<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mark list &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mark-list/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 12 Jun 2023 03:07:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mark list &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാര്&#x200d;ക്ക് ലിസ്റ്റ് വിവാദം; മാധ്യമപ്രവര്&#x200d;ത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്&#x200d; വ്യാപക പ്രതിഷേധം</title>
		<link>https://www.chandrikadaily.com/mark-list-controversy-widespread-protest-over-the-filing-of-a-case-against-journalist-akhila-nandakumar.html</link>
					<comments>https://www.chandrikadaily.com/mark-list-controversy-widespread-protest-over-the-filing-of-a-case-against-journalist-akhila-nandakumar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 12 Jun 2023 03:07:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[arsho]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[mark list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258840</guid>

					<description><![CDATA[എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് എതിരെ പൊലീസ് കേസെടുത്തതിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക പ്രതിഷേധം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. മഹാരാജാസ് കോളജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിലെ ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ് ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന പ്രസിഡന്&#x200d;റ് [&#8230;]]]></description>
										<content:encoded><![CDATA[<p>എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് എതിരെ പൊലീസ് കേസെടുത്തതിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക പ്രതിഷേധം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.</p>
<p>മഹാരാജാസ് കോളജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിലെ ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ് ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന പ്രസിഡന്&#x200d;റ് അലോഷ്യസ് സേവ്യർ മൂന്നാം പ്രതിയും മഹാരാജാസിലെ വിദ്യാർഥി സി.എ ഫാസിൽ നാലാം പ്രതിയുമാണ്. ഇവർക്കു പുറമെയാണ് കെഎസ്‌യു ഉയ&#x200d;ര്&#x200d;ത്തിയ ആരോപണം തത്സമയം റിപ്പോ&#x200d;ര്&#x200d;ട്ട് ചെയ്തു എന്നതിന്റെ പേരിൽ മാത്രം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയത്.</p>
<p>അഖില നന്ദകുമാറിനെതിരെ കേസെടുത്ത സംഭവത്തിൽ ഇടതുമുന്നണിയിൽ തന്നെ ഭിന്നതയുണ്ട്. സിപിഐ നേതാവ് സി. ദിവാകരൻ സർക്കാർ നടപടിയിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് രം​ഗത്തെത്തിയിരുന്നു. റിപ്പോര്&#x200d;ട്ട&#x200d;ര്&#x200d; അഖില നന്ദകുമാർ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നും സര്&#x200d;ക്കാര്&#x200d; നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയിൽ പറയുമെന്നും സി. ദിവാകരൻ തുറന്നടിച്ചിരുന്നു.</p>
