Mallikarjun Kharge – Chandrika Daily https://www.chandrikadaily.com Sun, 14 Dec 2025 15:47:09 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Mallikarjun Kharge – Chandrika Daily https://www.chandrikadaily.com 32 32 ‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ https://www.chandrikadaily.com/manusmriti-and-rss-ideas-will-destroy-the-country-mallikarjun-kharge-wants-vote-stealers-to-be-expelled.html https://www.chandrikadaily.com/manusmriti-and-rss-ideas-will-destroy-the-country-mallikarjun-kharge-wants-vote-stealers-to-be-expelled.html#respond Sun, 14 Dec 2025 15:47:09 +0000 https://www.chandrikadaily.com/?p=368669
ന്യൂഡൽഹി: വോട്ട് മോഷ്ടാക്കൾ രാജ്യദ്രോഹികളാണെന്നും മനുസ്മൃതിയും ആർഎസ്എസ് ചിന്താഗതികളും രാജ്യത്തെ നാശത്തിലേക്ക് നയിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോർ ഗദ്ദി ഛോഡോ’ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാനാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് ആസൂത്രിതമായി പേരുകൾ നീക്കം ചെയ്യുന്നുവെന്നാരോപിച്ചാണ് കോൺഗ്രസ് രാംലീല മൈതാനത്ത് വമ്പൻ റാലി സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കുന്നതിനെതിരെ ‘വോട്ട് ചോർ ഗദ്ദി ഛോഡ്’ (വോട്ട് കള്ളന്മാർ അധികാരം ഒഴിയുക) എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകരും പങ്കെടുത്ത റാലി, ജനാധിപത്യ സംരക്ഷണത്തിനായുള്ള കോൺഗ്രസിന്റെ ശക്തിപ്രകടനമായി മാറി.
വോട്ട് ചോർത്തുന്നവർ വെറും നാടകക്കാരാണെന്നും (ഡ്രാമേബാസ്) ഗദ്ദാർമാരാണെന്നും (രാജ്യദ്രോഹികൾ) ഖാർഗെ ആഞ്ഞടിച്ചു. മോഹൻ ഭഗവതിന്റെയും ഗോൾവാൾക്കറുടെയും മനുസ്മൃതിയുടെയും ആശയങ്ങൾക്ക് രാജ്യത്തെ രക്ഷിക്കാനാവില്ല, മറിച്ച് അത് രാജ്യത്തെ നശിപ്പിക്കുകയേ ഉള്ളൂവെന്നും കോൺഗ്രസ് ആശയത്തിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ പോലും തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈകാരികമായ നിമിഷങ്ങൾക്കും പ്രസംഗം സാക്ഷിയായി. ബെംഗളൂരുവിൽ തന്റെ മകന്റെ ശസ്ത്രക്രിയ നടക്കുന്ന സമയമായിട്ടുപോലും, 140 കോടി ജനങ്ങളെ രക്ഷിക്കുക എന്ന വലിയ ദൗത്യം മുൻനിർത്തിയാണ് താൻ റാലിക്ക് എത്തിയതെന്ന് ഖാർഗെ വെളിപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ പോരാട്ടങ്ങളെ പ്രകീർത്തിച്ച അദ്ദേഹം, നെഹ്‌റുവിനെയും പട്ടേലിനെയും കുറിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും രാഹുൽ നടത്തുന്ന ചെറുത്തുനിൽപ്പിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
]]>
https://www.chandrikadaily.com/manusmriti-and-rss-ideas-will-destroy-the-country-mallikarjun-kharge-wants-vote-stealers-to-be-expelled.html/feed 0
രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്‌റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ https://www.chandrikadaily.com/amit-shah-was-not-raised-to-teach-patriotism-kharge-against-insulting-nehru.html https://www.chandrikadaily.com/amit-shah-was-not-raised-to-teach-patriotism-kharge-against-insulting-nehru.html#respond Wed, 10 Dec 2025 02:43:08 +0000 https://www.chandrikadaily.com/?p=367816 ന്യൂഡല്‍ഹി: കോണ്‍ഗ്രസുകാരെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ അമിത് ഷാ ആയിട്ടില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബി.ജെ.പി തുടര്‍ച്ചയായി നെഹ്‌റുവിനെ അപമാനിക്കുകയും ചരിത്രം വളച്ചൊടിക്കുകയുമാണ്.

