<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mahayuti &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mahayuti/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 16 Mar 2025 08:41:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mahayuti &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മഹായുതി സഖ്യത്തിലെ ഭിന്നത: ഷിന്&#x200d;ഡെയെയും അജിത് പവാറിനേയും മഹാ അഘാഡിയിലേക്ക് ക്ഷണിച്ച് കോണ്&#x200d;ഗ്രസ്‌</title>
		<link>https://www.chandrikadaily.com/disagreements-in-mahayuti-alliance-congress-invites-shinde-and-ajit-pawar-to-join-maha-aghadi.html</link>
					<comments>https://www.chandrikadaily.com/disagreements-in-mahayuti-alliance-congress-invites-shinde-and-ajit-pawar-to-join-maha-aghadi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Mar 2025 08:41:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ajith pawar]]></category>
		<category><![CDATA[Eknath Shinde]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[mahayuti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334218</guid>

					<description><![CDATA[മുന്&#x200d; സംസ്ഥാന കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; നാന പട്ടോലെയാണ് എന്&#x200d;.ഡി.എ നേതാക്കളെ പ്രതിപക്ഷ സഖ്യത്തിലേക്ക് ക്ഷണിച്ചത്.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്&#x200d; വിള്ളല്&#x200d; നിലനില്&#x200d;ക്കെ ശിവസേന തലവനും മുന്&#x200d; മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്&#x200d;ഡെയെയും എന്&#x200d;.സി.പി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനേയും മഹാവികാസ് അഘാഡിയിലേക്ക് ക്ഷണിച്ച് കോണ്&#x200d;ഗ്രസ്. മുന്&#x200d; സംസ്ഥാന കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; നാന പട്ടോലെയാണ് എന്&#x200d;.ഡി.എ നേതാക്കളെ പ്രതിപക്ഷ സഖ്യത്തിലേക്ക് ക്ഷണിച്ചത്.</p>
<p>മഹായുതി വിട്ടാല്&#x200d; റൊട്ടേഷന്&#x200d; അടിസ്ഥാനത്തില്&#x200d; ഇരുനേതാക്കള്&#x200d;ക്കും മുഖ്യമന്ത്രി സ്ഥാനം നല്&#x200d;കുമെന്നും പട്ടോലെ പറഞ്ഞു. ഭരണകക്ഷിയില്&#x200d; പവാറും ഷിന്&#x200d;ഡെയും ശ്വാസംമുട്ടുകയാണെന്നും മഹായുതിയില്&#x200d; എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയാമെന്നും പട്ടോലെ പറഞ്ഞു. ഹോളി ആഘോഷങ്ങള്&#x200d;ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഇതിനുപിന്നാലെ മഹായുതിയില്&#x200d; നിലനില്&#x200d;ക്കുന്ന അഭിപ്രായഭിന്നതകള്&#x200d; രൂക്ഷമായതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. 2024 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d; ഏതാനും നേതാക്കളുടെ &#8216;വൈ&#8217; കാറ്റഗറി സുരക്ഷ എടുത്തുകളഞ്ഞിരുന്നു. ഇതിനെ തുടര്&#x200d;ന്നാണ് മഹായുതിയില്&#x200d; ഭിന്നത രൂപപ്പെട്ടത്.</p>
<p>ഏക്‌നാഥ് ഷിന്&#x200d;ഡെയുടെ ശിവസേന പാര്&#x200d;ട്ടിയില്&#x200d; നിന്ന് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ വൈ കാറ്റഗറി സുരക്ഷയാണ് കൂടുതലായും പിന്&#x200d;വലിച്ചത്. 2022ല്&#x200d; ഷിന്&#x200d;ഡെ വിഭാഗം ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നതോടെ, അദ്ദേഹത്തോടൊപ്പം സഖ്യത്തിലെത്തിയ 44 എം.എല്&#x200d;.എമാര്&#x200d;ക്കും 11 എം.പിമാര്&#x200d;ക്കും മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d; വൈ കാറ്റഗറി സുരക്ഷ നല്&#x200d;കിയിരുന്നു.</p>