<p>മഹാരാജാസ് കോളജിൽ വ്യാജരേഖാ കേസിലെ കെഎസ്‌യു പ്രതിഷേധം കഴിഞ്ഞ ജൂൺ ആറിനാണ് അഖില റിപ്പോർട്ട് ചെയ്തത്. കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പലുമായി സംസാരിക്കുന്ന മുറിയിലേക്ക് അഖില പ്രവേശിക്കുകയും ഇവിടെ വെച്ച് പ്രിൻസിപ്പലിന്റെയും കെഎസ്‌യു പ്രവർത്തകരുടെയും തത്സമയ പ്രതികരണം തേടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഉന്നയിച്ച പി.എം ആർഷോക്കെതിരായ മാർക്ക് ലിസ്റ്റ് ആരോപണം, രാഷ്ട്രീയ ആരോപണമെന്ന തരത്തിൽ അഖില റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mark-list-controversy-widespread-protest-over-the-filing-of-a-case-against-journalist-akhila-nandakumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാർക്ക് ലിസ്റ്റ് ചമച്ച കേസിൽ ഏഷ്യാനെറ്റ് ലേഖികക്കെതിരെ കേസെടുത്തു</title>
		<link>https://www.chandrikadaily.com/a-case-has-been-filed-against-the-asianet-reporter-in-the-mark-list-cheating-case.html</link>
					<comments>https://www.chandrikadaily.com/a-case-has-been-filed-against-the-asianet-reporter-in-the-mark-list-cheating-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 10 Jun 2023 15:01:37 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arsho case]]></category>
		<category><![CDATA[issue]]></category>
		<category><![CDATA[mark list]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258629</guid>

					<description><![CDATA[മഹാരാജാസ് കോളജിലെ മാര്&#x200d;ക്ക് ലിസ്റ്റ് വിവാദത്തില്&#x200d; വിചിത്ര നടപടിയുമായി പൊലീസ്. വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്ത മാധ്യമപ്രവര്&#x200d;ത്തകയേയും കേസില്&#x200d; പ്രതിയാക്കി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്&#x200d;ട്ടര്&#x200d; അഖിലാ നന്ദകുമാറിനെയാണ് പ്രതിയാക്കിയത്. കേസില്&#x200d; അഞ്ചാം പ്രതിയാണ് അഖില. റിപ്പോര്&#x200d;ട്ടര്&#x200d; ഗൂഢാലോചന നടത്തിയെന്നാണ് ആര്&#x200d;ഷോയുടെ പരാതിയില്&#x200d; ആരോപിക്കുന്നത്. മാര്&#x200d;ക്ക് ലിസ്റ്റ് വിവാദം തനിക്കെതിരായ ഗൂഢാലോചനയാണെന്നാണ് ആര്&#x200d;ഷോയുടെ പരാതി. എറണാകുളം സെന്&#x200d;ട്രല്&#x200d; പൊലീസ് രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; അഞ്ച് പ്രതികളാണുള്ളത്. ഡിപ്പാര്&#x200d;ട്ട്‌മെന്റ് കോര്&#x200d;ഡിനേറ്ററായ വിനോദ് കുമാറാണ് ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിന്&#x200d;സിപ്പലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>മഹാരാജാസ് കോളജിലെ മാര്&#x200d;ക്ക് ലിസ്റ്റ് വിവാദത്തില്&#x200d; വിചിത്ര നടപടിയുമായി പൊലീസ്. വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്ത മാധ്യമപ്രവര്&#x200d;ത്തകയേയും കേസില്&#x200d; പ്രതിയാക്കി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്&#x200d;ട്ടര്&#x200d; അഖിലാ നന്ദകുമാറിനെയാണ് പ്രതിയാക്കിയത്. കേസില്&#x200d; അഞ്ചാം പ്രതിയാണ് അഖില. റിപ്പോര്&#x200d;ട്ടര്&#x200d; ഗൂഢാലോചന നടത്തിയെന്നാണ് ആര്&#x200d;ഷോയുടെ പരാതിയില്&#x200d; ആരോപിക്കുന്നത്.</p>