കോണ്‍ഗ്രസ് നേതാക്കള്‍ വന്ദേമാതരം എപ്പോഴും ആലപിക്കാറുണ്ട്. നിസ്സഹകരണ സമര കാലത്ത് വ ന്ദേമാതരം ആലപിച്ച് കോണ്‍ഗ്രസുകാര്‍ ജയിലില്‍ പോയപ്പോള്‍ അമിത് ഷായുടെ ആളുകള്‍ ബി.ജെ.പിക്കൊപ്പമായിരുന്നെന്നും ഖാര്‍ഗെ പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കു ന്നോ?. നിങ്ങള്‍ രാജ്യസ്‌നേഹത്തെ പടിച്ച് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരാണ്. വന്ദേമാ തരത്തിന്റെ ആദ്യത്തെ ഖണ്ഡികകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നത് നെഹ്‌റുവിന്റെ മാത്രം തീരുമാനമായിരുന്നില്ല. കോണ്‍ഗ്രസ് ഐകകണ്‌ഠ്യേന എടുത്തതാണ്. ഗാന്ധി, ബോസ്, മദന്‍മോഹന്‍ മാളവ്യ, ജെ.ബി കൃപലാനി എന്നിവര്‍ ഉള്‍പ്പെടെ ചേര്‍ന്നാണ് തീരുമാനിച്ചത്. ചരിത്രത്തെ വളച്ചൊടിക്കാന്‍ സ്വാതന്ത്ര്യ സമരനായകരെ അപമാനിക്കുകയാണ് ബി.ജെ.പിയെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ദേശീയ നായകരെ അപാനിക്കാനായി ചര്‍ച്ച കൊണ്ടുവന്നതിന് മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

നേരത്തെ രാജ്യസഭയില്‍ വന്ദേമാതരം ചര്‍ച്ചയില്‍ ദേശീയ ഗീതമായ വന്ദേമാതരത്തെ വിഭജിച്ചത് രാജ്യ വിഭജനത്തിന് കാരണമായെന്നും ഇത് കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയ ഫലമായിരുന്നെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

]]>
https://www.chandrikadaily.com/amit-shah-was-not-raised-to-teach-patriotism-kharge-against-insulting-nehru.html/feed 0
കടുത്ത പനി; മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു https://www.chandrikadaily.com/high-fever-mallikarjun-kharga-was-admitted-to-the-hospital.html https://www.chandrikadaily.com/high-fever-mallikarjun-kharga-was-admitted-to-the-hospital.html#respond Wed, 01 Oct 2025 04:50:03 +0000 https://www.chandrikadaily.com/?p=356311 കടുത്ത പനിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ എം.എസ് രാമയ്യ മെഡിക്കല്‍ കോളജിലാണ് ഖാര്‍ഗയെ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് തൊട്ടുപിന്നാലെ ഖാര്‍ഗെയെ നിരവധി പരിശോധനകള്‍ക്ക് വിധേയമാക്കി. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

]]>
https://www.chandrikadaily.com/high-fever-mallikarjun-kharga-was-admitted-to-the-hospital.html/feed 0
ജമ്മു കശ്മീര്‍ ആക്രമണത്തിന് 3 ദിവസം മുമ്പ് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പുണ്ടായിരുന്നു, സ്വന്തം സന്ദര്‍ശനം റദ്ദാക്കി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ https://www.chandrikadaily.com/pm-had-warning-3-dayss-before-jk-attack-canceled-own-visit-mallikarjun-kharge.html https://www.chandrikadaily.com/pm-had-warning-3-dayss-before-jk-attack-canceled-own-visit-mallikarjun-kharge.html#respond Tue, 06 May 2025 10:08:26 +0000 https://www.chandrikadaily.com/?p=340370 ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്രഭരണ പ്രദേശത്തേക്കുള്ള സ്വന്തം സന്ദര്‍ശനം റദ്ദാക്കിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൊവ്വാഴ്ച അവകാശപ്പെട്ടു. ഏപ്രില്‍ 22 ന് പഹല്‍ഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് എന്തുകൊണ്ട് അവഗണിച്ചുവെന്നും ജമ്മുകശ്മീര്‍ പെലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു.