<p>എന്നാല്&#x200d; 2024ല്&#x200d; മന്ത്രിസ്ഥാനമില്ലാത്ത ശിവസേന നേതാക്കള്&#x200d; ഉള്&#x200d;പ്പെടെ സുരക്ഷ പിന്&#x200d;വലിക്കുകയാണ് ഉണ്ടായത്. ബി.ജെ.പിയില്&#x200d; നിന്നും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്&#x200d;.സി.പിയില്&#x200d; നിന്നുമുള്ള നേതാക്കളുടെ സുരക്ഷയിലും മാറ്റങ്ങള്&#x200d; വരുത്തിയിരുന്നു.</p>
<p>ഭിന്നത ശക്തമായതോടെ കാറ്റഗറി സുരക്ഷ സംബന്ധിച്ച തീരുമാനങ്ങള്&#x200d; എടുക്കുന്നത് സുരക്ഷാ അവലോകന സമിതിയാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചിരുന്നു. സമിതിയുടെ തീരുമാനങ്ങളില്&#x200d; രാഷ്ട്രീയ ഇടപെടലുകള്&#x200d; ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.</p>
<p>ഇതിനുപുറമെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്&#x200d; നിന്ന് ഷിന്&#x200d;ഡെയെ ഒഴിവാക്കിയിരുന്നു. രൂക്ഷമായ വിമര്&#x200d;ശനം ഉയര്&#x200d;ന്നതോടെ ഷിന്&#x200d;ഡെയെ നിയമങ്ങളില്&#x200d; മാറ്റം വരുത്തി വീണ്ടും അതോറിറ്റിയില്&#x200d; ഉള്&#x200d;പ്പെടുത്തുകയും ചെയ്തിരുന്നു.</p>
<p>ദുരന്ത നിവാരണ അതോറിറ്റിയുടെ മേധാവി മുഖ്യമന്ത്രിയായ ഫഡ്‌നാവിസാണ്. ധനവകുപ്പ് മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും അതോറിറ്റിയില്&#x200d; അംഗമായിരുന്നു. ഇതാണ് ഷിന്&#x200d;ഡെ വിഭാഗത്തില്&#x200d; അതൃപ്തി ഉണ്ടാക്കിയത്.</p>
<p>മന്ത്രിമാരുടെ നിയമനം സംബന്ധിച്ചും സഖ്യത്തിനുള്ളില്&#x200d; ശിവസേന ഇടഞ്ഞിരുന്നു. എന്&#x200d;.സി.പി നേതാവ് അദിതി തത്കറെയെയും ബി.ജെ.പിയുടെ ഗിരീഷ് മഹാജനെയും നാസിക്കിന്റെയും റായ്ഗഡിന്റെയും ചുമതലയുള്ള മന്ത്രിമാരായി നിയമിക്കേണ്ടെന്ന തീരുമാനത്തില്&#x200d; പവാറും ഷിന്&#x200d;ഡെയും തമ്മില്&#x200d; അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്ക് ലഭിച്ചതിലും ഷിന്&#x200d;ഡെ ആദ്യഘട്ടത്തില്&#x200d; അതൃപ്തി അറിയിച്ചിരുന്നു.</p>
<p>ഈ സാഹര്യത്തിലാണ് പ്രതിപക്ഷത്ത് നിന്ന് ഷിന്&#x200d;ഡെയ്ക്ക് ക്ഷണം ലഭിക്കുന്നത്. ഇതിനിടെ, ഒരു ഘട്ടത്തില്&#x200d; ഷിന്&#x200d;ഡെ കോണ്&#x200d;ഗ്രസില്&#x200d; ചേരാന്&#x200d; തീരുമാനിച്ചിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. മുന്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയും അന്തരിച്ച കോണ്&#x200d;ഗ്രസ് നേതാവായ അഹമ്മദ് പട്ടേലുമായി ഷിന്&#x200d;ഡെയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും സഞ്ജയ് ആരോപിച്ചു. സഞ്ജയ് റൗട്ടിന്റെ പ്രസ്താവനയും മഹാരാഷ്ട്ര രാഷ്ട്രീയത്തില്&#x200d; കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/disagreements-in-mahayuti-alliance-congress-invites-shinde-and-ajit-pawar-to-join-maha-aghadi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹായുതി സഖ്യത്തിനുള്ളില്&#x200d; വിള്ളല്&#x200d;; ഷിന്&#x200d;ഡെ ഇടഞ്ഞു തന്നെ</title>
		<link>https://www.chandrikadaily.com/a-rift-within-the-grand-alliance-shinde-has-left.html</link>
					<comments>https://www.chandrikadaily.com/a-rift-within-the-grand-alliance-shinde-has-left.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Feb 2025 13:27:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[mahayuti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331448</guid>

