<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mahatma gandhi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mahatma-gandhi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Dec 2025 02:01:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mahatma gandhi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗാന്ധിയോടും പാവങ്ങളോടുമുള്ള യുദ്ധം</title>
		<link>https://www.chandrikadaily.com/gandhis-war-on-the-poor.html</link>
					<comments>https://www.chandrikadaily.com/gandhis-war-on-the-poor.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 17 Dec 2025 02:01:50 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[mahatma gandhi]]></category>
		<category><![CDATA[VBGRAMG]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369103</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ തീരുമാനം ഒരേ സമയം മഹാത്മാഗാന്ധിയോടും രാജ്യത്തെ പട്ടിണി പാവങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. രാഷ്ട്രപിതാവും രാഷ്ട്ര ശില്&#x200d;പിയുമുള്&#x200d;പ്പെടെയുള്ള ദേശീയ നേതാക്കളോടുള്ള മോദി സര്&#x200d;ക്കാറിന്റെ വിരോധം ചരിത്രത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടം മുതല്&#x200d; ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കുന്നതില്&#x200d; വരെ നിര്&#x200d;ണായക പങ്കുവഹിച്ച പൂര്&#x200d;വസൂരികളായ ഭരണാധികാരികളുടെയും നേതാക്കളുടെയും ഓര്&#x200d;മകള്&#x200d;പോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്&#x200d; അധികാരത്തിലേറിയ നാള്&#x200d; മുതല്&#x200d; ബി.ജെ.പി ഗവണ്&#x200d;മെന്റ തുടര്&#x200d;ന്നുവരികയാണ്. അവരുടെ നാമഥേയത്തിലുള്ള സ്ഥലങ്ങളുടെയും പദ്ധതികളുടെയും പേരുകള്&#x200d; മായ്ച്ചുകളയുകയെന്നത് ഹോബിയാക്കിമാറ്റിയ ഈ സര്&#x200d;ക്കാറിന്റെ ചെയ്തികളുടെ ഏറ്റവും ഒടുവിലത്തേതാണ് തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തില്&#x200d; സംഭവിച്ചിരിക്കുന്നത്. 2014 ല്&#x200d; മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയശേഷമുള്ള സ്വച്ഛ് ഭാരത്, മന്&#x200d;മോഹന്&#x200d; സിങ്ങി ന്റെ കാലത്തെ നിര്&#x200d;മല്&#x200d; ഭാരത് അഭിയാനായിരുന്നു. ഇന്ദിരാ ആവാസ് യോജനയെ പ്രധാനമന്ത്രി ഗ്രാമീണ്&#x200d; ആവാസ് യോജനയും രാജീവ് ആവാസ് യോജനയെ (ചേരി നിര്&#x200d;മാര്&#x200d;ജനം) സര്&#x200d;ദാര്&#x200d; പട്ടേല്&#x200d; നാഷണല്&#x200d; മിഷന്&#x200d; ഫോര്&#x200d; ആര്&#x200d; ബന്&#x200d; ഹൗസിങ്ങായും നാഷണല്&#x200d; ഇഗവേണന്&#x200d;സ് പ്ലാന്&#x200d;, ഡിജിറ്റല്&#x200d; ഇന്ത്യയായും നാഷണല്&#x200d; മാനുഫാക്ചറിങ് പോളിസി, മെയ്ക്ക് ഇന്&#x200d; ഇന്ത്യയായും മാറ്റിയത് ഈ സര്&#x200d;ക്കാര്&#x200d; തന്നെയാണ്. ഇങ്ങനെ ഇരുപതിലധികം പദ്ധതികളുടെ പേരാണ് മാറ്റംവരുത്തിയിരിക്കുന്നത്. എന്നാല്&#x200d; തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തോടൊപ്പം, ദാരിദ്ര്യനിര്&#x200d;മാര്&#x200d;ജ്ജന പദ്ധതികളില്&#x200d; ലോകത്തെ ഏറ്റ വും വലുതെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രസ്തുത പദ്ധതിയില്&#x200d; അടിമുടി മാറ്റംവരുത്തിക്കൊണ്ട് ഈ സംവിധാനത്തെ അക്ഷരാര്&#x200d;ത്ഥത്തില്&#x200d; അട്ടിമറിക്കുകയാണ് എന്&#x200d;.ഡി.എ സര്&#x200d;ക്കാര്&#x200d; ചെയ്തിരിക്കുന്നത്. ദാരിദ്ര്യ നിര്&#x200d;മാര്&#x200d;ജ്ജനമെന്ന ആത്യന്തിക ലക്ഷ്യത്തെ ഇല്ലാതാക്കി എന്നുമാത്രമല്ല, പദ്ധതിയുടെ ഭാവിതന്നെ അവതാളത്തിലാക്കുംവിധമാണ് പൊളിച്ചെഴുത്തുണ്ടായിരിക്കുന്നത്.</p>
<p>ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് ഗ്രാമീണ കുടുംബങ്ങള്&#x200d;ക്ക് ഒരു സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; കുറഞ്ഞത് 100 ദിവസത്തെ കൂലിത്തൊഴില്&#x200d; ഉറപ്പുനല്&#x200d;കുന്ന തരത്തിലാണ് മന്&#x200d;മോഹന്&#x200d; സിങിന്റെ നേത്യത്വത്തിലുള്ള യു.പി.എ സര്&#x200d;ക്കാര്&#x200d; മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 2005 ല്&#x200d; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്ന പേരില്&#x200d; ആരംഭിച്ച പദ്ധതി, 2009 ഒക്ടോബര്&#x200d; രണ്ടുമുതല്&#x200d; യു.പി.എ സര്&#x200d;ക്കാര്&#x200d; &#8216;മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം&#8217; എന്ന് പുനര്&#x200d;നാമകരണം ചെയ്യുകയായിരുന്നു. 2020-21 കാലയളവില്&#x200d; കോവിഡ് മഹാമാരിയെത്തുടര്&#x200d;ന്ന്, 7.55 കോടി ഗ്രാമീണ കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്തക്കളായി മാറിയിരുന്നത്. തൊഴില്&#x200d; ആവശ്യത്തിനനുസരിച്ച് 15 ദിവസത്തിനകം അനുവദിക്കണം, 100 തൊഴില്&#x200d;ദിനങ്ങള്&#x200d;, തൊഴിലാളികള്&#x200d;ക്ക് വര്&#x200d;ഷത്തില്&#x200d; എപ്പോള്&#x200d; വേണമെങ്കിലും തൊഴില്&#x200d; ആവശ്യപ്പെടാം, ഗ്രാമസഭകളും ഗ്രാമപ്പഞ്ചായത്തുകളും തൊഴില്&#x200d; നിശ്ചയിക്കും, കേന്ദ്ര സംസ്ഥാനങ്ങളുടെ സാമ്പത്തികബാധ്യത ഫണ്ടില്&#x200d; കേന്ദ്രത്തിന് പ്രാഥമിക ഉത്തരവാദിത്വം (90 ശതമാനം വിഹിതം കേന്ദ്രം, 10 ശതമാ നം സംസ്ഥാനം), സാങ്കേതികവിദ്യയുടെ ഉപയോഗം നിര്&#x200d;ബന്ധിത വ്യവസ്ഥയല്ല, സോഷ്യല്&#x200d; ഓഡിറ്റിങ്ങിന് ഊന്നല്&#x200d; എന്നിങ്ങനെ ലളിതമായ വ്യവസ്ഥകളിലൂടെ പരമാവധി ആളുകളെ പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു മന്&#x200d;മോഹന്&#x200d; സര്&#x200d;ക്കാറിന്റെ ലക്ഷ്യമെങ്കില്&#x200d; ഇന്ന് പാവപ്പെട്ടവര്&#x200d;ക്ക് ഒരിക്കലും പ്രാപ്യമാകരുതെന്ന ലക്ഷ്യത്തിലേക്കാണ് പദ്ധതിയെ പരിവര്&#x200d;ത്തിച്ചിരിക്കുന്നത്.</p>
