<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>manipur election &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/manipur-election/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 16 Apr 2017 12:18:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>manipur election &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരില്‍ പൊട്ടിത്തെറി; ആരോഗ്യമന്ത്രി രാജിവെച്ചു</title>
		<link>https://www.chandrikadaily.com/manipur-minister-resigned.html</link>
					<comments>https://www.chandrikadaily.com/manipur-minister-resigned.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Apr 2017 12:18:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp india]]></category>
		<category><![CDATA[manipur election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26180</guid>

					<description><![CDATA[ഇംഫാല്‍: മണിപ്പൂരിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് ആരോഗ്യമന്ത്രി ജയന്തകുമാര്‍ സിങ് രാജിവെച്ചു. സര്‍ക്കാര്‍ രൂപീകരിച്ച് ഒരുമാസം ആകുന്നതിന് മുമ്പാണ് ഭരണകാര്യങ്ങളിലെ ഇടപെടലില്‍ പ്രതിഷേധിച്ച് നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവിന്റെ രാജി. മുഖ്യമന്ത്രി ബിരേന്‍ സിങ് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനായി ഭുവനേശ്വറില്‍ ആയതുകൊണ്ട് മന്ത്രിയുടെ രാജിക്കത്ത് അദ്ദേഹം കൈപ്പറ്റിയിട്ടില്ല. അധികാരത്തിനും മന്ത്രിപദത്തിനും തടസ്സമുണ്ടാവുന്ന പലരീതിയിലുള്ള ബാഹ്യ ഇടപെടലുകള്‍ ഉണ്ടാവുന്നതുകൊണ്ടാണ് രാജിയെന്ന് രാജിക്കത്തില്‍ പറയുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. രാജിവെക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും ഇതിനോട് പാര്‍ട്ടി പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>ഇംഫാല്&#x200d;: മണിപ്പൂരിലെ കൂട്ടുകക്ഷി സര്&#x200d;ക്കാരില്&#x200d; നിന്ന് ആരോഗ്യമന്ത്രി ജയന്തകുമാര്&#x200d; സിങ് രാജിവെച്ചു. സര്&#x200d;ക്കാര്&#x200d; രൂപീകരിച്ച് ഒരുമാസം ആകുന്നതിന് മുമ്പാണ് ഭരണകാര്യങ്ങളിലെ ഇടപെടലില്&#x200d; പ്രതിഷേധിച്ച് നാഷ്ണല്&#x200d; പീപ്പിള്&#x200d;സ് പാര്&#x200d;ട്ടി നേതാവിന്റെ രാജി. മുഖ്യമന്ത്രി ബിരേന്&#x200d; സിങ് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനായി ഭുവനേശ്വറില്&#x200d; ആയതുകൊണ്ട് മന്ത്രിയുടെ രാജിക്കത്ത് അദ്ദേഹം കൈപ്പറ്റിയിട്ടില്ല.</p>
<p>അധികാരത്തിനും മന്ത്രിപദത്തിനും തടസ്സമുണ്ടാവുന്ന പലരീതിയിലുള്ള ബാഹ്യ ഇടപെടലുകള്&#x200d; ഉണ്ടാവുന്നതുകൊണ്ടാണ് രാജിയെന്ന് രാജിക്കത്തില്&#x200d; പറയുന്നുവെന്ന് ദേശീയമാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ടു ചെയ്യുന്നു. രാജിവെക്കുന്നുവെന്ന വാര്&#x200d;ത്ത പുറത്തുവന്നെങ്കിലും ഇതിനോട് പാര്&#x200d;ട്ടി പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച്ച മുഖ്യമന്ത്രി തിരിച്ചുവന്നതിന് ശേഷമേ രാജിയുടെ കാര്യത്തില്&#x200d; അന്തിമ തീരുമാമുണ്ടാകൂ.</p>
<p>60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; ബിജെപി 21സീറ്റുകളാണ് നേടിയിരുന്നത്. 33 എം.എല്&#x200d;.എമാരുടെ പിന്തുണ അവകാശപ്പെട്ടാണ് ബി.ജെ.പി മണിപ്പൂരില്&#x200d; സര്&#x200d;ക്കാറുണ്ടാക്കിയത്. എന്നാല്&#x200d; അധികാരത്തിലേറി ഒരുമാസമാകുമ്പോഴേക്കും ആരോഗ്യമന്ത്രി രാജിവെക്കുകയാണുണ്ടായത്. 26 സീറ്റുകള്&#x200d; നേടിയ കോണ്&#x200d;ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-minister-resigned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉരുക്കുവനിത; ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് 90 വോട്ട്</title>
		<link>https://www.chandrikadaily.com/manipur-election-results-2017-thoubal-gave-only-51-votes-to-irom-sharmila.html</link>
