<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Maldives &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/maldives/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 16 Apr 2025 08:00:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Maldives &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫലസ്തീനില്‍ നടക്കുന്നത് വംശഹത്യ; ഇസ്രാഈലി പൗരന്‍മാര്‍ രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി മാലദ്വീപ് സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/genocide-is-taking-place-in-palestine-the-maldivian-government-has-banned-israeli-citizens-from-entering-the-country.html</link>
					<comments>https://www.chandrikadaily.com/genocide-is-taking-place-in-palestine-the-maldivian-government-has-banned-israeli-citizens-from-entering-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 16 Apr 2025 08:00:05 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[israel-palastine conflict]]></category>
		<category><![CDATA[Maldives]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338245</guid>

					<description><![CDATA[ഫലസ്തീനെതിരായ തുടരുന്ന ഇസ്രാഈലിന്റെ നടപടികളെ അപലപിക്കുന്നതിലും മാലദ്വീപ് ഉറച്ചുനില്‍ക്കുന്നു]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; പൗരന്&#x200d;മാര്&#x200d;ക്ക് രാജ്യത്ത് പ്രവേശിക്കുന്നതില്&#x200d; വിലക്കേര്&#x200d;പ്പെടുത്തി മാലദ്വീപ് സര്&#x200d;ക്കാര്&#x200d;. കുടിയേറ്റ നിയമനത്തിലെ പുതിയ മാറ്റങ്ങളുമായി സംബന്ധിച്ച നയപ്രഖ്യാപനം പ്രസിഡന്റ് മുഹമ്മദ് മുയിസു നടത്തി. അതെസമയം, ഇരട്ടപൗരത്വമുള്ള ഇസ്രാഈല്&#x200d; പാസ്‌പോര്&#x200d;ട്ട് ഉടമകള്&#x200d;ക്ക് രണ്ടാം പാസ്‌പോര്&#x200d;ട്ട് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നതില്&#x200d; വിലക്കില്ല.</p>
<p>ഇസ്രാഈല്&#x200d; ഫലസ്തീനില്&#x200d; നടത്തുന്ന വംശഹത്യക്കെതിരെയുള്ള രാജ്യത്തിന്റെ ശക്തമായ നിലപാടാണിതെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കി. &#8216;ഇസ്രാഈല്&#x200d; തുടരുന്ന വംശഹത്യയോടുള്ള പ്രതിഷേധവും മറുപടിയുമാണിത്. ഫലസ്തീനെതിരായ തുടരുന്ന ഇസ്രാഈലിന്റെ നടപടികളെ അപലപിക്കുന്നതിലും മാലദ്വീപ് ഉറച്ചുനില്&#x200d;ക്കുന്നു.&#8217; സര്&#x200d;ക്കാരിനെ ഉദ്ധരിച്ച് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഇസ്രാഈലികള്&#x200d;ക്ക് പ്രവേശനവിലക്ക് ഏര്&#x200d;പ്പെടുത്തുന്നതിനുള്ള നടപടികള്&#x200d; ആരംഭിച്ചത് 2024 ല്&#x200d; മന്ത്രിസഭയുടെ ശിപാര്&#x200d;ശപ്രകാരമാണ്. ഇസ്രാഈലി പാസ്‌പോര്&#x200d;ട്ട് ഉടമകള്&#x200d; മാലദ്വീപില്&#x200d; പ്രവേശിക്കുന്നത് തടയാന്&#x200d; ആവശ്യമായ നിയമ ഭേദഗതികളും ഈ ശ്രമങ്ങള്&#x200d;ക്ക് മേല്&#x200d;നോട്ടം വഹിക്കാന്&#x200d; കാബിനറ്റ് സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. തുടര്&#x200d;ന്നാണ് പാര്&#x200d;ലമെന്റില്&#x200d; ബില്ല് അവതരിപ്പിച്ചതും പാസായതും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/genocide-is-taking-place-in-palestine-the-maldivian-government-has-banned-israeli-citizens-from-entering-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലിദ്വീപിന്റെ വിലക്കില്&#x200d; അടിതെറ്റി നെതന്യാഹു; പൗരന്മാരോട് ദ്വീപ് വിടാനാവശ്യപ്പെട്ട് ഇസ്രാഈല്&#x200d;</title>
		<link>https://www.chandrikadaily.com/netanyahu-has-lost-his-footing-in-the-maldives-ban-israel-asks-its-citizens-to-leave-the-island.html</link>
					<comments>https://www.chandrikadaily.com/netanyahu-has-lost-his-footing-in-the-maldives-ban-israel-asks-its-citizens-to-leave-the-island.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Jun 2024 11:19:10 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[World]]></category>
		<category><![CDATA[BAN]]></category>
		<category><![CDATA[Certificate of Citizenship]]></category>
		<category><![CDATA[island]]></category>
		<category><![CDATA[Maldives]]></category>
		<category><![CDATA[Netanyahu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299255</guid>

					<description><![CDATA[തിങ്കളാഴ്ച ഔദ്യോഗികമായി തീരുമാനം നടപ്പിലാക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; പൗരന്മാര്&#x200d;ക്ക് മാലിദ്വീപ് സര്&#x200d;ക്കാര്&#x200d; വിലക്ക് ഏര്&#x200d;പ്പെടുത്തിയതോടെ വെട്ടിലായി പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു. ദ്വീപില്&#x200d; നിന്ന് പൗരന്മാര്&#x200d; രാജ്യം വിടണമെന്ന് ഇസ്രാഈല്&#x200d; വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞ ദിവസം കാബിനറ്റിന്റെ ശുപാര്&#x200d;ശയെ തുടര്&#x200d;ന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇസ്രാഈല്&#x200d; പാസ്‌പോര്&#x200d;ട്ട് രാജ്യത്ത് നിരോധിക്കാന്&#x200d; തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച ഔദ്യോഗികമായി തീരുമാനം നടപ്പിലാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇസ്രഈല്&#x200d; വിദേശകാര്യ മന്ത്രാലയം പൗരന്മാര്&#x200d;ക്ക് ദ്വീപ് വിടാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയത്.</p>