<p>മാര്&#x200d;ക്ക് ലിസ്റ്റ് വിവാദം തനിക്കെതിരായ ഗൂഢാലോചനയാണെന്നാണ് ആര്&#x200d;ഷോയുടെ പരാതി. എറണാകുളം സെന്&#x200d;ട്രല്&#x200d; പൊലീസ് രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; അഞ്ച് പ്രതികളാണുള്ളത്. ഡിപ്പാര്&#x200d;ട്ട്‌മെന്റ് കോര്&#x200d;ഡിനേറ്ററായ വിനോദ് കുമാറാണ് ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിന്&#x200d;സിപ്പലാണ് രണ്ടാം പ്രതി.ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-case-has-been-filed-against-the-asianet-reporter-in-the-mark-list-cheating-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;താഴ്ന്ന ജാതിയില്‍പെട്ട കൂട്ടുകാര്‍ക് എവിടെ വേണമെങ്കിലും സീറ്റ് കിട്ടും&#8217;; 47000 ലൈക്ക് കടന്ന വിദ്യാര്‍ത്ഥിയുടെ സംവരണ വിരുദ്ധ പോസ്റ്റിന് മറുപടിയുമായി വി.ടി ബല്‍റാം  എം.എ.എ</title>
		<link>https://www.chandrikadaily.com/bt-balram-lijo-fb-post-reservation-debate-mark-list-plus-two.html</link>
					<comments>https://www.chandrikadaily.com/bt-balram-lijo-fb-post-reservation-debate-mark-list-plus-two.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Jul 2017 08:51:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bt balram]]></category>
		<category><![CDATA[debate]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[lijo]]></category>
		<category><![CDATA[mark list]]></category>
		<category><![CDATA[plus two]]></category>
		<category><![CDATA[reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36039</guid>

					<description><![CDATA[കോഴിക്കോട്: പ്ലടുവിന് 79 ശതമാനം മാര്‍ക്ക് കിട്ടിയിട്ടും സീറ്റ് കിട്ടിയില്ല എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ലിജോ ജോയി എന്ന വിദ്യാര്‍ത്ഥിക്ക് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. സാമ്പത്തിക സംവരണ വാദികള്‍ കുറേ നാളായി പ്രചരിപ്പിച്ച് വരുന്ന ആവലാതിയും ഇച്ഛാഭംഗവുമാണ് താങ്കളുടെയും പോസ്റ്റില്‍. ചെറിയ പ്രായമായതുകൊണ്ട് ഇന്ത്യ എന്ന നമ്മുടെ വലിയ രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമൊക്കെയായുള്ള സങ്കീര്‍ണ്ണതകള്‍ അതിന്റേതായ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുവരെ കഴിയാതെ പോയത് അനുജന്റെ മാത്രം കുഴപ്പമല്ല എന്ന് വി.