<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mallikarjun gharke &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mallikarjun-gharke/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Feb 2025 11:42:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mallikarjun gharke &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗ്രാസ് റൂട്ടില്&#x200d; തുടങ്ങണം പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്ക് മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങളുമായി മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ</title>
		<link>https://www.chandrikadaily.com/mallikarjun-kharge-gives-guidelines-to-party-workers-to-start-from-grass-roots.html</link>
					<comments>https://www.chandrikadaily.com/mallikarjun-kharge-gives-guidelines-to-party-workers-to-start-from-grass-roots.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Feb 2025 11:42:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[mallikarjun gharke]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330626</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് സംഘടന തലത്തില്&#x200d; കൂടുതല്&#x200d; കരുത്താര്&#x200d;ജിക്കണമെന്നും പോഷക സംഘടനകളെ ശക്തിപ്പെടുത്തണമന്നും ഡല്&#x200d;ഹിയില്&#x200d; ചേര്&#x200d;ന്ന പാര്&#x200d;ട്ടി ദേശീയ ഭാരവാഹികളുടെ യോഗത്തില്&#x200d; അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരഞ്ഞടുപ്പ് ഫലങ്ങളുടെ ഉത്തരവാദിത്വത്തില്&#x200d; നിന്ന് പാര്&#x200d;ട്ടി ഭാരവാഹികള്&#x200d;ക്ക് ഒഴിഞ്ഞു മാറാനാവില്ലന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. കോണ്&#x200d;ഗ്രസ് സംഘടന തലത്തില്&#x200d; കൂടുതല്&#x200d; കരുത്താര്&#x200d;ജിക്കണമെന്നും പോഷക സംഘടനകളെ ശക്തിപ്പെടുത്തണമന്നും ഡല്&#x200d;ഹിയില്&#x200d; ചേര്&#x200d;ന്ന പാര്&#x200d;ട്ടി ദേശീയ ഭാരവാഹികളുടെ യോഗത്തില്&#x200d; അദ്ദേഹം പറഞ്ഞു.</p>
<p>സംസ്ഥാന നേതൃത്വം മുതല്&#x200d; ബൂത്ത് തലം വരെ എത്രയും വേഗം സംഘടനയെ ശക്തിപ്പെടുത്തേണ്ടത് പ്രവര്&#x200d;ത്തകരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓര്&#x200d;മ്മിപ്പിച്ചു. കഠിനാധ്വാനം ചെയ്യണമെന്നും സ്വയം ബൂത്തില്&#x200d; പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ നിര്&#x200d;മ്മാണത്തില്&#x200d; ഐഎന്&#x200d;ടിയുസിയെ പോലുള്ള സംഘടനകളേയും ഉള്&#x200d;പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നിങ്ങള്&#x200d; സ്വയം ഗ്രാസ്റൂട്ട് ലെവലില്&#x200d; ബൂത്ത്, മണ്ഡല്&#x200d;, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് പോയാല്&#x200d;, നിങ്ങള്&#x200d;ക്ക് അവിടെ പുതിയ ആളുകളെ ചേര്&#x200d;ക്കാന്&#x200d; കഴിയും. പദയാത്ര, സംവാദ്, കോര്&#x200d;ണര്&#x200d; മീറ്റിംഗുകള്&#x200d; തുടങ്ങിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഇതിന് കീഴില്&#x200d; നടത്താം. എന്നാല്&#x200d; അത്തരം ഓരോ പരിപാടിയുടെയും ലക്ഷ്യം സംഘടനയുടെ ശാക്തീകരണമായിരിക്കണം. വിശ്വാസയോഗ്യരും പ്രത്യയശാസ്ത്രപരമായി ശക്തരുമായ ആളുകളെ നിങ്ങളോടൊപ്പം കൊണ്ടുവരണം.</p>
<p>പാര്&#x200d;ട്ടിക്ക് വളരെ ഉപകാരപ്രദമാകാന്&#x200d; സാധ്യതയുള്ളവരെ , മുന്നോട്ട് കൊണ്ടുവരാന്&#x200d; കഴിയും. കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിയുടെ പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധതയുള്ള, പ്രതികൂല സാഹചര്യങ്ങളില്&#x200d; പോലും നമ്മോടൊപ്പം നില്&#x200d;ക്കുന്ന ആളുകളെ നാം പ്രോത്സാഹിപ്പിക്കണം. സംസ്ഥാനങ്ങളുടെ സംഘടനയ്ക്കും ഭാവി തിരഞ്ഞെടുപ്പ് ഫലങ്ങള്&#x200d;ക്കും പ്രവര്&#x200d;ത്തകര്&#x200d; എല്ലാവരും ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യുഎസില്&#x200d; നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യന്&#x200d; കുടിയേറ്റക്കാരോട് മോദി സര്&#x200d;ക്കാര്&#x200d; പെരുമാറിയ രീതിയെ മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ അപലപിച്ചു, അത് അവരുടെ അന്തസ്സിനെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു . മോദിയുടെ സന്ദര്&#x200d;ശനത്തിനു ശേഷവും അമേരിക്ക മുമ്പത്തെപ്പോലെ ഇന്ത്യന്&#x200d; പൗരന്മാരെ വിലങ്ങണിയിച്ച് തിരിച്ചയക്കുകയാണ്. സസ്യാഹാരികളായ യാത്രക്കാര്&#x200d;ക്ക് നോണ്&#x200d;-വെജ് ഭക്ഷണം നല്&#x200d;കുന്നു . ഈ അപമാനത്തില്&#x200d; ശരിയായി പ്രതിഷേധിക്കുന്നതില്&#x200d; നമ്മുടെ സര്&#x200d;ക്കാരും പരാജയപ്പെട്ടു.</p>
<p>അതേസമയം, നമ്മുടെ മുന്നില്&#x200d; ഒരു പുതിയ വെല്ലുവിളി ഉയര്&#x200d;ന്നുവന്നതായും അദ്ദേഹം സൂചിപ്പിച്ചു. തിരഞ്ഞെടുപ്പുകളില്&#x200d; വോട്ടര്&#x200d; പട്ടികയില്&#x200d; കൃത്രിമം വലിയ തോതില്&#x200d; നടക്കുന്നു എന്നത് കരുതിയിരിക്കേണ്ടതാണ്. ലോക്സഭയിലും രാഹുല്&#x200d; ഗാന്ധി ഇതിനെക്കുറിച്ച് ചോദ്യങ്ങള്&#x200d; ഉന്നയിച്ചിരുന്നു.</p>
<p>തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി പുതിയ പേരുകള്&#x200d; ചേര്&#x200d;ക്കുന്നു. ഈ കൃത്രിമം എന്തുവിലകൊടുത്തും അവസാനിപ്പിക്കണം.അതു പോലെ തന്നെ നമ്മുടെ പിന്തുണക്കാരുടെ പേരുകള്&#x200d; വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് ഇല്ലാതാക്കുന്നുണ്ടെന്നും മനസ്സിലാകും. അല്ലെങ്കില്&#x200d; പേര് നീക്കം ചെയ്ത് അടുത്തുള്ള ബൂത്തില്&#x200d; ചേര്&#x200d;ക്കുന്ന രീതിയുമുണ്ട്.</p>
