<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>management &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/management/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 Dec 2025 06:21:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>management &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഷമിയെ എന്തുക്കൊണ്ട് ഒതുക്കുന്നു?; ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ ഹര്‍ഭജന്‍ സിംഗ്</title>
		<link>https://www.chandrikadaily.com/why-shami-being-singled-out-harbhajan-singh-against-indian-team-management.html</link>
					<comments>https://www.chandrikadaily.com/why-shami-being-singled-out-harbhajan-singh-against-indian-team-management.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 06:15:11 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[HarbhajanSingh]]></category>
		<category><![CDATA[indianteam]]></category>
		<category><![CDATA[management]]></category>
		<category><![CDATA[shami]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366928</guid>

					<description><![CDATA[മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്..]]></description>
										<content:encoded><![CDATA[<p>ചണ്ഡീഗഡ്: ഷമി അടക്കമുള്ള മികച്ച ബൗളര്&#x200d;മാരെയെല്ലാം ടീമില്&#x200d; ഉള്&#x200d;പ്പെടാത്താത്തതില്&#x200d; ഇന്ത്യന്&#x200d; ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്&#x200d;ശനങ്ങളുമായി് ഹര്&#x200d;ഭജന്&#x200d; സിംഗ്.  ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്&#x200d; കൂറ്റന്&#x200d; സ്‌കോര്&#x200d; നേടിയിട്ടും അത് പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്&#x200d;വി വഴങ്ങിയതോടെ ടീം മാനേജ്‌മെന്റിനെതിരെ വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്നിരുന്നു.</p>
<p>പ്രധാനമായും ബൗളിംഗ് നിരക്കെതിരെ ആണ് വിമര്&#x200d;ശനം. ഹര്&#x200d;ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും അര്&#x200d;ഷ്ദീപ് സിംഗുമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്&#x200d; ഇന്ത്യക്കായി പന്തെറിയുന്നത്. സ്പിന്നര്&#x200d;മാരായി കുല്&#x200d;ദീപ് യാദവും രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്&#x200d; സുന്ദറുമാണ് ടീമിലുള്ളത്.</p>
<p>എന്നാല്&#x200d; രണ്ട് മത്സരങ്ങളിലും ബാറ്റര്&#x200d;മാര്&#x200d; കൂറ്റന്&#x200d; സ്‌കോര്&#x200d; നേടിയെങ്കിലും ഇന്ത്യന്&#x200d; ബൗളിംഗ് നിരയെ സമ്മര്&#x200d;ദ്ദത്തിലാക്കാന്&#x200d; ദക്ഷിണാഫ്രിക്കക്കായി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്&#x200d; ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.</p>
<p>മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളര്&#x200d;മാരെയെല്ലാം ടീം മാനേജ്‌മെന്റ് ഒതുക്കിയെന്ന് ഹര്&#x200d;ഭജന്&#x200d; ആരോപിച്ചു. മുഹമ്മദ് ഷമി എവിടെ, എന്തുകൊണ്ടാണ് ഷമിയെ കളിപ്പിക്കാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രസിദ്ധ് കൃഷ്ണ ടീമിലുണ്ടെങ്കിലും അവന്&#x200d; ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.</p>
