<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>malayalam cinema &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/malayalam-cinema/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 21 Dec 2025 06:33:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>malayalam cinema &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മലയാളിയുടെ ശ്രീനിവാസന്‍ വിട; ഓര്‍മകളില്‍ ജീവിക്കുന്നൊരു കാലഘട്ടം</title>
		<link>https://www.chandrikadaily.com/farewell-to-srinivasan-of-malayali-a-period-that-lives-in-memories.html</link>
					<comments>https://www.chandrikadaily.com/farewell-to-srinivasan-of-malayali-a-period-that-lives-in-memories.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 21 Dec 2025 06:33:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorsrinivasan]]></category>
		<category><![CDATA[malayalam cinema]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369907</guid>

					<description><![CDATA[നിമിഷങ്ങള്‍ക്ക് മുമ്പ് കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: മലയാളിയുടെ ജീവിതത്തെ ആഴത്തില്&#x200d; സ്വാധീനിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്&#x200d; വിടപറഞ്ഞു. പകരക്കാരില്ലാത്ത സംഭാവനകളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ കലാകാരനാണ് ഇനി തന്റെ സിനിമകളിലൂടെ മാത്രം ജീവിക്കുക. നിമിഷങ്ങള്&#x200d;ക്ക് മുമ്പ് കണ്ടനാട്ടെ വീട്ടുവളപ്പില്&#x200d; ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നു.</p>
<p>കൊച്ചി അമൃത ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്ന ശ്രീനിവാസന്&#x200d; രണ്ട് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ശനിയാഴ്ച രാവിലെ ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്&#x200d;ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും രാവിലെ എട്ടരയോടെ അദ്ദേഹം അന്തരിച്ചു. മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ഭാഗധേയം നിര്&#x200d;ണയിച്ച പ്രതിഭയായിരുന്നു ശ്രീനിവാസന്&#x200d;.</p>
<p>താലൂക്ക് ആശുപത്രിയില്&#x200d;നിന്ന് വീട്ടിലേക്ക് മാറ്റിയ ഭൗതിക ശരീരത്തില്&#x200d; അന്തിമോപചാരം അര്&#x200d;പ്പിക്കാന്&#x200d; ചലച്ചിത്ര, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖര്&#x200d; എത്തി. ഒരു മണിയോടെ എറണാകുളം ടൗണ്&#x200d;ഹാളില്&#x200d; പൊതുദര്&#x200d;ശനത്തിന് എത്തിച്ച മൃതദേഹം നാല് മണിയോടെ വീണ്ടും വീട്ടിലേക്ക് കൊണ്ടുവന്നു. ടൗണ്&#x200d;ഹാളില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, മന്ത്രി പി. രാജീവ്, നടന്മാരായ മമ്മൂട്ടി, മോഹന്&#x200d;ലാല്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d; അന്ത്യാഞ്ജലി അര്&#x200d;പ്പിച്ചു.</p>
