<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>marco &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/marco/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 10 Mar 2025 17:05:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>marco &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാർക്കോയെ പോലെ കാട്ടാളനിൽ വയലൻസ് ഉണ്ടാകുമോ?; മറുപടിയുമായി സംവിധായകൻ..</title>
		<link>https://www.chandrikadaily.com/will-there-be-violence-in-the-savage-like-marco-director-with-answer.html</link>
					<comments>https://www.chandrikadaily.com/will-there-be-violence-in-the-savage-like-marco-director-with-answer.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 10 Mar 2025 17:05:03 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[kattalan]]></category>
		<category><![CDATA[marco]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333413</guid>

					<description><![CDATA[മാർക്കോയെ പോലെ കാട്ടാളനിൽ വയലൻസ് ഉണ്ടാകുമോ?; മറുപടിയുമായി സംവിധായകൻ.. മാർക്കോ എന്ന ചിത്രത്തിലെ വയലൻസിന്റെ അതിപ്രസരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്ന സാഹച്ചര്യത്തിലാണ് മാർക്കോയുടെ നിർമ്മാതാവ് തന്റെ പുതിയ ചിത്രമായ &#8216;കാട്ടാളൻ&#8217; പ്രഖ്യാപിച്ചത്. ആന്റണി വർഗീസ് നായകനാവുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പോൾ ജോർജ് ആണ്. താഴെ വീണു കിടക്കുന്ന മൃതദേഹങ്ങൾക്കും ആനകൊമ്പുകൾക്കും ഇടയിൽ മഴുവുമേന്തി നിൽക്കുന്ന ആന്റണി വർഗീസിന്റെ ചിത്രമാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് ആയി പുറത്ത് വന്നത്. അതോടെ [&#8230;]]]></description>
										<content:encoded><![CDATA[<p><b>മാർക്കോയെ പോലെ കാട്ടാളനിൽ വയലൻസ് ഉണ്ടാകുമോ?; മറുപടിയുമായി സംവിധായകൻ..</b></p>
<p>മാർക്കോ എന്ന ചിത്രത്തിലെ വയലൻസിന്റെ അതിപ്രസരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്ന സാഹച്ചര്യത്തിലാണ് മാർക്കോയുടെ നിർമ്മാതാവ് തന്റെ പുതിയ ചിത്രമായ &#8216;കാട്ടാളൻ&#8217; പ്രഖ്യാപിച്ചത്. ആന്റണി വർഗീസ് നായകനാവുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പോൾ ജോർജ് ആണ്. താഴെ വീണു കിടക്കുന്ന മൃതദേഹങ്ങൾക്കും ആനകൊമ്പുകൾക്കും ഇടയിൽ മഴുവുമേന്തി നിൽക്കുന്ന ആന്റണി വർഗീസിന്റെ ചിത്രമാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് ആയി പുറത്ത് വന്നത്. അതോടെ ഈ ചിത്രത്തിലും മാർക്കോയിലെ പോലെ വയലൻസിന്റെ അതിപ്രസരം ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹ മാധ്യങ്ങളിൽ പരന്നു. എന്നാൽ ഇതിൽ അത്തരം വയലൻസ് ഉണ്ടാവില്ലെന്ന വാക്കുകളുമായി നിർമ്മാതാവും എത്തിയിരുന്നു. ഇപ്പോൾ അതിനെ കുറിച്ച് വിശദീകരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പോൾ ജോർജ്.</p>
<p><i>അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്&#8230;</i></p>
<p><b>‘കാട്ടാളൻ’ എന്ന സിനിമയിൽ വയലൻസ്  ഉണ്ടാവില്ല  എന്ന് പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നല്ലോ ; അതിനെ കുറിച്ച്  കാട്ടാളന്റെ ഡയറക്ടർ എന്നനിലയിൽ താങ്കൾക്ക് എന്താണ്  പറയാനുള്ളത് ? അങ്ങനെ വയലൻസ്  ഒഴിവാക്കാൻ ഉള്ള നിർദേശം പ്രൊഡ്യൂസറിന്റെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നോ?</b></p>
<p>തീർച്ചയായിട്ടും..നിർമ്മാതാവുമാ<wbr />യി സംസാരിച്ചിരുന്നു..അദ്ദേഹം നമ്മുക്ക് വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്..അത് കാട്ടാളൻ എന്ന സിനിമയിൽ നിന്ന് വയലൻസ് മുഴുവനായി ഒഴിവാക്കണം എന്നല്ല. കാരണം, അങ്ങനെ പൂർണ്ണമായിട്ട് ഒഴിവാക്കി കൊണ്ട് നമ്മുക്ക് ആ സിനിമയുമായിട്ട്‌ മുന്നോട്ടു പോകാനും പറ്റില്ല..അതിന്റെ കഥാപശ്ചാത്തലം കാടിനോട് ചേർന്നൊരു കഥാപശ്‌ചാത്തലമാണ്, അതിലെ കഥാപാത്രങ്ങൾക്ക് ഒരു വയലന്റ് ഷേഡ് ഉണ്ട്..അപ്പോൾ കമ്പ്ലീറ്റ് ആയി വയലൻസ് ഒഴിവാക്കി മുന്നോട്ട് പോകാൻ സാധിക്കില്ല..പക്ഷെ, വയലന്സിന്റെ ഒരു അതിപ്രസരം ഒക്കെ നമ്മൾ തീർച്ചയായും ഒഴിവാക്കും..ഒരു ഓവർ ബ്രൂട്ടാലിറ്റി ഒന്നും നമ്മുടെ സിനിമയിൽ ഉണ്ടാവില്ല, എന്നാൽ സെൻസർ ബോർഡ് കൽപ്പിക്കുന്ന മാനദണ്ഡങ്ങൾക്ക് ഉള്ളിൽ നിൽക്കുന്ന വയലൻസ് തീർച്ചയായിട്ടും കാട്ടാളൻ എന്ന സിനിമയിൽ ഉണ്ടാകും.</p>
<p><b><br />
‘കാട്ടാളൻ’ സിനിമയുടെ പ്രൊഡ്യൂസർ തന്നെ  തന്റെ മുൻപത്തെ സിനിമ ആയ  ‘മാർക്കോ’യിലെ പോലെ ഉള്ള വയലെന്സ് ഈ സിനിമയിൽ ഉണ്ടാവില്ല  എന്ന  രീതിയിൽ ഒരു കുറ്റസമ്മതം നടത്തിയിട്ടുണ്ടാരുന്നല്ലോ..അതി<wbr />നെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?</b></p>
