Mani C Kappan – Chandrika Daily https://www.chandrikadaily.com Sat, 24 Dec 2022 06:23:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Mani C Kappan – Chandrika Daily https://www.chandrikadaily.com 32 32 മാണി സി കാപ്പന്‍ എം എല്‍ എ യുടെ പേഴ്‌സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു https://www.chandrikadaily.com/mani-c-kappan-mla-personal-staff-died.html https://www.chandrikadaily.com/mani-c-kappan-mla-personal-staff-died.html#respond Sat, 24 Dec 2022 06:23:12 +0000 https://www.chandrikadaily.com/?p=228404 മാണി സി കാപ്പന്‍ എം എല്‍ എ യുടെ പേഴ്‌സണല്‍ സ്റ്റാഫ് വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി(24) വാഹനാപകടത്തില്‍ മരണപ്പെട്ടു.ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചുണ്ടായ അപകടത്തിലാണ് രാഹുല്‍ മരണപ്പെട്ടത്.

പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടില്‍ നിന്നും സാധനങ്ങള്‍ എടുക്കാന്‍ പോകും വഴി ഏറ്റുമാനൂര്‍ ബൈപാസില്‍ വച്ചാണ് അപകടം. രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ചരക്ക് കയറ്റിവന്ന വാഹനം വന്നിടിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ രാഹുല്‍ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്കു പരിക്കേറ്റു.

]]>
https://www.chandrikadaily.com/mani-c-kappan-mla-personal-staff-died.html/feed 0
യുഡിഎഫിലേക്ക് വരാന്‍ മാണി സി. കാപ്പന്‍ സന്നദ്ധത അറിയിച്ചെന്ന് എംഎം ഹസന്‍ https://www.chandrikadaily.com/mm-hassan-about-mani-c-kappan.html https://www.chandrikadaily.com/mm-hassan-about-mani-c-kappan.html#respond Wed, 14 Oct 2020 07:24:17 +0000 https://www.chandrikadaily.com/?p=161532 തിരുവനന്തപുരം: ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയ സാഹചര്യത്തില്‍ പാല സീറ്റ് ലഭിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രവേശം തേടി മാണി സി കാപ്പന്‍ ചര്‍ച്ച നടത്തിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎ ഹസന്‍. പ്രതിപക്ഷനേതാവുമായി മാണി സി കാപ്പന്‍ ഇക്കാര്യം സംസാരിച്ചുവെന്നും എംഎം ഹസന്‍ വെളിപ്പെടുത്തി.

എന്നാല്‍ ഇത്തരത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാലാ സീറ്റ് ജോസ് പക്ഷത്തിന് നല്‍കിയാല്‍ എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ മാറ്റമില്ലെന്ന് മാണി സി കാപ്പന്‍ ഇന്നും ആവര്‍ത്തിച്ചു. പാലാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ ജോസ് പക്ഷവും ഉറച്ചു നില്‍ക്കുകയാണ്.

ഇന്ന് രാവിലെയാണ് ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോവുകയാണെന്ന് വ്യക്തമാക്കിയത്. യുഡിഎഫ് തങ്ങളെ മാറ്റിനിര്‍ത്തി അപമാനിച്ചു എന്നാരോപിച്ചാണ് ജോസ് പക്ഷം യുഡിഎഫ് വിട്ടത്.

]]>
https://www.chandrikadaily.com/mm-hassan-about-mani-c-kappan.html/feed 0
ജോസ് പക്ഷത്തിനെതിരെ എല്‍ഡിഎഫില്‍ പടയൊരുക്കം; മുന്നണി വിടുമെന്ന് മാണി സി കാപ്പന്‍ https://www.chandrikadaily.com/ncp-and-jose-k-mani-group-ldf.html https://www.chandrikadaily.com/ncp-and-jose-k-mani-group-ldf.html#respond Sat, 10 Oct 2020 11:39:00 +0000 https://www.chandrikadaily.com/?p=160488 കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജോസ് പക്ഷത്തിന് 13 സീറ്റ് നല്‍കാന്‍ ധാരണയിലെത്തിയ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ എല്‍ഡിഎഫില്‍ ജോസ് പക്ഷത്തിനെതിരെ പടയൊരുക്കം. പാലാ സീറ്റിന്റെ കാര്യത്തിലാണ് പ്രധാനമായും പ്രശ്‌നം ഉയരുന്നത്. പാലാ സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് എന്‍സിപി.

