<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>malayali &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/malayali/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Dec 2025 05:53:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>malayali &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രവാസിയോട് എയര്‍ ഇന്ത്യയുടെ അനാസ്ഥ; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചര്‍ അനുവദിച്ചില്ല</title>
		<link>https://www.chandrikadaily.com/air-indias-indifference-to-the-expatriate-a-stretcher-was-not-allowed-to-a-malayali-who-suffered-a-severe-back-injury.html</link>
					<comments>https://www.chandrikadaily.com/air-indias-indifference-to-the-expatriate-a-stretcher-was-not-allowed-to-a-malayali-who-suffered-a-severe-back-injury.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 17 Dec 2025 05:53:11 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[news]]></category>
		<category><![CDATA[AirIndia]]></category>
		<category><![CDATA[backinjury]]></category>
		<category><![CDATA[malayali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369147</guid>

					<description><![CDATA[സ്‌റ്റ്രെച്ചര്‍ ടിക്കറ്റിനായി കേളി കലാസാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയര്‍ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവില്‍ ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും, മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതര്‍ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>റിയാദ്: പ്രവാസിയോടുള്ള എയര്&#x200d; ഇന്ത്യയുടെ അനാസ്ഥ വിവാദമാകുന്നു. കെട്ടിടത്തില്&#x200d; നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാന്&#x200d; സ്ട്രെച്ചര്&#x200d; അനുവദിച്ചില്ല. സ്‌റ്റ്രെച്ചര്&#x200d; ടിക്കറ്റിനായി കേളി കലാസാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയര്&#x200d; ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവില്&#x200d; ചെറിയ വിമാനങ്ങള്&#x200d; മാത്രമാണ് സര്&#x200d;വീസ് നടത്തുന്നതെന്നും, മുമ്പ് സമര്&#x200d;പ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതര്&#x200d; അറിയിച്ചു.</p>
<p>റിയാദില്&#x200d; നിര്&#x200d;മാണ മേഖലയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവന്&#x200d; തുളസി (56)യാണ് എയര്&#x200d; ഇന്ത്യയുടെ അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞ 25 വര്&#x200d;ഷത്തിലേറെയായി കരാര്&#x200d; അടിസ്ഥാനത്തില്&#x200d; നിര്&#x200d;മാണ ജോലികള്&#x200d; ചെയ്തുവരുന്ന ഇദ്ദേഹം, ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയില്&#x200d; നിന്ന് കാല്&#x200d;വഴുതി വീഴുകയായിരുന്നു. ലിഫ്റ്റിനായി നിര്&#x200d;മിച്ചിരുന്ന കുഴിയിലേക്കാണ് അദ്ദേഹം പതിച്ചത്. ഉടന്&#x200d; തന്നെ സുമേഷിയിലെ കിങ് സൗദ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും, കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുകളുണ്ടെന്ന് ഡോക്ടര്&#x200d;മാര്&#x200d; സ്ഥിരീകരിച്ചു. എന്നാല്&#x200d; ചികിത്സയ്ക്ക് ആവശ്യമായ ഇന്&#x200d;ഷുറന്&#x200d;സ് കവറേജ് ഇല്ലാത്തതിനാല്&#x200d;, ഭീമമായ തുക മുന്&#x200d;കൂര്&#x200d; അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്&#x200d; ആവശ്യപ്പെട്ടു. തുടര്&#x200d;ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടര്&#x200d;ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാന്&#x200d; തീരുമാനിക്കുകയായിരുന്നു.</p>
