<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>malappuram news &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/malappuram-news/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 01 Feb 2023 14:52:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>malappuram news &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title> പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം കഠിന തടവും പിഴയും</title>
		<link>https://www.chandrikadaily.com/news-kerala-malappuram-crime-2.html</link>
					<comments>https://www.chandrikadaily.com/news-kerala-malappuram-crime-2.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 01 Feb 2023 14:52:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[malappuram news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235530</guid>

					<description><![CDATA[കുട്ടിയെ ഉപദ്രവിച്ചതിന് നാലുവര്&#x200d;ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്&#x200d; മൂന്നുമാസമാണ് അധിക തടവ്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം പെരിന്തൽമണ്ണയിൽ പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 64 വർഷം കഠിന തടവും 1.7 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്&#x200d; ഒരുവര്&#x200d;ഷം അധിക തടവ് അനുഭവിക്കണം. കുട്ടിയെ ഉപദ്രവിച്ചതിന് നാലുവര്&#x200d;ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്&#x200d; മൂന്നുമാസമാണ് അധിക തടവ്.</p>
<p>പെരിന്തല്&#x200d;മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്&#x200d; കോടതി ജഡ്ജി കെ.പി. അനില്&#x200d;കുമാറാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ ഭാര്യക്ക് മുന്&#x200d; ഭര്&#x200d;ത്താവിലുള്ള പെണ്&#x200d;കുട്ടിയാണ് 2019 മുതല്&#x200d; 2021 വരെ പീഡനത്തിനിരയായത്.<br />
2019ലെ പോക്സോ നിയമഭേദഗതി പ്രകാരം വധശിക്ഷ വരെ നല്&#x200d;കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തത്. എന്നാല്&#x200d;, സ്ഥിരം മദ്യപാനിയായ ഇയാള്&#x200d; അടുത്തിടെ സ്വയം ഡീഅഡിക്ഷന്&#x200d; കേന്ദ്രത്തില്&#x200d; ചികിത്സക്ക് പോയിരുന്നെന്നും പുനര്&#x200d;വിചിന്തനത്തിന് സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്&#x200d; ചൂണ്ടിക്കാട്ടിയതിനാലാണ് പരമാവധി ശിക്ഷയില്&#x200d;നിന്ന് ഒഴിവാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-malappuram-crime-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവരാവകാശ അപേക്ഷകള്&#x200d; ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-malappuram-news-2.html</link>
					<comments>https://www.chandrikadaily.com/news-kerala-malappuram-news-2.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 17 Dec 2022 17:46:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227210</guid>

					<description><![CDATA[പൗരന്റെ നികുതിപ്പണം ഉപയോഗിച്ച് സര്&#x200d;ക്കാരും സര്&#x200d;ക്കാര്&#x200d; ഓഫീസുകളും എങ്ങനെ പ്രവര്&#x200d;ത്തിക്കുന്നു എന്ന് അറിയാന്&#x200d; എല്ലാവര്&#x200d;ക്കും അവകാശമുണ്ട്.]]></description>
										<content:encoded><![CDATA[<p>വിവരാവകാശ അപേക്ഷകള്&#x200d; ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യാന്&#x200d; ഉദ്യോഗസ്ഥര്&#x200d; തയ്യാറാവണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്&#x200d; എ. അബ്ദുള്&#x200d; ഹക്കിം. മലപ്പുറം കലക്ടറേറ്റ് കോണ്&#x200d;ഫറന്&#x200d;സ് ഹാളില്&#x200d; നടന്ന വിവരാവകാശ കമീഷന്റെ തെളിവെടുപ്പില്&#x200d; പങ്കെടുത്തു സംസാരിക്കുകയായിരുന്നും അദ്ദേഹം. പൗരന്റെ നികുതിപ്പണം ഉപയോഗിച്ച് സര്&#x200d;ക്കാരും സര്&#x200d;ക്കാര്&#x200d; ഓഫീസുകളും എങ്ങനെ പ്രവര്&#x200d;ത്തിക്കുന്നു എന്ന് അറിയാന്&#x200d; എല്ലാവര്&#x200d;ക്കും അവകാശമുണ്ട്.</p>
