<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>malikarjunkharge &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/malikarjunkharge/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 13 May 2024 06:14:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>malikarjunkharge &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മോദീ, ധൈര്യമുണ്ടെങ്കില്&#x200d; അംബാനിയുടേയും അദാനിയുടേയും വീട്ടില്&#x200d; റെയ്ഡ് നടത്തി കാണിക്കൂ; കോണ്&#x200d;ഗ്രസിന് പണം നല്&#x200d;കിയെന്ന ആരോപണത്തില്&#x200d; ഖാര്&#x200d;ഗെ</title>
		<link>https://www.chandrikadaily.com/modi-if-you-dare-raid-the-house-of-ambani-and-adani-and-show-it-kharge-accused-of-giving-money-to-congress.html</link>
					<comments>https://www.chandrikadaily.com/modi-if-you-dare-raid-the-house-of-ambani-and-adani-and-show-it-kharge-accused-of-giving-money-to-congress.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 May 2024 06:14:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[malikarjunkharge]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297500</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ ധൂലെ നിയോജക മണ്ഡലത്തില്&#x200d; പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഖാര്&#x200d;ഗെയുടെ മറുപടി.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദാനി-അംബാനി പരാമര്&#x200d;ശത്തിന് മറുപടിയുമായി കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. അദാനിയും അംബാനിയും കോണ്&#x200d;ഗ്രസിന് ഒരു ടെമ്പോ നിറയെ പണം അയച്ചിട്ടുണ്ടാകുമെന്ന മോദിയുടെ പരാമര്&#x200d;ശത്തിനെതിരെയാണ് ഖാര്&#x200d;ഗെ പ്രതികരിച്ചിരിക്കുന്നത്. തങ്ങള്&#x200d;ക്ക് അദാനിയും അംബാനിയും പണം തന്നിട്ടുണ്ടെങ്കില്&#x200d; കേന്ദ്ര ഏജന്&#x200d;സികളെ ഉപയോഗിച്ച് അന്വേഷണം നടത്താനും റെയ്ഡുകള്&#x200d; നടത്താനും സത്യം കണ്ടെത്താനുമാണ് ഖാര്&#x200d;ഗെ ആവശ്യപ്പെട്ടത്.</p>
<p>മഹാരാഷ്ട്രയിലെ ധൂലെ നിയോജക മണ്ഡലത്തില്&#x200d; പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഖാര്&#x200d;ഗെയുടെ മറുപടി. നരേന്ദ്ര മോദി തന്റെ എതിരാളികളെ നേരിടുന്നത് സി.ബി.ഐ, ആദായനികുതി, ഇ.ഡി എന്നീ ഏജന്&#x200d;സികളെ ഉപയോഗിച്ചാണെന്നും വിവിധ രാഷ്ട്രീയ പാര്&#x200d;ട്ടികളില്&#x200d; നിന്നുമായി 800 ഓളം നേതാക്കളെ ഇതുപയോഗിച്ച് മോദിയും പാര്&#x200d;ട്ടിയും ജയിലിലടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അദാനിയും അംബാനിയും കോണ്&#x200d;ഗ്രസിന് പണം നിറച്ച ടെമ്പോ അയച്ചിട്ടുണ്ടെങ്കില്&#x200d; ഇതേ ഏജന്&#x200d;സികളെ ഉപയോഗിച്ച് അന്വേഷണം നടത്താന്&#x200d; എന്താണ് മോദി ശ്രമിക്കാത്തതെന്നും ഈ വാദം സത്യമെങ്കില്&#x200d; അവര്&#x200d; ഞങ്ങള്&#x200d;ക്ക് പണം നല്&#x200d;കുമ്പോള്&#x200d; മോദി ഉറങ്ങുകയായിരുന്നോയെന്നും ഖാര്&#x200d;ഗെ ചോദിച്ചു.</p>
<p>&#8216;മോദിക്ക് ആരോപണങ്ങള്&#x200d; ഉന്നയിക്കാനും പിന്നീട് പേടിച്ച് ഓടാനും മാത്രമേ അറിയൂ, അദ്ദേഹത്തിന് ധൈര്യം ഉണ്ടെങ്കില്&#x200d; അദാനിയുടെയും അംബാനിയുടെയും വീട്ടില്&#x200d; ഇ.ഡിയെയും സി.ബി.ഐയെയും വെച്ച് റെയ്ഡ് നടത്തൂ. എന്നാല്&#x200d; മോദി അത് ചെയ്യില്ല, കാരണം മോദി ഈ 2 വ്യവസായപ്രമുഖരുടേയും താത്പര്യങ്ങളാണ് സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>രാഹുല്&#x200d; ഗാന്ധി ഇപ്പോള്&#x200d; അദാനിയേയും അംബാനിയെയും വിമര്&#x200d;ശിക്കുന്നില്ലെന്നും അവര്&#x200d; ഒരു ടെമ്പോ നിറയെ പണം കോണ്&#x200d;ഗ്രസിന് നല്&#x200d;കി എന്നും മോദി ആരോപണമുന്നയിച്ചിരുന്നു. മെയ് 20ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി മുന്&#x200d; കേന്ദ്ര മന്ത്രിയായിരുന്ന സുഭാഷ് ഭാംറക്കെതിരെ കോണ്&#x200d;ഗ്രസ് മുന്&#x200d; എം.എല്&#x200d;.എ ശോഭ ബാച്ഹവ്‌നെയാണ് മത്സരിപ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-if-you-dare-raid-the-house-of-ambani-and-adani-and-show-it-kharge-accused-of-giving-money-to-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറിൽ  ജയിക്കാൻ കഴിഞ്ഞാൽ പിന്നെ ഇന്ത്യയിലുടനീളം വിജയം സുനിശ്ചതമെന്ന് മല്ലികാർജുൻ ഖാർഗെ</title>
		<link>https://www.chandrikadaily.com/mallikarjjunakharghestatement-bihar.html</link>
					<comments>https://www.chandrikadaily.com/mallikarjjunakharghestatement-bihar.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 23 Jun 2023 09:42:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[malikarjunkharge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260974</guid>

