<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Marriage &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/marriage/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 Dec 2025 09:51:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Marriage &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി</title>
		<link>https://www.chandrikadaily.com/49-lakhs-giving-a-promise-of-marriage-42-year-old-caught-in-cyber-fraud.html</link>
					<comments>https://www.chandrikadaily.com/49-lakhs-giving-a-promise-of-marriage-42-year-old-caught-in-cyber-fraud.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 09:48:43 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[42yearold]]></category>
		<category><![CDATA[49lakhs]]></category>
		<category><![CDATA[Cyberfraud]]></category>
		<category><![CDATA[Marriage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366992</guid>

					<description><![CDATA[വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ...]]></description>
										<content:encoded><![CDATA[<p>ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്&#x200d; സൈറ്റുകളില്&#x200d; രജിസ്റ്റര്&#x200d; ചെയ്യുന്നവര്&#x200d; അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്&#x200d; നടന്ന വന്&#x200d; സൈബര്&#x200d; തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്&#x200d;കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്&#x200d; 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്&#x200d; പുറത്തുവന്നിരിക്കുന്നത്.</p>
<p>വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്&#x200d;ത്ഥിയാണ് സൈബര്&#x200d; തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്&#x200d; സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്&#x200d; ബന്ധം വളര്&#x200d;ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.</p>
<p>സംഭാഷണത്തിനിടയില്&#x200d;, യുവതി ജലന്ധറിലും ഡല്&#x200d;ഹി എന്&#x200d;സിആറിലും തന്റെ കുടുംബം റിയല്&#x200d; എസ്റ്റേറ്റ് ബിസിനസില്&#x200d; ഏര്&#x200d;പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്&#x200d;ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്&#x200d; നിക്ഷേപിക്കാന്&#x200d; ആവശ്യപ്പെട്ടു. ഡോളറില്&#x200d; ഇടപാട് നടത്താന്&#x200d; കഴിയാത്ത സാഹചര്യത്തില്&#x200d;, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്&#x200d;കി ഇന്ത്യന്&#x200d; രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.</p>
<p>അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്&#x200d;സ്ഫര്&#x200d; ചെയ്തു. പിന്നീട് ഒക്ടോബര്&#x200d; 8ന് 10 ലക്ഷം ഒക്ടോബര്&#x200d; 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്&#x200d; 16ന് 13 ലക്ഷം നവംബര്&#x200d; 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.</p>
<p>ട്രേഡിംഗ് ആപ്പില്&#x200d; വാലറ്റില്&#x200d; വന്&#x200d; ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്&#x200d;വലിക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്&#x200d; വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.</p>
<p>അഭിഷേക് പൊലീസില്&#x200d; പരാതി നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് ബിഎന്&#x200d;എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്&#x200d; പ്രകാരം കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്&#x200d; കണ്ടെത്താന്&#x200d; ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്&#x200d; &amp; ക്രൈം) അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/49-lakhs-giving-a-promise-of-marriage-42-year-old-caught-in-cyber-fraud.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്‍</title>
		<link>https://www.chandrikadaily.com/bride-injured-in-car-accident-on-wedding-day-groom-reaches-hospital-and-ties-her-up.html</link>
