<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Marxistparty &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/marxistparty/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 24 Jan 2026 05:21:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Marxistparty &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാത്രം കഴുകുന്ന പാര്‍ട്ടി സെക്രട്ടറി</title>
		<link>https://www.chandrikadaily.com/party-secretary-washing-dishes.html</link>
					<comments>https://www.chandrikadaily.com/party-secretary-washing-dishes.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Sat, 24 Jan 2026 05:21:07 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[article]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[mababy]]></category>
		<category><![CDATA[Marxistparty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375287</guid>

					<description><![CDATA[കെ.എം അബ്ദുല്‍ ഗഫൂര്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വന്ന തിരുത്തല്‍ നടപടികള്‍ ചെന്നെത്തി നില്‍ക്കുന്നത് പാര്‍ട്ടി സെക്രട്ടറിയുടെ പാത്രം കഴുകുന്ന ദൃശ്യത്തിലാണ്. ആ കാഴ്ചയെ ട്രോളുന്നവരെ സ്ത്രീ വിരുദ്ധരും പുരുഷ മേധാവികളും ആക്കുന്ന തിരക്കിലാണ് പാര്‍ട്ടിയിലെ സോഷ്യല്‍ മീഡിയ അണികള്‍. ഒരു ട്രോളിനെ മറ്റൊരു ട്രോള് കൊണ്ട് തടുക്കാം. എന്നാല്‍ ഒരു യാഥാര്‍ഥ്യത്തെ ഒരുപാട് ട്രോളുകള്‍ കൊണ്ടും തടുക്കാനാവില്ല എന്ന തിരിച്ചറിവ് ഇല്ലാതെപോയതാണ് ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. തോല്‍വിയില്‍ നിന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ.എം അബ്ദുല്&#x200d; ഗഫൂര്&#x200d;</strong></p>
<p>തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടിയില്&#x200d; വന്ന തിരുത്തല്&#x200d; നടപടികള്&#x200d; ചെന്നെത്തി നില്&#x200d;ക്കുന്നത് പാര്&#x200d;ട്ടി സെക്രട്ടറിയുടെ പാത്രം കഴുകുന്ന ദൃശ്യത്തിലാണ്. ആ കാഴ്ചയെ ട്രോളുന്നവരെ സ്ത്രീ വിരുദ്ധരും പുരുഷ മേധാവികളും ആക്കുന്ന തിരക്കിലാണ് പാര്&#x200d;ട്ടിയിലെ സോഷ്യല്&#x200d; മീഡിയ അണികള്&#x200d;. ഒരു ട്രോളിനെ മറ്റൊരു ട്രോള് കൊണ്ട് തടുക്കാം. എന്നാല്&#x200d; ഒരു യാഥാര്&#x200d;ഥ്യത്തെ ഒരുപാട് ട്രോളുകള്&#x200d; കൊണ്ടും തടുക്കാനാവില്ല എന്ന തിരിച്ചറിവ് ഇല്ലാതെപോയതാണ് ആ പാര്&#x200d;ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.</p>
<p>തോല്&#x200d;വിയില്&#x200d; നിന്ന് കരകയറാനും അടുത്ത അഞ്ചു വര്&#x200d;ഷം തുടരാനും വീട് കയറാന്&#x200d; നിര്&#x200d;ദ്ദേശിച്ചത്‌കൊണ്ട് പ്രത്യേകിച്ച് കാര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും ഭരണ നേട്ടങ്ങള്&#x200d; പറഞ്ഞു പഠിപ്പിക്കേണ്ട ഒന്നല്ലല്ലോ. അനുഭവിച്ച് അറിയേണ്ടതല്ലേ. പറയാന്&#x200d; ഒന്നും ഇല്ലാത്തത് കൊണ്ടു കൂടിയാവണം പാര്&#x200d;ട്ടി സെക്രട്ടറി പാത്രം കഴുകി സമയം കളഞ്ഞത്. കേരളം ഇന്ന് നേരിടുന്ന സാമ്പത്തികവും സാമൂഹ്യവുമായ നിരവധി പ്രശ്‌നങ്ങള്&#x200d; ഉണ്ട്. അവയില്&#x200d; ഏതെങ്കിലും ഒന്നിന് പരിഹാരമായി എന്ന് പറയാന്&#x200d; വീട് കയറുന്ന സഖാക്കള്&#x200d;ക്ക് ആവുകയുമില്ല.</p>