പഹല്‍ഗാമില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്ന വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്ത് 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ രഹസ്യാന്വേഷണ വീഴ്ചയുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായും ഖാര്‍ഗെ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, വിനോദസഞ്ചാരികളെ, പ്രത്യേകിച്ച് ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള സബര്‍വാന്‍ പര്‍വതനിരകളുടെ താഴ്വരയിലെ ഹോട്ടലുകളില്‍ താമസിക്കുന്നവരെ ലക്ഷ്യമിട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഫ്‌ലാഗ് ചെയ്തിരുന്നു, അറിയാവുന്ന ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

]]>
https://www.chandrikadaily.com/pm-had-warning-3-dayss-before-jk-attack-canceled-own-visit-mallikarjun-kharge.html/feed 0
ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതിന് കാമ്പയിൻ ആരംഭിക്കും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ https://www.chandrikadaily.com/1no-evms-will-start-campaign-to-bring-back-ballot-paper-mallikarjun-kharge.html https://www.chandrikadaily.com/1no-evms-will-start-campaign-to-bring-back-ballot-paper-mallikarjun-kharge.html#respond Tue, 26 Nov 2024 13:29:32 +0000 https://www.chandrikadaily.com/?p=319148 വരും തിരഞ്ഞെടുപ്പുകളില്‍ ഇ.വി.എം വേണ്ടെന്നും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക കാമ്പയിന് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ഭരണഘടനാ വാര്‍ഷിക ദിനത്തിൽ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ശിവസേന (ഉദ്ധവ്)-എന്‍.സി.പി(ശരത്പവാര്‍) പക്ഷം നേതൃത്വം നല്‍കുന്ന മഹാവിഘാസ് അഘാഡി സഖ്യം പരാജയപ്പെട്ടിരുന്നു.

ബി.ജെ.പി-ശിവസേന(ഷിന്ദേ)-എന്‍.സി.പി(അജിത് പവാര്‍) സഖ്യം നേതൃത്വം നല്‍കുന്ന മാഹായുതി സഖ്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഇ.വി.എം തിരിമറി ആരോപണം വീണ്ടും ഉയര്‍ന്നുവന്നത്.

 

]]>
https://www.chandrikadaily.com/1no-evms-will-start-campaign-to-bring-back-ballot-paper-mallikarjun-kharge.html/feed 0
ഹെലികോപ്ടറുകൾ വൈകിച്ചതിൽ ഗൂഢാലോചനയെന്ന് മല്ലികാർജുൻ ഖാർഗെ https://www.chandrikadaily.com/mallikarjun-kharge-says-there-is-a-conspiracy-in-the-delay-of-helicopters.html https://www.chandrikadaily.com/mallikarjun-kharge-says-there-is-a-conspiracy-in-the-delay-of-helicopters.html#respond Sun, 17 Nov 2024 07:37:01 +0000 https://www.chandrikadaily.com/?p=317779 ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ത​ന്‍റെയും രാഹുൽഗാന്ധിയുടെയും ഹെലികോപ്ടറുകൾ ബി.ജെ.പിയും കേന്ദ്രസർക്കാരും വൈകിപ്പിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ‘ഇന്നലെ ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ ബോധപൂർവം മണിക്കൂറുകളോളം വൈകിപ്പിച്ചത് പ്രധാനമന്ത്രി അദ്ദേഹത്തി​ന്‍റെ വിമാനത്തിൽ ഇരുന്നതിനാലാണ്.

ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇറങ്ങുന്നതിനാൽ എ​ന്‍റെ ഹെലികോപ്ടർ 20 മിനിറ്റ് വൈകി. അദ്ദേഹത്തി​ന്‍റെ വഴി വേറെയും എ​ന്‍റെ വഴി വേറെയും ആയിരുന്നിട്ടും’ -പാർട്ടി സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ഇർഫാൻ അൻസാരിക്ക് വേണ്ടി ശനിയാഴ്ച ജംതാരയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഖാർഗെ പറഞ്ഞു.