<p>അതേസമയം, മറ്റ് വിമാനകമ്പനികള്&#x200d; 30,000 മുതല്&#x200d; 35,000 റിയാല്&#x200d; വരെ സ്‌റ്റ്രെച്ചര്&#x200d; ടിക്കറ്റിനായി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവര്&#x200d; അറിയിച്ചു. റിയാദില്&#x200d; ചികിത്സ തുടരുന്നതിനും സമാനമായ തുക തന്നെ ചെലവാകുമെന്ന സാഹചര്യത്തില്&#x200d;, ചികിത്സ ഇവിടെ തന്നെ തുടരാന്&#x200d; രാഘവന്&#x200d; തുളസിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. മുന്&#x200d;കാലങ്ങളില്&#x200d;, ഡോക്ടറുടെയോ പ്രത്യേക മെഡിക്കല്&#x200d; ഉപകരണങ്ങളുടെയോ ആവശ്യമില്ലാത്ത സ്‌റ്റ്രെച്ചര്&#x200d; യാത്രക്കാര്&#x200d;ക്ക് എയര്&#x200d; ഇന്ത്യ 12,000 റിയാല്&#x200d; വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/air-indias-indifference-to-the-expatriate-a-stretcher-was-not-allowed-to-a-malayali-who-suffered-a-severe-back-injury.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിര്‍ഗിസ്താനിലേക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ഷാര്‍ജ വിമാനത്താവളത്തില്‍ 28 പേര്‍ ദുരിതത്തില്‍</title>
		<link>https://www.chandrikadaily.com/malayali-students-who-went-to-kyrgyzstan-got-stuck-28-people-in-distress-at-sharjah-airport.html</link>
					<comments>https://www.chandrikadaily.com/malayali-students-who-went-to-kyrgyzstan-got-stuck-28-people-in-distress-at-sharjah-airport.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 21 Nov 2025 11:18:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[Sharjah]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364652</guid>

					<description><![CDATA[ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്.]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജ : ഇന്ത്യയില്&#x200d; നിന്ന് കിര്&#x200d;ഗിസ്താനിലേക്ക് യാത്രതിരിച്ച 28 പേര്&#x200d; അതില്&#x200d; 15 പേര്&#x200d; മലയാളികളും, ഷാര്&#x200d;ജ വിമാനത്താവളത്തില്&#x200d; കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്&#x200d; അറേബ്യയില്&#x200d; പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്&#x200d;മഞ്ഞും ദുരിതത്തിലാക്കിയത്. മൂടല്&#x200d;മഞ്ഞ് കാരണം വിമാനം ആദ്യം ദുബൈയില്&#x200d; ഇറക്കിയതും 12 മണിക്കൂറിന് ശേഷം ഷാര്&#x200d;ജയിലേക്ക് മാറ്റിയതുമാണ്. എന്നാല്&#x200d; 16 മണിക്കൂറിലേറെയായി വിമാനത്താവളത്തില്&#x200d; കഴിയുന്ന യാത്രക്കാര്&#x200d;ക്ക് ഭക്ഷണം, താമസം, അടിസ്ഥാന സൗകര്യങ്ങള്&#x200d; എന്നിവ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി. വിമാനക്കമ്പനി ഇടപെടണമെന്നും, യാത്രക്കാരുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും ഇവര്&#x200d; ആവശ്യപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-students-who-went-to-kyrgyzstan-got-stuck-28-people-in-distress-at-sharjah-airport.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാഞ്ചീപുരത്ത് 4.5 കോടി രൂപയുടെ കവര്‍ച്ച; അഞ്ച് മലയാളികള്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/robbery-worth-rs-4-5-crore-in-kancheepuram-five-malayalis-were-arrested.html</link>