<p>രാഷ്ട്രീയക്കാരന് ഗൃഹസമ്പര്&#x200d;ക്കം എന്നത് ഒരു സാധാരണ പ്രക്രിക ആണ്. അത് നഷ്ടപ്പെട്ട് പോയി എന്ന ചെറിയ അറിവ് പാര്&#x200d;ട്ടിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ അതിന് വീട് കയറല്&#x200d; മാത്രം പ്രതിവിധിയാ വുമോ. പഴയ കാലത്ത് പ്രമേഹ രോഗികള്&#x200d;ക്ക് വൈദ്യന്&#x200d; നിശ്ചയിച്ചിരുന്ന ചികിത്സ പശുവിനെ വളര്&#x200d;ത്തല്&#x200d; ആയിരുന്നത്രെ. പശുവിനെ വളര്&#x200d;ത്തിയാല്&#x200d; എങ്ങനെ പ്രമേഹം ഭേദമാവും എന്ന ചോദ്യം അന്നാരെങ്കിലും ചോദിച്ചിരുന്നോ എന്നറിയില്ല. പക്ഷേ, അതിലൊരു യുക്തി ഉണ്ട് എന്ന് പിന്നീട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. വ്യായാമക്കുറവ് ആണ് പ്രമേഹത്തിന്റെ കാരണങ്ങളില്&#x200d; പ്രധാനമെന്നതിനാല്&#x200d; പശുവിനെ വളര്&#x200d;ത്തുന്നയാള്&#x200d; പുലര്&#x200d;ച്ചെ എഴുന്നേറ്റ് അതിന് വേണ്ടി ചെയ്യുന്ന ശാരീരിക അധ്വാനം ഫലം ചെയ്യുമെന്ന്. പശുവിനെ തീറ്റാന്&#x200d; ഉള്ള നടപ്പ് ഒരു വ്യായാമം ആയാല്&#x200d; അത്രയും ആയി. എന്നാല്&#x200d; പശു തൊഴുത്തില്&#x200d;തന്നെ നിന്ന് തിന്നാലോ. സി.പി.എമ്മിന്റെ പശു തൊഴുത്തില്&#x200d; തന്നെയാണ് നില്&#x200d;ക്കുന്നത്. ഇപ്പോള്&#x200d; ഉള്ള സൂക്കേടിന് ഇതൊരു പരിഹാരം അല്ലെന്ന് അണികള്&#x200d;ക്ക് അറിയാം. അധികാരം മുകളില്&#x200d; എടുത്ത പണിക്ക് ഞങ്ങള് വെയില് കൊള്ളണോ എന്നാണ് അവരുടെ ചിന്ത. സുഖമായത് സോഷ്യല്&#x200d; മീഡിയയിലെ പണിയാണ്. &#8216;പശു ഏട്ടിലെ പുല്ല് തിന്നോട്ടെ&#8217; എന്നാണ് അവരും ആലോചിക്കുന്നത്.</p>
<p>എം.എ ബേബി പാത്രം കഴുകുന്ന അന്നാണ് പിണറായി വിജയന്&#x200d; ലെനിന്റെ ഓര്&#x200d;മ്മദിനത്തിന്റെ പോസ്റ്റ് ഫേസ്ബുക്കില്&#x200d; കുറിച്ചത്. വ്‌ലാഡിമിര്&#x200d; ലെനിനെ അല്ലാതെ നാട്ടില്&#x200d; മരണപ്പെട്ട നേതാക്കളെ ആരെയും ഓര്&#x200d;ക്കാന്&#x200d; അദ്ദേഹത്തിന് ധൈര്യം വരില്ല. എങ്ങാനും ഓര്&#x200d;ത്താല്&#x200d; അണികളും അവരെ ഓര്&#x200d;ക്കും. ഒരു താരതമ്യം വരും. അങ്ങനെ ഓര്&#x200d;ത്താല്&#x200d; അല്&#x200d;പം കമ്യൂണിസവും മാര്&#x200d;ക്‌സിസവും ബുദ്ധിയില്&#x200d; ബാക്കിയുള്ള അണികള്&#x200d; ഇപ്പോള്&#x200d; ഉള്ളവരെ എടുത്ത് കിണറ്റില്&#x200d; ഇട്ടാലോ എന്ന പേടിയും നേതാക്കള്&#x200d;ക്കുണ്ടാവും. നല്ല അധ്വാനമുള്ള പണിയെടുത്ത് ഉണ്ടാക്കിയ പാര്&#x200d;ട്ടിയാണ് ഇതെന്ന് ആളുകള്&#x200d; അറിയാതിരിക്കാന്&#x200d; നല്ലത് വര്&#x200d;ഗീയതയെ കൂട്ട് പിടിക്കലും മുറ്റമടിയും പാത്രം കഴുകലും തന്നെയാണ്. അധികാരത്തിന്റെ കാലിനിടയില്&#x200d; കൈതിരുകി ഉറങ്ങിയവര്&#x200d;ക്ക് സ്വപ്‌നം കാണാന്&#x200d; പോലും കഴിയാത്ത അധ്വാനമാണത്.</p>
