<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mahathmagandhi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mahathmagandhi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 23 Feb 2026 12:54:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mahathmagandhi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/insulted-mahatma-gandhi-p-c-youth-congress-filed-a-police-complaint-against-george.html</link>
					<comments>https://www.chandrikadaily.com/insulted-mahatma-gandhi-p-c-youth-congress-filed-a-police-complaint-against-george.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 23 Feb 2026 12:54:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[mahathmagandhi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PcGeorge]]></category>
		<category><![CDATA[youthcongress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=378450</guid>

					<description><![CDATA[പിസി ജോര്‍ജ് പൊതുസമൂഹത്തിന് മുമ്പില്‍ മഹാത്മാഗാന്ധിയെ ഗുരുതരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എന്നാണ് പരാതി.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പൊതുസമൂഹത്തിന് മുന്നില്&#x200d; അധിക്ഷേപിക്കുകയും മോശമായി സംസാരിക്കുകയും ചെയ്ത ബി.ജെ.പി നേതാവ് പി.സി. ജോര്&#x200d;ജിനെതിരെ പോലീസില്&#x200d; പരാതി നല്&#x200d;കി യൂത്ത് കോണ്&#x200d;ഗ്രസ്. യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയത്. പിസി ജോര്&#x200d;ജ് പൊതുസമൂഹത്തിന് മുമ്പില്&#x200d; മഹാത്മാഗാന്ധിയെ ഗുരുതരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എന്നാണ് പരാതി.</p>
<p>പി.സി. ജോര്&#x200d;ജ് ഒരു സ്വകാര്യ ഓണ്&#x200d;ലൈന്&#x200d; ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലാണ് ഗാന്ധിജിക്കെതിരെ വിവാദ പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയത്. ഗാന്ധിജി സമരം ചെയ്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്ന് പറയുന്നത് മണ്ടത്തരമാണെന്നും പി.സി. ജോര്&#x200d;ജ് പറഞ്ഞു. ബ്രിട്ടീഷുകാര്&#x200d; സ്വയം വിട്ടുപോയതാണ്, അല്ലാതെ ഗാന്ധിജിയുടെ സമരഫലമല്ല സ്വാതന്ത്ര്യമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗാന്ധിജിയുടെ വ്യക്തിജീവിതത്തെയും ഉപ്പുസത്യാഗ്രഹത്തെയും പി സി പരിഹാസരൂപേണ വിമര്&#x200d;ശിച്ചു. ഗാന്ധിജി ഒരു &#8216;ദൈവം തമ്പുരാനാണോ&#8217; എന്നും അദ്ദേഹം ചോദിച്ചു.</p>
<p>പി.സി. ജോര്&#x200d;ജിന്റെ പ്രസ്താവനകള്&#x200d; അപമാനിക്കുന്നതും സമൂഹത്തില്&#x200d; വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാന്&#x200d; കാരണമാകുന്നതുമാണെന്ന് യൂത്ത് കോണ്&#x200d;ഗ്രസ് പരാതിയില്&#x200d; ചൂണ്ടിക്കാട്ടുന്നു. ജനവികാരം ഇളക്കിവിടാന്&#x200d; ബോധപൂര്&#x200d;വ്വം ശ്രമിക്കുന്ന ജോര്&#x200d;ജിനെതിരെ കടുത്ത വകുപ്പുകള്&#x200d; ചുമത്തി കേസ് രജിസ്റ്റര്&#x200d; ചെയ്യണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/insulted-mahatma-gandhi-p-c-youth-congress-filed-a-police-complaint-against-george.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്</title>
		<link>https://www.chandrikadaily.com/do-not-spoil-the-bread-of-the-poor-congress-to-the-streets-for-job-security.html</link>
					<comments>https://www.chandrikadaily.com/do-not-spoil-the-bread-of-the-poor-congress-to-the-streets-for-job-security.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 28 Dec 2025 02:42:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[indiabloc]]></category>
		<category><![CDATA[mahathmagandhi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[thozhilurappscheme]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371173</guid>

					<description><![CDATA[5 മുതല്‍ പ്രക്ഷോഭം]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: യു.പി.എ സര്&#x200d;ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള മോദി സര്&#x200d;ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി കോണ്&#x200d;ഗ്രസ് തെരുവിലേക്ക്. ജനുവരി 5 മുതല്&#x200d; &#8216;തൊഴിലുറപ്പ് ബച്ചാവോ അഭിയാന്&#x200d;&#8217; എന്ന പേരില്&#x200d; വന്&#x200d; പ്രചാരണ പരിപാടികള്&#x200d; ആരംഭിക്കാന്&#x200d; ഡല്&#x200d;ഹിയില്&#x200d; ചേര്&#x200d;ന്ന കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി യോഗം തീരുമാനിച്ചു.<br />
പദ്ധതി നിര്&#x200d;ത്തലാക്കിയ കേന്ദ്ര നടപടിയില്&#x200d; ജനരോഷം ആളിപ്പടരുകയാണെന്നും അതിന്റെ പ്രത്യാഘാതം മോദി സര്&#x200d;ക്കാര്&#x200d; നേരിടേണ്ടി വരുമെന്നും പാര്&#x200d;ട്ടി അ ധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖര്&#x200d;ഗെ മുന്നറിയിപ്പ് നല്&#x200d;കി. തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രം കൊണ്ടുവന്ന &#8216;വിക്‌സിത് ഭാരത് ഗ്യാരന്റി ഫോര്&#x200d; റോസ്ഗാര്&#x200d; ആന്&#x200d;ഡ് അജീവിക മിഷന്&#x200d; ഗ്രാമീണ്&#x200d;&#8217; (വി.ബി-ജി റാം ജി) നിയമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോണ്&#x200d;ഗ്രസിന്റെ തീരുമാനം. ജനുവരി 5 മുതല്&#x200d; രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ജനസഭകള്&#x200d; ചേരുകയും കേന്ദ്ര സര്&#x200d;ക്കാരിന്റെ ജനദ്രോഹ നയങ്ങള്&#x200d; വിശദീകരിക്കുകയും ചെയ്യും. പാവപ്പെട്ടവന്റെ ഭര ണഘടനാപരമായ തൊഴില്&#x200d; അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ഖര്&#x200d;ഗെ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. പദ്ധതിയില്&#x200d;നിന്ന മഹാത്മാ ഗാന്ധിയുടെ പേര് മാറ്റിയത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്ന് അദ്ദേഹം ആരോപിച്ചു.<br />
&#8216;തൊഴിലുറപ്പ് പദ്ധതി വെറുമൊരു പദ്ധതിയല്ല. അത് പാവപ്പെട്ടവന്റെ നിലനില്&#x200d;പ്പിനുള്ള അവകാശമാണ്. അതില്ലാതാക്കി പാവപ്പെട്ടവരെ അടിമകളാക്കാനാണ് മോദി സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്. ജനങ്ങളുടെ രോഷം അവര്&#x200d; വൈകാതെ തിരിച്ചറിയും.&#8217;-ഖര്&#x200d;ഗെ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ഫണ്ട് വിഹിതത്തില്&#x200d; കേന്ദ്രം വരുത്തിയ മാറ്റം കേരളം ഉള്&#x200d;പ്പെടെയുള്ള സംസ്ഥാനങ്ങള്&#x200d;ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും രാഹുല്&#x200d; ചുണ്ടിക്കാട്ടി. എഐസിസി ആസ്ഥാനത്ത് ചേര്&#x200d;ന്ന യോഗത്തില്&#x200d; സോണിയ ഗാന്ധി, കെ.സി. വേണുഗോപാല്&#x200d; തുടങ്ങിയ നേതാക്കളും പങ്കെടുത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്&#x200d; തൊഴിലുറപ്പ് വിഷയം സജീവമായി ഉയര്&#x200d;ത്താനാണ് പാര്&#x200d;ട്ടി തീരുമാനം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/do-not-spoil-the-bread-of-the-poor-congress-to-the-streets-for-job-security.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡൽഹിയിലെ സ്കൂളുകളിൽ ആർ‌എസ്‌എസ് ചരിത്രം ഉൾപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക: എംഎസ്എഫ്</title>
		<link>https://www.chandrikadaily.com/drop-move-to-include-rss-history-in-delhi-schools-msf.html</link>
					<comments>https://www.chandrikadaily.com/drop-move-to-include-rss-history-in-delhi-schools-msf.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 04 Oct 2025 13:23:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[mahathmagandhi]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[news]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[Savarkar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356878</guid>

					<description><![CDATA[ ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാർത്ഥികളുടെ മനസ്സുകളിൽ ഏകപക്ഷീയമായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനും നടത്തുന്ന ഡൽഹി സർക്കാരിന്റെ നീക്കം അപകടകരമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹമ്മദ് സാജു.]]></description>
										<content:encoded><![CDATA[<p>ന്യൂ ഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാർത്ഥികളുടെ മനസ്സുകളിൽ ഏകപക്ഷീയമായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനും നടത്തുന്ന ഡൽഹി സർക്കാരിന്റെ നീക്കം അപകടകരമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹമ്മദ് സാജു. സ്വാതന്ത്ര്യസമരത്തിൽ ആർ‌എസ്‌എസിന് പങ്കില്ലെന്നത് ചരിത്രസത്യമാണ്. ഗാന്ധിജി, നെഹ്‌റു, സുഭാഷ്‌ചന്ദ്രബോസ്, അംബേദ്കർ, മൗലാനാ ആസാദ് തുടങ്ങിയ മഹാന്മാരുടെ ത്യാഗങ്ങളെ അവഗണിച്ച് ആർ‌എസ്‌എസിനെ പാഠ്യപദ്ധതിയിൽ മഹത്വവൽക്കരിക്കുന്നത് ഭരണഘടന സംരക്ഷിക്കുന്ന മതേതരത്വത്തെയും ജനാധിപത്യ മൂല്യങ്ങളെയും ദുര്&#x200d;ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ് മുറികൾ പഠനത്തിന്റെയും വിമർശനാത്മക ചിന്തയുടെയും ഇടങ്ങളായിരിക്കുമ്പോൾ മാത്രമേ ജനാധിപത്യത്തിന് ഉചിതമാകൂവെന്നും, ചരിത്രത്തെ രാഷ്ട്രീയ പ്രചാരണോപകരണമാക്കുന്ന ഈ നീക്കം സർക്കാർ ഉടൻ പിൻവലിക്കണമെന്നും എം‌എസ്‌എഫ് പ്രസ്താവയിലൂടെ ആവിശ്യപ്പെട്ടു .ഡൽഹി സർക്കാർ നീക്കത്തിനെതിരെ എം എസ് എഫ് ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drop-move-to-include-rss-history-in-delhi-schools-msf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാഗവത് ആരെയാണ്  ബോധ്യപ്പെടുത്തുന്നത്</title>
		<link>https://www.chandrikadaily.com/article-about-mohan-bhagat-praiseing-about-gandhiji.html</link>
					<comments>https://www.chandrikadaily.com/article-about-mohan-bhagat-praiseing-about-gandhiji.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 04 Oct 2019 17:31:10 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[hidden agenda]]></category>
		<category><![CDATA[mahathmagandhi]]></category>
		<category><![CDATA[mohan bagavath]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140933</guid>