					<comments>https://www.chandrikadaily.com/robbery-worth-rs-4-5-crore-in-kancheepuram-five-malayalis-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 30 Oct 2025 06:13:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kanchipuram]]></category>
		<category><![CDATA[malayali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361079</guid>

					<description><![CDATA[പിന്നില്‍ 17 അംഗ സംഘം
]]></description>
										<content:encoded><![CDATA[<p>ചെന്നൈ: കാഞ്ചീപുരത്ത് കുറിയര്&#x200d; കമ്പനി വാഹനം തടഞ്ഞ് കത്തി കാട്ടി നാലരക്കോടിയോളം രൂപ കവര്&#x200d;ന്ന കേസില്&#x200d; അഞ്ച് മലയാളികള്&#x200d; അറസ്റ്റില്&#x200d;. പാലക്കാട്, കൊല്ലം, തൃശൂര്&#x200d; ജില്ലകളില്&#x200d; നിന്നുള്ള സന്തോഷ്, ജയന്&#x200d;, സുജിത്ലാല്&#x200d;, മുരുകന്&#x200d;, കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് കാഞ്ചീപുരം പൊലീസ് കേരളത്തില്&#x200d; എത്തി പിടികൂടിയത്. മുംബൈ ബോര്&#x200d;വാലി സ്വദേശിയായ ജതിന്റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 2017 മുതല്&#x200d; കമ്മീഷന്&#x200d; അടിസ്ഥാനത്തില്&#x200d; രാജ്യമെമ്പാടും പണവും വിലപിടിപ്പുള്ള സാധനങ്ങളും എത്തിച്ചു നല്&#x200d;കിയിരുന്ന ജതിന്&#x200d; ഏകദേശം ഒന്നര മാസം മുന്&#x200d;പ് 4.5 കോടി രൂപയുമായി ബെംഗളൂരുവില്&#x200d; നിന്നു ചെന്നൈയിലെ സൗക്കാര്&#x200d;പ്പെട്ടിലേക്കു രണ്ട് ഡ്രൈവര്&#x200d;മാരെ അയച്ചിരുന്നു. വാഹനം ചെന്നൈ-ബെംഗളൂരു ദേശീയപാതയിലെ കാഞ്ചീപുരം ഭാഗത്ത് എത്തിയപ്പോള്&#x200d; കേരളത്തില്&#x200d; നിന്നുള്ള 17 പേരടങ്ങിയ സംഘം മൂന്നു കാറുകളിലായി എത്തി വാഹനം തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടര്&#x200d;ന്ന് വാഹനം കവര്&#x200d;ന്ന സംഘം ആര്&#x200d;ക്കോട്ട് ഭാഗത്ത് എത്തിയപ്പോള്&#x200d; കാറും ഡ്രൈവര്&#x200d;മാരെയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ച പൊലീസ് കവര്&#x200d;ച്ച സംഘത്തില്&#x200d; കേരളത്തില്&#x200d; നിന്നുള്ളവരാണെന്നു തിരിച്ചറിഞ്ഞു. തുടര്&#x200d;ന്ന്  അഞ്ചുപേരെ പിടികൂടി. ബാക്കിയുള്ള 12 പേരെ കണ്ടെത്താനായി പൊലീസ് സംഘം കേരളത്തില്&#x200d; ക്യാമ്പ് ചെയ്യുകയാണ്. അറസ്റ്റിലായവരെ കസ്റ്റഡിയില്&#x200d; വാങ്ങി പണത്തിന്റെ സ്ഥാനം കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/robbery-worth-rs-4-5-crore-in-kancheepuram-five-malayalis-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്‍ഹിയില്‍ മോഷണക്കുറ്റമാരോപിച്ച് മലയാളി വിദ്യാര്‍ഥികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി</title>
		<link>https://www.chandrikadaily.com/complaint-that-malayali-studeents-were-beaten-up-by-a-gang-in-delhi-on-charges-of-theft.html</link>
					<comments>https://www.chandrikadaily.com/complaint-that-malayali-studeents-were-beaten-up-by-a-gang-in-delhi-on-charges-of-theft.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 26 Sep 2025 13:12:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[studentpolice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355687</guid>