<p>&#8216;ഇ.എം ശങ്കരന്&#x200d; നമ്പൂതിരിപ്പാടിനെപ്പറ്റി നിങ്ങള്&#x200d; കേട്ടിട്ടില്ലേ?&#8217; &#8216;ഇല്ല&#8217; &#8216;എ.കെ ഗോപാലനെപ്പറ്റി കേട്ടു കാണുമല്ലോ?&#8217; &#8216;ഇല്ല&#8217; സിക്കുകാരന്&#x200d; തലപ്പാവഴിച്ചു യൂണിഫോമഴിച്ചു ഉറക്കുകുപ്പായമണിഞ്ഞു. &#8216;ഉറങ്ങു മൂഢാത്മാവേ, ഞാന്&#x200d; മനസ്സാ പറഞ്ഞു.. മൂഢാത്മാവല്ലാത്ത ഞാനും എന്റെ അറിവുകളുടെ ഉള്&#x200d;നിലാവില്&#x200d; കിടന്നുറങ്ങി&#8230;.&#8217; പുതിയ ചോദ്യങ്ങളല്ല. പഴയതാണ്. ഒരു സിന്ദൂരപൊട്ടിന്റെ ഓര്&#x200d;മ്മ എന്ന ലേഖനത്തില്&#x200d; ഒ.വി വിജയന്&#x200d; തന്റെ ഓര്&#x200d;മ്മകള്&#x200d; എഴുതിയതാണ്. ലോകത്ത് ജനാധിപത്യത്തില്&#x200d; നിലവില്&#x200d; വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരം ഏറ്റെടുക്കുന്ന അഭിമാനകരമായ മുഹൂര്&#x200d;ത്തം പങ്കിടാന്&#x200d; തഞ്ചാവൂരില്&#x200d; നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി യാത്രയിലാണ് വിജയന്&#x200d;. കമ്പാര്&#x200d;ട്ട്‌മെന്റിലെ ആകെ ഉണ്ടായിരുന്ന എന്&#x200d;.സി.സി ഓഫീസര്&#x200d; ആയ സിഖുകാരനോട് തന്റെ പാര്&#x200d;ട്ടി അധികാരത്തില്&#x200d; എത്തിയതിന്റെ സന്തോഷം പങ്കിട്ടു സംസാരിക്കുകയാണ്. എ.കെ.ജിയെ അറിയാത്ത, ഇ.എം.എസിനെ അറിയാത്ത ഈ മനുഷ്യന്&#x200d; എന്തൊരു മൂഢാത്മാവ് എന്ന് ഞാന്&#x200d; ചിന്തിച്ചു പോയിട്ടുണ്ട് എന്നാണ് വിജയന്&#x200d; പറയുന്നത്. അറിഞ്ഞോ അറിയാതെയോ അവരെയെല്ലാം മറന്ന് പോയ &#8216;മൂഢാത്മാക്കളാണ്&#8217; ഇന്ന് പാര്&#x200d;ട്ടിയെ നയിക്കുന്നത് എന്നതാണ് വസ്തുത. ആ യാത്ര മീനാക്ഷിപുരം കടന്ന് കൊല്ലങ്കോടിനോട് അടുക്കുമ്പോള്&#x200d; ഒ.വി വിജയന്&#x200d; കാണുന്ന കാഴ്ചയുണ്ട്. വിജയന്&#x200d; ആ ദൃശ്യം എഴുതുന്നത് ഇങ്ങനെയാണ്. &#8216;ഒരു കൊച്ചു കുടിലിന്റെ തൊടികയില്&#x200d;, ഒരു പുളിമരത്തില്&#x200d; ഞാത്തി കെട്ടിയ ഒരു ചെങ്കൊടി. ഈ സിന്ദൂരപ്പൊട്ടിനെ ഞാന്&#x200d; സിഖുകാരനുമായി പങ്കിട്ടില്ല&#8217;.</p>
<p>മലയാളി മറ്റാര്&#x200d;ക്കും പങ്കിടാതെ ഉള്ളില്&#x200d; ഒളിപ്പിച്ചുവെച്ച ഒരു വികാരം തന്നെയായിരുന്നു മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടി. പ്രത്യയശാസ്ത്രപരമായ എതിര്&#x200d;പ്പുകള്&#x200d;ക്കിടയിലും പാര്&#x200d;ട്ടി എന്ന ഒറ്റവാക്ക് മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടി എന്നതില്&#x200d; ചെന്നെത്തിയിരുന്നു. പുളിമരത്തില്&#x200d; ഞാത്തി കെട്ടാതെ ഉള്ളില്&#x200d; അകത്ത് ഉയര്&#x200d;ത്തി കെട്ടിയ കൊടികള്&#x200d; പാറുന്ന ചെറിയ കുടിലുകള്&#x200d;ക്കകത്ത് ഒളിച്ചിരുന്നും അന്തിയുറങ്ങിയും പാര്&#x200d;ട്ടി ഉണ്ടാക്കിയ മനുഷ്യരെ/ നേതാക്കളെ ഒരു പഞ്ചാബിക്ക് അറിയാതെ പോയത് പോലും എത്ര വലിയ തെറ്റാണെന്ന് ആ കാലത്തെ വിപ്ലവ എഴുത്തുകള്&#x200d; നടത്തിയ വിജയന് പോലും തോന്നിയിട്ടുണ്ട്. പുതിയ വിപ്ലവകാരികള്&#x200d; ബോധപൂര്&#x200d;വം അതൊക്കെ മറക്കാന്&#x200d; ശ്രമിക്കുകയാണ്. പത്രവും റേഡിയോയും കാണുക പോലും ചെയ്യാത്ത കുടിലുകളില്&#x200d; മനുഷ്യര്&#x200d; അവരെ തിരിച്ചറിഞ്ഞിരുന്നു. ആവരുടെ ആശയങ്ങള്&#x200d; അടക്കം അവരെ സ്വീകരിച്ചിരുന്നു. പാതിരാത്രിയില്&#x200d; ഒളിവില്&#x200d; പാര്&#x200d;ക്കാന്&#x200d; വരുന്ന ആളെ തിരിച്ചറിയാന്&#x200d; രണ്ടോ മൂന്നോ അക്ഷരങ്ങള്&#x200d; മാത്രം മതിയാവുമായിരുന്നു. നിങ്ങളെന്തിനാണ് ഒളിവില്&#x200d; എന്ന് അവര്&#x200d; ചോദിച്ചില്ല. ഉള്ള ഒറ്റപാത്രം അവര്&#x200d;ക്കായി മാത്രം മാറ്റി വെച്ചു. അവര്&#x200d; കാവലിരുന്നു. ആ പാര്&#x200d;ട്ടിയുടെ സഖാക്കളാണ് &#8216;ഞങ്ങളെ അറിയില്ലേ&#8217; എന്ന് ചോദിച്ച് വീട് കയറുന്നത്. &#8216;ഞങ്ങളെന്താണ് ചെയ്യുന്നതെന്ന് നിങ്ങളെന്താണ് മനസ്സിലാക്കാത്തത്&#8217; എന്ന് ചോദിച്ചു വിയര്&#x200d;ക്കുന്നത്.</p>