പാലാ സീറ്റ് ജോസ് പക്ഷത്തിന് വിട്ട് നല്‍കുകയാണെങ്കില്‍ മുന്നണി വിടുമെന്ന് എംഎല്‍എ മാണി സി കാപ്പന്‍ വ്യക്തമാക്കി. പാലാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നല്‍കാം എന്ന വാഗ്ദാനവും ഞങ്ങള്‍ സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജയിച്ച സീറ്റുകള്‍ വിട്ടു നല്‍കേണ്ടെന്ന് ശരത് പവാര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോസ് പക്ഷത്തിന് 13 സീറ്റ് നല്‍കുന്നതില്‍ സിപിഐയിലും വലിയ അമര്‍ഷം ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നിലവിലെ എംഎല്‍എ മാണി സി കാപ്പനെ അവഗണിച്ച് ജോസ് കെ മാണി പക്ഷത്തിന് സീറ്റ് നല്‍കേണ്ടെന്നാണ് സിപിഐ നിലപാട്.

എല്‍ഡിഎഫിന് പാലാ സീറ്റ് പിടിച്ചെടുത്ത് നല്‍കിയ മാണി സി കാപ്പനെ തള്ളി ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. പാലാ സീറ്റ് ജോസ് പക്ഷത്തിന് പ്രധാനമാണെന്ന് മുമ്പ് തന്നെ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. പാലാ സീറ്റ് ആര്‍ക്ക് നല്‍കണമെന്നുള്ളത് എല്‍ഡിഎഫിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുന്നണിയിലെ സിപിഎം ഒഴികെ ബാക്കി പാര്‍ട്ടികള്‍ക്കെല്ലാം ജോസ് വിഭാഗത്തെ എല്‍ഡിഎഫിന്റെ ഭാഗമാകുന്നതില്‍ വലിയ അമര്‍ഷമുണ്ടായിരുന്നു. മുന്നണിയിലെ മറ്റ് പാര്‍ട്ടികളുടെ അമര്‍ഷം മറികടന്ന് ജോസ് വിഭാഗത്തെ മുന്നണിയുടെ ഭാഗമാക്കിയാലും പാലാ സീറ്റ് വിട്ടുകൊടുത്താല്‍ എല്‍ഡിഎഫില്‍ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന് ഉറപ്പാണ്.

]]>
https://www.chandrikadaily.com/ncp-and-jose-k-mani-group-ldf.html/feed 0
കോടിയേരിക്കും ബിനീഷിനുമെതിരെയുമുള്ള മാണി സി കാപ്പന്റെ മൊഴി പുറത്തുവിട്ട് ഷിബു ബേബിജോണ്‍ https://www.chandrikadaily.com/shibu-baby-john-against-kodiyeri-bineesh-news.html https://www.chandrikadaily.com/shibu-baby-john-against-kodiyeri-bineesh-news.html#respond Thu, 03 Oct 2019 09:29:42 +0000 http://www.chandrikadaily.com/?p=140802 കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ സിബിഐക്ക് മുമ്പാകെ മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകള്‍ പുറത്തുവിട്ട് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലെ മൊഴിയാണ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷിബു ബേബിജോണ്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടിയേരിബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കും മുംബൈ മലയാളി ദിനേശ് മേനോന്‍ പണം നല്‍കിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ നിര്‍ണായക മൊഴിയുടെ പകര്‍പ്പാണു ഷിബു ബേബിജോണ്‍ പുറത്തുവിട്ടത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു.

സിബിഐയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ മാണി സി കാപ്പന്‍ പറയുന്നത്

‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്‌മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്’

ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.!