<p>കേന്ദ്രം നിശ്ചയിക്കുന്ന വിഹിതത്തിനനുസരിച്ചാകും തൊഴിലുറപ്പ്, സംസ്ഥാനങ്ങള്&#x200d;ക്കും ബാധ്യത, 125 തൊഴില്&#x200d;ദിനങ്ങള്&#x200d;, കാര്&#x200d;ഷികസീസണിന്റെ മൂര്&#x200d;ധന്യഘട്ടം കണക്കിലെടുത്ത് 60 ദിവസംവരെ തൊഴിലുറപ്പില്&#x200d; മറ്റ് തൊഴിലനുവദിക്കേണ്ട, ദേശീയ അടിസ്ഥാനസൗകര്യ താല്&#x200d;പര്യങ്ങള്&#x200d;ക്കനുസരിച്ച് പി.എം ഗതിശക്തിയുമായി ബന്ധപ്പെടുത്തി വികസിത് ഗ്രാമപ്പഞ്ചായത്തുകള്&#x200d; തൊഴില്&#x200d; നിശ്ചയിക്കും.</p>
<p>കേന്ദ്രം 60 ശതമാനം സംസ്ഥാനം 40 ശതമാനം ചെലവ് വഹിക്കും, അധികമായാല്&#x200d; ആ ബാധ്യതയും സംസ്ഥാനങ്ങള്&#x200d; ഏറ്റെടുക്കണം, ബയോമെട്രിക് ഒതന്റിക്കേഷന്&#x200d;, ഡാഷ്‌ബോര്&#x200d;ഡുകള്&#x200d;, ജിയോസ്‌പേഷ്യല്&#x200d; പ്ലാനിങ് എന്നിവ നിര്&#x200d;ബന്ധം, വിശ്വാസ്യതയുറപ്പാക്കാന്&#x200d; ഡിജിറ്റല്&#x200d; സംവിധാനം, വ്യവസ്ഥാകാലംഘനത്തിന് 10,000 രൂപവരെ പിഴ എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് പുതുതായി ചേര്&#x200d;ത്തിരിക്കു ന്നത്. കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും അന്ന് വെളിപ്പെടുത്തിയതില്&#x200d; പദ്ധതിപ്പേരില്&#x200d; നിന്ന് രാഷ്ട്രപിതാവിനെ പാടേ തഴഞ്ഞിരുന്നില്ല. &#8216;പൂജ്യ ബാപ്പു ഗ്രാമീണ്&#x200d; റോസ്ഗാര്&#x200d; ഗാരന്റിയോജന&#8217; എന്നായിരുന്നു പുറത്ത് പ്രചരിച്ച പേര്. എന്നാല്&#x200d;, തിങ്കളാഴ്ച്ച ലോക്‌സഭാ അംഗങ്ങള്&#x200d;ക്ക് പരിശോധനയ്ക്കായി നല്&#x200d;കിയ ബില്ലിന്റെ പേരില്&#x200d;നിന്ന് ഗാന്ധിജി തീര്&#x200d;ത്തും ഒഴിവാക്കപ്പെട്ടു. പേര് വികസിത് ഭാരത് ഗാരന്റി ഫോര്&#x200d; റോസ്ഗാര്&#x200d; അജീവിക മിഷന്&#x200d; ഗ്രാമീണ്&#x200d; എന്നായി മാറുകയായിരുന്നു. ഏതായാലും രാഷ്ട്രപിതാവിനോടും രാജ്യത്തെ പാവങ്ങളോടും ഒരേസമയം യുദ്ധപ്രഖ്യാപനം നടത്തിയതിലൂടെ രാജ്യത്തോടുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ മറ്റൊരു കൊലച്ചതിയാണ് തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചതിലൂടെ സംഭവിച്ചിരിക്കുന്നത്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gandhis-war-on-the-poor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോഡ്സെയുടെ പ്രേതമാണ് ഇവരെ ബാധിച്ചിരിക്കുന്നത്; തുഷാര്&#x200d; ഗാന്ധിയെ തടഞ്ഞ ആര്&#x200d; എസ് എസ്-ബിജെപിക്കെതിരെ കെ സുധാകരന്&#x200d; എംപി</title>
		<link>https://www.chandrikadaily.com/they-are-haunted-by-godses-ghost-k-sudhakaran-mp-against-rss-bjp-for-blocking-tushar-gandhi.html</link>
					<comments>https://www.chandrikadaily.com/they-are-haunted-by-godses-ghost-k-sudhakaran-mp-against-rss-bjp-for-blocking-tushar-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 13 Mar 2025 02:28:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[mahatma gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333637</guid>

					<description><![CDATA[രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച ക്യാന്&#x200d;സറാണ് സംഘപരിവാര്&#x200d;]]></description>
										<content:encoded><![CDATA[<p>നെയ്യാറ്റിന്&#x200d;കരയില്&#x200d; ഗാന്ധിയുടെ ചെറുമകന്&#x200d; തുഷാര്&#x200d; ഗാന്ധിയെ തടഞ്ഞ ആര്&#x200d; എസ് എസ്-ബിജെപി നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്&#x200d; എംപി. &#8216;ഗോഡ്സെയുടെ പ്രേതമാണ് ബിജെപിയെയും ആര്&#x200d;എസ്എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്സെയെ വാഴ്ത്തുന്ന വര്&#x200d;ഗീയ ശക്തികള്&#x200d;ക്ക് കേരളത്തിന്റെ മതേതരമണ്ണില്&#x200d; സ്ഥാനമില്ല. മതേതരമൂല്യങ്ങള്&#x200d;ക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയായ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച ക്യാന്&#x200d;സറാണ് സംഘപരിവാര്&#x200d;. അത് പറയുന്നതില്&#x200d; എന്താണ് തെറ്റ്?&#8217;; കെ സുധാകരന്&#x200d; ചോദിച്ചു</p>
<p>ഗാന്ധിജിയുടെ ചെറുമകനെ പോലും വെറുതെവിടാത്ത ബിജെപി ഫാസിസ്റ്റാണോയെന്നും ഫാസിസത്തിന്റെ വക്താക്കളായ ആര്&#x200d; എസ് എസും ബി ജെ പി യും നടത്തിയത് ഗാന്ധിനിന്ദയാണെന്നും ഇനിയെങ്കിലും സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. ഹീനമായ ഈ നടപടിക്ക് കേരളത്തിന്റെ മതേതര മനസ്സ് മാപ്പുനല്&#x200d;കില്ലെന്നും സുധാകരന്&#x200d; പറഞ്ഞു</p>