<p>ഇല്ല..അതൊരിക്കലും ഒരു കുറ്റസമ്മതം ആയിട്ട് എനിക്ക് തോന്നുന്നില്ല വ്യക്തിപരമായിട്ട്..കാരണം മാർക്കോ എന്നൊരു ചിത്രം അവർ എടുക്കുമ്പോൾ, അത് ഒരാളെ ക്രൈം ചെയ്യാൻ പ്രേരിപ്പിക്കും എന്ന രീതിയിൽ ഒന്നും അവർ മുന്നിൽ കണ്ടിട്ടില്ലലോ..ഇപ്പോൾ ഹോളിവുഡിലും കൊറിയൻ സിനിമയിലും ഒക്കെ ഇതുപോലെ ഉള്ള ആക്ഷൻ ഉള്ള ചിത്രങ്ങൾ വരുന്നുണ്ടല്ലോ ..അപ്പോൾ അതുപോലെയുള്ള ഒരു ചിത്രം ഇന്ത്യയിൽ അവർ ഒരുക്കി എന്നല്ലേ ഉള്ളു..എന്നാൽ പിന്നീട് നമ്മുടെ സമൂഹത്തിൽ അതിനെ കുറിച്ച് ഒരു ചർച്ച വന്നപ്പോൾ, പൊതുജനത്തിന്റെ പ്രതികരണം വന്നപ്പോൾ, അതിനെ മാനിച്ചു കൊണ്ട് സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം പ്രോപ്പർ ആയി പ്രതികരിച്ചു..അപ്പോഴാണ് തന്റെ രണ്ടാമത്തെ ചിത്രത്തിൽ മാർക്കോയിലെ പോലെ ബ്രൂട്ടൽ ആയ വയലൻസ് ഉണ്ടാവില്ല എന്നദ്ദേഹം പറഞ്ഞത്..അത് സമൂഹത്തോടുള്ള ഒരു കമ്മിറ്റ്മെന്റ് ആയിട്ടാണ് എനിക്ക് തോന്നിയത്..അല്ലാതെ ഒരു കുറ്റ സമ്മതം ആയിട്ട് ഒരിക്കലും തോന്നിയിട്ടില്ല..</p>
<p><b>ഒരു നവാഗത സംവിധായകൻ എന്ന നിലയ്ക് സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന കുറ്റകൃത്യങ്ങളിൽ സിനിമയുടെ ഇൻഫ്ലുവെൻസ് എത്രത്തോളം ഉണ്ട് എന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്? സംവിധായകനിലുപരി യുവതലമുറയിൽ ഉൾപ്പെട്ട ഒരാൾ  എന്ന നിലയ്ക് സിനിമ നിങ്ങളെ എത്രത്തോളം സ്വാധിനിക്കുന്നുണ്ട്?<br />
</b><br />
സ്വാധീനിക്കുനുണ്ടോ എന്ന് ചോദിച്ചാൽ, ഒരു സിനിമയിൽ നല്ല കാര്യങ്ങളും ഉണ്ടാകും മോശം കാര്യങ്ങളും ഉണ്ടാകും..നല്ല കാര്യങ്ങളിൽ നിന്ന് നമ്മുക്ക് ഇൻഫ്ളുവൻസ്ഡ് ആവാം..പക്ഷെ സിനിമയിലെ നല്ല കാര്യങ്ങളെയും മോശം കാര്യങ്ങളെയും തമ്മിൽ വേർതിരിച്ചു കാണാനുള്ള ഒരു വിവേക ബുദ്ധി ഇവിടുത്തെ പ്രേക്ഷകർക്ക് ഉണ്ട് എന്നുള്ള വിശ്വാസത്തിലാണല്ലോ നമ്മൾ ഓരോ സിനിമയും അവരുടെ മുന്നിലേക്ക് കൊണ്ട് വരുന്നത്..പിന്നെ ഒരു സിനിമ ഒരു ക്രൈം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, എനിക്ക് തോന്നുന്നു, വളരെ കുറവ് ശതമാനം മാത്രമായിരിക്കും അങ്ങനെ സംഭവിക്കുന്നത്..ഒരു ക്രൈമിലേക്കു ഒരാളെ നയിക്കുന്നത് അയാളുടെ ജീവിത സാഹചര്യങ്ങളും, അയാളുടെ നിലവിലെ സാഹചര്യങ്ങളും ഒക്കെയാണല്ലോ..അല്ലാതെ ഒരു സിനിമ കണ്ടിട്ട് മാത്രം ഒരാൾ പോയി ഒരു ക്രൈം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല..</p>
<p>ആദ്യ ചിത്രം കൊണ്ട് തന്നെ പ്രൊഡക്ഷൻ ഹൗസ് എന്ന നിലയിൽ വളരെയധികം ശ്രദ്ധ നേടിയ ക്യൂബ്സ് എന്റർടൈൻമെന്റസ് നിർമ്മിക്കുന്ന ചിത്രത്തിലെ മറ്റു കാസ്റ്റിംഗ് വിവരങ്ങളും അണിയറ പ്രവർത്തകരുടെ പേരുകളും വരും ദിവസങ്ങളിൽ പുറത്തു വരും. വാർത്താ പ്രചരണം &#8211; വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ</p>
<div class="yj6qo"></div>
<div class="adL"></div>
<div class="adL"></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-there-be-violence-in-the-savage-like-marco-director-with-answer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ല, സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്- നിർമാതാവ്</title>
		<link>https://www.chandrikadaily.com/11films-full-of-violence-like-marco-will-not-be-made-anymore-the-film-was-thought-to-be-seen-as-a-film-the-producer.html</link>
					<comments>https://www.chandrikadaily.com/11films-full-of-violence-like-marco-will-not-be-made-anymore-the-film-was-thought-to-be-seen-as-a-film-the-producer.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Mar 2025 05:18:12 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[news]]></category>
		<category><![CDATA[marco]]></category>
		<category><![CDATA[violence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332535</guid>

					<description><![CDATA[ചിത്രം ഇത്തരം പ്ലാറ്റ് ഫോമുകളില്&#x200d; പ്രദര്&#x200d;ശിപ്പിക്കരുതെന്നും അത് തടയണമെന്നുമാണ് ആവശ്യം ബോര്&#x200d;ഡിന്റെ ആവശ്യം.]]></description>
										<content:encoded><![CDATA[<p>മാര്&#x200d;ക്കോ സിനിമയ്ക്ക് വിലക്ക്. ടെലിവിഷനിലും, ഒടിടിയിലും ചിത്രം പ്രദര്&#x200d;ശിപ്പിക്കുന്നതിനെതിരെ ഫിലിം സര്&#x200d;ട്ടിഫിക്കേഷന്&#x200d; ബോര്&#x200d;ഡ്. ചിത്രത്തിന് A സര്&#x200d;ട്ടിഫിക്കറ്റ് ആയത്‌കൊണ്ടാണ് നടപടി. ചിത്രം ഇത്തരം പ്ലാറ്റ് ഫോമുകളില്&#x200d; പ്രദര്&#x200d;ശിപ്പിക്കരുതെന്നും അത് തടയണമെന്നുമാണ് ആവശ്യം ബോര്&#x200d;ഡിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി ഫിലിം സര്&#x200d;ട്ടിഫിക്കേഷന്&#x200d; ബോര്&#x200d;ഡ് കേന്ദ്രത്തിന് കത്തയച്ചു.</p>