ടി ബല്‍റാം. ഈ നാട്ടിലെ എല്ലാ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പ്ലടുവിന് 79 ശതമാനം മാര്&#x200d;ക്ക് കിട്ടിയിട്ടും സീറ്റ് കിട്ടിയില്ല എന്ന് പറഞ്ഞ് ഫേസ്ബുക്കില്&#x200d; പോസ്റ്റിട്ട ലിജോ ജോയി എന്ന വിദ്യാര്&#x200d;ത്ഥിക്ക് മറുപടിയുമായി വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ. സാമ്പത്തിക സംവരണ വാദികള്&#x200d; കുറേ നാളായി പ്രചരിപ്പിച്ച് വരുന്ന ആവലാതിയും ഇച്ഛാഭംഗവുമാണ് താങ്കളുടെയും പോസ്റ്റില്&#x200d;. ചെറിയ പ്രായമായതുകൊണ്ട് ഇന്ത്യ എന്ന നമ്മുടെ വലിയ രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമൊക്കെയായുള്ള സങ്കീര്&#x200d;ണ്ണതകള്&#x200d; അതിന്റേതായ ആഴത്തില്&#x200d; മനസ്സിലാക്കാന്&#x200d; ഇതുവരെ കഴിയാതെ പോയത് അനുജന്റെ മാത്രം കുഴപ്പമല്ല എന്ന് വി.ടി ബല്&#x200d;റാം.</p>
<p>ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരില്&#x200d; സംവരണം ചെയ്തിട്ടൊന്നുമില്ല. താങ്കളുടെ സമുദായത്തിന് കേരള സമൂഹത്തില്&#x200d; എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട് മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക് ഇപ്പോഴും മാര്&#x200d;ക്ക് മാത്രം നോക്കിയാണ് അഡ്മിഷന്&#x200d; നടത്തപ്പെടുന്നത്. ആ കൂട്ടത്തില്&#x200d; താങ്കള്&#x200d;ക്ക് ഉള്&#x200d;പ്പെടാന്&#x200d; കഴിയാതെ പോയത് താരതമ്യേന മാര്&#x200d;ക്ക് കുറവായത് കൊണ്ട് മാത്രമാണ്. അതായത് മെറിറ്റ് ഇല്ലാത്തത് കൊണ്ടണെന്ന്, ബല്&#x200d;റാം ഫേസ്ബുക്കിലിട്ട കുറിപ്പില്&#x200d; പറയുന്നു.</p>
<p>&#8216;79.7 ശതമാനം മാര്&#x200d;ക് പ്ലടുവി നു മേടിച്ചിട്ടും അഡ്മിഷന്&#x200d; കിട്ടാത്ത അവസ്ഥ. അഡ്മിഷനു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്&#x200d; ഞാന്&#x200d; ആ സത്യം മനസിലാക്കി. ഇവിടെ അഡ്മിഷനുള്ള മാനദണ്ഡം മാര്&#x200d;ക് മാത്രമല്ല. 50% മാര്&#x200d;ക് ഉള്ള താഴ്ന്ന ജാതിയില്&#x200d;പെട്ട കൂട്ടുകാര്&#x200d;ക് എവിടെ വേണമെങ്കിലും സീറ്റ് കിട്ടും എന്നാണ് ലിജോ ഫേസ്ബുക്കില്&#x200d; കുറിച്ചത്. ലിജോയുടെ പോസ്റ്റിന് 47000 ലൈക്കും 12000 ഓളം ഷെയറും ലഭിച്ചിട്ടുണ്ട്. പോസ്റ്റിനെ എതിര്&#x200d;ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്.</p>
<p><strong>ഭല്&#x200d;റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം</strong></p>
<p>പൊന്ന് അനുജാ,<br />
സാമ്പത്തിക സംവരണ വാദികള്&#x200d; കുറേ നാളായി പ്രചരിപ്പിച്ച് വരുന്ന ആവലാതിയും ഇച്ഛാഭംഗവുമാണ് താങ്കളുടെയും പോസ്റ്റില്&#x200d;. ചെറിയ പ്രായമായതുകൊണ്ട് ഇന്ത്യ എന്ന നമ്മുടെ വലിയ രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമൊക്കെയായുള്ള സങ്കീര്&#x200d;ണ്ണതകള്&#x200d; അതിന്റേതായ ആഴത്തില്&#x200d; മനസ്സിലാക്കാന്&#x200d; ഇതുവരെ കഴിയാതെ പോയത് അനുജന്റെ മാത്രം കുഴപ്പമല്ല. സവര്&#x200d;ണ്ണ സമുദായങ്ങളില്&#x200d;പ്പെട്ട ഒരുപാട് മിഡില്&#x200d; ക്ലാസ് ചെറുപ്പക്കാര്&#x200d; താങ്കളുടെ ഈ വികലമായ സാമൂഹിക ബോധങ്ങള്&#x200d; പങ്കുവെക്കുന്നവരായുണ്ട്. അതുകൊണ്ട് ബേസിക്കായി ചില കാര്യങ്ങളെങ്കിലും മനസ്സിലാക്കുക.</p>