<p>പ്രമുഖ ഗാന്ധിയനും പൊതുപ്രവര്&#x200d;ത്തകനുമാണ് തുഷാര്&#x200d; ഗാന്ധി. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥന്&#x200d; നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാര്&#x200d; ഗാന്ധി. രാജ്യത്തിന്റെ ആത്മാവിന് ക്യാന്&#x200d;സര്&#x200d; ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാന്&#x200d;സര്&#x200d; പടര്&#x200d;ത്തുന്നതെന്നും തുഷാര്&#x200d;ഗാന്ധി പ്രസംഗിച്ചിരുന്നു. ഇതില്&#x200d; പ്രതിഷേധിച്ചാണ് ആര്&#x200d;എസ്എസ്- ബിജെപി പ്രവര്&#x200d;ത്തകര്&#x200d; പ്രകോപനം സൃഷ്ടിച്ചത്. എന്നാല്&#x200d; തന്റെ നിലപാടില്&#x200d; മാറ്റമില്ലെന്ന് പറഞ്ഞ തുഷാര്&#x200d;ഗാന്ധി ഗാന്ധിജിക്ക് ജയ് വിളിച്ച് ശേഷം മടങ്ങുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/they-are-haunted-by-godses-ghost-k-sudhakaran-mp-against-rss-bjp-for-blocking-tushar-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യന്&#x200d; ബിയര്&#x200d; ക്യാനില്&#x200d; ഗാന്ധിയുടെ ചിത്രവും ഒപ്പും; ഡല്&#x200d;ഹിയിലെ റഷ്യന്&#x200d; എംബസിയിലേയ്ക്ക് പോസ്റ്റ് കാര്&#x200d;ഡുകളയച്ച് പ്രതിഷേധം</title>
		<link>https://www.chandrikadaily.com/gandhis-portrait-and-signature-on-a-russian-beer-can-protest-by-sending-postcards-to-the-russian-embassy-in-delhi.html</link>
					<comments>https://www.chandrikadaily.com/gandhis-portrait-and-signature-on-a-russian-beer-can-protest-by-sending-postcards-to-the-russian-embassy-in-delhi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Feb 2025 09:05:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kottayam]]></category>
		<category><![CDATA[mahatma gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331099</guid>

					<description><![CDATA[ന്ത്യയിലെ റഷ്യന്&#x200d; അംബാസിഡര്&#x200d; ഡെനിസ് അലിപോവിനാണ് പോസ്റ്റ് കാര്&#x200d;ഡുകളയച്ചത്]]></description>
										<content:encoded><![CDATA[<p>റഷ്യയിലെ ബിയര്&#x200d; ക്യാനില്&#x200d; നിന്നും ഗാന്ധിജിയുടെ ചിത്രവും ഒപ്പും നീക്കാന്&#x200d; നടപടി സ്വീകരിക്കാത്തതിനെതിരെ മഹാത്മാഗാന്ധി നാഷണല്&#x200d; ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്&#x200d; ഡല്&#x200d;ഹിയിലെ റഷ്യന്&#x200d; എംബസിയിലേയ്ക്ക് 1001 പോസ്റ്റ് കാര്&#x200d;ഡുകളയച്ച് പ്രതിഷേധം. ഇന്ത്യയിലെ റഷ്യന്&#x200d; അംബാസിഡര്&#x200d; ഡെനിസ് അലിപോവിനാണ് പോസ്റ്റ് കാര്&#x200d;ഡുകളയച്ചത്.</p>
<p>മദ്യത്തിനെതിരെ ജീവിതത്തിലുടനീളം നിലപാട് സ്വീകരിച്ച ഗാന്ധിജിയുടെ ചിത്രം ബിയര്&#x200d; ക്യാനില്&#x200d; അച്ചടിച്ചത് അനുചിതമാണെന്നും ഗാന്ധിജിയുടെ ചിത്രവും ഒപ്പും ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്റ് കാര്&#x200d;ഡില്&#x200d; ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്&#x200d; രാഷ്ട്രപിതാവിനോടുള്ള അധിക്ഷേപത്തില്&#x200d; മൗനം പാലിക്കുന്ന സൗഹൃദ രാഷ്ട്രമായ റഷ്യയുടെ നടപടി അത്ഭുതപ്പെടുത്തുന്നതായി നാഷ്ണല്&#x200d; ഫൗണ്ടേഷന്&#x200d; പറഞ്ഞു.</p>
<p>റഷ്യന്&#x200d; ഭരണാധികാരികള്&#x200d; നടപടി സ്വീകരിക്കുംവരെ ഗാന്ധിയന്&#x200d; മാര്&#x200d;ഗ്ഗത്തില്&#x200d; പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങള്&#x200d; വ്യാപകമായ പ്രതിഷേധിച്ചിട്ടും രാഷ്ട്രീയ നേതൃത്വങ്ങള്&#x200d; ഈ വിഷയത്തില്&#x200d; കുറ്റകരമായ മൗനം പാലിക്കുകയാണ്. സമാനമായ സംഭവത്തില്&#x200d; ഇസ്രായേലും ചെക്ക് റിപ്പബ്‌ളിക്കും പരാതികള്&#x200d; ഉയര്&#x200d;ന്നപ്പോള്&#x200d; തന്നെ നടപടി സ്വീകരിച്ചിരുന്നതായി എബി ജെ ജോസ് ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gandhis-portrait-and-signature-on-a-russian-beer-can-protest-by-sending-postcards-to-the-russian-embassy-in-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ന് മഹാത്മ ഗാന്ധിയുടെ 77-ആം രക്തസാക്ഷിത്വ ദിനം</title>
		<link>https://www.chandrikadaily.com/today-is-mahatma-gandhis-77th-martyrdom-day.html</link>
					<comments>https://www.chandrikadaily.com/today-is-mahatma-gandhis-77th-martyrdom-day.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 Jan 2025 06:03:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[77th Martyrdom Day]]></category>
		<category><![CDATA[mahatma gandhi]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328052</guid>

