഇത്തരം നിയമനങ്ങള്&#x200d; ഇന്ത്യന്&#x200d; നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയില്&#x200d; ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്&#x200d; ഉണ്ടാക്കുമെന്നും എംഎല്&#x200d;എ രോഹിത് പവാര്&#x200d; പറഞ്ഞു.</p>
<p>അതേസമയം ബോംബെ ഹൈക്കോടതി ജഡ്ജിയുടെ നിയമനത്തില്&#x200d; ലോക്‌സഭയില്&#x200d; അടിയന്തര പ്രമേയത്തിന് കോണ്&#x200d;ഗ്രസ് നേതാവ് ഹൈബി ഈഡന്&#x200d; നോട്ടിസ് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-bjp-spokesman-becomes-bombay-high-court-judge-opposition-in-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിഭാഷ നയം; പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/trilingual-policy-govt-of-maharashtra-backed-down.html</link>
					<comments>https://www.chandrikadaily.com/trilingual-policy-govt-of-maharashtra-backed-down.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 30 Jun 2025 06:49:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp goverment]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[three language policy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346244</guid>

					<description><![CDATA[ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.]]></description>
										<content:encoded><![CDATA[<p>ഹിന്ദി ഭാഷ നിര്&#x200d;ബന്ധമാക്കാനുള്ള തീരുമാനത്തില്&#x200d;നിന്നു പിന്മാറി മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d;. ഇന്നലെ ചേര്&#x200d;ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഒന്നു മുതല്&#x200d; അഞ്ച് വരെയുള്ള ക്ലാസുകളില്&#x200d; ഹിന്ദി നിര്&#x200d;ബന്ധമാക്കാനുള്ള നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്&#x200d;ന്നതോടെയാണ് സര്&#x200d;ക്കാര്&#x200d; തീരുമാനത്തില്&#x200d; നിന്നും പിന്നോട്ടുപോയത്.</p>
<p>മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, ഒന്നുമുതല്&#x200d; 12 വരെയുള്ള ക്ലാസുകളില്&#x200d; ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള ശുപാര്&#x200d;ശ ഉദ്ധവ് താക്കറെ സര്&#x200d;ക്കാരിന്റെ കാലത്ത് അംഗീകരിച്ചിരുന്നതാണെന്ന് പറഞ്ഞു. ഇംഗ്ലീഷിനും മറാഠിക്കും പുറമെ ഒന്നുമുതല്&#x200d; അഞ്ചുവരെയുള്ള ക്ലാസുകളില്&#x200d; ഹിന്ദി പഠനം കൂടി നിര്&#x200d;ബന്ധമാക്കി കഴിഞ്ഞ ഏപ്രില്&#x200d; 16നാണ് മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d; തീരുമാനമെടുത്തത്.</p>
<p>മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സര്&#x200d;ക്കാര്&#x200d; മുമ്പ് പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളും റദ്ദാക്കിയതായി പറഞ്ഞു. വിദ്യാഭ്യാസ വിദഗ്ധന്&#x200d; ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തില്&#x200d; രൂപം നല്&#x200d;കിയ കമ്മിറ്റി സമര്&#x200d;പ്പിക്കുന്ന റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; ത്രിഭാഷാ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്&#x200d;ക്കാര്&#x200d; അന്തിമ തീരുമാനം എടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trilingual-policy-govt-of-maharashtra-backed-down.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരുന്നാളിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ കന്നുകാലി വിപണികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/1govt-bans-cattle-markets-in-maharashtra-ahead-of-festival.html</link>
					<comments>https://www.chandrikadaily.com/1govt-bans-cattle-markets-in-maharashtra-ahead-of-festival.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 05 Jun 2025 13:06:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cattle market]]></category>
		<category><![CDATA[India]]></category>
		<category><![CDATA[livestock market]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343724</guid>

