<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mahija &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mahija/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 23 Oct 2017 07:57:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mahija &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജിഷ്ണു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണ്ടിവരും?; സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/supreme-court-against-sate-government-jishnu-case-news.html</link>
					<comments>https://www.chandrikadaily.com/supreme-court-against-sate-government-jishnu-case-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Oct 2017 07:48:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[mahija]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49315</guid>

					<description><![CDATA[ന്യൂഡല്‍ഹി: ജിഷ്ണു പ്രയോയി കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണ്ടി വരുമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ഒരാഴ്ച്ചത്തേക്ക് മാറ്റി. ജിഷ്ണുവിന്റെ അമ്മ മഹിജ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനോടുള്ള കോടതിയുടെ ചോദ്യം. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥിയായിരുന്നു ജിഷ്ണു പ്രണോയി. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേരള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും മഹിജ കോടതിയില്‍ അറിയിച്ചു. ജിഷ്ണു മരിച്ചിട്ട് പത്തുമാസമായി. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ജാമ്യത്തിലിറങ്ങിയവര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജിഷ്ണു പ്രയോയി കേസ് അന്വേഷിച്ച് പൂര്&#x200d;ത്തിയാക്കാന്&#x200d; എത്ര വര്&#x200d;ഷം വേണ്ടി വരുമെന്ന് സുപ്രീംകോടതി സംസ്ഥാന സര്&#x200d;ക്കാരിനോട് ചോദിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ഒരാഴ്ച്ചത്തേക്ക് മാറ്റി. ജിഷ്ണുവിന്റെ അമ്മ മഹിജ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് സര്&#x200d;ക്കാരിനോടുള്ള കോടതിയുടെ ചോദ്യം. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്&#x200d;ഥിയായിരുന്നു ജിഷ്ണു പ്രണോയി.</p>
<p>പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേരള പോലീസിന്റെ അന്വേഷണത്തില്&#x200d; വിശ്വാസം നഷ്ടപ്പെട്ടുവെന്നും മഹിജ കോടതിയില്&#x200d; അറിയിച്ചു. ജിഷ്ണു മരിച്ചിട്ട് പത്തുമാസമായി. അന്വേഷണത്തില്&#x200d; കാര്യമായ പുരോഗതിയില്ല. ജാമ്യത്തിലിറങ്ങിയവര്&#x200d; തെളിവ് നശിപ്പിക്കാന്&#x200d; ഇടയുണ്ട്. ജിഷ്ണുവിന്റെ രക്തപ്പാടുള്ള മുറി പോലീസ് സീല്&#x200d; ചെയ്തിട്ടില്ല. ജിഷ്ണു തൂങ്ങിക്കിടക്കുന്നതായി കണ്ട കൊളുത്തും തുണിയും ഫോറന്&#x200d;സിക് പരിശോധനയ്ക്ക് അയച്ചില്ലെന്നും ഡി.വൈ.എസ്.പിയും സി.ഐയും സംഭവ സ്ഥലം സന്ദര്&#x200d;ശിച്ചില്ലെന്നും മഹിജ ഹര്&#x200d;ജിയില്&#x200d; പറയുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്&#x200d;ക്കായി ശബ്ദമുയര്&#x200d;ത്തുന്ന കുട്ടികളെ നേരിടാന്&#x200d; കോളേജുകളില്&#x200d; ഇടിമുറികളുണ്ട്. ഇതൊരു അപകടകരമായ അവസ്ഥയാണെന്നും ഇനിയൊരു ജിഷ്ണു പ്രണോയി ഉണ്ടാവരുതെന്നും മഹിജ പറയുന്നു.</p>