ജംതാരയിലെ റാലിക്കുശേഷം ഖാർഗെ റാഞ്ചി ജില്ലയിലെ ഖിജ്‌രിയിൽ പാർട്ടി സ്ഥാനാർത്ഥികൾക്കായി നടത്തിയ റാലിയെയും അഭിസംബോധന ചെയ്തു. ദുംക, മധുപൂർ, ധൻവാർ എന്നിവിടങ്ങളിലെ റാലികളിൽ ഷായും സംസാരിച്ചു. മധുപൂരിൽ നിന്ന് 45 കിലോമീറ്ററും ദുംകയിൽ നിന്ന് 75 കിലോമീറ്ററും അകലെയാണ് ജംതാര.

വെള്ളിയാഴ്ച എയർ ട്രാഫിക് കൺട്രോളി​ന്‍റെ അനുമതിയില്ലാത്തതിനാൽ രാഹുലി​ന്‍റെ ഹെലികോപ്ടർ രണ്ട് മണിക്കൂറോളം വൈകിയിരുന്നു. കാലതാമസം രാഷ്ട്രീയ പ്രേരിതമാണെന്നും ഗോഡ്ഡ ജില്ലയിലെ മഹാഗാമയിൽ നിന്ന് ജാർഖണ്ഡിലെ ബെർമോയിലേക്ക് കൊണ്ടുപോകാനാണ് ഹെലികോപ്ടർ എത്തിച്ചതെന്നും കോൺഗ്രസ് പറഞ്ഞു.

വെള്ളിയാഴ്‌ച രണ്ട് മണിക്കൂറോളം ദിയോഘർ വിമാനത്താവളത്തിൽ കുടുങ്ങിയ നരേന്ദ്ര മോദി പ്രശ്‌നം പരിഹരിക്കുന്നതിനായി കാത്തിരിക്കുന്നതിനിടെ മേഖലയിലെ വ്യോമാതിർത്തിയിൽ ‘നോ ഫ്‌ലൈ സോൺ’ പ്രഖ്യാപിച്ചുവെന്ന് ഉദ്യോഗസ്ഥരും പറഞ്ഞു.

വൈകുന്നേരത്തോടെ കോൺഗ്രസ് നേതാവ് ജയറാം രമേശ് കാലതാമസം രാഹുലി​ന്‍റെ പ്രചാരണ ഷെഡ്യൂളിനെ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷനു നിവേദനം സമർപ്പിച്ചു. കാബിനറ്റ് മന്ത്രിക്ക് തത്തുല്യമായ പദവിയുള്ള തനിക്കും രാഹുലിനും റിസർവ് ചെയ്ത എയർപോർട്ട് ലോഞ്ച് ഉപയോഗിക്കാൻ അനുവാദമില്ലെന്ന് ഖാർഗെ പ്രതികരിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി.

അദ്ദേഹത്തിന് കാബിനറ്റ് മന്ത്രിക്ക് തുല്യമായ പദവിയുണ്ട്. എനിക്കും കാബിനറ്റ് മന്ത്രി പദവിയുണ്ടെങ്കിലും എയർപോർട്ടിലെ റിസർവ്ഡ് ലോഞ്ച് പ്രധാനമന്ത്രിക്ക് വേണ്ടി മാറ്റിവെച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാനമന്ത്രിക്കുവേണ്ടി ഒരു ടോയ്‌ലറ്റ് മാറ്റിവെക്കാമോ എന്ന് ഞാൻ ചോദിക്കുന്നു -വിമാനത്താവളത്തി​ന്‍റെ പേര് പറയാതെ ഖാർഗെ പറഞ്ഞു.

ബംഗ്ലാദേശ് നുഴഞ്ഞുകയറ്റ വിഷയത്തിൽ മോദിയും ഷായും ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. ‘അവർക്ക് കേന്ദ്രത്തിൽ അധികാരമുണ്ട്. പ്രധാനമന്ത്രി മോദിയും അമിത് ഷായും ഉറങ്ങുകയാണോ? അധികാരത്തിലിരുന്നിട്ടും എന്തുകൊണ്ട് അവർക്ക് നുഴഞ്ഞുകയറ്റം തടയാൻ കഴിയുന്നില്ല? അവർക്ക് ഹെലികോപ്ടർ നിർത്തിക്കാൻ കഴിയുമ്പോൾ എന്തുകൊണ്ട് നുഴഞ്ഞുകയറ്റക്കാരെ തടയാൻ കഴിയുന്നില്ല?’ ഖാർഗെ ചോദിച്ചു. ഇ.ഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഫെഡറൽ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ബി.ജെ.പി ഉപയോഗിക്കുന്നതായും ഖാർഗെ ആരോപിച്ചു.

