<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mamatha banarji bjp &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mamatha-banarji-bjp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 07 May 2019 04:30:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mamatha banarji bjp &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അഞ്ചാം ഘട്ട വോട്ടെടുപ്പില്&#x200d; വ്യാപക അക്രമം; ബംഗാളില്&#x200d; ബിജെപി തൃണമൂല്&#x200d; ഏറ്റുമുട്ടല്&#x200d;;  കശ്മീരില്&#x200d; ഗ്രനേഡാക്രമണം</title>
		<link>https://www.chandrikadaily.com/bjp-writes-to-ceo-west-bengal-over-poll-related-violence.html</link>
					<comments>https://www.chandrikadaily.com/bjp-writes-to-ceo-west-bengal-over-poll-related-violence.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 May 2019 02:24:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[5th phase]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[loksabha election 2019]]></category>
		<category><![CDATA[mamatha banarji bjp]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126468</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; പലയിടത്തും ഇവിഎം മെഷീനുകള്&#x200d; പ്രവര്&#x200d;ത്തന രഹിതമായത് വോട്ടെടുപ്പിനെ സാരമായി ബാധിച്ചു. വിവിധ സംസ്ഥാനങ്ങളില്&#x200d; രേഖപ്പെടുത്തിയ പോളിങ് ശതമാനം ഇപ്രകാരമാണ്. ജാര്&#x200d;ഖണ്ഡ് 63.7, ബിഹാര്&#x200d; 52.8, ജമ്മുകശ്മീര്&#x200d; 17, രാജസ്ഥാന്&#x200d; 59.3, മധ്യപ്രദേശ് 62.9, യു.പി 53.2, പശ്ചിമ ബംഗാള്&#x200d; 74 ശതമാനം. വോട്ടെടുപ്പിനിടെ തെക്കന്&#x200d; കശ്മീരിലെ പുല്&#x200d;വാമ ജില്ലയില്&#x200d; റാഹ്മൂ മേഖലയിലെ പോളിങ് ബൂത്തിനുനേരെ ഗ്രനേഡ് ആക്രമണം. [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; പലയിടത്തും ഇവിഎം മെഷീനുകള്&#x200d; പ്രവര്&#x200d;ത്തന രഹിതമായത് വോട്ടെടുപ്പിനെ സാരമായി ബാധിച്ചു. വിവിധ സംസ്ഥാനങ്ങളില്&#x200d; രേഖപ്പെടുത്തിയ പോളിങ് ശതമാനം ഇപ്രകാരമാണ്. ജാര്&#x200d;ഖണ്ഡ് 63.7, ബിഹാര്&#x200d; 52.8, ജമ്മുകശ്മീര്&#x200d; 17, രാജസ്ഥാന്&#x200d; 59.3, മധ്യപ്രദേശ് 62.9, യു.പി 53.2, പശ്ചിമ ബംഗാള്&#x200d; 74 ശതമാനം. </p>



<p>വോട്ടെടുപ്പിനിടെ തെക്കന്&#x200d; കശ്മീരിലെ പുല്&#x200d;വാമ ജില്ലയില്&#x200d; റാഹ്മൂ മേഖലയിലെ പോളിങ് ബൂത്തിനുനേരെ ഗ്രനേഡ് ആക്രമണം. പുല്&#x200d;വാമയിലെ  ത്രാല്&#x200d; മേഖലയില്&#x200d; മറ്റൊരു പോളിങ് ബൂത്തിനുനേര്&#x200d;ക്ക് കല്ലേറും ഉണ്ടായി. ഷോപിയാനിലെ പോളിങ് ബൂത്തിന് നേരെ പെട്രോള്&#x200d; ബോംബേറുണ്ടായി. ആര്&#x200d;ക്കും പരിക്കില്ല. ഷോപിയാനിലെ മറ്റൊരു ബൂത്തിന് നേരെ ഗ്രനേഡാക്രമണമണവും നടന്നു. ജമ്മുകശ്മീരില്&#x200d; തെരഞ്ഞെടുപ്പ് നടന്ന പുല്&#x200d;വാമയിലെയും ഷോപിയാനിലേയും മിക്ക പോളിങ് ബൂത്തുകളും ഒഴിഞ്ഞ് കിടക്കുകയായിരുന്നു. പുല്&#x200d;വാമയില്&#x200d; 1.91 ശതമാനവും ഷോപിയാനില്&#x200d; 2.64 ശതമാനവുമാണ് വോട്ടു രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളില്&#x200d; ബി.ജെ.പി-തൃണമൂല്&#x200d; പ്രവര്&#x200d;ത്തകര്&#x200d; തമ്മില്&#x200d; പലയിടത്തും ഏറ്റുമുട്ടി. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; തങ്ങളെ ആക്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. <br></p>