<p>1956ല്&#x200d; കൂത്തുപറമ്പിനടുത്ത് പാട്യത്ത് സ്കൂള്&#x200d; അധ്യാപകനായ ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായാണ് ശ്രീനിവാസന്റെ ജനനം. കൂത്തുപറമ്പ് മിഡില്&#x200d; സ്കൂളിലും കതിരൂര്&#x200d; ഗവ. ഹൈസ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടന്നൂര്&#x200d; പഴശ്ശിരാജ എന്&#x200d;.എസ്.എസ് കോളേജില്&#x200d;നിന്ന് സാമ്പത്തികശാസ്ത്രത്തില്&#x200d; ബിരുദം നേടിയ ശേഷം ചെന്നൈയിലെ ഫിലിം ആന്&#x200d;ഡ് ടെലിവിഷന്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ടില്&#x200d; ചേര്&#x200d;ന്നു. അവിടെനിന്ന് അഭിനയത്തില്&#x200d; ഡിപ്ലോമ നേടി 1977ല്&#x200d; പി.എ. ബക്കര്&#x200d; സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്.</p>
<p>ഇരുന്നൂറിലധികം ചിത്രങ്ങളില്&#x200d; അഭിനയിച്ച ശ്രീനിവാസന്&#x200d; അഭിനയത്തിലും തിരക്കഥയിലും സംവിധാനത്തിലും ഒരുപോലെ തന്റെ സാന്നിധ്യം രേഖപ്പെടുത്തി. മകന്&#x200d; ധ്യാന്&#x200d; ശ്രീനിവാസന്&#x200d; കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയ *‘ആപ് കൈസേ ഹോ’*യാണ് അവസാന ചിത്രം. ‘ഞാന്&#x200d; പ്രകാശന്&#x200d;’ എന്ന സിനിമയ്ക്കാണ് അദ്ദേഹം അവസാനമായി തിരക്കഥ ഒരുക്കിയത്. മലയാള സിനിമയിലെ ഒരു യുഗം അടയാളപ്പെടുത്തിയാണ് ശ്രീനിവാസന്റെ വിടവാങ്ങല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farewell-to-srinivasan-of-malayali-a-period-that-lives-in-memories.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മമ്മുട്ടി; താരത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ സിനിമാലോകവും പങ്കുചേര്‍ന്നു</title>
		<link>https://www.chandrikadaily.com/mammootty-wishes-mohanlal-on-his-birthday-the-film-world-also-participated-in-the-birthday-celebration-of-the-actor.html</link>
					<comments>https://www.chandrikadaily.com/mammootty-wishes-mohanlal-on-his-birthday-the-film-world-also-participated-in-the-birthday-celebration-of-the-actor.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 21 May 2025 10:57:21 +0000</pubDate>
				<category><![CDATA[actor]]></category>
		<category><![CDATA[birthday]]></category>
		<category><![CDATA[filim]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[malayalam cinema]]></category>
		<category><![CDATA[mammootty]]></category>
		<category><![CDATA[mohanlal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341937</guid>

					<description><![CDATA[മലയാള സിനിമയുടെ ഇതിഹാസതാരം മോഹന്‍ലാലിന് ഇന്ന് 65 ാംപിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസയുമായി മെഗാസ്റ്റാര്‍ മമ്മുട്ടി. ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ആശംസയുടെ ഒരു പ്രവാഹമായിരുന്നു. നാല് പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ നീണ്ട കരിയറുള്ള മഹാനടന്റെ പിറന്നാള്‍ വലിയ ആഘോഷമായി തന്നെയാണ് നടത്തിയിട്ടുള്ളത്. &#8216;മോഹന്‍ലാലിനൊപ്പം ഒരു ചെറിയ ചിത്രം മമ്മുട്ടി പങ്കുവെച്ചു&#8217;. &#8216;ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ മോഹന്‍ലാല്‍&#8217;. അദ്ദേഹത്തിന്റെ മമ്മുട്ടി കമ്പനിയും ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ആശംസകള്‍ നേര്‍ന്നു. 40വര്‍ഷത്തിലേറെയായി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ മോഹന്‍ലാലിന്റെ 65ാം [&#8230;]]]></description>