					<description><![CDATA[എംഎസ് പി പദ്ധതി പ്രകാരം വിള സംഭരണത്തിനുള്ള നോഡല്&#x200d; ഏജന്&#x200d;സിയെ നിശ്ചയിച്ച ഷിന്&#x200d;ഡേയുടെ നടപടിയാണ് ഏറ്റവും ഒടുവില്&#x200d; ഫ്ടനാവിസ് തിരുത്തിയത്.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്&#x200d;ക്കാര്&#x200d;, മുന്&#x200d; മുഖ്യമന്ത്രി ഏക്‌നാഥ് സര്&#x200d;ക്കാരിന്റെ കാലത്തെ ചില നടപടികളില്&#x200d; ഇടപെട്ടതോടെയാണ് ഭിന്നത വര്&#x200d;ദ്ധിച്ചത്. ശിവസേന ഉള്&#x200d;പ്പടെ എം എല്&#x200d; എമാരുടെ സുരക്ഷ വെട്ടിക്കുറച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ നടപടിയിലും ഷിന്&#x200d;ഡേ പക്ഷത്തിന് അതൃപ്തിയാണുള്ളത്. എംഎസ് പി പദ്ധതി പ്രകാരം വിള സംഭരണത്തിനുള്ള നോഡല്&#x200d; ഏജന്&#x200d;സിയെ നിശ്ചയിച്ച ഷിന്&#x200d;ഡേയുടെ നടപടിയാണ് ഏറ്റവും ഒടുവില്&#x200d; ഫ്ടനാവിസ് തിരുത്തിയത്.</p>
<p>കേന്ദ്രത്തിന്റെ പ്രധാന്&#x200d; മന്ത്രി അന്നദാത ആയ് സംരക്ഷണ്&#x200d; അഭിയാന്&#x200d; (പിഎം-ആശ) പദ്ധതി പ്രകാരം കാര്&#x200d;ഷിക ഉല്&#x200d;പന്നങ്ങള്&#x200d;ക്കായി ഷിന്&#x200d;ഡേ സര്&#x200d;ക്കാര്&#x200d; അംഗീകരിച്ച സംഭരണ ഏജന്&#x200d;സികളുടെ ക്രമക്കേടുകളുകളാണ് ഇപ്പോള്&#x200d; വിവാദത്തിലായിരിക്കുന്നത്. അഴിമതി സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തില്&#x200d; സംസ്ഥാന മാര്&#x200d;ക്കറ്റിംഗ് മന്ത്രാലയം ആറ് അംഗ കമ്മിറ്റി രൂപീകരിക്കാന്&#x200d; തീരുമാനിച്ചു.</p>
<p>ഈ പദ്ധതി പ്രകാരമുള്ള സംഭരണം സംബന്ധിച്ച് 2018 ഒക്ടോബറില്&#x200d; കേന്ദ്ര കൃഷി മന്ത്രാലയം മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; പുറപ്പെടുവിച്ചിരുന്നു. അവശ്യ കാര്&#x200d;ഷിക ഉല്&#x200d;പ്പന്നങ്ങളുടെ മൊത്തം ഉല്&#x200d;പ്പാദനത്തിന്റെ 25 ശതമാനം വരെ MSP നിരക്കില്&#x200d; വാങ്ങുന്നതിന് കേന്ദ്രം ഉറപ്പ് നല്&#x200d;കുന്നുണ്ടെന്ന് അവര്&#x200d; പറഞ്ഞു. ‘ഈ പ്രക്രിയ നോഡല്&#x200d; ഏജന്&#x200d;സിയായ NAFED നടത്തുന്നു.</p>
<p>ശിവസേന നേതാവ് അബ്ദുള്&#x200d; സത്താര്&#x200d; മാര്&#x200d;ക്കറ്റിംഗ് മന്ത്രാലയത്തിന്റെ തലവനായിരുന്നപ്പോള്&#x200d; മുന്&#x200d; സര്&#x200d;ക്കാരിന്റെ കീഴില്&#x200d; എടുത്ത തീരുമാനങ്ങളാണ് ഇപ്പോള്&#x200d; തിരുത്തുന്നത്. ഇതാണ് ഷിന്&#x200d;ഡേ പക്ഷത്തെ പ്രകോപിപ്പിച്ചത് രാഷ്ട്രീയമായി, ഫഡ്നാവിസ് സര്&#x200d;ക്കാരിന്റെ ഈ തീരുമാനം സഖ്യസര്&#x200d;ക്കാര്&#x200d; പങ്കാളികളായ BJP യുടെയും ഷിന്&#x200d;ഡെയുടെ ശിവസേനയുടെയും നേതൃത്വം തമ്മിലുള്ള ഭിന്നത വര്&#x200d;ദ്ധിപ്പിക്കുന്നതാണ് . ഉപമുഖ്യമന്ത്രിയായ ഷിന്&#x200d;ഡെ അടുത്തിടെ മുഖ്യമന്ത്രി ഫട്‌നാവിസുമായി ചേര്&#x200d;ന്നു നടത്തേണ്ട നിരവധി പ്രധാന ഔദ്യോഗിക യോഗങ്ങള്&#x200d; ഒഴിവാക്കിയതും ഈ ഭിന്നത മൂലമാണെന്നാണ് വിലയിരുത്തല്&#x200d;</p>
<p>ഷിന്&#x200d;ഡെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കരാറിലെത്തിയ ജല്&#x200d;നയില്&#x200d; മുടങ്ങിക്കിടന്ന 900 കോടി രൂപയുടെ ഭവന പദ്ധതി, ഖരമാലിന്യ ശേഖരണം, ടോയ്ലറ്റ് അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്കായി 1,400 കോടി രൂപയുടെ ബിഎംസി ടെന്&#x200d;ഡര്&#x200d; എന്നിവ സംസ്ഥാനം റദ്ദാക്കിയത് ശിവസേനയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ശിവസേനയെ ലഘുവായി കാണരുത്’ എന്ന രാഷ്ര്രടീയ സൂചന ഷിന്&#x200d;ഡേ നല്&#x200d;കിയത്. നാസിക്, റായ്ഗഡ് ജില്ലകളുടെ ഗാര്&#x200d;ഡിയന്&#x200d; മന്ത്രി സ്ഥാനങ്ങള്&#x200d;ക്കായുള്ള ആവശ്യങ്ങള്&#x200d; ഫഡ്നാവിസ് അംഗീകരിക്കാത്തതിലും ശിവസേന അസ്വസ്ഥരാണ്.</p>