					<description><![CDATA[സാമൂഹിക-രാഷ്ട്രീയ പ്രതിരോധ നേതാവായ ഗാന്ധിജി രാജ്യത്തിന് നല്&#x200d;കിയ പഠനങ്ങളും മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങളും ഇന്നും അനേകം ജനങ്ങള്&#x200d; അനുസ്മരിക്കുന്നുണ്ട്.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>ജനുവരി 30. 2025  ഇന്ത്യയുടെ ദേശീയ പിതാവായ മഹാത്മാഗാന്ധിയെ അനുസ്മരിക്കുന്ന ദിനം. എല്ലാ വര്&#x200d;ഷവും ജനുവരി 30-ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനമായി ആചരിക്കപ്പെടുന്നു. 1948-ല്&#x200d; ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം, ഈ ദിവസം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്&#x200d; അദ്ദേഹത്തിന്റെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശവും, രാജ്യത്തിന് നല്&#x200d;കിയ മാതൃകയും ഓര്&#x200d;മ്മപ്പെടുത്താന്&#x200d; പരിപാടികള്&#x200d; സംഘടിപ്പിക്കും.</p>
<p>സാമൂഹിക-രാഷ്ട്രീയ പ്രതിരോധ നേതാവായ ഗാന്ധിജി രാജ്യത്തിന് നല്&#x200d;കിയ പഠനങ്ങളും മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങളും ഇന്നും അനേകം ജനങ്ങള്&#x200d; അനുസ്മരിക്കുന്നുണ്ട്. 1947-ല്&#x200d; ഇന്ത്യ സ്വാതന്ത്ര്യം നേടി, എന്നാല്&#x200d; ഗാന്ധിജിയുടെ സമാധാനപ്രസ്ഥാനവും സത്യാഗ്രഹവും, അദ്ദേഹത്തിന്റെ നീതി, സമന്വയം, സഹിഷ്ണുത എന്നീ സന്ദേശങ്ങള്&#x200d; ദൂരദര്&#x200d;ശിയായ പ്രഭാവങ്ങള്&#x200d; സൃഷ്ടിച്ചു.</p>
<p>ഗാന്ധിജിയുടെ മരണത്തോടെ മാത്രം അദ്ദേഹത്തിന്റെ പ്രസ്ഥാനം അവസാനിച്ചില്ല, അനേകം പേര്&#x200d;ക്ക് പ്രചോദനമായി മാറി. അത്തരത്തില്&#x200d;, രാജ്യത്തിന്റെ ചരിത്രത്തില്&#x200d; മഹത്വം നേടിയ വ്യക്തിയാണ് അദ്ദേഹം. മഹാത്മാഗാന്ധി സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി ഇന്നും നമ്മുടെ മനസ്സില്&#x200d; ജീവിച്ചിരിക്കുന്നു. ഈ ദിനം മനുഷ്യകുലത്തിന്റെ വികസനത്തിനായുള്ള ശ്രമങ്ങളെ പ്രതിനിധീകരിക്കുകയാണ്.  ഗാന്ധിജിയുടെ ‘ആത്മപ്രതിഷ്ഠ’ എന്ന ആശയം ലോകത്തുള്ള സമാധാനപരമായ സദാചാരങ്ങളുടെ അടിസ്ഥാനം ആകുന്നു.</p>
<p>‘സ്വാതന്ത്ര്യത്തിന് വേണ്ടി എന്താണ് നമ്മള്&#x200d; ഓര്&#x200d;ക്കേണ്ടത്?’ എന്നാണ്, അവിടെയുണ്ടായിരുന്ന ജനങ്ങള്&#x200d; ചോദിക്കുന്നത്. മഹാത്മാഗാന്ധിയുടെ വാക്കുകള്&#x200d; ഇന്ന്, നീതിയുടെയും സമാധാനത്തിന്റെയും പുത്തന്&#x200d; പ്രചോദനമാണ്. ഇന്ന്, ആധുനിക ഇന്ത്യയിലെ രാഷ്ട്രചരിത്രം ബഹുമാനപ്പെടുത്തുന്ന, സ്വാതന്ത്ര്യ സമരത്തിലെ ഈ പ്രേരണാപരമായ ദിനത്തില്&#x200d;, നമ്മുടെ മഹാത്മാ ഗാന്ധി എന്നും നിലനില്&#x200d;ക്കും.</p>
<p>മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണ ഭാഗമായി കെപിസിസി ആസ്ഥാനത്ത് രാവിലെ പുഷ്പാര്&#x200d;ച്ചനയും പ്രാര്&#x200d;ത്ഥനാ ചടങ്ങും നടന്നു. കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകസമിതിയംഗം എകെ ആന്റണി,എഐസിസി ജനറല്&#x200d; സെക്രട്ടറി കെ.സി.വേണുഗോപാല്&#x200d; എംപി, കെ പി സി സിഅധ്യക്ഷന്&#x200d; കെ.സുധാകരന്&#x200d; എംപി, കെ, മുരളീധരന്&#x200d;, കെപിസിസി ഡിസിസി ഭാരവാഹികള്&#x200d; തുടങ്ങിയവര്&#x200d; ചടങ്ങില്&#x200d; സംബന്ധിച്ചു.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/today-is-mahatma-gandhis-77th-martyrdom-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കൊന്നതാണ്&#8217;; ഗാന്ധി വധത്തിന് ഇന്ന് 76 ആണ്ട്</title>
		<link>https://www.chandrikadaily.com/killed-today-marks-76-years-since-gandhis-assassination.html</link>
					<comments>https://www.chandrikadaily.com/killed-today-marks-76-years-since-gandhis-assassination.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 30 Jan 2024 05:05:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[India]]></category>
		<category><![CDATA[mahatma gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289175</guid>

					<description><![CDATA[സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാര്&#x200d;ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്തില്&#x200d; അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോഴാണ് മനുവും ആഭയും സമയത്തെക്കുറിച്ച് ഓര്&#x200d;മ്മിച്ചത്. ഉടന്&#x200d;തന്നെ സംഭാഷണം നിര്&#x200d;ത്തി ഗാന്ധിജി പ്രാര്&#x200d;ഥനയ്ക്കായി പുറപ്പെട്ടു. ബിര്&#x200d;ളാ ഹൗസിലെ പ്രാര്&#x200d;ഥനാമൗതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക് പോകുമ്പോള്&#x200d; ഗാന്ധിജി തീരുമാനിച്ചു. ഈ സമയം ജനങ്ങള്&#x200d;ക്കിടിയില്&#x200d; നിന്നിരുന്ന ഹിന്ദു മഹാസഭാംഗവും ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകനുമായ നാഥുറാം ഗോഡ്‌സേ പോക്കറ്റില്&#x200d; കരുതിയിരുന്ന പിസ്റ്റള്&#x200d; ഇരുകൈകള്&#x200d;ക്കുമുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു. &#8216;നമസ്‌തേ ഗാന്ധി&#8217;. [&#8230;]]]></description>
