<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>manipoor &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/manipoor/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 11 Feb 2025 05:21:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>manipoor &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രാജി മണിപ്പൂരിന് തിരുത്താകില്ല</title>
		<link>https://www.chandrikadaily.com/raji-manipur-cannot-be-corrected.html</link>
					<comments>https://www.chandrikadaily.com/raji-manipur-cannot-be-corrected.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Feb 2025 05:21:36 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[manipoor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329313</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>വടക്ക് കിഴക്കന്&#x200d; സംസ്ഥാനമായ മണിപ്പൂരില്&#x200d; രണ്ടു വര്&#x200d;ഷത്തോളം നീണ്ട വംശീയ കലാപത്തിന് അറുതിവരുത്താനാകാതെ മുഖ്യമന്ത്രി ബിരേണ്&#x200d; സിങ് രാജിവെച്ചൊഴിയുമ്പോള്&#x200d; പ്രതിഫലിക്കുന്നത് ഒരു ഭരണാധികാരിയുടെ പിടിപ്പുകേടിന്റെ ചരിത്രവും ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപകടത്തിന്റെ നേര്&#x200d;ക്കാഴ്ചകളുമാണ്. വൈകിയ വേളയിലുള്ള മുഖ്യമന്ത്രിയുടെ രാജിതന്നെ പ്രശ്നങ്ങള്&#x200d; കൈകാര്യം ചെയ്യുന്നതില്&#x200d; വീഴ്ച്ച പറ്റിയതിന്റെ പേരിലല്ലെന്ന് വ്യക്തമാണ്. നിയമ സഭയില്&#x200d; അവിശ്വാസ പ്രമേയം കൊണ്ടുവരാന്&#x200d; കോണ്&#x200d;ഗ്രസ് തയാറെടുത്ത പശ്ചാത്തലത്തില്&#x200d; വേറെ വഴിയില്ലാത്തതിനാലാണ്. മണിപ്പൂരിലെ സര്&#x200d;ക്കാരിന് എന്&#x200d;.പി.പിയും ജെ.ഡി.യുവും പിന്തുണ പിന്&#x200d;വലിച്ചിരുന്നു. ബിരേണ്&#x200d; സിങ് രാജിവയ്ക്കാതെ പറ്റില്ലെന്നു നിലപാടെടുത്ത ബി.ജെ.പി എം.എല്&#x200d;.എമാര്&#x200d; തന്നെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയമായ പരാജയത്തില്&#x200d;നിന്നു രക്ഷപ്പെടാന്&#x200d; മാത്രമുള്ളതാണ് രാജി. കേന്ദ്രത്തിനും മുഖ്യ ഭരണകക്ഷിക്കും പ്രശ്നപരിഹാരത്തിന് ആത്മാര്&#x200d;ഥമായ താല്&#x200d;പര്യമുണ്ടായിരുന്നെങ്കില്&#x200d; മുഖ്യമന്ത്രിയുടെ രാജി എത്ര മുന്&#x200d;പേ സംഭവിക്കേണ്ടതായിരുന്നു.</p>
<p>കഴിഞ്ഞ 21 മാസമായി കലാപക്കെടുതിയിലായിരുന്നു മണിപൂര്&#x200d;. ഭൂരിപക്ഷ ജനവിഭാഗമായ മെയ്തികളെ പട്ടികവര്&#x200d;ഗമായി പ്രഖ്യാപിക്കാനുള്ള നടപടികള്&#x200d;ക്കു സംസ്ഥാന സര്&#x200d;ക്കാരിനോടു നിര്&#x200d;ദേശിച്ചുള്ള മണിപ്പൂര്&#x200d; ഹൈക്കോടതി വിധിക്കു പിന്നാലെയാണ് കലാപത്തിന് തിരികൊളുത്തിയത്. സംഘര്&#x200d;ഷത്തിന് പ്രധാന കാരണമായത് സംസ്ഥാന ഭരണത്തിന് നേത്യത്വം നല്&#x200d;കുന്ന ബി.ജെ.പി വിവിധ ജനവിഭാഗങ്ങള്&#x200d;ക്കിടയില്&#x200d; വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകള്&#x200d; വിതച്ചതാ ണ്. കേട്ടപാതി കേള്&#x200d;ക്കാത്ത പാതി ഹൈക്കോടതി വിധിക്കു പിന്നാലെ മെയ്തികളെ പട്ടികവര്&#x200d;ഗമായി പ്രഖ്യാപിക്കാനുള്ള നടപടികള്&#x200d;ക്കു സംസ്ഥാന സര്&#x200d;ക്കാര്&#x200d; തുടക്കം കുറിച്ചു. സംസ്ഥാന ഭരണം നിലനിര്&#x200d;ത്താന്&#x200d; ഭൂരിപക്ഷത്തിനൊപ്പം നിന്ന് മറ്റ് വിഭാഗങ്ങള്&#x200d;ക്കെതിരെ നിരന്തരമായി നടത്തിയ കുപ്രചാരണങ്ങളും രംഗം വഷളാക്കി ഭൂമി ശാസ്ത്രപരമായി മണിപ്പൂരില്&#x200d; രണ്ട് മേഖലയാണുള്ളത്. ഇംഫാല്&#x200d; താഴ്‌വരയും മലമ്പ്രദേശവും. ജനസംഖ്യയില്&#x200d; 60 ശതമാനവും ജീവിക്കുന്നത് 10 ശതമാനം മാത്രം വരുന്ന ഭൂവിഭാഗമായ താഴ്‌വരയിലാണ്. 