<figure class="wp-block-image"><img loading="lazy" width="1251" height="705" src="https://www.chandrikadaily.com/wp-content/uploads/2019/05/FDF-copy.jpg" alt="" class="wp-image-126469"/></figure>



<p>ബാരക്പുരില്&#x200d; ബിജെപി സ്ഥാനാര്&#x200d;ഥിയായ അര്&#x200d;ജുന്&#x200d; സിങ്  തൃണമൂല്&#x200d; പ്രവര്&#x200d;ത്തകര്&#x200d; തന്നെ ആക്രമിച്ചതായി ആരോപിച്ചു. ബാരക്പുരില്&#x200d; സംഘര്&#x200d;ഷത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്&#x200d; റിപ്പോര്&#x200d;ട്ട് തേടിയിട്ടുണ്ട്. ഹൗറയില്&#x200d; ബൂത്തിലേക്ക് കയറാന്&#x200d; ശ്രമിച്ച ടി.എം.ലി എംപി പ്രസൂണ്&#x200d; ബാനര്&#x200d;ജിയും സുരക്ഷ സേന അംഗങ്ങളും തമ്മില്&#x200d; വാക്കേറ്റമുണ്ടായി. കേന്ദ്ര സേന തൃണമൂല്&#x200d; പ്രവര്&#x200d;ത്തകരെ വോട്ടു ചെയ്യാന്&#x200d; അനുവദിക്കുന്നില്ലെന്ന് തൃണമൂല്&#x200d; നേതാക്കള്&#x200d; കുറ്റപ്പെടുത്തി. ഹൂഗ്ലിയില്&#x200d; ഇവിഎം മെഷീന്&#x200d; അക്രമികള്&#x200d; അടിച്ചു തകര്&#x200d;ത്തു. </p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> West Bengal: Scuffle breaks out between TMC&#8217;s MP from Howrah, Prasun Banerjee and security forces at polling booth no. 49 &amp; 50 in Howrah. <a href="https://twitter.com/hashtag/LokSabhaElections2019?src=hash&amp;ref_src=twsrc%5Etfw">#LokSabhaElections2019</a> <a href="https://twitter.com/hashtag/Phase5?src=hash&amp;ref_src=twsrc%5Etfw">#Phase5</a> <a href="https://t.co/UOoZcEzUce">pic.twitter.com/UOoZcEzUce</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1125363846330236934?ref_src=twsrc%5Etfw">May 6, 2019</a></blockquote>
<script async="" src="https://platform.twitter.com/widgets.js" charset="utf-8"></script>



<p>തൃണമൂല്&#x200d; പ്രവര്&#x200d;ത്തകര്&#x200d; പലയിടത്തും ബൂത്ത് പിടിച്ചതായി ഹൂഗ്ലിയിലെ ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി ലോക്കറ്റ് ചാറ്റര്&#x200d;ജി ആരോപിച്ചു. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, രാജ് വര്&#x200d;ധന്&#x200d; സിങ് റാത്തോഡ്, സമാജ്‌വാദി പാര്&#x200d;ട്ടിയുടെ പൂനം സിന്&#x200d;ഹ, രാജീവ് പ്രതാപ് റൂഡി, അര്&#x200d;ജുന്&#x200d; മുണ്ട, റാം വിലാസ് പാസ്വാന്റെ മകന്&#x200d; ചിരാഗ് തുടങ്ങിയവരാണ് ഇന്നലെ ജനവിധി തേടിയവരില്&#x200d; പ്രമുഖര്&#x200d;. 2014ല്&#x200d; ഇന്നലെ വോട്ടെടുപ്പ് നടന്ന 51 മണ്ഡലങ്ങളില്&#x200d; 38 മണ്ഡലങ്ങളും ബി.ജെ.