					<comments>https://www.chandrikadaily.com/bride-injured-in-car-accident-on-wedding-day-groom-reaches-hospital-and-ties-her-up.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 21 Nov 2025 14:16:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[Marriage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364674</guid>

					<description><![CDATA[തണ്ണീര്‍മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്&#x200d; പരിക്കേറ്റു. വരന്&#x200d; ആശുപത്രിയില്&#x200d; എത്തി താലികെട്ടി. ആലപ്പുഴയിലാണ് സംഭവം. തുമ്പോളി സ്വദേശികളായ ഷാരോണും ആവണിയും തമ്മിലായിരുന്നു വിവാഹം. തണ്ണീര്&#x200d;മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്&#x200d;പ്പെടുകയായിരുന്നു. ആവണിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്&#x200d;ക്കും പരിക്കേറ്റിരുന്നു.</p>
<div class="wp-block-sbt-block-adblock detail-ad">
<div id="div-gpt-ad-1754290870402-0">ഒരുഘട്ടത്തില്&#x200d; വിവാഹം മുടങ്ങുമെന്നു കരുതിയിരുന്നു. എന്നാല്&#x200d; ആവണിയുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്&#x200d; വിവാഹം നടത്താന്&#x200d; തീരുമാനിക്കുകയായിരുന്നു. ഷാരോണ്&#x200d; ആശുപത്രിയില്&#x200d; എത്തി ആവണിക്ക് താലി കെട്ടി. മണ്ഡപത്തില്&#x200d; വിവാഹസദ്യയും ഒരുക്കി.</div>
</div>
<div>
<p>ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്&#x200d; ഇന്ന് ഉച്ചയ്ക്ക് 12.12നും 12.25 നും മധ്യേയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെയായിരുന്നു ആവണിക്ക് പരിക്കേല്&#x200d;ക്കുന്നത്. ആദ്യം കോട്ടയം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലാണ് ആവണിയെ പ്രവേശിപ്പിച്ചത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് ബന്ധുക്കള്&#x200d; ആശുപത്രിയിലേക്ക് എത്തി.</p>
<div class="wp-block-sbt-block-adblock detail-ad">
<div id="div-gpt-ad-1754290870402-0">വിവാഹം മാറ്റിവെയ്ക്കണമെന്ന അഭിപ്രായം ഉയര്&#x200d;ന്നെങ്കിലും ആവണിക്ക് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചതോടെ ആശുപത്രിയില്&#x200d;വെച്ചുതന്നെ താലികെട്ടാന്&#x200d; തീരുമാനിക്കുകയായിരുന്നു. ആവണിക്ക് നട്ടെല്ലിന് പരിക്കുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്. നാളെ സര്&#x200d;ജറി നടത്താനാണ് തീരുമാനം. ആവണിക്കൊപ്പം പരിക്കേറ്റവര്&#x200d; നിലവില്&#x200d; മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; ചികിത്സയിലാണ്.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bride-injured-in-car-accident-on-wedding-day-groom-reaches-hospital-and-ties-her-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബുദാബിയില്‍ പ്രവാസികളുടെ വിവാഹത്തില്‍ വന്‍വര്‍ധനവ്</title>
		<link>https://www.chandrikadaily.com/expatriate-marriages-on-the-riise-in-abu-dhabi.html</link>
					<comments>https://www.chandrikadaily.com/expatriate-marriages-on-the-riise-in-abu-dhabi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 21 Aug 2025 05:22:42 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[Marriage]]></category>
		<category><![CDATA[pravasi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351092</guid>

					<description><![CDATA[അബുദാബിയില്‍ വിവാഹം കഴിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. ]]></description>
										<content:encoded><![CDATA[<p>റസാഖ് ഒരുമനയൂര്&#x200d;</p>
<p>അബുദാബി: അബുദാബിയില്&#x200d; വിവാഹം കഴിക്കുന്ന പ്രവാസികളുടെ എണ്ണത്തില്&#x200d; വന്&#x200d;വര്&#x200d;ധനവ് രേഖപ്പെടുത്തി. മൂന്നുവര്&#x200d;ഷംമുമ്പ് വിദേശി വിവാഹങ്ങളുടെ 14-ാം നമ്പര്&#x200d; നിയമം പ്രാബല്യത്തില്&#x200d; വന്നശേഷം 2025 ന്റെ ആദ്യ പകുതിവരെ അബുദാബി ജുഡീഷ്യല്&#x200d; ഡിപ്പാര്&#x200d;ട്ട്മെന്റില്&#x200d; 43,000 സിവില്&#x200d; വിവാഹ കരാറുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തതായി അധികൃതര്&#x200d; വ്യക്തമാക്കി.  </p>
<p>ഈ വര്&#x200d;ഷം ആദ്യപകുതിയില്&#x200d; 10,000ത്തിലധികം സിവില്&#x200d; വിവാഹ അപേക്ഷകള്&#x200d; വിദേശികള്&#x200d; സിവില്&#x200d; ഫാമിലി കോടതിയില്&#x200d; ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്&#x200d;ഷത്തെ ഇതേ കാലയളവിനേക്കാള്&#x200d; ഇരുപത് ശതമാനം വര്&#x200d;ധനവാണ് രേഖപ്പെടുത്തിയത്.</p>