90 ശതമാനം ഭൂവിസ്തൃതിയുള്ള മലയോര മേഖലയില്&#x200d; മൊത്തം ജന സംഖ്യയുടെ 40 ശതമാനവും. താഴ്‌വരയില്&#x200d; മെയ്തികള്&#x200d;ക്കാണ് ഭൂരിപക്ഷം. ഇവരില്&#x200d; ഭൂരിപക്ഷവും ഹിന്ദുക്കളാണ്. മലയോര മേഖലയില്&#x200d; കുക്കികളും നാഗകളും സോമികളും അടക്കമുള്ള 35 ഗോത്ര വിഭാഗമാണ്. ഇവര്&#x200d; ഭൂരിപക്ഷം ക്രൈസ്തവരാണ്. മൊത്തം ജനസംഖ്യയില്&#x200d; 53 ശതമാനം മെയ്തികളാണ്. ഭൂരിപക്ഷമായ മെയ്തികള്&#x200d;ക്ക് പട്ടികവര്&#x200d;ഗ പദവി നല്&#x200d;കാ നുള്ള സര്&#x200d;ക്കാര്&#x200d; നീക്കമാണ് സംസ്ഥാനത്തെ കലാപത്തിലേക്ക് തള്ളിവിട്ടത്. ഇംഫാല്&#x200d; താഴ്‌വരയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മെയ്തികളും മലനിരകളില്&#x200d; സ്ഥിരതാമസമാക്കിയ കുക്കി ഗോത്രവര്&#x200d;ഗക്കാരും തമ്മിലാണ് ഏറ്റുമുട്ടല്&#x200d; ആരംഭിച്ചത്. കേന്ദ്രവും സംസ്ഥാനവും ബി.ജെ.പി ഭരിച്ചാല്&#x200d; എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്ന അവരുടെ പതിവ് ആഖ്യാനത്തിന്റെ പൊള്ളത്തരമാണ് മണിപ്പൂരില്&#x200d; തുറന്നുകാട്ടപ്പെട്ടത്.</p>
<p>കലാപം തടയാന്&#x200d; അടിയന്തര നടപടികളെടുക്കുന്നതിനു പകരം മെയ്തി വിഭാഗത്തിന്റെ വക്താവെന്നപോലെ പ്രവര്&#x200d;ത്തിക്കുന്ന മുഖ്യമന്ത്രിയായാണ് ബിരേണ്&#x200d; സിങ് പ്രവര്&#x200d;ത്തിച്ചത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടികളെടുക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാരും തയാറായില്ല. പ്രതിപക്ഷ പാര്&#x200d;ട്ടികളും മനുഷ്യാവകാശ സംഘടനകളും മാത്രമല്ല, സുപ്രിം കോടതിപോലും വിമര്&#x200d;ശിച്ചിട്ടും മണിപ്പൂരില്&#x200d; സമാധാനം സാധ്യമാക്കാന്&#x200d; ആത്മാര്&#x200d;ഥമായ ശ്രമത്തിന് കേന്ദ്രത്തിന്റെ നടപടിയു ണ്ടായില്ല. പ്രധാനമന്ത്രി ഒരു തവണപോലും മണിപ്പൂര്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; തയാറായില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തെ സ്ഥിതിയെക്കുറിച്ച് ഒരു പരാമര്&#x200d;ശം വരാന്&#x200d;പോലും വളരെ വൈകി.</p>
<p>സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വംശീയ അക്രമങ്ങള്&#x200d; പരിഹരിക്കുന്നതിനുപകരം ബി.ജെ.പിയെ സംരക്ഷിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടെ രാജിയിലൂടെ നടത്തിയത്. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാന്&#x200d; ബി.ജെ.പിക്ക് പദ്ധതിയൊന്നുമില്ലെന്ന് വ്യക്തമാണ്. വിശ്വാസ വോട്ടെടുപ്പില്&#x200d; ബി. ജെ.പി പരാജയപ്പെടുമെന്ന് അറിഞ്ഞ ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇടപെട്ട് രാജിവെക്കാന്&#x200d; ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് വീണ്ടും അരക്ഷിതാവസ്ഥയാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. ഇനിയും മണിപ്പൂരിന്റെ ഭൂമി ബി.ജെ.പിക്കനുകൂലമായി ഉഴുതുമറിക്കാനുള്ള നീക്കമായിരിക്കും കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടത്തുക എന്നു വ്യക്തമാണ്. സംസ്ഥാനത്ത് കലാപം തടയാനും മുറിവേറ്റവര്&#x200d;ക്ക് ആശ്വാസം പകരാനും ഉത്തരവാദിത്തമുള്ള ഭരണ സംവിധാനം വരണം. നിലവിലുള്ള സാഹചര്യങ്ങളെ നേരിടാന്&#x200d; സാധിക്കുന്ന സര്&#x200d;ക്കാരിനെയാണ് മണിപ്പൂരിന് ആവശ്യം. മണിപ്പൂരില്&#x200d; സമാധാനമുണ്ടാകണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. അതിനുവേണ്ട വിട്ടുവിഴചകളാണ് ഉണ്ടാവേണ്ടത്. പാര്&#x200d;ട്ടിയേക്കാളും സ്വന്തം താല്&#x200d;പര്യത്തേക്കാളും വലുത് രാജ്യത്തിന്റെ നിലനില്&#x200d;പ്പാണെന്ന് ബി.ജെ.പി ഇനിയെങ്കിലും മനസ്സിലാക്കണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/raji-manipur-cannot-be-corrected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂര്&#x200d; കലാപത്തെകുറിച്ചുള്ള മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തില്&#x200d; പ്രകോപിതനായി അമിത് ഷാ</title>
		<link>https://www.chandrikadaily.com/amit-shah-gets-angry-with-journalists-question-about-manipur-riots.html</link>