ഇനി അറിയാന്‍ താല്‍പര്യം, ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച് സിബിഐക്ക് എഴുതിനല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

]]>
https://www.chandrikadaily.com/shibu-baby-john-against-kodiyeri-bineesh-news.html/feed 0
പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ വിജയിച്ചു https://www.chandrikadaily.com/pala-byelection-mani-c-kappan-victory-kerala-news.html https://www.chandrikadaily.com/pala-byelection-mani-c-kappan-victory-kerala-news.html#respond Fri, 27 Sep 2019 08:02:03 +0000 http://www.chandrikadaily.com/?p=140274 കോട്ടയം: കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വിജയിച്ചു. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ പരാജയപ്പെടുത്തിയത്. 54137 വോട്ടുകളാണ് മാണി സി കാപ്പന്‍ നേടിയത്.ജോസ് ടോ പുലികുന്നേലിന് ലഭിച്ചത് 51194വോട്ടാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിക്ക് 18044വോട്ട് ലഭിച്ചു.

12 പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തില്‍ യുഡിഎഫിന്റെ എല്ലാ ശക്തികേന്ദ്രങ്ങളിലും ജോസ് ടോമിനായിരുന്നു തിരിച്ചടി. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, എലിക്കുളം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയപ്പോള്‍ പാലാ നഗരസഭയിലും മീനച്ചില്‍, മുത്തോലി പഞ്ചായത്തുകളിലും മാത്രമാണ് യുഡിഎഫിന് നേരിയ ലീഡ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മാണി സി കാപ്പനൊപ്പം നിന്ന തലനാട്, തലപ്പലം പഞ്ചായത്തുകള്‍ ഇത്തവണയും എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/pala-byelection-mani-c-kappan-victory-kerala-news.html/feed 0
മാണി സി. കാപ്പനെതിരെ ഗുരുതര ആരോപണം; കിയാലില്‍ ഓഹരി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി https://www.chandrikadaily.com/allegation-against-mani-c-kappan.html https://www.chandrikadaily.com/allegation-against-mani-c-kappan.html#respond Thu, 19 Sep 2019 04:45:33 +0000 http://www.chandrikadaily.com/?p=139490