<p>ഈ കാര്യങ്ങള്&#x200d;ക്കൊപ്പം, രാജ്യം എണ്ണമറ്റ വെല്ലുവിളികള്&#x200d; നേരിടുന്നതായും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഒരു സ്ഥിരം പ്രശ്‌നമായി തുടരുന്നു. മോദി സര്&#x200d;ക്കാര്&#x200d; ഈ വിഷയത്തില്&#x200d; പൂര്&#x200d;ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mallikarjun-kharge-gives-guidelines-to-party-workers-to-start-from-grass-roots.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റെയില്&#x200d;വേ സ്റ്റേഷനിലെ അപകടം; സത്യം മറച്ചുവെക്കാനുള്ള മോദി സര്&#x200d;ക്കാരിന്റെ ശ്രമം ലജ്ജാകരം: മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ</title>
		<link>https://www.chandrikadaily.com/accident-at-railway-station-modi-governments-attempt-to-hide-the-truth-is-shameful-mallikarjun-kharge.html</link>
					<comments>https://www.chandrikadaily.com/accident-at-railway-station-modi-governments-attempt-to-hide-the-truth-is-shameful-mallikarjun-kharge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Feb 2025 06:53:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[mallikarjun gharke]]></category>
		<category><![CDATA[RAILWAY STATION]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330148</guid>

					<description><![CDATA[റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; നടന്ന മരണങ്ങളുടെ കാര്യത്തില്&#x200d; സത്യം മറച്ചുവെക്കാനുള്ള നരേന്ദ്ര മോദി സര്&#x200d;ക്കാരിന്റെ ശ്രമം അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മഹാ കുഭമേളയില്&#x200d; പങ്കെടുക്കാന്&#x200d; ആളുകള്&#x200d; കൂട്ടത്തോടെ എത്തിയതിന് പിന്നാലെ ന്യൂഡല്&#x200d;ഹി റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; നടന്ന അപകടത്തില്&#x200d; അനുശോചനമറിയിച്ച് കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേര്&#x200d; മരിച്ചെന്ന വാര്&#x200d;ത്ത അങ്ങേയറ്റം വേദനാജനകമാണെന്നും മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ പറഞ്ഞു. തന്റെ സോഷ്യല്&#x200d; മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഖാര്&#x200d;ഗെയുടെ പ്രതികരണം.</p>
<p>സ്‌റ്റേഷനില്&#x200d; നിന്ന് വരുന്ന വീഡിയോകള്&#x200d; അങ്ങേയറ്റം ഹൃദയഭേദകമാണെന്നും ഖാര്&#x200d;ഗെ പ്രതികരിച്ചു. റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; നടന്ന മരണങ്ങളുടെ കാര്യത്തില്&#x200d; സത്യം മറച്ചുവെക്കാനുള്ള നരേന്ദ്ര മോദി സര്&#x200d;ക്കാരിന്റെ ശ്രമം അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; പറഞ്ഞു.</p>
<p>മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം എത്രയും വേഗം ഔദ്യോഗികമായി പ്രഖ്യാപിക്കണം, കാണാതായവരുടെ ഐഡന്റിറ്റി ഉറപ്പാക്കണമെന്നും ഖാര്&#x200d;ഗെ ആവശ്യപ്പെട്ടു. പരിക്കേറ്റവര്&#x200d;ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്&#x200d; ആരോഗ്യ സൗകര്യങ്ങള്&#x200d; ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഡല്&#x200d;ഹി റെയില്&#x200d;വേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 18 പേരാണ് മരിച്ചത്. മരണപ്പെട്ടവരില്&#x200d; അഞ്ച് കുട്ടികളും ഉള്&#x200d;പ്പെടുന്നു. യാത്രക്കാര്&#x200d; ട്രെയിനുകളില്&#x200d; കയറാന്&#x200d; ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടകാരണം. അപകടത്തില്&#x200d; നിരവധി പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്. 1520 മിനിട്ടിനുള്ളില്&#x200d; നൂറുകണക്കിന് യാത്രക്കാര്&#x200d; 13, 14 പ്ലാറ്റ്‌ഫോമുകളില്&#x200d; പെട്ടെന്ന് തടിച്ചുകൂടിയതിനെ തുടര്&#x200d;ന്നാണ് സംഭവം. പരിക്കേറ്റവരെ ഉടന്&#x200d; തന്നെ എല്&#x200d;.എന്&#x200d;.ജെ.പി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.</p>
<p>പ്രയാഗ്‌രാജിലേക്ക് പോകുന്ന സ്വതന്ത്ര സേനാനി എക്‌സ്പ്രസും ഭുവനേശ്വര്&#x200d; രാജധാനി എക്‌സ്പ്രസും വൈകിയതിനാല്&#x200d; ഈ ട്രെയിനുകളിലെ യാത്രക്കാര്&#x200d; 12, 13, 14 പ്ലാറ്റ്‌ഫോമുകളില്&#x200d; ഉണ്ടായിരുന്നു. ഇതിനിടെ പ്രയാഗ്‌രാജ് എക്‌സ്പ്രസ് 14ാം നമ്പര്&#x200d; പ്ലാറ്റ്‌ഫോമില്&#x200d; എത്തിയതോടെ ജനക്കൂട്ടം ട്രെയിനില്&#x200d; കയറാന്&#x200d; ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.</p>
<p>സ്‌റ്റേഷനിലെ വലിയ തിരക്ക് കാരണം നിരവധി യാത്രക്കാര്&#x200d; ശ്വാസംമുട്ടി ബോധരഹിതരായി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു. സംഭവത്തില്&#x200d; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് റെയില്&#x200d;വേ മന്ത്രാലയം പ്രസ്താവനയില്&#x200d; പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്&#x200d;ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്&#x200d;ക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കുള്ളവര്&#x200d;ക്ക് ഒരു ലക്ഷം രൂപയും റെയില്&#x200d;വേ മന്ത്രാലയം ധനസഹായം പ്രഖ്യാപിച്ചു.</p>