<p>അബുദാബി എമിറേറ്റില്&#x200d; സിവില്&#x200d; വിവാഹത്തെയും അതിന്റെ ഫലങ്ങളെയും കുറിച്ചുള്ള 2021 ലെ 14-ാം നമ്പര്&#x200d; നിയമം നിലവില്&#x200d; വന്നതിനുശേഷം വിവാഹ റജിസ്റ്ററുകളുടെ എണ്ണം വന്&#x200d;തോതില്&#x200d; വര്&#x200d;ധിച്ചതായി അബുദാബി ജുഡീഷ്യല്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റ് അണ്ടര്&#x200d; സെക്രട്ടറി കോണ്&#x200d;സിലര്&#x200d; യൂസഫ് സഈദ് അല്&#x200d; അബ്രി പറഞ്ഞു.</p>
<p>വിദേശികളില്&#x200d; നിന്നുള്ള സിവില്&#x200d; വിവാഹ സേവനങ്ങള്&#x200d;ക്കായുള്ള വര്&#x200d;ദ്ധിച്ചുവരുന്ന ആവശ്യം മിഡില്&#x200d; ഈസ്റ്റിലെ ഈ സേവനത്തിന്റെ ഉയര്&#x200d;ന്ന നിലവാരമാണ് വ്യക്തമാക്കുന്നത്. എമിറേറ്റിന്റെ വിശാലമായ വികസന പുരോഗതിക്ക് അനുസൃതമായി നൂതനമായ ജുഡീഷ്യല്&#x200d; സേവനങ്ങള്&#x200d; നല്&#x200d;കുന്നതിനുള്ള അബുദാബിയുടെ പ്രതിബദ്ധതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്.</p>
<p>വിദേശികള്&#x200d;ക്കായി ഒരുക്കിയ മേഖലയിലെ ആദ്യത്തെ സിവില്&#x200d; പേഴ്‌സണല്&#x200d; സ്റ്റാറ്റസ് കോടതിയുടെ സ്ഥാപനം ഒരു പ്രധാന നാഴികക്കല്ലാ യി അടയാളപ്പെടുത്തിയതായും, സിവില്&#x200d; വിവാഹ സേവനങ്ങള്&#x200d; തേടുന്നവര്&#x200d;ക്ക് അബുദാബി ഇഷ്ട കേന്ദ്രമായി മാറിയതായും കൗണ്&#x200d;സിലര്&#x200d; അല്&#x200d; അബ്രി അഭിപ്രായപ്പെട്ടു.</p>
<p>അറബി ഭാഷ സംസാരിക്കാത്തവര്&#x200d;ക്ക് നിയമ നടപടിക്രമങ്ങള്&#x200d; സുഗമമാക്കുന്നതില്&#x200d; അറബിയിലും ഇംഗ്ലീഷിലുമുള്ള സേവനങ്ങള്&#x200d; സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിവില്&#x200d; ഫാമിലി കോടതിയുടെ സ്ഥിതിവി വരക്കണക്ക് റിപ്പോര്&#x200d;ട്ട് അനുസരിച്ച്, രജിസ്റ്റര്&#x200d; ചെയ്ത സിവില്&#x200d; വിവാഹങ്ങളുടെ എണ്ണം മൂന്ന് വര്&#x200d;ഷത്തിനു ള്ളില്&#x200d; ഗണ്യമായി വര്&#x200d;ദ്ധിച്ചു.</p>
<p>2022 ല്&#x200d; 5,400 പേരാണ് റജിസ്റ്റര്&#x200d; ചെയ്തത്. എന്നാല്&#x200d; 2024ല്&#x200d; പതിനാറായിര മായി ഉയര്&#x200d;ന്നു. 2025 ന്റെ ആദ്യ പകുതിയില്&#x200d; മാത്രം 10,000 ആയി വന്&#x200d; വര്&#x200d;ധനവ് രേഖപ്പെടുത്തുകയും ചെയ്തതായി അല്&#x200d;അബ്രി വ്യക്തമാക്കി.</p>
<p>സഹിഷ്ണുതയും സാംസ്‌കാരിക വൈവിധ്യവും നിറഞ്ഞുനില്&#x200d;ക്കുന്ന കേന്ദ്രമെന്ന നിലയില്&#x200d; അബുദാബിയുടെ പ്രശസ്തി കൂടുതല്&#x200d; ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എല്ലാ വ്യവഹാര ഘട്ടങ്ങളെയും കുറിച്ചുള്ള പൂര്&#x200d;ണ്ണമായ ധാരണയോടെ, വിദേശികള്&#x200d;ക്ക് നിയമ നടപടികള്&#x200d; സുതാര്യമായി പൂര്&#x200d;ത്തിയാക്കാന്&#x200d; അബുദാബി കോടതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. എല്ലാവരെയും ഉള്&#x200d;ക്കൊള്ളുന്ന നീതിയുടെ തത്വങ്ങളോടുള്ള അബുദാബിയുടെ സമര്&#x200d;പ്പണമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/expatriate-marriages-on-the-riise-in-abu-dhabi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>15 വയസ്സുകഴിഞ്ഞ മുസ്‌ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി</title>
		<link>https://www.chandrikadaily.com/the-supreme-court-dismissed-the-plea-filed-by-the-national-child-rights-commission-against-the-hhigh-court-ruling-that-a-16-year-old-muslim-girl-can-get-married.html</link>
					<comments>https://www.chandrikadaily.com/the-supreme-court-dismissed-the-plea-filed-by-the-national-child-rights-commission-against-the-hhigh-court-ruling-that-a-16-year-old-muslim-girl-can-get-married.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 20 Aug 2025 03:37:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Marriage]]></category>
		<category><![CDATA[muslimgirl]]></category>
		<category><![CDATA[ncpcr]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350968</guid>

					<description><![CDATA[16 വയസ്സുള്ള മുസ്‌ലിം പെണ്‍കുട്ടിക്ക് മുസ്‌ലിം വ്യക്തിനിയമപ്രകാരം സാധുവായ വിവാഹത്തില്‍ ഏര്‍പ്പെടാമെന്നും ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാമെന്നും 2022-ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ('NCPCR') സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി തള്ളി.