<p>സംസ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന കൊലപാതകങ്ങള്&#x200d;ക്ക് പിന്നില്&#x200d; മാര്&#x200d;ക്കോ പോലെയുള്ള ചിത്രങ്ങളുടെ സ്വാധീനമാണെന്നുള്ള ധാരാളം വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്നിരുന്നു. എ സര്&#x200d;ട്ടിഫിക്കറ്റ് ലഭിച്ച സിനിമ 18 വയസ്സില്&#x200d; താഴെയുള്ള കുട്ടികളെയും കാണിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ഇന്ത്യന്&#x200d; സിനിമയിലെ തന്നെ ഏറ്റവും അസ്വസ്ഥത ജനിപ്പിക്കുന്ന സന്ദര്&#x200d;ഭങ്ങളുള്ള സിനിമയാണ് മാര്&#x200d;ക്കോ. ഇത് കുട്ടികളെ തെറ്റായി സ്വാധീനിക്കുമെന്നും വിമര്&#x200d;ശനങ്ങള്&#x200d; ഉണ്ട്.</p>
<p>അതേസമയം, സിനിമയെന്നാല്&#x200d; യാഥാര്&#x200d;ത്ഥ്യമല്ലെന്നാണ് ചിത്രത്തിന്റെ നിര്&#x200d;മാതാവ് ഷരീഫ് മുഹമ്മദ് പറയുന്നത്. മാര്&#x200d;ക്കോയിലെ ബ്രൂട്ടല്&#x200d; സീനുകളാണ് സിനിമയുടെ പ്രധാന ഘടകം. കഥയുടെ ഒരു പ്രധാന സവിശേഷതയും അതാണ്. കഥയോട് യോജിച്ച് നില്&#x200d;ക്കുന്ന ഒരു സിനിമാറ്റിക് എക്സ്പീരിയന്&#x200d;സ് പ്രേക്ഷകര്&#x200d;ക്ക് നല്&#x200d;കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യമെന്നുമാണ് നിര്&#x200d;മാതാവ് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11films-full-of-violence-like-marco-will-not-be-made-anymore-the-film-was-thought-to-be-seen-as-a-film-the-producer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മാർക്കോ&#8217; ഒടിടിയിലെത്തിയത് തിയേറ്റർ പതിപ്പ്; അൺകട്ട് പതിപ്പ് റിലീസ് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി നിർമാതാക്കൾ</title>
		<link>https://www.chandrikadaily.com/theatrical-version-of-marco-arrives-ott-the-makers-have-clarified-the-reason-behind-not-releasing-the-uncut-version.html</link>
					<comments>https://www.chandrikadaily.com/theatrical-version-of-marco-arrives-ott-the-makers-have-clarified-the-reason-behind-not-releasing-the-uncut-version.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Feb 2025 04:07:33 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[news]]></category>
		<category><![CDATA[marco]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329841</guid>

					<description><![CDATA[ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അൺകട്ട് വേർഷൻ റിലീസ് ചെയ്യാത്തത് എന്ന് നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച്‌ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘മാർക്കോ’. ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രം 100 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയിരുന്നു.</p>
<p>ചിത്രത്തിന്റെ അൺകട്ട് വേർഷൻ ആയിരിക്കും ഒടിടിയിൽ എത്തുക എന്ന് നിർമാതാക്കൾ മുൻപ് അറിയിച്ചിരുന്നു. എന്നാൽ മാർക്കോയുടെ തീയേറ്റർ പതിപ്പ് തന്നെയാണ് ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നത്. സിനിമയുടെ അൺകട്ട് വേർഷൻ ഒടിടിയിലെത്തുന്നത് കാത്തിരുന്ന ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്.</p>
<p>ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അൺകട്ട് വേർഷൻ റിലീസ് ചെയ്യാത്തത് എന്ന് നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. “മാർക്കോ അൺകട്ട് പതിപ്പ് ഒടിടി റിലീസ് ചെയ്യുന്നതിനായിരുന്നു തങ്ങൾ പദ്ധതിയിട്ടിരുന്നത്.</p>
<p>എന്നാൽ പ്രക്ഷേപണ മന്ത്രാലയത്തിന് വിവിധ പരാതികൾ ഉയർന്നതിനാൽ, ആ പതിപ്പുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ഉത്തരവാദിത്തമുള്ള ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ, സിനിമയുടെ എല്ലാ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നതിന് തങ്ങൾ ബാധ്യസ്ഥരാണ്. അതിനാൽ ഒടിടിയിലും അതേ തിയറ്റർ പതിപ്പുമായി മുന്നോട്ട് പോകാൻ തങ്ങൾ നിർബന്ധിതരായി” എന്ന് നിർമാതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സോണി ലിവിലൂടെയാണ് മാർക്കോ സ്ട്രീം ചെയ്യുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/theatrical-version-of-marco-arrives-ott-the-makers-have-clarified-the-reason-behind-not-releasing-the-uncut-version.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മാര്&#x200d;ക്കോ&#8217; ഒടിടിയിലേക്ക്</title>