<p>&#8216;ദ്വീപില്&#x200d; തുടരുന്ന ഇസ്രാഈല്&#x200d; പൗരന്മാര്&#x200d; രാജ്യം വിടണം. ഏതെങ്കിലും തരത്തില്&#x200d; പ്രശ്നങ്ങള്&#x200d; ഉണ്ടായാല്&#x200d; സഹായിക്കാന്&#x200d; ബുദ്ധിമുട്ടാകും,&#8217; എന്നാണ് ഇസ്രഈല്&#x200d; അറിയിച്ചത്. ശുപാര്&#x200d;ശയില്&#x200d; ഇരട്ട പൗരത്വമുള്ള ഇസ്രാഈലികളും ഉള്&#x200d;പ്പെടുന്നുവെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പുണ്ട്.</p>
<p>ഗസയില്&#x200d; ഇസ്രാഈല്&#x200d; നടത്തുന്ന അതിക്രമങ്ങളില്&#x200d; പ്രതിഷേധിച്ചാണ് മാലിദ്വീപിന്റെ നീക്കം. ഇസ്രഈലികള്&#x200d; മാലിദ്വീപില്&#x200d; പ്രവേശിക്കുന്നത് തടയാന്&#x200d; ആവശ്യമായ നിയമ ഭേദഗതിക്ക് മേല്&#x200d;നോട്ടം വഹിക്കാന്&#x200d; ഒരു കാബിനറ്റ് ഉപസമിതി രൂപീകരിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.</p>
<p>ഇതിന് പുറമേ ഫലസ്തീന്റെ ആവശ്യങ്ങള്&#x200d; വിലയിരുത്താന്&#x200d; രാജ്യത്ത് നിന്ന് പ്രതിനിധിയെ അയക്കുമെന്നും മാലിദ്വീപ് അറിയിച്ചിരുന്നു. ഫലസ്തീനികള്&#x200d;ക്ക് വേണ്ടി ധനസമാഹരണ ക്യാമ്പയിനും രാജ്യവ്യാപകമായി റാലിയും നടത്താന്&#x200d; മാലിദ്വീപ് സര്&#x200d;ക്കാര്&#x200d; ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇസ്രാഈലിനെതിരെ ജനരോക്ഷം വര്&#x200d;ധിച്ച സാഹചര്യത്തില്&#x200d; കൂടിയാണ് സര്&#x200d;ക്കാരിന്റെ നീക്കം. ഓരോ വര്&#x200d;ഷവും ഏകദേശം 11,000 ഇസ്രഈലികള്&#x200d; മാലിദ്വീപ് സന്ദര്&#x200d;ശിക്കുന്നുണ്ട്. അതായത് മൊത്തം വിനോദസഞ്ചാരികളുടെ 0.6 ശതമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/netanyahu-has-lost-his-footing-in-the-maldives-ban-israel-asks-its-citizens-to-leave-the-island.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ ആദ്യ യാത്ര മാലിദ്വീപിലേക്ക്</title>
		<link>https://www.chandrikadaily.com/narendra-modi-first-journey-as-the-prime-minister.html</link>
					<comments>https://www.chandrikadaily.com/narendra-modi-first-journey-as-the-prime-minister.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 26 May 2019 15:06:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Maldives]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[prime minister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128490</guid>

					<description><![CDATA[അധികാരത്തില്&#x200d; എത്തിയശേഷം മോദി നടത്തുന്ന ആദ്യത്തെ ഉഭയകക്ഷി ചര്&#x200d;ച്ച മാലിദ്വീപുമായിട്ടെന്ന് സൂചന. അടുത്ത മാസം ആദ്യം തന്നെ നരേന്ദ്ര മോദി മാലിദ്വീപിലേക്ക് പോകും. മാര്&#x200d;ച്ചില്&#x200d; വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മാലിദ്വീപില്&#x200d; പോയിരുന്നു. നവംബറിലാണ് മാലിദ്വീപില്&#x200d; പുതിയ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; എത്തിയത്. അന്ന് സത്യപ്രതിജ്ഞ ചടങ്ങിന് മോദി പോയിരുന്നു. ചൈന അടുപ്പം പുലര്&#x200d;ത്തുന്ന മാലിദ്വീപില്&#x200d; ഇന്ത്യ ശ്രദ്ധേയമായ നീക്കമാണ് നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്&#x200d; ഇന്ത്യ മാലിദ്വീപ് ബന്ധം വഷളായിരുന്നു. 45 ദിവസം നീണ്ടുനിന്ന അടിയന്താരാവസ്ഥയാണ് മാലിദ്വീപ് ബന്ധത്തില്&#x200d; ഉലച്ചിലിന് [&#8230;]]]></description>
										<content:encoded><![CDATA[
<p>അധികാരത്തില്&#x200d; എത്തിയശേഷം മോദി നടത്തുന്ന ആദ്യത്തെ ഉഭയകക്ഷി ചര്&#x200d;ച്ച മാലിദ്വീപുമായിട്ടെന്ന് സൂചന. അടുത്ത മാസം ആദ്യം തന്നെ നരേന്ദ്ര മോദി മാലിദ്വീപിലേക്ക് പോകും.<br>
മാര്&#x200d;ച്ചില്&#x200d; വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മാലിദ്വീപില്&#x200d; പോയിരുന്നു. നവംബറിലാണ് മാലിദ്വീപില്&#x200d; പുതിയ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; എത്തിയത്. അന്ന് സത്യപ്രതിജ്ഞ ചടങ്ങിന് മോദി പോയിരുന്നു. <br>
ചൈന അടുപ്പം പുലര്&#x200d;ത്തുന്ന മാലിദ്വീപില്&#x200d; ഇന്ത്യ ശ്രദ്ധേയമായ നീക്കമാണ് നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്&#x200d; ഇന്ത്യ മാലിദ്വീപ് ബന്ധം വഷളായിരുന്നു. 45 ദിവസം നീണ്ടുനിന്ന അടിയന്താരാവസ്ഥയാണ് മാലിദ്വീപ് ബന്ധത്തില്&#x200d; ഉലച്ചിലിന് കാരണമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/narendra-modi-first-journey-as-the-prime-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലദ്വീപ് തെരഞ്ഞെടുപ്പ് ഫലം  സുപ്രീംകോടതി ശരിവെച്ചു</title>
		<link>https://www.chandrikadaily.com/maldivve-election.html</link>