പിക്കൊപ്പമാണ് നിന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-writes-to-ceo-west-bengal-over-poll-related-violence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ദുര്‍ഗ്ഗാഷ്ടമിയും മുഹറവും അവര്‍ ഒരുമിച്ച് ആഘോഷിക്കട്ടെ&#8217;; മമതയുടെ ഉത്തരവിനെതിരെ ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/mamata-baerjee-durga-ouja-west-bengal-durga-idol-immersion-muharram-calcutta-high.html</link>
					<comments>https://www.chandrikadaily.com/mamata-baerjee-durga-ouja-west-bengal-durga-idol-immersion-muharram-calcutta-high.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Sep 2017 13:31:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[mamatha banarji bjp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44696</guid>

					<description><![CDATA[കൊല്‍ക്കത്ത: സംസ്ഥാനത്ത് മുഹറം ദിനത്തില്‍ ദുര്‍ഗ്ഗാഷ്ടമി ആഘോഷങ്ങള്‍ പാടില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഉത്തരവിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി. എന്ത് കൊണ്ട് ഇരു മതസ്ഥരും ഒരുമിച്ച് ആഘോഷങ്ങള്‍ നടത്തികൂടാ എന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ ഉറച്ച് നിന്നാല്‍ സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. &#8221;രണ്ട് വിഭാഗത്തേയും തമ്മില്‍ എന്തിനാണ് വേര്‍തിരിക്കുന്നത്. അവരെ ഐക്യത്തോടെ ജീവിക്കാന്‍ വിടണം. അവരെ വിഭജിക്കരുത്. അവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണം&#8221;, കോടതി നിരീക്ഷിച്ചു. കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവിലായിരുന്നു മമത [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: സംസ്ഥാനത്ത് മുഹറം ദിനത്തില്&#x200d; ദുര്&#x200d;ഗ്ഗാഷ്ടമി ആഘോഷങ്ങള്&#x200d; പാടില്ലെന്ന പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയുടെ ഉത്തരവിനെതിരെ കൊല്&#x200d;ക്കത്ത ഹൈക്കോടതി. എന്ത് കൊണ്ട് ഇരു മതസ്ഥരും ഒരുമിച്ച് ആഘോഷങ്ങള്&#x200d; നടത്തികൂടാ എന്ന് കോടതി ചോദിച്ചു. സര്&#x200d;ക്കാര്&#x200d; ഉറച്ച് നിന്നാല്&#x200d; സംസ്ഥാനത്ത് മതസൗഹാര്&#x200d;ദ്ദം നിലനില്&#x200d;ക്കുമെന്നും കോടതി പറഞ്ഞു.</p>
<p>&#8221;രണ്ട് വിഭാഗത്തേയും തമ്മില്&#x200d; എന്തിനാണ് വേര്&#x200d;തിരിക്കുന്നത്. അവരെ ഐക്യത്തോടെ ജീവിക്കാന്&#x200d; വിടണം. അവരെ വിഭജിക്കരുത്. അവരെ ഒരുമിച്ച് ജീവിക്കാന്&#x200d; അനുവദിക്കണം&#8221;, കോടതി നിരീക്ഷിച്ചു.</p>
<p>കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവിലായിരുന്നു മമത ബാനര്&#x200d;ജി ദുര്&#x200d;ഗ്ഗാഷ്ടമി ആഘോഷങ്ങള്&#x200d;ക്ക് നിയന്ത്രണം ഏര്&#x200d;പ്പെടുത്തിയത്. ഒക്ടോബര്&#x200d; ഒന്നിനാണ് ഇസ്ലാം മതവിഭാഗക്കാര്&#x200d; മുഹ്റം ആഘോഷിക്കുന്നത്. സെപ്തംബര്&#x200d; 30 രാത്രിയോടെ മുഹറവുമായി ബന്ധപ്പെട്ട പ്രാര്&#x200d;ത്ഥനകളും ചടങ്ങുകളും ആരംഭിക്കും. അതിനാല്&#x200d; ദുര്&#x200d;ഗ്ഗാ പൂജയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമഞ്ജനം 30ന് വൈകുന്നേരം ആറ് മണിയോടെ താല്&#x200d;ക്കാലികമായി നിര്&#x200d;ത്തി വയ്ക്കണമെന്നും മുഹറം ചടങ്ങുകള്&#x200d;ക്ക് ശേഷം ഒക്ടോബര്&#x200d; 2ന് പൂജ ആഘോഷങ്ങള്&#x200d; പുനരാരംഭിക്കാമെന്നും ആയിരുന്നു മമത നിര്&#x200d;ദേശിച്ചത്.</p>