					<description><![CDATA[മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയെയും കൂടാതെ എൻ.സി.പി നേതാവ് ശരത് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരും സമ്മേളനത്തിൽ പ​ങ്കെടുക്കുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>ബിഹാറിൽ ജയിക്കാൻ കഴിഞ്ഞാൽ പിന്നെ ഇന്ത്യയിലുടനീളം വിജയം സുനിശ്ചതമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനുള്ള കരുനീക്കങ്ങൾക്കായി പ്രതിപക്ഷ പാർട്ടിനേതാക്കൾ ഇന്ന് ബിഹാറിൽ സമ്മേളിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.<br />
കോൺ​ഗ്രസിന്റെ ആശയം ബിഹാറിൽ നിന്ന് വിഭിന്നമല്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.ബിഹാറിൽ ഇന്ന് നടക്കുന്ന പ്രതിപക്ഷ സമ്മേളനത്തിൽ നമുക്ക് വിജയിക്കാൻ കഴിഞ്ഞാൽ, പിന്നെ ഇന്ത്യയുടനീളം നമ്മെ​ തോൽപിക്കാൻ ആർക്കും സാധിക്കില്ല. അദ്ദേഹം വ്യക്തമാക്കി.മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയെയും കൂടാതെ എൻ.സി.പി നേതാവ് ശരത് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരും സമ്മേളനത്തിൽ പ​ങ്കെടുക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mallikarjjunakharghestatement-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി വെറും കുമിള ; ഒരു ദിവസം പൊട്ടും ; മല്ലികാർജുൻ  ഖാർഗെ</title>
		<link>https://www.chandrikadaily.com/modikhargekarnatakaelection.html</link>
					<comments>https://www.chandrikadaily.com/modikhargekarnatakaelection.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 28 Apr 2023 06:31:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA['pm narendra modi']]></category>
		<category><![CDATA[malikarjunkharge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250441</guid>

					<description><![CDATA[മോദിയുടെ പൊള്ളത്തരം ജനങ്ങൾ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മോദി പ്രചാരണം വഴി ഊതിവീർപ്പിച്ച കുമിള മാത്രമാണെന്നും ഒരുദിവസം പൊട്ടുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഒരു ഇംഗ്ളീഷ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഖാർഗെ യുടെ പ്രതികരണം.പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിനു പോലും മോദി മറുപടി പറഞ്ഞിട്ടില്ല<br />
ദേശീയതലത്തിൽ മോദിക്ക് എതിരാളിയില്ല എന്നാണ് പറച്ചിൽ.പക്ഷേ മോദിയുടെ പൊള്ളത്തരം ജനങ്ങൾ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modikhargekarnatakaelection.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാന്&#x200d; അമിത് ഷാ ആര്? ആഞ്ഞടിച്ച് മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ</title>
		<link>https://www.chandrikadaily.com/who-is-amit-shah-to-announce-the-opening-of-ram-temple-mallikarjun-kharge-is-furious.html</link>
					<comments>https://www.chandrikadaily.com/who-is-amit-shah-to-announce-the-opening-of-ram-temple-mallikarjun-kharge-is-furious.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 06 Jan 2023 13:30:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malikarjunkharge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231199</guid>

					<description><![CDATA[2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്.]]></description>
										<content:encoded><![CDATA[<p>അയോധ്യയിലെ രാമ ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. അയോധ്യ രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാന്&#x200d; അമിത് ഷൊ ആരെന്ന് ഖാര്&#x200d;ഗെ ചോദിച്ചു. അതൊക്കെ ക്ഷേത്ര ഭാരവാഹികള്&#x200d; നോക്കിക്കോളും, ആഭ്യന്തരമന്ത്രിയുടെ പണി രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കലാണെന്നും ഖാര്&#x200d;ഗെ പറഞ്ഞു.</p>
<p>ഹരിയാനയില്&#x200d; രാഹുല്&#x200d;ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്&#x200d;. പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. ക്ഷേത്രം യാഥാര്&#x200d;ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്&#x200d;ഗ്രസ് നിര്&#x200d;മ്മാണം തടയാനാണ് ശ്രമിച്ചതെന്നും ത്രിപുരയിലെ രഥയാത്രയില്&#x200d; അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാക്കെതിരെ ഖാര്&#x200d;ഗെ രംഗത്തെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/who-is-amit-shah-to-announce-the-opening-of-ram-temple-mallikarjun-kharge-is-furious.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് വോട്ടെടുപ്പ് ദിനത്തില്&#x200d; രാമനെ പരാമര്&#x200d;ശിച്ച് മോദി</title>