					<comments>https://www.chandrikadaily.com/maldivve-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 21 Oct 2018 17:09:09 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Maldives]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=107740</guid>

					<description><![CDATA[മാലെ: മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് അബ്ദുല്ല യമീന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി സുപ്രീംകോടതി തള്ളി. സെപ്തംബര്&#x200d; 23ന് നടന്ന തെരഞ്ഞെടുപ്പില്&#x200d; പ്രതിപക്ഷ സ്ഥാനാര്&#x200d;ത്ഥി ഇബ്രാഹിം മുഹമ്മദ് സാലിഹ് വിജയിച്ചതായും സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് ഐകകണ്‌ഠ്യേന പ്രഖ്യാപിച്ചു. വോട്ടെടുപ്പില്&#x200d; വ്യാപക ക്രമക്കേട് നടന്നതായും പുതിയ തെരഞ്ഞെടുപ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് യമീന്&#x200d; സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ച്് അധികാരത്തില്&#x200d; കടിച്ചുതൂങ്ങാനുള്ള യമീന്റെ ശ്രമത്തിന് സുപ്രീംകോടതി വിധി കനത്ത പ്രഹമാണ് നല്&#x200d;കിയിരിക്കുന്നത്. അന്താരാഷ്ട്ര സമ്മര്&#x200d;ദ്ദത്തിന് വഴങ്ങി അദ്ദേഹം [&#8230;]]]></description>
										<content:encoded><![CDATA[<p>മാലെ: മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് അബ്ദുല്ല യമീന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി സുപ്രീംകോടതി തള്ളി. സെപ്തംബര്&#x200d; 23ന് നടന്ന തെരഞ്ഞെടുപ്പില്&#x200d; പ്രതിപക്ഷ സ്ഥാനാര്&#x200d;ത്ഥി ഇബ്രാഹിം മുഹമ്മദ് സാലിഹ് വിജയിച്ചതായും സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് ഐകകണ്‌ഠ്യേന പ്രഖ്യാപിച്ചു.<br />
വോട്ടെടുപ്പില്&#x200d; വ്യാപക ക്രമക്കേട് നടന്നതായും പുതിയ തെരഞ്ഞെടുപ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് യമീന്&#x200d; സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ച്് അധികാരത്തില്&#x200d; കടിച്ചുതൂങ്ങാനുള്ള യമീന്റെ ശ്രമത്തിന് സുപ്രീംകോടതി വിധി കനത്ത പ്രഹമാണ് നല്&#x200d;കിയിരിക്കുന്നത്. അന്താരാഷ്ട്ര സമ്മര്&#x200d;ദ്ദത്തിന് വഴങ്ങി അദ്ദേഹം തുടക്കത്തില്&#x200d; പരാജയം സമ്മതിച്ചിരുന്നു. ദിവസങ്ങള്&#x200d;ക്കുശേഷമാണ് തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. യമീന്റെ ഹര്&#x200d;ജി തള്ളിയ സുപ്രീംകോടതി വിധി പ്രതിപക്ഷം സ്വാഗതം ചെയ്തു. സുപ്രീംകോടതിക്ക് പുറത്ത് പ്രതിപക്ഷ പ്രവര്&#x200d;ത്തകര്&#x200d; വിധി കേട്ട് ആഘോഷ പ്രകടനങ്ങള്&#x200d; നടത്തി. കോടതി ഉത്തരവ് മാനിച്ച് സുഗമമായ അധികാര കൈമാറ്റത്തിന് യമീന്&#x200d; അവസരമൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ് മറിയ ദീദി ആവശ്യപ്പെട്ടു. തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് യമീന്&#x200d; തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്തിരിക്കുന്നതെന്നും ഹര്&#x200d;ജി തള്ളണമെന്നും മാലദ്വീപ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; സുപ്രീംകോടതിയില്&#x200d; ആവശ്യപ്പെട്ടിരുന്നു. 2013ല്&#x200d; ഇത്തരമൊരു നീക്കത്തിലൂടെയാണ് പ്രതിപക്ഷ സ്ഥാനാര്&#x200d;ത്ഥി മുഹമ്മദ് നഷീദിന് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലത്തെ യമീന്&#x200d; അട്ടിമറിച്ച് അധികാരം ഉറപ്പിച്ചത</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maldivve-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലദ്വീപ് അടിയന്തരാവസ്ഥ : അന്താരാഷ്ട്ര അഭിഭാഷകരെ നാടുകടത്തി</title>
		<link>https://www.chandrikadaily.com/maldives-detains-and-deports-international-lawyers-new.html</link>
					<comments>https://www.chandrikadaily.com/maldives-detains-and-deports-international-lawyers-new.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 28 Feb 2018 18:48:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Maldives]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72359</guid>

					<description><![CDATA[മാലെ: മാലദ്വീപില്&#x200d; പ്രസിഡന്റ് അബ്ദുല്ല യാമീന്&#x200d; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷമുള്ള സ്ഥിതിഗതികള്&#x200d; പഠിക്കുവാനെത്തിയ അന്താരാഷ്ട്ര അഭിഭാഷക സംഘത്തെ അധികൃതര്&#x200d; നാടുകടത്തി. മാലെ അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; എത്തിയ നാലംഗ സംഘത്തെ തടഞ്ഞുവെച്ച ശേഷം തിരിച്ചയക്കുകയായിരുന്നുവെന്ന് മേഖലയിലെ അഭിഭാഷകരുടെ കൂട്ടായ്മയായ ലോ ഏഷ്യ പറയുന്നു. മാലദ്വീപിലെ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ആവശ്യപ്പെടാതെ എത്തിയ വസ്തുതാന്വേഷണ സംഘത്തിന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ വിലയിരുത്തലിന്റെ ഗുണം ഭരണകൂടത്തിന് നഷ്ടപ്പെട്ടതായി ലോ ഏഷ്യ പ്രസ്താവനയില്&#x200d; വ്യക്തമാക്കി. അടിയന്തരാവസ്ഥക്കു ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികള്&#x200d; വിലയിരുത്തുന്നതിന് പ്രതിനിധികളെ അയക്കാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മാലെ: മാലദ്വീപില്&#x200d; പ്രസിഡന്റ് അബ്ദുല്ല യാമീന്&#x200d; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷമുള്ള സ്ഥിതിഗതികള്&#x200d; പഠിക്കുവാനെത്തിയ അന്താരാഷ്ട്ര അഭിഭാഷക സംഘത്തെ അധികൃതര്&#x200d; നാടുകടത്തി. മാലെ അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; എത്തിയ നാലംഗ സംഘത്തെ തടഞ്ഞുവെച്ച ശേഷം തിരിച്ചയക്കുകയായിരുന്നുവെന്ന് മേഖലയിലെ അഭിഭാഷകരുടെ കൂട്ടായ്മയായ ലോ ഏഷ്യ പറയുന്നു.</p>