]]></description>
										<content:encoded><![CDATA[<p>15 വയസ്സുകഴിഞ്ഞ മുസ്‌ലിം പെണ്&#x200d;കുട്ടിക്ക് മുസ്‌ലിം വ്യക്തിനിയമപ്രകാരം സാധുവായ വിവാഹത്തില്&#x200d; ഏര്&#x200d;പ്പെടാമെന്നും ദമ്പതികള്&#x200d;ക്ക് സംരക്ഷണം നല്&#x200d;കാമെന്നും 2022-ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്&#x200d; (&#8216;NCPCR&#8217;) സമര്&#x200d;പ്പിച്ച ഹര്&#x200d;ജി ചൊവ്വാഴ്ച സുപ്രീം കോടതി തള്ളി.</p>
<p>ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആര്&#x200d;. മഹാദേവന്&#x200d; എന്നിവരടങ്ങിയ ഡിവിഷന്&#x200d; ബെഞ്ച് ഇത്തരമൊരു അപ്പീല്&#x200d; ഫയല്&#x200d; ചെയ്യാന്&#x200d; ബാലാവകാശ സമിതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി.</p>
<p>&#8221;ഇത്തരം ഉത്തരവിനെ ചോദ്യം ചെയ്യാന്&#x200d; എന്&#x200d;സിപിസിആര്&#x200d;ക്ക് സ്ഥാനമില്ല,&#8221; ബെഞ്ച് അഭിപ്രായപ്പെട്ടു, &#8221;പ്രായപൂര്&#x200d;ത്തിയാകാത്ത രണ്ട് കുട്ടികളെ ഹൈക്കോടതി സംരക്ഷിക്കുകയാണെങ്കില്&#x200d;, എന്&#x200d;സിപിസിആര്&#x200d; എങ്ങനെയാണ് അത്തരമൊരു ഉത്തരവിനെ ചോദ്യം ചെയ്യാന്&#x200d; കഴിയുക? കുട്ടികളെ സംരക്ഷിക്കാന്&#x200d; ഉദ്ദേശിച്ചുള്ള എന്&#x200d;സിപിസിആര്&#x200d; ഈ ഹര്&#x200d;ജി നല്&#x200d;കിയത് വിചിത്രമാണ്.&#8221;</p>
<p>18 വയസ്സിന് താഴെയുള്ള ഒരു പെണ്&#x200d;കുട്ടിയെ വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തില്&#x200d; മാത്രം വിവാഹം കഴിക്കാന്&#x200d; നിയമപരമായി യോഗ്യതയുള്ളതായി പരിഗണിക്കാമോ എന്ന കാര്യമാണ് കാര്യമായ നിയമപരമായ ചോദ്യം ഉന്നയിച്ചതെന്ന് എന്&#x200d;സിപിസിആറിന്റെ അഭിഭാഷകന്&#x200d; വാദിച്ചു. എന്നാല്&#x200d; കോടതി ഈ വാദം നിരസിച്ചു, &#8216;നിയമത്തിന്റെ ഒരു ചോദ്യവും ഉയരുന്നില്ല; ഉചിതമായ കേസില്&#x200d; നിങ്ങള്&#x200d;ക്ക് വെല്ലുവിളിക്കാം&#8217; എന്ന് പ്രസ്താവിച്ചു. </p>
<p>ഹൈക്കോടതി ഉത്തരവുകള്&#x200d;ക്കെതിരെ കമ്മീഷന്&#x200d; സമര്&#x200d;പ്പിച്ച സമാനമായ മറ്റ് ഹര്&#x200d;ജികളും തള്ളി.</p>
<p>2022-ലെ ഹൈക്കോടതി വിധി പ്രകാരം പ്രായപൂര്&#x200d;ത്തിയായ ഒരു മുസ്‌ലിം പെണ്&#x200d;കുട്ടിക്ക് 15 വയസ്സ് പ്രായമുണ്ടെന്ന് അനുമാനിക്കപ്പെടുന്നു- മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിക്കാന്&#x200d; അര്&#x200d;ഹതയുണ്ടെന്ന് വിധിച്ചിരുന്നു. നിയമാനുസൃതമായ വ്യവസ്ഥകളുമായി ഏറ്റുമുട്ടുന്നതായി തോന്നിയതിന് ആ ഉത്തരവ് വ്യാപകമായി ചര്&#x200d;ച്ച ചെയ്യപ്പെട്ടിരുന്നു.</p>
<p>സ്ത്രീകളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 18 വയസും പുരുഷന്മാര്&#x200d;ക്ക് 21 ഉം ആയി നിശ്ചയിക്കുന്ന മതേതര നിയമമായ 2006 ലെ ശൈശവ വിവാഹ നിരോധന നിയമത്തെ (&#8216;PCMA&#8217;) ഈ വിധി തുരങ്കം വെച്ചുവെന്നും സമുദായങ്ങള്&#x200d;ക്കെല്ലാം ബാധകമാണെന്നും NCPCR വാദിച്ചിരുന്നു. 15-16 വയസ് പ്രായമുള്ള പെണ്&#x200d;കുട്ടികളുടെ വിവാഹം പോക്സോ പ്രകാരം കുറ്റകൃത്യങ്ങള്&#x200d; ചെയ്യപ്പെടുമെന്ന് വാദിക്കാന്&#x200d;, 18 വയസ്സിന് താഴെയുള്ളവരുടെ ലൈംഗിക സമ്മതം നിരോധിക്കുന്ന കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളില്&#x200d; നിന്നുള്ള സംരക്ഷണം (&#8216;പോക്സോ&#8217;) നിയമവും ഇത് ഉദ്ധരിച്ചു.</p>
<p>ഹൈക്കോടതിയുടെ ഇത്തരം വിധികള്&#x200d; മറ്റ് കേസുകളില്&#x200d; മുന്&#x200d;വിധികളായി കണക്കാക്കരുതെന്ന് സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് നേരത്തെ നിര്&#x200d;ദേശിച്ചിരുന്നു. മുസ്‌ലിം സ്ത്രീകളുടെ വിവാഹപ്രായം മറ്റ് സമുദായങ്ങളുമായി ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷനും (&#8216;NCW&#8217;) സുപ്രീം കോടതിയെ സമീപിച്ചിരുന്നു.</p>
<p>പ്രായപൂര്&#x200d;ത്തിയാകാത്ത മുസ്‌ലിം പെണ്&#x200d;കുട്ടികളെ നിയമപരമായ പരിരക്ഷകള്&#x200d; ലംഘിച്ച് വിവാഹം കഴിക്കുന്നുവെന്നും അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, അവകാശങ്ങള്&#x200d; എന്നിവയില്&#x200d; ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്&#x200d; ഉണ്ടാക്കുന്നുവെന്നും NCPCR വാദിച്ചു. വ്യക്തിനിയമം മതേതര ശിശു സംരക്ഷണ നിയമങ്ങളെ മറികടക്കരുതെന്ന് അത് വാദിച്ചു.</p>