		<link>https://www.chandrikadaily.com/marco-to-ott.html</link>
					<comments>https://www.chandrikadaily.com/marco-to-ott.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Jan 2025 14:59:58 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[marco]]></category>
		<category><![CDATA[unni mukundan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328212</guid>

					<description><![CDATA[ഉണ്ണി മുകുന്ദന്&#x200d; നായകനായെത്തി പ്രേഷകരെ കയ്യിലെടുത്ത മാര്&#x200d;ക്കോ ഒടിടി റിലീസിന്.]]></description>
										<content:encoded><![CDATA[<p>ഉണ്ണി മുകുന്ദന്&#x200d; നായകനായെത്തി പ്രേഷകരെ കയ്യിലെടുത്ത മാര്&#x200d;ക്കോ ഒടിടി റിലീസിന്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം സോണി ലൈവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഫെബ്രുവരി 14 മുതല്&#x200d; ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം മാര്&#x200d;ക്കോ പ്രദര്&#x200d;ശിപ്പിച്ചിരുന്നു.</p>
<p>ഗ്യാങ്സ്റ്റര്&#x200d; ത്രില്ലര്&#x200d; ചിത്രമായാണ് മാര്&#x200d;ക്കോ പ്രേക്ഷകരിലേക്കെത്തിയത്. ക്യൂബ്സ് എന്റര്&#x200d;ടെയ്ന്&#x200d;മെന്&#x200d;സിന്റെ ബാനറില്&#x200d; ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്&#x200d;മമാതാവ്.. 2024 ഡിസംബര്&#x200d; 20നാണ് ചിത്രം റിലീസിനെത്തിയത്. ജഗദീഷ്, സിദ്ദിഖ്, ആന്&#x200d;സണ്&#x200d; പോള്&#x200d;, കബീര്&#x200d; ദുഹാന്&#x200d;സിങ്, അഭിമന്യു തിലകന്&#x200d;, യുക്തി തരേജ തുടങ്ങിയവരും ചിത്രത്തില്&#x200d; പ്രധാന വേഷത്തിലെത്തി പ്രേഷകരെ ത്രില്ലടിപ്പിച്ചിരുന്നു.</p>
<p>അതേസമയം മാര്&#x200d;ക്കോ ഒടിടിയിലേക്കെത്തുമ്പോള്&#x200d; വന്&#x200d; പ്രേക്ഷക സ്വീകാര്യത ലഭിക്കുമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marco-to-ott.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെറിബ്രൽപാൾസിയെ അതിജീവിച്ച് സിനിമ സംവിധാനം ചെയ്‌തു, രാഗേഷ് കൃഷ്ണന് സഹായവുമായി മാർക്കോ ടീം</title>
		<link>https://www.chandrikadaily.com/a-cerebral-palsy-survivor-directed-the-movie-ragesh-krishnan-assisted-marco-team.html</link>
					<comments>https://www.chandrikadaily.com/a-cerebral-palsy-survivor-directed-the-movie-ragesh-krishnan-assisted-marco-team.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Jan 2025 13:21:02 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[news]]></category>
		<category><![CDATA[marco]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326094</guid>

					<description><![CDATA[ഇപ്പോഴിതാ വെല്ലുവിളികളെ അതിജീവിച്ച് സിനിമ എന്ന തന്&#x200d;റെ സ്വപ്നം സാക്ഷാത്കരിച്ച രഗേഷ് കൃഷ്ണൻ എന്ന സംവിധായകന് പിന്തുണയേകി എത്തിയിരിക്കുകയാണ് ‘മാർക്കോ’ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്.]]></description>
										<content:encoded><![CDATA[<p>ഉണ്ണി മുകുന്ദൻ നായകനായി ക്യൂബ്‌സ് എന്&#x200d;റർടെയ്ൻമെന്&#x200d;റ്സിന്&#x200d;റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മാർക്കോ’ (Marco) ലോകമാകെ തരംഗമായിരിക്കുകയാണ്.</p>
<p>100 കോടിക്ക് മേൽ കളക്ഷനുമായി ബോക്സോഫീസിൽ ചിത്രം കുതിക്കുകയാണ്. ഇപ്പോഴിതാ വെല്ലുവിളികളെ അതിജീവിച്ച് സിനിമ എന്ന തന്&#x200d;റെ സ്വപ്നം സാക്ഷാത്കരിച്ച രഗേഷ് കൃഷ്ണൻ എന്ന സംവിധായകന് പിന്തുണയേകി എത്തിയിരിക്കുകയാണ് ‘മാർക്കോ’ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്.</p>
<p>സെറിബ്രൽപാൾസി എന്ന രോഗത്തെ നിശ്ചയദാർഢ്യം കൊണ്ട് കീഴ്&#x200d;പ്പെടുത്തി സിനിമാ സംവിധാനം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച രാഗേഷ് കൃഷ്ണന് സാമ്പത്തിക സഹായവും തുടർന്നും സിനിമ ഒരുക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് ‘മാർക്കോ’ ടീം.</p>
<p>രാഗേഷ് കൃഷ്ണൻ തന്&#x200d;റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയിലാണ് മാർക്കോ ടീമിന് നന്ദി അറിയിച്ചിരിക്കുന്നത്. ഈയൊരു ജീവിതാവസ്ഥയിലും ഒരു സിനിമ സംവിധാനം ചെയ്ത് മൂന്നാഴ്ച തിയേറ്ററുകളിൽ ഓടിക്കാൻ കഴിഞ്ഞതിൽ രാഗേഷ് കൃഷ്ണനുള്ള ഒരു അംഗീകാരം കൂടിയാണിതെന്നും മാർക്കോ ടീം അറിയിച്ചിട്ടുണ്ട്.</p>