					<description><![CDATA[മുണ്ടുടുത്തതില്‍ പ്രകോപിതരായാണ് മര്‍ദനം എന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മോഷണക്കുറ്റമാരോപിച്ച് ഡല്&#x200d;ഹിയില്&#x200d; മലയാളി വിദ്യാര്&#x200d;ഥികളെ സംഘം ചേര്&#x200d;ന്ന് മര്&#x200d;ദിച്ചതായി പരാതി. ഡല്&#x200d;ഹി പൊലീസും മര്&#x200d;ദിച്ചെന്ന് പരാതിയില്&#x200d; പറയുന്നു. മുണ്ടുടുത്തതില്&#x200d; പ്രകോപിതരായാണ് മര്&#x200d;ദനം എന്ന് വിദ്യാര്&#x200d;ഥികള്&#x200d; ആരോപിച്ചു.</p>
<p>ചെങ്കോട്ട പരിസരത്ത് വെച്ച് ബുധനാഴ്ചയാണ് മര്&#x200d;ദനം ഉണ്ടായത്. ഹിന്ദി സംസാരിക്കാത്തതിന്റെ പേരില്&#x200d; ഷൂവും ബൂട്ടും കൊണ്ട് മുഖത്ത് ചവിട്ടിയതായും വിദ്യാര്&#x200d;ഥികള്&#x200d; പരാതിയില്&#x200d; പറയുന്നു. മര്&#x200d;ദനത്തിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും മര്&#x200d;ദിച്ചെന്നും വിദ്യാര്&#x200d;ഥികള്&#x200d; ആരോപിച്ചു.</p>
<p>എന്നാല്&#x200d; കേസ് ഒഴിവാക്കാന്&#x200d; വിദ്യാര്&#x200d;ഥികളോട് 20,000 രൂപ ആവശ്യപ്പെട്ടെന്ന് വിദ്യാര്&#x200d;ഥികള്&#x200d; പറഞ്ഞു. സംഭവത്തില്&#x200d; കോണ്&#x200d;സ്റ്റബിള്&#x200d; രവി രംഗ്, സത്യപ്രകാശ് എന്ന പൊലീസ് ഉദ്യോഗസ്ഥന്&#x200d; എന്നിവര്&#x200d;ക്കെതിരെ വിദ്യാര്&#x200d;ഥികള്&#x200d; ഡി.എസ്.പിക്ക് പരാതി നല്&#x200d;കി. മനുഷ്യാവകാശ കമീഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും പരാതി നല്&#x200d;കുമെന്ന് വിദ്യാര്&#x200d;ഥികള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-malayali-studeents-were-beaten-up-by-a-gang-in-delhi-on-charges-of-theft.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഊദിയിൽ മലയാളിയുവാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; സ്വദേശി പൗരനൻ പോലീസ് കസ്റ്റഡിയിൽ</title>
		<link>https://www.chandrikadaily.com/malayali-youth-found-murdered-in-saudi-arabia-native-citizen-in-police-custody.html</link>
					<comments>https://www.chandrikadaily.com/malayali-youth-found-murdered-in-saudi-arabia-native-citizen-in-police-custody.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 22 Sep 2025 06:31:01 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[death]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355189</guid>

					<description><![CDATA[അശ്‌റഫ് ആളത്ത് ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിൽ പ്രവാസി മലയാളിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.തിരുവനന്തപുരം ആറാലുംമൂട് സ്വദേശി അതിയന്നൂർ ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ (28) ആണ് കൊല്ലപ്പെട്ടത്. കേസിൽ സ്വദേശി പൗരനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പരസ്‌പരമുണ്ടായ അടിപിടിയിൽ അഖിൽ അശോക് ബഹുനിലകെട്ടിടത്തിന്റെ സ്റ്റയർകേസ് വഴി താഴേക്ക് വീണാണ് മരണം. യുവാവുമായി സംഘർഷമുണ്ടാക്കിയ സ്വദേശി പൗരൻ സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരും [&#8230;]]]></description>
										<content:encoded><![CDATA[<p>അശ്‌റഫ് ആളത്ത്</p>
<p>ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിൽ പ്രവാസി മലയാളിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.തിരുവനന്തപുരം ആറാലുംമൂട് സ്വദേശി അതിയന്നൂർ ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ (28) ആണ് കൊല്ലപ്പെട്ടത്. കേസിൽ സ്വദേശി പൗരനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പരസ്‌പരമുണ്ടായ അടിപിടിയിൽ അഖിൽ അശോക് ബഹുനിലകെട്ടിടത്തിന്റെ സ്റ്റയർകേസ് വഴി താഴേക്ക് വീണാണ് മരണം.</p>
