<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>manager &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/manager/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 31 May 2025 12:44:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>manager &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുന്‍ മാനേജരെ മര്‍ദിച്ചെന്ന പരാതി; ആരോപണങ്ങളില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍</title>
		<link>https://www.chandrikadaily.com/complaint-of-beating-former-manager-unni-mukundan-explains-the-allegations.html</link>
					<comments>https://www.chandrikadaily.com/complaint-of-beating-former-manager-unni-mukundan-explains-the-allegations.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 31 May 2025 12:44:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assualt case]]></category>
		<category><![CDATA[manager]]></category>
		<category><![CDATA[unni mukundan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343148</guid>

					<description><![CDATA[വിപിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവര്‍ത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>മുന്&#x200d; മാനേജരെ മര്&#x200d;ദിച്ചെന്ന പരാതിയില്&#x200d; ആരോപണങ്ങള്&#x200d; തള്ളി ഉണ്ണി മുകുന്ദന്&#x200d;. വിപിനെ മര്&#x200d;ദിച്ചിട്ടില്ലെന്നും കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നത് യാഥാര്&#x200d;ഥ്യമാണെന്നും ഉണ്ണി മുകുന്ദന്&#x200d; വ്യക്തമാക്കി. ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. വിപിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവര്&#x200d;ത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. വിപിന്&#x200d; പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്&#x200d; പറഞ്ഞു.</p>
<p>രണ്ടാഴ്ച മുമ്പ് പരിചയമില്ലാത്ത നമ്പറില്&#x200d; നിന്നും വന്ന കോളില്&#x200d; മോശമായി സംസാരിച്ചു. നിലവില്&#x200d; അതിലാണ് പരാതി നല്&#x200d;കിയിരിക്കുന്നത്. വിപിന്&#x200d; ഫെഫ്കയില്&#x200d; അംഗമല്ല. രണ്ട് നടിമാര്&#x200d; വിപിന്&#x200d; കുമാറിനെതിരെ നല്&#x200d;കിയ പരാതി സിനിമ സംഘടനകളിലുണ്ടെന്നും ഉണ്ണി മുകുന്ദന്&#x200d; ആരോപിച്ചു.</p>
<p>യഥാര്&#x200d;ത്ഥ വിഷയത്തില്&#x200d; നിന്നും ശ്രദ്ധ മാറ്റാന്&#x200d; വിപിന്&#x200d; തയ്യാറാക്കിയ നാടകമാണിപ്പോള്&#x200d; നടക്കുന്നതെന്ന് ഉണ്ണി മുകുന്ദന്&#x200d; ആരോപിച്ചു. തന്റെ കരിയര്&#x200d; നശിപ്പിക്കാന്&#x200d; സിനിമയിലെ തന്നെ ചില ആളുകള്&#x200d; ശ്രമിക്കുന്നുണ്ടെന്നും പേരുകള്&#x200d; പരസ്യമാക്കാന്&#x200d; ആഗ്രഹിക്കുന്നില്ലെന്നും പത്രസമ്മേളനത്തില്&#x200d; ഉണ്ണി മുകുന്ദന്&#x200d; പറഞ്ഞു. വിപിനെ തല്ലിയെന്ന് തെളിഞ്ഞാല്&#x200d; അഭിനയം നിര്&#x200d;ത്തുമെന്നും സംഭവത്തിന്റെ വീഡിയോ പുറത്തു വരണമെന്നാണ് താന്&#x200d; ആഗ്രഹിക്കുന്നതെന്നും ഉണ്ണി മുകുന്ദന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>സിനിമ റിവ്യൂവുമായി ബന്ധപ്പെട്ടല്ല തര്&#x200d;ക്കം നടന്നത്. തന്റെ സുഹൃത്തായ ടൊവീനോയെ പോലും പ്രശ്നത്തില്&#x200d; ഉള്&#x200d;പ്പെടുത്തുന്ന സ്ഥിതിയുണ്ടായതു കൊണ്ടാണ് വിശദീകരണം നല്&#x200d;കാന്&#x200d; തീരുമാനിച്ചതെന്നും ഉണ്ണി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-of-beating-former-manager-unni-mukundan-explains-the-allegations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാനേജരെ മര്‍ദ്ദിച്ചെന്ന കേസ്;  ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി ഉണ്ണി മുകുന്ദന്‍</title>
		<link>https://www.chandrikadaily.com/the-case-of-assaulting-the-manager-unni-mukundan-filed-a-complaint-to-the-dgp-and-adgp-demanding-that-the-conspiracy-be-brought-out.html</link>