<p>ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്&#x200d; ഉപമുഖ്യമന്ത്രിയുടെ ഒരു മെഡിക്കല്&#x200d; റിലീഫ് എയ്ഡ് സെല്&#x200d; ശിവസേന സ്ഥാപിച്ചു. കുറച്ച് ആഴ്ചകളായി, സര്&#x200d;ക്കാര്&#x200d; യോഗങ്ങളില്&#x200d; നിന്ന് ഷിന്&#x200d;ഡെ വിട്ടുനില്&#x200d;ക്കുകയാണ് . കൂടാതെ സ്വന്തമായി പ്രത്യേക സെഷനുകള്&#x200d; നടത്തുകയും ചെയ്യുന്നു. രണ്ടാഴ്ച മുമ്പ് നടന്ന മുഖ്യമന്ത്രിയുടെ വാര്&#x200d; റൂം യോഗത്തിലും കഴിഞ്ഞയാഴ്ച ഫഡ്നാവിസ് അധ്യക്ഷത വഹിച്ച മെട്രോപൊളിറ്റന്&#x200d; മേഖല വികസന അതോറിറ്റികളുടെ അവലോകന യോഗങ്ങളിലും ഷിന്&#x200d;ഡേ പങ്കെടുത്തില്ല</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-rift-within-the-grand-alliance-shinde-has-left.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹായുതി പിളര്&#x200d;പ്പിലേക്ക്? സുപ്രധാന യോഗങ്ങള്&#x200d; റദ്ദാക്കി നാട്ടിലേക്കു തിരിച്ച് ഏക്‌നാഥ് ഷിന്&#x200d;ഡെ</title>
		<link>https://www.chandrikadaily.com/mahayuti-to-split-eknath-shinde-canceled-important-meetings-and-returned-home.html</link>
					<comments>https://www.chandrikadaily.com/mahayuti-to-split-eknath-shinde-canceled-important-meetings-and-returned-home.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 29 Nov 2024 14:56:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Eknath Shinde]]></category>
		<category><![CDATA[mahayuti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319591</guid>

					<description><![CDATA[ഷിൻഡെ മുംബൈയിൽനിന്ന് 250ഓളം കി.മീറ്റർ ദൂരത്തുള്ള സതാരയിലെ വീട്ടിലേക്ക് പുറപ്പെട്ടതായി 'ഫ്രീപ്രസ് ജേണൽ' റിപ്പോർട്ട് ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾക്കിടെയാണ് ഷിൻഡെ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് ഇനിയും പരിഹരിക്കാനാകാതെ മഹായുതി സഖ്യം വിയർക്കുന്നത്. ഇതിനിടെ, ഇന്നു നടക്കേണ്ട രണ്ടു സുപ്രധാന യോഗങ്ങൾ റദ്ദാക്കി ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ നാട്ടിലേക്കു മടങ്ങിയിരിക്കുകയാണ്.</p>
<p>സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് മുംബൈയിൽ സഖ്യകക്ഷി നേതാക്കളുടെ യോഗം നിശ്ചയിച്ചിരുന്നു. ഇതോടൊപ്പം ഷിൻഡെ ശിവസേനയുടെ യോഗവും നടക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, രണ്ടു യോഗവും റദ്ദാക്കിയതായാണു വിവരം.</p>
<p>ഇതിനിടെ, ഷിൻഡെ മുംബൈയിൽനിന്ന് 250ഓളം കി.മീറ്റർ ദൂരത്തുള്ള സതാരയിലെ വീട്ടിലേക്ക് പുറപ്പെട്ടതായി &#8216;ഫ്രീപ്രസ് ജേണൽ&#8217; റിപ്പോർട്ട് ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾക്കിടെയാണ് ഷിൻഡെ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.</p>
<p>നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണത്തിനുള്ള മാന്ത്രികസംഖ്യയ്ക്ക് തൊട്ടരികെ സീറ്റ് ബിജെപിക്ക് ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിൽ ഷിൻഡെ അവകാശവാദം ഉന്നയിച്ചിരുന്നു. ലഡ്കി ബഹിൻ യോജന ഉൾപ്പെടെയുള്ള ഷിൻഡെ സർക്കാരിന്റെ ജനപ്രിയ തീരുമാനങ്ങളും പദ്ധതികളുമാണ് മഹായുതി സഖ്യത്തിന്റെ വമ്പൻ വിജയത്തിനു പിന്നിലെന്നാണ് ശിവസേന നേതാക്കൾ പറയുന്നത്. അതുകൊണ്ട്, മുഖ്യമന്ത്രി പദവി ഷിൻഡെയ്ക്കു തന്നെ നൽകണമെന്നാണ് ആവശ്യം.</p>