		<link>https://www.chandrikadaily.com/modi-gujarath-religion.html</link>
					<comments>https://www.chandrikadaily.com/modi-gujarath-religion.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 01 Dec 2022 08:28:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP MODI GUJARATH]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[KHARGE]]></category>
		<category><![CDATA[malikarjunkharge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224578</guid>

					<description><![CDATA[കഴിഞ്ഞയാഴ്ചയാണ് പ്രചാരണയോഗത്തില്&#x200d;, പ്രധാനമന്ത്രി പത്ത് തലയുള്ള രാവണനാണെന്നും കോര്&#x200d;പറേഷന്&#x200d; തെരഞ്ഞെടുപ്പ് മുതല്&#x200d; ലോക്‌സഭാതെരഞ്ഞെടുപ്പ് വരെ എല്ലായിടത്തും ബി.ജെ.പിക്ക് മോദിയെ ആവശ്യമാണെന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ പറഞ്ഞത്.]]></description>
										<content:encoded><![CDATA[<p>ഗുജറാത്തില്&#x200d; നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ രാമനെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നെ കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; ഖാര്&#x200d;ഗെ രാവണനെന്ന് വിളിച്ചു. കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; എന്നെ അധിക്ഷേപിക്കുന്നതില്&#x200d; മല്&#x200d;സരിക്കുകയാണ്. മോദി പട്ടിയെ പോലെ ചാകും, ഹിറ്റ്‌ലറുടെ ഗതി വരും എന്നൊക്കെയാണ് അവര്&#x200d; പറയുന്നത്.</p>
<p>ഗുജറാത്ത് രാമഭക്തരുടെ നാടാണ്. ഇവിടെ വന്ന ്‌രാവണനെ പറഞ്ഞാല്&#x200d;..&#8221; മോദി പറഞ്ഞു. ഗുജറാത്തില്&#x200d; തെര.പ്രചാരണത്തില്&#x200d; പ്രസംഗിക്കുകയായിരുന്നു. ഒരേ സമയം മതവും മോദിഭക്തരുടെ വികാരവും ഇളക്കുകയാണ് മോദി ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. മതം പറയരുതെന്ന തെര. കമ്മീഷന്റെ വിലക്ക് സൂത്രത്തില്&#x200d; ലംഘിക്കുകയാണ് മോദി. കോണ്&#x200d;ഗ്രസ് ഒരുകാലത്തും രാമനില്&#x200d; വിശ്വസിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.</p>
<p>കഴിഞ്ഞയാഴ്ചയാണ് പ്രചാരണയോഗത്തില്&#x200d;, പ്രധാനമന്ത്രി പത്ത് തലയുള്ള രാവണനാണെന്നും കോര്&#x200d;പറേഷന്&#x200d; തെരഞ്ഞെടുപ്പ് മുതല്&#x200d; ലോക്‌സഭാതെരഞ്ഞെടുപ്പ് വരെ എല്ലായിടത്തും ബി.ജെ.പിക്ക് മോദിയെ ആവശ്യമാണെന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-gujarath-religion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി ഖാര്&#x200d;ഗെ യുഗം; കോണ്&#x200d;ഗ്രസ് അധ്യക്ഷനായി മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ ചുമതലയേറ്റു</title>
		<link>https://www.chandrikadaily.com/now-the-kharge-era-mallikarjun-kharge-took-charge-as-congress-president.html</link>
					<comments>https://www.chandrikadaily.com/now-the-kharge-era-mallikarjun-kharge-took-charge-as-congress-president.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 26 Oct 2022 06:29:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AICC]]></category>
		<category><![CDATA[malikarjunkharge]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219954</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് അധ്യക്ഷനായി മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ ഇന്ന് ഔദ്യോഗികമായി ചുമതലയേറ്റു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോണ്&#x200d;ഗ്രസ് അധ്യക്ഷനായി മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ ഇന്ന് ഔദ്യോഗികമായി ചുമതലയേറ്റു.<br />
എ.ഐ.സി.സി. ആസ്ഥാനത്ത് രാവിലെ 10.30-ന് തുടങ്ങിയ ചടങ്ങില്&#x200d; കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്&#x200d;മാന്&#x200d; മധുസൂദന്&#x200d; മിസ്ത്രി ഖാര്&#x200d;ഗെയ്ക്ക് വിജയ സര്&#x200d;ട്ടിഫിക്കറ്റ് കൈമാറി. പിന്നാലെ സോണിയ ഗാന്ധിയില്&#x200d; നിന്ന് അധികാരമേറ്റെടുത്തു.</p>
<p>24 വര്&#x200d;ഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാള്&#x200d; പാര്&#x200d;ട്ടി അധ്യക്ഷനാവുന്നത്.നിലവില്&#x200d; രാജസ്ഥാനിലും ചത്തീസ്ഗഡിലും മാത്രം അധികാരത്തിലുള്ള പാര്&#x200d;ട്ടിയെ ഉടന്&#x200d; വരുന്ന ഹിമാചല്&#x200d;, ഗുജറാത്ത് തിരഞ്ഞെടുപ്പുകള്&#x200d;ക്ക് പ്രാപ്തമാക്കുക എന്ന ഭാരിച്ച ചുമതലയാണ് ഖാര്&#x200d;ഗെയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി.</p>