<p>യുവാവുമായി സംഘർഷമുണ്ടാക്കിയ സ്വദേശി പൗരൻ സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ദൃക്സാക്ഷിയായ സുഡാനി പൗരൻ വിവരം പൊലീസിനെ അറിയിച്ചു.തുടർന്ന് പോലീസിന്റെ ദ്രുതഗതിയിലുള്ള നീക്കത്തിലൂടെ പ്രതി അന്യോഷണ സംഘത്തിൻറെ വലയിലാവുകയായിരുന്നു.<br />
വ്യാഴാഴ്‌ച രാത്രി ഖത്തീഫിൽ നിന്നും അൽ വാദിയയിലേക്ക് പോയതാണ് അഖിൽ. എന്നാൽ എന്തിനാണ് വാദിയയിലെത്തിയത് എന്നതിൽ വ്യക്തതയില്ല. എ.സി ടെക്‌നീഷ്യനായി ഏഴ് വർഷമായി ദമ്മാമിലെ ഖത്തീഫിൽ ജോലി ചെയ്‌തു വരികയാണ് അഖിൽ. സന്ദർശക വിസയിൽലെത്തിയ ഭാര്യയും മാതാപിതാക്കളും രണ്ടാഴ്‌ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ട് വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി വിവാഹം കഴിഞ്ഞ് ഇദ്ദേഹം സഊദിയിൽ തിരിച്ചെത്തിയത്.</p>
<p>കേസിന്റെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകനും ലോക കേരള സഭാംഗവുമായ നാസ് വക്കം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-youth-found-murdered-in-saudi-arabia-native-citizen-in-police-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/planes-collide-in-canada-two-people-including-a-malayali-pilot-die.html</link>
					<comments>https://www.chandrikadaily.com/planes-collide-in-canada-two-people-including-a-malayali-pilot-die.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 10 Jul 2025 03:07:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[canada]]></category>
		<category><![CDATA[death]]></category>
		<category><![CDATA[flight crash]]></category>
		<category><![CDATA[malayali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347210</guid>

					<description><![CDATA[വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. മലയാളിയുള്‍പ്പെടെ രണ്ട് വിദ്യാര്‍ഥികള്‍ പറത്തിയ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി സ്വദേശിയായ ശ്രീഹരി സുകേഷ് ആണ് അപകടത്തില്‍പ്പെട്ട മലയാളി. സാവന്ന മെയ് റോയ്സ് എന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥി. കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയില്‍ ചൊവ്വാഴ്ച ആയിരുന്നു അപകടം. പരിശീലന പറക്കലിനിടെ ഇരുവരും ഒരേ സമയം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പരിശീനത്തിന് ഉപയോഗിക്കുന്ന ചെറിയ റണ്‍വേയില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലെ [&#8230;]]]></description>
										<content:encoded><![CDATA[<p>വാന്&#x200d;കൂവര്&#x200d;: കാനഡയില്&#x200d; പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്&#x200d; കൂട്ടിയിടിച്ചുണ്ടായ അപകടത്തില്&#x200d; രണ്ട് മരണം. മലയാളിയുള്&#x200d;പ്പെടെ രണ്ട് വിദ്യാര്&#x200d;ഥികള്&#x200d; പറത്തിയ വിമാനങ്ങളാണ് അപകടത്തില്&#x200d;പ്പെട്ടത്. കൊച്ചി സ്വദേശിയായ ശ്രീഹരി സുകേഷ് ആണ് അപകടത്തില്&#x200d;പ്പെട്ട മലയാളി. സാവന്ന മെയ് റോയ്സ് എന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ട രണ്ടാമത്തെ വിദ്യാര്&#x200d;ഥി.</p>
<p>കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്&#x200d;ബാച്ച് മേഖലയില്&#x200d; ചൊവ്വാഴ്ച ആയിരുന്നു അപകടം. പരിശീലന പറക്കലിനിടെ ഇരുവരും ഒരേ സമയം ലാന്&#x200d;ഡ് ചെയ്യാന്&#x200d; ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പരിശീനത്തിന് ഉപയോഗിക്കുന്ന ചെറിയ റണ്&#x200d;വേയില്&#x200d; നിന്ന് ഏതാനും മീറ്ററുകള്&#x200d; അകലെ ആയിരുന്നു അപകടം.</p>