										<content:encoded><![CDATA[<p>സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാര്&#x200d;ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്തില്&#x200d; അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോഴാണ് മനുവും ആഭയും സമയത്തെക്കുറിച്ച് ഓര്&#x200d;മ്മിച്ചത്. ഉടന്&#x200d;തന്നെ സംഭാഷണം നിര്&#x200d;ത്തി ഗാന്ധിജി പ്രാര്&#x200d;ഥനയ്ക്കായി പുറപ്പെട്ടു. ബിര്&#x200d;ളാ ഹൗസിലെ പ്രാര്&#x200d;ഥനാമൗതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക് പോകുമ്പോള്&#x200d; ഗാന്ധിജി തീരുമാനിച്ചു.</p>
<p>ഈ സമയം ജനങ്ങള്&#x200d;ക്കിടിയില്&#x200d; നിന്നിരുന്ന ഹിന്ദു മഹാസഭാംഗവും ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകനുമായ നാഥുറാം ഗോഡ്‌സേ പോക്കറ്റില്&#x200d; കരുതിയിരുന്ന പിസ്റ്റള്&#x200d; ഇരുകൈകള്&#x200d;ക്കുമുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു. &#8216;നമസ്‌തേ ഗാന്ധി&#8217;. ഗാന്ധിജിയുടെ പാദം ചുംബിക്കുമ്പോള്&#x200d; അയാള്&#x200d; തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സേയെ വിലക്കി. എന്നാല്&#x200d; ഇടത് കൈകൊണ്ട് മവുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റള്&#x200d; കൊണ്ട് ഗോഡ്‌സെ മൂന്ന് തവണ വെടിയുതിര്&#x200d;ത്തു. ഗാന്ധിജിയുടെ നെഞ്ചില്&#x200d; തന്നെ മൂന്ന് വെടിയുണ്ടകളും തുളച്ചുകയറി&#8230;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/killed-today-marks-76-years-since-gandhis-assassination.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപിതാവിനെ അപമാനിച്ച് എസ്.എഫ്.ഐ നേതാവ്; മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വിഡിയോ എടുത്തു</title>
		<link>https://www.chandrikadaily.com/sfi-leader-insults-father-of-nation-the-video-was-taken-by-placing-a-cooling-glass-on-the-statue-of-mahatma-gandhi.html</link>
					<comments>https://www.chandrikadaily.com/sfi-leader-insults-father-of-nation-the-video-was-taken-by-placing-a-cooling-glass-on-the-statue-of-mahatma-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 26 Dec 2023 08:46:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mahatma gandhi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sfi]]></category>
		<category><![CDATA[statue]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286698</guid>

					<description><![CDATA[എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം]]></description>
										<content:encoded><![CDATA[<p>രാഷ്ട്രപിതാവിനെ അപമാനിച്ച് എസ് എഫ് ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തുകൊണ്ടാണ് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അതിൽ നാസർ മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത്. ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി കൂടിയാണ് അതിൽ നാസർ. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfi-leader-insults-father-of-nation-the-video-was-taken-by-placing-a-cooling-glass-on-the-statue-of-mahatma-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മായ്ച്ചു കളയാനാവില്ല, ആ രക്തക്കറ ഗാന്ധിവധത്തിന് ഇന്നേക്ക് 75 വർഷം</title>
		<link>https://www.chandrikadaily.com/gandhi-death-january-30.html</link>
					<comments>https://www.chandrikadaily.com/gandhi-death-january-30.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 30 Jan 2023 06:56:08 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[January 30]]></category>
		<category><![CDATA[mahatma gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235151</guid>

					<description><![CDATA[ഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങളെല്ലാം ഇപ്പോഴും ദാരിദ്ര്യ രേഖക്കു താഴെയാണ്. ജീവൻ നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ്. എന്നാൽ ഗോഡ്സെ എവിടെയാണ്? ഗോഡ്സെ കാറിൽ രാജ്യം ചുറ്റുന്നു]]></description>
										<content:encoded><![CDATA[<p><strong>ഷെരീഫ് സാഗർ</strong></p>
<p>&nbsp;</p>
<p>അരി വാങ്ങുവാൻ ക്യൂവിൽത്തിക്കിനില്ക്കുന്നു ഗാന്ധി; അരികേ കൂറ്റൻ കാറി-ലേറി നീങ്ങുന്നു ഗോഡ്സേ. എൻ.വി കൃഷ്ണവാര്യർ എഴുതിയ ഗാന്ധിയും ഗോഡ്സെയും എന്ന കവിതയിലെ വരികളാണ്. ഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങളെല്ലാം ഇപ്പോഴും ദാരിദ്ര്യ രേഖക്കു താഴെയാണ്. ജീവൻ നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ്. എന്നാൽ ഗോഡ്സെ എവിടെയാണ്? ഗോഡ്സെ കാറിൽ രാജ്യം ചുറ്റുന്നു. അത് വെറുമൊരു കാറല്ല. കവിയുടെ ഭാവനയിൽത്തന്നെ അതൊരു കൂറ്റൻ കാറാണ്. വംശീയാധികാരത്തിന്റെയും ആധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെയും പ്രതീകമായ കൂറ്റൻ കാർ.<br />