<p>എന്നിരുന്നാലും, 2022-ല്&#x200d; 16 വയസ്സുള്ള ഒരു മുസ്‌ലിം പെണ്&#x200d;കുട്ടിക്കും അവളുടെ ഭര്&#x200d;ത്താവിനും ഹൈക്കോടതി സംരക്ഷണം അനുവദിച്ചു, മുസ്‌ലിം വ്യക്തിനിയമം ഉദ്ധരിച്ച്, പ്രായപൂര്&#x200d;ത്തിയായതിന് ശേഷം അവള്&#x200d; വിവാഹിതയാകാന്&#x200d; യോഗ്യതയുള്ളവളാണ്. വീട്ടുകാരില്&#x200d; നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് ദമ്പതികള്&#x200d; ഹൈക്കോടതിയെ സമീപിച്ചിരുന്നു.</p>
<p>എന്&#x200d;സിപിസിആറിന്റെ അപ്പീല്&#x200d; തള്ളിക്കൊണ്ട്, ആ പ്രത്യേക കേസില്&#x200d; ഹൈക്കോടതിയുടെ വിധി തടസ്സപ്പെടുത്താതെ സുപ്രീം കോടതി ഫലപ്രദമായി വിട്ടു. എന്നാല്&#x200d; വ്യക്തിനിയമവും പിസിഎംഎയും പോക്‌സോയും തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ചുള്ള വലിയ ഭരണഘടനാപരമായ ചോദ്യം പരിശോധിക്കാനുള്ള ശരിയായ വേദിയല്ല ഇപ്പോഴത്തെ ഹര്&#x200d;ജികളെന്നും അത് വ്യക്തമാക്കി.</p>
<p>മുസ്ലിം വ്യക്തിനിയമവും കുട്ടികളുടെ സംരക്ഷണ ചട്ടങ്ങളും തമ്മില്&#x200d; യോജിപ്പിക്കുന്നതിനുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും, ചോദ്യം കൂടുതല്&#x200d; ഉചിതമായ കേസില്&#x200d; പരിഗണിക്കാമെന്ന് കോടതി സൂചന നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-supreme-court-dismissed-the-plea-filed-by-the-national-child-rights-commission-against-the-hhigh-court-ruling-that-a-16-year-old-muslim-girl-can-get-married.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/madras-high-court-held-that-wife-is-not-private-property-of-husband.html</link>
					<comments>https://www.chandrikadaily.com/madras-high-court-held-that-wife-is-not-private-property-of-husband.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 20 Jun 2025 14:36:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[madras highcourt]]></category>
		<category><![CDATA[Marriage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345278</guid>

					<description><![CDATA[ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ]]></description>
										<content:encoded><![CDATA[<p>ഭാര്യ ഭര്&#x200d;ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്‌പോര്&#x200d;ട്ടിനുള്ള അപേക്ഷയില്&#x200d; ഭര്&#x200d;ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്&#x200d; അപേക്ഷ നിഷേധിച്ച സംഭവത്തില്&#x200d; യുവതി പരാതി നല്&#x200d;കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.</p>
<p>പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്‌പോര്&#x200d;ട്ട് അപേക്ഷയില്&#x200d; ഭര്&#x200d;ത്താവിന്റെ ഒപ്പ് നിര്&#x200d;ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്&#x200d;ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്&#x200d; പാസ്‌പോര്&#x200d;ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്&#x200d; അനന്ദ് വെങ്കടേശ് പറഞ്ഞു. </p>
<p>സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്&#x200d; പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്&#x200d; പാസ്‌പോര്&#x200d;ട്ട് ഓഫീസറുടേതെന്നും കോടതി വിമര്&#x200d;ശിച്ചു. യുവതിയുടെ അപേക്ഷയില്&#x200d; ഉടന്&#x200d; തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്. </p>
<p>ഭര്&#x200d;ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madras-high-court-held-that-wife-is-not-private-property-of-husband.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/woman-arrested-in-thiruvananthapuram-for-marrying-10-men-and-cheating.html</link>
					<comments>https://www.chandrikadaily.com/woman-arrested-in-thiruvananthapuram-for-marrying-10-men-and-cheating.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 07 Jun 2025 05:43:17 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Marriage]]></category>
		<category><![CDATA[police]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343866</guid>