<p>ഹാര്&#x200d;വ്‌സ് എയര്&#x200d; പൈലറ്റ് പരിശീലന സ്‌കൂളിന്റെ സിംഗിള്&#x200d; എഞ്ചിന്&#x200d; വിമാനങ്ങളായ സെസ്‌ന 152, സെസ്‌ന 172 വിമാനങ്ങളാണ് അപകടത്തില്&#x200d;പ്പെട്ടത്. അപകടത്തിന് പിന്നാലെ ഹാര്&#x200d;വ്‌സ് എയറിൻ്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിവച്ചു. കാനഡയിലെ ഗതാഗത സുരക്ഷാ ബോര്&#x200d;ഡ് അപകടത്തില്&#x200d; അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/planes-collide-in-canada-two-people-including-a-malayali-pilot-die.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ക് ഹസന്‍ ഖാനെ രക്ഷപെടുത്തി</title>
		<link>https://www.chandrikadaily.com/malayali-mountaineer-sheikh-hasan-khan-was-rescued-from-denali.html</link>
					<comments>https://www.chandrikadaily.com/malayali-mountaineer-sheikh-hasan-khan-was-rescued-from-denali.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 19 Jun 2025 05:01:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[mountain]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sheik hassan khan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345117</guid>

					<description><![CDATA[ വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ഖിനെയാണ് പ്രത്യേക സംഘം രക്ഷപെടുത്തിയത്. ]]></description>
										<content:encoded><![CDATA[<p>പര്&#x200d;വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളി പര്&#x200d;വ്വതാരോഹകന്&#x200d; ഷെയ്ക് ഹസന്&#x200d; ഖാനെ രക്ഷപെടുത്തി. വടക്കേ അമേരിക്കയിലെ ദനാലി പര്&#x200d;വതത്തില്&#x200d; കുടുങ്ങിയ ഷെയ്ഖിനെയാണ് പ്രത്യേക സംഘം രക്ഷപെടുത്തിയത്. ദനാലി ബേസ് ക്യാമ്പിലേയ്ക്ക് ഷേക്കിനെ ഉടന്&#x200d; എത്തിക്കും. ധനവകുപ്പിലെ ഉദ്യോഗസ്ഥനായ ഷേക്കിനെ രക്ഷപെടുത്തുന്നതിന് ധനമന്ത്രി കെ.എന്&#x200d;.ബാലഗോപാലും കേന്ദ്രമന്ത്രി ജോര്&#x200d;ജ് കുര്യനും ഇടപെട്ടിരുന്നു.</p>
<p>വടക്കെ അമേരിക്കയിലെ ഡെനാനി പര്&#x200d;വതത്തിലാണ് ഷെയ്ഖ് കുടുങ്ങിയത്. ശക്തമായ കാറ്റിനെത്തുടര്&#x200d;ന്ന് ദെനാലിയുടെ ക്യാമ്പ് 5ല്&#x200d; ഇയാള്&#x200d; കുടുങ്ങുകയായിരുന്നു. സമുദ്രനിരപ്പില്&#x200d; നിന്ന് 17000 അടി ഉയരത്തിലാണ് അദ്ദേഹം കുടുങ്ങികിടന്നത്.</p>
<p>ഷെയ്ക് ഹസന്&#x200d; ഖാനോടൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയെയും കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അലാസ്‌ക ഗവര്&#x200d;ണറുടെ ഓഫീസ് അറിയിച്ചു. അതിനിടെ, പര്&#x200d;വതാരോഹകന്&#x200d; ഷെയ്ക് ഹസന്&#x200d; ഖാനെ തിരിച്ചെത്തിക്കാന്&#x200d; ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോ ശശി തരൂര്&#x200d; എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.</p>
<p>ഓപ്പറേഷന്&#x200d; സിന്ദൂറിന് ഇന്ത്യന്&#x200d; സൈന്യത്തെ അഭിനന്ദിക്കാന്&#x200d; പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസന്&#x200d; ഖാന്&#x200d; കൊടുങ്കാറ്റില്&#x200d;പ്പെട്ടത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-mountaineer-sheikh-hasan-khan-was-rescued-from-denali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെനിയയിലെ ബസ്സപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു</title>