എങ്ങനെയാണ് മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എന്ന അമ്പരപ്പിക്കുന്ന ചോദ്യവുമായി വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ ഒരു സ്‌കൂൾ രംഗത്തുവന്നിരുന്നു. ചരിത്രത്തെ വക്രീകരിക്കാനും ചരിത്ര പുരുഷന്മാരെ പരിഹസിക്കാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു അത്. ഗാന്ധിജി ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തയ്യാറായ ആൾക്കൂട്ടം മുന്നിലുള്ള കാലമാണിത്. അത്രത്തോളം ചരിത്രം വക്രീകരിക്കപ്പെടുന്ന കാലത്ത് ജനുവരി 30ന്റെ പ്രസക്തി വർദ്ധിക്കുന്നു.<br />
വെറുപ്പിന്റെ കറുത്ത ചെളി ഹൃദയത്തിൽ അടിഞ്ഞ ഒരു ഹിന്ദുത്വ ഭീകരനാണ് ഗാന്ധിയെ വെടിവെച്ചുകൊന്നത്. ഗോഡ്സെ ഒരു മതഭ്രാന്തൻ മാത്രമായിരുന്നില്ല. ഹിന്ദുത്വ ഫാസിസത്തിന്റെ പ്രതിരൂപമായിരുന്നു. ഇന്ത്യാ രാജ്യത്ത് ഇന്നും ഫാസിസത്തിന്റെ ഊർജ്ജദായകങ്ങളിൽ ഒന്നായി ഗോഡ്സെ വിലസുന്നു. ഗാന്ധിജി വെടിയേറ്റ് മരിച്ചപ്പോൾ മധുരം വിതരണം ചെയ്തവർ രാജ്യം ഭരിക്കുന്ന ഇന്ത്യയിൽ ഗാന്ധി അരിക്കുവേണ്ടി തിക്കിത്തിരക്കി ക്യൂ നിൽക്കുമ്പോൾ, ഗോഡ്സെ കൂറ്റൻ കാറിലേറി നീങ്ങുന്നു.</p>
<p>ഗാന്ധിജിക്കെതിരെ ആദ്യത്തെ വധശ്രമമായിരുന്നില്ല അത്. 1934ൽ പൂനെയിൽ വെച്ചാണ് ആദ്യത്തെ വധശ്രമം. ഗാന്ധിയുടെ വാഹനത്തിന് നേരെ ബോംബെറിഞ്ഞ് കൊണ്ടായിരുന്നു അത്. 1944ൽ മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ പഞ്ചഗണയിൽ നടന്ന രണ്ടാമത്തെ ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഗോഡ്സെ നേരിട്ടെത്തി നടത്തിയതായിരുന്നു ഈ അക്രമം. നെഹ്റുവിന്റെ വേഷത്തിൽ വന്ന് വാൾ വലിച്ചൂരിയ ഗോഡ്സെക്കൊപ്പം ഗോപാൽ ഗോഡ്സെയും നാരായൺ ആപ്തെയുമുണ്ടായിരുന്നു. ഇവരുടെ ഗൂഢാലോചനകൾക്ക് ആണ്ടുകളുടെ പഴക്കമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം. മുഹമ്മദലി ജിന്നയുമായി സംഭാഷണത്തിന് ഒരുങ്ങുമ്പോഴായിരുന്നു മൂന്നാമത്തെ വധശ്രമം. ഗോഡ്സെ തന്നെയാണ് വില്ലൻ. ആയുധവുമായി വന്ന ഗോഡ്സെയെ പോലീസ് തടഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു. 1946ൽ പൂനെയിലേക്കുള്ള യാത്രക്കിടെ തീവണ്ടിയുടെ പാളം തെറ്റിച്ച് ഗാന്ധിയെ കൊല്ലാനും ശ്രമം നടന്നു. ഒരു പാറയിൽ തട്ടിയപ്പോൾ തീവണ്ടി വേഗം കുറച്ചതിനാൽ അപകടം ഒഴിവായി. 1948 ജനുവരി 20നായിരുന്നു അടുത്ത ശ്രമം. ബോംബെറിഞ്ഞ് ആളുകളെ ഭയപ്പെടുത്തിയ ശേഷം ഗാന്ധിയെ കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ അത് വിജയിക്കില്ലെന്ന് കണ്ടതോടെ സംഘം സ്ഥലം വിട്ടു.</p>
<p>ഗോഡ്സെ ലക്ഷ്യം കണ്ടത് 1948 ജനുവരി 30 വെള്ളിയാഴ്ചയാണ്. 1948 ജനുവരി 30ന് അതിരാവിലെ കർക്കറെ, ആപ്തെ, നാഥുറാം വിനായക് ഗോഡ്സെ എന്നിവർ പഴയ ഡൽഹി റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ വിശ്രമ മുറിയിലെത്തി. അവിടെനിന്ന് കുളിച്ചൊരുങ്ങി ഒരു വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് പ്രാതൽ കഴിച്ചു. മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത ഗോഡ്സെ സസ്യാഹാരം മാത്രമേ കഴിച്ചിരുന്നുള്ളൂ. പ്രാതലിന് ശേഷം മുറിയിൽ തിരിച്ചെത്തി ഗാന്ധിയെ കൊല്ലാനുള്ള അവസാന വട്ട ഗൂഢാലോചന നടത്തി. മൂന്നു കാലുള്ള ക്യാമറ സംഘടിപ്പിച്ച് ക്യാമറാ തുണികൊണ്ട് മൂടി അതിന്റെ പിന്നിൽനിന്ന് വെടിയുതിർക്കാം എന്നായിരുന്നു ഒരു അഭിപ്രായം. മുസ്ലിം സ്ത്രീകൾ അണിയുന്ന പർദ്ദ ധരിക്കാമെന്നായിരുന്നു ആപ്തെയുടെ ഉപായം. അത് കൊള്ളാമെന്നു പറഞ്ഞ് ആപ്തെയും കർക്കറെയും പർദ്ദ വാങ്ങാൻ ചാന്ദ്നി ചൗക്കിലേക്ക് പോയി. പർദ്ദ വാങ്ങി അവർ തിരിച്ചെത്തി. അത് അണിഞ്ഞു നോക്കിയെങ്കിലും തോക്ക് പുറത്തെടുക്കാൻ പ്രയാസമാകുമെന്ന് പറഞ്ഞ് ഗോഡ്സെ ആ പദ്ധതി വേണ്ടെന്നു വെച്ചു. പിടിക്കപ്പെട്ടാൽ ഈ വേഷം അപമാനമാണെന്നും ഗോഡ്സെ പറഞ്ഞു.<br />
അതിനു ശേഷം ബിർല ക്ഷേത്രത്തിനു പിറകിലുള്ള കാട്ടിലെത്തി ഇറ്റാലിയൻ ബരേറ്റ ബിസ്റ്റളെടുത്ത് മരത്തിലേക്ക് വെടിയുതിർത്ത് പരീക്ഷിച്ചു. ചാരനിറത്തിലുള്ള സൈനിക വേഷമണിഞ്ഞ് ഒരു കാക്കി തൊപ്പിയും ധരിച്ച് പുറപ്പെടാനൊരുങ്ങി. ഇന്ത്യാ ഗേറ്റിനടുത്തുനിന്ന് വാങ്ങിയ നിലക്കടല കൊറിച്ച് വൈകുന്നേരം 4.45ന് ഒരു കുതിര വണ്ടിയിൽ അവർ ബിർല മന്ദിരത്തിലേക്ക് തിരിച്ചു. അഞ്ചു മണിയോടെ മന്ദിരത്തിൽ പ്രവേശിച്ചു. ആപ്തെയും കർക്കറെയും ജനക്കൂട്ടത്തിൽ അലിഞ്ഞു.</p>
<p>ഗാന്ധിയുടെ വരവിനായി നാഥുറാം വിനായക് ഗോഡ്സെ കാത്തിരുന്നു. സമയം 5.15. അല്പം വൈകിയതിനാൽ പുൽത്തകിടി കുറുകെ കടന്ന് ഗാന്ധിജി പ്രാർത്ഥനാ വേദിയിലേക്ക് വേഗത്തിൽ നടന്നു. ബാപ്പുജി ബാപ്പുജി എന്ന് ആൾക്കൂട്ടത്തിൽനിന്ന് മർമ്മരമുയർന്നു. നാഥുറാം ഗോഡ്സെ ബരേറ്റ പിസ്റ്റൾ പാന്റിന്റെ പോക്കറ്റിൽ മറച്ചുപിടിച്ചു. ഗാന്ധി തൊട്ടുമുന്നിലെത്തിയ ഉടൻ പിസ്റ്റൾ കൈകളിൽ ഒതുക്കിവെച്ച് നമസ്തേ ബാപ്പുജി എന്നു പറഞ്ഞ് വന്ദിച്ചു. മനുവും ആഭയും ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ഇപ്പോൾത്തന്നെ വൈകിയിരിക്കുന്നു എന്ന് പറഞ്ഞ് അവർ ഗോഡ്സെയെ തടഞ്ഞു. എന്നാൽ ഇടതു കൈ കൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റിയ ഗോഡ്സെ വലതുകൈയിലിരിക്കുന്ന പിസ്റ്റൾ കൊണ്ട് മൂന്നു തവണ വെടിയുതിർത്തു. ഉന്നം തെറ്റാതെ ഗാന്ധിയുടെ നെഞ്ചിൽത്തന്നെ വെടിയുണ്ടകൾ തറച്ചു. ഹേ റാം, ഹേ റാം എന്ന് ഉച്ചരിച്ച് കൈ കൂപ്പിക്കൊണ്ട് ഗാന്ധി നിലംപതിച്ചു.</p>