<p>മികച്ച ബൗളര്&#x200d;മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്. ബുമ്രയുള്ളപ്പോള്&#x200d; ഇന്ത്യയുടെ ബൗളിംഗ് നിരക്ക് മൂര്&#x200d;ച്ചയുണ്ടാകും. ബുമ്രയില്ലെങ്കില്&#x200d; ഇന്ത്യയുടെ ബൗളിംഗ് പരിതാപകരമാണ്. ജസ്പ്രീത് ബുമ്രയില്ലാതെയും മത്സരങ്ങള്&#x200d; ജയിക്കാന്&#x200d; നമ്മള്&#x200d; പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഹര്&#x200d;ഭജന്&#x200d; പറഞ്ഞു.</p>
<p>ഇംഗ്ലണ്ടില്&#x200d; ബുമ്രയുടെ അഭാവത്തില്&#x200d; മുഹമ്മദ് സിറാജ് അവസരത്തിനൊത്തുയര്&#x200d;ന്നിരുന്നു. ബുമ്രയില്ലാതെ ഇറങ്ങിയ എല്ലാ ടെസ്റ്റും ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാല്&#x200d; വൈറ്റ് ബോള്&#x200d; ക്രിക്കറ്റില്&#x200d; സ്ഥിതി വ്യത്യസ്തമാണ്. വൈറ്റ് ബോള്&#x200d; ക്രിക്കറ്റില്&#x200d; ഇന്ത്യ മത്സരം ജയിപ്പിക്കാന്&#x200d; കഴിവുള്ള ബൗളര്&#x200d;മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു.</p>
<p>അത് പേസര്&#x200d;മാരായാലും സ്പിന്നര്&#x200d;മാരായാലും ഒരുപോലെയാണ്. സ്പിന്&#x200d; നിരയില്&#x200d; വിക്കറ്റെടുക്കാന്&#x200d; കെല്&#x200d;പുള്ള ഒരു കുല്&#x200d;ദീപ് മാത്രമാണുള്ളത്. വരുണ്&#x200d; ചക്രവര്&#x200d;ത്തിയെ ഏകിദനങ്ങളില്&#x200d; കളിപ്പിച്ചാല്&#x200d; മധ്യ ഓവറുകളില്&#x200d; വിക്കറ്റെടുക്കാന്&#x200d; കെല്&#x200d;പുള്ള ഒരു ബൗളറെ കൂടി ഇന്ത്യക്ക് കിട്ടുമെന്നും ഹര്&#x200d;ഭജന്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/why-shami-being-singled-out-harbhajan-singh-against-indian-team-management.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒന്‍പതാം ക്ലാസുകാരന്റെ മരണം; ക്ലാസ് കഴിഞ്ഞുപോകുമ്പോള്‍ കെട്ടിപ്പിടിച്ച്, &#8216;ഇതെന്റെ ലാസ്റ്റ് ആണ് എന്ന് അവന്‍ പറഞ്ഞു&#8217;; അര്‍ജുന്റെ സഹപാഠി</title>
		<link>https://www.chandrikadaily.com/death-of-ninth-grader-hugs-at-the-end-of-class-he-said-this-is-my-last-classmate-of-arjun.html</link>
					<comments>https://www.chandrikadaily.com/death-of-ninth-grader-hugs-at-the-end-of-class-he-said-this-is-my-last-classmate-of-arjun.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 16 Oct 2025 14:47:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[management]]></category>
		<category><![CDATA[school]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358790</guid>

					<description><![CDATA[കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്കൊരുങ്ങി സ്‌കൂള്‍ മാനേജ്‌മെന്റ്. ]]></description>
										<content:encoded><![CDATA[<p>പാലക്കാട്: കണ്ണാടി ഹയര്&#x200d;സെക്കന്&#x200d;ഡറി സ്‌കൂളിലെ ഒന്&#x200d;പതാം ക്ലാസ് വിദ്യാര്&#x200d;ത്ഥി ജീവനൊടുക്കിയ സംഭവത്തില്&#x200d; നടപടിക്കൊരുങ്ങി സ്‌കൂള്&#x200d; മാനേജ്‌മെന്റ്. കുട്ടിയുടെ മരണത്തില്&#x200d; ആരോപണവിധേയയായ ക്ലാസ് ടീച്ചറെയും പ്രധാനാധ്യാപികയെയും സസ്‌പെന്&#x200d;ഡ് ചെയ്തു. ഇരുവരെയും അന്വേഷണ വിധേയമായി പത്ത് ദിവസത്തേക്കാണ് സസ്‌പെന്&#x200d;ഡ് ചെയ്തത്. സര്&#x200d;ക്കാര്&#x200d; വകുപ്പുതല നിര്&#x200d;ദേശങ്ങള്&#x200d;ക്ക് അനുസരിച്ച് തുടര്&#x200d;നടപടി സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് പല്ലഞ്ചാത്തനൂര്&#x200d; പൊള്ളപ്പാടം ചരലംപറമ്പ് വീട്ടില്&#x200d; ജയകൃഷ്ണന്&#x200d;-മഞ്ജു ദമ്പതികളുടെ മകന്&#x200d; അര്&#x200d;ജുനെ (14) വീട്ടില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കുഴല്&#x200d;മന്ദം പൊലീസ് കേസെടുത്തിട്ടുണ്ട്.</p>