<p>മാലദ്വീപിലെ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ആവശ്യപ്പെടാതെ എത്തിയ വസ്തുതാന്വേഷണ സംഘത്തിന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ വിലയിരുത്തലിന്റെ ഗുണം ഭരണകൂടത്തിന് നഷ്ടപ്പെട്ടതായി ലോ ഏഷ്യ പ്രസ്താവനയില്&#x200d; വ്യക്തമാക്കി. അടിയന്തരാവസ്ഥക്കു ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികള്&#x200d; വിലയിരുത്തുന്നതിന് പ്രതിനിധികളെ അയക്കാന്&#x200d; മാലദ്വീപ് ഭരണകൂടം അന്താരാഷ്ട്ര സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ലോ ഏഷ്യയുടെ സംഘം മാലെയില്&#x200d; എത്തിയത്.</p>
<p>രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനും പുറത്താക്കപ്പെട്ട പാര്&#x200d;ലമെന്റ് അംഗങ്ങളെ തിരിച്ചെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്&#x200d;ന്നാണ് പ്രസിഡന്റ് യാമീന്&#x200d; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മുന്&#x200d; പ്രസിഡന്റ് മുഹമ്മദ് നഷീദിനെതിരെയുള്ള ഭീകരവാദ കേസ് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d; കോടതി വിധി കാറ്റില്&#x200d; പറത്തി ചീഫ് ജസ്റ്റിസിനെയും മറ്റൊരു മുതിര്&#x200d;ന്ന ജഡ്ജിയേയും പുറത്താക്കി പ്രസിഡന്റ് യാമിന്&#x200d; അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണുണ്ടായത്. പ്രതിപക്ഷ എം.പിമാരെ തിരിച്ചെടുക്കുന്നതിലൂടെ പാര്&#x200d;ലമെന്റില്&#x200d; തനിക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാനാണ് അദ്ദേഹം ഇത്തരമൊരു നീക്കം നടത്തിയത്. അതേസമയം മുന്&#x200d; പ്രസിഡന്റ് മഅ്മൂന്&#x200d; അബ്ദുല്&#x200d; ഖയ്യൂമിന്റെ മകളും ആരോഗ്യമന്ത്രിയുമായ ദുനിയ മഅ്മൂന്&#x200d; രാജിവെച്ചു. പിതാവിനെ അറസ്റ്റ് ചെയ്യാന്&#x200d; യാമീന്&#x200d; ഉത്തരവിട്ടതിനെ തുടര്&#x200d;ന്ന് അവര്&#x200d;ക്കുമേല്&#x200d; രാജിക്ക് സമ്മര്&#x200d;ദ്ദമുണ്ടായിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാന്&#x200d; ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അബ്ദുല്&#x200d; ഖയ്യൂമിനെ അറസ്റ്റ് ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maldives-detains-and-deports-international-lawyers-new.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലിദ്വീപില്&#x200d; ഇന്ത്യന്&#x200d; മാധ്യമപ്രവര്&#x200d;ത്തകര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/indian-hourlists-arrested-in-maldive.html</link>
					<comments>https://www.chandrikadaily.com/indian-hourlists-arrested-in-maldive.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Feb 2018 03:28:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Journalists]]></category>
		<category><![CDATA[Maldives]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69205</guid>

					<description><![CDATA[&#160; രാഷ്ട്രീയ പ്രതിസന്ധി നിലനില്&#x200d;ക്കുന്ന മാലിദ്വീപില്&#x200d; രണ്ട് ഇന്ത്യന്&#x200d; മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; അറസ്റ്റിലായതായി റിപ്പോര്&#x200d;ട്ട്. സര്&#x200d;ക്കാരിനെതിരെ വാര്&#x200d;ത്ത നല്&#x200d;കിയ കുറ്റം ചുമത്തിയാണ് ഇന്ത്യക്കാരായ രണ്ടു മാധ്യമ പ്രവര്&#x200d;ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്രഞ്ച് വാര്&#x200d;ത്താ ഏജന്&#x200d;സി എഎഫ്പിയുടെ ലേഖകരായ മണി ശര്&#x200d;മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇവരെ തടവിലാക്കിയത്. മണി ശര്&#x200d;മ അമൃത്‌സറില്&#x200d; നിന്നാണ്, അതീഷ് ലണ്ടനിലാണു താമസം. അതേസമയം മാലിദ്വീപില്&#x200d; നിലനില്&#x200d;ക്കുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച് യുഎസും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>രാഷ്ട്രീയ പ്രതിസന്ധി നിലനില്&#x200d;ക്കുന്ന മാലിദ്വീപില്&#x200d; രണ്ട് ഇന്ത്യന്&#x200d; മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; അറസ്റ്റിലായതായി റിപ്പോര്&#x200d;ട്ട്. സര്&#x200d;ക്കാരിനെതിരെ വാര്&#x200d;ത്ത നല്&#x200d;കിയ കുറ്റം ചുമത്തിയാണ് ഇന്ത്യക്കാരായ രണ്ടു മാധ്യമ പ്രവര്&#x200d;ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.</p>
<p>ഫ്രഞ്ച് വാര്&#x200d;ത്താ ഏജന്&#x200d;സി എഎഫ്പിയുടെ ലേഖകരായ മണി ശര്&#x200d;മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇവരെ തടവിലാക്കിയത്. മണി ശര്&#x200d;മ അമൃത്‌സറില്&#x200d; നിന്നാണ്, അതീഷ് ലണ്ടനിലാണു താമസം.</p>