										<content:encoded><![CDATA[<p>മലയാള സിനിമയുടെ ഇതിഹാസതാരം മോഹന്&#x200d;ലാലിന് ഇന്ന് 65 ാംപിറന്നാള്&#x200d;. താരത്തിന് പിറന്നാള്&#x200d; ആശംസയുമായി മെഗാസ്റ്റാര്&#x200d; മമ്മുട്ടി. ലോകമെമ്പാടുമുള്ള ആരാധകരില്&#x200d; നിന്നും സഹപ്രവര്&#x200d;ത്തകരില്&#x200d; നിന്നും ആശംസയുടെ ഒരു പ്രവാഹമായിരുന്നു. </p>
<p>നാല് പതിറ്റാണ്ടിലേറെ മലയാള സിനിമയില്&#x200d; നീണ്ട കരിയറുള്ള മഹാനടന്റെ പിറന്നാള്&#x200d; വലിയ ആഘോഷമായി തന്നെയാണ്  നടത്തിയിട്ടുള്ളത്. &#8216;മോഹന്&#x200d;ലാലിനൊപ്പം ഒരു ചെറിയ ചിത്രം മമ്മുട്ടി പങ്കുവെച്ചു&#8217;. &#8216;ഹാപ്പി ബര്&#x200d;ത്ത്ഡേ ഡിയര്&#x200d; മോഹന്&#x200d;ലാല്&#x200d;&#8217;. അദ്ദേഹത്തിന്റെ മമ്മുട്ടി കമ്പനിയും ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ആശംസകള്&#x200d; നേര്&#x200d;ന്നു. 40വര്&#x200d;ഷത്തിലേറെയായി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ മോഹന്&#x200d;ലാലിന്റെ 65ാം പിറന്നാളാണ് ഇന്ന്. </p>
<p>ഏറ്റവും പുതിയ ചിത്രങ്ങളായ &#8216;എമ്പുരാന്&#x200d;&#8217;, &#8216;തുടരും&#8217; എന്നിവ മികച്ച വിജയം നേടിയ വര്&#x200d;ഷമായതിനാല്&#x200d; തന്നെ ഇത്തവണത്തെ പിറന്നാളിന് മധുരമേറും. 1978 ല്&#x200d; തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്&#x200d;ലാല്&#x200d; ചലച്ചിത്ര മേഖലയിലേക്ക് വന്നത്. ആ കാലം തൊട്ട് മലയാളസിനിമയുടെ ഇതിഹാസങ്ങളായ മോഹന്&#x200d;ലാലും മമ്മുട്ടിയും തമ്മിലുള്ള സൗഹൃദവും സിനിമാ മേഖലയിലും ആരാധകര്&#x200d;ക്കിടയിലും എപ്പോഴും ചര്&#x200d;ച്ചയാവാറുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mammootty-wishes-mohanlal-on-his-birthday-the-film-world-also-participated-in-the-birthday-celebration-of-the-actor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം &#8216;നരിവേട്ട&#8217;; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ</title>
		<link>https://www.chandrikadaily.com/tovino-film-narivetta-is-set-for-a-big-global-release-huge-banners-to-distribute.html</link>
					<comments>https://www.chandrikadaily.com/tovino-film-narivetta-is-set-for-a-big-global-release-huge-banners-to-distribute.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 17 May 2025 15:42:07 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[film]]></category>
		<category><![CDATA[malayalam cinema]]></category>
		<category><![CDATA[narivetta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341629</guid>

					<description><![CDATA[മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.]]></description>
										<content:encoded><![CDATA[<p>ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം &#8216;നരിവേട്ട&#8217; റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.</p>
<p>വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.</p>