<p>ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്&#x200d;ക്ക് നൂറ് വയസ്സ് തികഞ്ഞത് രണ്ടാം പിണറായി സര്&#x200d;ക്കാര്&#x200d; അധികാരം കൈയാളുമ്പോള്&#x200d; ആണ്. പാര്&#x200d;ട്ടി എന്ന വാക്കിനപ്പുറം ഒന്നാം പിണറായി രണ്ടാം പിണറായി എന്നാണല്ലോ ഈ കാലത്തെ അവര്&#x200d; അടയാളപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ പറയുമ്പോള്&#x200d; 2020 രണ്ടാം പിണറായി കാലമാണ്. 1917 ലെ ഒക്ടോബര്&#x200d; വിപ്ലവത്തില്&#x200d; പ്രചോദനം ഉള്&#x200d;ക്കൊണ്ടാണ് താഷ്‌കന്റില്&#x200d; 1920 ല്&#x200d; രൂപീകരണം നടക്കുന്നത്. ഒരു ആശയത്തിന് നൂറാണ്ട് തികയുമ്പോള്&#x200d; അതിന്റെ വക്താക്കള്&#x200d; നേതാക്കള്&#x200d; അതിനെ എങ്ങനെ കൊണ്ടുനടക്കുന്നു എന്നും അണികളെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുമുള്ള പുതിയ വായനയാണ് സോഷ്യല്&#x200d; മീഡിയയില്&#x200d; കാണുന്നത്.</p>
<p>ഇന്ത്യയിലൊട്ടാകെ ഈ ആശയത്തിന്റെ തകര്&#x200d;ച്ചയെകുറിച്ചുള്ള ചര്&#x200d;ച്ച അല്&#x200d;പം വിശദമായി പറയേണ്ടതാണ്. ഇന്നത്തെ വാര്&#x200d;ത്തകള്&#x200d;ക്ക് അനുസരിച്ച് ചുരുക്കി പറഞ്ഞാല്&#x200d;, അധികാരം പോയപ്പോള്&#x200d; ആരുടെയും അടുക്കളയില്&#x200d; കയറി പാത്രം കഴുകാന്&#x200d; പോവാതെ, പാര്&#x200d;ട്ടി ഓഫീസ് പൂട്ടാന്&#x200d; പോലും നില്&#x200d;ക്കാതെ അവര്&#x200d; മറ്റ് മേച്ചില്&#x200d; സ്ഥലങ്ങള്&#x200d; തേടി പോയി. അധികാരം കിട്ടിയപ്പോള്&#x200d; അടിസ്ഥാന വര്&#x200d;ഗത്തെ മറന്നാല്&#x200d;, അധികാരം പോയാല്&#x200d; പാര്&#x200d;ട്ടി ഓഫീസിന്റെ പൂട്ട് പോലും തിരയാന്&#x200d; ആളെ കിട്ടില്ല എന്നതിന്റെ തെളിവാണത്. &#8216;ഇനി അഞ്ചു കൊല്ലം കൂടി&#8217; എന്ന ഒരൊറ്റ ലക്ഷമേ മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടിക്ക് മുന്നില്&#x200d; ഉള്ളൂ എന്ന രീതിയിലാണ് പുതിയ നയപരീക്ഷണങ്ങള്&#x200d;. മൂന്നാം പിണറായി വന്നാലും ഇല്ലെങ്കിലും ഈ പാര്&#x200d;ട്ടിക്ക് സാധ്യതകളുണ്ട്. അതിന് ദീര്&#x200d;ഘവീക്ഷണം ഉള്ള നേതൃത്വമാണ് വേണ്ടത്. പാര്&#x200d;ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്വയം കോമാളി ആവുകയും അഖിലേന്ത്യാ സെക്രട്ടറിയെ കോമാളി ആക്കുകയും ചെയ്യുന്ന ഒരു സര്&#x200d;ക്കസ് കൂടാരമായി മാറിയിരിക്കുന്നു കേരളത്തിലെ സി.പി.എം. കേരളത്തില്&#x200d; ബി.ജെ.പിയുടെ വളര്&#x200d;ച്ച തടയാനും അധികാരം നിലനിര്&#x200d;ത്താനും മികച്ച ബി.ജെ.പി ആവുകയെന്ന ആശയം ആരുടെ തലയില്&#x200d; മുളച്ചതാണെങ്കിലും അത് മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടിയുടെ അന്തകവിത്താണ്. രണ്ട് പതിറ്റാണ്ട് മുമ്പ് വരെ കേരളത്തിന്റെ പൊതുമനസ്സില്&#x200d; ഒരു കമ്യൂണിസ്റ്റ്/റിബല്&#x200d; ഉണ്ടായിരുന്നു. അതിനെ മയക്കി കിടത്തിയത് അമേരിക്കന്&#x200d; സാമ്രാജ്യത്വമാണെന്ന് പറഞ്ഞു തടിതപ്പാനാവില്ല. അത് അധികാര മോഹം തന്നെ ആയിരുന്നു. അപ്പോള്&#x200d; ചേക്കേറിയ അതിഥികളും നല്ല പങ്ക് വായിച്ചിട്ടുണ്ട്.</p>