		<link>https://www.chandrikadaily.com/bus-accident-in-kenya-steps-are-in-progress-to-bring-the-bodies-of-the-five-dead-malayalees-home.html</link>
					<comments>https://www.chandrikadaily.com/bus-accident-in-kenya-steps-are-in-progress-to-bring-the-bodies-of-the-five-dead-malayalees-home.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 13 Jun 2025 14:46:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[keniya]]></category>
		<category><![CDATA[malayali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344593</guid>

					<description><![CDATA[മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ]]></description>
										<content:encoded><![CDATA[<p>കെനിയയില്&#x200d; ബസ്സപകടത്തില്&#x200d; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്&#x200d; നാട്ടിലെത്തിക്കാനുള്ള നടപടികള്&#x200d; പുരോഗമിക്കുന്നു.തിങ്കളാഴ്ച നടന്ന അപകടത്തില്&#x200d; മലയാളികളായ മൂന്ന് വനിതകളും രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്&#x200d; പോസ്റ്റ്മോര്&#x200d;ട്ടം നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കി നൈറോബി ആശുപത്രിയില്&#x200d; സൂക്ഷിച്ചിരിക്കുകയാണ്. </p>
<p>അതേസമയം സഹയാത്രികരായ കുടുംബാംഗങ്ങള്&#x200d; പരിക്കില്&#x200d;നിന്നും മോചിതരായി. വിമാന യാത്രചെയ്യാന്&#x200d; കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെ മൃതദേഹങ്ങള്&#x200d; നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനമാകും. അതേസമയം, പരിക്കേറ്റവര്&#x200d; ശനി, ഞായര്&#x200d; ദിവസങ്ങളിലായി പൂര്&#x200d;ണമായും ഡിസ്ചാര്&#x200d;ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്&#x200d; കഴിയുമെന്നാണ് പ്രതീക്ഷ. </p>
<p>അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തില്&#x200d; പരിക്കേറ്റവര്&#x200d;ക്ക് വെള്ളിയാഴ്ച മുതല്&#x200d; ആശുപത്രി വിടാന്&#x200d; കഴിയുമെന്ന് നൈറോബി ഹോസ്പിറ്റല്&#x200d; മെഡിക്കല്&#x200d; സര്&#x200d;വിസ് ഡയറക്ടര്&#x200d; ഡോ. സാമുവേല്&#x200d; ഒഡേഡോ അറിയിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തില്&#x200d; പരിക്കേറ്റ മുഴുവന്&#x200d;പേരും നിലവില്&#x200d; നൈറോബി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.</p>
<p>ഖത്തറില്&#x200d;നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്&#x200d;പെട്ട് മാവേലിക്കര ചെറുകോല്&#x200d; സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്&#x200d; സ്വദേശിനി റിയ ആന്&#x200d; (41), മകള്&#x200d; ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിയില്&#x200d; (30), ഏക മകള്&#x200d; റൂഹി മെഹ്റിന്&#x200d; (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്നാട്, ഗോവ, കര്&#x200d;ണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങള്&#x200d; ഉള്&#x200d;പ്പെടെ 28 പേരാണ് ഖത്തറില്&#x200d; നിന്ന് കെനിയയിലെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bus-accident-in-kenya-steps-are-in-progress-to-bring-the-bodies-of-the-five-dead-malayalees-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാനാപകടം; ഡിഎന്‍എ പരിശോധനക്കായി മരിച്ച രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദിലേക്ക്</title>