<p>പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയില്&#x200d;വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്&#x200d; അപകടത്തില്&#x200d; അനുശോചനം രേഖപ്പെടുത്തി. അതേസമയം അപകടത്തില്&#x200d; വിമര്&#x200d;ശനവുമായി ആം ആദ്മി പാര്&#x200d;ട്ടി എം.എല്&#x200d;.എയും മുന്&#x200d; മുഖ്യമന്ത്രിയുമായ അതിഷി മര്&#x200d;ലേന രംഗത്തെത്തി. കേന്ദ്ര സര്&#x200d;ക്കാരിനോ ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരിനോ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയില്ലെന്നും പ്രയാഗ്‌രാജില്&#x200d; ശരിയായ ക്രമീകരണങ്ങളില്ലെന്നും അതിഷി പറഞ്ഞു. അപകടം ദൗര്&#x200d;ഭാഗ്യകരമാണെന്നും ഡല്&#x200d;ഹി എം.എല്&#x200d;.എ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accident-at-railway-station-modi-governments-attempt-to-hide-the-truth-is-shameful-mallikarjun-kharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ലി​ൽ ജെ.പി.സിയുടേത്​ വ്യാജ റിപ്പോർട്ട്; പ്രതിപക്ഷം അംഗീകരിക്കില്ല: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ</title>
		<link>https://www.chandrikadaily.com/fake-report-of-jpc-on-waqf-bhedgati-bill-opposition-will-not-accept-mallikarjun-kharge.html</link>
					<comments>https://www.chandrikadaily.com/fake-report-of-jpc-on-waqf-bhedgati-bill-opposition-will-not-accept-mallikarjun-kharge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Feb 2025 01:55:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[jpc]]></category>
		<category><![CDATA[mallikarjun gharke]]></category>
		<category><![CDATA[Waqf Amendment Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329813</guid>

					<description><![CDATA[​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വാ​യ ഖാ​ർ​​ഗെ​യെ സം​സാ​രി​ക്കാ​ൻ സ​ഭാ ചെ​യ​ർ​മാ​ൻ ജ​ഗ​ദീ​പ് ധ​ൻ​ഖ​ർ അ​നു​വ​ദി​ച്ച​​പ്പോ​ഴാ​യാ​യി​രു​ന്നു രൂ​ക്ഷ വി​മ​ർ​ശ​നം]]></description>
										<content:encoded><![CDATA[<p>വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ലി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്റ​റി സ​മി​തി (ജെ.​പി.​സി) റി​പ്പോ​ർ​ട്ടി​ൽ​നി​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വി​യോ​ജ​ന​ക്കു​റി​പ്പ് നീ​ക്കം​ചെ​യ്ത​ത് അ​പ​ല​പ​നീ​യ​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം വ്യാ​ജ റി​പ്പോ​ർ​ട്ടു​ക​ൾ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.</p>
<p>വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭ​യി​ൽ ജെ.​പി.​സി റി​പ്പോ​ർ​ട്ട് വെ​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി എ​ഴു​ന്നേ​റ്റു. ഇ​തോ​ടെ രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വാ​യ ഖാ​ർ​​ഗെ​യെ സം​സാ​രി​ക്കാ​ൻ സ​ഭാ ചെ​യ​ർ​മാ​ൻ ജ​ഗ​ദീ​പ് ധ​ൻ​ഖ​ർ അ​നു​വ​ദി​ച്ച​​പ്പോ​ഴാ​യാ​യി​രു​ന്നു രൂ​ക്ഷ വി​മ​ർ​ശ​നം. വ​ഖ​ഫ് ബി​ല്ല് ഭേ​ദ​ഗ​തി​യി​ൽ ജെ.​പി.​സി​യി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ നീ​ക്കം​ചെ​യ്ത് ഞ​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളെ വ​ള​ച്ചൊ​ടി​ക്കു​ന്ന​ത് ശ​രി​യ​ല്ല. ഇ​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണ്.</p>
<p>വ​ഖ​ഫു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രു​ടെ മൊ​ഴി​ക​ളും സ​മി​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ത്ത​രം വ്യാ​ജ റി​പ്പോ​ർ​ട്ടു​ക​ൾ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കി​ല്ല. റി​പ്പോ​ർ​ട്ട് തി​രി​ച്ച​യ​ക്ക​ണം. സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ രാ​ജ്യ​ത്തി​ന്റെ താ​ൽ​പ​ര്യ​ത്തി​നാ​യി അ​നീ​തി​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ പ​റ​ഞ്ഞു.</p>
<p><strong>ന്യൂനപക്ഷ മന്ത്രി അവാസ്തവം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു -ജെ.പി.സി അംഗം</strong></p>
<p>ജെ.​പി.​സി റി​പ്പോ​ർ​ട്ടി​ൽ​നി​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വി​യോ​ജ​ന​ക്കു​റി​പ്പ് നീ​ക്കം ചെ​യ്തി​ല്ലെ​ന്ന അ​വാ​സ്ത​വം പ​റ​ഞ്ഞ് ന്യൂ​ന​പ​ക്ഷ മ​ന്ത്രി കി​ര​ൺ റി​ജി​ജു പാ​ർ​ല​മെ​ന്റി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്ന് ജെ.​പി.​സി സ​മി​തി അം​ഗ​മാ​യ ​കോ​ൺ​ഗ്ര​സ് എം.​പി ന​സീ​ർ ഹു​സൈ​ൻ സ​ഭ​യി​ൽ പ​റ​ഞ്ഞു. ത​ന്റെ വി​യോ​ജ​ന​ക്കു​റി​പ്പ് നീ​ക്കം​ചെ​യ്തി​ട്ടു​ണ്ട്. വ​ഖ​ഫു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രു​ടെ​ യോ​ഗം ജെ.​പി.​സി വി​ളി​ച്ചു. യോ​ഗ​ത്തി​ന്റെ മി​നു​ട്സ് ന​ൽ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ജെ.​പി.​സി മു​മ്പാ​കെ ബ​ന്ധ​പ്പെ​ട്ട​വ​ർ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ല. ജെ.​പി.​സി അം​ഗ​ങ്ങ​ളു​ടെ ച​ർ​ച്ച പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ജെ.​പി.​സി റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മ​ല്ലെ​ന്നും അം​ഗീ​ക​രി​ക്ക​രു​തെ​ന്നും ന​സീ​ർ ഹു​സൈ​ൻ രാ​ജ്യ​സ​ഭ ​ചെ​യ​ർ​മാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-report-of-jpc-on-waqf-bhedgati-bill-opposition-will-not-accept-mallikarjun-kharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസാരിക്കാനുള്ള അവകാശം നമുക്ക് നൽകിയത് മനുസ്മൃതി അല്ല, ഭരണഘടന: മല്ലികാർജുൻ ഖാർഗെ</title>
		<link>https://www.chandrikadaily.com/it-is-not-the-manusmriti-that-gave-us-the-right-to-speak-but-the-constitution-mallikarjun-kharge.html</link>