ജാർഖണ്ഡിലെ ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യസർക്കാർ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

]]>
https://www.chandrikadaily.com/mallikarjun-kharge-says-there-is-a-conspiracy-in-the-delay-of-helicopters.html/feed 0
തൊഴിലുറപ്പ് പദ്ധതിയിലൂടെ മോദി സർക്കാർ ജനങ്ങളെ വഞ്ചിച്ചു; മല്ലികാർജുൻ ഖാർഗെ https://www.chandrikadaily.com/modi-govt-cheated-people-with-job-guarantee-scheme-mallikarjun-kharge.html https://www.chandrikadaily.com/modi-govt-cheated-people-with-job-guarantee-scheme-mallikarjun-kharge.html#respond Fri, 23 Aug 2024 08:02:55 +0000 https://www.chandrikadaily.com/?p=307201 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നും പദ്ധതിയിലൂടെ മോദി സർക്കാർ ഗ്രാമീണ മേഖലയെ വഞ്ചിക്കുകയായിരുന്നെന്നും ഖാർഗെ വിമർശിച്ചു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം അറിയിച്ചത്.

2005ൽ, ഇതേ ദിവസമാണ്, അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ, ഗ്രാമീണ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ ചെയ്യാനുള്ള അവകാശം ഉറപ്പാക്കാൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എം.ജി.എൻ.ആർ.ഇ.ജി.എ) നടപ്പാക്കിയതെന്ന് ഖാർഗെ അനുസ്മരിച്ചു.

2005-ൽ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യു.പി.എ) ഭരണത്തിന് കീഴിൽ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ജോലി ഉറപ്പാക്കാൻ കൊണ്ടുവന്ന പദ്ധതിയാണ് എം.ജി.എൻ.ആർ.ഇ.ജി.എ. പ്രായപൂർത്തിയായ, പ്രത്യേക തൊഴിൽ വൈദഗ്ധ്യമില്ലാത്ത ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് ജോലി ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. എല്ലാ വീട്ടിലെയും ഒരു അംഗത്തിനെങ്കിലും സാമ്പത്തിക വർഷത്തിൽ 100 ​​ദിവസം വേതനം ലഭിക്കുന്ന തൊഴിൽ, പദ്ധതി ഉറപ്പ് നൽകുന്നു.

നിലവിൽ 13.3 കോടി സജീവ തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുന്നുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സാങ്കേതികവിദ്യയും ആധാറും ഉപയോഗിക്കുന്നതിൻ്റെ മറവിൽ മോദി സർക്കാർ 7 കോടിയിലധികം തൊഴിലാളികളുടെ ജോബ് കാർഡുകൾ ഇല്ലാതാക്കിയെന്നും ഈ കുടുംബങ്ങളെ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് വെട്ടിമാറ്റിയെന്നും ഖാർഗെ വിമർശിച്ചു.

‘ തൊഴിലുറപ്പ് പദ്ധതിക്കുള്ള ഈ വർഷത്തെ ബജറ്റ് വിഹിതം മൊത്തം ബജറ്റ് വിഹിതത്തിൻ്റെ 1.78 ശതമാനം മാത്രമാണ്. ഇത് സ്‌കീമിൻ്റെ ഫണ്ടിങ്ങിലെ 10 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. 2014 മുതൽ, ഉത്തർപ്രദേശിലെ പ്രതിദിന വേതന നിരക്ക് പ്രതിവർഷം 4 ശതമാനം മാത്രമാണ് വർദ്ധിച്ചത്. ഇന്ന് ഒരു തൊഴിലാളിക്ക് പ്രതിദിനം ശരാശരി 213 രൂപ മാത്രമാണ് ലഭിക്കുന്നത്. ദേശീയ മിനിമം വേതനമായി പ്രതിദിനം 400 രൂപ നൽകാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധരാണ്,’ ഖാർഗെ പറഞ്ഞു.