<p>കഴിഞ്ഞ ജനുവരിയിലാണ് ജിഷ്ണു പ്രണോയി മരിക്കുന്നത്. ഹോസ്റ്ററിലെ മുറിയില്&#x200d; തൂങ്ങിമരിച്ച നിലയിലാണ് ജിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. കോപ്പിയടിയുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്&#x200d; മനംനൊന്താണ് ജിഷ്ണു മരിച്ചതെന്ന് ഉയര്&#x200d;ന്നുവന്നിരുന്നു. കേസില്&#x200d; അന്വേഷണം ആവശ്യപ്പെട്ട് മഹിജ നടത്തിയ സമരത്തെ സര്&#x200d;ക്കാര്&#x200d; നേരിട്ട രീതി ഏറെ വിമര്&#x200d;ശനങ്ങള്&#x200d;ക്ക് വഴിവെച്ചു. തുടര്&#x200d;ന്ന് ജിഷ്ണുവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-against-sate-government-jishnu-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണു കേസ്: അമ്മ മഹിജ ഇന്ന് മുഖ്യമന്ത്രിയെ കാണില്ല</title>
		<link>https://www.chandrikadaily.com/jishnu-mahija.html</link>
					<comments>https://www.chandrikadaily.com/jishnu-mahija.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Apr 2017 05:08:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mahija]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26048</guid>

					<description><![CDATA[നാദാപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണില്ല. ഡിജിപി ഓഫീസിനു മുന്നില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ നടത്തിയ സമരത്തിനിടെയുണ്ടായ സംഘര്‍ഷം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് മഹിജ കൂടിക്കാഴ്ച ഒഴിവാക്കിയത്. നിരാഹാര സമരം അവസാനിപ്പിച്ച സാഹചര്യത്തില്‍ ഇന്ന് കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി മഹിജക്ക് സമയം അനുവദിച്ചിരുന്നു. സഹോദരന്‍ ശ്രീജിത്തിനൊപ്പം ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നായിരുന്നു നേരത്തെ മഹിജ അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം ശരിയായില്ലെന്ന് പറഞ്ഞാണ് കൂടിക്കാഴ്ച ഒഴിവായത്.]]></description>
										<content:encoded><![CDATA[<p>നാദാപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണില്ല. ഡിജിപി ഓഫീസിനു മുന്നില്&#x200d; ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്&#x200d; നടത്തിയ സമരത്തിനിടെയുണ്ടായ സംഘര്&#x200d;ഷം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് മഹിജ കൂടിക്കാഴ്ച ഒഴിവാക്കിയത്.<br />
നിരാഹാര സമരം അവസാനിപ്പിച്ച സാഹചര്യത്തില്&#x200d; ഇന്ന് കൂടിക്കാഴ്ച നടത്താന്&#x200d; മുഖ്യമന്ത്രി മഹിജക്ക് സമയം അനുവദിച്ചിരുന്നു. സഹോദരന്&#x200d; ശ്രീജിത്തിനൊപ്പം ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നായിരുന്നു നേരത്തെ മഹിജ അറിയിച്ചിരുന്നത്. എന്നാല്&#x200d; മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം ശരിയായില്ലെന്ന് പറഞ്ഞാണ് കൂടിക്കാഴ്ച ഒഴിവായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-mahija.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരോഗ്യനില വഷളായി; മഹിജയെ ഐ.സി.യുവിലേക്ക് മാറ്റി</title>
		<link>https://www.chandrikadaily.com/mahija-jishnu-icu.html</link>