					<description><![CDATA[45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം ∙ ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.</p>
<p>45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.‌ പരിശോധനയിൽ മുൻപ് വിവാഹം രേഖകൾ കണ്ടെത്തിയിരുന്നു.</p>
<p>വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29ന് ആണ് ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/woman-arrested-in-thiruvananthapuram-for-marrying-10-men-and-cheating.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദേശത്ത് വിവാഹിതരായവര്&#x200d;ക്ക് സ്‌പെഷല്&#x200d; മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്&#x200d; വിവാഹ രജിസ്‌ട്രേഷന്&#x200d; സാധ്യമല്ല: ഹൈകോടതി</title>
		<link>https://www.chandrikadaily.com/marriage-registration-not-possible-in-india-under-special-marriage-act-for-those-married-abroad-hc.html</link>
					<comments>https://www.chandrikadaily.com/marriage-registration-not-possible-in-india-under-special-marriage-act-for-those-married-abroad-hc.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Jan 2025 16:30:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[Marriage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328222</guid>

					<description><![CDATA[ഇത്തരം വിവാഹങ്ങള്&#x200d; ഫോറിന്&#x200d; മാര്യേജ് ആക്ടിലൂടെ രജിസ്റ്റര്&#x200d; ചെയ്യണമെന്നും കോടതി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>വിദേശത്ത് നിന്നും വിവാഹിതരായവര്&#x200d;ക്ക് സ്‌പെഷല്&#x200d; മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്&#x200d; വിവാഹ രജിസ്‌ട്രേഷന്&#x200d; സാധ്യമല്ലെന്ന് ഹൈകോടതി. ഇത്തരം വിവാഹങ്ങള്&#x200d; ഫോറിന്&#x200d; മാര്യേജ് ആക്ടിലൂടെ രജിസ്റ്റര്&#x200d; ചെയ്യണമെന്നും കോടതി വ്യക്തമാക്കി.</p>
<p>അതേസമയം, വിദേശത്ത് നിന്നും വിവാഹിതരായ ശേഷം ഇന്ത്യയിലേക്ക് മടങ്ങിയവര്&#x200d;ക്ക് വിദേശത്തേക്ക് പോകാതെ തന്നെ ഓണ്&#x200d;ലൈന്&#x200d; വഴി ഫോറിന്&#x200d; മാര്യേജ് ആക്ടിലൂടെ വിവാഹം രജിസ്റ്റര്&#x200d; ചെയ്യാനും ജസ്റ്റിസ് സി.എസ്. ഡയസ് അനുമതി നല്&#x200d;കി.</p>
<p>തൃശൂര്&#x200d; സ്വദേശി പി.ജി. വിപിനും ഇന്തോനേഷ്യനയില്&#x200d; നിന്നുള്ള ഭാര്യ മാഡിയ സുഹര്&#x200d;കയും നല്&#x200d;കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.</p>
<p>2014ലാണ് ഇരുവരും ഇന്തോനേഷ്യയില്&#x200d; വെച്ച് വിവാഹിതരാവുന്നത്. നിലവില്&#x200d; ഇവര്&#x200d; തൃശൂരിലാണ് താമസം. സ്‌പെഷല്&#x200d; മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്&#x200d; ചെയ്യാന്&#x200d; നല്&#x200d;കിയ അപേക്ഷ നിരസിച്ചതിനെ തുടര്&#x200d;ന്ന് ദമ്പതികള്&#x200d; ഹൈകോടതിയെ സമീപിക്കുകയായിരുന്നു. വിവാഹം ഇന്ത്യയില്&#x200d; വെച്ച് നടക്കാത്തതിനാല്&#x200d; സ്‌പെഷല്&#x200d; മാര്യേജ് ആക്ട് ബാധകമല്ലെന്നും വിദേശത്ത് നടന്ന വിവാഹമായതുകൊണ്ടുത്തന്നെ ഫോറിന്&#x200d; മാര്യേജ് ആക്ടാണ് ബാധകമാവുകയെന്നും കോടതി വ്യക്തമാക്കി.</p>
<p>ദമ്പതികള്&#x200d; ഫോറിന്&#x200d; മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്&#x200d; ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടര്&#x200d;ന്ന് ഓണ്&#x200d;ലൈനില്&#x200d; ഇതിന് കോടതി അവസരം നല്&#x200d;കി. ഇതിനാവശ്യമായ സഹായം ചെയ്തുനല്&#x200d;കാന്&#x200d; കേന്ദ്രസര്&#x200d;ക്കാറിന് നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marriage-registration-not-possible-in-india-under-special-marriage-act-for-those-married-abroad-hc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്ദുക്കള്&#x200d; തമ്മിലുള്ള വിവാഹം പവിത്രം, അസാധാരണ ബുദ്ധിമുട്ടില്ലാത്തതിനാല്&#x200d; ഒരു വര്&#x200d;ഷത്തിനുള്ളില്&#x200d; വിവാഹമോചനം നല്&#x200d;കാന്&#x200d; സാധിക്കില്ല: അലഹബാദ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/marriage-between-hindus-is-sacred-divorce-cannot-be-granted-within-one-year-as-there-is-no-extraordinary-hardship-allahabad-high-court.html</link>