					<comments>https://www.chandrikadaily.com/the-case-of-assaulting-the-manager-unni-mukundan-filed-a-complaint-to-the-dgp-and-adgp-demanding-that-the-conspiracy-be-brought-out.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 29 May 2025 17:51:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[allegation]]></category>
		<category><![CDATA[manager]]></category>
		<category><![CDATA[unni mukundan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342972</guid>

					<description><![CDATA[ഈ മാസം 26നായിരുന്നു വിപിന്‍ കുമാര്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് ആരോപിച്ച്  ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>മാനേജരെ മര്&#x200d;ദിച്ചെന്ന കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്&#x200d;കി നടന്&#x200d; ഉണ്ണി മുകുന്ദന്&#x200d;. </p>
<p>ഈ മാസം 26നായിരുന്നു വിപിന്&#x200d; കുമാര്&#x200d; എന്ന വ്യക്തി ഉണ്ണി മുകുന്ദന്&#x200d; മര്&#x200d;ദിച്ചെന്ന് ആരോപിച്ച്  ഇന്&#x200d;ഫോ പാര്&#x200d;ക്ക് പൊലീസില്&#x200d; പരാതിപ്പെട്ടത്. നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്&#x200d; മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് വിപിന്&#x200d; കുമാര്&#x200d; പരാതിയില്&#x200d; പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്&#x200d;ക്കമാണ് അസഭ്യം പറഞ്ഞ് മര്&#x200d;ദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്&#x200d; പറഞ്ഞിരുന്നു. </p>
<p>തന്റെ ഫ്‌ളാറ്റിലെത്തി പാര്&#x200d;ക്കിംഗ് ഏരിയയില്&#x200d; വിളിച്ച് വരുത്തി മര്&#x200d;ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്&#x200d;ച്ചയായി സിനിമകള്&#x200d; പരാജയപ്പെട്ടതിന്റെ ദേഷ്യമാണ് ഉണ്ണി മുകുന്ദനെ പ്രകോപിച്ചതെന്ന് മാനേജര്&#x200d; വിപിന്&#x200d; ആരോപിച്ചു. സിനിമാ സംഘടനകള്&#x200d;ക്ക് പരാതി നല്&#x200d;കിയിട്ടുണ്ടെന്നും വിപിന്&#x200d; പറഞ്ഞിരുന്നു.</p>
<p>എന്നാല്&#x200d; വിപിന്&#x200d; കുമാറിന്റെ പരാതിക്കു പിന്നാലെ വിവാദങ്ങളില്&#x200d; പ്രതികരിച്ച് നടന്&#x200d; ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്&#x200d; ഉയര്&#x200d;ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്&#x200d; പറഞ്ഞു. വിപിന്&#x200d; കുമാറിനെ തന്റെ പേഴ്‌സണല്&#x200d; മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്&#x200d; വ്യക്തമാക്കി.</p>
<p>2018 ല്&#x200d; തന്റെ നിര്&#x200d;മ്മാണ കമ്പനിയുടെ ആദ്യ സിനിമാ ജോലികള്&#x200d; ആരംഭിക്കുന്ന സമയത്താണ് വിപിന്&#x200d; കുമാറിനെ പരിചയപ്പെട്ടതെന്നും ഉണ്ണി പറഞ്ഞു. മാര്&#x200d;ക്കോയുടെ ചിത്രീകരണ വേളയിലാണ് വിപിനുമായുള്ള ആദ്യ പ്രശ്നം ഉണ്ടായതെന്നും ഉണ്ണി മുകുന്ദന്&#x200d; പറയുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-case-of-assaulting-the-manager-unni-mukundan-filed-a-complaint-to-the-dgp-and-adgp-demanding-that-the-conspiracy-be-brought-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാനേജരെ മര്‍ദിച്ചെന്ന പരാതി; മുന്‍കൂര്‍ ജാമ്യം തേടി ഉണ്ണി മുകുന്ദന്‍</title>
		<link>https://www.chandrikadaily.com/complaint-of-beating-the-manager-unni-mukundan-sought-anticipatory-bail.html</link>
					<comments>https://www.chandrikadaily.com/complaint-of-beating-the-manager-unni-mukundan-sought-anticipatory-bail.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 27 May 2025 16:04:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manager]]></category>
		<category><![CDATA[unnimukundan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342677</guid>

					<description><![CDATA[ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടന്‍ ജാമ്യാപേക്ഷ നല്‍കിയത്. 
