<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Majid Khan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/majid-khan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 18 Nov 2017 11:30:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Majid Khan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭൂട്ടിയ കൈപിടിക്കുന്നു; മാജിദിന് പ്രൊഫണഷല്‍ ഫുട്‌ബോളറാവാം</title>
		<link>https://www.chandrikadaily.com/bhuttia-offers-majid-khan-chance-to-be-a-pro.html</link>
					<comments>https://www.chandrikadaily.com/bhuttia-offers-majid-khan-chance-to-be-a-pro.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 18 Nov 2017 11:30:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Bhutia]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[JK]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Lashkar-e-Taiba]]></category>
		<category><![CDATA[Majid Khan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54716</guid>

					<description><![CDATA[തീവ്രവാദ സംഘടന ലഷ്കറെ ത്വയ്ബയിൽ നിന്ന് സ്വമേധയാ പിന്മാറി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന കശ്മീരി ഫുട്‌ബോളർ മാജിദ് ഇർഷാദ് ഖാന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ഭൂട്ടിയയുടെ ഓഫർ. ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ പ്രാദേശിക ക്ലബ്ബിന്റെ ഗോൾകീപ്പറായ മാജിദിന് തന്റെ നേതൃത്വത്തിൽ നടത്തുന്ന &#8216;ബൈചുങ് ഭൂട്ടിയ ഫുട്‌ബോൾ സ്‌കൂളി&#8217;ൽ പരിശീലനം നടത്താമെന്ന് ഭൂട്ടിയ വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്‌കൂൾ ആണ് ഭൂട്ടിയയുടേത്. ഡൽഹി, മുംബൈ തുടങ്ങി 10 നഗരങ്ങളിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>തീവ്രവാദ സംഘടന ലഷ്കറെ ത്വയ്ബയിൽ നിന്ന് സ്വമേധയാ പിന്മാറി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന കശ്മീരി ഫുട്‌ബോളർ മാജിദ് ഇർഷാദ് ഖാന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ഭൂട്ടിയയുടെ ഓഫർ. ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ പ്രാദേശിക ക്ലബ്ബിന്റെ ഗോൾകീപ്പറായ മാജിദിന് തന്റെ നേതൃത്വത്തിൽ നടത്തുന്ന &#8216;ബൈചുങ് ഭൂട്ടിയ ഫുട്‌ബോൾ സ്‌കൂളി&#8217;ൽ പരിശീലനം നടത്താമെന്ന് ഭൂട്ടിയ വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്‌കൂൾ ആണ് ഭൂട്ടിയയുടേത്. ഡൽഹി, മുംബൈ തുടങ്ങി 10 നഗരങ്ങളിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്.</p>
<p>ഏറ്റുമുട്ടലിൽ സൈന്യം തന്റെ ഉറ്റ സുഹൃത്തിനെ വധിച്ചതിൽ മനം നൊന്താണ് 20 കാരനായ മാജിദ് ഒരാഴ്ച മുമ്പ് ലഷ്കറിൽ ചേർന്നത്. എന്നാൽ, തീവ്രവാദ സംഘത്തിൽ നിന്ന് സ്വയം പിന്മാറിയ മാജിദ് വെള്ളിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാവുകയായിരുന്നു. തോക്കെടുക്കാനുള്ള മകന്റെ തീരുമാനത്തിൽ മനം നൊന്ത മാജിദിന്റെ ഉമ്മയുടെ കരച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈയിടെ മാജിദ് ഉൾപ്പെട്ട ലഷ്കർ സംഘവുമായി സൈന്യം ഏറ്റുമുട്ടുകയും ഒരാളെ വധിക്കുകയും ചെയ്തു.</p>
<p>മാജിദ് കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതല്ലെന്നും സ്വമേധയാ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണുണ്ടായതെന്നും കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്&#x200d; മുനീര്&#x200d; ഖാന്&#x200d; പറഞ്ഞു. പൊതുജനങ്ങളുടെ താല്&#x200d;പര്യം മാനിച്ച് ലഷ്കറെ ത്വയ്ബ മാജിദിനെ മാതാപിതാക്കളെ സേവിക്കാന്&#x200d; വിടുകയാണ് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.</p>