<p>അതേസമയം വിവരാവകാശ നിയമത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥര്&#x200d;ക്ക് വേണ്ടത്ര അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമാണ് ഫയല്&#x200d; ലഭ്യമല്ല തുടങ്ങിയ മറുപടികള്&#x200d;. വിവരാവകാശ ചോദ്യങ്ങള്&#x200d;ക്ക് ഇത്തരം മറുപടികള്&#x200d; നല്&#x200d;കരുതെന്നും ഉദ്യോഗസ്ഥര്&#x200d;ക്ക് വിവരാവകാശ കമീഷണര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി. അപേക്ഷകന്റെ ചോദ്യങ്ങളില്&#x200d; ലഭ്യമായ മുഴുവന്&#x200d; വിവരവും നല്&#x200d;കുകയാണ് വേണ്ടത്. മറുപടികള്&#x200d; നല്&#x200d;കാന്&#x200d; 30 ദിവസം വരെ കാത്തിരിക്കുന്ന ഉദ്യോഗസ്ഥര്&#x200d; ഇപ്പോഴുമുണ്ട്. അതുവേണ്ട, മറുപടികള്&#x200d; അല്ലെങ്കില്&#x200d; വിവരങ്ങള്&#x200d; 30 ദിവസത്തിനകം അപേക്ഷകന്റെ കൈവശം എത്തണം എന്നാണ് നിയമത്തില്&#x200d; പറയുന്നത്. വിവരങ്ങള്&#x200d; ലഭ്യമാണെങ്കില്&#x200d; അതിനുമുന്നേ അപേക്ഷകന് അവ നല്&#x200d;കാമെന്നും കമീഷണര്&#x200d; വ്യക്തമാക്കി.  വിവരാവകാശ അപേക്ഷകള്&#x200d; കൈകാര്യം ചെയ്യുമ്പോള്&#x200d; വിവരാവകാശ നിയമത്തില്&#x200d; പറയുന്ന ചട്ടങ്ങള്&#x200d; പൂര്&#x200d;ണ്ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്&#x200d; ഉറപ്പാക്കണം. അപേക്ഷ ലഭിക്കുമ്പോള്&#x200d; ആവശ്യപ്പെടുന്ന വിവരങ്ങള്&#x200d; നല്&#x200d;കുക എന്നതിനപ്പുറം വിവരങ്ങള്&#x200d; ആവശ്യപ്പെടുന്നതില്&#x200d; അപേക്ഷകന്റെ താല്&#x200d;പര്യങ്ങള്&#x200d; അറിയാനുള്ള ശ്രമം ഉദ്യോഗസ്ഥര്&#x200d; നടത്തരുത്.</p>
<p>ഹിയറിങിന് എന്ന പേരില്&#x200d; അപ്പലേറ്റ് അതോറിറ്റിയായ എക്‌സിക്യുട്ടീവ്/ മജിസ്റ്റീരിയല്&#x200d; അധികാരമുള്ള ഉദ്യോഗസ്ഥര്&#x200d; അപേക്ഷകരെ വിളിച്ചു വരുത്തുന്നതും വിവരാവകാശ ചട്ടങ്ങള്&#x200d;ക്ക് വിരുദ്ധമാണ്. വിവരാവകാശ അപേക്ഷകളില്&#x200d; ബന്ധപ്പെട്ട വകുപ്പുകളുടെ നിയമങ്ങളല്ല മറിച്ച് വിവരാവകാശ നിയമപ്രകാരമാകണം മറുപടികള്&#x200d; നല്&#x200d;കേണ്ടതെന്നും കമീഷണര്&#x200d; വ്യക്തമാക്കി. ഉദ്യോഗസ്ഥരോടുള്ള വ്യക്തിവിരോധം തീര്&#x200d;ക്കാനും ശത്രുസംഹാരത്തിനുമുള്ള മാര്&#x200d;ഗമായി വിവരാവകാശ നിയമത്തെ കാണരുതെന്ന് പൊതുജനങ്ങളോടും കമ്മീഷണര്&#x200d; അഭ്യര്&#x200d;ത്ഥിച്ചു.</p>
<p>13 അപേക്ഷകളാണ് വിവരാവകാശ കമീഷന്റെ തെളിവെടുപ്പില്&#x200d; എത്തിയത്. ഇതില്&#x200d; മൂന്ന് അപേക്ഷകളില്&#x200d; ബന്ധപ്പെട്ട ഉദ്യോഗസ്ഥര്&#x200d; ഹാജരായില്ല. നിസാരകാര്യങ്ങള്&#x200d;ക്ക് കമീഷന്റെ മുമ്പില്&#x200d; ഹാജരാകാതിരുന്ന കൊണ്ടോട്ടി നഗരസഭ എസ്.പി.ഐ.ഒ (സ്‌റ്റേറ്റ് പബ്ലിക് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫീസര്&#x200d;), കുറ്റിപ്പുറം ബ്ലോക്ക് എസ്.പി.ഐ.ഒ എന്നിവര്&#x200d;ക്കും മറുപടി നല്&#x200d;കുന്നതില്&#x200d; വീഴ്ച വരുത്തിയവര്&#x200d;ക്കും കമ്മീഷന്&#x200d; കാരണം കാണിക്കല്&#x200d; നോട്ടീസ് നല്&#x200d;കും. തെളിവെടുപ്പില്&#x200d; നിന്ന് വിട്ടുനിന്ന ഈ ഉദ്യോഗസ്ഥരോടും കുറുവ ഗ്രാമപഞ്ചായത്ത് ഓഫീസിലെ എസ്.പി.ഐ.ഒ, മുന്&#x200d; എസ്.പി.ഐ.ഒ എന്നിവരോടും ജനുവരി 11 ന് ബന്ധപ്പെട്ട രേഖകളുമായി തിരുവനന്തപുരത്തെ കമ്മീഷന്റെ ആസ്ഥാനത്ത് നേരിട്ട് ഹജരാകാനും വിവരാവകാശ കമീഷണര്&#x200d; നിര്&#x200d;ദേശിച്ചു. തെളിവെടുപ്പിന് ശേഷം വിവരാവകാശ കമീഷണര്&#x200d; മലപ്പുറം ജില്ലാ ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫീസും സന്ദര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-malappuram-news-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