<p>ഛായാഗ്രഹണം &#8211; വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ &#8211; ബാവ, കോസ്റ്യൂം ഡിസൈൻ &#8211; അരുൺ മനോഹർ, മേക്കപ്പ് &#8211; അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് &#8211; സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ &#8211; രംഗനാഥ്‌ രവി, പി ആർ ഒ &amp; മാർക്കറ്റിംഗ് &#8211; വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tovino-film-narivetta-is-set-for-a-big-global-release-huge-banners-to-distribute.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ട്: ഹര്&#x200d;ജികള്&#x200d; സുപ്രിം കോടതി ഇന്ന് പരിഗണിക്കും</title>
		<link>https://www.chandrikadaily.com/1hema-committee-report-the-supreme-court-will-consider-the-petitions-today.html</link>
					<comments>https://www.chandrikadaily.com/1hema-committee-report-the-supreme-court-will-consider-the-petitions-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 29 Nov 2024 08:53:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hema Commission report]]></category>
		<category><![CDATA[malayalam cinema]]></category>
		<category><![CDATA[supremcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319480</guid>

					<description><![CDATA[നീതി നടപ്പാക്കുന്നതിനായാണ് ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ചിന്റെ ഉത്തരവെന്നുമാണ് സര്&#x200d;ക്കാര്&#x200d; സുപ്രീം കോടതിയെ അറിയിച്ചത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടില്&#x200d; കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നിര്&#x200d;മ്മാതാവായ സജിമോന്&#x200d; പാറയില്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടില്&#x200d; മൊഴിനല്&#x200d;കിയ അതിജീവിതയുടെ ഹര്&#x200d;ജിയും കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവര്&#x200d; ഉള്&#x200d;പ്പെട്ട ബെഞ്ചാണ് ഹര്&#x200d;ജി പരിഗണിക്കുന്നത്</p>
<p>റിപ്പോര്&#x200d;ട്ടിലെ മൊഴികള്&#x200d; കുറ്റകൃത്യം സംബന്ധിച്ച വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നാണ് എസ്‌ഐടിക്ക് ഹൈക്കോടതി നല്&#x200d;കിയ നിര്&#x200d;ദ്ദേശം. കുറ്റകൃത്യം സംബന്ധിച്ച വിവരം ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ട് പരിഗണിക്കാമെന്ന ഇടക്കാല ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് സജിമോന്&#x200d; പാറയിലിന്റെ ഹര്&#x200d;ജിയിലെ പ്രധാന വാദം. ഹൈക്കോടതിയുടെ ഉത്തരവില്&#x200d; പിഴവുണ്ടെന്ന സജിമോന്&#x200d; പാറയിലിന്റെ വാദം തെറ്റാണെന്ന് സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ മറുപടി സത്യവാങ്മൂലത്തില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>ഇരകള്&#x200d;ക്ക് വേണ്ടി ക്രിമിനല്&#x200d; നടപടി സ്വീകരിക്കേണ്ടത് സര്&#x200d;ക്കാരിന്റെ ചുമതലയാണ്. കമ്മിറ്റിയുടെ നിയമനം സംബന്ധിച്ച വ്യവസ്ഥകളേക്കാള്&#x200d; പ്രധാനമാണ് കമ്മിറ്റിക്ക് മുന്നില്&#x200d; ലഭിച്ച മൊഴി. ഗുരുതര കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പ്രഥമദൃഷ്ട്യാ ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടില്&#x200d; മൊഴികളുണ്ട്. നീതി നടപ്പാക്കുന്നതിനായാണ് ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ചിന്റെ ഉത്തരവെന്നുമാണ് സര്&#x200d;ക്കാര്&#x200d; സുപ്രിം കോടതിയെ അറിയിച്ചത്.</p>