					<description><![CDATA[സുഫ്‌യാന്&#x200d; അബ്ദുസ്സലാം &#8216;മഹാത്മാഗാന്ധിയുടെ ജീവിത വീക്ഷണം സ്വായത്തമാക്കണം&#8217; എന്ന തലക്കെട്ടില്&#x200d; ആര്&#x200d;.എസ്.എസിന്റെ സര്&#x200d;സംഘചാലക്, ഡോ. മോഹന്&#x200d; മധുകര്&#x200d; ഭാഗവത് ലേഖനം എഴുതിയിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ 150 ാം ജന്&#x200d;മവാര്&#x200d;ഷികം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് ഭാഗവതിന്റെ ഗാന്ധി പ്രേമം പ്രകടമായിരിക്കുന്നത്. മോഹന്&#x200d;ദാസ് കരംചന്ദ് ഗാന്ധി എന്ന വ്യക്തിയെയല്ല ആര്&#x200d;.എസ്.എസ് പ്രേമിച്ചുതുടങ്ങുന്നത്, മറിച്ച് അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയാണ് എന്ന് കേള്&#x200d;ക്കുമ്പോള്&#x200d; അത് ആത്മാര്&#x200d;ത്ഥമായി പറഞ്ഞതാണെങ്കില്&#x200d; ആര്&#x200d;.എസ്.എസ് എന്ന സംഘടന പിരിച്ചുവിടേണ്ട സമയമായി എന്നാണ് മനസ്സിലാവുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടകാലങ്ങളില്&#x200d;, രാജ്യത്തെ വര്&#x200d;ഗീയമായ അസ്വാസ്ഥ്യങ്ങളില്&#x200d; തളച്ചിട്ടുകൊണ്ട് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><strong>സുഫ്‌യാന്&#x200d; അബ്ദുസ്സലാം</strong></p>



<p>&#8216;മഹാത്മാഗാന്ധിയുടെ ജീവിത വീക്ഷണം സ്വായത്തമാക്കണം&#8217; എന്ന തലക്കെട്ടില്&#x200d; ആര്&#x200d;.എസ്.എസിന്റെ സര്&#x200d;സംഘചാലക്, ഡോ. മോഹന്&#x200d; മധുകര്&#x200d; ഭാഗവത് ലേഖനം എഴുതിയിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ 150 ാം ജന്&#x200d;മവാര്&#x200d;ഷികം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് ഭാഗവതിന്റെ ഗാന്ധി പ്രേമം പ്രകടമായിരിക്കുന്നത്. മോഹന്&#x200d;ദാസ് കരംചന്ദ് ഗാന്ധി എന്ന വ്യക്തിയെയല്ല ആര്&#x200d;.എസ്.എസ് പ്രേമിച്ചുതുടങ്ങുന്നത്, മറിച്ച് അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയാണ് എന്ന് കേള്&#x200d;ക്കുമ്പോള്&#x200d; അത് ആത്മാര്&#x200d;ത്ഥമായി പറഞ്ഞതാണെങ്കില്&#x200d; ആര്&#x200d;.എസ്.എസ് എന്ന സംഘടന പിരിച്ചുവിടേണ്ട സമയമായി എന്നാണ് മനസ്സിലാവുന്നത്.  </p>



<p>സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടകാലങ്ങളില്&#x200d;, രാജ്യത്തെ വര്&#x200d;ഗീയമായ അസ്വാസ്ഥ്യങ്ങളില്&#x200d; തളച്ചിട്ടുകൊണ്ട് മുസ്‌ലിം വിരുദ്ധ ആശയപ്രചാരങ്ങള്&#x200d;ക്കും കലാപങ്ങള്&#x200d;ക്കും ആര്&#x200d;.എസ്.എസ് ബുദ്ധിപരമായ നേതൃത്വം നല്&#x200d;കിയിരുന്ന കാലത്ത്, ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രണേതാവായി പ്രവര്&#x200d;ത്തിച്ചിരുന്നത് മഹാത്മാഗാന്ധിയായിരുന്നു. ഗാന്ധിയുടെ സാമൂഹിക വീക്ഷണങ്ങളിലെ പ്രഥമവും പ്രധാനവുമായ വിഷയവും അതുതന്നെയായിരുന്നു. &#8216;സാധ്യമെങ്കില്&#x200d; എന്റെ രക്തം കൊണ്ട് ഹിന്ദു &#8211; മുസ്‌ലിം വിഭാഗങ്ങള്&#x200d;ക്കിടയില്&#x200d; ഐക്യത്തെ സിമന്റിട്ട് ഉറപ്പിക്കണം&#8217; എന്നു പറഞ്ഞ മഹാത്മജിയുടെ വീക്ഷണത്തോട് ആര്&#x200d;.എസ്.എസ് യോജിക്കുന്നുവെങ്കില്&#x200d; രാജ്യത്തെ മുസ്‌ലിംകള്&#x200d;ക്കെതിരെ നടത്തിയ മുഴുവന്&#x200d; അതിക്രമങ്ങളെയും ഗൂഢാലോചനകളെയും അപലപിക്കുകയും മാപ്പുപറയുകയുമാണ് ആദ്യമായി ചെയ്യേണ്ടത്. </p>



<p>മഹാത്മജിയുടെ ചില മഹല്&#x200d; വചനങ്ങള്&#x200d; ശ്രദ്ധിക്കുക. &#8216;ഹിന്ദുക്കളോടുള്ളതുപോലെ തന്നെ മുസല്&#x200d;മാന്മാരോടും ഒരേ സ്‌നേഹമാണെനിക്കുള്ളത്. ഹിന്ദുക്കള്&#x200d;ക്ക്‌വേണ്ടി എന്റെ ഹൃദയം തുടിക്കുന്നത്‌പോലെതന്നെ മുസല്&#x200d;മാന്മാര്&#x200d;ക്ക് വേണ്ടിയും എന്റെ ഹൃദയം തുടിക്കുന്നുണ്ട്.&#8217; (യംഗ് ഇന്ത്യ 13/8/1921 പേജ് 215).  &#8216;ഹിന്ദു മുസ്‌ലിം ഐക്യം ചെറുപ്പം മുതലുള്ള എന്റെ അഭിനിവേശമാണ്. വളരെ വിശിഷ്ടരായ മുസ്‌ലിം സുഹൃത്തുക്കള്&#x200d; എനിക്കുണ്ട്. എന്റെ മകളേക്കാള്&#x200d; പ്രിയപ്പെട്ട ഇസ്‌ലാമിന് സമര്&#x200d;പ്പണം ചെയ്ത ഒരു മകളെനിക്കുണ്ട്. അവള്&#x200d; ഹിന്ദു മുസ്‌ലിം ഐക്യത്തിന്‌വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യും. എന്റെ ആശ്രമത്തില്&#x200d; എന്റെ ഏറ്റവും വിശ്വസ്തനായ കൂട്ടുകാരന്&#x200d; ബോംബെ ജമാമസ്ജിദിലെ മുഅദ്ദിനിന്റെ മകനായിരുന്നു&#8217;. (ഹരിജന്&#x200d;, 30/04/1938 പേജ് 99). ഒരു കടുത്ത രാമഭക്തനായി, ഹിന്ദുവായി ജീവിച്ചിരുന്ന മഹാത്മജി വ്യക്തിപരമായി ഒരു മുസ്‌ലിമിന്റെ സൗഹൃദവും സ്‌നേഹവും ആഗ്രഹിച്ചിരുന്നുവെങ്കില്&#x200d; ഇതേ ജീവിത വീക്ഷണം പുലര്&#x200d;ത്താന്&#x200d; ഭാഗവത് അനുയായികളോട് ആഹ്വാനം ചെയ്യുമോ?</p>



<p>&#8216;സ്‌നേഹമാണ് സൗഹൃദത്തിന്റെയും മതത്തിന്റെയും അടിസ്ഥാനം. സ്‌നേഹമെന്ന അവകാശത്തിന്റെ പേരില്&#x200d; ഞാന്&#x200d; മുസല്&#x200d;മാന്റെ സൗഹൃദം ആഗ്രഹിക്കുന്നു. ഒരു സമുദായത്തിന്റെ ഭാഗത്തുനിന്നുള്ള സ്‌നേഹത്തെ നിലനിര്&#x200d;ത്താന്&#x200d; നമുക്ക് സാധിക്കുമെങ്കില്&#x200d; നമ്മുടെ ദേശീയ ജീവിതത്തില്&#x200d; ഐക്യം സ്ഥിരപ്രതിഷ്ഠ നേടും&#8217;. (യംഗ് ഇന്ത്യ 2010 1921, പേജ്. 333). ഒരു രാജ്യത്തിന്റെ നിലനില്&#x200d;പ്പ് ആ രാജ്യത്തെ മുഴുവന്&#x200d; മത വിഭാഗങ്ങള്&#x200d;ക്കിടയില്&#x200d; നിലനില്&#x200d;ക്കേണ്ട സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തിലാണെന്ന ഈ ഗാന്ധിയന്&#x200d; വീക്ഷണത്തോട് ആര്&#x200d;.എസ്.എസ് ഇപ്പോള്&#x200d; യോജിക്കുന്നുവെങ്കില്&#x200d; അത് തുറന്നുപറയാന്&#x200d; തയ്യാറാവണം.</p>



<p>&#8216;അപരന്റെ മതത്തെ ബഹുമാനിക്കാന്&#x200d; ഓരോരുത്തരും തയ്യാറാവണം. രഹസ്യമായിപോലും മറ്റുള്ളവരുടെ മതത്തെകുറിച്ച് മോശമായി ചിന്തിക്കുന്നതില്&#x200d;നിന്നും ഓരോരുത്തരും വിട്ടുനില്&#x200d;ക്കണം. മറ്റു മതങ്ങളെ ശകാരിക്കുന്ന തരത്തിലുള്ള ഒന്നും അനുവദിക്കാന്&#x200d; പാടില്ല. പരസ്പരം മതത്തെ ശകാരിക്കുക, അശ്രദ്ധമായ പ്രസ്താവനകള്&#x200d; നടത്തുക, അസത്യം പറയുക, നിരപരാധികളുടെ തല തകര്&#x200d;ക്കുക, ക്ഷേത്രങ്ങളോ പള്ളികളോ അപമാനിക്കുക എന്നിവ ദൈവനിഷേധമാണ്. പുരാതന ഹൈന്ദവ സംസ്‌കാരത്തിന്റെ വേരുകള്&#x200d; തേടി പോയാല്&#x200d; അവയില്&#x200d; യേശു, ബുദ്ധന്&#x200d;, മുഹമ്മദ്, സൊറാസ്റ്റര്&#x200d; തുടങ്ങിയവരുടെ അധ്യാപനങ്ങളുടെ അടയാളങ്ങള്&#x200d; കാണാന്&#x200d; സാധിക്കും. ലോകത്തിലെ എല്ലാ വിശ്വാസങ്ങളിലും ഏറ്റവും മികവുറ്റവയെ ഉള്&#x200d;ക്കൊള്ളുകയെന്നതാണ് ഹിന്ദു വീക്ഷണം. ആ അര്&#x200d;ത്ഥത്തില്&#x200d; ഹിന്ദുമതം ഒരു പ്രത്യേക മതമല്ല. </p>



<p>അതിനാല്&#x200d; അതിന് ഇസ്‌ലാമുമായോ അതിന്റെ അനുയായികളുമായോ യാതൊരു തര്&#x200d;ക്കവും ഉണ്ടാവേണ്ടതില്ല. വാള്&#x200d; ഇസ്‌ലാമിന്റെ ചിഹ്നമല്ല. ദൈവത്തിന്റെ ഏകത്വത്തിലുള്ള കലര്&#x200d;പ്പില്ലാത്ത വിശ്വാസവും മനുഷ്യര്&#x200d;ക്കിടയിലുള്ള സാഹോദര്യത്തിന്റെ പ്രയോഗിക രൂപവുമാണ് ഇസ്‌ലാം. ഇസ്‌ലാം എന്നാല്&#x200d; സമാധാനമെന്നാണര്&#x200d;ത്ഥം. ലോകത്തെ മുഴുവന്&#x200d; മനുഷ്യരെയും ചൂഴ്ന്നുനില്&#x200d;ക്കുന്ന സമാധാനമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മതപരിവര്&#x200d;ത്തനത്തിനായി ബലപ്രയോഗം നടത്തുന്നതിന് ഖുര്&#x200d;ആനില്&#x200d; യാതൊരു തെളിവും കാണാന്&#x200d; സാധ്യമല്ല. പശുവിനെ സംരക്ഷിക്കുന്നത് ഹിന്ദു ധര്&#x200d;മ്മായിരിക്കാം. പക്ഷേ അതിന്റെ പേരില്&#x200d; ഹിന്ദുവല്ലാത്ത ഒരാളെ നിര്&#x200d;ബന്ധിക്കുവാനോ അടിച്ചേല്&#x200d;പ്പിക്കുവാനോ പാടില്ല.&#8217; (യംഗ് ഇന്ത്യയിലും ഹരിജനിലും മറ്റിതര ലേഖനങ്ങളിലും വന്ന മഹാത്മജിയുടെ ആശയങ്ങളുടെ സംഗ്രഹങ്ങളാണിത്). മഹാത്മജിയുടെ ഈ വീക്ഷണങ്ങളോടും സര്&#x200d;സംഘചാലക് യോജിക്കുന്നുണ്ടാവും എന്നു കരുതുന്നു. എങ്കില്&#x200d; ലോകത്തോട് വിളിച്ചുപറയുക. പശുവിന്റെ പേരിലുള്ള ഭീകരത അവസാനിപ്പിക്കാന്&#x200d;. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്, മുസ്‌ലിംകള്&#x200d; ഇന്ത്യാ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് തുടങ്ങിയ ഗാന്ധിയന്&#x200d; വീക്ഷണങ്ങള്&#x200d; സ്വയം സേവകരെ ഉദ്‌ബോധിപ്പിക്കൂ. ഇസ്‌ലാമിക സംസ്‌കാരങ്ങളെ ഇല്ലായ്മ ചെയ്യുന്നതും അവരുടെ ആരാധനാലയങ്ങളെ ധ്വംസിക്കുന്നതും നിര്&#x200d;ത്തിവെക്കാന്&#x200d; കുറുവടിയേന്തി നടക്കുന്ന വര്&#x200d;ഗീയ പ്രചാരകരോട് ആഹ്വാനം ചെയ്യൂ.</p>



<p>ഇന്ത്യയുടെ മതേതര ജനാധിപത്യ വീക്ഷണങ്ങള്&#x200d; കെട്ടിപ്പടുത്തതില്&#x200d; മുഖ്യ പങ്കുവഹിച്ചത് മഹാത്മാഗാന്ധിയാണ്. ഗാന്ധിയുടെ മതേതര ജനാധിപത്യ വീക്ഷണങ്ങള്&#x200d;ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ആര്&#x200d;.എസ്.എസിനു ഇപ്പോള്&#x200d; മാറ്റം സംഭവിച്ചുവെങ്കില്&#x200d; അത് നല്ലത് തന്നെ. പക്ഷേ ഇപ്പോള്&#x200d; രാജ്യത്ത് ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ നടക്കുന്ന പീഡനങ്ങള്&#x200d; പൗരത്വ നിഷേധം, സംസ്ഥാനങ്ങള്&#x200d;ക്ക് നല്&#x200d;കിയിരുന്ന പ്രത്യേക പദവികളും ഇല്ലായ്മ ചെയ്യല്&#x200d; തുടങ്ങിയ ന്യൂനപക്ഷ ദലിത് വിഭാഗങ്ങളെ പൊതുവായും മുസ്‌ലിം സമുദായത്തെ പ്രത്യേകമായും ബാധിക്കുന്ന വിവേചനപരമായ നടപടികള്&#x200d; മഹാത്മജിയുടെ ആത്മാവിനു നേരെയുള്ള കടന്നാക്രമണമാണ്. &#8216;രാജ്യം പൂര്&#x200d;ണ്ണമായും മതേതരമായിരിക്കേണ്ടതാണ്. നിയമത്തിന്റെ കണ്ണില്&#x200d; എല്ലാവരും എല്ലാ കാര്യങ്ങളും തുല്യമായിരിക്കും. എന്നാല്&#x200d; ഓരോ വ്യക്തിക്കും അവരവരുടെ മതത്തെ തടസ്സങ്ങളില്ലാതെ പിന്തുടരാന്&#x200d; സ്വാതന്ത്ര്യമുണ്ടായിരിക്കണം&#8217;. (ഹരിജന്&#x200d;, 318 1947, പേജ് 297). &#8216;രാജ്യത്തെ മൂല്യവത്തായ പൗരന്മാരാണ് ന്യൂനപക്ഷ വിഭാഗങ്ങളില്&#x200d; പെട്ടവരെന്ന ബോധ്യം അവരില്&#x200d; വളര്&#x200d;ത്താനാണ് നാം ശ്രമിക്കേണ്ടത്&#8217;. (ഹരിജന്&#x200d;, 791947, പേജ്  310).  &#8216;ഹിന്ദു ഭൂരിപക്ഷം തങ്ങളുടെ മതത്തെയും ഉത്തരവാദിത്തത്തെയും അമൂല്യമായി കരുതുന്നുവെങ്കില്&#x200d;, നീതി നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളില്&#x200d;നിന്നുണ്ടാവുന്ന തെറ്റുകളും ന്യൂനതകളും അവര്&#x200d; എന്തു വിലകൊടുത്തും അവഗണിക്കുകയാണ് വേണ്ടത്&#8217;. (ഹരിജന്&#x200d;, 3181947, പേജ് 298). &#8216;നിങ്ങള്&#x200d; മുസ്‌ലിംകളെ തുല്യ പൗരന്മാരായി കാണണം. ന്യൂനപക്ഷങ്ങള്&#x200d; അവര്&#x200d; എണ്ണത്തില്&#x200d; എത്ര കുറവാണെങ്കിലും അവര്&#x200d; അടിച്ചമര്&#x200d;ത്തപ്പെടാന്&#x200d; പാടില്ല. ഭാഷ, എഴുത്ത് തുടങ്ങിയ അവരുടെ എല്ലാ കാര്യങ്ങളും വളരെ മാന്യമായിതന്നെ കൈകാര്യം ചെയ്യണം&#8217;. (ഹരിജന്&#x200d; 26101947 പേജ് 383 387).  ഗാന്ധിജിയുടെ ഉന്നതമായ ഈ കാഴ്ചപ്പാടുകളെയും വീക്ഷണങ്ങളെയും ആര്&#x200d;.എസ്.എസ് എങ്ങനെയാണ് നോക്കിക്കാണുന്നത്? </p>