<p>അടുത്ത മാസം 12നാണ് ഹിമാചല്&#x200d; തിരഞ്ഞെടുപ്പ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയിതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്&#x200d;ഷം സ്വന്തം തട്ടകമായ കര്&#x200d;ണാടക ഉള്&#x200d;പ്പെടെ ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഖാര്&#x200d;ഗെയുടെ മുന്നിലുള്ളത്. പാര്&#x200d;ട്ടിയില്&#x200d; നിന്നും അധികാര അസ്വാരസ്യങ്ങളുയര്&#x200d;ത്തി മുതിര്&#x200d;ന്ന നേതാക്കളായ കപില്&#x200d; സിബല്&#x200d; ഗുലാം നബി ആസാദ് തുടങ്ങിയവര്&#x200d; പാര്&#x200d;ട്ടി വിട്ട സാഹചര്യത്തില്&#x200d; കൂടിയാണ് ഖാര്&#x200d;ഗെ പാര്&#x200d;ട്ടി അധ്യക്ഷ സ്ഥാനത്തെത്തുന്നത്. അഞ്ചു പതിറ്റാണ്ടിലേറെ പാര്&#x200d;ട്ടി രംഗത്തെ പ്രവര്&#x200d;ത്തന പരിചയമുള്ള ഖാര്&#x200d;ഗെ എസ് നിജലിംഗപ്പക്കു ശേഷം കര്&#x200d;ണാടകയില്&#x200d; നിന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷനാവുന്നയാളും ജഗ്ജീവന്&#x200d; റാമിനു ശേഷം പാര്&#x200d;ട്ടി അധ്യക്ഷ സ്ഥാനത്തെത്തുന്ന ദളിത് നേതാവുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/now-the-kharge-era-mallikarjun-kharge-took-charge-as-congress-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ ഇന്നു ചുമതലയേല്&#x200d;ക്കും</title>
		<link>https://www.chandrikadaily.com/mallikarjun-kharge-will-take-charge-today.html</link>
					<comments>https://www.chandrikadaily.com/mallikarjun-kharge-will-take-charge-today.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 26 Oct 2022 05:17:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AICC]]></category>
		<category><![CDATA[malikarjunkharge]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219939</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കോണ്&#x200d;ഗ്രസ് അധ്യക്ഷനായി മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ ഇന്ന് ഔദ്യോഗികമായി ചുമതലയേല്&#x200d;ക്കും. സോണിയ ഗാന്ധിയില്&#x200d; നിന്നും പാര്&#x200d;ട്ടി അധ്യക്ഷ പദവി ഖാര്&#x200d;ഗെയിലെത്തുന്നതിന് മുന്നോടിയായി വലിയ തയാറെടുപ്പുകളാണ് പാര്&#x200d;ട്ടി ആസ്ഥാനത്ത് നടത്തിയിട്ടുള്ളത്. 24 വര്&#x200d;ഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാള്&#x200d; പാര്&#x200d;ട്ടി അധ്യക്ഷനാവുന്നത്. ഇന്നു നടക്കുന്ന ചടങ്ങില്&#x200d; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; മധുസൂതന്&#x200d; മിസ്ത്രി ഖാര്&#x200d;ഗെയ്ക്ക് തിരഞ്ഞെടുപ്പ് സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കും. സ്ഥാനമൊഴിയുന്ന പാര്&#x200d;ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അടക്കം പ്രമുഖ നേതാക്കള്&#x200d; ചടങ്ങിനെത്തും. നിലവില്&#x200d; രാജസ്ഥാനിലും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോണ്&#x200d;ഗ്രസ് അധ്യക്ഷനായി മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ ഇന്ന് ഔദ്യോഗികമായി ചുമതലയേല്&#x200d;ക്കും. സോണിയ ഗാന്ധിയില്&#x200d; നിന്നും പാര്&#x200d;ട്ടി അധ്യക്ഷ പദവി ഖാര്&#x200d;ഗെയിലെത്തുന്നതിന് മുന്നോടിയായി വലിയ തയാറെടുപ്പുകളാണ് പാര്&#x200d;ട്ടി ആസ്ഥാനത്ത് നടത്തിയിട്ടുള്ളത്.</p>
<p>24 വര്&#x200d;ഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാള്&#x200d; പാര്&#x200d;ട്ടി അധ്യക്ഷനാവുന്നത്. ഇന്നു നടക്കുന്ന ചടങ്ങില്&#x200d; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; മധുസൂതന്&#x200d; മിസ്ത്രി ഖാര്&#x200d;ഗെയ്ക്ക് തിരഞ്ഞെടുപ്പ് സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കും. സ്ഥാനമൊഴിയുന്ന പാര്&#x200d;ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അടക്കം പ്രമുഖ നേതാക്കള്&#x200d; ചടങ്ങിനെത്തും. നിലവില്&#x200d; രാജസ്ഥാനിലും ചത്തീസ്ഗഡിലും മാത്രം അധികാരത്തിലുള്ള പാര്&#x200d;ട്ടിയെ ഉടന്&#x200d; വരുന്ന ഹിമാചല്&#x200d;, ഗുജറാത്ത് തിരഞ്ഞെടുപ്പുകള്&#x200d;ക്ക് പ്രാപ്തമാക്കുക എന്ന ഭാരിച്ച ചുമതലയാണ് ഖാര്&#x200d;ഗെയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി.</p>