					<comments>https://www.chandrikadaily.com/mahija-jishnu-icu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 08 Apr 2017 18:11:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[mahija]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25465</guid>

					<description><![CDATA[തിരുവനന്തപുരം: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയില്‍ നിരാഹാരസമരം തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ മഹിജയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, സമരം ശക്തമാക്കുമെന്ന് ജിഷ്ണുവിന്റെ കുടുംബം അറിയിച്ചു. പൊലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയതിന് പിന്നാലെയാണ് തീരുമാനം. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ സമരം തുടരുന്ന ഇരുവരും ഡ്രിപ്പ് ഉള്‍പ്പെടെയുള്ളവ സ്വീകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് വളയത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ആരോഗ്യനില വഷളായതിനെ തുടര്&#x200d;ന്ന് മെഡിക്കല്&#x200d; കോളജ് ആസ്പത്രിയില്&#x200d; കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ഐ.സി.യുവില്&#x200d; പ്രവേശിപ്പിച്ചു. ആസ്പത്രിയില്&#x200d; നിരാഹാരസമരം തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ മഹിജയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് ഐ.സി.യുവിലേക്ക് മാറ്റാന്&#x200d; ഡോക്ടര്&#x200d;മാര്&#x200d; തീരുമാനിക്കുകയായിരുന്നു. അതേസമയം, സമരം ശക്തമാക്കുമെന്ന് ജിഷ്ണുവിന്റെ കുടുംബം അറിയിച്ചു. പൊലീസ് നടപടിയെ ന്യായീകരിച്ച് സര്&#x200d;ക്കാര്&#x200d; പത്രപ്പരസ്യം നല്&#x200d;കിയതിന് പിന്നാലെയാണ് തീരുമാനം. മെഡിക്കല്&#x200d; കോളജ് ആസ്പത്രിയില്&#x200d; സമരം തുടരുന്ന ഇരുവരും ഡ്രിപ്പ് ഉള്&#x200d;പ്പെടെയുള്ളവ സ്വീകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇവര്&#x200d;ക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് വളയത്തെ വീട്ടില്&#x200d; നിരാഹാര സമരം തുടരുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും സമരം തുടരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനിടെ ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മര്&#x200d;ദിച്ചിട്ടില്ലെന്ന സര്&#x200d;ക്കാര്&#x200d; വാദവും പൊളിയുകയാണ്. മഹിജക്ക് വയറിന് ക്ഷതമേറ്റെന്നാണ് ഡോക്ടര്&#x200d;മാര്&#x200d; പറയുന്നത്. മഹിജയെ പൊലീസ് വലിച്ചിഴച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെയും സര്&#x200d;ക്കാറിന്റെയും വാദവും ഇതോടെ പൊളിഞ്ഞു. പൊലീസ് ബൂട്ടിട്ട് തന്റെ വയറ്റില്&#x200d; ചവിട്ടിയെന്നായിരുന്നു മഹിജ ആരോപിച്ചത്. ഇതിന്റെ പാടുകള്&#x200d; താന്&#x200d; ഡി.ജി.പിയെ കാട്ടിയിരുന്നുവെന്നും അവര്&#x200d; പറഞ്ഞു. മഹിജയെയും സഹോദരന്&#x200d; ശ്രീജിത്തിനെയും ശാരീരികമായി കയ്യേറ്റം ചെയ്തതായി ബന്ധുക്കളും വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങളെയാകെ സര്&#x200d;ക്കാറും മുഖ്യമന്ത്രിയും തള്ളിക്കളഞ്ഞിരുന്നു. മഹിജയുടെ വയറിനേറ്റ പരിക്ക് ഭേദമാകാന്&#x200d; പത്തുദിവസം വേണ്ടിവരുമെന്നും അതിനാല്&#x200d; ഉടന്&#x200d; ആസ്പത്രിയില്&#x200d; നിന്ന് ഡിസ്ചാര്&#x200d;ജ് ചെയ്യില്ലെന്നും ഡോക്ടര്&#x200d;മാര്&#x200d; പറയുന്നു.<br />