<p>എന്നാൽ, മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകില്ലെന്ന് ഉറച്ച നിലപാടിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ഷിൻഡെയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം ഓഫർ ചെയ്തതായും വിവരമുണ്ട്. ഇതിനിടെയാണ് സർക്കാർ രൂപീകരണത്തിനു താൻ തടസം നിൽക്കില്ലെന്ന് ശിവസേന നേതാവ് വ്യക്തമാക്കിയത്.</p>
<p>കഴിഞ്ഞ ദിവസം ഫഡ്‌നാവിസും ഷിൻഡെയും അജിത് പവാറും ഡൽഹിയിലെത്തി ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരാണു ചർച്ചയിൽ പങ്കെടുത്തിരുന്നത്.</p>
<p>സർക്കാർ രൂപീകരണ ഫോർമുലകൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. എന്നാൽ, നേതാക്കളെ കണ്ട ശേഷം വേഗത്തിൽ മുംബൈയിലേക്കു മടങ്ങിയ ഷിൻഡെ രാവിലെ നേരെ നാട്ടിലേക്കു തിരിക്കുകയായിരുന്നു. ബിജെപി നേതൃത്വവുമായുള്ള ചർച്ചയിൽ ഷിൻഡെ അസംതൃപ്തനാണെന്നാണു വ്യക്തമാകുന്നത്.</p>
<p>അതേസമയം, സർക്കാർ രൂപീകരണ ചർച്ചയിൽ അതൃപ്തി തുടരുന്നതായുള്ള മാധ്യമവാർത്തകൾ തള്ളിയിരിക്കുകയാണ് ഷിൻഡെ സേന നേതാവ് ഉദയ് സാമന്ത്. വ്യക്തിപരമായ ആവശ്യത്തിനു വേണ്ടിയാണ് ഷിൻഡെ സതാരയിലേക്കു തിരിച്ചതെന്നും ഇതിനു പിന്നിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അസംതൃപ്തിയൊന്നുമല്ലെന്നും ഉദയ് വ്യക്തമാക്കി.</p>
<p>ഷിൻഡെയോട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് ശിവസേന അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഷിൻഡെ നിരസിച്ചാലും ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങൾക്കു ലഭിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിർസാതും പറഞ്ഞു. പദവി ഏറ്റെടുക്കാൻ അദ്ദേഹം തയാറായില്ലെങ്കിൽ മറ്റൊരു നേതാവിനെ നിയമിക്കും. ഷിൻഡെ കേന്ദ്രമന്ത്രി സ്ഥാനം സ്വീകരിക്കില്ലെന്നും ഷിർസാത് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mahayuti-to-split-eknath-shinde-canceled-important-meetings-and-returned-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയെ തള്ളി അജിത് പവാറിന്റെ എന്&#x200d;.സി.പി; മഹായുതിയില്&#x200d; കടുത്ത ഭിന്നത</title>
		<link>https://www.chandrikadaily.com/ajit-pawars-ncp-rejects-bjp-great-division-in-mahayuti.html</link>
					<comments>https://www.chandrikadaily.com/ajit-pawars-ncp-rejects-bjp-great-division-in-mahayuti.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 30 Oct 2024 03:33:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ajith pawar]]></category>
		<category><![CDATA[mahayuti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315415</guid>

					<description><![CDATA[മാന്&#x200d;ഖുര്&#x200d;ദ് ശിവാജി നഗര്&#x200d; സീറ്റിനെച്ചൊല്ലി സഖ്യകക്ഷികളായ ശിവസേന ഷിന്&#x200d;ഡെ വിഭാഗവും എന്&#x200d;സിപി അജിത് പവാര്&#x200d; വിഭാഗവും തമ്മില്&#x200d; ഇടഞ്ഞു.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; മഹായുതി സഖ്യത്തിനുള്ളില്&#x200d; കടുത്ത ഭിന്നത. മാന്&#x200d;ഖുര്&#x200d;ദ് ശിവാജി നഗര്&#x200d; സീറ്റിനെച്ചൊല്ലി സഖ്യകക്ഷികളായ ശിവസേന ഷിന്&#x200d;ഡെ വിഭാഗവും എന്&#x200d;സിപി അജിത് പവാര്&#x200d; വിഭാഗവും തമ്മില്&#x200d; ഇടഞ്ഞു. ഇതോടെ ഒരേ മണ്ഡലത്തില്&#x200d; രണ്ടു കക്ഷികളും സ്ഥാനാര്&#x200d;ഥികളെ നിര്&#x200d;ത്തി. ബിജെപിയുടെ പിന്തുണ ശിവസേനയ്ക്കാണ്.</p>