<p>മികച്ച ഗോൾകീപ്പറെന്ന ഖ്യാതി നേടിയ മാജിദിന് ട്വിറ്ററിലൂടെയാണ് ഭൂട്ടിയ പരിശീലന വാഗ്ദാനം നൽകിയത്. മാജിദിന്റെ വാർത്ത വായിച്ചറിഞ്ഞ താൻ ജമ്മു കശ്‌മീർ ഫുട്‌ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടെന്നും, മാജിദിനെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ചെന്നും മുൻ ക്യാപ്റ്റൻ ട്വീറ്റ് ചെയ്തു. ഡൽഹിയിലെ ഭൂട്ടിയ സ്‌കൂളിൽ പരിശീലനം നടത്തി പ്രൊഫഷണൽ ഫുട്ബോളർ ആകാൻ മാജിദിനെ സഹായിക്കണമെന്നും താരം വ്യക്തമാക്കി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I felt concerned reading this news and hence I have spoken to J&amp;K Football Association President to Reach out to him and convey my offer that he can train with <a href="https://twitter.com/BBFSchools?ref_src=twsrc%5Etfw">@BBFSchools</a> in Delhi which will give him an opportunity at becoming a pro footballer. I hope <a href="https://twitter.com/hashtag/Majid?src=hash&amp;ref_src=twsrc%5Etfw">#Majid</a> accepts my offer. <a href="https://t.co/ZGkjBPraRr">pic.twitter.com/ZGkjBPraRr</a></p>
<p>&mdash; Bhaichung Bhutia (@bhaichung15) <a href="https://twitter.com/bhaichung15/status/931802605860163584?ref_src=twsrc%5Etfw">November 18, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhuttia-offers-majid-khan-chance-to-be-a-pro.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഷ്‌കറെ ത്വയ്ബ വിട്ട് കളിക്കളത്തിലേക്ക്; കശ്മീരിലെ ഫുട്‌ബോള്‍ താരം മാജിദ് ഖാന്‍ മടങ്ങിയെത്തി</title>
		<link>https://www.chandrikadaily.com/kashmir-footballer-replaces-gun-with-goal-post.html</link>
					<comments>https://www.chandrikadaily.com/kashmir-footballer-replaces-gun-with-goal-post.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 18 Nov 2017 03:11:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[JK]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Lashkar-e-Taiba]]></category>
		<category><![CDATA[Majid Khan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54626</guid>

					<description><![CDATA[ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയ്ബയില്‍ ചേരാന്‍ പോയ യുവ ഫുട്‌ബോളര്‍ മാജിദ് ഖാന്‍, ഉമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തന്റെ ഉറ്റ സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പ്രാദേശിക ഫുട്‌ബോള്‍ ടീമില്‍ ഗോള്‍കീപ്പറായ മാജിദ് ഖാന്‍ ലഷ്‌കറില്‍ ചേര്‍ന്നത്. തോക്കേന്തി നില്‍ക്കുന്ന മാജിദിന്റെ ചിത്രം പുറത്തുവന്നതിനെ തുടര്‍ന്ന് 20-കാരന്റെ ഉമ്മ കണ്ണീരോടെ നടത്തിയ അഭ്യര്‍ത്ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് തീവ്രവാദ മാര്‍ഗം ഉപേക്ഷിച്ച് മടങ്ങിയെത്താന്‍ മാജിദ് [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയ്ബയില്&#x200d; ചേരാന്&#x200d; പോയ യുവ ഫുട്‌ബോളര്&#x200d; മാജിദ് ഖാന്&#x200d;, ഉമ്മയുടെ അഭ്യര്&#x200d;ത്ഥന മാനിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്&#x200d; തന്റെ ഉറ്റ സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്&#x200d;ന്ന് ഒരാഴ്ച മുമ്പാണ് പ്രാദേശിക ഫുട്‌ബോള്&#x200d; ടീമില്&#x200d; ഗോള്&#x200d;കീപ്പറായ മാജിദ് ഖാന്&#x200d; ലഷ്‌കറില്&#x200d; ചേര്&#x200d;ന്നത്. തോക്കേന്തി നില്&#x200d;ക്കുന്ന മാജിദിന്റെ ചിത്രം പുറത്തുവന്നതിനെ തുടര്&#x200d;ന്ന് 20-കാരന്റെ ഉമ്മ കണ്ണീരോടെ നടത്തിയ അഭ്യര്&#x200d;ത്ഥനയുടെ വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായിരുന്നു. ഇതേത്തുടര്&#x200d;ന്നാണ് തീവ്രവാദ മാര്&#x200d;ഗം ഉപേക്ഷിച്ച് മടങ്ങിയെത്താന്&#x200d; മാജിദ് ഖാന്&#x200d; തീരുമാനിച്ചത്.</p>