തറയില്&#x200d; കിടന്ന മഹിജയെ പൊലീസ് പിടിച്ചെഴുന്നേല്&#x200d;പ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് മുഖ്യമന്ത്രി ആവര്&#x200d;ത്തിക്കുന്നത്. പൊലീസിന്റെ ഭാഷ്യം അതേപടി ആവര്&#x200d;ത്തിക്കുകയായിരുന്നു പിണറായി. പൊലീസിന്റെയും മുഖ്യമന്ത്രിയുടെയും വാക്കുകളെ ഏറ്റുപിടിച്ച് മഹിജയെ പൊലീസ് എഴുന്നേല്&#x200d;പ്പിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞദിവസം പ്രസ്താവനയിറക്കിയിരുന്നു.<br />
ജിഷ്ണുവിന്റെ കേസില്&#x200d; സംഭവിച്ചതെന്തെന്ന് വിശദീകരിച്ച് പി.ആര്&#x200d;.ഡി വഴി ഇന്നലെ സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ പത്രപ്പരസ്യത്തിലും അമ്മയെ പൊലീസ് പിടിച്ചെഴുന്നേല്&#x200d;പ്പിച്ചെന്ന വിശദീകരണം തന്നെയാണ് സര്&#x200d;ക്കാര്&#x200d; നടത്തിയത്. എന്നാല്&#x200d; ഈ നിലപാടിനെയെല്ലാം തള്ളിക്കളയുന്ന രീതിയിലാണ് ഡോക്ടര്&#x200d;മാരുടെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mahija-jishnu-icu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണു കേസില്‍ പിണറായി സര്‍ക്കാറിന്റെ പത്രപരസ്യം: വേദനാജനകമെന്ന് അമ്മ മഹിജ</title>
		<link>https://www.chandrikadaily.com/jishnu-case-mahija.html</link>
					<comments>https://www.chandrikadaily.com/jishnu-case-mahija.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 08 Apr 2017 04:41:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[mahija]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25385</guid>

					<description><![CDATA[തിരുവനന്തരപുരം: ജിഷ്ണു കേസില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ നല്‍കിയ പത്രപരസ്യം അതീവ വേദനാജനകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. പരസ്യത്തില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം വസ്തുതാ വിരുദ്ധമാമെന്ന് മഹിജ പ്രതികരിച്ചു. ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത്? എന്ന തലക്കെട്ടില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പേരിലാണ് ഇന്നു പുറത്തിറങ്ങിയ പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റു ചെയ്ത സംഭവം പൂര്‍ണമായും ന്യായീകരിച്ചാണ് പത്രപരസ്യം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തരപുരം: ജിഷ്ണു കേസില്&#x200d; വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ പത്രപരസ്യം അതീവ വേദനാജനകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. പരസ്യത്തില്&#x200d; പിണറായി സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയിരിക്കുന്ന വിശദീകരണം വസ്തുതാ വിരുദ്ധമാമെന്ന് മഹിജ പ്രതികരിച്ചു.<br />
ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത്? എന്ന തലക്കെട്ടില്&#x200d; ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; പബ്ലിക് റിലേഷന്&#x200d;സ് വകുപ്പിന്റെ പേരിലാണ് ഇന്നു പുറത്തിറങ്ങിയ പത്രങ്ങളില്&#x200d; പരസ്യം നല്&#x200d;കിയത്. ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റു ചെയ്ത സംഭവം പൂര്&#x200d;ണമായും ന്യായീകരിച്ചാണ് പത്രപരസ്യം നല്&#x200d;കിയിരിക്കുന്നത്.</p>