<p>മാന്&#x200d;ഖുര്&#x200d;ദ് ശിവാജി നഗറില്&#x200d; നവാബ് മാലിക്കിനെ എന്&#x200d;സിപി സ്ഥാനാര്&#x200d;ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ബുള്ളറ്റ് പാട്ടീല്&#x200d; എന്നറിയപ്പെടുന്ന ശിവസേനയുടെ സുരേഷ് കൃഷ്ണ പാട്ടീലിനെ മഹായുതിയുടെ ഔദ്യോഗിക സ്ഥാനാര്&#x200d;ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.</p>
<p>&#8221;മന്&#x200d;ഖുര്&#x200d;ദ് ശിവാജി നഗറില്&#x200d; നിന്നുള്ള മഹായുതി (ശിവസേന) ഔദ്യോഗിക സ്ഥാനാര്&#x200d;ഥി ബുള്ളറ്റ് പാട്ടീലാണ്. വോട്ട് ജിഹാദ്, തീവ്രവാദം എന്നിവയെ പിന്തുണയ്ക്കുന്ന സ്ഥാനാര്&#x200d;ഥികളെ പരാജയപ്പെടുത്താന്&#x200d; ഞങ്ങള്&#x200d; പോരാടും&#8221; ബിജെപിയുടെ കൃതി സോമയ്യ എക്‌സില്&#x200d; കുറിച്ചു.</p>
<p>പാര്&#x200d;ട്ടി നേതൃത്വത്തോട് നന്ദി അറിയിച്ച് അജിത് പവാര്&#x200d; വിഭാഗം സ്ഥാനാര്&#x200d;ഥി നവാബ് മാലിക്ക് രംഗത്തെത്തി.&#8221;ഞാന്&#x200d; ഒരു സ്വതന്ത്ര സ്ഥാനാര്&#x200d;ഥി എന്ന നിലയിലാണ് നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിച്ചത്. എന്നാല്&#x200d; പാര്&#x200d;ട്ടി ഒപ്പം നിന്നും. ഞാന്&#x200d; എന്&#x200d;സിപിയുടെ ഔദ്യോഗിക സ്ഥാനാര്&#x200d;ഥിയാണ്.</p>
<p>ഉപമുഖ്യമന്ത്രി അജിത് പവാര്&#x200d;, എന്&#x200d;സിപി നേതാവും രാജ്യസഭാ എംപിയുമായ പ്രഫുല്&#x200d; പട്ടേല്&#x200d; എന്നിവരോട് ഞാന്&#x200d; വളരെ നന്ദിയുള്ളവനാണ്. അവര്&#x200d;ക്ക് എന്നില്&#x200d; വിശ്വാസമുണ്ട്. വലിയൊരു വിഭാഗം വോട്ടര്&#x200d;മാര്&#x200d; എന്നെ പിന്തുണയ്ക്കും. ഇത്തവണ ഞങ്ങള്&#x200d; മന്&#x200d;ഖുര്&#x200d;ദ് ശിവാജി നഗര്&#x200d; മണ്ഡലത്തില്&#x200d; വിജയിക്കുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്&#8221; നവാബ് മാലിക്ക് പറഞ്ഞു.</p>
<p>അനുശക്തി നഗറില്&#x200d; നിന്ന് രണ്ട് തവണ എംഎല്&#x200d;എയായി വിജയിച്ചിട്ടുള്ള നവാബ് മാലിക്കിനെ ബിജെപിയുടെ സമ്മര്&#x200d;ദ്ദത്തിന് വഴങ്ങി എന്&#x200d;സിപി ആദ്യം സീറ്റ് നിഷേധിച്ചിരുന്നു. ഇതോടെ മന്&#x200d;ഖുര്&#x200d;ദ് ശിവാജി നഗറില്&#x200d; നിന്ന് സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി മത്സരിക്കുമെന്ന് നവാബ് പ്രഖ്യാപിക്കുകയായിരുന്നു. സമാജ്‌വാദി പാര്&#x200d;ട്ടി നേതാവ് അബു ആസ്മിയാണ് നിലവില്&#x200d; മണ്ഡലത്തിലെ എംഎല്&#x200d;എ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ajit-pawars-ncp-rejects-bjp-great-division-in-mahayuti.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയാകാന്&#x200d; തനിക്കും ആഗ്രഹമുണ്ടെന്ന് അജിത് പവാര്&#x200d;; മഹായുതി സഖ്യത്തിൽ ഭിന്നത കടുക്കുന്നു</title>
		<link>https://www.chandrikadaily.com/ajit-pawar-says-he-also-wants-to-become-chief-minister-the-mahayutti-alliance-is-divided.html</link>
					<comments>https://www.chandrikadaily.com/ajit-pawar-says-he-also-wants-to-become-chief-minister-the-mahayutti-alliance-is-divided.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 17 Sep 2024 14:51:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ajith pawar]]></category>
		<category><![CDATA[mahayuti]]></category>
		<category><![CDATA[NCP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309750</guid>