<p>ബംഗാളില്&#x200d; മൂന്ന് പതിറ്റാണ്ട് പാര്&#x200d;ട്ടി അധികാരത്തില്&#x200d; നിന്നത് ഇത്രമാത്രം വിവരസാങ്കേതിക വളരാത്ത കാലത്തായിരുന്നു. അപ്പപ്പോള്&#x200d; വിവരം കിട്ടുന്ന കിട്ടിയത് വിഡ്ഢിത്തമാണെങ്കിലും വിവരമാണെങ്കിലും സൂക്ഷിച്ച് വെക്കുന്ന, സ്വന്തമായി ആര്&#x200d;ക്കൈവ് ഉള്ള പുതിയ കമ്യൂണിറ്റിയില്&#x200d; പിടിച്ചു നില്&#x200d;ക്കാന്&#x200d; പാടാണ്. തിരുവനന്തപുരത്തും പാലക്കാടും കോഴിക്കോടും പാര്&#x200d;ട്ടി പിന്നോട്ട് പോയത് പരിശോധന നടത്തി നയങ്ങളില്&#x200d; ആണ് മാറ്റം ഉണ്ടാവേണ്ടത്. ആരെയൊക്കെയോ കേള്&#x200d;പ്പിക്കാന്&#x200d; വേണ്ടി പാര്&#x200d;ട്ടിക്ക് പരിചയം ഇല്ലാത്ത നയങ്ങള്&#x200d; പറഞ്ഞ്, അതെല്ലാം എത്തേണ്ട സ്ഥലത്ത് എന്ന് ഉറപ്പാക്കിയ ശേഷം നടത്തുന്ന നിര്&#x200d;വ്യാജ ഖേദം കൊണ്ട് കാര്യമില്ല. നയങ്ങള്&#x200d; കൃത്യമാണെങ്കില്&#x200d; വീട്ടില്&#x200d; പോയി പാത്രം കഴുകിയും മുറ്റമടിച്ചും പറയേണ്ടി വരില്ല. അവര്&#x200d; ചെല്ലുമ്പോള്&#x200d; തന്നെ സ്വീകരിച്ച് ഇരുത്തും. ഒരൊറ്റ ട്രോളില്&#x200d; വീഴേണ്ട പാര്&#x200d;ട്ടിയല്ല മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടി. ജനം പറയുന്നത് ട്രോളല്ല. ഗൗരവമുള്ള സ്റ്റേറ്റ്‌മെന്റ് ആണ്. അത് &#8216;അയ്യേ നിങ്ങള്&#x200d; പാത്രം കഴുകുന്നോ എന്നല്ല.&#8217; &#8216;അയ്യോ നിങ്ങള്&#x200d; പാത്രം കഴുകുന്നോ എന്നാണ്.&#8217; ആ വ്യത്യാസം തിരിച്ചറിയാതെ അതിനെയും ജന്റര്&#x200d; സമത്വത്തിന്റെ കുറ്റിയില്&#x200d; കൊണ്ടുപോയി കെട്ടി കിടന്നുറങ്ങിയാല്&#x200d; കമ്യൂണിസ്റ്റ് ഭാവി ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/party-secretary-washing-dishes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്‍ഗീയതയെ തോളിലേറ്റുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി</title>
		<link>https://www.chandrikadaily.com/a-marxist-party-that-shrugs-off-communalism.html</link>
					<comments>https://www.chandrikadaily.com/a-marxist-party-that-shrugs-off-communalism.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 20 Jan 2026 11:05:50 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[article]]></category>
		<category><![CDATA[Marxistparty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374714</guid>

					<description><![CDATA[പച്ചയായി വര്‍ഗീയത പറഞ്ഞു മതസൗഹാര്‍ദ്ദ കേരളത്തിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കി അതിലൂടെ തിരഞ്ഞെടുപ്പ് ജയിച്ചുകയറാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് സി.പി.എം.]]></description>
										<content:encoded><![CDATA[<p><strong>സുഫ്‌യാന്&#x200d; അബ്ദുസ്സലാം</strong></p>
