<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>manipurclash &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/manipurclash/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Jul 2023 08:00:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>manipurclash &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മണിപ്പൂർ സംഭവത്തിൽ വ്യാപക പ്രതിഷേധം ;വീഡിയോ നീക്കാൻ സോഷ്യൽ മീഡിയ കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രം</title>
		<link>https://www.chandrikadaily.com/manppurissue-socialmedia-videoremoved.html</link>
					<comments>https://www.chandrikadaily.com/manppurissue-socialmedia-videoremoved.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 20 Jul 2023 08:00:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manipurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265545</guid>

					<description><![CDATA[രാജ്യമെങ്ങും രോഷം ഉയർന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെ അപലപിച്ച് പ്രസ്താവനയിറക്കി]]></description>
										<content:encoded><![CDATA[<p>മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ നീക്കാൻ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. രാജ്യത്തെ നിയമം പാലിക്കാൻ കമ്പനികൾ ബാധ്യസ്ഥരാണെന്നും സർക്കാർ വ്യക്തമാക്കി.വിഷയത്തിൽ അന്വേഷണം നടക്കുന്നതിനാൽ വീഡിയോ ഷെയർ ചെയ്യരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.അതിനിടെ വിഷയത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. സംഭവത്തെ സുപ്രിം കോടതിയും അപലപിച്ചു. രാജ്യമെങ്ങും രോഷം ഉയർന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെ അപലപിച്ച് പ്രസ്താവനയിറക്കി.മണിപ്പൂരിൽ മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manppurissue-socialmedia-videoremoved.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ വീണ്ടും സംഘർഷം: നാല് പേർ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/manipurclashcontinuew.html</link>
					<comments>https://www.chandrikadaily.com/manipurclashcontinuew.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 08 Jul 2023 07:21:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manipurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263571</guid>

					<description><![CDATA[മണിപ്പൂരിൽ 67 ദിവസമായി തുടരുന്ന കലാപത്തിൽ ഇതുവരെ 140 പേർക്കാണ് ജീവൻ നഷ്ടമായത്.]]></description>
										<content:encoded><![CDATA[<p>കലാപം നിയന്ത്രിക്കാനാവാത്ത മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ അതിർത്തി പ്രദേശത്ത് നടന്ന വ്യത്യസ്‌ത അക്രമസംഭവങ്ങളിൽ ഒരു പൊലീസുകാരനും യുവാവും ഉൾപ്പെടെ നാലുപേർ വെടിയേറ്റ് മരിച്ചതായാണ് റിപ്പോർട്ട്.ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്.ഇംഫാലിലെ  കംഗ്ല കോട്ടയ്ക്ക് സമീപം മഹാബലി റോഡിൽ തടിച്ചുകൂടിയ ഇരുന്നൂറോളം വരുന്ന ജനക്കൂട്ടം രണ്ട് വാഹനങ്ങൾ കത്തിച്ചു. ജനക്കൂട്ടം പൊലീസിന്റെ ആയുധങ്ങൾ തട്ടിയെടുക്കാനും ശ്രമിച്ചു.മണിപ്പൂരിൽ 67 ദിവസമായി തുടരുന്ന കലാപത്തിൽ ഇതുവരെ 140 പേർക്കാണ് ജീവൻ നഷ്ടമായത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipurclashcontinuew.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത്‌ ഷായുടെ സന്ദർശനശേഷം മണിപ്പുരിൽ സ്ഥിതി സങ്കീർണമായെന്ന് തൃശൂർ രൂപത മുഖപത്രത്തിന്റെ വിമർശനം</title>
		<link>https://www.chandrikadaily.com/15manipurclash-amithsha-catolicasabha-newspaper.html</link>
					<comments>https://www.chandrikadaily.com/15manipurclash-amithsha-catolicasabha-newspaper.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 08 Jul 2023 03:04:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[catholicsabha]]></category>
		<category><![CDATA[manipurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263515</guid>