					<comments>https://www.chandrikadaily.com/it-is-not-the-manusmriti-that-gave-us-the-right-to-speak-but-the-constitution-mallikarjun-kharge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Feb 2025 05:32:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[mallikarjun gharke]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328578</guid>

					<description><![CDATA[ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ പ്രാപ്തമാക്കിയതും എല്ലാവർക്കും പാർലമെന്റിൽ സംസാരിക്കാനുള്ള അവകാശം നൽകിയതും മനുസ്മൃതിയല്ല, ഭരണഘടനയാണെന്ന് അദ്ദേഹം പറഞ്ഞു. ]]></description>
										<content:encoded><![CDATA[<p>മനുസ്മൃതിയല്ല ഭരണഘടനയാണ് നമുക്ക് സംസാരിക്കാനുള്ള അവകാശം നൽകിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിൽ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ പ്രാപ്തമാക്കിയതും എല്ലാവർക്കും പാർലമെന്റിൽ സംസാരിക്കാനുള്ള അവകാശം നൽകിയതും മനുസ്മൃതിയല്ല, ഭരണഘടനയാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഖാർഗെ സർക്കാരിനെതിരെ നിശിതമായ ആക്രമണം അഴിച്ചുവിട്ടു. ഒപ്പം ‘മനുവാദി’ പ്രത്യയശാസ്ത്രങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ‘ഭരണഘടന ഉണ്ടായത് കൊണ്ടാണ് ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. അല്ലാതെ മനുസ്മൃതി കാരണമല്ല. ഭരണഘടന ഉള്ളത് കൊണ്ടാണ് നമുക്ക് സംസാരിക്കാനുള്ള അവകാശം ലഭിച്ചത്. മനുവാദികളെ അകറ്റി നിർത്തണം,’ അദ്ദേഹം പറഞ്ഞു.</p>
<p>2025 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ എട്ടാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നു. ബജറ്റ് അവതരണത്തിന് പിന്നാലെയാണ് മോദി സർക്കാരിന്റെ 11 വർഷത്തെ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ഖാർഗെ എത്തിയത്.</p>
<p>വികസനം, തൊഴിൽ, കർഷക ക്ഷേമം, ഫെഡറൽ ഘടന എന്നീ മേഖലകളിൽ മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ പൂർണ പരാജയമാണെന്ന് അദ്ദേഹം വിമർശിച്ചു. ജി.ഡി.പി കുറയുന്നതും രൂപയുടെ മൂല്യത്തകർച്ചയും വർധിച്ചുവരുന്ന തൊഴിലില്ലായ്മയും തെളിയിക്കുന്നത് രാജ്യം ഒരു വികസനവും കണ്ടിട്ടില്ലെന്ന് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>2004-14 കാലഘട്ടത്തിൽ മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് ഇന്ത്യയുടെ ജി.ഡി.പി വളർച്ച 7.8 ശതമാനമായിരുന്നു, അതേസമയം 2014 മുതൽ ബി.ജെ.പിയുടെ ഭരണകാലത്ത് ജി.ഡി.പി വളർച്ച 5.8 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വികസനമില്ലാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല. രാജ്യത്ത് തൊഴിലില്ലാത്തതിനാൽ വിദ്യാസമ്പന്നർ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നു. സർക്കാർ മേഖലയിൽ 35-40 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. എന്തുകൊണ്ടാണ് ഈ തസ്തികകൾ നികത്താത്തത്?” ദളിതർക്ക് അവസരങ്ങൾ നിഷേധിക്കാനുള്ള മനഃപൂർവമായ തന്ത്രമാണിതെന്നും ഖാർഗെ പറഞ്ഞു.</p>
<p>നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡാറ്റ ഉദ്ധരിച്ച്, കഴിഞ്ഞ ദശകത്തിൽ ഒരു ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. കാർഷിക വായ്പാ പരിധി വർധിപ്പിച്ചതുകൊണ്ട് മാത്രം കാർഷിക പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എൻ‌.സി‌.ആർ‌.ബി പ്രകാരം, 2014 മുതൽ ഇന്നുവരെ ഒരു ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആരാണ് ഇതിന് ഉത്തരവാദി?,’ അദ്ദേഹം ചോദിച്ചു.</p>
<p>വെറും നാല് മാസത്തിനുള്ളിൽ 12,000 എം.എസ്.എം.ഇകൾ അടച്ചുപൂട്ടിയതായി ഖാർഗെ പറഞ്ഞു. റെയിൽവേയുടെയും തുറമുഖങ്ങളുടെയും സ്വകാര്യവത്ക്കരണത്തെയും അദ്ദേഹം വിമർശിച്ചു, അവ അദാനിക്ക് കൈമാറിയതായി അദ്ദേഹം വിമർശിച്ചു. സ്ത്രീകൾക്കും പട്ടികജാതി/പട്ടികവർഗക്കാർക്കും എതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതും അദ്ദേഹം എടുത്തുകാണിച്ചു, അതേസമയം ശിക്ഷാ നിരക്കുകൾ കുറയുന്നത് മോശം ഭരണത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-is-not-the-manusmriti-that-gave-us-the-right-to-speak-but-the-constitution-mallikarjun-kharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബുള്ളറ്റ് കൊണ്ടുള്ള മുറിവുകള്&#x200d;ക്ക് ബാന്&#x200d;ഡ് എയ്ഡ് കൊണ്ടുള്ള നഷ്ടപരിഹാരമാണ് ബജറ്റ്; രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/budget-is-compensation-for-bullet-wounds-with-band-aids-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/budget-is-compensation-for-bullet-wounds-with-band-aids-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 01 Feb 2025 11:47:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mallikarjun gharke]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[union badget 2025]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328261</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയും ബജറ്റിനെതിരെ രംഗത്തെത്തിയിരുന്നു]]></description>