<p>വൈവിധ്യത്തില്&#x200d; അധിഷ്ഠിതമായ ദേശീയതയും ന്യൂനപക്ഷങ്ങളുടെ വിശ്വാസാചാരങ്ങളും സംസ്‌കാരങ്ങളും ഉള്&#x200d;ക്കൊണ്ടിട്ടുള്ള ജനാധിപത്യത്തില്&#x200d; വേരുറച്ചിട്ടുള്ള മതേതര സങ്കല്&#x200d;പങ്ങളുമാണ് ഗാന്ധിയന്&#x200d; വീക്ഷണം. എന്നാല്&#x200d; ആര്&#x200d;.എസ്.എസ് ഇക്കാലമത്രയും ഈ വീക്ഷണങ്ങളെ തള്ളിപ്പറഞ്ഞും പരിഹസിച്ചും ഹിന്ദുമനസ്സുകളില്&#x200d; വര്&#x200d;ഗീയത കുത്തിവെച്ചും ഹിന്ദു മുസ്‌ലിം അനൈക്യത്തിന് ആക്കം കൂട്ടിയാണ് പ്രവര്&#x200d;ത്തിച്ചത്. അവര്&#x200d; അതിനായി ഉപയോഗിച്ച സിദ്ധാന്തങ്ങള്&#x200d; തീര്&#x200d;ത്തും ഗാന്ധി വിരുദ്ധമായ ദീന്&#x200d; ദയാല്&#x200d; ഉപാധ്യായയുടെ സാംസ്‌കാരിക ദേശീയതയും ഏകാത്മ മാനവദര്&#x200d;ശനവുമായിരുന്നു. ഒരേ ഒരു സംസ്‌കാരത്തെ മാത്രം സംരക്ഷിക്കുന്നതും മറ്റുള്ളവയെ ഉന്മൂലനം ചെയ്യുന്നതുമായ ഈ ദേശീയത രാജ്യത്തിനു യോജിക്കില്ലെന്ന തിരിച്ചറിവ് ഇപ്പോള്&#x200d; ആര്&#x200d;.എസ്.എസിനെ നയിക്കുന്ന നേതാക്കള്&#x200d;ക്ക് ബോധ്യമായി എന്നാണോ ഭാഗവത് പറയുന്നത്?<br>
ആര്&#x200d;.എസ്.എസിനെകുറിച്ച് നല്ല കാര്യങ്ങളും ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്ന് വരുത്തിത്തീര്&#x200d;ക്കാനാണ് ഭാഗവതും ഇതര ആര്&#x200d;.എസ്.എസ് സംഘ്പരിവാര്&#x200d; നേതാക്കള്&#x200d; പരിശ്രമിക്കുന്നത്. </p>



<p>ഏത് സംഘടനയും ജീവിതമോ മതമോ സംരക്ഷിക്കണമെന്നുണ്ടെങ്കില്&#x200d; ആദ്യം ചെയ്യേണ്ടത് പൊതുജനമധ്യത്തില്&#x200d; പ്രവര്&#x200d;ത്തിക്കുകയാണ് വേണ്ടതെന്ന ഗാന്ധിജിയുടെ ആര്&#x200d;.എസ്.എസ് വിമര്&#x200d;ശനത്തിനെതിരെ ഇപ്പോള്&#x200d; ഭാഗവത് അടക്കം കണ്ണടക്കുകയാണ്. ഇപ്പോഴും പൊതുജനമധ്യത്തിലേക്കിറങ്ങാതെ രഹസ്യമായ തീര്&#x200d;ത്തും ഇന്ത്യയില്&#x200d; ചിരപരിചിതമായ ജനാധിപത്യത്തെ അവഗണിച്ചുകൊണ്ടുള്ള പ്രവര്&#x200d;ത്തനശൈലിയാണ് ആര്&#x200d;.എസ്.എസിനുള്ളത്. സ്വാതന്ത്ര്യാനന്തരം ഹിന്ദു മുസ്‌ലിം ഐക്യത്തിന്‌വേണ്ടി കല്&#x200d;ക്കത്തയില്&#x200d; നിരാഹാരമിരുന്ന ഗാന്ധിജിയെ &#8216;രാജ്യം കത്തിയെരിയുമ്പോള്&#x200d; വീണ വായിക്കുന്ന നീറോ&#8217; എന്നായിരുന്നു &#8216;ഓര്&#x200d;ഗനൈസര്&#x200d;&#8217; വിശേഷിപ്പിച്ചത്. പിന്നീടങ്ങോട്ട് മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്&#x200d; നടത്തുമ്പോഴൊക്കെ മഹാത്മജിയെയും അതിക്രൂരമായി വിമര്&#x200d;ശിക്കാന്&#x200d; ആര്&#x200d;.എസ്.എസ് മടികാണിച്ചിരുന്നില്ല.</p>



<p>മഹാത്മജിയുടെ ജീവിത വീക്ഷണത്തെകുറിച്ച് ഇപ്പോള്&#x200d; വലിയ വര്&#x200d;ത്തമാനം പറയുന്നവര്&#x200d;ക്ക്  അദ്ദേഹത്തിന്റെ &#8216;മരണ&#8217; വീക്ഷണത്തെകുറിച്ച് എന്താണ് പറയാനുള്ളത്. മഹാത്മജിയുടെ ദാരുണ അന്ത്യം എങ്ങനെ സംഭവിച്ചുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 1947 ഡിസംബറിലെ അന്നത്തെ സര്&#x200d;സംഘചാലക് ആയിരുന്ന ഗോള്&#x200d;വാള്&#x200d;ക്കറുടെ പ്രസ്താവന ഇന്ത്യ മറന്നിട്ടില്ല. &#8216;മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരെ ഹിന്ദുസ്ഥാനില്&#x200d; നിലനിര്&#x200d;ത്താന്&#x200d; ഭൂമിയില്&#x200d; ഒരു ശക്തിക്കും സാധിക്കില്ല. അവര്&#x200d; ഈ രാജ്യം വിട്ടുപോയെ പറ്റൂ. അവരുടെ വോട്ട് നേടി തെരഞ്ഞെടുപ്പുകളില്&#x200d; കോണ്&#x200d;ഗ്രസിന് നേട്ടമുണ്ടാക്കാന്&#x200d;വേണ്ടി മഹാത്മാഗാന്ധി മുസ്‌ലിംകളെ ഇന്ത്യയില്&#x200d; തന്നെ നിലനിര്&#x200d;ത്താന്&#x200d; ആഗ്രഹിക്കുന്നു. പക്ഷെ ആ സമയമാകുമ്പോഴേക്ക് അവര്&#x200d; ഇവിടെ ബാക്കിയുണ്ടാവില്ല. അവര്&#x200d; ഇവിടെ തന്നെ തങ്ങിയാല്&#x200d; അതുമൂലമുണ്ടാകുന്ന മുഴുവന്&#x200d; പ്രശ്‌നങ്ങള്&#x200d;ക്കും ഉത്തരവാദി സര്&#x200d;ക്കാര്&#x200d; ആയിരിക്കും. ഹിന്ദു സമുദായം അതിനുത്തരവാദികള്&#x200d; ആവില്ല. </p>



<p>മഹാത്മാഗാന്ധിക്ക് ഇനി അവരെ തെറ്റിദ്ധരിപ്പിക്കാന്&#x200d; കഴിയില്ല. ഗാന്ധിയെപ്പോലുള്ളവരെ നിശബ്ദരാക്കാന്&#x200d; നമ്മുടെ കൈയില്&#x200d; വടി ഇല്ലാഞ്ഞിട്ടല്ല. മറിച്ച് ഹിന്ദുവായതുകൊണ്ട് മാത്രം ഇപ്പോള്&#x200d; ശത്രുത കാണിക്കുന്നില്ല. എന്നാല്&#x200d; വേണ്ടിവന്നാല്&#x200d; നമുക്കതും ചെയ്യേണ്ടിവരും&#8217;. ഗോള്&#x200d;വാള്&#x200d;ക്കറുടെ വിവാദപരവും പ്രകോപനപരവുമായ പ്രസ്താവനയാണിത്. ഡല്&#x200d;ഹി പൊലീസിന്റെ സി.ഐ.ഡി വിഭാഗം സൂക്ഷിച്ചിട്ടുള്ള ആര്&#x200d;ക്കൈവ്‌സില്&#x200d; ഇത് ലഭ്യമാണ്. തന്റെ മുന്&#x200d;ഗാമിയുടെ ഈ പ്രസ്താവനയെക്കുറിച്ച് ഇപ്പോഴത്തെ സര്&#x200d;സംഘചാലകിനെന്തു പറയാനുണ്ട്. അതിനെത്തുടര്&#x200d;ന്ന് ഒരു മാസത്തിനുള്ളില്&#x200d; തന്നെ ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകനായ നാഥുറാം വിനായക് ഗോദ്‌സെയുടെ തോക്കിനാല്&#x200d; മഹാത്മജി വധിക്കപ്പെട്ടു. മഹാത്മജിയുടെ ജീവിതവീക്ഷണവും കാഴ്ചപ്പാടും രാഷ്ട്രസങ്കല്&#x200d;പ്പവുമെല്ലാം മതേതരത്വത്തിലും ഹിന്ദു മുസ്‌ലിം ഐക്യത്തിലും അധിഷ്ഠിതമാണെന്നിരിക്കെ,  മോഹന്&#x200d; ഭഗവതിനോട് ചോദിക്കാനുള്ളത് മഹാത്മജിയുടെ ഔന്നത്യത്തെകുറിച്ച് നിങ്ങള്&#x200d; ആരെയാണ് ബോധ്യപ്പെടുത്താന്&#x200d; ശ്രമിക്കുന്നത് എന്നാണ്. ആ പേരുച്ചരിക്കാന്&#x200d; നിങ്ങള്&#x200d;ക്കെന്തവകാശമെന്നാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ അറുപിന്തിരിപ്പന്&#x200d; സംഘ്പരിവാര്&#x200d; വീക്ഷണങ്ങളുമായി കൂട്ടിക്കെട്ടാനുള്ള ചര്&#x200d;മ്മസൗഭാഗ്യം നിങ്ങള്&#x200d; എങ്ങനെ കൈവരിച്ചുവെന്നാണ്. ഗാന്ധിജിയുടെ വ്യക്തിത്വത്തെയും അദ്ദേഹം പ്രചരിപ്പിച്ച ആശയങ്ങളെയും തല്ലിക്കൊന്നവര്&#x200d; അദ്ദേഹത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നതിന്റെ പിന്നില്&#x200d; കേവല രാഷ്ട്രീയ താല്&#x200d;പര്യങ്ങളും പിടിവിടാന്&#x200d; പോവുന്ന ജനപിന്തുണയെ പേടിച്ചുള്ള ജല്&#x200d;പനങ്ങളുമല്ലാതെ മറ്റെന്താണ്?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-mohan-bhagat-praiseing-about-gandhiji.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരുട്ടില്&#x200d;നിന്ന് വെളിച്ചത്തിലേക്ക് നടക്കാം</title>
		<link>https://www.chandrikadaily.com/parliament-election-result-congress-analysis-news.html</link>
					<comments>https://www.chandrikadaily.com/parliament-election-result-congress-analysis-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 07 Jun 2019 06:04:38 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[laluprasad yadav]]></category>
		<category><![CDATA[mahathmagandhi]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129444</guid>