<p>“കഴിഞ്ഞ നവംബർ 29ന് തിയേറ്ററുകളിൽ റിലീസായ എന്&#x200d;റെ ചിത്രം ‘കളം@24’ മൂന്നാഴ്ച തിയേറ്ററിൽ ഓടിയിരുന്നു. പലരിൽ നിന്നും നല്ല അഭിപ്രായം ലഭിച്ചു. ഏറെ നാളത്തെ കഷ്ടപ്പാടിനൊടുവിലാണ് സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞത്. നിരവധിപേർ നല്ല വാക്കുകള്&#x200d; വിളിച്ചറിയിച്ചു. അക്കൂട്ടത്തിൽ മാർക്കോ പ്രൊഡ്യൂസര്&#x200d; ഷെരീഫിക്ക എന്നെ ഞെട്ടിച്ചുകളഞ്ഞു. നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹമാണ് എന്നെ വിളിച്ചത്. ശേഷം അദ്ദേഹത്തിന്&#x200d;റെ ചില സുഹൃത്തുക്കള്&#x200d; എന്നെ വീട്ടിൽ വന്നു കണ്ടു.</p>
<p>സഹായ സഹകരണങ്ങള്&#x200d; വാഗ്ദാനം ചെയ്തു. സാമ്പത്തിക സഹായവും നൽകുകയുണ്ടായി. ഒത്തിരി നന്ദിയുണ്ട്. എന്നെപോലെയുള്ള ആളുകള്&#x200d;ക്ക് വലിയൊരു പ്രചോദനമാണ് അദ്ദേഹം തന്നിരിക്കുന്നത്. ഒത്തിരി സന്തോഷം തോന്നിയ നിമിഷമായിരുന്നു, എന്&#x200d;റെ സിനിമ കാണണമെന്നും നേരിട്ട് കാണണമെന്നും അദ്ദേഹം വാക്ക് നൽകിയിട്ടുണ്ട്. മാർക്കോയ്ക്ക് വിജയാശംസകള്&#x200d;. ഞങ്ങളുടെ പടം ഒടിടി റിലീസിനായുള്ള ശ്രമങ്ങള്&#x200d; നടന്നുകൊണ്ടിരിക്കുകയാണ്”, രാഗേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.</p>
<p>ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ചിരിക്കുന്ന ‘മാർക്കോ’ മലയാളത്തിൽ നിന്നും ഇതുവരെ പുറത്തുവരാത്ത രീതിയിലുള്ള സിനിമയെന്നാണ് പ്രേക്ഷകാഭിപ്രായം. മലയാളത്തിൽ ഒട്ടേറെ ഹിറ്റ് സിനിമകളൊരുക്കിയ ഹനീഫ് അദേനിയുടെ സംവിധാനത്തിൽ എത്തിയിരിക്കുന്ന ‘മാർക്കോ’ ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ പായ്ക്ക്ഡ് ക്രൈം ഡ്രാമയായി തിയേറ്ററുകള്&#x200d; കീഴടക്കി മുന്നേറുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-cerebral-palsy-survivor-directed-the-movie-ragesh-krishnan-assisted-marco-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മാര്&#x200d;ക്കോ&#8217; 100  കോടിയിലേക്ക്‌</title>
		<link>https://www.chandrikadaily.com/unni-mukundans-marco-towards-100-crores.html</link>
					<comments>https://www.chandrikadaily.com/unni-mukundans-marco-towards-100-crores.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 05 Jan 2025 06:28:41 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[marco]]></category>
		<category><![CDATA[unni mukundan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324726</guid>

					<description><![CDATA[വയലന്&#x200d;സ് രംഗങ്ങളും ആക്ഷന്&#x200d; സീക്വന്&#x200d;സുകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ ഏറെ ആകര്&#x200d;ഷിച്ചു.]]></description>
										<content:encoded><![CDATA[<p>ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്&#x200d; മാസ് ചിത്രം &#8216;മാര്&#x200d;ക്കോ&#8217; മോളിവുഡില്&#x200d; പുതിയ ബെഞ്ച് മാര്&#x200d;ക്ക് സൃഷ്ടിക്കുകയാണ്. വയലന്&#x200d;സ് രംഗങ്ങളും ആക്ഷന്&#x200d; സീക്വന്&#x200d;സുകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ ഏറെ ആകര്&#x200d;ഷിച്ചു. കേരളത്തിനു പുറത്തും മാര്&#x200d;ക്കോയ്ക്ക് വന്&#x200d; സ്വീകാര്യതയാണ് ലഭിക്കുന്നത്.</p>
<p>റിലീസ് ചെയ്ത ആദ്യ ദിവസം മുതല്&#x200d; മാര്&#x200d;ക്കോ ബോക്‌സ് ഓഫീസില്&#x200d; മികച്ച പ്രകടനം കാഴ്ചവച്ചു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം പതിനഞ്ച് ദിവസത്തിനുള്ളില്&#x200d; 1.53 മില്യണ്&#x200d; ടിക്കറ്റുകള്&#x200d; വിറ്റഴിച്ചു. 2024-ല്&#x200d; റിലീസ് ചെയ്ത മലയാളം സിനിമകളില്&#x200d; ഏറ്റവും കൂടുതല്&#x200d; ടിക്കറ്റ് വിറ്റ ചിത്രങ്ങളില്&#x200d; ഏഴാം സ്ഥാനത്താണ് മാര്&#x200d;ക്കോ.</p>
<p>ക്യൂബ്‌സ് എന്റര്&#x200d;ടെയ്ന്&#x200d;മെന്റ്സിന്റെ ബാനറില്&#x200d; ഷെരീഫ് മുഹമ്മദാണ് മാര്&#x200d;ക്കോയുടെ നിര്&#x200d;മ്മാണം. ക്രിസ്മസ് റിലീസായി ഡിസംബര്&#x200d; 20നാണ് മാര്&#x200d;ക്കോ തിയേറ്ററിലെത്തിയത്. എന്റര്&#x200d;ടെയ്ന്&#x200d;മെന്റ് സൈറ്റായ കോയ്‌മോയുടെ റിപ്പോര്&#x200d;ട്ട് പ്രകാരം മാര്&#x200d;ക്കോ ഇതുവരെ ആഗോള തലത്തില്&#x200d; 82 കോടി രൂപയുടെ കളക്ഷന്&#x200d; നേടിയിട്ടുണ്ട്. ഇത് ഉടന്&#x200d; 100 കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇതില്&#x200d; ഇന്ത്യന്&#x200d; ബോക്‌സ് ഓഫീസ് കളക്ഷന്&#x200d; 45.75 കോടിയാണ് നികുതിയുള്&#x200d;പ്പെടെ മൊത്തം ആഭ്യന്തര കളക്ഷന്&#x200d; 53.98 കോടിയും. വിദേശത്ത് നിന്നും 29 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. മുപ്പത് കോടി ബജറ്റില്&#x200d; ഒരുങ്ങിയ ഈ ചിത്രം പതിനഞ്ച് ദിവസത്തിനുള്ളില്&#x200d; മുടക്കുമുതല്&#x200d; തിരിച്ചുപിടിച്ചു.</p>