		<link>https://www.chandrikadaily.com/plane-crash-ranjithas-brother-to-ahmedabad-for-dna-test.html</link>
					<comments>https://www.chandrikadaily.com/plane-crash-ranjithas-brother-to-ahmedabad-for-dna-test.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 13 Jun 2025 13:05:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ahamadabad]]></category>
		<category><![CDATA[death]]></category>
		<category><![CDATA[malayali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344579</guid>

					<description><![CDATA[രാത്രി 9.30ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാനത്തിലാണ് രതീഷ് അഹമ്മദാബാദിലേക്ക് പോവുക. ]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്&#x200d; മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ സഹോദരന്&#x200d; രതീഷ്, ഡിഎന്&#x200d;എ പരിശോധനക്കായി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. രാത്രി 9.30ന് നെടുമ്പാശ്ശേരിയില്&#x200d; നിന്നുള്ള വിമാനത്തിലാണ് രതീഷ് അഹമ്മദാബാദിലേക്ക് പോവുക. </p>
<p>അതേസമയം ആരോഗ്യമന്ത്രി വീണ ജോര്&#x200d;ജ് രഞ്ജിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.  ഡിഎന്&#x200d;എ പരിശോധന ഫലം പുറത്തുവന്നാലുടന്&#x200d; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്&#x200d; നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. </p>
<p>മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്&#x200d; പത്തനംതിട്ട ജില്ലാ ഭരണകൂടവും തുടങ്ങി. അഹമ്മദാബാദിലെ സ്‌പെഷ്യല്&#x200d; ഓഫീസറുമായി ജില്ലാ കലക്ടര്&#x200d;  സംസാരിച്ചു. പത്തനംതിട്ട എംപി ആന്റോ ആന്റണിയും കോന്നി എംഎല്&#x200d;എ കെ.യു ജെനീഷ് കുമാറും യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായും രഞ്ജിതയുടെ വീട് സന്ദര്&#x200d;ശിച്ച് അനുശോചനമറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plane-crash-ranjithas-brother-to-ahmedabad-for-dna-test.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെനിയയിലെ വാഹനാപകടം: മരിച്ചവരിൽ അഞ്ച് മലയാളികൾ</title>
		<link>https://www.chandrikadaily.com/car-accident-in-kenya-five-malayalis-among-the-dead.html</link>
					<comments>https://www.chandrikadaily.com/car-accident-in-kenya-five-malayalis-among-the-dead.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 10 Jun 2025 12:52:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kenya]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344180</guid>

					<description><![CDATA[മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ട് ആറു പേരാണ് മരിച്ചത്]]></description>
										<content:encoded><![CDATA[<p>ദോഹ: കെനിയയിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചവരിൽ അഞ്ച് മലയാളികൾ. ഖത്തറിൽ നിന്ന് വിനോദയാത്രക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ചത്.</p>
<p>മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ട് ആറു പേരാണ് മരിച്ചത്. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.</p>
<p>മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിലുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/car-accident-in-kenya-five-malayalis-among-the-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