					<comments>https://www.chandrikadaily.com/marriage-between-hindus-is-sacred-divorce-cannot-be-granted-within-one-year-as-there-is-no-extraordinary-hardship-allahabad-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 29 Jan 2025 16:16:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alahabad highcourt]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[Marriage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327976</guid>

					<description><![CDATA[ജസ്റ്റിസ് അശ്വനി കുമാര്&#x200d; മിശ്ര, ജസ്റ്റിസ് ഡൊണാഡി രമേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.]]></description>
										<content:encoded><![CDATA[<p>ഹിന്ദുക്കള്&#x200d; തമ്മിലുള്ള വിവാഹം പവിത്രമാണെന്നും അതുകൊണ്ട് ഒരു വര്&#x200d;ഷത്തിനുള്ളില്&#x200d; വിവാഹമോചനം നല്&#x200d;കില്ലെന്നും അലഹബാദ് ഹൈക്കോടതി. ഹിന്ദു വിവാഹ നിയമം പ്രകാരമുള്ള അസാധാരണമായ ബുദ്ധിമുട്ടില്ലാത്ത സാഹചര്യത്തില്&#x200d; ഒരു വര്&#x200d;ഷത്തിനുള്ളില്&#x200d; വിവാഹമോചനം നല്&#x200d;കാന്&#x200d; സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശ്വനി കുമാര്&#x200d; മിശ്ര, ജസ്റ്റിസ് ഡൊണാഡി രമേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.</p>
<p>നിശാന്ത് ഭരദ്വാജ്, റിഷിക ഗൗതം ദമ്പതികള്&#x200d; ഹിന്ദു നിയമത്തിലെ വകുപ്പ് 13 ബി പ്രകാരം വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്&#x200d; ഇവരുടെ വിവാഹമോചന ഹര്&#x200d;ജി ഹൈക്കോടതി തള്ളി. പതിവ് കാരണങ്ങളല്ലാതെ ഒരു വര്&#x200d;ഷത്തിനുള്ളില്&#x200d; വിവാഹമോചനം നേടേണ്ട സാഹചര്യങ്ങളൊന്നും ഈ കേസിലില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.</p>
<p>വിവാഹമോചനത്തിന് വേണ്ടി ആദ്യം ഇവര്&#x200d; കുടുംബ കോടതിയെ സമീപിച്ചിരുന്നു. എന്നാല്&#x200d; വകുപ്പ് 14ല്&#x200d; പറയുന്ന വിവാഹമോചനത്തിനുള്ള ഏറ്റവും കുറഞ്ഞ സമയപരിധി ഈ ദമ്പതികള്&#x200d; പൂര്&#x200d;ത്തിയാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ച സഹാരണ്&#x200d;പൂരിലെ കുടുംബ കോടതി അപേക്ഷ തള്ളി. തുടര്&#x200d;ന്ന് ദമ്പതികള്&#x200d; ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.</p>
<p>എന്നാല്&#x200d; ഡിവിഷന്&#x200d; ബെഞ്ച് ഒരു വര്&#x200d;ഷം പൂര്&#x200d;ത്തിയായാല്&#x200d; പുതിയ ആപ്ലിക്കേഷന്&#x200d; നല്&#x200d;കാമെന്ന് പറഞ്ഞ് അപ്പീല്&#x200d; തള്ളുകയായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marriage-between-hindus-is-sacred-divorce-cannot-be-granted-within-one-year-as-there-is-no-extraordinary-hardship-allahabad-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സദ്യക്ക് പപ്പടം കൊടുത്തില്ല; കോട്ടയത്ത് കല്യാണത്തിനിടെ കൂട്ടത്തല്ല്</title>
		<link>https://www.chandrikadaily.com/no-food-was-served-crowd-during-wedding-in-kottayam.html</link>
					<comments>https://www.chandrikadaily.com/no-food-was-served-crowd-during-wedding-in-kottayam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 28 Jan 2025 13:26:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[Marriage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327774</guid>

					<description><![CDATA[വിവാഹ ചടങ്ങുകൾക്ക് ശേഷം ചെക്കനും പെണ്ണും മടങ്ങിക്കഴിഞ്ഞാണ് മദ്യപ സംഘം സംഘർഷമുണ്ടാക്കിയത്]]></description>
										<content:encoded><![CDATA[<p>കോട്ടയം: നാട്ടകത്ത് കല്യാണ സദ്യക്കിടെ പപ്പടത്തിൻ്റെ പേരിൽ കൂട്ടത്തല്ല്. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപിച്ചെത്തിയ സംഘം ആവശ്യപ്പെട്ടതോടെയാണ് കല്ല്യാണസദ്യ കൂട്ടത്തല്ലിൻ്റെ വേദിയായത്. കോട്ടയം നാട്ടകത്തെ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങിനിടെയാണ് തമ്മിലടിയുണ്ടായത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ചെക്കനും പെണ്ണും മടങ്ങിക്കഴിഞ്ഞാണ് മദ്യപ സംഘം സംഘർഷമുണ്ടാക്കിയത്.</p>