<p>തെലുങ്കിലും ഹിന്ദിയിലും തമിഴിലും ചിത്രത്തിന് മികച്ച കളക്ഷന്&#x200d; വരുന്നുണ്ട്. ഇതിന് മുന്&#x200d;പ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്&#x200d; റിലീസ് ചെയ്തിട്ടുണ്ടെങ്കിലും മാര്&#x200d;ക്കോയ്ക്ക് വമ്പന്&#x200d; ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 89 സ്‌ക്രീനുകളില്&#x200d; തുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപ്പോള്&#x200d; 1360 സ്‌ക്രീനുകളിലേക്കാണ് എത്തിനില്&#x200d;ക്കുന്നത്. സൗത്ത് കൊറിയയിലും ചിത്രം ഉടന്&#x200d; റിലീസ് ചെയ്യും. ഒരു മലയാള ചിത്രം ആദ്യമായാണ് കൊറിയയില്&#x200d; റിലീസിന് ഒരുങ്ങുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unni-mukundans-marco-towards-100-crores.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയര്&#x200d;ന്ന കളക്ഷന്&#x200d; എന്ന റേക്കോര്&#x200d;ഡ് ഇനി &#8216;മാര്&#x200d;ക്കോ&#8217;യ്ക്ക് സ്വന്തം</title>
		<link>https://www.chandrikadaily.com/marco-now-owns-the-record-of-the-highest-collection-for-a-hindi-version-of-a-malayalam-film.html</link>
					<comments>https://www.chandrikadaily.com/marco-now-owns-the-record-of-the-highest-collection-for-a-hindi-version-of-a-malayalam-film.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 28 Dec 2024 10:07:05 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[news]]></category>
		<category><![CDATA[actor unnimukundan]]></category>
		<category><![CDATA[film]]></category>
		<category><![CDATA[marco]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323617</guid>

					<description><![CDATA[ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്&#x200d; തന്നെ പുറത്തിറങ്ങും.]]></description>
										<content:encoded><![CDATA[<p>ബോളിവുഡിലെ മലയാള ചിത്രങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച് ഉണ്ണി മുകുന്ദന്റെ മാര്&#x200d;ക്കോ. പൃഥ്വിരാജ് നായകനായ &#8216;ആടുജീവിതം&#8217; സിനിമയ്ക്കായിരുന്നു ബോളിവുഡില്&#x200d; ഇത്രയും കാലം ഒരു മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയര്&#x200d;ന്ന കളക്ഷന്&#x200d; റെക്കോര്&#x200d;ഡുകള്&#x200d; ഉണ്ടായിരുന്നത് (42 ലക്ഷം). ഈ റെക്കോര്&#x200d;ഡിനെ തകര്&#x200d;ത്തെറിഞ്ഞു കഴിഞ്ഞു മാര്&#x200d;ക്കോ.</p>
<p>ക്യൂബ്‌സ് എന്റര്&#x200d;ടെയ്ന്&#x200d;മെന്റ്സിന്റെ ബാനറില്&#x200d; ഷെരീഫ് മുഹമ്മദ് നിര്&#x200d;മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്&#x200d; ചിത്രം &#8216;മാര്&#x200d;ക്കോ&#8217; ഈ വര്&#x200d;ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്&#x200d; ഒന്നായിത്തീര്&#x200d;ന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്&#x200d; ഒന്നായി മാര്&#x200d;ക്കോ, കുറച്ചു തീയറ്ററുകളില്&#x200d; മാത്രം റിലീസായ മാര്&#x200d;ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്&#x200d;ന്ന് രണ്ടാം വാരത്തില്&#x200d; കൂടുതല്&#x200d; തീയറ്ററുകളില്&#x200d; പ്രദര്&#x200d;ശനം തുടര്&#x200d;ന്നിരിക്കുകയാണ്. പലയിടങ്ങളിലും ചിത്രത്തിന് എക്‌സ്ട്രാ ഷോസും ലഭിച്ചു. ഹിന്ദി പ്രേക്ഷകരും ചിത്രം ഏറെ ആസ്വദിക്കുന്നുണ്ട് എന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്&#x200d; തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക. മാര്&#x200d;ക്കോയിലെ കുട്ടികള്&#x200d; ഉള്&#x200d;പ്പെട്ട ആക്ഷന്&#x200d; &#8211; വയലന്&#x200d;സ് രംഗങ്ങള്&#x200d; ദേശീയതലത്തില്&#x200d;ത്തന്നെ ചര്&#x200d;ച്ചാവിഷയമായിരുന്നു.</p>