					<description><![CDATA[നജീബ് കാന്തപുരം അരിസ്റ്റോട്ടിലിന്റെ വിഖ്യാതമായ വാക്കുകള്&#x200d; നമുക്കോര്&#x200d;മ്മിക്കാം. ഇരുട്ട് പരക്കുമ്പോള്&#x200d; മാത്രമേ മിനര്&#x200d;വ്വ മൂങ്ങ ചിറക് വിരിക്കുകയുള്ളു. കൂടുതല്&#x200d; കൂടുതല്&#x200d; ഇരുട്ട് പരക്കട്ടെ. പ്രതീക്ഷയുടെ മിനര്&#x200d;വ്വ മൂങ്ങ ചിറക് വിരിച്ച് പറക്കട്ടെ. മോദിയുടെ രണ്ടാമൂഴം ന്യൂനപക്ഷ ജനവിഭാഗങ്ങളുള്&#x200d;പ്പെടെ കൂടുതല്&#x200d; ആശങ്കയോടെ കാണുമ്പോള്&#x200d; അവര്&#x200d;ക്ക് കൂടുതല്&#x200d; പ്രത്യാശ പകരുന്ന വര്&#x200d;ത്തമാനങ്ങളാണ് നാം മുഴക്കേണ്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം പല തരത്തിലുള്ള വിശകലനങ്ങള്&#x200d; വായിക്കുകയുണ്ടായി. ഇന്ത്യയുടെ മതേതരത്വം അവസാനിച്ചുവെന്നും ഇനി ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായി പരിണമിക്കും എന്നുള്ളതുമായിരുന്നു വിശകലനങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>നജീബ് കാന്തപുരം</strong></p>



<p>അരിസ്റ്റോട്ടിലിന്റെ വിഖ്യാതമായ വാക്കുകള്&#x200d; നമുക്കോര്&#x200d;മ്മിക്കാം. ഇരുട്ട് പരക്കുമ്പോള്&#x200d; മാത്രമേ മിനര്&#x200d;വ്വ മൂങ്ങ ചിറക് വിരിക്കുകയുള്ളു. കൂടുതല്&#x200d; കൂടുതല്&#x200d; ഇരുട്ട് പരക്കട്ടെ. പ്രതീക്ഷയുടെ മിനര്&#x200d;വ്വ മൂങ്ങ ചിറക് വിരിച്ച് പറക്കട്ടെ. മോദിയുടെ രണ്ടാമൂഴം ന്യൂനപക്ഷ ജനവിഭാഗങ്ങളുള്&#x200d;പ്പെടെ കൂടുതല്&#x200d; ആശങ്കയോടെ കാണുമ്പോള്&#x200d; അവര്&#x200d;ക്ക് കൂടുതല്&#x200d; പ്രത്യാശ പകരുന്ന വര്&#x200d;ത്തമാനങ്ങളാണ് നാം മുഴക്കേണ്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം പല തരത്തിലുള്ള വിശകലനങ്ങള്&#x200d; വായിക്കുകയുണ്ടായി. ഇന്ത്യയുടെ മതേതരത്വം അവസാനിച്ചുവെന്നും ഇനി ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായി പരിണമിക്കും എന്നുള്ളതുമായിരുന്നു വിശകലനങ്ങളില്&#x200d; ചിലത്. ആദ്യമെ പറയാം. ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തില്&#x200d; അഞ്ചോ പത്തോ വര്&#x200d;ഷമെന്നത് വലിയ കാലയളവല്ല. അയ്യായിരത്തിലേറെ വര്&#x200d;ഷങ്ങളുടെ ലിഖിത ചരിത്രമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും ഈ ഇരുട്ടിനെയും വകഞ്ഞുമാറ്റി ഒരു പൊന്&#x200d;വെളിച്ചം വരിക തന്നെ ചെയ്യും.  തെരഞ്ഞെടുപ്പാനന്തരം വന്ന വിശകലനങ്ങളില്&#x200d; ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വാക്കുകളാണ്. ബി.ജെ.പി സര്&#x200d;ക്കാര്&#x200d; അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് ജയിലിലടച്ച ലാലു പ്രസാദ് യാദവ്, ആരോഗ്യ കാരണങ്ങളാല്&#x200d; പാറ്റ്‌നയിലെ ആസ്പത്രിയില്&#x200d; കഴിയുമ്പോള്&#x200d; &#8216;ദ ടെലഗ്രോഫ്&#8217; പത്രത്തിന്റെ റിപ്പോര്&#x200d;ട്ടര്&#x200d; അദ്ദേഹത്തെ കാണാന്&#x200d; ചെന്നു. ഗാന്ധിജിയുടെ ഇന്ത്യ അവസാനിച്ചെന്നും ഇനി ഗോദ്‌സെയുടെ ഇന്ത്യയാണ് വരാനുള്ളതെന്നും അവകാശപ്പെടുന്നവര്&#x200d;ക്ക് വലിയ മുന്നറിയിപ്പായിരുന്നു ലാലുവിന്റെ വാക്കുകള്&#x200d;. ടാഗോറിന് പകരം ഹെഡ്‌ഗേവാറിന്റെ ചിന്തകള്&#x200d; മേല്&#x200d;ക്കൈ നേടുമെന്ന പ്രവചനങ്ങളെ അപ്പാടെ തള്ളി ലാലു പറഞ്ഞു. പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മാറും. എന്നാല്&#x200d; ഇന്ത്യ മാറ്റമില്ലാതെ തുടരും. ഈ തെരഞ്ഞെടുപ്പ് തോല്&#x200d;വിയുടെ ഉത്തരവാദി രാഹുല്&#x200d; ഗാന്ധിയല്ല. പകരം രാഹുല്&#x200d;ഗാന്ധിയെ ഇന്ത്യയുടെ പൊതുനേതാവായി ഉയര്&#x200d;ത്തിക്കാണിക്കാന്&#x200d; വിസമ്മതിച്ച പ്രാദേശിക രാഷ്ട്രീയ കക്ഷികളാണ്. അവര്&#x200d; ഈ തെരഞ്ഞെടുപ്പിനെ കേവലം നിയമസഭാതെരഞ്ഞെടുപ്പുകളായാണ് കണ്ടത്. നരേന്ദ്രമോദിയെ ഇന്ത്യയുടെ പൊതു നേതാവായി ബി.ജെ.പി ഉയര്&#x200d;ത്തികാണിക്കുമ്പോള്&#x200d; പകരം രാഹുല്&#x200d; ഗാന്ധിയെ പ്രതിഷ്ഠിക്കാന്&#x200d; അവര്&#x200d; ഒരുക്കമായിരുന്നില്ല. വ്യക്തിഗത നേട്ടങ്ങള്&#x200d;ക്കപ്പുറം രാഹുല്&#x200d;ഗാന്ധിയെ ഉയര്&#x200d;ത്തിക്കാട്ടി ഇന്ത്യയെ തിരിച്ചുപിടിക്കാന്&#x200d; അവര്&#x200d; സന്നദ്ധരായില്ല. മോദിയും ബി.ജെ.പിയുമാകട്ടെ ഈ തെരഞ്ഞെടുപ്പിനെ പ്രസിഡന്&#x200d;ഷ്യല്&#x200d; രീതിയില്&#x200d; അവതരിപ്പിക്കാനാണ് ശ്രമിച്ചത്. മോദി പ്രഭാവത്തെ വോട്ടാക്കി മാറ്റുകയെന്ന തന്ത്രം. ഉത്തരേന്ത്യന്&#x200d; സംസ്ഥാനങ്ങളില്&#x200d; ദൈവിക പ്രഭാവത്തോടെ മോദിയെ അവതരിപ്പിക്കുമ്പോള്&#x200d;, പകരമൊരു നേതാവിനെ അവര്&#x200d;ക്ക് മുന്നോട്ട്‌വെക്കാന്&#x200d; ഉണ്ടായില്ല. ലാലു പറഞ്ഞു. ഏതൊരു കല്യാണ പന്തലിലും ഒരു മണവാട്ടി വേണം. ഈ തെരഞ്ഞെടുപ്പില്&#x200d; അണിഞ്ഞൊരുങ്ങിയ മണവാട്ടിയായി മോദിയെ കൊണ്ടുവരുമ്പോള്&#x200d; പ്രതിപക്ഷ കക്ഷികള്&#x200d;ക്ക് മറ്റൊരു മണവാട്ടി ഉണ്ടായിരുന്നില്ല. മണവാട്ടിയില്ലാത്ത കല്യാണ പന്തല്&#x200d; പോലെ പ്രതിപക്ഷം മാറിയതാണ് തോല്&#x200d;വിക്കു കാരണം.</p>