<p>പറയുന്നതെല്ലാം വര്&#x200d;ഗീയത, ചെയ്യുന്നതെല്ലാം വിനാശകരം എന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയും മാര്&#x200d;ക്സിസ്റ്റ് പാര്&#x200d;ട്ടിയും മന്ത്രിമാരും പൂര്&#x200d;ണ്ണമായും മാറിയിരിക്കുകയാണ്. പച്ചയായി വര്&#x200d;ഗീയത പറഞ്ഞു മതസൗഹാര്&#x200d;ദ്ദ കേരളത്തിന്റെ നെഞ്ചില്&#x200d; കഠാര കുത്തിയിറക്കി അതിലൂടെ തിരഞ്ഞെടുപ്പ് ജയിച്ചുകയറാന്&#x200d; സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് സി.പി.എം. പിണറായിയില്&#x200d; നിന്നാരംഭിച്ച് വെള്ളാപ്പള്ളിയിലൂടെ രൗദ്രഭാവം പൂണ്ട് സി.പി.എമ്മിന്റെ വര്&#x200d;ഗീയ രാഷ്ട്രീയം എ.കെ ബാലനിലൂടെ വളര്&#x200d;ന്ന് സജി ചെറിയാനില്&#x200d; എത്തിനില്&#x200d;ക്കുകയാണ്. വര്&#x200d;ഗീയതയുടെ ബാറ്റണ്&#x200d; ഏറ്റുവാങ്ങി കേരളമെന്ന മതനിരപേക്ഷ ഭൂമിക യിലൂടെ റിലേറൈസ് നടത്തിക്കൊണ്ടിരിക്കുകയാണ് സി.പി.എം. ഐക്യജനാധിപത്യമുന്നണി, വര്&#x200d;ഗീയതയെ കുറിച്ചുള്ള അതിന്റെ നിലപാട് പ്രതിപക്ഷ നേതാവും യു.ഡി.എഫ് നേതാക്കളും വ്യക്തമാക്കിയതാണ്. വളരെ സുതാര്യമായ നിലപാട് കേരളത്തിന്റെ മത നിരപേക്ഷ പാരമ്പര്യത്തെ സംരക്ഷിക്കാനുള്ളതാണ്. ആയിരം തിരഞ്ഞെടുപ്പുകളില്&#x200d; തോറ്റാലും വര്&#x200d;ഗീയതയെ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ നോക്കാതെ, പറയുന്നവരുടെ വലിപ്പ ചെറുപ്പങ്ങള്&#x200d; നോക്കാതെ, സ്വന്തം പാളയത്തില്&#x200d; നിന്നാണെങ്കില്&#x200d; പോലും അവര്&#x200d;ക്കെതിരെ അതിശക്തമായ വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ത്തുമെന്നും പ്രതിരോധങ്ങള്&#x200d; തീര്&#x200d;ക്കുമെന്നും ചെറുത്തുനില്&#x200d;പിനായി കേരള ജനതയെ പ്രാപ്തമാക്കുകയും ചെയ്യുമെന്നാണ് യു.ഡി.എഫ് നിലപാട്.</p>
<p>വെള്ളാപ്പള്ളിയെ ഉപകരണമാക്കി നടന്നുവരുന്ന വര്&#x200d;ഗീയക്കളിക്ക് മുസ്‌ലിം ലീഗ്‌ കരുവാക്കാനാണ് സി.പി.എം ആ ലോചിച്ചെടുത്ത തീരുമാനം. തങ്ങള്&#x200d; മുസ്‌ലിം<br />
സമുദായത്തിനെതിരെയല്ല, മുസ് ലിംലീഗിനെതിരെയാണ് സംസാരിക്കുന്നത് എന്ന് പറയുകയും എന്നാല്&#x200d; മുസ്‌ലിം സമുദായത്തെയും മുസ്‌ലിം ഭൂരിപക്ഷ പ്ര ദേശങ്ങളെയും പ്രതിസ്ഥാനത്ത് നിര്&#x200d;ത്തിക്കൊണ്ടുള്ള പ്രസ്താവനകള്&#x200d; പുറപ്പെടുവിക്കുകയും ചെയ്യുക എന്ന ഹീനമായ കുതന്ത്രമാണ് സി.പി.എം പയറ്റിക്കൊണ്ടിരിക്കുന്നത്. അതിലൂടെ ഹൈന്ദവ ഭൂരിപക്ഷത്തേയും ക്രൈസ്തവ ന്യൂനപക്ഷത്തേയും തങ്ങളിലേക്കടുപ്പിക്കാമെന്ന് ദിവാസ്വപ്നം കാണുകയാണ് അവര്&#x200d;. &#8216;നായാ ടി മുതല്&#x200d; നസ്രാണി&#8217; വരെയുള്ള വിഭാഗങ്ങളുടെ ഐക്യമെന്നെല്ലാം മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്ന സി.പി.എമ്മിന് കേരള ജനതയുടെ മനസ്സുവായിക്കാന്&#x200d; സാ ധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഏതെങ്കിലും സമുദായത്തെ ഒറ്റപ്പെടുത്തിയുള്ള ഞാണിന്മേല്&#x200d; കളിക്ക് കേരളത്തിലെ നായാടി മുതല്&#x200d; നസ്രാണി വരെയുള്ള ഒരു സമുദായവും കൂട്ടുനില്&#x200d;ക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.</p>