<p>സ്വമേധയാ ലഷ്‌കര്&#x200d; വിട്ടു പോന്ന മാജിദ് ഖാനെ സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; മാധ്യമങ്ങള്&#x200d;ക്കു മുമ്പില്&#x200d; പ്രദര്&#x200d;ശിപ്പിച്ചു. മാജിദിനെതിരെ കേസെടുക്കില്ലെന്നും അക്രമത്തിന്റെ മാര്&#x200d;ഗത്തിലുള്ള യുവാക്കള്&#x200d;, ഈ ഫുട്‌ബോള്&#x200d; താരത്തിന്റെ മാതൃക പിന്&#x200d;പറ്റണമെന്നും മേജര്&#x200d; ജനറല്&#x200d; ബി.എസ് രാജു പറഞ്ഞു. പഠനവും ഫുട്‌ബോളും തുടരാനാണ് താരത്തിന്റെ തീരുമാനം.</p>
<p>ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ പ്രാദേശിക ടീമിലെ ഗോള്&#x200d;കീപ്പറായ മാജിദ് ഖാന്&#x200d;, സുഹൃത്തിന്റെ മരണത്തില്&#x200d; ഏറെ അസ്വസ്ഥനായിരുന്നു. സൈന്യത്തോട് പ്രതികാരം ചെയ്യുന്നതിനു വേണ്ടിയാണ് താരം ലഷ്‌കറില്&#x200d; ചേര്&#x200d;ന്നത്. മാതാപിതാക്കളുടെ ഏക മകനും പ്രദേശത്ത് പ്രസിദ്ധനുമായ മാജിദ് ലഷ്‌കറിനൊപ്പം ചേര്&#x200d;ന്നത് വാര്&#x200d;ത്താ പ്രാധാന്യം നേടിയിരുന്നു. സുഹൃത്തുക്കളടക്കം നിരവധി പേര്&#x200d;, തീവ്രവാദം വിട്ട് മടങ്ങിയെത്താന്&#x200d; താരത്തോട് അഭ്യര്&#x200d;ത്ഥിച്ചിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Ayesha Khan, mother of newly recruited militant Majid Khan, cries at their home in Anantnag. She says just wants her son back. The entire family wants majid back. People who cheer for young boys becoming Mujahids fail to see the pain of mothers like her <a href="https://t.co/1EMw24uFc9">pic.twitter.com/1EMw24uFc9</a></p>
<p>&mdash; Zubair Abdullah (@doctorofkashmir) <a href="https://twitter.com/doctorofkashmir/status/930387483467976704?ref_src=twsrc%5Etfw">November 14, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പൊതുജനങ്ങളുടെ താല്&#x200d;പര്യം മാനിച്ച് മാജിദിനെ മാതാപിതാക്കളെ സേവിക്കാന്&#x200d; ലഷ്‌കര്&#x200d; വിടുകയാണ് ചെയ്തതെന്ന് ചില കേന്ദ്രങ്ങള്&#x200d; പറയുന്നുണ്ട്. മാജിദ് കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതല്ലെന്നും സ്വമേധയാ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണുണ്ടായതെന്നും കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്&#x200d; മുനീര്&#x200d; ഖാന്&#x200d; പറഞ്ഞു.</p>
<p>സൈന്യവുമായുള്ള ഒരു ഏറ്റുമുട്ടലില്&#x200d; മാജിദ് ഖാന്&#x200d; അകപ്പെട്ടു എന്ന വാര്&#x200d;ത്തകളെ തുടര്&#x200d;ന്ന് അദ്ദേഹത്തിന്റെ പിതാവ് ഇര്&#x200d;ഷാദ് അഹ്മദ് ഖാന് ചെറിയ തോതില്&#x200d; ഹൃദയാഘാതം ഉണ്ടായിരുന്നു. ഈ ഏറ്റുമുട്ടലില്&#x200d; ഒരു ലഷ്‌കര്&#x200d; തീവ്രവാദി കൊല്ലപ്പെട്ടു. മൂന്നു പേരെ സൈന്യം പിടികൂടുകയും ചെയ്തു. മകന്&#x200d; മടങ്ങി വരുമെന്നാണ് കരുതുന്നതെന്നും തന്റെ അടുത്ത സുഹൃത്തു കൂടിയാണ് മാജിദ് എന്നും അഹ്മദ് ഖാന്&#x200d; കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">If that’s true then it’s a very good development. Hope he can go back to leading a normal life &amp; not be harassed. <a href="https://t.co/oUAmD7GnUN">https://t.co/oUAmD7GnUN</a></p>
<p>&mdash; Omar Abdullah (@OmarAbdullah) <a href="https://twitter.com/OmarAbdullah/status/931410200778731520?ref_src=twsrc%5Etfw">November 17, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmir-footballer-replaces-gun-with-goal-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