					<comments>https://www.chandrikadaily.com/manipur-election-results-2017-thoubal-gave-only-51-votes-to-irom-sharmila.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Mar 2017 15:34:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[election in five states]]></category>
		<category><![CDATA[irom sharmila]]></category>
		<category><![CDATA[manipur election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22437</guid>

					<description><![CDATA[ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ശര്‍മ്മിളയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നിലംതൊടിച്ചില്ല. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയ ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് കേവലം 90 വോട്ടു മാത്രം. സൈന്യത്തിന് നല്‍കിയ പ്രത്യേകാവകാശ നിയമമായ അഫ്‌സ്പക്കെതിരെ പട്ടിണി സമരം നയിച്ച് മണിപ്പൂരി ജനതയുടെ മനസ്സില്‍ ഇടം നേടിയ ഇറോം ശര്‍മ്മിള, ഒടുവില്‍ സമരം അവസാനിപ്പിച്ച് പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് (പി.ആര്‍.ജെ.എ) എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്. തെരഞ്ഞെടുപ്പിന്റെ അവസാന [&#8230;]]]></description>
										<content:encoded><![CDATA[<p>ഇംഫാല്&#x200d;: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ശര്&#x200d;മ്മിളയെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; വോട്ടര്&#x200d;മാര്&#x200d; നിലംതൊടിച്ചില്ല. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനെതിരെ തൗബാല്&#x200d; മണ്ഡലത്തില്&#x200d; മത്സരത്തിനിറങ്ങിയ ഇറോം ശര്&#x200d;മ്മിളക്ക് ലഭിച്ചത് കേവലം 90 വോട്ടു മാത്രം. സൈന്യത്തിന് നല്&#x200d;കിയ പ്രത്യേകാവകാശ നിയമമായ അഫ്‌സ്പക്കെതിരെ പട്ടിണി സമരം നയിച്ച് മണിപ്പൂരി ജനതയുടെ മനസ്സില്&#x200d; ഇടം നേടിയ ഇറോം ശര്&#x200d;മ്മിള, ഒടുവില്&#x200d; സമരം അവസാനിപ്പിച്ച് പീപ്പിള്&#x200d;സ് റീസര്&#x200d;ജന്&#x200d;സ് ആന്റ് ജസ്റ്റിസ് അലയന്&#x200d;സ് (പി.ആര്&#x200d;.ജെ.എ) എന്ന പേരില്&#x200d; പാര്&#x200d;ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്&#x200d; ഇടതുപക്ഷവും ആം ആദ്മി പാര്&#x200d;ട്ടിയും ഇവര്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്&#x200d; ഇതൊന്നും ജനവിധിയില്&#x200d; പ്രതിഫലിച്ചില്ല. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങ് തന്നെയാണ് മണ്ഡലത്തില്&#x200d; വിജയക്കൊടി നാട്ടിയത്. അതും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്</p>
<p>പരാജയം നേരത്തെതന്നെ ഉറപ്പിച്ചിരുന്നുവെന്ന് ദേശീയ മാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; ഇറോം ശര്&#x200d;മ്മിള പ്രതികരിച്ചു. കിഴക്കന്&#x200d; ഇംഫാലിലെ മന്ത്രിപുക്രിയില്&#x200d; എച്ച്.ഐ.വി ബാധിതരായ കുട്ടികളെ പാര്&#x200d;പ്പിക്കുന്ന കേന്ദ്രത്തിലാണ് 44കാരിയായ ഇറോം ശര്&#x200d;മ്മിള ഇന്നലെ സമയം ചെലവിട്ടത്. കുട്ടികള്&#x200d;ക്കൊപ്പം നില്&#x200d;ക്കുമ്പോള്&#x200d; മനസ്സിന് വല്ലാത്ത ആശ്വാസം ലഭിക്കും. അതുകൊണ്ടാണ് ഇവിടെ വന്നതെന്ന് അവര്&#x200d; പറഞ്ഞു. മലയാളികളായ കന്യാസ്ത്രീകളുടെ നേതൃത്വത്തിലാണ് കാര്&#x200d;മല്&#x200d; ജ്യോതി കോണ്&#x200d;വെന്റിനോടു ചേര്&#x200d;ന്ന് കുട്ടികള്&#x200d;ക്കുള്ള ഈ അഭയകേന്ദ്രം പ്രവര്&#x200d;ത്തിക്കുന്നത്.<br />
ആദ്യ ഫല സൂചനകള്&#x200d; വരുമ്പോള്&#x200d; നോട്ടക്കും പിന്നിലായിരുന്നു ഇറോം ശര്&#x200d;മ്മിളയുടെ സ്ഥാനം. പരാജയം താന്&#x200d; അനുഭവിക്കുന്നുണ്ട്. അത് ജനങ്ങളുടെ കുറ്റമല്ല. അവര്&#x200d; നിഷ്‌കളങ്കരാണ്. പണം നല്&#x200d;കിയവര്&#x200d;ക്ക് അവര്&#x200d; വോട്ടു ചെയ്തു. അത് പലരും എന്നോട് പറഞ്ഞിരുന്നു- ഇറോം ശര്&#x200d;മ്മിള കൂട്ടിച്ചേര്&#x200d;ത്തു.<br />