					<description><![CDATA[സംവരണ വിഷയത്തിനപ്പുറം ഇത്‌ ക്രൈസ്‌തവർക്കെതിരായ കലാപമായി മാറിയിരിക്കുന്നുവെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.]]></description>
										<content:encoded><![CDATA[<p>കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ സന്ദർശനശേഷം മണിപ്പുരിൽ സ്ഥിതി കൂടുതൽ സങ്കീർണമായെന്ന്‌ തൃശൂർ രൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയുടെ വിമർശനം .അമിത്‌ ഷാ സന്ദർശിച്ച്‌ സമാധാനം ഉറപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും വാഗ്‌ദാനങ്ങൾ പാഴ്‌വാക്കായെന്നാണ് &#8216;കത്തോലിക്ക സഭയുടെ&#8217; . ജൂലൈ ലക്കത്തിൽ വിമർശിക്കുന്നത്.മണിപ്പുരിന്റെ ചരിത്രത്തിൽ ഏറ്റവും രക്തരൂഷിതമായ കലാപമാണ്‌ നടക്കുന്നത്‌. സർക്കാർ രൂപീകരിച്ച സമാധാന കമ്മിറ്റിയും പ്രഹസനമായി. 50 അംഗ കമ്മിറ്റിയിൽ ഭൂരിപക്ഷവും കലാപത്തിന്‌ നേതൃത്വം നൽകുന്ന വിഭാഗത്തിൽപ്പെട്ടവരാണെന്ന്‌ ആക്ഷേപമുണ്ട്. ഒരു നിഷ്‌പക്ഷ സമീപനവും ഈ കമ്മിറ്റിയിൽനിന്നില്ല. സംവരണ വിഷയത്തിനപ്പുറം ഇത്‌ ക്രൈസ്‌തവർക്കെതിരായ കലാപമായി മാറിയിരിക്കുന്നുവെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.ക്രൈസ്‌തവരുടെ 300 ദേവാലയം തീവച്ചുവെന്നും 150 പേരെ വെടിവച്ചുകൊന്നുവെന്നും അവിടം സന്ദർശിച്ച ക്രൈസ്‌തവ നേതാക്കളെ ഉദ്ധരിച്ച്‌ പത്രം റിപ്പോർട്ട്‌ ചെയ്യുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15manipurclash-amithsha-catolicasabha-newspaper.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവർക്ക് നേരെയുള്ള ആസൂത്രിത ഗൂഢാലോചനയെന്ന്  കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ്</title>
		<link>https://www.chandrikadaily.com/manipurclashchristian.html</link>
					<comments>https://www.chandrikadaily.com/manipurclashchristian.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 02 Jul 2023 11:11:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manipurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262511</guid>

					<description><![CDATA[കേന്ദ്രസംസ്ഥാന സർക്കാരുകൾ നിസംഗത പാലിക്കുന്നതും കടുത്ത മൗനം പുലർത്തുന്നതും ഏറ്റവും പ്രതിഷേധാർഹമാണെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവർക്ക് നേരെയുള്ള ആസൂത്രിത ഗൂഢാലോചനയെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു. സമാധാനം സ്ഥാപിക്കേണ്ട കേന്ദ്രസർക്കാർ തികഞ്ഞ അലംഭാവം പുലർത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ക്രൈസ്തവ സഹോദരങ്ങളെ ഒറ്റപ്പെടുത്തി കൊണ്ട് ഇല്ലായ്മ ചെയ്യുവാനുള്ള ആസൂത്രിത ശ്രമമാണ് മണിപ്പൂരിൽ നടക്കുന്നത്. ശക്തമായ നിലപാടെടുത്ത് അവരെ രക്ഷിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്യണ്ട കേന്ദ്ര സർക്കാർ തികഞ്ഞ അലംഭാവം പുലർത്തുകയാണ്. കേന്ദ്രസംസ്ഥാന സർക്കാരുകൾ നിസംഗത പാലിക്കുന്നതും കടുത്ത മൗനം പുലർത്തുന്നതും ഏറ്റവും പ്രതിഷേധാർഹമാണെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipurclashchristian.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ മോദിക്ക് മൗനം; ക്രൈസ്തവരുടെ സുരക്ഷയിൽ ആശങ്കയെന്ന് കെസിബിസി</title>
		<link>https://www.chandrikadaily.com/manippurclashkcbc.html</link>
					<comments>https://www.chandrikadaily.com/manippurclashkcbc.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 01 Jul 2023 08:46:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kcbc]]></category>
		<category><![CDATA[manipurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262342</guid>