<p>മലപ്പുറത്തെ യു.ഡി.എഫിന്റെ വിജയം വര്&#x200d;ഗീയമാണെന്ന് മനസ്സിലാക്കാന്&#x200d; വിജയിച്ച സ്ഥാനാര്&#x200d;ത്ഥികളുടെ പേരുകള്&#x200d; മാത്രം പരിശോധിച്ചാല്&#x200d; മതി എന്നാണ് സജി ചെറിയാന്റെ പ്രസ്താവന. മലപ്പുറത്തെ കുറിച്ചുള്ള സി.പി.എമ്മിന്റെ വര്&#x200d;ഗീയ പ്രസ്താവന ഇത് ആദ്യമായല്ല. 2017 ലെ മലപ്പുറം ഉപതിരഞ്ഞെടുപ്പിനെതുടര്&#x200d;ന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്&#x200d; പറഞ്ഞത് മലപ്പുറത്തിന്റെ ഉള്ളടക്കം തന്നെ വര്&#x200d;ഗീയമാണ് എന്നായിരുന്നു. സി.പി.എം നേതാക്കളുടെ മനസ്സ് വര്&#x200d;ഗീയതയാല്&#x200d; എത്രമാത്രം മലിനമാണ് എന്ന് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. മുസ്ലിംലീഗ് ഭരണത്തില്&#x200d; വന്നാല്&#x200d; പിന്നെ മറ്റൊരു സമുദായത്തിനും രക്ഷയുണ്ടാവില്ല, ആഭ്യന്തരം ജമാഅത്തെ ഇസ്ലാമിയായിരിക്കും ഭരിക്കുക തുടങ്ങിയ ദുര്&#x200d;ഗന്ധങ്ങളും ഈ അടുത്ത ദിവസങ്ങളില്&#x200d; അവരുടെ വായില്&#x200d;നിന്നും വമിച്ചതിനും കേരളം സാക്ഷിയായി.</p>
<p>തിരഞ്ഞെടുപ്പില്&#x200d; വിജയിച്ചവരുടെ പേരുകളാണോ വര്&#x200d;ഗീയതയുടെ മാനദണ്ഡം? 71 ശതമാനത്തോളം മുസ്ലിം സമുദായത്തില്&#x200d; പെട്ടവര്&#x200d; അധിവസിക്കുന്ന മലപ്പുറം ജില്ലയില്&#x200d; നിന്നുള്ള കൗണ്&#x200d;സിലര്&#x200d;മാരില്&#x200d; മഹാഭൂരിപക്ഷവും പ്രസ്ത സമുദായത്തില്&#x200d; പെട്ടവരാവുക സ്വാഭാവികമാണ്. മനഃപൂര്&#x200d;വമായി അതില്&#x200d; യാതൊന്നുമില്ല. 2789 അംഗങ്ങളാണ് മലപ്പുറം ജില്ലയില്&#x200d; ആകെയുള്ളത്. അതില്&#x200d; മുസ്ലിം സമുദായത്തില്&#x200d; പെട്ടവരുടെ എണ്ണം 1976 ആണ്. അതായത് 70.84 ശതമാനം. ഈ കണക്ക് പരിശോധിക്കുമ്പോള്&#x200d; എവിടെയാണ് മുസ്ലിം സമുദായത്തില്&#x200d;പെട്ടവര്&#x200d;ക്ക് കൂടുതല്&#x200d; ലഭിച്ചു എന്ന സജി ചെറിയാന്റെ ആരോപണം സത്യമാവുന്നത്? മുസ്ലിം ലീഗ് പാര്&#x200d;ട്ടി ചിഹ്നത്തില്&#x200d; ജില്ലയില്&#x200d; മത്സരിച്ച് വിജയിച്ച 1315 പേരില്&#x200d; പത്ത് ശതമാനത്തോളം പേര്&#x200d; സഹോദര സമുദായങ്ങളില്&#x200d; പെട്ടവരാണ് എന്ന യാഥാര്&#x200d;ഥ്യവും സജി ചെറിയാന്റെ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്. മാത്രവുമല്ല മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനമടക്കം ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ബ്ലോക്കുകളുടെയും കുഞ്ചിക സ്ഥാനങ്ങള്&#x200d; വഹിക്കുന്നവരും സഹോദര സമുദായങ്ങളില്&#x200d; പെട്ടവരാണ് എന്നത് സാമുദായിക സന്തുലിതത്വ വിഷയത്തില്&#x200d; മുസ്ലിം ലീഗിന്റെ പ്രതിബദ്ധത തെളിയിക്കുന്നതുമാണ്.</p>
<p>മലപ്പുറം ജില്ലയിലേക്ക് വിരല്&#x200d; ചൂണ്ടുന്ന സജി ചെറിയാന്&#x200d; അടക്കമുള്ളവര്&#x200d; മറ്റു ജില്ലകളിലെ മുസ്ലിം പ്രാതിനിധ്യ കണക്കുകള്&#x200d; പരിശോധിക്കാന്&#x200d; തയ്യാറുണ്ടോ? കേരളത്തിലെ എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലെ കൗണ്&#x200d;സിലര്&#x200d;മാരുടെ എണ്ണത്തില്&#x200d; മുസ്ലിം പ്രാതിനിധ്യം കുറവാണ് എന്ന് കണക്കുകള്&#x200d; വ്യക്തമാക്കുന്നുണ്ട്. അതില്&#x200d; ഏറ്റവും കുറവ് സി.പി.എ മ്മിന്റെ ശക്തി കേന്ദ്രമായ കണ്ണൂരിലാണ്. പത്ത് ശതമാനത്തോളം കുറവാണ് അവിടെയുള്ളത്. സി.പി.എമ്മിന് സ്വാധീനമുള്ള കോഴിക്കോട്, പാലക്കാട്, കൊല്ലം, കാസര്&#x200d;കോട് എന്നീ ജില്ലകളില്&#x200d; അഞ്ച് ശതമാനത്തിലേറെ കുറവ് സൂചിപ്പിക്കുന്നു. 2011 ലെ സെന്&#x200d;സസ് പ്രകാരമുള്ള കണക്ക് മാത്രമാണിത്.ത്തരത്തിലുള്ള ഒരു പരാതിയുമില്ല. കാരണം ജനാധിപത്യ സംവിധാനത്തില്&#x200d; നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ വിജയിച്ചുവന്നവരാണ് ആ മെമ്പര്&#x200d;മാര്&#x200d;.</p>