<p>യുവാക്കള്&#x200d; മാത്രമല്ല, കുടുംബങ്ങളും മാര്&#x200d;ക്കോ കാണാന്&#x200d; തീയറ്ററുകളില്&#x200d; എത്തുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്&#x200d;ത്തകരില്&#x200d; നിന്നും ലഭിക്കുന്ന വിവരം. വയലന്&#x200d;സും ചോരക്കളിയും കൊണ്ട് നിറഞ്ഞെങ്കിലും, പതിനെട്ടു വയസ്സിനു മുകളിലുള്ള ഏതൊരു കുടുംബപ്രേക്ഷകര്&#x200d;ക്കും കാണാവുന്ന, ഏറെ രസിപ്പിക്കുന്ന ചിത്രമായാണ് സംവിധായകനും നിര്&#x200d;മ്മാതാവും മാര്&#x200d;ക്കോ ഒരുക്കിയിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്&#x200d; ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്&#x200d; ഡയറക്ടര്&#x200d; കലൈ കിങ്ങ്‌സനാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്&#x200d;സുകളാണ് കലൈ കിങ്ങ്‌സണ്&#x200d; ഒരുക്കിയിരിക്കുന്നത്. &#8216;കെ.ജി.എഫ്&#8217;, &#8216;സലാര്&#x200d;&#8217; എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്&#x200d; രവി ബസ്രൂര്&#x200d; ഒരുക്കിയ മാര്&#x200d;ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.</p>
<p>ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്&#x200d;സണ്&#x200d; പോള്&#x200d;, കബീര്&#x200d; ദുഹാന്&#x200d;സിംഗ് (ടര്&#x200d;ബോ ഫെയിം), അഭിമന്യു തിലകന്&#x200d;, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെയും മറ്റ് സുപ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളാണ്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്&#x200d;സ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എന്റര്&#x200d;ടെയ്ന്&#x200d;മെന്റ്സിന്റെ ആദ്യ നിര്&#x200d;മ്മാണ സംരംഭമാണ്. ഈ ചിത്രത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്&#x200d; എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marco-now-owns-the-record-of-the-highest-collection-for-a-hindi-version-of-a-malayalam-film.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മാര്&#x200d;ക്കോ&#8217; സിനിമയുടെ വ്യജ പതിപ്പ് ടെലിഗ്രാം ഗ്രൂപ്പുകള്&#x200d; വഴി പ്രചരിക്കുന്നു; പരാതിയുമായി നിർമാതാവ്</title>
		<link>https://www.chandrikadaily.com/fake-version-of-marco-movie-circulating-through-telegram-groups-manufacturer-with-complaint.html</link>
					<comments>https://www.chandrikadaily.com/fake-version-of-marco-movie-circulating-through-telegram-groups-manufacturer-with-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 26 Dec 2024 15:09:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[film]]></category>
		<category><![CDATA[marco]]></category>
		<category><![CDATA[piracy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323411</guid>

					<description><![CDATA[മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറി]]></description>
										<content:encoded><![CDATA[<p>എറണാകുളം: മാർക്കോ സിനിമയുടെ വ്യാജപതിപ്പിനെതിരെ പരാതി നൽകി പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്. കൊച്ചി ഇൻഫൊ പാർക്കിലെ സൈബർ സെല്ലിലാണ് ഷെരീഫ് മുഹമ്മദ് പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്.</p>
<p>ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറി. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സിനിമാറ്റോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും സൈബർ സ്റ്റേഷനിൽ എത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-version-of-marco-movie-circulating-through-telegram-groups-manufacturer-with-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>50 കോടി ക്ലബില്&#x200d; ഇടംനേടി &#8216;മാര്&#x200d;ക്കോ&#8217;</title>
		<link>https://www.chandrikadaily.com/marco-entered-the-50-crore-club.html</link>
					<comments>https://www.chandrikadaily.com/marco-entered-the-50-crore-club.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 26 Dec 2024 12:40:31 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[film]]></category>
		<category><![CDATA[marco]]></category>
		<category><![CDATA[money]]></category>
		<category><![CDATA[uuni mukundan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323394</guid>

					<description><![CDATA[രണ്ടു ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ കാൽക്കോടി രൂപ കളക്റ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപ. ചോരക്കളം തീർത്ത വയലൻസിന്റെ പേരിൽ വിവാദങ്ങൾക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ [&#8230;]]]></description>
										<content:encoded><![CDATA[<p>രണ്ടു ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ കാൽക്കോടി രൂപ കളക്റ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപ. ചോരക്കളം തീർത്ത വയലൻസിന്റെ പേരിൽ വിവാദങ്ങൾക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു.</p>