<p>അതേസമയം മാലിദ്വീപില്&#x200d; നിലനില്&#x200d;ക്കുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച് യുഎസും ചൈനയും ഇന്ത്യയുമായി ബന്ധപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്&#x200d; ബന്ധപ്പെടുകയായിരുന്നു. ഇന്ത്യയുമായി ഇക്കാര്യം ചര്&#x200d;ച്ചചെയ്യുകയാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ജെന്&#x200d; ഷുവാങ് തന്നെയാണു വെളിപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-hourlists-arrested-in-maldive.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലദ്വീപ് : ചൈന, പാക്, സഊദി രാജ്യങ്ങളിലേക്ക് പ്രത്യേക പ്രതിനിധികള്&#x200d;, ഇന്ത്യയെ ഒഴിവാക്കി; ഭിന്നത മുറുകുന്നു</title>
		<link>https://www.chandrikadaily.com/maldives-president-sends-envoys-to-china-pakistan-and-saudi-arabia-india-not-on-lis.html</link>
					<comments>https://www.chandrikadaily.com/maldives-president-sends-envoys-to-china-pakistan-and-saudi-arabia-india-not-on-lis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Feb 2018 14:39:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[china]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Maldives]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[saudi arabia]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68937</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്&#x200d;ക്കുന്ന മാലദ്വീപിലെ അബ്ദുല്ല യമീന്&#x200d; സര്&#x200d;ക്കാറും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതല്&#x200d; രൂക്ഷമാകുന്നു. അയല്&#x200d; രാഷ്ട്രമായ ഇന്ത്യയെ തഴഞ്ഞ് ചൈനയിലേക്കും പാകിസ്താനിലേക്കും സഊദി അറേബ്യയിലേക്കും പ്രത്യേക പ്രതിനിധികളെ അയച്ച യമീന്&#x200d; ഭരണകൂടത്തിന്റെ നടപടിയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. അതേസമയം പ്രതിനിധിയെ അയക്കാമെന്ന് അറിയിച്ചെങ്കിലും ഇന്ത്യ നിഷേധിക്കുകയായിരുന്നുവെന്ന് ഡല്&#x200d;ഹിയിലെ മാലദ്വീപ് നയതന്ത്ര പ്രതിനിധി പ്രതികരിച്ചു. പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കി ഉത്തരവു പ്രകടിപ്പിച്ച സുപ്രീംകോടതിയിലെ മുതിര്&#x200d;ന്ന ജഡ്ജിമാരെ ജയിലില്&#x200d; അടക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്&#x200d;ക്കുന്ന മാലദ്വീപിലെ അബ്ദുല്ല യമീന്&#x200d; സര്&#x200d;ക്കാറും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതല്&#x200d; രൂക്ഷമാകുന്നു. അയല്&#x200d; രാഷ്ട്രമായ ഇന്ത്യയെ തഴഞ്ഞ് ചൈനയിലേക്കും പാകിസ്താനിലേക്കും സഊദി അറേബ്യയിലേക്കും പ്രത്യേക പ്രതിനിധികളെ അയച്ച യമീന്&#x200d; ഭരണകൂടത്തിന്റെ നടപടിയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. അതേസമയം പ്രതിനിധിയെ അയക്കാമെന്ന് അറിയിച്ചെങ്കിലും ഇന്ത്യ നിഷേധിക്കുകയായിരുന്നുവെന്ന് ഡല്&#x200d;ഹിയിലെ മാലദ്വീപ് നയതന്ത്ര പ്രതിനിധി പ്രതികരിച്ചു.</p>
<p>പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കി ഉത്തരവു പ്രകടിപ്പിച്ച സുപ്രീംകോടതിയിലെ മുതിര്&#x200d;ന്ന ജഡ്ജിമാരെ ജയിലില്&#x200d; അടക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത അബ്ദുല്ല യമീന്&#x200d; ഭരണകൂടത്തിന്റെ നടപടിയാണ് ഇന്ത്യന്&#x200d; മഹാസമുദ്രത്തിലെ ചെറുദ്വീപുകളുടെ രാഷ്ട്രരൂപമായ മാലദ്വീപിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. സുപ്രീംകോടതി വിധിയെ ഇന്ത്യ സ്വാഗതം ചെയ്യുകയും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ അപലപിക്കുകയും ചെയ്തിരുന്നു. യു.എസും ബ്രിട്ടനും യു.എന്നും ഉള്&#x200d;പ്പെടെ ഇന്ത്യയുടെ അതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധി നടപ്പിലാക്കാനും അടിയന്തരാവസ്ഥ പിന്&#x200d;വലിക്കാനും രാജ്യാന്തര സമ്മര്&#x200d;ദ്ദം ശക്തമായ പശ്ചാത്തലത്തിലാണ്, യമീന്&#x200d; ഭരണകൂടം വിദേശ പിന്തുണ തേടുന്നത്.</p>
<p>മാലദ്വീപില്&#x200d; സൈനിക ഇടപെടല്&#x200d; നടത്തണമെന്ന് പ്രവാസ ജീവിതം നയിക്കുന്ന മുന്&#x200d; പ്രസിഡണ്ട് മുഹമ്മദ് നഷീദ് ഇന്ത്യയോട് അഭ്യര്&#x200d;ത്ഥിച്ചിരുന്നെങ്കിലും ചൈന ഇതിനെ എതിര്&#x200d;ത്ത് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയെ അവഗണിച്ച് ചൈന ഉള്&#x200d;പ്പെടെയുള്ള രാഷ്ട്രങ്ങളിലേക്ക് യമീന്&#x200d; ഭരണകൂടം പ്രതിനിധികളെ അയച്ചത്. ഫലത്തില്&#x200d; മാലദ്വീപ് വിഷയത്തില്&#x200d; ഇന്ത്യയും ചൈനയും രണ്ടു പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.<br />
ധനമന്ത്രി മുഹമ്മദ് സഈദ്, വിദേശകാര്യ മന്ത്രി മുഹമ്മദ് അസിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബീജിങും ഇസ്‌ലാമാബാദും സന്ദര്&#x200d;ശിക്കുക. കാര്&#x200d;ഷിക, തുറമുഖ വകുപ്പ് മന്ത്രി മുഹമ്മദ് ഷൈനീയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രി സഊദി തലസ്ഥാനമായ റിയാദില്&#x200d; എത്തിയിട്ടുണ്ട്.</p>