<p>ഏതൊരു മണ്ണിനു വേണ്ടിയാണോ ജീവൻ ഉഴിഞ്ഞുവെച്ച് പോരാടിയത്, അതേ മണ്ണ് ഗാന്ധിയുടെ രക്തം കൊണ്ട് ചുവന്നു. ഗാന്ധിയെ കൊന്നത് ഹിന്ദുത്വ ഭീകരനായ ബ്രാഹ്‌മണനാണ്. ഗോഡ്സെയാണ്. ഇത് നിരന്തരം ഓർമപ്പെടുത്തുക എന്നതും പുതിയ കാലത്തെ രാഷ്ട്രീയ പ്രവർത്തനമാണ്. ആ രക്തക്കറ മായ്ച്ചുകളയാൻ സംഘ്പരിവാറിന് കഴിയില്ല. മതേതര ഇന്ത്യ ആ രക്തസാക്ഷിത്വം ഓർമിച്ചുകൊണ്ടേയിരിക്കും. വംശീയാധികാരത്തിനു വേണ്ടി കരുക്കൾ നീക്കുന്നവരെ ആ രക്തക്കറ വേട്ടയാടിക്കൊണ്ടിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gandhi-death-january-30.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്&#x200d; ഗോഡ്‌സയെ മഹത്വവത്കരിച്ച് സംഘ്പരിവാര്&#x200d; അനുകൂലികള്&#x200d;</title>
		<link>https://www.chandrikadaily.com/godse-trending-in-twitter-martyrs-day-mahatma-gandhi.html</link>
					<comments>https://www.chandrikadaily.com/godse-trending-in-twitter-martyrs-day-mahatma-gandhi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 30 Jan 2021 06:14:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[godse]]></category>
		<category><![CDATA[mahatma gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=178317</guid>

					<description><![CDATA[രാഷ്ട്രപിതാവിനെ അവഹേളിക്കുകയും വിദ്വേഷപ്രചരണം നടത്തുകയും ചെയ്ത സംഘ് പരിവാറിനെതിരെ പ്രതിഷേധമുയര്&#x200d;ന്നിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്&#x200d; വീണ്ടും പ്രകോപനം തീര്&#x200d;ത്ത് സംഘപരിവാര്&#x200d; അനുകൂലികള്&#x200d;. നാഥുറാം വിനായക് ഗോഡ്‌സെയ്ക്ക് നന്ദിപറഞ്ഞ് സോഷ്യല്&#x200d;മീഡിയയില്&#x200d; സംഘ്പരിവാര്&#x200d; അനുകൂലികളുടെ പോസ്റ്റ് നിറയുകയാണ്. യഥാര്&#x200d;ത്ഥ ദേശസ്‌നേഹി ഗോഡ്‌സെയാണെന്ന് പറയുന്ന പ്രതികരണങ്ങളാണ് പ്രചരിക്കുന്നത്.</p>
<p>നിരപരാധികളായ നിരവധി ഹിന്ദുക്കളെ ഗാന്ധി കൊലപ്പെടുത്തിയെന്നും രാജ്യം വിഭജിക്കുന്നതിന് കാരണമായെന്നുമുള്ള നിരവധി ട്വീറ്റുകളാണ് നാഥുറാം ഗോഡ്‌സെ ഹാഷ് ടാഗില്&#x200d; ട്വിറ്ററില്&#x200d; വ്യാപകമായി പ്രചരിക്കുന്നത്. രാഷ്ട്രപിതാവിനെ അവഹേളിക്കുകയും വിദ്വേഷപ്രചരണം നടത്തുകയും ചെയ്ത സംഘ് പരിവാറിനെതിരെ പ്രതിഷേധമുയര്&#x200d;ന്നിട്ടുണ്ട്. എന്നാല്&#x200d; ഇത്തരം വിദ്വേഷപ്രചരണം നടത്തുന്നവര്&#x200d;ക്കെതിരെ നടപടി സ്വീകരിക്കാനോ വിലക്കാനോ കേന്ദ്രസര്&#x200d;ക്കാര്&#x200d; തയാറായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/godse-trending-in-twitter-martyrs-day-mahatma-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; കറന്&#x200d;സിയില്&#x200d; ഗാന്ധിയുടെ ചിത്രത്തിന് പകരം സവര്&#x200d;ക്കരുടെ ചിത്രം വേണം ; ഹിന്ദു മഹാസഭ</title>
		<link>https://www.chandrikadaily.com/in-indian-currency-change-the-picture-of-gandhi-to-savarkar-said-by-hindu-mahasabha.html</link>
					<comments>https://www.chandrikadaily.com/in-indian-currency-change-the-picture-of-gandhi-to-savarkar-said-by-hindu-mahasabha.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 29 May 2019 10:30:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hindu mahasabha]]></category>
		<category><![CDATA[indian currency]]></category>
		<category><![CDATA[mahatma gandhi]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[Savarkar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128735</guid>

					<description><![CDATA[ഇന്ത്യന്&#x200d; കറന്&#x200d;സിയില്&#x200d; രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം ഹിന്ദുമഹാസഭാ സ്ഥാപകന്&#x200d; വിനായക് സവര്&#x200d;ക്കറുടെ ചിത്രം വേണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ. സവര്&#x200d;ക്കര്&#x200d;ക്ക് ഭാരതരത്‌ന കൊടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഘടനയുടെ ഉപാധ്യക്ഷന്&#x200d; പണ്ഡിറ്റ് അശോക് ശര്&#x200d;മ്മ, സംസ്ഥാന വക്താവ് അഭിഷേക് അഗര്&#x200d;വാള്&#x200d; എന്നിവരാണ് സവര്&#x200d;ക്കറുടെ ജന്മവാര്&#x200d;ഷികത്തോടനുബന്ധിച്ച് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഹിന്ദുമഹാസഭ പ്രവര്&#x200d;ത്തകര്&#x200d; സവര്&#x200d;ക്കര്&#x200d; ദിനത്തോടനുബന്ധിച്ച് സ്‌കൂള്&#x200d; കുട്ടികള്&#x200d;ക്ക് കത്തികള്&#x200d; വിതരണം ചെയ്തത് ഇതിനോടകം വാര്&#x200d;ത്തയായിട്ടുണ്ട്. പത്താം ക്ലാസ്, പ്ലസ് വണ്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ആയുധങ്ങള്&#x200d; വിതരണം ചെയ്ത [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇന്ത്യന്&#x200d; കറന്&#x200d;സിയില്&#x200d; രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം ഹിന്ദുമഹാസഭാ സ്ഥാപകന്&#x200d; വിനായക് സവര്&#x200d;ക്കറുടെ ചിത്രം വേണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ. സവര്&#x200d;ക്കര്&#x200d;ക്ക് ഭാരതരത്‌ന കൊടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. <br> സംഘടനയുടെ ഉപാധ്യക്ഷന്&#x200d; പണ്ഡിറ്റ് അശോക് ശര്&#x200d;മ്മ, സംസ്ഥാന വക്താവ് അഭിഷേക് അഗര്&#x200d;വാള്&#x200d; എന്നിവരാണ് സവര്&#x200d;ക്കറുടെ ജന്മവാര്&#x200d;ഷികത്തോടനുബന്ധിച്ച് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. </p>