										<content:encoded><![CDATA[<p>കേന്ദ്രധനകാര്യമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; സഭയില്&#x200d; അവതരിപ്പിച്ച 2024-2025 വര്&#x200d;ഷത്തെ ബജറ്റിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി. ബുള്ളറ്റ് കൊണ്ടുള്ള മുറിവുകള്&#x200d;ക്ക് ബാന്&#x200d;ഡ് എയ്ഡ് കൊണ്ടുള്ള നഷ്ടപരിഹാരമാണ് ബജറ്റ് എന്നായിരുന്നു രാഹുലിന്റെ പരിഹാസം. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു രാഹുല്&#x200d; ഗാന്ധിയുടെ പ്രതികരണം.</p>
<p>ബുള്ളറ്റ് കൊണ്ടുണ്ടായ മുറിവുകള്&#x200d;ക്ക് ബാന്&#x200d;ഡ് എയ്ഡ് കൊണ്ടുള്ള പരിഹാരം. ആഗോള അനിശ്ചിതത്വത്തിനിടയില്&#x200d;, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാല്&#x200d; ഈ സര്&#x200d;ക്കാര്&#x200d; ആശയ പാപ്പരത്തമാണ് നേരിടുന്നതെന്ന് രാഹുല്&#x200d; ഗാന്ധി എക്‌സില്&#x200d; കുറിച്ചു.</p>
<p>കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയും ബജറ്റിനെതിരെ രംഗത്തെത്തിയിരുന്നു. 12 ലക്ഷം രൂപ വരെയുള്ള ഇളവ് പ്രതിവര്&#x200d;ഷം 80,000 രൂപ ലാഭിക്കുമെന്ന് ധനമന്ത്രി തന്നെ അവകാശപ്പെടുന്നു. അതായത് പ്രതിമാസം വെറും 6,666 രൂപ. അതേസമയം, രാജ്യം മുഴുവന്&#x200d; പണപ്പെരുപ്പവും തൊഴിലില്ലായ്മയും കൊണ്ട് പൊറുതിമുട്ടുകയാണ്. എന്നാല്&#x200d; മോദി സര്&#x200d;ക്കാര്&#x200d; തെറ്റായ പ്രശംസ തേടുന്ന തിരക്കിലും-ഖാര്&#x200d;ഗെ പറഞ്ഞു.</p>
<p>കര്&#x200d;ഷകര്&#x200d;, പാര്&#x200d;ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്&#x200d;, യുവാക്കള്&#x200d;, സ്ത്രീകള്&#x200d; എന്നിവര്&#x200d;ക്കായി ബജറ്റില്&#x200d; ഒന്നുമില്ല. സ്ത്രീ ശാക്തീകരണത്തിന് വലിയൊരു ചുവടുവെപ്പ് മോദി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഒന്നും നടന്നില്ല. കര്&#x200d;ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള മാര്&#x200d;ഗരേഖയില്ല. കാര്&#x200d;ഷിക ഉല്&#x200d;പന്നങ്ങള്&#x200d;ക്ക് ജി.എസ്.ടിയില്&#x200d; ഇളവില്ല, ആരോഗ്യം, വിദ്യാഭ്യാസം, ദലിത്, ആദിവാസി, പിന്നാക്കക്കാര്&#x200d;ക്കുള്ള സ്‌കോളര്&#x200d;ഷിപ്പുകള്&#x200d; എന്നിവയ്ക്ക് പദ്ധതികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/budget-is-compensation-for-bullet-wounds-with-band-aids-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോലി നല്&#x200d;കുന്നതിന് പകരം ബി.ജെ.പി യുവാക്കളെ ഉപയോഗിക്കുന്നത് ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനായി: ഖാര്&#x200d;ഗെ</title>
		<link>https://www.chandrikadaily.com/instead-of-providing-jobs-bjp-is-using-youth-for-divisive-politics-kharge.html</link>
					<comments>https://www.chandrikadaily.com/instead-of-providing-jobs-bjp-is-using-youth-for-divisive-politics-kharge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 27 Jan 2025 04:11:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[mallikarjun gharke]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327545</guid>

					<description><![CDATA[ ഭരണനേതൃത്വം യുവാക്കളെ ദേശീയതയുടെയും മത മേധാവിത്വത്തിന്റെയും പതാക കൊണ്ടുനടക്കാനാണ് പ്രേരിപ്പിക്കുന്നതെന്നും കപട ദേശീയതയാണ് അവര്&#x200d; ഉന്നയിക്കുന്നതെന്നും മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ജോലി നല്&#x200d;കുന്നതിന് പകരം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി ബി.ജെ.പി യുവാക്കളെ ഉപയോഗിക്കുന്നുവെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. ഭരണനേതൃത്വം യുവാക്കളെ ദേശീയതയുടെയും മത മേധാവിത്വത്തിന്റെയും പതാക കൊണ്ടുനടക്കാനാണ് പ്രേരിപ്പിക്കുന്നതെന്നും കപട ദേശീയതയാണ് അവര്&#x200d; ഉന്നയിക്കുന്നതെന്നും മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ പറഞ്ഞു.</p>
<p>അതേസമയം യുവാക്കളെ ഇത്തരം കാര്യങ്ങളിലേക്ക് തള്ളി വിടുന്ന നേതൃത്വം അവര്&#x200d;ക്ക് തൊഴില്&#x200d; ലഭിക്കുന്നതിനായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ബി.ജെ.പി ഭരിക്കുന്ന കേന്ദ്രത്തിനെതിരെ ഖാര്&#x200d;ഗെ രൂക്ഷ വിമര്&#x200d;ശനം ഉന്നയിച്ചു. മതമൗലിക വാദത്തില്&#x200d; ഊന്നിക്കൊണ്ട് വിദ്വേഷപരമായ അജണ്ടയാണ് ബി.ജെ.പി മുന്നോട്ട് കൊണ്ടുപോവുന്നതെന്നും സമൂഹത്തെ ഇത്തരം കാര്യങ്ങള്&#x200d; പറഞ്ഞ് ഭിന്നിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഖാര്&#x200d;ഗെ പറഞ്ഞു.</p>
<p>ഭരണഘടനയുടെ തത്വങ്ങളെയെല്ലാം ബി.ജെ.പി തങ്ങളുടെ അജണ്ടകളിലൂടെ നശിപ്പിക്കുകയാണെന്നും ഖാര്&#x200d;ഗെ പറഞ്ഞു. ഭരണഘടനയുടെ ആശയങ്ങളും ആദര്&#x200d;ശങ്ങളും നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും സംരക്ഷിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഭരണഘടനയുടെ മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കണമെന്നും ത്യാഗങ്ങള്&#x200d; ചെയ്യാന്&#x200d; തയ്യാറാകണമെന്നും പറഞ്ഞ അദ്ദേഹം അത് തന്നെയാണ് തങ്ങളുടെ പൂര്&#x200d;വികരെ സ്മരിക്കാനുള്ള മാര്&#x200d;ഗമെന്നും കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഭരണഘടനയ്‌ക്കെതിരായി നടക്കുന്ന നിരന്തര ആക്രമണങ്ങള്&#x200d;ക്ക് രാജ്യം എങ്ങനെയാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും ഇന്ത്യന്&#x200d; സ്ഥാപനങ്ങളുടെ തുടര്&#x200d;ച്ചയായ അധഃപതനമാണ് ഭരണകക്ഷികള്&#x200d; അഴിച്ചുവിടുന്നതെന്നും ഖാര്&#x200d;ഗെ പറഞ്ഞു. ഭരണഘടനാ സ്ഥാപങ്ങളില്&#x200d; രാഷ്ട്രീയ ഇടപെടലുകള്&#x200d; പതിവാണെന്നും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങള്&#x200d; ദിനംപ്രതി വെട്ടികുറയ്ക്കുകയാണെന്നും ഖാര്&#x200d;ഗെ പറഞ്ഞു.</p>