<p>1) ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരില്&#x200d; സംവരണം ചെയ്തിട്ടൊന്നുമില്ല. താങ്കളുടെ സമുദായത്തിന് കേരള സമൂഹത്തില്&#x200d; എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട് മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക് ഇപ്പോഴും മാര്&#x200d;ക്ക് മാത്രം നോക്കിയാണ് അഡ്മിഷന്&#x200d; നടത്തപ്പെടുന്നത്. ആ കൂട്ടത്തില്&#x200d; താങ്കള്&#x200d;ക്ക് ഉള്&#x200d;പ്പെടാന്&#x200d; കഴിയാതെ പോയത് താരതമ്യേന മാര്&#x200d;ക്ക് കുറവായത് കൊണ്ട് മാത്രമാണ്. അതായത് മെറിറ്റ് ഇല്ലാത്തത് കൊണ്ടാണ്.</p>
<p>2) ഇത് മനസ്സിലാക്കാന്&#x200d; താങ്കളടക്കം പലര്&#x200d;ക്കും സാധിക്കുന്നില്ല. കാരണം നമുക്ക് മുന്നിലുള്ള അവസരങ്ങളേക്കുറിച്ചും നമുക്കനുകൂലമായ സാഹചര്യങ്ങളേക്കുറിച്ചും ചിന്തിച്ച് അത് പ്രയോജനപ്പെടുത്താനല്ല, മറ്റുള്ളവര്&#x200d;ക്ക് എന്ത് കിട്ടുന്നുവെന്ന് ആലോചിച്ച് അസൂയപ്പെടാനാണ് പൊതുവേ ഏതൊരാള്&#x200d;ക്കും താത്പര്യം. ഇത് താങ്കളുടെ മാത്രം കാര്യമല്ല, ഒരു പൊതു സ്വഭാവമാണ്.</p>
<p>3) &#8216;കാട് പിടിച്ച് കിടക്കുന്ന സ്വന്തം സ്ഥലം വൃത്തിയാക്കി വല്ല കൃഷിക്കും പോവാന്&#x200d;&#8217; താങ്കള്&#x200d;ക്ക് കഴിയുന്നുണ്ട്. അതുകൂടി ഈ നാട്ടിലെ സിസ്റ്റത്തിന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഭൂമി കൃഷിക്കായി ആവശ്യമില്ലാത്ത ആളുകളുടെ കയ്യില്&#x200d; കാടുപിടിച്ച് കിടക്കുകയാണ് നമ്മുടെ നാട്ടിലെ കൃഷിഭൂമിയിലെ നല്ലൊരു പങ്കും. അതുകൊണ്ട് ഏത് സമയത്തും ഉപയോഗിക്കാന്&#x200d; കഴിയുന്ന തരത്തില്&#x200d; താങ്കളുടെ മുന്നിലുള്ള ആ ചോയ്‌സ് ഈ നാട്ടിലെ മഹാഭൂരിപക്ഷം ആളുകള്&#x200d;ക്കും, പ്രത്യേകിച്ച് താങ്കള്&#x200d; പറഞ്ഞ &#8216;താഴ്ന്ന ജാതിയില്&#x200d;പ്പെട്ട കൂട്ടുകാര്&#x200d;ക്ക്&#8217; ഇല്ല. സഹപാഠികള്&#x200d;ക്കിടയില്&#x200d; ഒന്ന് അന്വേഷിച്ചാല്&#x200d; മനസ്സിലാവും.</p>
<p>4) ഇങ്ങനെ അവര്&#x200d;ക്കുള്ള പലതരം പരിമിതികളേയും മുന്നില്&#x200d;ക്കണ്ട് അവര്&#x200d;ക്ക് നല്&#x200d;കുന്ന അധിക പരിരക്ഷയാണ് സംവരണം. അത് നല്&#x200d;കിയില്ലെങ്കില്&#x200d; നിങ്ങളേപ്പോലെ എല്ലാം ഉള്ളവര്&#x200d; മാത്രം വീണ്ടും വീണ്ടും അവസരങ്ങള്&#x200d; കൊണ്ടുപോകും. അതാണ് നമ്മുടെ അനുഭവം. സംവരണം നല്&#x200d;കിയിട്ടും പല സമുദായങ്ങള്&#x200d;ക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പല മേഖലകളിലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്&#x200d; ഉള്ള സംവരണം കൂടി എടുത്ത് മാറ്റിയാല്&#x200d; എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാന്&#x200d; താങ്കളുടെ പ്രായത്തിലുള്ള ഒരു കുട്ടിക്ക് പോലും കഴിയേണ്ടതുണ്ട്.</p>
<p>5) കൃഷി അങ്ങനെ ഒരു മോശം ചോയ്‌സ് അല്ല, നിരാശാബാധിതര്&#x200d; മാത്രം ചെയ്യേണ്ട ഒന്നല്ല. അതുകൊണ്ട് ധൈര്യമായി കാട് കിളച്ചോളൂ. താങ്കളിലൂടെ ഒരു നല്ല കര്&#x200d;ഷകനെ നാടിന് കിട്ടട്ടെ.</p>
<p>&nbsp;</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fposts%2F10155030412354139&amp;width=500" width="500" height="978" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bt-balram-lijo-fb-post-reservation-debate-mark-list-plus-two.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
