<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>malayalam actor &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/malayalam-actor/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 27 May 2025 10:35:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>malayalam actor &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു&#8217;; പരാധിയുമായി മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍</title>
		<link>https://www.chandrikadaily.com/unnimukundan-and-his-ex-manager-incident.html</link>
					<comments>https://www.chandrikadaily.com/unnimukundan-and-his-ex-manager-incident.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 27 May 2025 10:35:34 +0000</pubDate>
				<category><![CDATA[film industry]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor unnimukundan]]></category>
		<category><![CDATA[AMMA]]></category>
		<category><![CDATA[malayalam actor]]></category>
		<category><![CDATA[manager incident]]></category>
		<category><![CDATA[threatening]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342637</guid>

					<description><![CDATA[നടനില്‍ നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്+]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടന്&#x200d; ഉണ്ണി മുകുന്ദന്&#x200d; തന്നെ ക്രൂരമായി മര്&#x200d;ദ്ദിച്ചുവെന്ന് മുന്&#x200d; മാനേജര്&#x200d; വിപിന്&#x200d; കുമാറിന്റെ പരാതി. വളരെ മോശം ഭാഷയില്&#x200d; തന്നെ അതിക്ഷേപിച്ചുവെന്നും അതിക്രൂരമായി തനിക്ക് മര്&#x200d;ദ്ദനമെറ്റു എന്നുമാണ് ഇന്&#x200d;ഫോ പാര്&#x200d;ക്ക് പോലീസിന് നല്&#x200d;കിയ പരാതിയില്&#x200d; വിപിന്&#x200d; പറയുന്നത്. വിപിന്റെ കരണത്തടിച്ച് കൊല്ലുമെന്ന് ഉണ്ണി മുകുന്ദന്&#x200d; ഭീഷണിപ്പെടുത്തിയതായും എഫ് ഐ ആറിലുണ്ട് .</p>
<p>കഴിഞ്ഞ ആറ് വര്&#x200d;ഷമായി വിപിന്&#x200d; ഉണ്ണി മുകുന്ദന്റെ പ്രോഫഷണല്&#x200d; മാനേജരായി ജോലി ചെയ്തു വരികയാണ്. നടനില്&#x200d; നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്&#x200d; നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്&#x200d; പറയുന്നത്.<br />
&#8216;മാര്&#x200d;ക്കോ&#8217; എന്ന സിനിമ നടന്റെ കരിയറിലെ വലിയ വിജയമായിരുന്നു. എന്നാല്&#x200d; ഈ സിനിമയ്ക്ക് ശേഷം റിലീസായ &#8216;ഗെറ്റ് സെറ്റ് ബേബി&#8217; എന്ന ചിത്രം വന്&#x200d; പരാജയമായിരുന്നു.ഇതില്&#x200d; നടന്&#x200d; മാനസികമായി വലിയ നിരാശയിലായിരുന്നു എന്നാണ് വിപിന്&#x200d; പറയുന്നത്.</p>
<p>ഇതു കൂടാതെ ഉണ്ണി മുകുന്ദന്&#x200d; സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ നിര്&#x200d;മ്മാണത്തില്&#x200d; നിന്നും ഗോകുലം മൂവീസ് പിന്മാറിയിരുന്നു. ഇത് നടനെ നിരാശയിലാക്കി എന്നും വിപിന്&#x200d; പറഞ്ഞു.ഒരു പ്രമുഖതാരത്തെ വെച്ച് അനൗണ്&#x200d;സ് ചെയ്ത ചിത്രത്തില്&#x200d; നിന്നും അദ്ദേഹത്തെ മാറ്റി പകരം ഉണ്ണി മുകുന്ദനെ വെച്ച് ചെയ്യണമെന്ന് നടന്&#x200d; ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നിര്&#x200d;മ്മാതാവിനോട് സംസാരിക്കാന്&#x200d; ഏല്&#x200d;പ്പിച്ചത് തന്നെയാണെന്നും വിപിന്&#x200d; പറഞ്ഞു. എന്നാല്&#x200d; അത് നടക്കാതെ വന്നപ്പോള്&#x200d; തന്നേയും പ്രോഡ്യൂസറെയും ഫോണില്&#x200d; വിളിച്ച് അസഭ്യം പറഞ്ഞുവെന്നും പരാതിയില്&#x200d; പറയുന്നു.</p>
<p>കഴിഞ്ഞയാഴ്ച്ച റിലീസായ നരിവേട്ടയെ പറ്റി നല്ല അഭിപ്രായം പറഞ്ഞ് സോഷ്യല്&#x200d; മീഡിയയില്&#x200d; പോസ്റ്റ് ചെയ്തതോട് കൂടി കൂടുതല്&#x200d; പ്രകോപിതനായി.അന്ന് തന്നെ മാനേജര്&#x200d; പദവിയില്&#x200d; ഇനി തുടരേണ്ടതില്ലെന്ന് നടന്&#x200d; അറിയിച്ചു. താനത് സമ്മതിക്കുകയും ചെയ്തു. എന്നാല്&#x200d; കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഫോണില്&#x200d; വിളിച്ചു നേരിട്ട് കാണണം എന്ന് ആവശ്യപ്പെടുകയും ചെയുതു. പുറത്ത് എവിടെയെങ്കിലും വെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും അതിനു വഴങ്ങാതെ താന്&#x200d; താമസിക്കുന്ന കാക്കനാട്ടെ ഫഌറ്റിന്റെ ഒന്നാം നിലയിലെക്ക് വിളിച്ചുവരുത്തിയാണ് മര്&#x200d;ദ്ദിച്ചതെന്ന് വിപിന്&#x200d; പരാതിയില്&#x200d; പറയുന്നു.</p>