]]>
https://www.chandrikadaily.com/modi-govt-cheated-people-with-job-guarantee-scheme-mallikarjun-kharge.html/feed 0
സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തണം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ https://www.chandrikadaily.com/elections-should-be-held-in-jammu-and-kashmir-within-the-time-limit-set-by-the-supreme-court-mallikarjun-kharge.html https://www.chandrikadaily.com/elections-should-be-held-in-jammu-and-kashmir-within-the-time-limit-set-by-the-supreme-court-mallikarjun-kharge.html#respond Mon, 05 Aug 2024 14:51:01 +0000 https://www.chandrikadaily.com/?p=304757 ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. ബി.ജെ.പി കശ്മീരികളെ ബഹുമാനിക്കുകയോ ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുകയോ ചെയ്യുന്നില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
‘ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നത് വഴി ജമ്മു കശ്മീരിനെ സമ്പൂര്‍ണമായി സംയോജിപ്പിക്കാനും സാമ്പത്തികമായി വികസിപ്പിക്കാനും ഭീകരവാദവും വിഘടനവാദവും തടയാനും കഴിയുമെന്നാണ് മോദി സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതില്‍നിന്ന് വളരെ വ്യത്യസ്തമാണ്,’ എന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
2019 മുതല്‍ ജമ്മു കശ്മീരിലുണ്ടായ 683 ഭീകരാക്രമണങ്ങളിലായി 258 സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്തസാക്ഷികളായി. 170 സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും ഖാര്‍ഗെ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം സത്യപ്രതിജ്ഞയ്ക്ക് ശേഷം ജമ്മു കശ്മീരില്‍ 25 ഭീകരാക്രമണങ്ങള്‍ ഉണ്ടായി. 15 സൈനികര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം തുടര്‍ക്കഥയാവുകയാണ്. 2019 മുതല്‍ കശമീരിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 65 ശതമാനം നിയമനങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ തൊഴില്‍ രഹിതരുടെ എണ്ണം 10 ശതമാനത്തില്‍ നിന്ന് 18.3 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2015ലെ പ്രധാനമന്ത്രിയുടെ വികസന പദ്ധതി പ്രകാരമുള്ള പാക്കേജിലെ 40 ശതമാനം പ്രവൃത്തികളും ഇനിയും പൂര്‍ത്തികരിച്ചിട്ടില്ല. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ ഇന്ത്യയിലെ മറ്റ് സാധാരണക്കാരെപ്പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ ഖാര്‍ഗെ പറയുകയുണ്ടായി.
സുപ്രീം കോടതി നിശ്ചയിച്ച സമയപരിധികള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ് ശക്തമായി ആവശ്യപ്പെടുകയാണ്. അതിലൂടെ ജനങ്ങള്‍ക്ക് സ്വന്തം പ്രധിനിധികളെ തെരഞ്ഞെടുക്കാനും ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പാക്കാനും സാധിക്കുമെന്നും ഖാര്‍ഗെ പറയുകയുണ്ടായി.
2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. തുടര്‍ന്ന് സംസ്ഥാനത്തെ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ശരിവെക്കുകയും സെപ്റ്റംബര്‍ 30നകം തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കുന്നത്.
]]>
https://www.chandrikadaily.com/elections-should-be-held-in-jammu-and-kashmir-within-the-time-limit-set-by-the-supreme-court-mallikarjun-kharge.html/feed 0
സാമ്പത്തിക സർവേ മോദി സർക്കാരിന്റെ പൊള്ളയായ കണക്കുകളുടെ ശേഖരം: മല്ലികാർജുൻ ഖാർഗെ https://www.chandrikadaily.com/economic-survey-modi-governments-collection-of-hollow-figures-mallikarjun-kharge.html https://www.chandrikadaily.com/economic-survey-modi-governments-collection-of-hollow-figures-mallikarjun-kharge.html#respond Tue, 23 Jul 2024 05:51:07 +0000 https://www.chandrikadaily.com/?p=303510 സാമ്പത്തിക സര്‍വേ തയ്യാറാക്കിയത് രാജ്യത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മറച്ചു വെച്ച് കൊണ്ടാണെന്ന് കോണ്‍ഗ്രസ്. രാജ്യം ഏറ്റവും അപകടകരവും പ്രയാസകരവുമായ സാമ്പത്തിക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത് മോദി സര്‍ക്കാരിന്റെ പൊള്ളയായ കണക്കുകളുടെ ശേഖരമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിന് കേന്ദ്ര ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന വാര്‍ഷിക രേഖയാണ് സാമ്പത്തിക സര്‍വേ. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇന്നലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചത്.