<p>അവര്&#x200d; സമുദായ വ്യത്യാസമില്ലാതെതന്നെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികളാണെന്ന വിശ്വാസം കേരളത്തിലെ ജനങ്ങള്&#x200d;ക്കുണ്ട്. കോട്ടയം മാത്രമല്ല, 24 അംഗങ്ങളുള്ള ആലപ്പുഴയിലും 17 അംഗങ്ങള്&#x200d; വീതമുള്ള പത്തനം തിട്ടയിലും ഇടുക്കിയിലും മുസ്ലിം കൗണ്&#x200d;സിലര്&#x200d;മാരുടെ എണ്ണം ഒന്ന് മാത്രമാണ്. ഓരോ പ്രദേശത്തെയും ജനവിഭാഗങ്ങള്&#x200d; ആരെല്ലാമാണോ ആ വിഭാഗങ്ങളില്&#x200d; നിന്നാണ് കൗണ്&#x200d;സിലര്&#x200d;മാര്&#x200d; കടന്നുവരിക എന്നത് സ്വാഭാവികമായ കാര്യം മാത്രമാണ്. മലപ്പുറത്ത് മുസ്ലിംലീഗ് ശക്തമാണ് എന്ന കാര്യത്തില്&#x200d; ആര്&#x200d;ക്കാണ് സംശയമുള്ളത്. മുസ്ലിംലീഗ് ശക്തി നേടിയിട്ടുള്ളത് വര്&#x200d; ഗീയമായിട്ടല്ല. മറിച്ച് രാഷ്ട്രീയ ശാക്തികരണത്തിലൂടെയാണ് വളര്&#x200d;ന്നു പന്തലിച്ചത്. എന്നാല്&#x200d; ലീഗിനെ തകര്&#x200d;ക്കാന്&#x200d; വേണ്ടി മലപ്പുറം ജില്ലയില്&#x200d; വിവിധ തരത്തിലുള്ള സാമ്പാറുകള്&#x200d; വെച്ചുവിളമ്പിയ സി.പി.എം ലീഗിനെതിരെ അണിനിരത്തിയിരുന്ന സ്ഥാനാര്&#x200d;ത്ഥികളുടെ പേരുകള്&#x200d; കൂടി പരിശോധിക്കുന്നത് നല്ലതാണ്.</p>
<p>എ.കെ ആന്റ ണി തിരൂരങ്ങാടിയില്&#x200d; മത്സരിച്ചപ്പോള്&#x200d; മുസ്ലിം പേരുള്ള ഡോ. എന്&#x200d;.എ കരീമിനെ പരീക്ഷിച്ച് മുസ്ലിം കാര്&#x200d;ഡ് കളിച്ചവരാണ് സി.പി.എം. കെ.ടി ജലീല്&#x200d;, വി. അബ്ദുറഹ് മാന്&#x200d;, പി.വി അന്&#x200d;വര്&#x200d;, നിയാസ് പുളിക്കലകത്ത്, കെ.പി മുസ്തഫ. ഗഫൂര്&#x200d; പി ലില്ലീസ് തുടങ്ങിയ &#8216;പ്രത്യേക സമുദായ&#8217; പേരുകള്&#x200d; അല്ലാത്ത മറ്റൊരു സമുദായ പേരുകളും മലപ്പുറത്ത് തിരഞ്ഞെടുപ്പുകളില്&#x200d; അവതരിപ്പിച്ചിട്ടില്ലാത്ത സി.പി .എം ഇപ്പോള്&#x200d; &#8216;മലപ്പുറത്ത് മൊത്തം ഒരു പ്രത്യേക സമുദായക്കാരാണേ&#8217; എന്ന് വിലപിക്കുന്നത് ആരെ പ്രീതിപ്പെടുത്തുവാനെന്ന് കേരളത്തിലെ പൊതുസമൂഹത്തിനറിയാം. മലപ്പുറം ജില്ലയില്&#x200d; ജമാഅത്തെ ഇസ്ലാമിയുമാ യും പി.ഡി.പിയുമായും ചില തീവ്രവാദ സംഘങ്ങളുമായും തോളോട് തോള്&#x200d; ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിച്ചത് ജില്ലയിലെ ലീഗിന്റെ സ്വാധീനശക്തിയെ തകര്&#x200d;ക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു എന്ന് സി.പി.എം നേതാക്കള്&#x200d;ക്ക് നിഷേധിക്കാന്&#x200d; കഴിയുമോ? മുസ്ലിം മത സംഘടനകളില്&#x200d; ഉണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങളെപ്പോലും മുസ്ലിം ലീഗിനെ തകര്&#x200d;ക്കാനുള്ള ആയുധമായിട്ടല്ലേ സി.പി.എം ഉപയോഗിച്ചുവന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-marxist-party-that-shrugs-off-communalism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