പരാജയപ്പെട്ടാലും ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഒരിക്കല്&#x200d;കൂടി മത്സര രംഗത്തിറങ്ങുമെന്ന് താന്&#x200d; കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് തിരുത്തുകയാണ്. ഇനി രാഷ്ട്രീയത്തിലേക്കില്ല. ഇനിയൊരു തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാന്&#x200d; ഉണ്ടാവില്ല. ധാര്&#x200d;മ്മികമായി ഞാന്&#x200d; പരാജയപ്പെട്ടതായി കരുതുന്നില്ല. അഫ്‌സ്പക്കെതിരായ പോരാട്ടം മറ്റുവേദികളിലൂടെ തുടരും. ജനങ്ങളെ സേവിക്കാന്&#x200d; തയ്യാറുണ്ടെങ്കില്&#x200d; അതിന് എല്ലായിടത്തും അവസരങ്ങളുണ്ട്- അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-election-results-2017-thoubal-gave-only-51-votes-to-irom-sharmila.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറോം ഷര്‍മിളയുടെ പ്രജാപാര്‍ട്ടി പ്രകടനപത്രിക ഇറക്കി; &#8216;പോരാട്ടം പ്രത്യേക സൈനിക അധികാരത്തിനെതിരെ&#8217;</title>
		<link>https://www.chandrikadaily.com/irom-sharmila.html</link>
					<comments>https://www.chandrikadaily.com/irom-sharmila.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Feb 2017 09:24:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[irom sharmila]]></category>
		<category><![CDATA[manipur election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21023</guid>

					<description><![CDATA[ഇംഫാല്‍: മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയുടെ പ്രജാ (പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ്) പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. മണിപ്പൂരിലെ പ്രത്യേക സൈനികാധികാരം (അഫ്‌സ്പ) പിന്‍വലിക്കുന്നതിനാവാശ്യമായ പോരാട്ടം നടത്തുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. അഫ്‌സ്പ നിയമത്തിനെതിരെ 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് മണിപ്പൂരിന്റെ ഉരുക്കുവനിത പ്രജാ പാര്‍ട്ടി രൂപീകരിച്ചത്. വനിതാ സംവരണം, അഴിമതി തടയാന്‍ ലോകായുക്ത തുടങ്ങിയവയാണ് പ്രജാ പാര്‍ട്ടിയുടെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍. &#8216;അഫ്‌സ്പക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. സൈന്യത്തിന് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇംഫാല്&#x200d;: മനുഷ്യാവകാശ പ്രവര്&#x200d;ത്തക ഇറോം ഷര്&#x200d;മിളയുടെ പ്രജാ (പീപ്പിള്&#x200d;സ് റീസര്&#x200d;ജന്&#x200d;സ് ആന്റ് ജസ്റ്റിസ് അലയന്&#x200d;സ്) പാര്&#x200d;ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. മണിപ്പൂരിലെ പ്രത്യേക സൈനികാധികാരം (അഫ്‌സ്പ) പിന്&#x200d;വലിക്കുന്നതിനാവാശ്യമായ പോരാട്ടം നടത്തുമെന്നാണ് പ്രകടന പത്രികയില്&#x200d; പറയുന്നത്. അഫ്‌സ്പ നിയമത്തിനെതിരെ 16 വര്&#x200d;ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് കഴിഞ്ഞ വര്&#x200d;ഷമാണ് മണിപ്പൂരിന്റെ ഉരുക്കുവനിത പ്രജാ പാര്&#x200d;ട്ടി രൂപീകരിച്ചത്. വനിതാ സംവരണം, അഴിമതി തടയാന്&#x200d; ലോകായുക്ത തുടങ്ങിയവയാണ് പ്രജാ പാര്&#x200d;ട്ടിയുടെ മറ്റ് പ്രധാന വാഗ്ദാനങ്ങള്&#x200d;. &#8216;അഫ്‌സ്പക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. സൈന്യത്തിന് പ്രത്യേക അധികാരം നല്&#x200d;കുന്ന നിയമം റദ്ദാക്കി മണിപ്പൂരില്&#x200d; ജനാധിപത്യം പുനഃസ്ഥാപിക്കണം. സംസ്ഥാനത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അഴിമതി. അതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കണം. ഇതിന് ലോകായുക്ത കൊണ്ടുവരണമെന്നതും പാര്&#x200d;ട്ടിയുടെ വാഗ്ദാനമാണ്&#8217;- പ്രജാ പാര്&#x200d;ട്ടി കണ്&#x200d;വീനര്&#x200d; എറന്&#x200d;ഡ്രോം ലീച്ചോന്&#x200d;ബാം പ്രതികരിച്ചു. മാര്&#x200d;ച്ച് നാലിനും എട്ടിനുമായി രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്&#x200d; ഭരണം പിടിക്കാന്&#x200d; കഴിഞ്ഞില്ലെങ്കിലും 2022ലെ നിയസമഭാ തെരഞ്ഞെടുപ്പില്&#x200d; പ്രജാപാര്&#x200d;ട്ടിക്ക് ഇത് ഗുണം ചെയ്യുമെന്ന് കണ്&#x200d;വീനര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/irom-sharmila.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