					<description><![CDATA[. സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രം എന്തുകൊണ്ട് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു]]></description>
										<content:encoded><![CDATA[<p>ബിജെപി ഭരണത്തിൽ ക്രൈസ്തവർ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി. ഒരു സംസ്ഥാനം രണ്ട് മാസമായി കത്തിയെരിഞ്ഞിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുണ്ടെന്നും കെസിബിസി ഡെപ്യുട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതരാണോ എന്ന് കാര്യത്തിൽ സന്ദേഹമുണ്ട്. 43% ക്രൈസ്തവരുള്ള മണിപ്പൂരിൽ അവർ നാമാവശേഷമാക്കപ്പെടുകയാണ്. ഇന്ത്യയിലുള്ള ആകെ ക്രൈസ്തവരുടെ കാര്യത്തിൽ ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കലാപം അടിച്ചമർത്താൻ സേനയ്ക്ക് ഭരണകൂടം വേണ്ട നിർദേശം നൽകാത്തത് സംശയാസ്പദമാണ്. സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രം എന്തുകൊണ്ട് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manippurclashkcbc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂർ കലാപം നേരിടുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച സംഭവിച്ചതായി ഓർത്തഡോക്സ് സഭാധ്യക്ഷൻ</title>
		<link>https://www.chandrikadaily.com/manipurclashkatholicabhava.html</link>
					<comments>https://www.chandrikadaily.com/manipurclashkatholicabhava.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 30 Jun 2023 08:56:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manipurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262194</guid>

					<description><![CDATA[കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ക്രിസ്ത്യാനികൾക്കാണെന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രി എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്നറിയില്ല.പ്രധാനമന്ത്രിയുടെ മൗനം അത്ഭുതം ഉളവാക്കുന്നുവെന്നും കാതോലിക്ക ബാവാ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മണിപ്പൂർ കലാപം നേരിടുന്നതിൽ കേന്ദ്രസർക്കാരിന്റെ ഭാ​ഗത്ത് വീഴ്ചയുണ്ടായതായി ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ കുറ്റപ്പെടുത്തി.കലാപത്തിൽ സഭക്ക് ആശങ്ക ഉണ്ട്. സർക്കാർ പലതവണ ഇടപെട്ടു എന്ന് പറയുന്നു. എന്നാൽ ആഭ്യന്തര മന്ത്രി തന്നെ പോയിട്ടും കലാപം തീർന്നില്ല. എന്ത് കൊണ്ട് കലാപം നിർത്താൻ ആകുന്നില്ലെന്നും അദ്ദഹം ചോദിച്ചു. മണിപ്പൂർ പ്രശ്നത്തിൽ ഇതിനകം സഭ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. . കൂടുതൽ പട്ടാള സാന്നിധ്യം ഉണ്ടാകണം . അതിനുള്ള ആർജവം കേന്ദ്രം കാണിക്കണം. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ട്. പല കലാപങ്ങളും പെട്ടെന്ന് തീർക്കാറുണ്ട്. ഇത്രയും നീണ്ടു പോകാൻ ഉള്ള കാരണം എന്താണ് എന്നറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ക്രിസ്ത്യാനികൾക്കാണെന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രി എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്നറിയില്ല.പ്രധാനമന്ത്രിയുടെ മൗനം അത്ഭുതം ഉളവാക്കുന്നുവെന്നും കാതോലിക്ക ബാവാ പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipurclashkatholicabhava.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹെലികോപ്റ്ററില്&#x200d; യാത്ര തുടർന്ന് രാഹുൽ ; കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും</title>
		<link>https://www.chandrikadaily.com/manipurrahulgandhivisit.html</link>
					<comments>https://www.chandrikadaily.com/manipurrahulgandhivisit.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 30 Jun 2023 05:57:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manipurclash]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262167</guid>