<p><img loading="lazy" class="alignnone size-full wp-image-25388" src="https://www.chandrikadaily.com/wp-content/uploads/2017/04/image-2.jpg" alt="image" width="607" height="1144" srcset="https://www.chandrikadaily.com/wp-content/uploads/2017/04/image-2.jpg 607w, https://www.chandrikadaily.com/wp-content/uploads/2017/04/image-2-159x300.jpg 159w, https://www.chandrikadaily.com/wp-content/uploads/2017/04/image-2-543x1024.jpg 543w, https://www.chandrikadaily.com/wp-content/uploads/2017/04/image-2-223x420.jpg 223w" sizes="(max-width: 607px) 100vw, 607px" /><br />
തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആസ്പത്രിയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കവെയാണ് ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചത്. മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളില്&#x200d; പുറത്തുവന്ന ദൃശ്യങ്ങള്&#x200d; സത്യം പറയുന്നുണ്ടെന്നും അവര്&#x200d; പറഞ്ഞു.</p>
<p><img loading="lazy" class="alignnone size-full wp-image-25387" src="https://www.chandrikadaily.com/wp-content/uploads/2017/04/mahija600.jpg" alt="mahija600" width="600" height="452" srcset="https://www.chandrikadaily.com/wp-content/uploads/2017/04/mahija600.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/04/mahija600-300x226.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/04/mahija600-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/04/mahija600-558x420.jpg 558w" sizes="(max-width: 600px) 100vw, 600px" /></p>
<p>മകന്റെ കാര്യത്തില്&#x200d; സര്&#x200d;ക്കാറിനെതിരെ സംസാരിക്കേണ്ടി വന്നതില്&#x200d; ദുഃഖമുണ്ട്. സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ ധനസഹായം തന്റെ മകന് പകരമാവില്ലെന്നും അതു പറഞ്ഞാണ് സര്&#x200d;ക്കാര്&#x200d; കേസില്&#x200d; അടിയന്തര ഇടപെടല്&#x200d; നടത്താത്തതെന്നും അവര്&#x200d; ആരോപിച്ചു. മകന്റെ മരണത്തോടെ സര്&#x200d;ക്കാര്&#x200d; തങ്ങള്&#x200d;ക്കെതിരായെന്ന് ജിഷ്ണുവിന്റെ പിതാവ് പ്രതികരിച്ചു.<br />
ജിഷ്ണുവിന്റെ അമ്മയെ പൊലീസ് വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരണജനകമായ പ്രചാരണമാണ് ഒരു സംഘം അഴിച്ചുവിടുന്നത്. ജിഷ്ണുവിന്റെ ബന്ധുക്കളെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. കുടുംബത്തിന്റെ വികാരം മുതലെടുത്ത് സമൂഹത്തില്&#x200d; പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കാനുള്ള ബോധപൂര്&#x200d;വമായ നീക്കമാണ് ചിലര്&#x200d; നടത്തുന്നതെന്നും പരസ്യത്തില്&#x200d; കുറ്റപ്പെടുത്തുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-case-mahija.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരമ്മയോട് ഇത്രയും ക്രൂരത വേണോ?</title>
		<link>https://www.chandrikadaily.com/k-kutty-ahmed-kutty-mahija.html</link>
					<comments>https://www.chandrikadaily.com/k-kutty-ahmed-kutty-mahija.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 07 Apr 2017 17:03:18 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[mahija]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25345</guid>