<p>അടുത്ത മാസം 12നാണ് ഹിമാചല്&#x200d; തിരഞ്ഞെടുപ്പ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയിതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്&#x200d;ഷം സ്വന്തം തട്ടകമായ കര്&#x200d;ണാടക ഉള്&#x200d;പ്പെടെ ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഖാര്&#x200d;ഗെയുടെ മുന്നിലുള്ളത്. പാര്&#x200d;ട്ടിയില്&#x200d; നിന്നും അധികാര അസ്വാരസ്യങ്ങളുയര്&#x200d;ത്തി മുതിര്&#x200d;ന്ന നേതാക്കളായ കപില്&#x200d; സിബല്&#x200d; ഗുലാം നബി ആസാദ് തുടങ്ങിയവര്&#x200d; പാര്&#x200d;ട്ടി വിട്ട സാഹചര്യത്തില്&#x200d; കൂടിയാണ് ഖാര്&#x200d;ഗെ പാര്&#x200d;ട്ടി അധ്യക്ഷ സ്ഥാനത്തെത്തുന്നത്. അഞ്ചു പതിറ്റാണ്ടിലേറെ പാര്&#x200d;ട്ടി രംഗത്തെ പ്രവര്&#x200d;ത്തന പരിചയമുള്ള ഖാര്&#x200d;ഗെ എസ് നിജലിംഗപ്പക്കു ശേഷം കര്&#x200d;ണാടകയില്&#x200d; നിന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷനാവുന്നയാളും ജഗ്ജീവന്&#x200d; റാമിനു ശേഷം പാര്&#x200d;ട്ടി അധ്യക്ഷ സ്ഥാനത്തെത്തുന്ന ദളിത് നേതാവുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mallikarjun-kharge-will-take-charge-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്&#x200d; ചെറുതല്ല</title>
		<link>https://www.chandrikadaily.com/the-challenges-ahead-for-mallikarjun-kharge-are-not-small.html</link>
					<comments>https://www.chandrikadaily.com/the-challenges-ahead-for-mallikarjun-kharge-are-not-small.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 22 Oct 2022 13:26:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AICC]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[malikarjunkharge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219774</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് അധ്യക്ഷനായി 26ന് ചുമതലയേല്&#x200d;ക്കുന്ന മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയ്ക്ക് മുന്നില്&#x200d; വെല്ലുവിളികള്&#x200d; ചെറുതല്ല. ആദ്യ കടമ്പ പ്രവര്&#x200d;ത്തക സമിതി തിരഞ്ഞെടുപ്പാണ്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോണ്&#x200d;ഗ്രസ് അധ്യക്ഷനായി 26ന് ചുമതലയേല്&#x200d;ക്കുന്ന മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയ്ക്ക് മുന്നില്&#x200d; വെല്ലുവിളികള്&#x200d; ചെറുതല്ല. ആദ്യ കടമ്പ പ്രവര്&#x200d;ത്തക സമിതി തിരഞ്ഞെടുപ്പാണ്. പ്രവര്&#x200d;ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തി ഖാര്&#x200d;ഗെ ആധികാരികത ഉറപ്പിക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. പുതിയ അധ്യക്ഷന്&#x200d; വന്ന് ഒരു മാസത്തിനകം പ്ലീനറി സെഷന്&#x200d; ചേരണമെന്നാണ് ചട്ടം. പ്ലീനറി സെഷനില്&#x200d; പ്രവര്&#x200d;ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കണം. 11 പേര്&#x200d; തിരഞ്ഞെടുപ്പിലൂടെയും 12 പേരെ അധ്യക്ഷന്&#x200d; നാമനിര്&#x200d;ദേശം ചെയ്തുമാണ് വരേണ്ടത്. തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഖാര്&#x200d;ഗെ നേരത്തെ പറഞ്ഞിരുന്നു. ശശി തരൂരും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. മത്സരത്തിലൂടെ പ്രവര്&#x200d;ത്തക സമിതി അംഗമാകാന്&#x200d; തരൂരിനു താല്&#x200d;പര്യമില്ല.</p>
<p>അധ്യക്ഷ തിരഞ്ഞെടുപ്പില്&#x200d; മത്സരിച്ച് 10 ശതമാനത്തോളം വോട്ട് പിടിച്ച സാഹചര്യത്തില്&#x200d; അധ്യക്ഷന്&#x200d; നാമനിര്&#x200d;ദേശം ചെയ്യുന്ന പേരുകളിലൊന്നാവാണു തരൂരിന് ആഗ്രഹം. രമേശ് ചെന്നിത്തലയും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. രാജസ്ഥാന്&#x200d; മുഖ്യമന്ത്രിപദ തര്&#x200d;ക്കവും ഉടന്&#x200d; പരിഹരിക്കേണ്ടതുണ്ട്. അതേ സമയം രാഹുല്&#x200d; ഗാന്ധി 25ന് ഡല്&#x200d;ഹിയില്&#x200d; എത്തും. 26ന് പ്രവര്&#x200d;ത്തക സമിതി യോഗത്തിനു ശേഷമാകും മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ കോണ്&#x200d;ഗ്രസ് അധ്യക്ഷനായി ചുമതലയേല്&#x200d;ക്കുക. ഇതിനു പുറമെ ഉദയ്പൂര്&#x200d; പ്രഖ്യാപനം വീഴ്ച കൂടാതെ നടപ്പിലാക്കുക എന്നതും ഖാര്&#x200d;ഗെക്കു മുന്നിലുണ്ട്. ഇതിലേക്കെത്താന്&#x200d; പാര്&#x200d;ട്ടിയിലെ യുവാക്കളും മുതിര്&#x200d;ന്നവരും തമ്മിലെ വിടവ് നികത്തേണ്ടതുണ്ട്. സംഘടനാപരമായും രാഷ്ട്രീയമായും ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലൂടെ പാര്&#x200d;ട്ടി കടന്നുപോകുമ്പോഴാണ് ഖാര്&#x200d;ഗെ അധ്യക്ഷപദവിയില്&#x200d; എത്തുന്നത്. തുടര്&#x200d;ച്ചയായ തിരഞ്ഞെടുപ്പു തിരിച്ചടികള്&#x200d;, നേതാക്കളുടെ കൊഴിഞ്ഞുപോക്ക്, സംഘടനാ ദൗര്&#x200d;ബല്യങ്ങള്&#x200d; എന്നിവയടക്കം ഖാര്&#x200d;ഗെക്കു മുന്നിലുള്ളത് വലിയ കടമ്പകളാണ്. 2014നും 2022നുമിടയിലുള്ള എട്ടു വര്&#x200d;ഷത്തില്&#x200d; 460 നേതാക്കളാണ് പാര്&#x200d;ട്ടി വിട്ടത്. 