<p>നിലവിലെ പാര്&#x200d;ലമെന്റിന്റെ പ്രവര്&#x200d;ത്തനത്തില്&#x200d; ആശങ്കയുണ്ടെന്നും ഭരിക്കുന്ന സര്&#x200d;ക്കാരിന്റെ സ്വേച്ഛാധിപത്യ പ്രവണത കാരണം നിരവധി പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെയും എസ്.സി, എസ്.ടി, ദരിദ്രര്&#x200d;, ഒ.ബി.സി എന്നീ വിഭാഗങ്ങളെ രണ്ടാം തരം പൗരന്മാരായാണ് പരിഗണിക്കുന്നതെന്നും അവര്&#x200d;ക്കെതിരായ അക്രമങ്ങള്&#x200d; സ്ഥിരം സംഭവങ്ങളായി മാറിയിരിക്കുകയാണെന്നും ഖാര്&#x200d;ഗെ കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/instead-of-providing-jobs-bjp-is-using-youth-for-divisive-politics-kharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീ സുരക്ഷയെ കുറിച്ച് മോദി സര്&#x200d;ക്കാരിനോട് ചോദ്യങ്ങളുമായി മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ&#8217;; ബിജെപിയെ ചോദ്യമുനയില്&#x200d; നിര്&#x200d;ത്തി കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d;</title>
		<link>https://www.chandrikadaily.com/mallikarjun-kharge-questions-modi-government-on-womens-safety-congress-president-puts-bjp-on-the-frontline.html</link>
					<comments>https://www.chandrikadaily.com/mallikarjun-kharge-questions-modi-government-on-womens-safety-congress-president-puts-bjp-on-the-frontline.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Jan 2025 10:12:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[mallikarjun gharke]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327034</guid>

					<description><![CDATA[മണിപ്പൂരിലെ സ്ത്രീകള്&#x200d; പീഡനത്തിന് ഇരയാകുന്നത് മുതല്&#x200d; ഗുസ്തി താരങ്ങളുടെ പീഡന പരാതിയടക്കം പരാമര്&#x200d;ശിച്ച ഖാര്&#x200d;ഗെ, ഇവര്&#x200d;ക്ക് എപ്പോള്&#x200d; നീതി ലഭിക്കുമെന്നും ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>സ്ത്രീ സുരക്ഷയില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യമുനയില്&#x200d; നിര്&#x200d;ത്തി കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. ഇരയാകുന്ന സ്ത്രീകള്&#x200d;ക്കൊപ്പമല്ല, കുറ്റവാളികള്&#x200d;ക്കൊപ്പമാണ് ബിജെപി സര്&#x200d;ക്കാരെന്നാണ് ഖാര്&#x200d;ഗെയുടെ ആരോപണം.</p>
<p>മണിപ്പൂരിലെ സ്ത്രീകള്&#x200d; പീഡനത്തിന് ഇരയാകുന്നത് മുതല്&#x200d; ഗുസ്തി താരങ്ങളുടെ പീഡന പരാതിയടക്കം പരാമര്&#x200d;ശിച്ച ഖാര്&#x200d;ഗെ, ഇവര്&#x200d;ക്ക് എപ്പോള്&#x200d; നീതി ലഭിക്കുമെന്നും ചോദിച്ചു.</p>
<p>&#8216;ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ&#8217; എന്ന കേന്ദ്രപദ്ധതിയുടെ പത്താം വാര്&#x200d;ഷികത്തില്&#x200d; പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, പെണ്&#x200d;മക്കളുടെ അവകാശങ്ങള്&#x200d; സംരക്ഷിക്കുന്നത് നമുക്കിനിയും തുടരാമെന്ന് പ്രസംഗിച്ചിരുന്നു.</p>
<p>പിന്നാലെയാണ് സ്ത്രീ സംരക്ഷത്തില്&#x200d; ബിജെപി സര്&#x200d;ക്കാരിനെ കടന്നാക്രമിച്ച് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ രംഗത്തെത്തിയത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് ഇന്നുവരെ ബിജെപി സ്വീകരിച്ചിട്ടുള്ളതെന്ന് ഖാര്&#x200d;ഗെ ആരോപിച്ചു.</p>
<p>ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട സ്ത്രീകള്&#x200d;ക്കെതിരായ നിരവധി കുറ്റകൃത്യങ്ങളും ഖാര്&#x200d;ഗെ പരാമര്&#x200d;ശിച്ചു. മണിപ്പൂരിലെ സ്ത്രീകള്&#x200d; പീഡനത്തിന് ഇരയാകുന്നത് മുതല്&#x200d; ഗുസ്തി താരങ്ങളുടെ പീഡന പരാതിയടക്കം ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു. മോദിയോട് മൂന്ന് ചോദ്യങ്ങളും ഖാര്&#x200d;ഗെ എക്‌സില്&#x200d; ഉന്നയിച്ചു.</p>
<p>പെണ്&#x200d;മക്കളെ രക്ഷിക്കുന്നതിനു പകരം കുറ്റവാളികളെ സംരക്ഷിക്കുന്ന നയം ബിജെപി സ്വീകരിക്കുന്നത് എന്തുകൊണ്ട്? മണിപ്പൂരിലെ സ്ത്രീകള്&#x200d;ക്കും ഹഥ്‌റസിലെ ദളിത് പെണ്&#x200d;കുട്ടിക്കും ഉന്നാവോ പെണ്&#x200d;കുട്ടിക്കും രാജ്യത്തിന്റെ അഭിമാനമായ ?ഗുസ്തി താരങ്ങള്&#x200d;ക്കും എപ്പോള്&#x200d; നീതി ലഭിക്കും? ഇതായിരുന്നു ആദ്യ ചോദ്യം.</p>
<p>ചോദ്യം രണ്ട്; ഓരോ മണിക്കൂറിലും രാജ്യത്ത് 43 സ്ത്രീകള്&#x200d; ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ട്? ദുര്&#x200d;ബലരായ ദളിത്-ആദിവാസി വിഭാഗത്തിലെ സ്ത്രീകള്&#x200d;ക്കും കുട്ടികള്&#x200d;ക്കുമെതിരെ ദിനംപ്രതി 22 കുറ്റകൃത്യങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നുണ്ട്. മോദിയുടെ വാക്കും പ്രവൃത്തിയും തമ്മില്&#x200d; ഇത്രയധികം വ്യത്യാസം എന്താണ്?</p>
<p>&#8216;ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ&#8217; പദ്ധതിക്കായി 2019 വരെ അനുവദിച്ച തുകയുടെ 80% മാധ്യമ പരസ്യത്തിനായി മാത്രം ചെലവഴിച്ചതിന്റെ കാരണം എന്താണ് പദ്ധതിയുമായി ബന്ധപ്പെട്ട ഡാറ്റ മറച്ചുവെക്കുന്നത് എന്തിന്? കഴിഞ്ഞ 11 വര്&#x200d;ഷത്തിനിടെ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന് വേണ്ടിയുള്ള ബജറ്റ് വെട്ടി കുറച്ചതെന്തിന് ഇങ്ങനെ മൂന്ന് ചോദ്യങ്ങളാണ് ഖാര്&#x200d;ഗെ ബിജെപി സര്&#x200d;ക്കാരിന് നേരെ ഉന്നയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mallikarjun-kharge-questions-modi-government-on-womens-safety-congress-president-puts-bjp-on-the-frontline.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കത്തുന്ന മണിപ്പൂരിലെ തീപ്പെട്ടിക്കൊള്ളിയാണ് ബിജെപി: മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ</title>