					<description><![CDATA['എല്ലാവരും ആഗ്രഹിക്കുന്നത് അവരുടെ നേതാവ് മുഖ്യമന്ത്രിയാകണമെന്നാണ്. ഞാനും അതിൽ ഉൾപ്പെടും. എന്നാൽ മുഖ്യമന്ത്രിയാകാൻ ഭൂരിപക്ഷം ലഭിക്കണം. അതുകൊണ്ടുതന്നെ എല്ലാവരുടെയും ആഗ്രഹം സഫലമാകുന്നില്ല'- അജിത് പവാർ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഹരിയാനയ്ക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മഹാരാഷ്ട്രയിൽ ഭരണപക്ഷമായ മഹായുതി സഖ്യത്തിലെ ഭിന്നത കടുക്കുന്നു. സീറ്റ് വിഭജനം സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ഇപ്പോഴിതാ മുഖ്യമന്ത്രി പദത്തിൽ അജിത് പവാറിനും കണ്ണുണ്ടെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രം​ഗത്തെത്തിയിരിക്കുന്നു. തനിക്കും മുഖ്യമന്ത്രിയാകാൻ ആ​ഗ്രഹമുണ്ടെന്നാണ് മഹായുതി സഖ്യകക്ഷിയായ എൻസിപി നേതാവ് അജിത് പവാർ തുറന്നുപറഞ്ഞിരിക്കുന്നത്.</p>
<p>&#8216;എല്ലാവരും ആഗ്രഹിക്കുന്നത് അവരുടെ നേതാവ് മുഖ്യമന്ത്രിയാകണമെന്നാണ്. ഞാനും അതിൽ ഉൾപ്പെടും. എന്നാൽ മുഖ്യമന്ത്രിയാകാൻ ഭൂരിപക്ഷം ലഭിക്കണം. അതുകൊണ്ടുതന്നെ എല്ലാവരുടെയും ആഗ്രഹം സഫലമാകുന്നില്ല&#8217;- അജിത് പവാർ പറഞ്ഞു. മഹായുതി സർക്കാർ വീണ്ടും അധികാരത്തിലെത്തിയ ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുമെന്നും പവാർ വ്യക്തമാക്കി.</p>
<p>&#8216;എല്ലാവർക്കും പല ആ​ഗ്രഹങ്ങളും അഭിപ്രായങ്ങളുമുണ്ട്. പക്ഷേ എല്ലാവർക്കും അവരാ​ഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ എല്ലാം ലഭിക്കുന്നില്ല. പക്ഷേ അതിനായി ഡോ. ​​ബാബാസാഹേബ് അംബേദ്കർ വോട്ടവകാശം നൽകിയത് ആത്യന്തികമായി വോട്ടർമാരുടെ കൈകളിലാണ്. 288 അംഗ സംസ്ഥാന നിയമസഭയിൽ 145 എന്ന അക്കത്തിൽ എത്തേണ്ടതും ആവശ്യമാണ്. മഹായുതി സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും&#8217;- പവാർ വിശദമാക്കി.</p>
<p>നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്&#x200d; മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്&#x200d; അജിത് പവാര്&#x200d; വിഭാഗത്തിന് തിരിച്ചടിയായി മന്ത്രി ധർമറാവുബാബ അത്രാമിൻ്റെ മകൾ ഭാഗ്യശ്രീ സെപ്തംബർ 12ന് ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നിരുന്നു. ഗഡ്ചിരോളി ജില്ലയിലെ അഹേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് അവർ പിതാവ് അത്രാമിനെതിരെ മത്സരിച്ചേക്കുമെന്നാണ് വിവരം. പാർട്ടി മേധാവി ജയന്ത് പാട്ടീലിൻ്റെയും മുതിർന്ന പാർട്ടി നേതാവ് അനിൽ ദേശ്മുഖിൻ്റെയും സാന്നിധ്യത്തിലാണ് ഭാഗ്യശ്രീ ശരദ് പവാര്&#x200d; എന്&#x200d;സിപിയില്&#x200d; ചേര്&#x200d;ന്നത്.</p>
<p>ജൂലൈയില്&#x200d; അജിത് പവാര്&#x200d; വിഭാഗത്തിലെ നാല് പ്രമുഖ നേതാക്കള്&#x200d; പാര്&#x200d;ട്ടി വിട്ടിരുന്നു. എൻസിപിയുടെ പിംപ്രി-ചിഞ്ച്‌വാഡ് യൂണിറ്റ് തലവൻ അജിത് ഗവ്ഹാനെ, പിംപ്രി ചിഞ്ച്‌വാഡ് സ്റ്റുഡൻ്റ്‌സ് വിങ് മേധാവി യാഷ് സാനെ, മുൻ കോർപ്പറേറ്റർമാരായ രാഹുൽ ഭോസാലെ, പങ്കജ് ഭലേക്കർ എന്നിവരാണ് പാര്&#x200d;ട്ടിവിട്ട നേതാക്കള്&#x200d;. സ്വന്തം പാർട്ടിക്കുള്ളിലെ പ്രതിസന്ധി കൂടാതെ ബിജെപിയുമായുള്ള ഭിന്നത തെളിയിക്കുന്ന പ്രതികരണങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.</p>
<p>‘കാബിനറ്റിൽ നമ്മൾ അടുത്തിരുന്നാലും പുറത്തുവന്ന് ഛർദിക്കാൻ തോന്നും’ എന്നായിരുന്നു ഷിൻഡെ വിഭാ​ഗം ശിവസേനാ മന്ത്രിയായ താനാജി സാവന്ത് കഴിഞ്ഞമാസം അവസാനം പ്രതികരിച്ചത്. താനിപ്പോഴും ഒരു കടുത്ത ശിവസൈനികനാണെന്നും എൻസിപി നേതാക്കളുമായി ഒരിക്കലും ഇണങ്ങിയിട്ടില്ലെന്നും സാവന്ത് പറഞ്ഞിരുന്നു. ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്ന സംഭവം പ്രതിപക്ഷമായ മഹാവികാസ് അഘാഡി ആയുധമാക്കുന്നതിൽ മഹായുതി സർക്കാർ പ്രതിരോധത്തിലായതിനിടെയാണ് ഈ പ്രതികരണവും പുറത്തുവന്നത്.</p>