കൊച്ചി: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ (കിയാല്‍) ഓഹരി വാഗ്ദാനം ചെയ്ത് എന്‍.സി.പി നേതാവും പാലാ ഉപതരെഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ മാണി സി. കാപ്പന്‍ കോടികള്‍ തട്ടിയതായി ആരോപണം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേനോന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ ദിനേശ് മേനോനാണ് മാണി സി.കാപ്പനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി രംഗത്ത് വന്നത്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലാത്താണ് മാണി സി. കാപ്പനെ പരിചയപ്പെടുന്നത്. അന്ന് കിയാലിന്റെ ഓഹരി വാഗ്ദാനം ചെയ്ത് കാപ്പന്‍ തന്റെ മകനില്‍ നിന്നും മൂന്ന് കോടി രൂപയും തന്റെ പക്കല്‍ നിന്ന് 50 ലക്ഷം രൂപയും വാങ്ങുകയായിരുന്നു. തുടര്‍ന്ന് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ തന്നെ പങ്കെടുപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതിന്റെ യാതൊരു വിവരവുമില്ലാതായതോടെ മാണി സി. കാപ്പനെ ബന്ധപ്പെട്ടെങ്കിലും കിയാലിന്റെ ഓഹരി പങ്കാളിത്തം തങ്ങളുടെ ഗ്രൂപ്പിന് നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും അത് പല വഴിക്ക് ചെലവായെന്നായിരുന്നു മറുപടി. നിരന്തരമായി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 25 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയത്. പണം തിരികെ ലഭിക്കുന്നതിനായി സി.ബിഐ.ക്ക് കേസ് നല്‍കിയതോടെ 3.25 കോടി രൂപയുടെ നാല് ചെക്കും കുമരകത്തെ അദ്ദേഹത്തിന്റെ സ്ഥലവും ഈടായി നല്‍കി. എന്നാല്‍ നാല് ചെക്കുകളും മടങ്ങിയതോടെ മുംബൈ ബോറിവില്‍ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. ശേഷം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഈ സ്ഥലമുപയോഗിച്ച് കാപ്പന്‍ 75 ലക്ഷം രൂപയുടെ മൂന്ന് ലോണ്‍ എടുത്തതായി അറിഞ്ഞു. ഇതോടെ ആ വഴിയും അടയുകയായിരുന്നുവെന്ന് ദിനേശ് പറഞ്ഞു.
ഈ സംഭവത്തില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇപ്പോഴും കേസ് നടന്നു വരികയാണ്. പണം തിരികെ ലഭിക്കുന്നതിന് എന്‍.സി.പി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഉഴവൂര്‍ വിജയന്‍ പ്രസിഡന്റായിരുന്ന സമയത്ത് ഇതിനുള്ള കാര്യങ്ങള്‍ ചെയ്ത് തുടങ്ങിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ അത് അവസാനിച്ചു. പിന്നീട് പീതാംബരന്‍ മാസ്റ്ററെ നേരില്‍ കണ്ടെങ്കിലും മാണി സി. കാപ്പന്‍ പാര്‍ട്ടിയുടെ ട്രഷറര്‍ ആണെന്നും അദ്ദേഹം ഏത് തരത്തില്‍ ഫണ്ട് കൊണ്ടുവരുന്നെന്ന് പാര്‍ട്ടി അന്വേഷിക്കാറില്ലെന്നുമായിരുന്നു മറുപടിയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അഞ്ച് കേസുകള്‍ മാണി സി. കാപ്പനെതിരെ ഈ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുണ്ട്. പണം ലഭിക്കുമെന്ന പ്രതീക്ഷ കൊണ്ടാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത് എന്നാല്‍ അത് ഉടനെ നടക്കില്ലെന്ന് ബോധ്യമായതോടെയാണ് ഇപ്പോള്‍ ഇത് പറയേണ്ടി വന്നതെന്നും ദിനേശ് മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/allegation-against-mani-c-kappan.html/feed 0
മാണി സി. കാപ്പനെതിരെ ഗുരുതര ആരോപണം; കിയാലില്‍ ഓഹരി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി https://www.chandrikadaily.com/kial-case-against-mani-c-akappan.html https://www.chandrikadaily.com/kial-case-against-mani-c-akappan.html#respond Wed, 18 Sep 2019 11:49:24 +0000 http://www.chandrikadaily.com/?p=139437