		<link>https://www.chandrikadaily.com/bjp-is-a-matchmaker-in-burning-manipur-mallikarjun-kharge.html</link>
					<comments>https://www.chandrikadaily.com/bjp-is-a-matchmaker-in-burning-manipur-mallikarjun-kharge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 05 Jan 2025 08:54:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[mallikarjun gharke]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324749</guid>

					<description><![CDATA[മണിപ്പൂരില്&#x200d; വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോണ്&#x200d;ഗ്രസിന്റെ വിമര്&#x200d;ശനം.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; കലാപസാഹചര്യം കത്തിച്ചു നിര്&#x200d;ത്തുന്നതില്&#x200d; ബിജെപിക്കു ഗൂഢതാല്&#x200d;പര്യമുണ്ടെന്നും രാജധര്&#x200d;മം പാലിക്കാത്തതിനുള്ള ശിക്ഷയില്&#x200d;നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. മണിപ്പൂരില്&#x200d; വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോണ്&#x200d;ഗ്രസിന്റെ വിമര്&#x200d;ശനം.</p>
<p>കത്തുന്ന മണിപ്പൂരിലെ തീപ്പെട്ടിക്കൊള്ളിയാണു ബിജെപിയെന്നു ഖാര്&#x200d;ഗെ വിമര്&#x200d;ശിച്ചു. &#8216;കലാപം തുടങ്ങിയ ശേഷം മോദി മണിപ്പുര്&#x200d; സന്ദര്&#x200d;ശിച്ചിട്ടില്ല. മോദി ഒടുവില്&#x200d; മണിപ്പൂരില്&#x200d; പോയത് 2022ലാണ്. അവിടെ കലാപം തുടങ്ങിയത് 2023 മേയ് 3നും. 600ല്&#x200d; പരം ദിനങ്ങള്&#x200d; കഴിഞ്ഞു. മുഖ്യമന്ത്രി പരസ്യമായി മാപ്പു പറഞ്ഞെങ്കിലും മോദിയുടെ അസാന്നിധ്യം സൗകര്യപൂര്&#x200d;വം മറന്നു കളഞ്ഞു&#8217; ഖാര്&#x200d;ഗെ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-is-a-matchmaker-in-burning-manipur-mallikarjun-kharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യസഭ കൂടുതൽ അലങ്കോലമാക്കുന്നത് ചെയർമാൻ: മ​ല്ലി​കാ​ർ​ജു​ൻ ഖാർഗെ</title>
		<link>https://www.chandrikadaily.com/chairman-mallikarjun-kharge-is-making-the-rajya-sabha-more-messy.html</link>
					<comments>https://www.chandrikadaily.com/chairman-mallikarjun-kharge-is-making-the-rajya-sabha-more-messy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 12 Dec 2024 05:21:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[mallikarjun gharke]]></category>
		<category><![CDATA[rajyasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321428</guid>

					<description><![CDATA[രാ​ജ്യ​ത്തി​ന്റെ അ​ന്ത​സ്സി​ടി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കാ​ര​ണ​മാ​ണ് അ​ദ്ദേ​ഹ​ത്തെ നീ​ക്കം ചെ​യ്യാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കേ​ണ്ടി വ​ന്ന​തെ​ന്ന് കോ​ൺ​​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ ഇ​ൻ​ഡ്യ സ​ഖ്യം വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.]]></description>
										<content:encoded><![CDATA[<p>രാ​ജ്യ​സ​ഭ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ല​​ങ്കോ​ല​മാ​ക്കു​ന്ന​ത് ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ ആ​ണെ​ന്നും സ്വ​ന്തം പ്ര​മോ​ഷ​നു​വേ​ണ്ടി സ​ർ​ക്കാ​ർ വ​ക്താ​വി​ന്റെ പ​ണി​യാ​ണ് ഉ​പ​രാ​ഷ്​​ട്ര​പ​തി എ​ടു​ക്കു​ന്ന​തെ​ന്നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. പ്ര​തി​പ​ക്ഷ​ത്തി​ന്റെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കേ​ണ്ട ചെ​യ​ർ​മാ​ൻ അ​വ​ർ​ക്കു​ള്ള സ​മ​യം പോ​ലും അ​പ​ഹ​രി​ച്ച് വേ​ലി​ത​ന്നെ വി​ള​വ് തി​ന്നു​ന്ന സാ​ഹ​ച​ര്യ​മൊ​രു​ക്കി​യെ​ന്നും ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്റെ അ​ന്ത​സ്സി​ടി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കാ​ര​ണ​മാ​ണ് അ​ദ്ദേ​ഹ​ത്തെ നീ​ക്കം ചെ​യ്യാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കേ​ണ്ടി വ​ന്ന​തെ​ന്ന് കോ​ൺ​​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ ഇ​ൻ​ഡ്യ സ​ഖ്യം വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.</p>
<p>സ​ർ​ക്കാ​റി​നെ പു​ക​ഴ്ത്തി​യും സ്വ​യം ആ​ർ.​എ​സ്.​എ​സി​ന്റെ ഏ​ക​ല​വ്യ​നാ​യി വി​ശേ​ഷി​പ്പി​ച്ചും ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ ത​ന്റെ പ​ദ​വി​യു​ടെ മ​ഹ​ത്വം ക​ള​യു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ എ​തി​രാ​ളി​ക​ളാ​യി​ക്ക​ണ്ട് അ​വ​രെ ഹീ​ന​മാ​യ ത​ര​ത്തി​ൽ അ​ദ്ദേ​ഹം അ​പ​മാ​നി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ അ​ഞ്ച് മി​നി​റ്റ് സം​സാ​രി​ക്കു​മ്പോ​ൾ 10 മി​നി​റ്റ് അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​സം​ഗം കേ​ൾ​ക്ക​ണം. പ്ര​തി​പ​ക്ഷം ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മു​ന്ന​യി​ക്കു​മ്പോ​ൾ അ​ത് ച​ർ​ച്ച​യാ​കാ​തി​രി​ക്കാ​ൻ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു. ദീ​ർ​ഘ​കാ​ല അ​നു​ഭ​വ​ജ്​​ഞാ​ന​മു​ള്ള പാ​ർ​ല​മെ​ന്റേ​റി​യ​ന്മാ​രെ ഹെ​ഡ്മാ​സ്റ്റ​ർ എ​ന്ന പോ​ലെ പാ​ഠം പ​ഠി​പ്പി​ക്കു​ന്നു.</p>