]]></description>
										<content:encoded><![CDATA[<p>മാനേജരെ മര്&#x200d;ദിച്ചെന്ന കേസില്&#x200d; മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷയുമായി നടന്&#x200d; ഉണ്ണി മുകുന്ദന്&#x200d;. എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതിയിലാണ് നടന്&#x200d; ജാമ്യാപേക്ഷ നല്&#x200d;കിയത്. തനിക്കെതിരെ വന്നത് വ്യാജ പരാതിയാണെന്ന് ഉണ്ണി മുകുന്ദന്&#x200d; പറഞ്ഞു.</p>
<p>സിസടിവി ക്യാമറയുള്ളിടത്താണ് സംഭവം നടന്നതെന്നും വ്യക്തിപരമായ വൈരാഗ്യം തീര്&#x200d;ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്&#x200d;ക്കുമായാണ് ഇപ്പോള്&#x200d; പരാതി നല്&#x200d;കിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്&#x200d; പറഞ്ഞു. സുഹൃത്തിനെ പോലെയുണ്ടായിരുന്ന വ്യക്തി തന്നെകുറിച്ച് അപവാദം പറഞ്ഞത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഈ സമയം തങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്&#x200d; വ്യക്തമാക്കി.</p>
<p>അതേസമയം ഉണ്ണി മുകുന്ദന്&#x200d; മര്&#x200d;ദ്ദിച്ചെന്ന മാനേജരുടെ പരാതിയില്&#x200d; കൊച്ചി ഇന്&#x200d;ഫോ പാര്&#x200d;ക്ക് പൊലീസ് കേസെടുത്തിരുന്നു. ഉണ്ണി മുകുന്ദന്&#x200d; വധഭീഷണി മുഴക്കിയെന്നാണ് പൊലീസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്ന എഫ്‌ഐആറില്&#x200d; രേഖപ്പെടുത്തിയിരിക്കുന്നത്. കരണത്തടിക്കുകയും തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും എഫ്‌ഐആറില്&#x200d; രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകോപനം റിവ്യൂ രേഖപ്പെടുത്തിയതിലെ വിരോധമെന്നും എഫ്‌ഐആറില്&#x200d; പറയുന്നുണ്ട്.</p>
<p>തുടര്&#x200d;ച്ചയായി സിനിമകള്&#x200d; പരാജയപ്പെട്ടതിന്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദനെന്നാണ് മാനേജര്&#x200d; വിപിന്&#x200d; പ്രതികരിച്ചത്. </p>
<p>അതേസമയം പരാതിക്കാരനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദന്&#x200d; ഹര്&#x200d;ജിയില്&#x200d; പറയുന്നു.</p>
<p>ഇതിനിടെ ഉണ്ണി മുകുന്ദനെതിരായ പരാതിയില്&#x200d; മാനേജര്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; എല്ലാം ശരിയല്ലെന്ന് പൊലീസ് പറഞ്ഞു. ഇന്&#x200d;ഫോപാര്&#x200d;ക്ക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മര്&#x200d;ദിച്ചതായുള്ള ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയത്. ഫ്ളാറ്റിലെ സിസിടിവി കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് നിര്&#x200d;ണ്ണായക കണ്ടെത്തല്&#x200d;.</p>
<p>കാക്കനാട് ഡി.എല്&#x200d;.എഫ് ഫ്ളാറ്റിലെ പാര്&#x200d;ക്കിങ്ങില്&#x200d; വച്ച് ഇരുവരും കാണുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; പൊലീസ് ശേഖരിച്ചു. ഇരുവരും തമ്മില്&#x200d; തര്&#x200d;ക്കിക്കുന്നത് ദൃശ്യങ്ങളില്&#x200d; കാണാം. എന്നാല്&#x200d; കൈയ്യേറ്റം ചെയ്യുന്നതായി സിസിടിവിയില്&#x200d; ഇല്ല. </p>
<p>നടന്&#x200d; ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിരുന്നു. മാനേജര്&#x200d; വിപിന്&#x200d; കുമാര്&#x200d; പരാതി നല്&#x200d;കിയതിന് പിന്നാലെയാണ് നടപടി. വിപിന്&#x200d; കുമാറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-of-beating-the-manager-unni-mukundan-sought-anticipatory-bail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216; സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി&#8217;; വിപിൻ</title>
		<link>https://www.chandrikadaily.com/gokulam-movies-withdrawal-from-the-film-he-is-directing-is-a-big-shock-for-unni-vipin.html</link>