<p>ബി.ജെ.പിക്ക് സീറ്റുകള്&#x200d; വര്&#x200d;ധിപ്പിച്ചിട്ടുണ്ട്. 303 സീറ്റുകളിലേക്ക് അവര്&#x200d;ക്ക് ഉയരാന്&#x200d; കഴിഞ്ഞിട്ടുണ്ട്. എന്നാല്&#x200d; കഴിഞ്ഞ തവണ നേടിയതിനേക്കാള്&#x200d; ഏഴ് ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് വര്&#x200d;ധിച്ചത്. 31-ല്&#x200d; നിന്ന് 38 ശതമാനമായി ഉയര്&#x200d;ന്നു. അപ്പോഴും 62 ശതമാനമാളുകള്&#x200d; ബി.ജെ.പിയോട് വിയോജിക്കുന്നവര്&#x200d; തന്നെയാണ് ഇന്ത്യയിലുള്ളതെന്നത് പരമാര്&#x200d;ത്ഥമാണ്. ഇനി കോണ്&#x200d;ഗ്രസ് തിരിച്ചുവരില്ലെന്നത് സംഘ്പരിവാറിന്റെ സ്വപ്‌നം മാത്രമാണ്. ഈ കനത്ത ഇരുട്ടിലും ഒരു വജ്രരേഖ പോലെ വീണ്ടെടുക്കാവുന്ന പ്രതീക്ഷകള്&#x200d; ഏറെയുണ്ട്. കോണ്&#x200d;ഗ്രസിന് 52 അംഗങ്ങള്&#x200d; മാത്രമാണ് തനിച്ചുള്ളത്. എന്നാല്&#x200d; ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. അസദുദ്ദീന്&#x200d; ഉവൈസിയെ പോലെയുള്ള വികല രാഷ്ട്രീയ വീക്ഷണുയര്&#x200d;ത്തുന്നവര്&#x200d; പറയുന്നത് ഇന്ത്യന്&#x200d; മനസ്സ് ഹിന്ദുത്വത്തിന് വഴങ്ങി എന്നാണ്. എന്നാല്&#x200d; എത്ര പരിതാപകരമാണ് ഈ വിശകലനങ്ങള്&#x200d;. കാരണങ്ങള്&#x200d; തേടിയുള്ള യാത്രകള്&#x200d; എത്തിക്കുന്നത് രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ വിശകലന പാപ്പരത്തത്തിലേക്കാണ്. തോല്&#x200d;വി ഒരു യാഥാര്&#x200d;ത്ഥ്യമാണ്. എന്നാല്&#x200d; തിരിച്ചുവരവ് അനിവാര്യതയുമാണ്. ആ അനിവാര്യമായ യാത്രക്ക് കൂടുതല്&#x200d; ഇന്ധനം പകരുകയാണ് നാം നിര്&#x200d;വഹിക്കേണ്ട രാഷ്ട്രീയ പ്രബുദ്ധത. ഇന്ത്യയിലെ മുസ്്‌ലിം സമുദായം ഒട്ടും ആശങ്കപ്പെടേണ്ടതില്ല. ഒരു രാഷ്ട്രീയ ശാക്തീകരണത്തിന് ഇനിയും ബാല്യമുണ്ടെന്ന് തിരിച്ചറിയണം. ആ നേതൃത്വം ഏറ്റെടുക്കാന്&#x200d; രാഹുല്&#x200d;ഗാന്ധിക്ക് മാത്രമേ സാധ്യമാകു എന്ന യാഥാര്&#x200d;ത്ഥ്യത്തെ ആയിരം വട്ടം ആവര്&#x200d;ത്തിക്കാം. അന്തിമമായ വിജയത്തിന് പൊരുതാം.<br>
അരുന്ധതി റോയ് ഈ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ ഒരു വിശകലനമുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങളും കലവറയില്ലാത്ത അവരുടെ പിന്തുണയും മോദിക്കായിരുന്നു. പണമൊഴുക്കാന്&#x200d; നിറഞ്ഞ ഖജനാവുകളുണ്ടായിരുന്നു. തീപ്പൊരിയായി പടര്&#x200d;ത്താന്&#x200d; വിഷം പുരട്ടിയ വാക്കുകളും തീവ്ര ദേശീയതയുമുണ്ടായിരുന്നു. 2024ലെ തെരഞ്ഞെടുപ്പില്&#x200d; മോദിക്കുവേണ്ടി 30 ഇരട്ടിയിലേറെ പണം ഇനിയും ഒഴുക്കാനുണ്ടായേക്കാം. എന്നാല്&#x200d; ആ പണത്തേയും മറികടന്ന് ഇന്ത്യ ജയിക്കുക തന്നെ ചെയ്യും. ഇന്ത്യയിലെ വലിയൊരു വിഭാഗം ഇപ്പോഴും മതേതര ചിന്താഗതിക്കാര്&#x200d; തന്നെയാണ്. ലിബറലുകള്&#x200d;, സോഷ്യലിസ്റ്റുകള്&#x200d;, ന്യൂനപക്ഷങ്ങള്&#x200d;, ബുദ്ധിജീവികള്&#x200d; തുടങ്ങി വലിയൊരു പ്രതിപക്ഷമുണ്ട്. ആ പ്രതിപക്ഷത്തെ ഒന്നിച്ചു നിര്&#x200d;ത്താനുള്ള ശ്രമകരമായ ജോലികള്&#x200d; ഇനിയും നമുക്ക് തുടരാനാവും. പുതിയ താരോദയങ്ങള്&#x200d; ഇനിയുമുണ്ടാകും. ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ഒരു പോരാളിക്ക് അനിവാര്യമായി വേണ്ടത്. രാഹുല്&#x200d;ഗാന്ധിക്ക് ആത്മവിശ്വാസം പകരാന്&#x200d; എന്നും മതേതരത്വത്തിന്റെ കാവലാളായിനിന്ന കേരളത്തിന് കഴിയും.</p>



<p>മാര്&#x200d;ക്കണ്ഡേയ കട്ജു പറഞ്ഞു: ഇന്ത്യയിലെ ഒരു ജനത മാത്രമാണ് ഈ തെരഞ്ഞെടുപ്പില്&#x200d; ഏറ്റവും ഉന്നതമായ രാഷ്ട്രീയബോധം പ്രകടിപ്പിച്ചത്. അത് മലയാളികളാണ്. മലയാളി എന്ന നിലയില്&#x200d; നമുക്ക് അഭിമാനിക്കാം. ഈ നാട് എത്ര ശക്തമായാണ് വര്&#x200d;ഗീയതക്കെതിരെ ബുദ്ധിപരമായി രാഷ്ട്രീയ ബോധത്തെ ഉയര്&#x200d;ത്തിപ്പിടിച്ചത്. രാഹുല്&#x200d;ഗാന്ധി ഈ രാജ്യത്തോട് സംസാരിച്ചതത്രയും നിഷ്‌കളങ്കമായിട്ടായിരുന്നു. എതിരാളികള്&#x200d;ക്ക് കാപട്യം മാത്രമാണുണ്ടായിരുന്നത്. ആ കാപട്യത്തെ മലയാളി സമൂഹം ചവിട്ടിക്കൂട്ടി ചവറ്റു കൊട്ടയിലേക്ക് എറിഞ്ഞു. നമ്മെളൊരു ചെറിയ സമൂഹമാണ്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്&#x200d; ഒരു കൊച്ചു സംസ്ഥാനം. രാഹുല്&#x200d;ഗാന്ധി ഈ കേരളത്തിലേക്ക് വന്നത് കേരളത്തിന്റെ മനസ്സറിഞ്ഞുതന്നെയാണ്. പ്രധാനമന്ത്രി പദം ഒരിക്കലും രാഹുല്&#x200d;ഗാന്ധിയെ പ്രലോഭിച്ചിട്ടില്ല. ഒരു രാജ്യത്തെ വീണ്ടെടുക്കാന്&#x200d; ഒരു ജനതക്കുണ്ടാവേണ്ട ആശയ പോരാട്ടത്തിന്റെ അര്&#x200d;ത്ഥ തലങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു കോണ്&#x200d;ഗ്രസ് നേതാവ് ആര്&#x200d;.എസ്.എസിനെ മുഖ്യശത്രുവായി അവതരിപ്പിച്ച് നേര്&#x200d;ക്കുനേര്&#x200d; യുദ്ധം ചെയ്തത് ഇതാദ്യമാണ്. ഈ പോരാട്ടത്തില്&#x200d; അതു കൊണ്ട് തന്നെ രാഹുല്&#x200d;ഗാന്ധി തോറ്റിട്ടില്ല.</p>