					<description><![CDATA[കെ. കുട്ടി അഹമ്മദ് കുട്ടി ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് തൊഴിച്ച് വലിച്ചിഴച്ചു. അരുത്, അമ്മയാണ് എന്നാണ് ഒരു പത്രം തലക്കെട്ട് കൊടുത്തത്. അതിക്രമം അമ്മയോട് എന്ന് മറ്റൊരു പത്രം. അമ്മയെ ചവിട്ടി പാഷാണം പൊലീസ് മറ്റൊരു പത്രത്തിന്റെ തലക്കെട്ടാണിത്. അന്നേ ദിവസം എല്ലാ പത്രങ്ങളിലും ഇതേ തലക്കെട്ട് തന്നെയാണ്. കേരളം ഞെട്ടിത്തരിച്ചു പോയി. ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയതിന്റെ പേരിലാണ് ഇത് ചെയ്തത്. ഡി.ജി.പി ഓഫീസിന്റെ മുന്നില്‍ സമരം പാടില്ലെന്ന നിഷ്‌കര്‍ഷ കൊളോണിയല്‍ ഭരണക്രമത്തിന്റെ അവശിഷ്ടം [&#8230;]]]></description>
										<content:encoded><![CDATA[<p>കെ. കുട്ടി അഹമ്മദ് കുട്ടി</p>
<p>ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് തൊഴിച്ച് വലിച്ചിഴച്ചു. അരുത്, അമ്മയാണ് എന്നാണ് ഒരു പത്രം തലക്കെട്ട് കൊടുത്തത്. അതിക്രമം അമ്മയോട് എന്ന് മറ്റൊരു പത്രം. അമ്മയെ ചവിട്ടി പാഷാണം പൊലീസ് മറ്റൊരു പത്രത്തിന്റെ തലക്കെട്ടാണിത്. അന്നേ ദിവസം എല്ലാ പത്രങ്ങളിലും ഇതേ തലക്കെട്ട് തന്നെയാണ്. കേരളം ഞെട്ടിത്തരിച്ചു പോയി. ഡി.ജി.പി ഓഫീസിന് മുന്നില്&#x200d; സമരത്തിനെത്തിയതിന്റെ പേരിലാണ് ഇത് ചെയ്തത്. ഡി.ജി.പി ഓഫീസിന്റെ മുന്നില്&#x200d; സമരം പാടില്ലെന്ന നിഷ്‌കര്&#x200d;ഷ കൊളോണിയല്&#x200d; ഭരണക്രമത്തിന്റെ അവശിഷ്ടം ഇനിയും നമ്മളില്&#x200d; അവശേഷിക്കുന്നുവെന്നാണ് കാണിക്കുന്നത്.<br />
ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതും കേരളം മുഴുവന്&#x200d; കണ്ടതാണ്. ദൃശ്യ മാധ്യമങ്ങള്&#x200d; ഇത് മുഴുവനും കേരളത്തെ കാണിച്ചു. എന്നാല്&#x200d; പൊലീസ് ആസ്ഥാനത്തുണ്ടായ സംഭവങ്ങളില്&#x200d; പൊലീസിന് തെറ്റു പറ്റിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത്ര ക്രൂരത സഖാവില്&#x200d; നിന്നുണ്ടാകാന്&#x200d; പാടില്ല. അടിയന്തരാവസ്ഥയില്&#x200d; പൊലീസിന്റെ മര്&#x200d;ദ്ദനമുണ്ടായപ്പോള്&#x200d; എന്തുമാത്രം പ്രതിഷേധത്തോടും ആവേശത്തോടും കൂടിയാണ് 1970ല്&#x200d; അസംബ്ലിയില്&#x200d; പ്രതികരിച്ചത്. ഇപ്പോള്&#x200d; പൊലീസിനെ ന്യായീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ആദ്യ സര്&#x200d;ക്കാറിന്റെ അറുപതാം വാര്&#x200d;ഷിക ദിനത്തിലെ ഈ സംഭവം സര്&#x200d;ക്കാറിന് തീരാകളങ്കമാണുണ്ടാക്കിയത്.<br />
കേരളത്തില്&#x200d; ആദ്യമായി അധികാരത്തില്&#x200d; വന്ന ഇടത് സര്&#x200d;ക്കാറിന്റെ കാലത്താണ് തൊഴിലാളികള്&#x200d;ക്കെതിരെ ആദ്യമായി വെടിവെപ്പ് നടന്നത്. അധികാരത്തില്&#x200d; വന്ന് ഏതാനും മാസം കഴിഞ്ഞപ്പോള്&#x200d; കൊല്ലത്തിനടുത്ത ഒരു ഫാക്ടറിയിലെ തൊഴിലാളികള്&#x200d; ഒരു പണിമുടക്കിലേര്&#x200d;പ്പെട്ടു. ആ ഫാക്ടറിയിലെ യൂണിയന്&#x200d; ആര്&#x200d;.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു. പണിമുടക്ക് ഗവണ്&#x200d;മെന്റിന് എതിരായിരുന്നില്ല. ആ പ്രത്യേക ഫാക്ടറിയിലെ തൊഴിലുടമക്കെതിരായിരുന്നു. ഒരു തനി ട്രേഡ് യൂണിയന്&#x200d; സമരം. ആ കാലത്തെ പ്രമുഖ കമ്മ്യൂണിസിറ്റ് സൈദ്ധാന്തികനും കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഉണ്ടാക്കുന്നതില്&#x200d; പങ്കുവഹിച്ചിരുന്ന ആളുമായ കെ. ദാമോദരന്&#x200d; ഈ സംഭവം വ്യക്തമായി ഓര്&#x200d;ക്കുന്നു. സി.