177 നിയമസഭാ, ലോക്‌സഭാ ജനപ്രതിനിധികള്&#x200d; പാര്&#x200d;ട്ടി വിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പില്&#x200d; പാര്&#x200d;ട്ടി ടിക്കറ്റില്&#x200d; മത്സരിച്ച 222 പേര്&#x200d; ഇതിനോടകം മറ്റു പാര്&#x200d;ട്ടികളിലേക്ക് ചേക്കേറി. ജയന്തി നടരാജന്&#x200d;, കൃഷ്ണ തിരാത്, ഹിമന്ത ബിശ്വ ശര്&#x200d;മ, റീത ബഹുഗുണ ജോഷി, എസ്എം കൃഷ്ണ, സുമിത്ര ദേവി കസ്‌ദേകര്&#x200d;, ഖുഷ്ബു, ജ്യോദിരിത്യ സിന്ധ്യ, പിസി ചാക്കോ, ജിതിന്&#x200d; പ്രസാദ, അമരീന്ദര്&#x200d; സിങ്, ആര്&#x200d;പിഎന്&#x200d; സിങ്, അശ്വനി കുമാര്&#x200d;, റിപുന്&#x200d; ബോറ, ഹാര്&#x200d;ദിക് പട്ടേല്&#x200d;, സുനില്&#x200d; ഝാകര്&#x200d;, കപില്&#x200d; സിബല്&#x200d;, ജെയ്‌വീര്&#x200d; ഷേര്&#x200d;ഗില്&#x200d;, ഗുലാംനബി ആസാദ് എന്നിവരടങ്ങിയവര്&#x200d; അധികാരം നഷ്ടമായതിന് പിന്നാലെ പാര്&#x200d;ട്ടി വിട്ടു. ജോതിരാദിത്യ സിന്ധ്യ, ഹിമന്ത ബിശ്വ ശര്&#x200d;മ ഉള്&#x200d;പ്പെടെ പലരും ബിജെപിയുടെ പ്രധാനപ്പെട്ട മുഖങ്ങളും തീവ്ര ഹിന്ദുത്വ പ്രചാരകരുമാണിപ്പോള്&#x200d;.</p>
<p>2022ല്&#x200d; മാത്രം 24 എംഎല്&#x200d;എമാരാണ് മറ്റു പാര്&#x200d;ട്ടികളിലേക്ക് ചേക്കേറിയത്. 37 നിയമസഭാ തിരഞ്ഞെടുപ്പ് മത്സരാര്&#x200d;ത്ഥികള്&#x200d; മറ്റു പാര്&#x200d;ട്ടികളിലെത്തി. അധികാരം നഷ്ടപ്പെട്ട 2014ന് ശേഷം നടന്ന 45 നിയമസഭാ തിരഞ്ഞെടുപ്പുകളില്&#x200d; 40ലും കോണ്&#x200d;ഗ്രസിന് തോല്&#x200d;വിയായിരുന്നു ഫലം. 1998ന് ശേഷം മത്സരിച്ച 20,847 നിയമസഭാ സീറ്റുകളില്&#x200d; പാര്&#x200d;ട്ടിക്ക് ജയിക്കാനായത് 5,397 സീറ്റുകളില്&#x200d; മാത്രം. 26 ശതമാനം. നാലു വര്&#x200d;ഷമായി ശരാശരി പത്തു ശതമാനമാണ് വിവിധ തിരഞ്ഞെടുപ്പില്&#x200d; പാര്&#x200d;ട്ടിയുടെ വിജയ ശതമാനക്കണക്ക്.</p>
<p>2019ലെ പൊതുതിരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് 52 സീറ്റിലാണ് വിജയിച്ചത്. 2014 ലെ 44 സീറ്റില്&#x200d; നിന്ന് നേരിയ വര്&#x200d;ധന കാണിച്ചെങ്കിലും എടുത്തു പറയാവുന്ന പ്രകടനമായിരുന്നില്ല അത്. 2009ല്&#x200d; 206 സീറ്റിലും 2004ല്&#x200d; 145 സീറ്റിലും 1999ല്&#x200d; 114 സീറ്റിലും കോണ്&#x200d;ഗ്രസ് വിജയം കണ്ടിരുന്നു. 1998ല്&#x200d; 141 സീറ്റാണ് പാര്&#x200d;ട്ടിക്കുണ്ടായിരുന്നത്.</p>
<p>98ല്&#x200d; സോണിയാ ഗാന്ധി കോണ്&#x200d;ഗ്രസിന്റെ അമരത്ത് എത്തുമ്പോള്&#x200d; പത്ത് സംസ്ഥാനങ്ങളില്&#x200d; പാര്&#x200d;ട്ടി അധികാരത്തിലുണ്ടായിരുന്നു. 2006ല്&#x200d; അത് 16 ആയി ഉയര്&#x200d;ന്നു. എന്നാല്&#x200d; ഖാര്&#x200d;ഗെ അധ്യക്ഷനാകുന്ന 2022ല്&#x200d; ചത്തീസ്ഗഡും രാജസ്ഥാനും മാത്രമാണ് കോണ്&#x200d;ഗ്രസിന് ഭരണമുള്ളത്. അതേ സമയം വലിയ തിരിച്ചടികള്&#x200d; പാര്&#x200d;ട്ടി നേരിടുമ്പോഴും പ്രതീക്ഷകള്&#x200d;ക്ക് വകയുള്ള ഡേറ്റകളും ഖാര്&#x200d;ഗെക്കു മുന്നിലുണ്ട്. 2019ലെ പൊതു തിരഞ്ഞെടുപ്പില്&#x200d; 303 സീറ്റു കിട്ടിയ ബിജെപിക്ക് 37.3 ശതമാനം വോട്ടാണ് ലഭിച്ചതെങ്കില്&#x200d; 52 സീറ്റു മാത്രം നേടിയ കോണ്&#x200d;ഗ്രസിന്് 19.5 ശതമാനം വോട്ടു ലഭിച്ചിട്ടുണ്ട്. ആകെ 119.5 ദശലക്ഷം വോട്ട്. മൂന്നാം സ്ഥാനത്തുള്ള തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന് 4.1 ശതമാനം മാത്രമാണ് ലഭിച്ചത്. ഹിമാചല്&#x200d; പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളും രണ്ട് വര്&#x200d;ഷത്തിനിടെ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പും ഖാര്&#x200d;ഗെയുടെ സംഘാടന മികവ് പരിശോധിക്കാനുള്ള ആദ്യ പടിയാകും. അടുത്ത വര്&#x200d;ഷം നടക്കാനിരിക്കുന്ന കര്&#x200d;ണാടക തിരഞ്ഞെടുപ്പായിരിക്കും കടുപ്പമേറിയ വെല്ലുവിളി. സ്വന്തം തട്ടകമായതിനാല്&#x200d; തന്നെ ഇവിടെയുള്ള ജയപരാജയങ്ങള്&#x200d; ഖാര്&#x200d;ഗേയുടെ നേതൃത്വത്തിന്റെ നേരിട്ടുള്ള വിലയിരുത്തലായേക്കും. ബി.ജെ.പിക്കുള്ളിലെ രൂക്ഷമായ നേതൃപോരും ബൊമ്മെ സര്&#x200d;ക്കാറിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളും കോണ്&#x200d;ഗ്രസിന് നേട്ടമാകും. അതേസമയം സിദ്ധരാമയ്യ &#8211; ഡി.കെ ശിവകുമാര്&#x200d; ഗ്രൂപ്പ്‌പോര് മറികടക്കുകയെന്ന വെല്ലുവിളിയും ഖാര്&#x200d;ഗേക്ക് നേരിടേണ്ടി വരും.തലമുറ മാറ്റത്തിനു വേണ്ടിയുള്ള പാര്&#x200d;ട്ടിക്കകത്തെ മുറവിളികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് മറ്റൊരു വെല്ലുവിളി.</p>
<p>അകന്നു നില്&#x200d;ക്കുന്ന ജി 23 നേതാക്കളെ കൂടെ നിര്&#x200d;ത്തലും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയലും മറ്റൊരു വെല്ലുവിളിയാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് ദേശീയ രാഷ്ട്രീയത്തില്&#x200d; ബി.ജെ.പിക്കെതിരെ മതേതര ബദല്&#x200d; രൂപപ്പെടുത്തുക എന്നതായിരിക്കും മറ്റൊരു വെല്ലുവിളി. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തുടങ്ങിവെച്ച ചര്&#x200d;ച്ചകളെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ബി.ജെ.പിക്ക ബദല്&#x200d; കോണ്&#x200d;ഗ്രസ് മാത്രമാണെന്ന ലാലു- നിതീഷ് നിലപാട് ഖാര്&#x200d;ഗേക്ക് ഏറ്റവും നല്ല പിടിവള്ളിയാണ്.</p>