<p>പ്രതിനിധി സംഘത്തെ അയക്കുന്നത് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഉള്&#x200d;പ്പെടെ ആശങ്കയുണ്ടാക്കുന്ന നടപടികള്&#x200d;ക്ക് പരിഹാരമല്ലെന്ന് ഇന്ത്യന്&#x200d; വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ജനാധിപത്യവും നിയമവാഴ്ചയും പുനഃസ്ഥാപിക്കുകയാണ് മാലെ ഭരണകൂടം അദ്യം ചെയ്യേണ്ടതെന്നും ഇന്ത്യ വ്യക്തമാക്കി.</p>
<p>അതേസമയം മാലെ പ്രതിനിധി സംഘത്തിന് അനുമതി നിഷേധിച്ചെന്ന ആരോപണത്തോട് ഇന്ത്യ പ്രതികരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും വിദേശ സന്ദര്&#x200d;ശനത്തില്&#x200d; ആയതിനാലാണ് അനുമതി നിഷേധിച്ചതെന്ന് സൂചനയുണ്ട്. ത്രിദിന സഊദി സന്ദര്&#x200d;ശനത്തിനായി സുഷമാ സ്വരാജ് ഇന്നലെ യാത്ര തിരിച്ചിരുന്നു. യു.എ.ഇ, ജോര്&#x200d;ദ്ദാന്&#x200d;, ഫലസ്തീന്&#x200d;, ഒമാന്&#x200d; തുടങ്ങി ചതുര്&#x200d;രാഷ്ട്ര സന്ദര്&#x200d;ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രിയും ഡല്&#x200d;ഹിയില്&#x200d;നിന്ന് തിരിക്കും. ഇതാണ് അനുമതി നിഷേധിക്കാന്&#x200d; കാരണമെന്ന് കരുതുന്നതായി മാലദ്വീപ് നയതന്ത്ര പ്രതിനിധി അഹമ്മദ് മുഹമ്മദ് പറഞ്ഞു. അനുമതി തേടി ഇന്ത്യന്&#x200d; വിദേശകാര്യ മന്ത്രാലയത്തിന് നല്&#x200d;കിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. മാലദ്വീപില്&#x200d; സൈനിക ഇടപെടല്&#x200d; സംബന്ധിച്ച യാതൊരു സൂചനയും ഇന്ത്യ ഇതുവരെ നല്&#x200d;കിയിട്ടില്ല. അതേസമയം ചൈനയുടെ നീക്കങ്ങള്&#x200d; സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മാലദ്വീപിനെ മുന്നില്&#x200d; നിര്&#x200d;ത്തി ഇന്ത്യന്&#x200d; മഹാസമുദ്രത്തില്&#x200d; ചൈനയുടെ ഇടപെടലിന് ശ്രമിച്ചേക്കുമോ എന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maldives-president-sends-envoys-to-china-pakistan-and-saudi-arabia-india-not-on-lis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലദ്വീപ്: ഇന്ത്യന്&#x200d; ഇടപെടലിനെതിരെ ചൈനയുടെ മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/china-opposes-indian-military-intervention-in-maldives.html</link>
					<comments>https://www.chandrikadaily.com/china-opposes-indian-military-intervention-in-maldives.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Feb 2018 16:59:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[china]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Maldives]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68765</guid>

					<description><![CDATA[&#160; മാലെ: അടിയന്താരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്&#x200d; ഇന്ത്യ ഇടപെടുന്നതിനെതിരെ ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യ ഇടപെട്ടാല്&#x200d; പ്രശ്‌നങ്ങള്&#x200d; കൂടുതല്&#x200d; സങ്കീര്&#x200d;ണമാകുകയേ ഉള്ളൂവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷൂവാങ് പറഞ്ഞു. മാലദ്വീപിന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ട് ക്രിയാത്മമായ നീക്കങ്ങള്&#x200d;ക്കാണ് അന്താരാഷ്ട്ര സമൂഹം ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അബ്ദുല്ല യമീന്&#x200d; അടിയന്താരവസ്ഥ പ്രഖ്യാപിച്ച് കസ്റ്റഡിയിലെടുത്ത സുപ്രീംകോടതി ജഡ്ജിമാരെയും രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കാന്&#x200d; ഇന്ത്യ സൈനികമായി ഇടപെടണമെന്ന് ശ്രീലങ്കയില്&#x200d; കഴിയുന്ന മുന്&#x200d; പ്രസിഡന്റ് മുഹമ്മദ് നശീദ് ആവശ്യപ്പെട്ടിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മാലെ: അടിയന്താരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്&#x200d; ഇന്ത്യ ഇടപെടുന്നതിനെതിരെ ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യ ഇടപെട്ടാല്&#x200d; പ്രശ്‌നങ്ങള്&#x200d; കൂടുതല്&#x200d; സങ്കീര്&#x200d;ണമാകുകയേ ഉള്ളൂവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷൂവാങ് പറഞ്ഞു. മാലദ്വീപിന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ട് ക്രിയാത്മമായ നീക്കങ്ങള്&#x200d;ക്കാണ് അന്താരാഷ്ട്ര സമൂഹം ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>പ്രസിഡന്റ് അബ്ദുല്ല യമീന്&#x200d; അടിയന്താരവസ്ഥ പ്രഖ്യാപിച്ച് കസ്റ്റഡിയിലെടുത്ത സുപ്രീംകോടതി ജഡ്ജിമാരെയും രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കാന്&#x200d; ഇന്ത്യ സൈനികമായി ഇടപെടണമെന്ന് ശ്രീലങ്കയില്&#x200d; കഴിയുന്ന മുന്&#x200d; പ്രസിഡന്റ് മുഹമ്മദ് നശീദ് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ജഡ്ജിമാരെയും മുന്&#x200d; പ്രസിഡന്റ് മഅ്മൂന്&#x200d; അബ്ദുല്&#x200d; ഗയൂമിനെയും അറസ്റ്റ് ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയപ്പോള്&#x200d; ബന്ധപ്പെട്ട കക്ഷികള്&#x200d; ആഭ്യന്തര തലത്തില്&#x200d; പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; ശ്രമിക്കണമെന്നാണ് ചൈനയുടെ നിലപാടെന്നായിരുന്നു ഷുവാങിന്റെ മറുപടി. ചര്&#x200d;ച്ചയിലൂടെ പ്രശ്‌നങ്ങള്&#x200d; പരിഹരിക്കണമെന്ന് ചൈന അബ്ദുല്ല യമീനോട് ആവശ്യപ്പെട്ടോ എന്ന ചോദ്യത്തില്&#x200d;നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. പ്രസിഡന്റ് യമീന് തന്ത്രപരമായി പിന്തുണ നല്&#x200d;കുകയാണ് മലദ്വീപിലെ പ്രതിപക്ഷ നേതാക്കള്&#x200d; ആരോപിച്ചു.</p>