<p>കേരളത്തിന്റെ വിധിയെഴുത്ത് ഇന്ത്യക്ക് തന്നെയുള്ള പാഠമാണ്. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ഹൈന്ദവ സമൂഹം സംഘ്പരിവാറിനെ ആ പാഠം പഠിപ്പിക്കുക തന്നെ ചെയ്തു. വര്&#x200d;ഗീയതയെ നേര്&#x200d;ക്കുനേര്&#x200d; തോല്&#x200d;പ്പിക്കാന്&#x200d; കോണ്&#x200d;ഗ്രസിന്റെ ആശയ പ്രചാരണം തന്നെ വേണമെന്ന് അവര്&#x200d; തെളിയിച്ചു. ഇടതുപക്ഷത്തിന് വോട്ട് നല്&#x200d;കി അവര്&#x200d; വിലയേറിയ വോട്ടുകള്&#x200d; പാഴാക്കിയില്ല. ബി.ജെ.പിയെ പ്രതിരോധിക്കാന്&#x200d; ശരിയായ ദിശയില്&#x200d; അവര്&#x200d; സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്തു. യു.പിയിലെ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്&#x200d; രാഹുല്&#x200d;ഗാന്ധിയെ കാണാന്&#x200d; അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. യു.പി തെരഞ്ഞെടുപ്പിന്‌ശേഷം രാഹുല്&#x200d;ഗാന്ധിക്കെതിരായി കടുത്ത വിമര്&#x200d;ശനം ഉയരുന്ന സമയമായിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പിയും ഒപ്പമുണ്ടായിരുന്നു. 20 മിനിറ്റാണ് രാഹുല്&#x200d;ഗാന്ധി ഞങ്ങള്&#x200d;ക്ക് അനുവദിച്ചിരുന്നത്. എന്നാല്&#x200d; ആ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഇനിയൊരു പ്രത്യയശാസ്ത്ര യുദ്ധം കൊണ്ടല്ലാതെ കോണ്&#x200d;ഗ്രസിന് തിരിച്ചുവരാനാവില്ല. ഞങ്ങള്&#x200d; കൗതുകത്തോടെ ചോദിച്ചു. എന്താണ് ആ യുദ്ധം? രാഹുല്&#x200d;ഗാന്ധി വിശദമാക്കി. ഹിന്ദുത്വ എന്ന തീവ്ര വര്&#x200d;ഗീയതയാണ് ബി.ജെ.പി ആയുധമാക്കുന്നത്. അവരെ പ്രതിരോധിക്കാന്&#x200d; പലപ്പോഴും കോണ്&#x200d;ഗ്രസ് ആവിഷ്‌കരിച്ചത് മൃദുഹിന്ദുത്വം എന്ന മറുവഴിയായിരുന്നു. അത് ശരിയായ യുദ്ധമായിരുന്നില്ല. ഞാന്&#x200d; വിശ്വസിക്കുന്നത് സംഘ്പരിവാറിന്റെ തീവ്രഹിന്ദുത്വത്തെ കറകളഞ്ഞ മതേതരത്വം എന്ന ആശയം കൊണ്ട് പ്രതിരോധിക്കാനാവണം. അതിന് ഇനിയും തോല്&#x200d;വികള്&#x200d; ആവര്&#x200d;ത്തിക്കപ്പെട്ടേക്കാം. പക്ഷേ, അന്തിമ വിജയം മതേതരത്വത്തിന് തന്നെയായിരിക്കും. യു.പി തെരഞ്ഞെടുപ്പിന്‌ശേഷം രാഹുല്&#x200d;ഗാന്ധി ഓരോ പ്രസ്താവനയിലും അത്തരമൊരു ആശയ സമരത്തിന്റെ പോര്&#x200d;മുഖം തുറന്നു. തന്റെ മുഖ്യശത്രു ആര്&#x200d;.എസ്.എസാണെന്നും മോദിയുടെ വര്&#x200d;ഗീയതയാണെന്നും അദ്ദേഹം ആവര്&#x200d;ത്തിച്ചുപറഞ്ഞു. ധീരമായിരുന്നു ആ വാക്കുകള്&#x200d;. ആരോടും അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. അത്തരമൊരു ആശയ സമരം ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയില്&#x200d; മുഴക്കാന്&#x200d; അചഞ്ചലനായ നേതാവിന് കഴിഞ്ഞു. നിരായുധനായിരുന്നു അദ്ദേഹം. പണച്ചാക്കുകള്&#x200d;കൊണ്ട് അമിത്ഷാ ജനങ്ങളെ വിലക്കെടുക്കാന്&#x200d; പറന്നുനടക്കുമ്പോഴും വിട്ടുവീഴ്ചയില്ലാതെ, വിശ്രമമില്ലാത്തെ രാഹുല്&#x200d; പൊരുതി. മാധ്യമങ്ങളുടെ വിലയേറിയ സമയങ്ങത്രയും മോദി സ്തുതിയില്&#x200d; മുങ്ങിപ്പോയിരുന്നു. കോര്&#x200d;പറേറ്റുകളുടെ പണ സഞ്ചികളത്രയും ബി.ജെ.പിയുടെ ഖജനാവുകള്&#x200d; നിറച്ചിരുന്നു. നാല് ജോഡി വസ്ത്രങ്ങള്&#x200d; പോലുമില്ലാത്ത രമ്യഹരിദാസുമാരുടെ ഒഴിഞ്ഞ കൈകളായിരുന്നു കോണ്&#x200d;ഗ്രസിനുണ്ടായിരുന്നത്. എന്നാല്&#x200d; ജനങ്ങള്&#x200d; അതേറ്റെടുത്തു. മലയാളികള്&#x200d; ആ ദൗത്യം വിജയിപ്പിച്ചു.</p>



<p>അഞ്ചു വര്&#x200d;ഷത്തിനുള്ളില്&#x200d; ഒട്ടേറെ നിമയസഭാ തെരഞ്ഞെടുപ്പുകള്&#x200d; ഇനിയും നമുക്ക് മുമ്പില്&#x200d; വരാനുണ്ട്. മോദി പ്രഭാവം പട്ടിണി മാറ്റില്ലെന്ന് ജനം തിരിച്ചറിയുക തന്നെ ചെയ്യും. ആ ദിനം വരും വരെ ക്ഷമയുള്ളവരാകാന്&#x200d; എത്ര പേരുണ്ടെന്നതാണ് ഇനിയുള്ള ചോദ്യം. രാഹുല്&#x200d;ഗാന്ധി ഇന്ന് കേരളത്തിലെത്തുകയാണ്. തന്റെ ആശയ സമരത്തെ നെഞ്ചേറ്റുവാങ്ങിയ മണ്ണില്&#x200d; കാലുകുത്തുകയാണ്. തകര്&#x200d;ന്നുപോയ ഒരു പോരാളിയായിട്ടല്ല; താനുയര്&#x200d;ത്തിയ ആശയത്തെ കൂടുതല്&#x200d; കരുത്തുറ്റതാക്കാനുള്ള പിന്തുണതേടിയാണ് ആ വരവ്. ഒരു കൊടുങ്കാറ്റിനും അണയ്ക്കാന്&#x200d; കഴിയാത്ത വിളക്കാണ് രാഹുല്&#x200d; എന്ന് ഇന്ത്യയെ പഠിപ്പിച്ച മലയാളികളെ കാണാനാണ് ഈ വരവ്. അമേത്തി ചതിച്ചപ്പോഴും കൂടെ ചങ്കു പറിച്ചുനിന്ന മലയാളികളെ കാണാന്&#x200d;.</p>



<p>ഇന്ത്യ നമുക്കൊരു രാജ്യംമാത്രമല്ല. അഭിമാനമുള്ള ഒരു സ്വപ്‌നംകൂടിയാണ്. ഇന്ത്യ നമുക്കൊരു വികാരം മാത്രമല്ല. വിജയിക്കുമെന്നുറപ്പുള്ള ആശയംകൂടിയാണ്. ഈ തെരഞ്ഞെടുപ്പില്&#x200d; രാജ്യം തോറ്റുപോയപ്പോഴും ജയിച്ചവരാണ് മലയാളികള്&#x200d;. ആ ജയത്തിന്റെ ആരവമാണ് നമുക്ക് നമ്മുടെ രാജ്യത്തോട് പങ്കുവെക്കാനുള്ളത്. രാഹുല്&#x200d;ഗാന്ധി സത്യസന്ധനാണ്. കപടനായ ഒരു രാഷ്ട്രീയനേതാവിന് മുമ്പില്&#x200d; കാലിടറാതെനിന്ന പോരാളിയാണ്. രാഹുല്&#x200d; തോറ്റുപോകരുത്. ഒരുപക്ഷേ ഇന്ത്യയിലെ മുസ്‌ലിംകള്&#x200d; ഇനിയും അധിക്ഷേപിക്കപ്പെട്ടേക്കാം, ആക്രമിക്കപ്പെട്ടേക്കാം, അപമാനിക്കപ്പെട്ടേക്കാം. റെയ്‌സിനാ ഹില്ലില്&#x200d; രണ്ടാമൂഴത്തിന്റെ ആഘോഷങ്ങള്&#x200d; പൊടിപൊടിക്കുമ്പോഴും ആസാമിലെ ഒരു ഗ്രാമത്തില്&#x200d; നെഞ്ചുപൊട്ടിക്കരഞ്ഞ ഒരു സൈനികനുണ്ട്. മുഹമ്മദ് സനാഉല്ല. കാര്&#x200d;ഗില്&#x200d; യുദ്ധം നടക്കുമ്പോള്&#x200d; സനാഉല്ല ജൂനിയര്&#x200d; കമാന്റ് ആയിരുന്നു. രാഷ്ട്രപതിയുടെ മെഡലുകള്&#x200d; നേടിയ വ്യോമസേനയിലെ അംഗം. മുപ്പത് വര്&#x200d;ഷത്തെ പട്ടാള ജീവിതത്തിനുശേഷം ഹോണററി ലെഫ്റ്റനന്റ് ആയി വിരമിച്ച ധീരന്&#x200d;. എന്നാല്&#x200d; അമിത്ഷായുടെ ഭാഷയില്&#x200d; ഇദ്ദേഹം വെറും ചിതലാണ്. ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ വിദേശി എന്ന് മുദ്രകുത്തി ആസാമിലെ ബോര്&#x200d;ഡര്&#x200d; ട്രിബ്യൂണല്&#x200d; ഇദ്ദേഹത്തെ ഡിറ്റന്&#x200d;ഷന്&#x200d; ക്യാമ്പിലേക്കയക്കാന്&#x200d; ഉത്തരവിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്&#x200d; ബംഗാളില്&#x200d;വെച്ചാണ് അമിത്ഷാ പ്രഖ്യാപിച്ചത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ചിതലുകള്&#x200d; നിങ്ങള്&#x200d;ക്കുള്ള ഭക്ഷണമാണ് തിന്നുതീര്&#x200d;ക്കുന്നത്. നിങ്ങളുടെ അവസരങ്ങളാണ് കൊള്ളയടിക്കുന്നത്. അത്തരമൊരു ആക്രോശം മുഴക്കിയ ആള്&#x200d; ആഭ്യന്തര മന്ത്രിയായി അധികാരമേല്&#x200d;ക്കുമ്പോള്&#x200d; സനാഉല്ലമാര്&#x200d;ക്ക് നെഞ്ചുപൊട്ടി കരയാനേ കഴിയൂ. ആ കണ്ണുനീര്&#x200d; തുടയ്ക്കാന്&#x200d; ഇന്ത്യയില്&#x200d; ന്യൂനപക്ഷ സമൂഹം ഒരാളെ മാത്രമേ കാണുന്നൂള്ളൂ. രാഹുല്&#x200d;ജീ. അതങ്ങയെയാണ്. വര്&#x200d;ഗീയതകൊണ്ട് മതില്&#x200d;കെട്ടാത്ത അങ്ങേക്ക് മാത്രമേ ആ കണ്ണീര് തുടക്കാന്&#x200d; കഴിയൂ. അതുകൊണ്ട് ആരൊക്കെ കൈവിട്ടാലും ആരൊക്കെ കല്ലെറിഞ്ഞാലും ഞങ്ങള്&#x200d; മലയാളികള്&#x200d;ക്ക് അങ്ങയെ വേണം രാഹുല്&#x200d;ജീ. ഇന്ത്യ ജീവിച്ചിരിക്കുന്നുവെന്ന് ഞങ്ങളെ വീണ്ടും വീണ്ടുമോര്&#x200d;മിപ്പിക്കാന്&#x200d;. അമേത്തി ഒരു ദുഃഖമായി അങ്ങയുടെ മനസ്സിലാണ്ടാകാം. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ഗുജറാത്തും അങ്ങയെ കൈവിട്ടിട്ടുണ്ടാകാം. എന്നാല്&#x200d; ഈ മലയാളനാടിന്, ഇന്ത്യയുടെ ആത്മാവിനെ ആവാഹിച്ച ഈ മണ്ണിന് അങ്ങയെ കൈവിടാനാകില്ല. ഞങ്ങളുടെ ജീവിതം മതേതരത്വമാണ്. അത് ഞങ്ങള്&#x200d; പുസ്തകങ്ങളിലൂടെ പഠിച്ചതല്ല. ഞങ്ങളുടെ വീടുകളില്&#x200d;നിന്ന് അനുഭവിച്ചുപഠിച്ചതാണ്. ഞങ്ങളുടെ ഉമ്മമാര്&#x200d; ഒരേ മേശക്കുചുറ്റുമിരുത്തി വിളമ്പിത്തന്ന ഭക്ഷണത്തില്&#x200d;നിന്നാണ് ഞങ്ങള്&#x200d; മതേതരത്വം പഠിച്ചത്. ഞങ്ങള്&#x200d; ഒരുമിച്ചിരുന്ന് പങ്കിട്ട വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തില്&#x200d;നിന്നാണ് ഞങ്ങള്&#x200d; മതേതരത്വം പഠിച്ചത്. ഞങ്ങള്&#x200d; ഒരുമിച്ച് കിടന്ന ആസ്പത്രി വരാന്തകളില്&#x200d;നിന്നാണ് ഞങ്ങള്&#x200d; ആ മതേതരത്വത്തെ പുണര്&#x200d;ന്നത്. ഞങ്ങള്&#x200d; ഒരുമിച്ചുകരഞ്ഞ മരണവീടുകളില്&#x200d;നിന്നാണ്, ഞങ്ങള്&#x200d; ഒരുമിച്ചാഹ്ലാദിച്ച ഉല്&#x200d;സവപ്പറമ്പുകളില്&#x200d;നിന്നാണ് ഞങ്ങള്&#x200d; മതേതരത്വം പഠിച്ചത്. അതുകൊണ്ട് രാഹുല്&#x200d;ജീ, ഇനി താങ്കള്&#x200d; ഞങ്ങള്&#x200d;ക്കൊരു ജനപ്രതിനിധി മാത്രമല്ല. ഞങ്ങളുടെ സ്വപ്‌നങ്ങള്&#x200d;ക്ക് കൂട്ടിരിക്കാനുള്ള കാവല്&#x200d;ക്കാരന്&#x200d;കൂടിയാണ്. ആ കാവല്&#x200d;ക്കാരന്റെ കൂടെ ഞങ്ങള്&#x200d; ചങ്കുപറിച്ചുനല്&#x200d;ക്കുമെന്ന് ഉറപ്പാണ്. താങ്കളീ മണ്ണില്&#x200d; കാലുകുത്തുമ്പോള്&#x200d; ഞങ്ങള്&#x200d;ക്ക് നല്&#x200d;കാനുള്ളത്. ആ ഉറപ്പിന്റെ പ്രഖ്യാപനമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; മലയാളികള്&#x200d; നല്&#x200d;കിയ മാന്&#x200d;ഡേറ്റ്. അങ്ങ് വരൂ, ചരിത്രം കാത്തിരിക്കുന്ന ആ പോരാട്ടത്തിന് കച്ചമുറുക്കൂ. കേരളം കൂടെയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parliament-election-result-congress-analysis-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാത്മാ എന്ന വിശേഷണം ഗാന്ധിക്ക് ചേരില്ലെന്ന് അരുന്ധതി റോയ്</title>
		<link>https://www.chandrikadaily.com/arundathi-roy-against-mahathma-gandhi-news.html</link>
					<comments>https://www.chandrikadaily.com/arundathi-roy-against-mahathma-gandhi-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Jan 2019 10:21:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arundathi roy]]></category>
		<category><![CDATA[mahathmagandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116075</guid>