<p>ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടിലെ മൊഴികളില്&#x200d; ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇതിനകം കേസെടുത്തിട്ടുണ്ട്. അതിനാല്&#x200d; ഹര്&#x200d;ജിക്കാരന്റെ ആവശ്യം കാലഹരണപ്പെട്ടു. ഹര്&#x200d;ജിയിലെ ആവശ്യം നിയമപരമായി നിലനില്&#x200d;ക്കുന്നതല്ല. അന്വേഷണത്തെ അട്ടിമറിക്കാനാണ് സജിമോന്&#x200d; പാറയിലിന്റെ ശ്രമമെന്നുമാണ് സംസ്ഥാന വനിതാ കമ്മിഷന്റെ മറുവാദം</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1hema-committee-report-the-supreme-court-will-consider-the-petitions-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളത്തിന്റെ വേ​ഗമേറിയ 100 കോടി; റെക്കോർഡ് സ്വന്തമാക്കി ‘ആടുജീവിതം’</title>
		<link>https://www.chandrikadaily.com/malayalams-fastest-100-crore-goat-life-owns-the-record.html</link>
					<comments>https://www.chandrikadaily.com/malayalams-fastest-100-crore-goat-life-owns-the-record.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 06 Apr 2024 08:52:38 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aadujeevitham]]></category>
		<category><![CDATA[blessy]]></category>
		<category><![CDATA[malayalam cinema]]></category>
		<category><![CDATA[prithviraj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294687</guid>

					<description><![CDATA[100 കോടി ക്ലബില്&#x200d; ഇടം നേടുന്ന ആറാമത്തെ മലയാള സിനിമയാണ് ആടുജീവിതം]]></description>
										<content:encoded><![CDATA[<p>ആഗോള തലത്തില്&#x200d; 100 കോടി കളക്ഷന്&#x200d; സ്വന്തമാക്കിപ്രിത്വിരാജിന്റെ ആടുജീവിതം. മാര്&#x200d;ച്ച് 28ന് റിലീസിനെത്തിയ ചിത്രം ഒന്&#x200d;പത് ദിവസം കൊണ്ടാണ് 100 കോടി ക്ലബില്&#x200d; ഇടം നേടിയതെന്ന് ട്രേന്&#x200d;ഡ് അനലിസ്റ്റുകള്&#x200d; വ്യക്തമാക്കുന്നു. പൃഥ്വിവിരാജ് നായകനാകുന്ന 100 കോടി ചിത്രമാണ് ആടുജീവിതം.</p>
<p>100 കോടി ക്ലബില്&#x200d; ഇടം നേടുന്ന ആറാമത്തെ മലയാള സിനിമയാണ് ആടുജീവിതം. &#8216;പുലിമുരുകന്&#x200d;&#8217; 36 ദിവസം കൊണ്ടും, &#8216;ലൂസിഫര്&#x200d;&#8217; 12 ദിവസം കൊണ്ടും, &#8216;2018&#8217; 11 ദിവസം കൊണ്ടും, പ്രേമലു 36 ദിവസം കൊണ്ടും, മഞ്ഞുമ്മല്&#x200d; ബോയ്‌സ് 12 ദിവസം കൊണ്ടുമായിരുന്നു 100 കോടി ക്ലബില്&#x200d; ഇടം നേടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayalams-fastest-100-crore-goat-life-owns-the-record.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരാർ ലംഘിച്ച്  ഒടിടി റിലീസ്; നാളെയും മറ്റന്നാളും തീയറ്ററുകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ഫിയോക്</title>
		<link>https://www.chandrikadaily.com/ottreleasecinemahallastrike.html</link>
					<comments>https://www.chandrikadaily.com/ottreleasecinemahallastrike.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 06 Jun 2023 11:00:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malayalam cinema]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257914</guid>