<p>മാലദ്വീപില്&#x200d; ചൈനക്ക് വന്&#x200d; നിക്ഷേപമുണ്ട്. ഫെബ്രുവരി 15ന് ചൈനീസ് ന്യൂ ഇയര്&#x200d; ഹോളിഡേ ആരംഭിക്കാനിരിക്കെ മാലദ്വീപിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ചൈന പൗരന്മാര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി. സില്&#x200d;ക്ക് റൂട്ട് പദ്ധതിയെ മാലദ്വീപ് പ്രശ്‌നങ്ങള്&#x200d; പ്രതികൂലമായി ബാധിക്കുമോ എന്ന് ചൈനക്ക് ആശങ്കയുണ്ട്. അതേസമയം രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചുകൊണ്ടുള്ള വിധി സുപ്രീംകോടതിയിലെ മൂന്ന് ജഡ്ജിമാര്&#x200d; ചേര്&#x200d;ന്ന് റദ്ദാക്കി. നശീദിനെ കുറ്റമുക്തനാക്കുകയും തടവുകാരെ വിട്ടയക്കാന്&#x200d; ഉത്തരവിടുകയും ചെയ്ത സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിലെ രണ്ടുപേരെ അറസ്റ്റ് ചെയ്ത ശേഷം ബാക്കിയുള്ള മൂന്ന് ജഡ്ജിമാര്&#x200d; ചേര്&#x200d;ന്നാണ് പ്രസിഡന്റ് യമീന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/china-opposes-indian-military-intervention-in-maldives.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലദ്വീപ് പ്രതിസന്ധി: നഷീദ് ഇന്ത്യയുടെ സഹായം തേടി</title>
		<link>https://www.chandrikadaily.com/maldives-crisis.html</link>
					<comments>https://www.chandrikadaily.com/maldives-crisis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Feb 2018 18:01:03 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Maldives]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68582</guid>

					<description><![CDATA[&#160; മാലെ: അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ മാലദ്വീപില്&#x200d; പ്രതിപക്ഷത്തെയും ജുഡീഷ്യറിയേയും വേട്ടയാടി അബ്ദുല്ല യമീന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്&#x200d; ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഉള്&#x200d;പ്പെടെ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ സൈന്യം അറസ്റ്റു ചെയ്തു. സുപ്രീംകോടതി മന്ദിരത്തിലേക്ക് ഇരച്ചുകയറിയാണ് സൈന്യം ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദ്, ജഡ്ജ് അലി ഹമീദ് എന്നിവരെ കസ്റ്റഡിയില്&#x200d; എടുത്തത്. അബ്ദുല്ല യമീന്റെ അര്&#x200d;ധ സഹോദരനും മുന്&#x200d; പ്രസിഡണ്ടുമായ മഅ്മൂന്&#x200d; അബ്ദുല്&#x200d; ഖയ്യൂമിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിനൊപ്പം നിലയുറപ്പിച്ചതിന്റെ പേരിലാണ് ഖയ്യൂമിനെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മാലെ: അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ മാലദ്വീപില്&#x200d; പ്രതിപക്ഷത്തെയും ജുഡീഷ്യറിയേയും വേട്ടയാടി അബ്ദുല്ല യമീന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്&#x200d; ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഉള്&#x200d;പ്പെടെ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ സൈന്യം അറസ്റ്റു ചെയ്തു. സുപ്രീംകോടതി മന്ദിരത്തിലേക്ക് ഇരച്ചുകയറിയാണ് സൈന്യം ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദ്, ജഡ്ജ് അലി ഹമീദ് എന്നിവരെ കസ്റ്റഡിയില്&#x200d; എടുത്തത്. അബ്ദുല്ല യമീന്റെ അര്&#x200d;ധ സഹോദരനും മുന്&#x200d; പ്രസിഡണ്ടുമായ മഅ്മൂന്&#x200d; അബ്ദുല്&#x200d; ഖയ്യൂമിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിനൊപ്പം നിലയുറപ്പിച്ചതിന്റെ പേരിലാണ് ഖയ്യൂമിനെ തടവിലാക്കിയത്. കൂടുതല്&#x200d; പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്‌തേക്കുമെന്ന് റിപ്പോര്&#x200d;ട്ടുണ്ട്.<br />
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ ലണ്ടനില്&#x200d; പ്രവാസ ജീവിതം നയിക്കുന്ന മുന്&#x200d; പ്രസിഡണ്ടും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് നഷീദ് ഇന്ത്യയുടേയും യു.എസിന്റെയും സഹായം തേടി. യമീന്&#x200d; ഭരണകൂടത്തിലെ പ്രമുഖര്&#x200d;ക്കുമേല്&#x200d; സാമ്പത്തിക ഉപരോധം ഏര്&#x200d;പ്പെടുത്തണമെന്ന് അമേരിക്കയോട് അഭ്യര്&#x200d;ത്ഥിച്ച നഷീദ്, ഒരു പടികൂടി കടന്ന് മാലദ്വീപില്&#x200d; സൈനിക നടപടി ആവശ്യപ്പെട്ടാണ് ഇന്ത്യയുടെ സഹായം തേടിയത്. നഷീദ് ഉള്&#x200d;പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയ സുപ്രീംകോടതി വിധിയെ നേരത്തെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. സൈനിക ഇടപെടല്&#x200d; വേണമെന്ന നഷീദിന്റെ ആവശ്യത്തോട് പ്രതികരിച്ചില്ലെങ്കിലും മാലദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികള്&#x200d; സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്&#x200d; വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.<br />
കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് രാജ്യത്ത് അടിയന്തരവാസ്ഥ പ്രഖ്യാപിക്കുന്നതായി മാലദ്വീപ് പ്രസിഡണ്ട് അബ്ദുല്ല യമീന്&#x200d; വ്യക്തമാക്കിയത്. തന്റെ സര്&#x200d;ക്കാറിനെ അട്ടിമറിക്കാന്&#x200d; സുപ്രീംകോടതിയും പ്രതിപക്ഷവും ചേര്&#x200d;ന്ന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതിയെ വരുതിയില്&#x200d; കൊണ്ടുവരുന്നതിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയല്ലാതെ മറ്റു മാര്&#x200d;ഗമില്ലെന്നുമായിരുന്നു അബ്ദുല്ല യമീന്റെ പ്രതികരണം. ഇതിനു തൊട്ടു പിന്നാലെയാണ് ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്ജിയെയും അറസ്റ്റു ചെയ്തത്. അഴിമതി, ജുഡീഷ്യറിയുടെ അമിതാധികാര പ്രയോഗം എന്നീ കുറ്റങ്ങള്&#x200d; ചുമത്തിയാണ് ഇരുവരേയും ജയിലില്&#x200d; അടച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിയെതുടര്&#x200d;ന്ന് പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്&#x200d;ലമെന്റിന്റെ പ്രവര്&#x200d;ത്തനവും സര്&#x200d;ക്കാര്&#x200d; മരവിപ്പിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maldives-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലദ്വീപ് പ്രതിസന്ധി മുറുകുന്നു; സുപ്രീംകോടതി ജഡ്ജിമാര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/maldives-ex-president-nasheed-seeks-help-from-india-and-us.html</link>
					<comments>https://www.chandrikadaily.com/maldives-ex-president-nasheed-seeks-help-from-india-and-us.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Feb 2018 14:31:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ABDULLA YAMEEN]]></category>
		<category><![CDATA[army]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Maldives]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68525</guid>

					<description><![CDATA[മാലെ: അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ മാലദ്വീപില്&#x200d; പ്രതിപക്ഷത്തെയും ജുഡീഷ്യറിയേയും വേട്ടയാടി അബ്ദുല്ല യമീന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്&#x200d; ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഉള്&#x200d;പ്പെടെ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ സൈന്യം അറസ്റ്റു ചെയ്തു. സുപ്രീംകോടതി മന്ദിരത്തിലേക്ക് ഇരച്ചുകയറിയാണ് സൈന്യം ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദ്, ജഡ്ജ് അലി ഹമീദ് എന്നിവരെ കസ്റ്റഡിയില്&#x200d; എടുത്തത്. അബ്ദുല്ല യമീന്റെ അര്&#x200d;ധ സഹോദരനും മുന്&#x200d; പ്രസിഡണ്ടുമായ മഅ്മൂന്&#x200d; അബ്ദുല്&#x200d; ഖയ്യൂമിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ ലണ്ടനില്&#x200d; പ്രവാസ [&#8230;]]]></description>
										<content:encoded><![CDATA[<p>മാലെ: അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ മാലദ്വീപില്&#x200d; പ്രതിപക്ഷത്തെയും ജുഡീഷ്യറിയേയും വേട്ടയാടി അബ്ദുല്ല യമീന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്&#x200d; ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഉള്&#x200d;പ്പെടെ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ സൈന്യം അറസ്റ്റു ചെയ്തു. സുപ്രീംകോടതി മന്ദിരത്തിലേക്ക് ഇരച്ചുകയറിയാണ് സൈന്യം ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദ്, ജഡ്ജ് അലി ഹമീദ് എന്നിവരെ കസ്റ്റഡിയില്&#x200d; എടുത്തത്. അബ്ദുല്ല യമീന്റെ അര്&#x200d;ധ സഹോദരനും മുന്&#x200d; പ്രസിഡണ്ടുമായ മഅ്മൂന്&#x200d; അബ്ദുല്&#x200d; ഖയ്യൂമിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.<br />
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ ലണ്ടനില്&#x200d; പ്രവാസ ജീവിതം നയിക്കുന്ന മുന്&#x200d; പ്രസിഡണ്ടും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് നഷീദ് ഇന്ത്യയുടേയും യു.എസിന്റെയും സഹായം തേടി. നഷീദ് ഉള്&#x200d;പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയ സുപ്രീംകോടതി വിധിയെ നേരത്തെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു.</p>
<p>കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് രാജ്യത്ത് അടിയന്തരവാസ്ഥ പ്രഖ്യാപിക്കുന്നതായി മാലദ്വീപ് പ്രസിഡണ്ട് അബ്ദുല്ല യമീന്&#x200d; വ്യക്തമാക്കിയത്. ഇതിനു തൊട്ടു പിന്നാലെയാണ് ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്ജിയെയും അറസ്റ്റു ചെയ്തത്. അഴിമതി, ജുഡീഷ്യറിയുടെ അമിതാധികാര പ്രയോഗം എന്നീ കുറ്റങ്ങള്&#x200d; ചുമത്തിയാണ് ഇരുവരേയും ജയിലില്&#x200d; അടച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിയെതുടര്&#x200d;ന്ന് പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്&#x200d;ലമെന്റിന്റെ പ്രവര്&#x200d;ത്തനവും സര്&#x200d;ക്കാര്&#x200d; മരവിപ്പിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maldives-ex-president-nasheed-seeks-help-from-india-and-us.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