കൊച്ചി: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ (കിയാല്‍) ഓഹരി വാഗ്ദാനം ചെയ്ത് എന്‍.സി.പി നേതാവും പാലാ ഉപതരെഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ മാണി സി. കാപ്പന്‍ കോടികള്‍ തട്ടിയതായി ആരോപണം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേനോന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ ദിനേശ് മേനോനാണ് മാണി സി.കാപ്പനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി രംഗത്ത് വന്നത്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലാത്താണ് മാണി സി. കാപ്പനെ പരിചയപ്പെടുന്നത്. അന്ന് കിയാലിന്റെ ഓഹരി വാഗ്ദാനം ചെയ്ത് കാപ്പന്‍ തന്റെ മകനില്‍ നിന്നും മൂന്ന് കോടി രൂപയും തന്റെ പക്കല്‍ നിന്ന് 50 ലക്ഷം രൂപയും വാങ്ങുകയായിരുന്നു. തുടര്‍ന്ന് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ തന്നെ പങ്കെടുപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതിന്റെ യാതൊരു വിവരവുമില്ലാതായതോടെ മാണി സി. കാപ്പനെ ബന്ധപ്പെട്ടെങ്കിലും കിയാലിന്റെ ഓഹരി പങ്കാളിത്തം തങ്ങളുടെ ഗ്രൂപ്പിന് നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും അത് പല വഴിക്ക് ചെലവായെന്നായിരുന്നു മറുപടി. നിരന്തരമായി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 25 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയത്. പണം തിരികെ ലഭിക്കുന്നതിനായി സി.ബിഐ.ക്ക് കേസ് നല്‍കിയതോടെ 3.25 കോടി രൂപയുടെ നാല് ചെക്കും കുമരകത്തെ അദ്ദേഹത്തിന്റെ സ്ഥലവും ഈടായി നല്‍കി. എന്നാല്‍ നാല് ചെക്കുകളും മടങ്ങിയതോടെ മുംബൈ ബോറിവില്‍ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. ശേഷം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഈ സ്ഥലമുപയോഗിച്ച് കാപ്പന്‍ 75 ലക്ഷം രൂപയുടെ മൂന്ന് ലോണ്‍ എടുത്തതായി അറിഞ്ഞു. ഇതോടെ ആ വഴിയും അടയുകയായിരുന്നുവെന്ന് ദിനേശ് പറഞ്ഞു.
ഈ സംഭവത്തില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇപ്പോഴും കേസ് നടന്നു വരികയാണ്. പണം തിരികെ ലഭിക്കുന്നതിന് എന്‍.സി.പി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഉഴവൂര്‍ വിജയന്‍ പ്രസിഡന്റായിരുന്ന സമയത്ത് ഇതിനുള്ള കാര്യങ്ങള്‍ ചെയ്ത് തുടങ്ങിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ അത് അവസാനിച്ചു. പിന്നീട് പീതാംബരന്‍ മാസ്റ്ററെ നേരില്‍ കണ്ടെങ്കിലും മാണി സി. കാപ്പന്‍ പാര്‍ട്ടിയുടെ ട്രഷറര്‍ ആണെന്നും അദ്ദേഹം ഏത് തരത്തില്‍ ഫണ്ട് കൊണ്ടുവരുന്നെന്ന് പാര്‍ട്ടി അന്വേഷിക്കാറില്ലെന്നുമായിരുന്നു മറുപടിയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അഞ്ച് കേസുകള്‍ മാണി സി. കാപ്പനെതിരെ ഈ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുണ്ട്. പണം ലഭിക്കുമെന്ന പ്രതീക്ഷ കൊണ്ടാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത് എന്നാല്‍ അത് ഉടനെ നടക്കില്ലെന്ന് ബോധ്യമായതോടെയാണ് ഇപ്പോള്‍ ഇത് പറയേണ്ടി വന്നതെന്നും ദിനേശ് മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/kial-case-against-mani-c-akappan.html/feed 0
പാലായിലെ ഇടത് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ നിര്‍മ്മാതാവ് കോടതിയില്‍ https://www.chandrikadaily.com/filim-producer-filed-case-against-mani-c-kappan.html https://www.chandrikadaily.com/filim-producer-filed-case-against-mani-c-kappan.html#respond Wed, 18 Sep 2019 09:42:50 +0000 http://www.chandrikadaily.com/?p=139431 പാലായിലെ ഇടത് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ നിര്‍മ്മാതാവ് കോടതിയെ സമീപിച്ചു. Man of the match എന്ന സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് മറിച്ചു വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിന് പോലീസില്‍ വ്യാജ പരാതി നല്‍കി. അപകീര്‍ത്തിപ്പെടുത്തി, ഭീഷണിപ്പെടുത്തി എന്നിവയാണ് നിര്‍മ്മാതാവായ ഹസീബ് ഹനീഫയുടെ പരാതി.

ഇയാള്‍ നല്‍കിയ സ്വകാര്യ അന്യായം ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. 2018 ലാണ് സാറ്റലൈറ്റ് റൈറ്റ് നെ ചൊല്ലി തര്‍ക്കം ഉണ്ടാകുന്നത്. 96 ല്‍ പുറത്തിറങ്ങിയ man of the match നിര്‍മ്മിച്ചത് മാണി സി കാപ്പന്‍ ആണ്‌

]]>
https://www.chandrikadaily.com/filim-producer-filed-case-against-mani-c-kappan.html/feed 0
എല്‍ഡിഎഫിന് വീണ്ടും തിരിച്ചടി; എന്‍സിപി വനിതാ വിഭാഗം പ്രസിഡന്റ് രാജിവെച്ചു https://www.chandrikadaily.com/candidate-issue-in-pala-by-election-ncp-women-leader-resignied-in-party.html https://www.chandrikadaily.com/candidate-issue-in-pala-by-election-ncp-women-leader-resignied-in-party.html#respond Wed, 18 Sep 2019 07:09:30 +0000 http://www.chandrikadaily.com/?p=139406 പാലായില്‍ എല്‍ഡിഎഫിന് വീണ്ടും തിരിച്ചടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ എത്തിയതില്‍ പ്രതിഷേധിച്ചാണ് എന്‍സിപി വനിതാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് റാണി സാംജി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. തെരഞ്ഞെടുപ്പ് സമയത്തല്ലാതെ മാണി സി കാപ്പനെ പാലായില്‍ കാണാനില്ല, എന്‍സിപി അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ചു എന്നീ ആക്ഷേപങ്ങളുന്നയിച്ചാണ് റാണി സാംജി രാജിവച്ചത്.