					<description><![CDATA[റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളിൽ ചിത്രം ഒടിടിക്ക് കൊടുത്താൽ ആ നിർമാതാവിന്റെ ചിത്രം ഇനി തീയേറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്&#x200d; ഉടമകള്&#x200d; വ്യക്തമാക്കി. പ്രേക്ഷകരെയും തിയേറ്റർ ഉടമകളെയും പറ്റിക്കുന്ന നിലപാട് പാടില്ലെന്നും ഫിയോക് ഭാരവാഹികള്&#x200d; വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>കരാർ ലംഘിച്ച് ചില സിനിമകൾ ഒടിടി റിലീസ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെയും മറ്റന്നാളും തീയറ്ററുകൾ അടച്ചിട്ട് സമരം നടത്തുമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്. ഫിയോകിൻ്റെ യോഗത്തിലാണ് രണ്ട് ദിവസത്തേയ്ക്ക് തീയറ്ററുകൾ അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടത്. ചിത്രം തീയറ്ററിൽ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. 2018, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം ഒടിടിയിൽ പ്രദർശിപ്പിച്ചിരുന്നു.2 ചിത്രങ്ങളുടെയും നിർമാതാക്കൾക്കും സംവിധായകർക്കും നോട്ടീസ് നൽകുമെന്നും ,ഭാരവാഹികൾ പറഞ്ഞു</p>
<p>റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളിൽ ചിത്രം ഒടിടിക്ക് കൊടുത്താൽ ആ നിർമാതാവിന്റെ ചിത്രം ഇനി തീയേറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്&#x200d; ഉടമകള്&#x200d; വ്യക്തമാക്കി. പ്രേക്ഷകരെയും തിയേറ്റർ ഉടമകളെയും പറ്റിക്കുന്ന നിലപാട് പാടില്ലെന്നും ഫിയോക് ഭാരവാഹികള്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ottreleasecinemahallastrike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>Movie Review: സൗദി വെള്ളക്ക- യഥാര്&#x200d;ത്ഥ 99.9% &#8216;GOLD&#8217;</title>
		<link>https://www.chandrikadaily.com/movie-review-saudi-gold-real-99-9-gold.html</link>
					<comments>https://www.chandrikadaily.com/movie-review-saudi-gold-real-99-9-gold.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 03 Dec 2022 05:47:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Reviews]]></category>
		<category><![CDATA[GOLD MOVIE]]></category>
		<category><![CDATA[malayalam cinema]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224912</guid>

					<description><![CDATA[അടുത്തടുത്ത ദിവസങ്ങളില്&#x200d; ഇറങ്ങിയ രണ്ട് സിനിമകള്&#x200d; - ഗോള്&#x200d;ഡും സൗദി വെള്ളക്കയും.]]></description>
										<content:encoded><![CDATA[<p><strong>റാഷിദ് പറശ്ശേരി</strong></p>
<p>അടുത്തടുത്ത ദിവസങ്ങളില്&#x200d; ഇറങ്ങിയ രണ്ട് സിനിമകള്&#x200d; &#8211; ഗോള്&#x200d;ഡും സൗദി വെള്ളക്കയും. ആദ്യത്തേത് ഇറങ്ങുന്നതിനു മുമ്പേ വാര്&#x200d;ത്തകളിലും പ്രേഷകരുടെ പ്രതീക്ഷകളിലും സ്ഥാനം പിടിച്ചവന്&#x200d;. പ്രേമം എന്ന മികച്ച സിനിമ മലയാളിക്ക് സമ്മാനിക്കുക വഴി മലയാള സിനിമയില്&#x200d; മുന്&#x200d;നിര ചര്&#x200d;ച്ചാകേന്ദ്രമായ അല്&#x200d;ഫോന്&#x200d;സ് പുത്രന്റെ ഏകദേശം 8 വര്&#x200d;ഷത്തിനു ശേഷമുള്ള പടം. പൃഥ്വിരാജ് നയന്&#x200d;താര അടക്കമുള്ള വമ്പിച്ച താരനിര. ഇറങ്ങുന്നതിന് മുന്&#x200d;പേ 50 കോടി ക്ലബ്ബില്&#x200d; എന്ന വാര്&#x200d;ത്തകള്&#x200d;. ഈ കാരണങ്ങള്&#x200d; മാറ്റി നിര്&#x200d;ത്തിയാല്&#x200d; മറ്റ് ഒന്നിലും പ്രേക്ഷകനെ രസിപ്പിക്കാന്&#x200d; ഗോള്&#x200d;ഡിനു സാധിക്കുന്നില്ല എന്ന് തെന്നയാണ് വസ്തുത. ഒരു വണ്&#x200d; ടൈം വാച്ച് സിനിമ എന്ന ഗണത്തില്&#x200d; പോലും പലരും ഗോള്&#x200d;ഡിനെ കാണുന്നില്ല എന്നത് അല്&#x200d;ഫോന്&#x200d;സിന് അടുത്ത ചിത്രത്തിനു മുന്നോടിയായി നന്നായിട്ടുള്ളൊരു ഗൃഹപഠനത്തിനു വഴി കാണിക്കും എന്നതില്&#x200d; സംശയമില്ല. അറുപതോളം കഥാപാത്രങ്ങള്&#x200d;ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത അവരെ കാര്യമായി ഒന്നും കാണിക്കാനില്ലാത്ത സിനിമ എന്ന് കൂടി ചേര്&#x200d;ത്തുവായികണം. എഡിറ്റിങ്ങിലെ പുതുമയും ബ്രില്ലിയന്&#x200d;സും തിരിച്ചറിയാനും അവലോകനം ചെയ്യാനും സാധാരണ മലയാളി പ്രമുഖ സിനിമേത്രി നിര്&#x200d;ദ്ദേശിക്കും പോലെ എഡിറ്റിംഗ് പഠിക്കാത്തതുകൊണ്ട് തിരിച്ചറിയാതെ പോയതായി നമുക്ക് അനുമാനിച്ചു സമാധാനിക്കാം.</p>
<p>മറുവശത്തു തരുണ്&#x200d; മൂര്&#x200d;ത്തി എന്ന ഒരു സിനിമ മാത്രം സംവിധാനം ചെയ്തു മുന്&#x200d;പരിചയമുള്ള സംവിധായകന്&#x200d; ഒരു പ്രതീക്ഷ തന്നെയാണ്. സിനിമ കഴിഞ്ഞിറങ്ങിയാലും നമ്മെ വിട്ടു പോവാത്ത സിനിമയും കഥാപാത്രങ്ങളും അത് തന്നെയാണ് ഹൈലൈറ്റ്. തുടക്കം മുതല്&#x200d; ഒടുക്കം വരെ പ്രേക്ഷകന്റെ കണ്ണും കാതും മനസും പിടിച്ചിരുത്താന്&#x200d; സംവിധായകനു കഴിഞ്ഞു. ഉമ്മയും മകനും തമ്മിലുള്ള ബന്ധം അതിന്റെ ആഴത്തില്&#x200d; തൊട്ടറിയിക്കാന്&#x200d; ദേവി വര്&#x200d;മയ്ക്കും സുജിത് ശങ്കറിനും സാധിച്ചു. സുജിത് തന്റെ ഭാഗം മികവുറ്റതാക്കി എന്ന് മാത്രമല്ല തന്റെ അഭിനയ ജീവിതത്തിലേക്കു ഒരു നാഴികകല്ലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വര്&#x200d;ഷങ്ങളോളം നീണ്ടു പോകുന്ന നമ്മുടെ കോടതിയിലെ കേസുകളെ സിനിമ എടുത്തുകാണിച്ചിട്ടുണ്ട്. നിരപരാധികളും അവശരും വയോധികരും എന്ന് വേണ്ട സകലരും ഗുണഭോക്താക്കളാവുന്ന ഈ ഒച്ചിഴച്ചിലിനെ സിനിമ ഒച്ചിലൂടെ തന്നെ കളിയാക്കുന്നുണ്ട്. സിനിമ അവസാനിക്കുന്ന സീനില്&#x200d; ലുക്മാനോട് ബിനു പപ്പു പറയുന്നുണ്ട് &#8216;നീയല്ലേ പറഞ്ഞത് മനുഷ്യന്&#x200d; ഇത്രയേ ഉള്ളു എന്ന്, എന്നാല്&#x200d; മനുഷ്യന്&#x200d; ഇത്രയൊക്കെ ഉണ്ട് &#8216;. സിനിമ വിളിച്ചു പറയാന്&#x200d; ആഗ്രഹിക്കുന്നത് ഈ വരികളില്&#x200d; ഒതുക്കാന്&#x200d; തിരക്കഥയുടെ കൂടി ഉടമയായ തരുണിന് കഴിഞ്ഞിട്ടുണ്ട്. നമുക്ക് വേണ്ടത് ലോകസിനിമാചരിത്രത്തില്&#x200d; പുതുമകളൊന്നുമില്ലാത്തതെന്ന് സ്വയം വിശേഷിക്കുന്ന പടങ്ങളാണോ അതോ നമ്മുടെ ചിന്തകള്&#x200d;ക്ക് പോസിറ്റീവ് ഭക്ഷണം നല്&#x200d;കുന്ന സൗദി വെള്ളക്കകളാണോ ചിന്തിക്കേണ്ടി ഇരിക്കുന്നു..</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/movie-review-saudi-gold-real-99-9-gold.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇപ്പോള്&#x200d; സ്വയം പുച്ഛം തോന്നുന്നു; സലിംകുമാറിനോട് മാപ്പു പറഞ്ഞ് നടി ജ്യോതി കൃഷ്ണ</title>
		<link>https://www.chandrikadaily.com/jyothi-krishna-on-salim-kumar-malayalam-cinema.html</link>
					<comments>https://www.chandrikadaily.com/jyothi-krishna-on-salim-kumar-malayalam-cinema.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 19 Oct 2020 07:19:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[actress jyothi krishna]]></category>