<p>കൂടാതെ, സീറ്റ് വിഭജനം സംബന്ധിച്ചും സഖ്യത്തിൽ വലിയ ഭിന്നത നിലനിൽക്കുന്നുണ്ട്. 21 മണ്ഡലങ്ങളിൽ എൻസിപി സഖ്യവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ തുറന്നുപറഞ്ഞിരുന്നു. അജിത് പവാറുമായി യോജിക്കാനുള്ള നീക്കം ബിജെപിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് മുതിർന്ന നേതാവും വ്യക്തമാക്കിയത് ദിവസങ്ങൾക്കു മുമ്പാണ്. ഈ സഖ്യം പാർട്ടിക്ക് സൃഷ്ടിക്കുന്ന നഷ്ടം നേതൃത്വം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം മനസ് തുറന്നിരുന്നു.</p>
<p>ഇതുകൂടാതെ, അജിത് പവാർ പക്ഷ എൻസിപിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വലംകൈയായ ബിജെപി നേതാവ് പാർട്ടി വിട്ടിരുന്നു. കോലാപ്പൂർ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് സമർജിത് സിങ് ഘട്​ഗെയാണ് ബിജെപി വിട്ട് മുൻ മുഖ്യമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്. ഭരണമുന്നണിയായ മഹായുതി അഘാഡി സഖ്യത്തിലെ സീറ്റ് വിഭജന തർക്കത്തിനു പിന്നാലെയാണ് സമർജിത്‌സിങ് എൻസിപിയിലേക്ക് ചേക്കേറിയത്.</p>
<p>നേരത്തെ, ജൂണിൽ മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൂര്യകാന്താ പാട്ടീൽ പാർട്ടിവിട്ട് ശരദ് പവാർ വിഭാ​ഗം എൻസിപിയിൽ ചേർന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നു പാർട്ടിയുമായി അകൽച്ചയിലായിരുന്നു സൂര്യകാന്ത. &#8216;കഴിഞ്ഞ 10 വർഷത്തിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു&#8217; എന്നാണ് പാർട്ടി വിട്ട ശേഷം പാട്ടീൽ പ്രതികരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വമ്പൻ പരാജയത്തിന് പിന്നാലെയായിരുന്നു സൂര്യകാന്താ പാട്ടീൽ പാർട്ടി വിട്ടത്.</p>
<p>മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹർഷ്‌വർധൻ പാട്ടീലും പാർട്ടി വിട്ട് എൻസിപിയിൽ ചേരുമെന്ന സൂചനയുണ്ട്. എൻസിപി തലവൻ ശരത് പവാറുമായി പാട്ടീൽ കഴിഞ്ഞമാസം രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. പൂനെയിലെ മഞ്ജരിയിലാണ് പാട്ടീലും പവാറും തമ്മിൽ കൂടിക്കാഴ്ച നടന്നത്. നവംബറിൽ മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.</p>
<p>നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്&#x200d; മാത്രം ബാക്കിനില്&#x200d;ക്കെ ഹരിയാനയിലും ബിജെപിയെ പ്രതിസന്ധിയിലാക്കി നേതാക്കള്&#x200d; തമ്മിലുള്ള തര്&#x200d;ക്കം രൂക്ഷമാണ്. 20ലേറെ നേതാക്കൾ പാർട്ടി വിട്ടതിനു പിന്നാലെ, മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് മുതിര്&#x200d;ന്ന നേതാവ് അനില്&#x200d; വിജ് രംഗത്തെത്തി. ബിജെപിയിലെ മികച്ച മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് സ്വയം പ്രഖ്യാപിച്ചായിരുന്നു അനില്&#x200d; വിജ് എത്തിയത്. മണിക്കൂറുകള്&#x200d;ക്കകം തന്നെ അദ്ദേഹത്തിന്റെ ആവശ്യം ബിജെപി ആവശ്യം തള്ളി. മുതിർന്ന അംഗം തന്നെ പരസ്യമായി താൻ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു.</p>
<p>വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി തുടരുമെന്ന് പാർട്ടി ഇതിനകം വ്യക്തമാക്കിയ സമയത്താണ് വേറൊരു അംഗം ഇതിനെതിരെ രംഗത്തെത്തി സംസാരിക്കുന്നത്. ആറ് തവണ എംഎല്&#x200d;എ ആയിട്ടുള്ള അനില്&#x200d; വിജ് പാര്&#x200d;ട്ടിയിലെ ഏറ്റവും മുതിര്&#x200d;ന്ന സാമാജികനാണ്. ഇത്തവണ അദ്ദേഹം ഏഴാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. ഒക്ടോബര്&#x200d; അഞ്ചിനാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ajit-pawar-says-he-also-wants-to-become-chief-minister-the-mahayutti-alliance-is-divided.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