<p>രാ​ജ്യ​ത്തി​ന്റെ ച​​രി​ത്ര​ത്തി​ൽ ഇ​ന്നു​വ​രെ ഒ​രു ഉ​പ​രാ​ഷ്ട്ര​പ​തി​യെ​യും നീ​ക്കം ചെ​യ്യാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്ന​തി​ന്റെ 75ാം വാ​ർ​ഷി​ക വേ​ള​യി​ൽ ച​ട്ടം ലം​ഘി​ച്ച് രാ​ഷ്​​​ട്രീ​യം ക​ളി​ക്കു​ന്ന പ​ക്ഷ​പാ​തി​യാ​യ രാ​ഷ്ട്ര​പ​തി​ക്കെ​തി​രെ നോ​ട്ടീ​സ് ന​ൽ​കേ​ണ്ടി വ​ന്നു​വെ​ന്ന് ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.</p>
<p>ഖാ​ർ​ഗെ​യെ ശ​രി​വെ​ച്ച് ധ​ൻ​ഖ​റി​നെ പു​റ​ത്താ​ക്കാ​നു​ള്ള നീ​ക്ക​ത്തെ പി​ന്തു​ണ​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, എ​സ്.​പി, ഡി.​എം.​കെ, ആ​ർ.​ജെ.​ഡി, കേ​ര​ള കോ​ൺ​ഗ്ര​സ്, ഇ​ട​തു​പാ​ർ​ട്ടി​ക​ൾ, എ​ൻ.​സി.​പി എ​ന്നി​വ​യു​ടെ നേ​താ​ക്ക​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നെ​ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chairman-mallikarjun-kharge-is-making-the-rajya-sabha-more-messy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊള്ളവാഗ്ദാനങ്ങള്&#x200d; മാത്രം; ബി.ജെ.പിയാണ് മഹാരാഷ്ട്ര കര്&#x200d;ഷകരുടെ ശത്രു: മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ</title>
		<link>https://www.chandrikadaily.com/just-empty-promises-bjp-is-the-enemy-of-maharashtra-farmers-mallikarjun-kharge.html</link>
					<comments>https://www.chandrikadaily.com/just-empty-promises-bjp-is-the-enemy-of-maharashtra-farmers-mallikarjun-kharge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 21 Oct 2024 11:42:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[mallikarjun gharke]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314332</guid>

					<description><![CDATA[കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം കൈയാളുന്ന ഇരട്ട എന്&#x200d;ജിന്&#x200d; സര്&#x200d;ക്കാരിനെ താഴെയിറക്കിയാല്&#x200d; മാത്രമേ കര്&#x200d;ഷകര്&#x200d;ക്ക് പ്രയോജനമുണ്ടാകുള്ളൂവെന്നും ഖാര്&#x200d;ഗെ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്ര കര്&#x200d;ഷകരുടെ ഏറ്റവും വലിയ ശത്രു ബി.ജെ.പിയാണെന്ന് കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം കൈയാളുന്ന ഇരട്ട എന്&#x200d;ജിന്&#x200d; സര്&#x200d;ക്കാരിനെ താഴെയിറക്കിയാല്&#x200d; മാത്രമേ കര്&#x200d;ഷകര്&#x200d;ക്ക് പ്രയോജനമുണ്ടാകുള്ളൂവെന്നും ഖാര്&#x200d;ഗെ പറഞ്ഞു.</p>
<p>ബി.ജെ.പിയെ താഴെയിറക്കുക എന്നതാണ് സംസ്ഥാനത്തെ കര്&#x200d;ഷകരുടെ ലക്ഷ്യമെന്നും ഖാര്&#x200d;ഗെ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് ഇതുവരെ നല്&#x200d;കിയിട്ടുള്ള മുഴുവന്&#x200d; വാഗ്ദാനങ്ങളും പൊള്ളയാണെന്നും ഖാര്&#x200d;ഗെ പറഞ്ഞു.</p>
<p>ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ധനസഹായം വെട്ടിക്കുറച്ചത് മൂലം 20,000 കര്&#x200d;ഷകരാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയെ വരള്&#x200d;ച്ചരഹിത സംസ്ഥാനമാക്കുമെന്ന സര്&#x200d;ക്കാരിന്റെ വാഗ്ദാനം ഒരു ആയുധം മാത്രമായിരുന്നെന്നും ഖാര്&#x200d;ഗെ വിമര്&#x200d;ശനം ഉയര്&#x200d;ത്തി.</p>
<p>ദിനംപ്രതി കര്&#x200d;ഷകര്&#x200d; ആത്മഹത്യ ചെയ്യുമ്പോള്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഇന്&#x200d;ഷുറന്&#x200d;സ് കമ്പനികള്&#x200d;ക്ക് 8000 കോടി രൂപയോളം നല്&#x200d;കാന്&#x200d; തീരുമാനിച്ചുവെന്നും ഖാര്&#x200d;ഗെ പറഞ്ഞു. ഉള്ളി ഉള്&#x200d;പ്പെടെയുള്ള വിളകളുടെ കയറ്റുമതി നിരോധിച്ചതിനെതിരെയും ഖാര്&#x200d;ഗെ സംസ്ഥാന സര്&#x200d;ക്കാരിനെ വിമര്&#x200d;ശിച്ചു.</p>
<p>2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മഹാരാഷ്ട്രയില്&#x200d; ശിവസേന-ബി.ജെ.പി-എന്&#x200d;.സി.പി സഖ്യം വലിയ തിരിച്ചടി നേരിട്ടിരുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തോല്&#x200d;വിയില്&#x200d; രാജി സന്നദ്ധത വരെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പില്&#x200d; ഉള്ളി കര്&#x200d;ഷകരുടെ വോട്ട് ബി.ജെ.പി സഖ്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരുന്നത്.</p>
<p>എന്നാല്&#x200d; തെരഞ്ഞെടുപ്പില്&#x200d; തിരിച്ചടി ഉണ്ടായിട്ടും സംസ്ഥാന സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷകരെ അഭിസംബോധന ചെയ്യാത്ത സാഹചര്യത്തില്&#x200d; കൂടിയാണ് ഖാര്&#x200d;ഗെയുടെ വിമര്&#x200d;ശനം.</p>
<p>സംസ്ഥാനത്ത് കരിമ്പ്, പരുത്തി എന്നീ വിളകളുടെ ഉദ്പാദനവും കാര്യമായി കുറഞ്ഞിട്ടുണ്ട്. പാല്&#x200d; സഹകരണ സംഘങ്ങള്&#x200d; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇക്കാര്യങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d;ക്കെതിരെ കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രംഗത്തെത്തിയിരിക്കുന്നത്.</p>
<p>മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്&#x200d; 20ന് നടക്കും. 288 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഇലക്ഷന്&#x200d; തീയതി പ്രഖ്യാപിച്ചത്.</p>
<p>ഏക്നാഥ് ഷിന്&#x200d;ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്&#x200d;.സി.പി, ബി.ജെ.പിയും അടങ്ങുന്ന ഭരണകക്ഷിയായ മഹായുതി സഖ്യവും കോണ്&#x200d;ഗ്രസ്, ശിവസേന (യു.ബി.ടി), എന്&#x200d;.സി.പി എസ്.പി അടങ്ങുന്ന മഹാ അഘാഡി സഖ്യവുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/just-empty-promises-bjp-is-the-enemy-of-maharashtra-farmers-mallikarjun-kharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