					<description><![CDATA[കോഴിക്കോട്: മഹാത്മാ ഗാന്ധിക്കെതിരെ വിവാദ പരാമര്&#x200d;ശവുമായി സാഹിത്യകാരി അരുന്ധതി റോയ്. മഹാത്മാ എന്ന വിശേഷണത്തിന് ഗാന്ധി അര്&#x200d;ഹനല്ലെന്ന് അരുന്ധതി റോയ് പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചര്&#x200d; ഫെസ്റ്റിവലില്&#x200d; സാഹിത്യത്തെയും രാഷ്ട്രീയത്തെയും കുറിച്ച് സോഹിനി റോയുമായി സംവദിക്കുന്നതിനിടെയായിരുന്നു പരാമര്&#x200d;ശം. മഹാത്മാ എന്ന വിശേഷണത്തിന് ഗാന്ധി അര്&#x200d;ഹനല്ല. അംബേദ്കറെയും ഗാന്ധിയെയും ഒരേ തരത്തില്&#x200d; കാണാനാവില്ല. ഗാന്ധിജിയുടെ ആദ്യകാല സമരഭൂമിയായ ദക്ഷിണാഫ്രിക്കയില്&#x200d; നടന്ന കാര്യങ്ങളെക്കുറിച്ച് പരിശോധിച്ചതിന് ശേഷമാണ് താന്&#x200d; ഈ അഭിപ്രായം പറയുന്നതെന്നും അരുന്ധതി പറയുന്നു. &#8216;കറുത്തവര്&#x200d;ഗ്ഗക്കാര്&#x200d;ക്കെതിരെ അങ്ങേയറ്റം വംശീയമായ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മഹാത്മാ ഗാന്ധിക്കെതിരെ വിവാദ പരാമര്&#x200d;ശവുമായി സാഹിത്യകാരി അരുന്ധതി റോയ്. മഹാത്മാ എന്ന വിശേഷണത്തിന് ഗാന്ധി അര്&#x200d;ഹനല്ലെന്ന് അരുന്ധതി റോയ് പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചര്&#x200d; ഫെസ്റ്റിവലില്&#x200d; സാഹിത്യത്തെയും രാഷ്ട്രീയത്തെയും കുറിച്ച് സോഹിനി റോയുമായി സംവദിക്കുന്നതിനിടെയായിരുന്നു പരാമര്&#x200d;ശം.</p>
<p>മഹാത്മാ എന്ന വിശേഷണത്തിന് ഗാന്ധി അര്&#x200d;ഹനല്ല. അംബേദ്കറെയും ഗാന്ധിയെയും ഒരേ തരത്തില്&#x200d; കാണാനാവില്ല. ഗാന്ധിജിയുടെ ആദ്യകാല സമരഭൂമിയായ ദക്ഷിണാഫ്രിക്കയില്&#x200d; നടന്ന കാര്യങ്ങളെക്കുറിച്ച് പരിശോധിച്ചതിന് ശേഷമാണ് താന്&#x200d; ഈ അഭിപ്രായം പറയുന്നതെന്നും അരുന്ധതി പറയുന്നു. &#8216;കറുത്തവര്&#x200d;ഗ്ഗക്കാര്&#x200d;ക്കെതിരെ അങ്ങേയറ്റം വംശീയമായ നിലപാടുകള്&#x200d; ഗാന്ധിയ്ക്കുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സമരങ്ങളിലെ അദ്ദേഹത്തിന്റെ ആദ്യ വിജയം ഒരു സര്&#x200d;ക്കാര്&#x200d; പോസ്‌റ്റോഫീസുമായി ബന്ധപ്പെട്ടാണ്. പോസ്‌റ്റോഫീസിലേക്കു കടക്കാനായി മൂന്നാമതൊരു പ്രവേശനകവാടം തുറപ്പിച്ചതായിരുന്നു ആ വിജയം. ഇന്ത്യക്കാരും കറുത്ത വര്&#x200d;ഗ്ഗക്കാരും ഒരേ കവാടത്തിലൂടെ കടക്കേണ്ടിവരരുത് എന്നായിരുന്നു അതിന് അദ്ദേഹത്തിന്റെ ന്യായം,&#8217; അരുന്ധതി റോയ് പറഞ്ഞു. ഘാന സര്&#x200d;വകലാശാലയില്&#x200d; നിന്നും ഗാന്ധിയുടെ പ്രതിമ എടുത്തു മാറ്റാന്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; ആവശ്യപ്പെട്ടതും അരുന്ധതി റോയ് ചൂണ്ടിക്കാട്ടി.</p>
<p>&#8216;ഇന്ത്യയിലെ ഉന്നതകുലജാതരും ബ്രിട്ടീഷുകാരുമായുള്ള വംശീയ താരതമ്യം വരെ ഗാന്ധി നടത്തിയിട്ടുണ്ട്. താനടക്കമുള്ള ഇന്ത്യന്&#x200d; സവര്&#x200d;ണര്&#x200d; ആര്യന്മാരാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നതിന്റെ തെളിവുകള്&#x200d; അദ്ദേഹത്തിന്റെ എഴുത്തുകളിലുണ്ട്. ഗാന്ധി തൊട്ടുകൂടായ്മയെക്കുറിച്ചും മറ്റും സംസാരിച്ചപ്പോള്&#x200d;, പ്രാതിനിധ്യം പോലുള്ള രാഷ്ട്രീയപ്രശ്‌നങ്ങളായിരുന്നു അംബേദ്കര്&#x200d; ചൂണ്ടിക്കാണിച്ചത്. രാഷ്ട്രീയപരമായി ഗാന്ധി ഒരു ജീനിയസ്സായിരുന്നു. പക്ഷേ മഹാത്മാ എന്ന വിശേഷണം അദ്ദേഹം അര്&#x200d;ഹിക്കുന്നില്ല. ഇക്കാര്യത്തില്&#x200d; അംബേദ്കറിന് വഴികാട്ടാനും ഗാന്ധിക്ക് സാധിക്കില്ല&#8217; അരുന്ധതി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arundathi-roy-against-mahathma-gandhi-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