‘നിങ്ങളുടെ സര്‍ക്കാര്‍ 10 വര്‍ഷത്തിനുള്ളില്‍ 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ തകര്‍ത്തു. ഇത് വ്യക്തമായതും സത്യസന്ധമായതുമായ ഒരു റിപ്പോര്‍ട്ട് അല്ല. മോദി സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചു വെയ്ക്കാനുള്ള റിപ്പോര്‍ട്ട് ആണിത്. രാജ്യം ഏറ്റവും ദുര്‍ഘടമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ ജനങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കാതെ തയ്യാറാക്കിയ പൊള്ളയായ റിപ്പോര്‍ട്ട് ആണിത്,’ ഖാര്‍ഗെ പറഞ്ഞു.

‘ഇന്ന് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. തൊഴിലില്ലായ്മാ നിരക്ക് എക്കലത്തെയും ഉയര്‍ന്ന നിലയിലാണ്. തൊഴിലവസരങ്ങള്‍ക്കായുള്ള തിരക്കാണെവിടെയും. നാണയപ്പെരുപ്പം രാജ്യത്തെ കുടുംബങ്ങളുടെ സമ്പാദ്യത്തെ 50 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് തള്ളിവിട്ടിരിക്കുന്നു,’ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ ദയനീയമാണെന്നും ഭക്ഷണം തരുന്നവരെ അവഗണിക്കുന്ന നിലപാടാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ചിന്താഗതിയാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കുന്നതെന്നും ഖാര്‍ഗെ വ്യക്തമാക്കി. ദാരിദ്ര്യം ഏറെക്കുറെ തുടച്ചുനീക്കിയെന്ന അവകാശവാദത്തിലൂടെ സര്‍വേ നഗ്‌നമായ നുണ പറയുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. രാജ്യത്തെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം 100 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/economic-survey-modi-governments-collection-of-hollow-figures-mallikarjun-kharge.html/feed 0
മല്ലികാർജ്ജുൻ ഖാർഗെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ കഴിഞ്ഞ് മടങ്ങി https://www.chandrikadaily.com/mallikarjun-kharge-returned-after-treatment-at-kottakkall-aryavaidysala.html https://www.chandrikadaily.com/mallikarjun-kharge-returned-after-treatment-at-kottakkall-aryavaidysala.html#respond Fri, 19 Jul 2024 17:06:58 +0000 https://www.chandrikadaily.com/?p=303226 കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ കഴിഞ്ഞ് ബാംഗ്ലൂരിലേക്ക് മടങ്ങി. 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയത്. കോഴിക്കോട്. എം പിഎം.കെ.രാഘവൻ, വണ്ടൂർ എം.എൽഎ എ.പി.അനിൽകുമാർ,മലപ്പുറം ഡി.സി.സി പ്രസിഡന്റ് .വി.എസ്.ജോയി, ജയ് ഹിന്ദ്ടിവി എം.ഡി ബി.എസ്.ഷിജു എന്നിവർ ചേർന്ന് അദ്ദേഹത്തെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യാത്രയാക്കി.

നേരത്തെ ആര്യവൈദ്യശാലയുടെ സ്നേഹോപഹാരം മാനേജിംഗ് ട്രസ്റ്റിയും ചീഫിഷ്യനുമായ ഡോ.പി.എം.വാരിയർ മല്ലികാർജ്ജുൻ ഖാർഗേക്ക് സമ്മാനിച്ചു.
ആര്യവൈദ്യശാലാ സി.ഇ.ഒ കെ.ഹരികുമാർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.നിഷാന്ത് തുടങ്ങിയവരും ജീവനക്കാരും സന്നിഹിതരായിരുന്നു.

]]>
https://www.chandrikadaily.com/mallikarjun-kharge-returned-after-treatment-at-kottakkall-aryavaidysala.html/feed 0