<p>&#8221;രണ്ട് ആഘോഷങ്ങളും ഒരേ സമയം നടക്കുന്നത് മുതലെടുത്ത് വര്&#x200d;ഗീയ പ്രശ്നങ്ങള്&#x200d; ഉണ്ടാക്കാന്&#x200d; ചിലര്&#x200d; ശ്രമിക്കുന്നുണ്ട്. എല്ലാ മതവും നമ്മുടേതാണ്. എന്നാല്&#x200d; മുഹ്റം ചടങ്ങുകള്&#x200d;ക്കിടയില്&#x200d; നിമഞ്ജന ഘോഷയാത്ര കടന്നു പോവുന്നത് സംഘര്&#x200d;ഷ സാധ്യത സൃഷ്ടിക്കുമെന്നും അത് എല്ലാവരേയും ബാധിക്കുമെന്നും മമത ഉത്തരവ് ഇറക്കി വ്യക്തമാക്കി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">&quot;Why can&#39;t two communities celebrate together?&quot;, observes Calcutta High Court in Durga idol immersion case</p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/910454400413339648?ref_src=twsrc%5Etfw">September 20, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">When you (state govt) are firm there is communal harmony in the state, why are you creating communal distinction b/w the two?: Calcutta HC</p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/910459896058880001?ref_src=twsrc%5Etfw">September 20, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">&quot;Let them live in harmony. Do not create a line between them. Let them live together.&quot;, observes Calcutta High Court on Durga idol immersion</p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/910461920028770307?ref_src=twsrc%5Etfw">September 20, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamata-baerjee-durga-ouja-west-bengal-durga-idol-immersion-muharram-calcutta-high.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബി.ജെ.പിയെ ഇന്ത്യയില്‍ നിന്നോടിക്കുക&#8217;; ബി.ജെ.പിക്കാര്‍ക്കെതിരെ ക്വിറ്റ് ഇന്ത്യ പ്രചരണവുമായി മമതാ ബാനര്‍ജി</title>
		<link>https://www.chandrikadaily.com/mamatha-banarji-bjp.html</link>
					<comments>https://www.chandrikadaily.com/mamatha-banarji-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Aug 2017 14:25:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mamatha banarji bjp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39566</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാജ്യം 75ാമത് ക്വിറ്റ് ഇന്ത്യ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി രാജ്യം വിടുക എന്ന മുദ്രാവാക്യവുമായി മമത ബാനര്‍ജി. വെള്ളക്കാരെ ഇന്ത്യയില്‍ നിന്നോടിച്ച മാതൃകയില്‍ ബിജെപിയെ ഇന്ത്യയില്‍ നിന്നോടിക്കാനായി പുതിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ബി.ജെ.