					<description><![CDATA[നാഗ ഉള്&#x200d;പ്പെടെയുള്ള 17 വിഭാഗങ്ങളുമായും രാഹുല്&#x200d; ഇന്ന് കൂടിക്കാഴ്ച നടത്തും]]></description>
										<content:encoded><![CDATA[<p>റോഡ് മാര്&#x200d;ഗമുള്ള യാത്ര ഒഴിവാക്കണമെന്ന് മണിപ്പൂര്&#x200d; പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് യാത്രയ്ക്ക് രാഹുല്&#x200d; ഗാന്ധി ഹെലികോപ്റ്ററിൽ യാത്ര തുടരാൻ തീരുമാനിച്ചു.മൊയ്‌റാങ്ങിലേ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഹെലികോപ്റ്ററിൽ പോകുന്നത്.ഇന്നലെ അനുമതി ലഭിക്കാത്തത് മൂലം സന്ദര്&#x200d;ശിക്കാന്&#x200d; കഴിയാത്ത ക്യാമ്പുകളിലാകും രാഹുല്&#x200d; ഇന്ന് സന്ദര്&#x200d;ശനം നടത്തുക. നാഗ ഉള്&#x200d;പ്പെടെയുള്ള 17 വിഭാഗങ്ങളുമായും രാഹുല്&#x200d; ഇന്ന് കൂടിക്കാഴ്ച നടത്തും.ഇന്നലെ രാഹുല്&#x200d; ഗാന്ധി ഇംഫാലിലുള്ളപ്പോഴും മണിപ്പൂരിൽ ഏറ്റുമുട്ടല്&#x200d; നടന്നു. രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് കലാപം നടക്കുന്ന മണിപ്പൂര്&#x200d; സന്ദര്&#x200d;ശിക്കാനെത്തിയ രാഹുല്&#x200d; ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipurrahulgandhivisit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുൽഗാന്ധി നാളെയും മറ്റന്നാളും മണിപ്പൂരിൽ ; കലാപബാധിത മേഖലകൾ സന്ദർശിക്കും</title>
		<link>https://www.chandrikadaily.com/rahulgandhivisitmanipur.html</link>
					<comments>https://www.chandrikadaily.com/rahulgandhivisitmanipur.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 28 Jun 2023 02:50:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manipurclash]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261808</guid>

					<description><![CDATA[മണിപ്പൂരിനെ സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് രാഹുൽ ഗാന്ധിയുടെ യാത്രാ വിവരങ്ങൾ പുറത്തുവിട്ട എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>രാഹുൽ ഗാന്ധി നാളെയും മറ്റന്നാളും മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. സംഘർഷം രൂക്ഷമായി തുടരുന്ന ഇംഫാലിലെ ജനങ്ങളുമായി രാഹുൽ ഗാന്ധി സംവദിക്കും. കലാപബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളും രാഹുൽ ഗാന്ധി സന്ദർശിക്കും.മണിപ്പൂരിനെ സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് രാഹുൽ ഗാന്ധിയുടെ യാത്രാ വിവരങ്ങൾ പുറത്തുവിട്ട എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahulgandhivisitmanipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ് നാട്ടുകാർ ; ഏറ്റുമുട്ടൽ ഒഴിവാക്കാൻ പ്രക്ഷോഭകാരികളെ മോചിപ്പിച്ചു</title>
		<link>https://www.chandrikadaily.com/manipurclashindianarmy.html</link>
					<comments>https://www.chandrikadaily.com/manipurclashindianarmy.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 25 Jun 2023 07:20:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manipurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261330</guid>

					<description><![CDATA[സ്ത്രീകൾ നയിച്ച വലിയൊരു സംഘത്തിന് നേരെ ബല​പ്രയോഗം നടത്തിയാൽ മരണമുൾപ്പടെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഇത് മുന്നിൽകണ്ടാണ് മെയ്തേയി വിഭാഗത്തിൽപ്പെട്ട 12 പേരെ മോചിപ്പിക്കാൻ തീരുമാനിച്ചതെന്നും സൈന്യം അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരിൽ പ്രക്ഷോഭകാരികളെ പിടികൂടിയ സൈനിക സംഘത്തെ നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ആളുകളുടെ ജീവൻ അപകടത്തിലാകാതിരിക്കാൻ സൈന്യം ഇവരെ മോചിപ്പിച്ചു.12 പ്രക്ഷോഭകാരികളെയാണ്സൈന്യം വിട്ടയച്ചത്.സ്ത്രീകളടക്കം 1500ഓളം പേരാണ് സൈന്യത്തിനെതിരെ പ്രതിഷേധവുമായി എത്തിയത്. സ്ത്രീകൾ നയിച്ച വലിയൊരു സംഘത്തിന് നേരെ ബല​പ്രയോഗം നടത്തിയാൽ മരണമുൾപ്പടെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഇത് മുന്നിൽകണ്ടാണ് മെയ്തേയി വിഭാഗത്തിൽപ്പെട്ട 12 പേരെ മോചിപ്പിക്കാൻ തീരുമാനിച്ചതെന്നും സൈന്യം അറിയിച്ചു.</p>
<p>ഇംഫാലിലെ ഇത്തം ഗ്രാമത്തിൽ, സൈന്യം നടത്തിയ ഓപ്പറേഷനിൽ, കെ‌വൈ‌കെ‌എൽ വിമത ഗ്രൂപ്പിലെ 12 കേഡർമാരെയാണ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് വൻ ആയുധശേഖരവും പിടിച്ചെടുത്തു. ഇവരോടൊപ്പം മടങ്ങുന്ന വഴിയിലാണ് ഗ്രാമത്തലവന്റെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ 1500 പേരടങ്ങുന്ന ജനക്കൂട്ടം സൈന്യത്തെ തടഞ്ഞു നിർത്തിയത് .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipurclashindianarmy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണയാതെ മണിപ്പൂർ ; ഇംഫാലില്&#x200d; ബിജെപി ഓഫീസ് കത്തിച്ചു</title>
		<link>https://www.chandrikadaily.com/manipurclashcontinuesbjpofficefired.html</link>
					<comments>https://www.chandrikadaily.com/manipurclashcontinuesbjpofficefired.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 25 Jun 2023 03:37:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manipurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261290</guid>