<p>കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് വിദ്യാര്&#x200d;ത്ഥിയെ മരണത്തിലേക്കു നയിച്ച സംഭവം നടന്നത്. അര്&#x200d;ജുന്&#x200d; ഉള്&#x200d;പ്പെടെ നാലു വിദ്യാര്&#x200d;ത്ഥികള്&#x200d; ഇന്&#x200d;സ്റ്റഗ്രാമില്&#x200d; സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളില്&#x200d; അറിയിക്കുകയുമായിരുന്നു. തുടര്&#x200d;ന്ന് രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ച് കുട്ടികളെ ശാസിച്ചുവിട്ടു. എന്നാല്&#x200d; അര്&#x200d;ജുന്റെ വീട്ടില്&#x200d; സംഭവമറിയിച്ച അധ്യാപിക അന്ന് അവധിയിലായിരുന്നു. എന്നാല്&#x200d; ഇവര്&#x200d; ചൊവ്വാഴ്ച സ്‌കൂളിലെത്തിയപ്പോള്&#x200d; അര്&#x200d;ജുനെ ഓഫിസില്&#x200d; വിളിച്ചുവരുത്തി മര്&#x200d;ദിച്ചതായി അര്&#x200d;ജുന്റെ സഹപാഠി പറഞ്ഞു. സൈബര്&#x200d; പൊലീസില്&#x200d; അറിയിക്കുമെന്നും ഒരു വര്&#x200d;ഷം ജയില്&#x200d; ശിക്ഷയും 25,000 രൂപ മുതല്&#x200d; 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അവര്&#x200d; പറഞ്ഞു.</p>
<p>ക്ലാസ് കഴിഞ്ഞുപോകുമ്പോള്&#x200d; കെട്ടിപ്പിടിച്ച് &#8216;ഇതെന്റെ ലാസ്റ്റ് ആണ്&#8217; എന്ന് അവന്&#x200d; പറഞ്ഞതായും സഹപാഠി പറഞ്ഞു. വീട്ടിലെത്തിയ വിദ്യാര്&#x200d;ത്ഥി പിന്നീട് യൂനിഫോമില്&#x200d; തൂങ്ങിമരിക്കുകയായിരുന്നു.</p>
<p>അതേസമയം അര്&#x200d;ജുനെ മര്&#x200d;ദിച്ചത് അവന്റെ മാമനാണെന്ന് പറയാന്&#x200d; വ്യാഴാഴ്ച രാവിലെ ആശ ടീച്ചര്&#x200d; തന്നെ നിര്&#x200d;ബന്ധിച്ചതായി മറ്റൊരു വിദ്യാര്&#x200d;ത്ഥിയും വെളിപ്പെടുത്തി. അതേസമയം, ആരോപണങ്ങള്&#x200d; പൂര്&#x200d;ണമായും നിഷേധിക്കുന്നതായി സ്‌കൂള്&#x200d; അധികൃതറും അറിയിച്ചു. ഇന്&#x200d;സ്റ്റഗ്രാമില്&#x200d; മെസ്സേജ് കണ്ടതോടെ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ബോധവത്കരണം നല്&#x200d;കാനാണ് ടീച്ചര്&#x200d; ശ്രമിച്ചതെന്നും സൈബര്&#x200d; സെല്&#x200d; എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്ന് പ്രധാനാധ്യാപിക ലിസി പറഞ്ഞു. അതേസമയം കുട്ടിക്ക് വീട്ടിലും പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പ്രധാനാധ്യാപിക പറഞ്ഞു. </p>
<p>എന്നാല്&#x200d; ക്ലാസിലെ അധ്യാപിക അര്&#x200d;ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അര്&#x200d;ജുന്റെ കുടുംബം ആരോപിക്കുന്നു. വീട്ടുകാരുടെ പരാതിയില്&#x200d; അന്വേഷണം നടന്നുവരുകയാണെന്ന് കുഴല്&#x200d;മന്ദം പൊലീസ് പറഞ്ഞു.</p>
<p>വിദ്യാര്&#x200d;ഥിയുടെ മരണത്തില്&#x200d; സ്‌കൂളില്&#x200d; വിദ്യാര്&#x200d;ത്ഥികളും നാട്ടുകാരും പ്രതിഷേധം നടത്തി. അധ്യാപികക്കെതിരെ കടുത്ത നടപടി വേണമെന്ന് വിദ്യാര്&#x200d;ത്ഥികള്&#x200d; ആവശ്യപ്പെട്ടു. </p>
<p>ജില്ല ആശുപത്രിയിലെ പോസ്റ്റ്‌മോര്&#x200d;ട്ടത്തിനുശേഷം അര്&#x200d;ജുന്റെ മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 2.30ന് തേങ്കുറുശ്ശി വാതകശ്മശാനത്തില്&#x200d; സംസ്‌കരിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-ninth-grader-hugs-at-the-end-of-class-he-said-this-is-my-last-classmate-of-arjun.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