മാണി സി കാപ്പനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം 42 പേര്‍ എന്‍സിപി വിട്ടിരുന്നു. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തിലാണ് 42 പേര്‍ പാര്‍ട്ടി വിട്ടത്. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തേയും എല്‍ഡിഎഫിനെയും സമീപിച്ചിരുന്നു.പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച 42 പേരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എന്‍സിപി നേതൃത്വത്തിന്റെ പ്രതികരണം.

]]>
https://www.chandrikadaily.com/candidate-issue-in-pala-by-election-ncp-women-leader-resignied-in-party.html/feed 0
മരണശേഷവും ഉഴവൂര്‍ വിജയനെ വിടാതെ എന്‍സിപി; ജോക്കറെന്ന് അധിക്ഷേപിച്ച് മാണി സി കാപ്പന്‍ https://www.chandrikadaily.com/mani-c-kappan-against-uzhavoor-vijayan.html https://www.chandrikadaily.com/mani-c-kappan-against-uzhavoor-vijayan.html#respond Tue, 16 Jan 2018 07:07:55 +0000 http://www.chandrikadaily.com/?p=65216 കോട്ടയം: മുന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ മരണശേഷവും വിടാതെ എന്‍സിപി. അദ്ദേഹത്തെ അധിക്ഷേപിച്ചും വിമര്‍ശിച്ചും പാര്‍ട്ടി ദേശീയ നേതാവ് മാണി സി കാപ്പനാണ് രംഗത്തുവന്നത്. ഉഴവൂരിനെ പോലുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് മാണി സി കാപ്പന്‍ തുറന്നടിച്ചു. മരിച്ചെന്നു കരുതി ഉഴവൂരിനോടുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ല. നിലവിലെ സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനെ പോലെ സ്വന്തം താല്‍പര്യം മാത്രം നോക്കിയാണ് ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയെ നയിച്ചത്. അദ്ദേഹം പ്രസിഡന്റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായി. വിജയനെ പുറത്താക്കണമെന്ന് അന്നേ ആവശ്യപ്പെട്ടതാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.


വിജയനെ ഫോണില്‍ വിൡച്ച് കൊലവിളി നടത്തിയ പാര്‍ട്ടി സംസ്ഥാന നേതാവിനെ ന്യായീകരിച്ചും മാണി സി കാപ്പന്‍ സംസാരിച്ചു. ആരെങ്കിലും തെറി പറഞ്ഞെന്നു കരുതി മരണം സംഭവിക്കുമോ? ഉഴവൂര്‍ വിജയന്‍ നിത്യരോഗിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. എന്‍സിപി സംസ്ഥാന പ്രസിഡന്റായിരിക്കെ ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ മാനസിക പീഡനമാണെന്ന ആരോപണത്തിനു മറുപടിയാണ് മാണി സി കാപ്പന്റെ പ്രതികരണം. അതേസമയം, ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച മാണി സി കാപ്പന്‍ പരസ്യമായി മാപ്പു പറയണമെന്ന് എന്‍സിപി പ്രസിഡന്റ് ടി.പി പീതാംബരന്‍ ആവശ്യപ്പെട്ടു. ജീവിച്ചിരുന്നപ്പോഴും മാണി സി കാപ്പന്‍ ഉഴവൂരിനെ മോശമായി അധിക്ഷേപിച്ചിട്ടുണ്ട്. മാണിക്കെതിരെ നടപടി പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് ടി.പി പീതാംബരന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/mani-c-kappan-against-uzhavoor-vijayan.html/feed 0