					<description><![CDATA[സമാധാനം പുനസ്ഥാപിക്കുന്നതില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; തികഞ്ഞ പരാജയം എന്ന് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; വിമര്&#x200d;ശിച്ചു.]]></description>
										<content:encoded><![CDATA[<p>സര്&#x200d;വകക്ഷിയോഗത്തിനും സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്&#x200d;ക്കും ഇടയിലും മണിപ്പൂരിൽ സംഘർഷം തുടരുന്നു.ഇംഫാലില്&#x200d; ഒരുകൂട്ടം ആളുകൾ ബിജെപി ഓഫീസ് കത്തിച്ചു.കഴഞ്ഞദിവസം ഇംഫാൽ ഈസ്റ്റിൽ മന്ത്രി എൽ.സുസിന്ദ്രോയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണും അഗ്നിക്കിരയാക്കി. വിദേശകാര്യസഹമന്ത്രി രഞ്ജൻ സിങ്ങിന്റെയും സംസ്ഥാനത്തെ വനിതാ മന്ത്രി നെംച കിപ്ഗെനിന്റെയും വീടുകൾക്കും നേരത്തെ തീയിട്ടിരുന്നു ഇംഫാൽ ഈസ്റ്റിലും കാങ് പോക്പിയിലും തുടർച്ചയായി മൂന്നാംദിനവും സുരക്ഷാസേനയ്ക്കുനേരെ വെടിവയ്പു നടന്നു.കലാപത്തിൽ കൊല്ലപ്പെട്ട ഗോത്രവിഭാഗക്കാരുടെ ഓർമയ്ക്കായി ചുരാചന്ദ്പുരിൽ ശവപ്പെട്ടി യാത്ര നടത്തി. 100 ശവപ്പെട്ടികളുമായി ആയിരക്കണക്കിനു പേർ മൗനജാഥയിൽ പങ്കെടുത്തു.ആയുധങ്ങൾ മോഷണം പോയത് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ കഴിഞ്ഞ ദിവസം രണ്ടായിരത്തോളം വരുന്ന മെയ്തെയ് വനിതകൾ തടഞ്ഞിരുന്നു.</p>
<p>ആക്രമണങ്ങള്&#x200d; തുടരുന്ന പശ്ചാത്തലത്തില്&#x200d; മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസമാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്&#x200d; സര്&#x200d;വകക്ഷിയോഗം ചേര്&#x200d;ന്ന് മണിപ്പൂരിലെ സാഹചര്യം വിലയിരുത്തിയത്. ഒരാഴ്ചയ്ക്കകം സര്&#x200d;വകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് അയയ്ക്കണം എന്നതുള്&#x200d;പ്പെടെയുള്ള ആവശ്യങ്ങളാണ് യോഗത്തില്&#x200d; ഉയര്&#x200d;ന്നത്. സമാധാനം പുനസ്ഥാപിക്കുന്നതില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; തികഞ്ഞ പരാജയം എന്ന് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; വിമര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipurclashcontinuesbjpofficefired.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