<p>അതേസമയംതന്നെ ആ ലക്ഷ്യത്തിലേക്ക് കൂടുതല്&#x200d; കക്ഷികളെ എത്തിക്കുക എന്നത് വെല്ലുവിളിയും. അനുഭവ സമ്പത്ത് തന്നെയാണ് ഖാര്&#x200d;ഗെ എന്ന രാഷ്ട്രീയക്കാരന്റെ ഏറ്റവും വലിയ മൂലധനം. ബി.ജെ.പി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം എല്ലാറ്റിനേയും ചവിട്ടിമെതിച്ച് മുന്നോട്ടു പോകുമ്പോള്&#x200d; രാജ്യം ഇപ്പോഴും പ്രതീക്ഷയര്&#x200d;പ്പിക്കുന്നത് കോണ്&#x200d;ഗ്രസില്&#x200d; തന്നെയാണ്. ആ പ്രതീക്ഷകള്&#x200d; നിറവേറ്റാന്&#x200d; ഖാര്&#x200d;ഗേയിലെ അനുഭവ സമ്പത്ത് തുണയാകുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-challenges-ahead-for-mallikarjun-kharge-are-not-small.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖാര്&#x200d;ഗെ; വിദ്യാര്&#x200d;ഥി രാഷ്ട്രീയം മുതല്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷ സ്ഥാനം വരെ</title>
		<link>https://www.chandrikadaily.com/kharge-from-student-politics-to-the-position-of-congress-president.html</link>
					<comments>https://www.chandrikadaily.com/kharge-from-student-politics-to-the-position-of-congress-president.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 19 Oct 2022 09:29:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AICC]]></category>
		<category><![CDATA[malikarjunkharge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219614</guid>

					<description><![CDATA[കര്&#x200d;ണാടകയിലെ ബീദാര്&#x200d; ജില്ലയിലെ വരവട്ടിയില്&#x200d; ജനിച്ച് ഗുല്&#x200d;ബര്&#x200d;ഗയിലെ സര്&#x200d;ക്കാര്&#x200d; കോളജില്&#x200d;നിന്നു ബിരുദവും നിയമ ബിരുദവുമൊക്കെ നേടി അഭിഭാഷകനായി തുടങ്ങിയ ഖാര്&#x200d;ഗെ അത്ര നിസാരക്കാരനല്ല.]]></description>
										<content:encoded><![CDATA[<p>സമൂഹ മാധ്യമങ്ങള്&#x200d; വഴി ട്രെന്&#x200d;ഡിങ്ങുകള്&#x200d; നടത്തുന്ന നവമാധ്യമ രാഷ്ട്രീയക്കാര്&#x200d;ക്കിടയില്&#x200d; വ്യത്യസ്തനാണ് ഖാര്&#x200d;ഗെ എന്ന ജനനേതാവ്. കോണ്&#x200d;ഗ്രസ് തലപ്പത്ത് 75 വയസുള്ള സോണിയ മാറി 80കാരന്&#x200d; വരുമ്പോള്&#x200d; എന്ത് മാറ്റമെന്ന് ചോദിക്കുന്നവര്&#x200d; ഗ്രാസ്റൂട്ട് ലവലില്&#x200d;നിന്നും കേറി വന്ന ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ ഭാഷകളില്&#x200d; പ്രാവീണ്യമുള്ള ഖാര്&#x200d;ഗെയെ അറിയാത്തതിനാലാണ് ഈ ചോദ്യം കൊളുത്തി വലിപ്പിക്കുന്നത്. കോണ്&#x200d;ഗ്രസില്&#x200d; പ്രതീക്ഷ അര്&#x200d;പ്പിക്കുന്ന രാജ്യത്തെ മതനിരപേക്ഷ വാദികള്&#x200d;ക്ക് എന്ത് സന്ദേശം പുതിയ അധ്യക്ഷന്<br />
നല്&#x200d;കാന്&#x200d; കഴിയും എന്ന് ചോദിച്ചാല്&#x200d; അടിയുറച്ച കോണ്&#x200d;ഗ്രസുകാരനും കടുത്ത ആര്&#x200d;.എസ്.എസ് വിമര്&#x200d;ശകനും ദീര്&#x200d;ഘകാലം ജനങ്ങള്&#x200d;ക്കിടയില്&#x200d; പ്രവര്&#x200d;ത്തിച്ച നേതാവുമാണ് മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ എന്നത് തന്നെയാണ് ഉത്തരം.ഇന്ത്യയിലെ പ്രധാന രാഷ്ട്രീയപാര്&#x200d;ട്ടികളില്&#x200d; മിക്കതും നേതാക്കള്&#x200d;ക്ക് 75 വയസ് പ്രായപരിധി നിശ്ചയിക്കുമ്പോള്&#x200d; കോണ്&#x200d;ഗ്രസ് എണ്&#x200d;പതു വയസുകാരനെ അധ്യക്ഷനാക്കാന്&#x200d; പോകുന്നേ എന്ന് വിലപിക്കുന്നവര്&#x200d;ക്ക് മുന്നില്&#x200d; പ്രായം വെറും അക്കം മാത്രമെന്ന മറുപടിയാണ് പ്രവര്&#x200d;ത്തന മികവ് പരിശോധിക്കുമ്പോള്&#x200d; ഖാര്&#x200d;ഗെയ്ക്ക് പറയാനുണ്ടാവുക.</p>
<p>കര്&#x200d;ണാടകയിലെ ബീദാര്&#x200d; ജില്ലയിലെ വരവട്ടിയില്&#x200d; ജനിച്ച് ഗുല്&#x200d;ബര്&#x200d;ഗയിലെ സര്&#x200d;ക്കാര്&#x200d; കോളജില്&#x200d;നിന്നു ബിരുദവും നിയമ ബിരുദവുമൊക്കെ നേടി അഭിഭാഷകനായി തുടങ്ങിയ ഖാര്&#x200d;ഗെ അത്ര നിസാരക്കാരനല്ല. ബിരുദ പഠനകാലത്ത് വിദ്യാര്&#x200d;ഥി രാഷ്ട്രീയത്തിലൂടെ തുടങ്ങിയ ഖാര്&#x200d;ഗെ പിന്നീട് തൊഴിലാളികളുടെ അവകാശത്തിനായി പോരാടിയാണ് തുടങ്ങുന്നത്. ഗുല്&#x200d;ബര്&#x200d;ഗ സിറ്റി കോണ്&#x200d;ഗ്രസ് പ്രസിഡന്റില്&#x200d;നിന്നും ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് കയറിവന്ന പടവുകള്&#x200d; അത്ര ലളിതമല്ല താനും. ആറ് പതിറ്റാണ്ട് കാലത്തെ പ്രതിബദ്ധതയും ജനപക്ഷ നിലപാടും അചഞ്ചലമായ ആദര്&#x200d;ശവും കോണ്&#x200d;ഗ്രസ് വികാരമായും കൊണ്ടുനടക്കുന്ന ഖാര്&#x200d;ഗെയെ വെറുമൊരു ദലിത് നേതാവ് എന്ന തരത്തിലേക്ക് ചുരുക്കിക്കാട്ടാനാവുന്നതല്ല. സുപ്രീംകോടതി ജഡ്ജിയായിരുന്ന ശിവരാജ് പാട്ടീലിന്റെ കീഴില്&#x200d; നിയമം അഭ്യസിക്കുകയും കോടതികളില്&#x200d; മികച്ച അഭിഭാഷകനായി പേരെടുക്കുകയും ചെയ്ത ഖാര്&#x200d;ഗെ രാഷ്ട്രീയ രംഗത്തല്ലായിരുന്നുവെങ്കില്&#x200d; അറിയപ്പെട്ട നിയമജ്ഞനായിമാറുമായിരുന്നു. പഠനോപകരണങ്ങളും ഉച്ച ഭക്ഷണങ്ങളും ഇല്ലാതെ വൈഷമ്യം അനുഭവിക്കുന്ന കുട്ടികള്&#x200d;ക്കായി പ്രത്യേക പാക്കേജുകള്&#x200d; പ്രഖ്യാപിച്ച വിദ്യാര്&#x200d;ഥി നേതാവായിരുന്നു ഖാര്&#x200d;ഗെ. ഫീസില്ലാ വക്കീല്&#x200d; എന്ന് പലപ്പോഴും സ്നേഹപൂര്&#x200d;വം വിളിച്ചിട്ടുണ്ട്. 