					<comments>https://www.chandrikadaily.com/gokulam-movies-withdrawal-from-the-film-he-is-directing-is-a-big-shock-for-unni-vipin.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 27 May 2025 07:00:21 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[film]]></category>
		<category><![CDATA[manager]]></category>
		<category><![CDATA[unni mukundan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342607</guid>

					<description><![CDATA[സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ [&#8230;]]]></description>
										<content:encoded><![CDATA[<div class="jsx-229561794">
<div class="jsx-229561794 topst normal">
<div class="jsx-229561794">സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.</div>
</div>
</div>
<div class="jsx-1544991916 artmdl normal">
<div></div>
<div class="lastpara">കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്&#x200d;ത്തകനാണെന്നും പല സിനിമകള്&#x200d;ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.</div>
<div></div>
<div class="lastpara">കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gokulam-movies-withdrawal-from-the-film-he-is-directing-is-a-big-shock-for-unni-vipin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചി കടവന്ത്രയിലെ ഹോട്ടലില്&#x200d; ഡിജെ പാര്&#x200d;ട്ടിയ്‌ക്കെത്തിയവര്&#x200d; മാനേജരെ കുത്തിപ്പരുക്കേല്&#x200d;പ്പിച്ചു</title>
		<link>https://www.chandrikadaily.com/those-who-came-to-a-dj-party-at-a-hotel-in-kadawantra-kochi-assaulted-the-manager.html</link>
					<comments>https://www.chandrikadaily.com/those-who-came-to-a-dj-party-at-a-hotel-in-kadawantra-kochi-assaulted-the-manager.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Jul 2023 01:06:40 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[dj party]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[manager]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265885</guid>

					<description><![CDATA[ഡിജെ പാര്&#x200d;ട്ടിയ്‌ക്കെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>കടവന്ത്ര ഒലിവ് ഡൗണ്&#x200d; ടൗണ്&#x200d; ഹോട്ടലില്&#x200d; ഡിജെ പാര്&#x200d;ട്ടിക്ക് എത്തിയവര്&#x200d; ഹോട്ടല്&#x200d; മാനേജരെ കുത്തി പരിക്കേല്&#x200d;പ്പിച്ചു. കൈയ്ക്ക് കുത്തേറ്റ മാനേജരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.പേനകത്തി കൊണ്ടാണ് ഡിജെ പാര്&#x200d;ട്ടിയ്‌ക്കെത്തിയവര്&#x200d; മാനേജരെ കുത്തി പരിക്കേല്&#x200d;പ്പിച്ചത.് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്&#x200d; പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.</p>
<p>കടവന്ത്ര സിഗ്‌നല്&#x200d; ജംഗ്ഷനിലുള്ള ആഡംബര ഹോട്ടലായ ഒലിവ് ഡൗണ്&#x200d; ടൗണില്&#x200d; ഇന്ന് രാത്രിയാണ് സംഭവം നടന്നത്. ഡിജെ പാര്&#x200d;ട്ടിയ്‌ക്കെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികള്&#x200d; മദ്യലഹരിയില്&#x200d; ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മാനേജരുമായി വാക്കുതര്&#x200d;ക്കമുണ്ടായതിനെത്തുടര്&#x200d;ന്ന് പ്രതികള്&#x200d; മാനേജരുടെ കൈയ്ക്ക് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രണ്ടുപേര്&#x200d; പൊലീസ് പിടിയിലായെങ്കിലും മൂന്നാമന്&#x200d; ഓടിരക്ഷപ്പെട്ടു. ഇയാള്&#x200d;ക്കായി തെരച്ചില്&#x200d; നടക്കുകയാണ്. കൈയ്ക്ക് പരുക്കേറ്റ ഹോട്ടല്&#x200d; മാനേജര്&#x200d; ആശുപത്രിയില്&#x200d; ചികിത്സയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/those-who-came-to-a-dj-party-at-a-hotel-in-kadawantra-kochi-assaulted-the-manager.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