					<description><![CDATA[വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്‍, കാളകള്‍ എന്നിവ വില്‍ക്കുന്ന വിപണികള്‍ക്ക് മാത്രമേ വിലക്കുള്ളു.]]></description>
										<content:encoded><![CDATA[<p>ബലിപെരുന്നാളിന് മുന്നോടിയായി ജൂണ്&#x200d; 3 മുതല്&#x200d; 8 വരെ കന്നുകാലി വിപണികള്&#x200d;ക്ക് മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d; വിലക്കേര്&#x200d;പ്പെടുത്തി. മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d;റിന്റെ ഭാഗമായുള്ള ഗോസേവ ആയോഗ് ആണ് എല്ലാ കാര്&#x200d;ഷിക ഉല്&#x200d;പന്ന വിപണി കമ്മിറ്റികള്&#x200d;ക്കും (എപിഎംസി) കന്നുകാലി വിപണികള്&#x200d; താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിവയ്ക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയത്. നിര്&#x200d;ദേശം കച്ചവടക്കാരെ നേരിട്ട് ബാധിക്കുന്നതിനാല്&#x200d; ഉത്തരവിനെതിരെ വ്യാപക വിമര്&#x200d;ശനം ഉയരുന്നുണ്ട്.</p>
<p>പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്&#x200d; അഘാഡി ഈ ഉത്തരവിനെ ചെറുകിട വ്യാപാരികളോടുള്ള &#8216;അനീതി&#8217; എന്ന് വിമര്&#x200d;ശിച്ചു. &#8216;ചന്തകള്&#x200d; നടത്തിയില്ലെങ്കില്&#x200d; ആട്, എരുമ, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളുടെ വ്യാപാരവും നിലയ്ക്കും. ഇത് കര്&#x200d;ഷകര്&#x200d;, ചുമട്ടുതൊഴിലാളികള്&#x200d;, ബ്രോക്കര്&#x200d;മാര്&#x200d;, ഡ്രൈവര്&#x200d;മാര്&#x200d;, ഖുറേഷിഖാതിക് സമൂഹം, തൊഴിലാളികള്&#x200d; എന്നിവരുടെ ദൈനംദിന വരുമാനത്തെ തടസ്സപ്പെടുത്തും.&#8217; വഞ്ചിത് ബഹുജന്&#x200d; അഘാഡിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് പറഞ്ഞു.</p>
<p>നിലവിലുള്ള നിയമപ്രകാരം നിലവില്&#x200d; ഗോമാംസം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.<br />
സംസ്ഥാനത്തെ 305 പ്രിന്&#x200d;സിപ്പല്&#x200d;, 603 സെക്കന്&#x200d;ഡറി അഗ്രികള്&#x200d;ച്ചര്&#x200d; പ്രൊഡ്യൂസ് മാര്&#x200d;ക്കറ്റ് കമ്മിറ്റികളെല്ലാം എപിഎംസി നിയമപ്രകാരം മഹാരാഷ്ട്ര സംസ്ഥാന കാര്&#x200d;ഷിക വിപണന ബോര്&#x200d;ഡിന്റെ നിയന്ത്രണത്തിലാണ്. കൂടാതെ സംസ്ഥാനത്ത് 292 കന്നുകാലി വിപണികള്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ട് അവയില്&#x200d; മിക്കതിന്റെയും മേല്&#x200d;നോട്ടം എപിഎംസികള്&#x200d;ക്കാണ്. വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്നു വന്നതിനെ തുടര്&#x200d;ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്&#x200d;ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്&#x200d;, കാളകള്&#x200d; എന്നിവ വില്&#x200d;ക്കുന്ന വിപണികള്&#x200d;ക്ക് മാത്രമേ വിലക്കുള്ളു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1govt-bans-cattle-markets-in-maharashtra-ahead-of-festival.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി</title>
		<link>https://www.chandrikadaily.com/argument-over-watching-television-channel-a-10-year-old-girl-took-her-own-life-in-maharashtra.html</link>
					<comments>https://www.chandrikadaily.com/argument-over-watching-television-channel-a-10-year-old-girl-took-her-own-life-in-maharashtra.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 23 May 2025 12:53:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[maharashtra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342227</guid>

					<description><![CDATA[സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയില്&#x200d; ടെലിവിഷന്&#x200d; ചാനല്&#x200d; കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്&#x200d; ആണ് സംഭവം.</p>
<p>കോര്&#x200d;ച്ചിയിലെ ബോഡെന ഗ്രാമത്തില്&#x200d; വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്&#x200d; സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്&#x200d; വയ്ക്കാന്&#x200d; ആവശ്യപ്പെട്ടപ്പോള്&#x200d; സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്&#x200d;ന്ന് ഇരുവരും തര്&#x200d;ക്കത്തിലേര്&#x200d;പ്പെടുകയും സന്ധ്യ സോണാലിയില്&#x200d; നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്&#x200d;ഭാഗത്തുള്ള മരത്തില്&#x200d; തൂങ്ങിമരിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/argument-over-watching-television-channel-a-10-year-old-girl-took-her-own-life-in-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