1972 ല്&#x200d; കര്&#x200d;ണാടക നിയമസഭാതിരഞ്ഞെടുപ്പില്&#x200d; ഗുര്&#x200d;മിത്കല്&#x200d; നിയമസഭാമണ്ഡലത്തില്&#x200d; നിന്നുമാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1976ല്&#x200d; പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്തു. മികച്ച നിയമസഭാസാമാജികനായും മന്ത്രിയായും പേരെടുത്ത ഖാര്&#x200d;ഗെ 1978 ല്&#x200d; ഗുര്&#x200d;മിത്കല്&#x200d; നിയമസഭാ മണ്ഡലത്തില്&#x200d; നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ മന്ത്രിസഭയില്&#x200d; തദ്ദേശ ഭരണ മന്ത്രിയായും ചുമതല വഹിച്ചു. കര്&#x200d;ണാടകയ്ക്കൊരു തദ്ദേശ മന്ത്രിയുണ്ടായിരുന്നെന്ന് ഇന്നും മുതിര്&#x200d;ന്ന തലമുറ പറയുന്നത് ഖാര്&#x200d;ഗെയുടെ കാലത്തെയാണ്. പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളുടെ ഉന്നമനത്തിനായി മികച്ച പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തിയത് ഇന്നും കര്&#x200d;ണാടകയിലെ ജനങ്ങള്&#x200d; സ്നേഹത്തോടെ സ്മരിക്കുന്നു. പ്രവര്&#x200d;ത്തനങ്ങളുടെ അടിസ്ഥാനത്തില്&#x200d; 1980 ല്&#x200d; കോണ്&#x200d;ഗ്രസ് അദ്ദേഹത്തെ റവന്യൂ മന്ത്രിയാക്കി. ഭൂമിയില്ലാത്തവര്&#x200d;ക്ക് വ്യവസ്ഥാപിതമായി പട്ടയങ്ങള്&#x200d; വിതരണം ചെയ്തത് അദ്ദേഹത്തെ പ്രശസ്തനാക്കി.</p>
<p>1983ലും 85 ലും നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച അദ്ദേഹം പ്രതിപക്ഷ ഉപനേതാവായിമാറി. 1989 ല്&#x200d; അഞ്ചാമതും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖാര്&#x200d;ഗെ 1990 ല്&#x200d; ബംഗാരപ്പ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായി ചുമതലയേറ്റെടുത്തു. റവന്യൂ വകുപ്പിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും ഭൂപ്രശ്നങ്ങളിലും നിരവധി പരിണാമങ്ങള്&#x200d; ഈ സമയങ്ങളില്&#x200d; കര്&#x200d;ണാടകയില്&#x200d; ഉണ്ടായി. പിന്നീട് വന്ന വീരപ്പമൊയ്ലി മന്ത്രിസഭയിലും സഹകരണവും വ്യവസായവും ഉള്&#x200d;പ്പെടെ നിരവധി വകുപ്പുകള്&#x200d; കൈകാര്യം ചെയ്തു. 1994ലും 99ലും നിയമസഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.1994 ല്&#x200d; കര്&#x200d;ണാടകയുടെ പ്രതിപക്ഷ നേതാവായതും നിരവധി ജനകീയ പ്രശ്ങ്ങള്&#x200d; ഏറ്റെടുത്തു, സര്&#x200d;ക്കാരുകളുടേയും അധികാരികളുടേയും കണ്ണ് തുറപ്പിച്ചതും മികച്ച പ്രവര്&#x200d;ത്തനം കാഴ്ച വെച്ചതും വാട്സ്ആപ്പ് യൂണിവേഴ്സിറ്റി വാര്&#x200d;ത്തകള്&#x200d;ക്കായി കാത്തുനില്&#x200d;ക്കുന്ന പുതു തലമുറ മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് അറിയില്ലെങ്കിലും മുതിര്&#x200d;ന്ന മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് ഓര്&#x200d;മ കാണും. 1999 ല്&#x200d; മുഖ്യമന്ത്രി പദത്തോളം എത്തിയെങ്കിലും അച്ചടക്കമുള്ള പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകനായി നിലയുറപ്പിച്ചു. 2004ല്&#x200d; വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഖാര്&#x200d;ഗെ ഗതാഗത ജലവിഭവവകുപ്പ് മന്ത്രിയായി പ്രവര്&#x200d;ത്തിച്ചു. ഈ കാലയളവിലാണ് കര്&#x200d;ണാടകയിലെ പൊതുഗതാഗത സംവിധാനം ഘടനാപരമായി ഏറെ മെച്ചപ്പെട്ടത്. കര്&#x200d;ണാടകയിലെ ഉള്&#x200d;പ്രദേശങ്ങളില്&#x200d; ഉണ്ടായിരുന്ന ജല പ്രതിസന്ധികള്&#x200d;ക്ക് അതിനൂതന പദ്ധതികള്&#x200d; വിഭാവനം ചെയ്തത്, കുടിവെള്ള പ്രശ്നങ്ങള്&#x200d; പരിഹരിച്ചത് ഖാര്&#x200d;ഗെ ആയിരുന്നു. 2008ല്&#x200d; കര്&#x200d;ണാടക പ്രതിപക്ഷ നേതാവായി മാറി. 2009 ല്&#x200d; ഗുല്&#x200d;ബര്&#x200d;ഗ ലോക്സഭാമണ്ഡലത്തില്&#x200d; നിന്നും വിജയിച്ച് പത്താം തിരഞ്ഞെടുപ്പിലും വിജയം സ്വന്തമാക്കി. പോരാട്ടങ്ങള്&#x200d; നിലക്കാതെ ഇപ്പോഴും രാജ്യസഭയില്&#x200d; കോണ്&#x200d;ഗ്രസിനും മതേതര ഇന്ത്യക്കും വേണ്ടി വാദിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kharge-from-student-politics-to-the-position-of-congress-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