<p>അതേസമയം, ഹിന്ദുമഹാസഭ പ്രവര്&#x200d;ത്തകര്&#x200d; സവര്&#x200d;ക്കര്&#x200d; ദിനത്തോടനുബന്ധിച്ച് സ്‌കൂള്&#x200d; കുട്ടികള്&#x200d;ക്ക് കത്തികള്&#x200d; വിതരണം ചെയ്തത് ഇതിനോടകം വാര്&#x200d;ത്തയായിട്ടുണ്ട്. പത്താം ക്ലാസ്, പ്ലസ് വണ്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ആയുധങ്ങള്&#x200d; വിതരണം ചെയ്ത ഹിന്ദുമഹാസഭ ഹിന്ദുക്കളുടെ ശാക്തീകരണമാണ് സവര്&#x200d;ക്കര്&#x200d; കണ്ട സ്വപ്നമെന്നും വ്യക്തമാക്കി. <br> സവര്&#x200d;ക്കറുടെ ജന്മവാര്&#x200d;ഷികദിനത്തില്&#x200d; അദ്ദേഹത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. രാജ്യത്തിനു വേണ്ടി ഒരുപാട് പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തിയ സവര്&#x200d;ക്കറുടെ പ്രചോദനത്തില്&#x200d; നിരവധി ആളുകള്&#x200d; സ്വാതന്ത്ര്യലബ്ധിയ്ക്ക് വേണ്ടി പ്രവര്&#x200d;ത്തിച്ചതായി മോദി ചൂണ്ടിക്കാട്ടി. ശക്തമായ ഇന്ത്യയുടെ അടയാളമാണ് സവര്&#x200d;ക്കറെന്നായിരുന്നു മോദി അഭിപ്രായപ്പെട്ടത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-indian-currency-change-the-picture-of-gandhi-to-savarkar-said-by-hindu-mahasabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രഗ്യ കൊന്നത് ഗാന്ധിയുടെ ആത്മാവിനെ &#8211;  കൈലാഷ് സത്യാര്&#x200d;ത്ഥി</title>
		<link>https://www.chandrikadaily.com/pragya-kill-gandhis-soul.html</link>
					<comments>https://www.chandrikadaily.com/pragya-kill-gandhis-soul.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 18 May 2019 09:35:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[godse]]></category>
		<category><![CDATA[kailesh sathyarthi]]></category>
		<category><![CDATA[mahatma gandhi]]></category>
		<category><![CDATA[pragyasing thakoor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127542</guid>

					<description><![CDATA[പ്രഗ്യ കൊന്നത് ഗാന്ധിയുടെ ആത്മാവിനെ &#8211; കൈലാസ് സത്യാര്&#x200d;ത്ഥി ഭോപ്പാല്&#x200d; ബിജെപി സ്ഥാനാര്&#x200d;ത്ഥി പ്രഗ്യാ സിങ് ഠാക്കൂര്&#x200d; ഗാന്ധിയുടെ ആത്മാവിനെ കൊന്നുവെന്ന് നൊബേല്&#x200d; സമ്മാന ജേതാവ് കൈലാഷ് സത്യാര്&#x200d;ത്ഥി. ഗോഡ്‌സെ ഗാന്ധിജിയെ കൊന്നു. പ്രഗ്യാ സിങിനെപ്പോലുള്ളവര്&#x200d;ക്ക് ഗാന്ധിയുടെ ആത്മാവിനെയും കൊന്നെന്ന് സത്യാര്&#x200d;ത്ഥി പറഞ്ഞു. എല്ലാ രാഷ്ട്രീയത്തിനും മുകളിലാണ് മഹാത്മാ ഗാന്ധിയുടെ സ്ഥാനം അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. പ്രഗ്യാ സിങിനെ പോലുള്ളവരെ മത്സര രംഗത്ത് നിന്ന് മാറ്റി നിര്&#x200d;ത്താന്&#x200d; ബിജെപി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ ഘാതകന്&#x200d; നാഥുറാം [&#8230;]]]></description>
										<content:encoded><![CDATA[
<p>പ്രഗ്യ കൊന്നത് ഗാന്ധിയുടെ ആത്മാവിനെ &#8211; കൈലാസ് സത്യാര്&#x200d;ത്ഥി <br>
ഭോപ്പാല്&#x200d; ബിജെപി സ്ഥാനാര്&#x200d;ത്ഥി പ്രഗ്യാ സിങ് ഠാക്കൂര്&#x200d; ഗാന്ധിയുടെ ആത്മാവിനെ കൊന്നുവെന്ന് നൊബേല്&#x200d; സമ്മാന ജേതാവ് കൈലാഷ് സത്യാര്&#x200d;ത്ഥി.  ഗോഡ്‌സെ ഗാന്ധിജിയെ കൊന്നു. പ്രഗ്യാ സിങിനെപ്പോലുള്ളവര്&#x200d;ക്ക് ഗാന്ധിയുടെ  ആത്മാവിനെയും കൊന്നെന്ന് സത്യാര്&#x200d;ത്ഥി പറഞ്ഞു. എല്ലാ രാഷ്ട്രീയത്തിനും  മുകളിലാണ് മഹാത്മാ ഗാന്ധിയുടെ സ്ഥാനം അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. പ്രഗ്യാ സിങിനെ പോലുള്ളവരെ മത്സര രംഗത്ത് നിന്ന്  മാറ്റി നിര്&#x200d;ത്താന്&#x200d; ബിജെപി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ ഘാതകന്&#x200d; നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നുവെന്ന ബിജെപി സ്ഥാനാര്&#x200d;ത്ഥി പ്രഗ്യ സിങിന്റെ പരാമര്&#x200d;ശത്തിനെതിരെയാണ് കൈലാഷ് സത്യാര്&#x200d;ത്ഥിയുടെ പ്രതികരണം. നിരവധി പ്രമുഖര്&#x200d; പ്രഗ്യയുടെ വാദത്തെ എതിര്&#x200d;ത്ത് രംഗത്തെത്തിയിരുന്നു.ഇന്ത്യ താലിബാന്&#x200d; ആകാന്&#x200d; സാധ്യതയുണ്ടെന്നായിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pragya-kill-gandhis-soul.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