<p>പ്രകോപനം ഒന്നുമില്ലാതെയാണ് വളരെ മോശം രീതിയില്&#x200d; തന്നെ അസഭ്യം പറയുകയും തന്റെ വിലകൂടിയ കൂളിംഗ് ഗഌസ് തട്ടിയെടുത്ത് എറിഞ്ഞുടക്കുകയും ചെയ്തു. നടന് ശത്രുതയുള്ള മറ്റോരു പ്രമുഖതാരം തനിക്ക് സമ്മാനിച്ചതാണ് എന്നറിയവേയാണ് എറിഞ്ഞുടച്ചത് എന്ന് വിപിന്&#x200d; വ്യക്തമാക്കി. തന്നെ ക്രൂരമായി മര്&#x200d;ദ്ദിക്കുന്നത് കണ്ട ഫഌറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റയത്. ഇനി കണ്മുന്നില്&#x200d; വന്നാല്&#x200d; തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്&#x200d; പറയുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണി മുകുന്ദനെതിരെ ഇപ്പോള്&#x200d; കേസെടുത്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unnimukundan-and-his-ex-manager-incident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടന്&#x200d; സിദ്ദിഖിനുവേണ്ടിയുള്ള അന്വേഷണം ഊര്&#x200d;ജിതമാക്കി</title>
		<link>https://www.chandrikadaily.com/the-search-for-actor-siddique-intensified.html</link>
					<comments>https://www.chandrikadaily.com/the-search-for-actor-siddique-intensified.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Sep 2024 12:13:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor siddique]]></category>
		<category><![CDATA[malayalam actor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310648</guid>

					<description><![CDATA[നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്&#x200d;പ്പടെ സിദ്ദിഖിന് വേണ്ടിയുള്ള വ്യാപകയമായ തിരച്ചിലാണ് കൊച്ചിയില്&#x200d; നടക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ഹൈക്കോടതി മുന്&#x200d;കൂര്&#x200d; ജാമ്യം നിഷേധിച്ചതിനെ തുടര്&#x200d;ന്ന് ലൈംഗികാരോപണ കേസില്&#x200d; പ്രതിയായ നടന്&#x200d; സിദ്ദിഖിനുവേണ്ടിയുള്ള അന്വേഷണം ഊര്&#x200d;ജിതമാക്കി. തിരുവനന്തപുരം മ്യൂസിയം പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. നടിയുടെ പരാതിയില്&#x200d; നടന്&#x200d; സിദ്ദിഖിനെതിരെ എഫ്ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തത് മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്.</p>
<p>നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്&#x200d;പ്പടെ സിദ്ദിഖിന് വേണ്ടിയുള്ള വ്യാപകയമായ തിരച്ചിലാണ് കൊച്ചിയില്&#x200d; നടക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. സിദ്ദിഖ് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്&#x200d; ഉണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. നിലവില്&#x200d; സിദ്ദിഖിന്റെ മൊബൈല്&#x200d; സ്വിച്ച് ഓഫ് ആണ്.</p>
<p>വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനുവേണ്ടി സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് സര്&#x200d;ക്കുലര്&#x200d; പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ നടന്&#x200d; സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും വിവരങ്ങളുണ്ട്്. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്&#x200d; ഒരുങ്ങുന്നുവെന്നാണ് വിവരം. വിധി ന്യായത്തിന്റെ പകര്&#x200d;പ്പ് ലഭിക്കുന്ന മുറയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനാണ് നടന്റെ നീക്കം. അങ്ങനെയാണെങ്കില്&#x200d; സുപ്രീംകോടതിയെ സമീപിക്കുന്നതിനുമുമ്പ് നടനെ കണ്ടെത്താനാകും അന്വേഷണ സംഘത്തിന്റെ ശ്രമം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-search-for-actor-siddique-intensified.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