		<category><![CDATA[jyothi krishna]]></category>
		<category><![CDATA[malayalam cinema]]></category>
		<category><![CDATA[salim kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162626</guid>

					<description><![CDATA[ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്പോള്&#x200d; എനിക്കു സ്വയം പുച്ഛം തോന്നുന്നു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: സിനിമാ സെറ്റിലുണ്ടായ വഴക്കില്&#x200d; സലിംകുമാറിനോട് മാപ്പു പറഞ്ഞ് നടി ജ്യോതി കൃഷ്ണ. ചെറുപ്രായത്തിന്റെ പക്വതക്കുറവു കൊണ്ട് സംഭവിച്ചതാണ് എന്നും എല്ലാറ്റിനും ക്ഷമ ചോദിക്കുന്നു എന്നും നടി പറഞ്ഞു. ഫേസ്ബുക്കില്&#x200d; പങ്കുവച്ച ഒരു ചലഞ്ച് വീഡിയോയില്&#x200d; ആണ് നടി ഇതേക്കുറിച്ച് തുറന്നു പറഞ്ഞത്. മനോരമ ഓണ്&#x200d;ലൈനാണ് വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>&#8216;നമ്മുടെ എല്ലാവരുടെയും ജീവിതത്തില്&#x200d; തെറ്റുകളും ശരികളും സംഭവിക്കാറുണ്ട്. പക്ഷേ പല തെറ്റുകളിലും സോറി പറയാതെ ഈഗോ വച്ച് അതില്&#x200d; നിന്നും മുന്നോട്ടുപോകാറുണ്ട്. പിന്നീട് കുറേ കാലങ്ങള്&#x200d; കഴിഞ്ഞാകും ആ ചെയ്തത് ശരിയായില്ല എന്ന തോന്നല്&#x200d; ഉണ്ടാകുക. ആ സമയത്ത് ഈഗോ മാറ്റിവച്ച് സോറി പറഞ്ഞാല്&#x200d; മനസിനു തന്നെ സമാധാനം ഉണ്ടാകും. അത് കേള്&#x200d;ക്കുന്നവര്&#x200d;ക്കും സന്തോഷം. ചില പ്രശ്‌നങ്ങള്&#x200d; കൊണ്ട് അകന്നു പോയവരെ തിരിച്ചു പിടിക്കാന്&#x200d; പറ്റിയിരുന്നെങ്കില്&#x200d; എന്ന് തോന്നിയവരോടും മടിക്കാതെ സോറി പറഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം&#8217; &#8211; അവര്&#x200d; പറഞ്ഞു.</p>
<p>സലിംകുമാര്&#x200d; ചേട്ടനോടാണ് തനിക്ക് ആദ്യം ക്ഷമ ചോദിക്കേണ്ടത്. 2013ല്&#x200d; സിനിമയുടെ സെറ്റില്&#x200d; വച്ച് ഞങ്ങള്&#x200d; തമ്മില്&#x200d; വഴക്കുണ്ടായി. പക്വതയില്ലാത്തതു കൊണ്ട് സംഭവിച്ചതാണ്. ചെറിയൊരു കാര്യത്തില്&#x200d; തുടങ്ങിയതാണ്. നല്ലൊരു വഴക്കായി മാറി. പിന്നീട് പരസ്പരം മിണ്ടിയിട്ടില്ല. സിനിമ കഴിഞ്ഞ് സെറ്റില്&#x200d; നിന്ന് പോകുമ്പോള്&#x200d; സലിംകുമാര്&#x200d; ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല- അവര്&#x200d; പറഞ്ഞു.</p>
<p>&#8216; അദ്ദേഹം സെറ്റില്&#x200d; ഇരിക്കുന്നത് ഞാന്&#x200d; കണ്ടിരുന്നു. ഞാന്&#x200d; അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു. പിന്നീട് ഞാന്&#x200d; ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്. ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്പോള്&#x200d; എനിക്കു സ്വയം പുച്ഛം തോന്നുന്നു. എന്നാല്&#x200d; പിന്നീട് സലീമേട്ടന്&#x200d; വളിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാന്&#x200d; പറ്റിയിരുന്നില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്&#x200d; നിന്നും ഞാന്&#x200d; ക്ഷമ ചോദിക്കുന്നു&#8217; &#8211; അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jyothi-krishna-on-salim-kumar-malayalam-cinema.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