പി രഹിത ഇന്ത്യ എന്ന ക്യാംപെയിനുമായി ഡല്‍ഹി സന്ദര്‍ശിക്കാനൊരുങ്ങുകയാണ് മമത. ന്യൂഡല്‍ഹി, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന മമത ആഗസ്റ്റ് 27 ന് പാട്നയില്‍ നടക്കുന്ന ബി.ജെ.പി വിരുദ്ധ റാലിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യം 75ാമത് ക്വിറ്റ് ഇന്ത്യ വാര്&#x200d;ഷികം ആഘോഷിക്കുന്ന വേളയില്&#x200d; ബി.ജെ.പി രാജ്യം വിടുക എന്ന മുദ്രാവാക്യവുമായി മമത ബാനര്&#x200d;ജി. വെള്ളക്കാരെ ഇന്ത്യയില്&#x200d; നിന്നോടിച്ച മാതൃകയില്&#x200d; ബിജെപിയെ ഇന്ത്യയില്&#x200d; നിന്നോടിക്കാനായി പുതിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്ത് പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി രംഗത്തെത്തി. ബി.ജെ.പി രഹിത ഇന്ത്യ എന്ന ക്യാംപെയിനുമായി ഡല്&#x200d;ഹി സന്ദര്&#x200d;ശിക്കാനൊരുങ്ങുകയാണ് മമത.</p>
<p>ന്യൂഡല്&#x200d;ഹി, ബിഹാര്&#x200d;, ഝാര്&#x200d;ഖണ്ഡ് എന്നിവിടങ്ങള്&#x200d; സന്ദര്&#x200d;ശിക്കുന്ന മമത ആഗസ്റ്റ് 27 ന് പാട്നയില്&#x200d; നടക്കുന്ന ബി.ജെ.പി വിരുദ്ധ റാലിയില്&#x200d; പങ്കെടുക്കും. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്&#x200d; നേതൃത്വം നല്&#x200d;കുന്ന എന്&#x200d;.ഡി.എ വിരുദ്ധ കക്ഷികളാണ് റാലിയില്&#x200d; അണി ചേരുക.</p>
<p>രാജ്യം 75ാമത് ക്വിറ്റ് ഇന്ത്യ വാര്&#x200d;ഷികം ആഘോഷിക്കുന്ന വേളയില്&#x200d; ബി.ജെ.പി രാജ്യം വിടുക എന്ന മുദ്രാവാക്യവുമായി . മിഡ്നാപൂരില്&#x200d; നടന്ന പൊതുചടങ്ങിലാണ് ബി.ജെ.പി ക്വിറ്റ് ഇന്ത്യ എന്ന കാംപെയിനുമായി തൃണമൂല്&#x200d; രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പിയെ പുറത്താക്കി രാജ്യത്തെ സംരക്ഷിക്കണമെന്ന് മമത ആവശ്യപ്പെട്ടു.</p>
<p>രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് കൊല്&#x200d;ക്കത്തയില്&#x200d; സംഘടിപ്പിച്ച റാലിയില്&#x200d; പങ്കെടുത്തു സംസാരിക്കുമ്പോള്&#x200d; ആണ് ബിജെപിക്കെതിരായി മൂന്നാഴ്ച്ച നീണ്ടു നില്&#x200d;ക്കുന്ന ബി.ജെ.പി ക്വിറ്റ് ഇന്ത്യ പ്രചരണ പരിപാടി ആരംഭിക്കുന്നതായി മമത പ്രഖ്യാപിച്ചത്.</p>
<p>&#8221;ബിജെപിയെ ഇന്ത്യയില്&#x200d; നിന്നോടിക്കുക&#8221; എന്ന മുദ്രാവാക്യത്തോടെയാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് മമതാ ബാനര്&#x200d;ജി രണ്ടാം പതിപ്പ് സൃഷ്ടിക്കുന്നത്. യോഗത്തില്&#x200d; പങ്കെടുത്തി സംസാരിക്കുന്നതിനിടെ ബി,ജെ.പിയെ ബൗള്&#x200d; ചെയ്ത് ഔട്ടാക്കണമെന്നും സിക്‌സറടിച്ച് ഗ്രൗണ്ടിന് പുറത്തിടണമെന്നും അവര്&#x200d; അണികളോട് ആഹ്വാനം ചെയ്തു.</p>
<p>ബിജെപിയെ നമ്മള്&#x200d; ഇന്ത്യയില്&#x200d; നിന്നോടിക്കും. ഇത് നമ്മുടെ വെല്ലുവിളിയാണ്. ശാരദ-നാരദ കേസുകളുടെ പേരില്&#x200d; നമ്മളെ വിരട്ടാനാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; ശ്രമിച്ചത്. പക്ഷെ നാം അതില്&#x200d; ഭയപ്പെടേണ്ടതില്ല, കാരണം നമ്മളാരും കുറ്റകാരല്ല, അണികളോടായി മമത പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamatha-banarji-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