പി.ഐയുടെ (അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ) സംസ്ഥാന കൗണ്&#x200d;സില്&#x200d; കൂടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഞങ്ങള്&#x200d;ക്ക് വിവരം കിട്ടിയത്. പണിമുടക്കിലേര്&#x200d;പ്പെട്ട മൂന്ന് തൊഴിലാളികളെ പൊലീസ് വെടിവെച്ചു കൊന്നുവെന്ന്. ഞങ്ങള്&#x200d; തരിച്ചിരുന്നു പോയി. കമ്മ്യൂണിസ്റ്റുകാര്&#x200d; അധികാരത്തിലിരിക്കുമ്പോള്&#x200d; പൊലീസ് തൊഴിലാളികളെ വെടിവെച്ചു കൊല്ലുക. ഉടന്&#x200d; തന്നെ അവിടെ സന്നിഹിതരായ സഖാക്കളില്&#x200d; നിന്നുണ്ടായ പ്രതികരണം ഇതായിരുന്നു. വെടിവെപ്പിനെ അപലപിക്കുക. അടിയന്തരമായും അന്വേഷണത്തിന് ഉത്തരവിടുക. കുടുംബങ്ങള്&#x200d;ക്ക് നഷ്ടപരിഹാരം നല്&#x200d;കുക. പണിമുടക്കിലേര്&#x200d;പ്പെട്ട തൊഴിലാളികളോട് പരസ്യമായി മാപ്പു പറയുക. ഇതായിരുന്നു ഞങ്ങളുടെ സഹചമായ വര്&#x200d;ഗ പ്രതികരണം. ചര്&#x200d;ച്ച തുടങ്ങി. അത് രണ്ട് മണിക്കൂര്&#x200d; നീണ്ടുനിന്നു. അവസാനം എടുത്ത തീരുമാനം ആദ്യ പ്രതികരണത്തില്&#x200d; നിന്ന് വ്യത്യസ്തമായിരുന്നു. വിമോചന സമരം കൊടിമ്പിരികൊള്ളുമ്പോള്&#x200d; പൊലീസിനെ അക്രമിച്ചാല്&#x200d; അവരുടെ വീര്യം തകരും. അവരുടെ ആത്മവീര്യം തകര്&#x200d;ന്നാല്&#x200d; കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസ്ഥാനം ശക്തിപ്പെടും. പൊലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ട് ഒരു പ്രമേയം പാസ്സാക്കി. പൊലീസ് നടപടിയെ ന്യായീകരികാനും ആര്&#x200d;.എസ്.പിയുടെ നിലപാടിനെ തുറന്നു കാണിക്കാനും കെ. ദാമോദരനെ ചുമതലയേല്&#x200d;പ്പിച്ചു. കെ. ദാമോദരന് ആ തീരുമാനം ദഹിച്ചിട്ടില്ല. ആ നിയോഗത്തില്&#x200d; നിന്നും ഒഴിഞ്ഞു മാറാന്&#x200d; ശ്രമിച്ചു. നിര്&#x200d;ബന്ധിച്ചപ്പോള്&#x200d; മാത്രമാണ് കെ. ദാമോദരന്&#x200d; പോയത്. ആ പ്രസംഗം നടത്തി കഴിഞ്ഞ് വീട്ടില്&#x200d; വന്നപ്പോള്&#x200d; ഉറങ്ങാന്&#x200d; കഴിഞ്ഞില്ലെന്നാണ് ദാമോദരന്&#x200d; പറയുന്നത്. തന്നെ ഈ അവസ്ഥയിലെത്തിച്ച പാര്&#x200d;ട്ടി നേതാക്കളോട് ശകാര വര്&#x200d;ഷം ചൊരിയുന്നതിനു പകരം തന്റെ ഭാര്യയോട് ശകാര വര്&#x200d;ഷം ചൊരിയുകയാണ് ചെയ്തത്. പിന്നീട് പാര്&#x200d;ട്ടി നിര്&#x200d;ബന്ധിച്ചിട്ടു പോലും ദാമോദരന്&#x200d; ആദ്യ സര്&#x200d;ക്കാറിന്റെ ഈ കിരാത നടപടിയെ ന്യായീകരിക്കാന്&#x200d; പോയില്ല. ഇത് ആദ്യമന്ത്രിസഭയിലെ സംഭവ വികാസം.<br />
ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മേല്&#x200d; പൊലീസ് നടത്തിയ പരാക്രമം സര്&#x200d;ക്കാറിന്റെ പൊലീസ് നയം മനസ്സിലാക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്&#x200d; ചെയ്തതാണെന്നും അവര്&#x200d;ക്കെതിരെ നടപടി എടുക്കണമെന്നും എം.എ ബേബി പറയുന്നു. എന്തു തോന്നിവാസമാണ് ചെയ്യുന്നതെന്നാണ് ഡി.ജി.പിയെ വിളിച്ച് വി.എസ് അച്യുതാനന്ദന്&#x200d; പറഞ്ഞത്. കേരളം മുഴുവനും പൊലീസ് ചെയ്തത് കണ്ടതാണ്. എന്നാല്&#x200d; മുഖ്യമന്ത്രി പറയുന്നു പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്ന്. മറ്റ് ആറുപേരാണ് കുഴപ്പമുണ്ടാക്കിയതെന്ന്. ഇനിയും ഈ ക്രൂരത തുടരണോ?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-kutty-ahmed-kutty-mahija.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