<p>ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.</p>
<p>ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്&#x200d;റർടെയ്ൻമെന്&#x200d;റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.</p>
<p>പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്&#x200d;റേയും അസാമാന്യ അഭിനയമുഹൂർത്തങ്ങള്&#x200d; സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marco-entered-the-50-crore-club.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title> &#8216;മാർക്കോ&#8217; തെലുങ്ക് റൈറ്റ്‌സിനു റെക്കോർഡ് തുക</title>
		<link>https://www.chandrikadaily.com/marco-movie-telugu-rights-record-amount.html</link>
					<comments>https://www.chandrikadaily.com/marco-movie-telugu-rights-record-amount.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 25 Dec 2024 12:11:53 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[film]]></category>
		<category><![CDATA[marco]]></category>
		<category><![CDATA[telugu rights]]></category>
		<category><![CDATA[unni mukundan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323204</guid>

					<description><![CDATA[ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം &#8216;മാർക്കോ&#8217; ബോക്സോഫീസില്&#x200d; തരംഗം സൃഷ്ട്ടിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ സൂപ്പർ ഹിറ്റിലേക്കാണ് മാർക്കോ കുതിക്കുന്നത്. ചിത്രത്തിന്റെ കളക്ഷൻ ആദ്യ ആഴ്ചയിൽ തന്നെ 50 കോടി കടന്നു. മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ മാർക്കോ യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ എന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം &#8216;മാർക്കോ&#8217; ബോക്സോഫീസില്&#x200d; തരംഗം സൃഷ്ട്ടിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ സൂപ്പർ ഹിറ്റിലേക്കാണ് മാർക്കോ കുതിക്കുന്നത്. ചിത്രത്തിന്റെ കളക്ഷൻ ആദ്യ ആഴ്ചയിൽ തന്നെ 50 കോടി കടന്നു. മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ മാർക്കോ യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ്.</p>
<p>ഉണ്ണി മുകുന്ദൻ എന്ന താരത്തെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ബെഞ്ച് മാർക്ക് ചിത്രം കൂടിയാണ് മാർക്കോ. ചിത്രത്തിന്റേതായി പുറത്തു വരുന്ന പ്രോമോകൾ എല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ വിശേഷണവുമായിട്ടാണ് മാർക്കോയുടെ പുതിയ സക്സസ് ടീസർ അണിയറപ്രവത്തകർ പുറത്തു വിട്ടത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിന് പ്രദർശനത്തിനെത്തും. മൂന്ന് കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്‌സ് വിറ്റ് പോയത്. മാർക്കോയുടെ ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.</p>
<p>ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ചിത്രത്തിലെ ഗാനങ്ങള്&#x200d; ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലൻറ് ഫിലിം എന്ന ലേബലിൽ എത്തുന്ന &#8216;മാർക്കോ&#8217;യുടെ സംഗീതമൊരുക്കുന്നത് &#8216;കെ.ജി.എഫ്&#8217;, &#8216;സലാർ&#8217; എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ്.</p>
<p>അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി &#8216;മാർക്കോ&#8217; 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.</p>
<p>ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ,  സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ്  തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.</p>
<p>എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്. ഗാനരചന: വിനായക് ശശികുമാർ. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. കലാസംവിധാനം: സുനിൽ ദാസ്. മേക്കപ്പ്: സുധി സുരേന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനു മണമ്പൂർ. ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ: കിഷൻ. പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ. വിഎഫ്എക്സ്: 3 ഡോർസ്. സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marco-movie-telugu-rights-record-amount.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