<p>മുട്ടം സ്വദേശിയായ യുവതിയും, കൈനകരി സ്വദേശിയായ യുവാവും തമ്മിലുളള വിവാഹമായിരുന്നു ക്ഷേത്രത്തിൽ വെച്ച് നടന്നത്. ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾക്ക് ശേഷം മദ്യപിക്കുന്നതിന് ടച്ചിംങ്സ് തേടിയെത്തിയ മദ്യപ സംഘമാണ് ബന്ധുക്കൾ അടക്കമുള്ളവരുമായി ഏറ്റുമുട്ടിയത്. ആദ്യം ടച്ചിംങ്സ് ചോദിച്ചെത്തിയ മദ്യപ സംഘം സദ്യ കഴിക്കാൻ ഇരുന്നതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.</p>
<p>ഭക്ഷണം കഴിക്കാൻ ഇരുന്ന മദ്യപ സംഘത്തിൽ ഒരാൾ രണ്ടാമതും പപ്പടം ചോദിക്കുകയായിരുന്നു. ഇതേച്ചൊല്ലി പാചകക്കാരും ബന്ധുക്കളുമായി മദ്യപസംഘവുമായി വാക്കേറ്റമുണ്ടായി. പിന്നീട് ഉടലെടുത്ത സംഘർഷത്തിൽ രണ്ടു പേരുടെ തലയ്ക്ക് പൊട്ടലുണ്ടായി. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. രണ്ടു പേരെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രണ്ട് കൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-food-was-served-crowd-during-wedding-in-kottayam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹത്തിന് സമ്മതം നല്&#x200d;കാത്തത് ആത്മഹത്യാ പ്രേരണാക്കുറ്റമാകില്ല: സുപ്രീം കോടതി</title>
		<link>https://www.chandrikadaily.com/non-consent-to-marriage-not-crime-of-abetment-of-suicide-supreme-court.html</link>
					<comments>https://www.chandrikadaily.com/non-consent-to-marriage-not-crime-of-abetment-of-suicide-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 27 Jan 2025 05:52:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Marriage]]></category>
		<category><![CDATA[suicide]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327566</guid>

					<description><![CDATA[മകനുമായി പ്രണയത്തിലായിരുന്ന മറ്റൊരു സ്ത്രീയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തപ്പെട്ട സ്ത്രീക്കെതിരായ കുറ്റപത്രം റദ്ദാക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബിവി നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ നിരീക്ഷണം. ]]></description>
										<content:encoded><![CDATA[<p>ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 306 പ്രകാരം വിവാഹത്തിന് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ആത്മഹത്യയ്ക്ക് പ്രേരണയായി കണക്കാക്കില്ലെന്ന് സുപ്രീം കോടതി. മകനുമായി പ്രണയത്തിലായിരുന്ന മറ്റൊരു സ്ത്രീയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തപ്പെട്ട സ്ത്രീക്കെതിരായ കുറ്റപത്രം റദ്ദാക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബിവി നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ നിരീക്ഷണം.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മരിച്ചയാളും വിവാഹം കഴിക്കാൻ വിസമ്മതിച്ച അപേക്ഷകൻ്റെ മകനും തമ്മിലുള്ള തർക്കമാണ് ആരോപണങ്ങൾക്ക് അടിസ്ഥാനം. വിവാഹത്തെ എതിർത്തതിനും മരിച്ചയാൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനുമാണ് അപ്പീൽ നൽകിയത്.</p>
<p>കുറ്റപത്രവും സാക്ഷി മൊഴികളുമടക്കം രേഖകളിലുള്ള എല്ലാ തെളിവുകളും ശരിയാക്കിയാലും അപ്പീലിനെതിരെ ഒരു തെളിവും ഇല്ലെന്നും കോടതി പറഞ്ഞു. അപ്പീൽക്കാരിയും അവളുടെ കുടുംബവും മരിച്ചയാളുടെ മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചിട്ടില്ലെന്ന് രേഖയിൽ നിന്ന് മനസ്സിലാക്കാമെന്ന് കോടതി പറഞ്ഞു.</p>
<p>&#8220;വാസ്തവത്തിൽ, ഈ ബന്ധത്തിൽ അതൃപ്തിയുണ്ടായിരുന്നത് മരിച്ചയാളുടെ കുടുംബത്തിനായിരുന്നു. ബാബു ദാസിൻ്റെയും മരിച്ചയാളുടെയും വിവാഹത്തോട് അപ്പീൽക്കാരി വിയോജിപ്പ് പ്രകടിപ്പിച്ചാലും, അത് ആത്മഹത്യാ പ്രേരണയുടെ നേരിട്ടോ അല്ലാതെയോ പ്രേരിപ്പിക്കുന്ന തലത്തിലേക്ക് ഉയരുന്നില്ല.</p>
<p>കൂടാതെ, കാമുകനെ വിവാഹം കഴിക്കാതെ ജീവിക്കാൻ കഴിയില്ലെങ്കിൽ മരിച്ചവളോട് ജീവിച്ചിരിക്കരുതെന്ന് പറയുന്നതുപോലുള്ള ഒരു പരാമർശവും പ്രേരണയുടെ പദവിയിൽ പെടില്ല&#8221; ബെഞ്ച് പറഞ്ഞു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/non-consent-to-marriage-not-crime-of-abetment-of-suicide-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