					<comments>https://www.chandrikadaily.com/amit-shah-gets-angry-with-journalists-question-about-manipur-riots.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 17 Sep 2024 09:38:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[amitsha]]></category>
		<category><![CDATA[manipoor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309665</guid>

					<description><![CDATA[മൂന്നാം മോദി സര്&#x200d;ക്കാരിന്റെ 100ാം ദിനത്തില്&#x200d; മണിപ്പൂര്&#x200d; കലാപത്തെകുറിച്ചുള്ള മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകോപിതനായത്.
]]></description>
										<content:encoded><![CDATA[<p>മൂന്നാം മോദി സര്&#x200d;ക്കാരിന്റെ 100ാം ദിനത്തില്&#x200d; മണിപ്പൂര്&#x200d; കലാപത്തെകുറിച്ചുള്ള മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തില്&#x200d; പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബീരെന്&#x200d; സിംഗ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുക്കൊണ്ടെന്ന ചോദ്യത്തിന് തര്&#x200d;ക്കിക്കേണ്ട എന്നായിരുന്നു അമിത് ഷായുടെ മറുപടി.</p>
<p>പ്രധാനമന്ത്രി മണിപ്പൂരില്&#x200d; പോകാനുള്ള തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാല്&#x200d; നിങ്ങളറിയും എന്ന് പറഞ്ഞ് അമിത് ഷാഒഴിഞ്ഞുമാറുകയാണുണ്ടായത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amit-shah-gets-angry-with-journalists-question-about-manipur-riots.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ട് അക്രമികൾ</title>
		<link>https://www.chandrikadaily.com/conflict-again-in-manipur-assailants-set-houses-on-fire.html</link>
					<comments>https://www.chandrikadaily.com/conflict-again-in-manipur-assailants-set-houses-on-fire.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 10 Sep 2024 09:38:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[manipoor]]></category>
		<category><![CDATA[Riot]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308977</guid>

					<description><![CDATA[ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം ബോംബെറിഞ്ഞിരുന്നു]]></description>
										<content:encoded><![CDATA[<p>ഇംഫാൽ: സംഘർഷഭരിതമായ മണിപ്പുരിൽ കുക്കി–മെയ്തെയ് ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കാങ്പോക്പി ജില്ലയിലെ താങ്ബ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ കുടുങ്ങിപ്പോയ നെംജാഖോൽ ഹങ്ഡിം (46) ആണ് കൊല്ലപ്പെട്ടത്. അക്രമികൾ ഒട്ടേറെ വീടുകൾക്കു തീയിട്ടു. നാട്ടുകാർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയാണെന്ന് പൊലീസ് പറഞ്ഞു.</p>
<p>മൃതദേഹം ചുരാചന്ദ്പൂര്&#x200d; ജില്ലാ ആശുപത്രിയില്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് ശേഷം ബന്ധുക്കള്&#x200d;ക്ക് വിട്ടുകൊടുത്തു. അക്രമികള്&#x200d; ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയാക്കി‌. ഇതേത്തുടര്&#x200d;ന്ന് നാട്ടുകാര്&#x200d; പ്രാണരക്ഷാർഥം വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം ബോംബെറിഞ്ഞിരുന്നു.</p>
<p>തിങ്കളാഴ്ച രാത്രി സിആർപിഎഫ് സംഘത്തിനുനേരെയും പ്രതിഷേധക്കാർ ആക്രമണം നടത്തി. കഴിഞ്ഞദിവസം വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന രാജ് ഭവൻ, സെക്രട്ടേറിയറ്റ് മാർച്ചുകളിലും വലിയതോതിൽ സംഘർഷമുണ്ടായിരുന്നു. 12 പേർക്കു പരുക്കേറ്റു. രാജ്ഭവനും സെക്രട്ടേറിയറ്റിനും നേരെ സമരക്കാർ കല്ലെറിയുകയും സിആർപിഎഫിന്റെ വാഹനവ്യൂഹം ആക്രമിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/conflict-again-in-manipur-assailants-set-houses-on-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
